ഇവനാണ് ആ തെണ്ടി നീ ഏത് ദുനിയാവിലാണെങ്കിലും പോകുമെന്ന് വിജയ് ബാബു. അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം.‘ഇവനാണ് ആ തെണ്ടി. നീ ദുബായില്‍ അല്ല, ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും. ഈ പോര്‍ക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇന്‍ഫോം’-യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു.
ചിത്രം ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമ പ്രചരിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് 11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.
ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം പുറത്തിറങ്ങി. ജില്ലം ജില്ലാല എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സല്‍, റിമി ടോമി, അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീതം നൽകിയിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, ബാബുരാജ്, ബാലു, ശ്രീനാഥ് ഭാസി, ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.
നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്.
സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.
‘അമ്മിണി’യെ ഓർമ്മയില്ലേ…’ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ’ എന്ന പാട്ടായിരിക്കും ‘അമ്മിണി’യെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക. എൺപതുകളുടെ അവസാനം കേരളം ഏറ്റുപാടിയ ഗാനം. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകം’ എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. ഇതിലെ ‘അമ്മിണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലീമയെന്ന നടിയെ പെട്ടെന്ന് മറക്കാനാകില്ല.. അന്ന് കണ്ട നടിയെ പിന്നെ ഇപ്പോൾ സിനിമാ ലോകം പിന്നെ കാണുന്നത് നഖക്ഷതങ്ങളിലാണ്. പിന്നീട് അങ്ങോട്ട് മുപ്പത് വർഷം മലയാളികൾ സലീമ എന്ന ഈ നടിയെ കണ്ടിട്ടില്ല. എങ്കിലും ഇപ്പോഴും മലയാളികൾ മറക്കാത്ത ഒരു മുഖം കൂടിയാണിത്.
അവാർഡ് നൈറ്റുകളിലോ പൊതു പരിപാടികളിലോ പങ്കെടുക്കാതെ ഏതോ ‘വള്ളിക്കുടിൽ ഒളിച്ചിരുന്ന’ സലീമ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകത്തിലൂടെയായിരുന്നു സലീമ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മലയാള സിനിമാ ലോകത്ത് കഴിവ് അടയാളപ്പെടുത്തിയ ഒരു നടികൂടിയായിരുന്നു സലീമ. അമ്മയും അമ്മൂമ്മയും അഭിനേതാക്കളായിരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ഈ നടിയ്ക്കായി. തെലുങ്ക് നടിയായിരുന്ന സലീമയുടെ അമ്മ ഗിരിജ സത്യന്റെ കൂടെ അഷ്ടദീപം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
മുപ്പത് വർഷങ്ങൾക്ക് ശേഷം സലീമ സിനിമയിൽ സജീവമാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് നടൻ വിനീതാണ്. നഖക്ഷതങ്ങളിൽ വിനീതിനൊപ്പമാണ് സലീമ അഭിനയിച്ചത്. ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ വേഷമിട്ടിരുന്നുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തലൂടെയാണ് സലീമയ്ക്ക് ബ്രേയ്ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി ആരണ്യകത്തിലെ അമ്മിണി ഇപ്പോൾ എവിടെയാണെന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നുമാണ് സലീമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പയ്യന്നുരിൽ മലയാളം യൂത്ത് ആക്ടർ ടോവിനോ തോമസിനെ തല്ലിയതായി താരം തന്നെ ആരാധകരുടെ നടുവിൽ നിന്ന് പ്രതികരിച്ചു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വീഡിയോയിലൂടെ ആണ് ഇത് പൊതു സമൂഹത്തിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മെക്സിക്കൻ അപരതയുടെ പ്രചരണാർത്ഥം തുറന്ന വാഹനത്തിൽ ആരാധകരുടെ നടുവിൽ നിൽകുമ്പോൾ ആണ് തന്നെ ആരോ തള്ളിയതായി താരം പ്രതിഷേധിച്ചത്, പിന്നീട് ആരാധകരായ ചെറുപ്പക്കാർ തന്നെ സ്ഥിതി നിയന്ത്രണ വിധയമാക്കി താരം അരമണിക്കൂറോളം ആരാധകരോടൊപ്പം ചിലവിട്ടു മടങ്ങിയത്
മോഹന്‍ലാലിനെ കുറിച്ചും മോശമായ രീതിയിലുള്ള പല ആരോപണങ്ങളും സിനിമയ്ക്കകത്തുണ്ട്.സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്‌ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള…ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അങ്കിള്‍ ബണ്‍, പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല, കടല്‍, രാജധാനി, തിരുമനസ്സ്, അറേബ്യ, വിക്രമാദിത്യന്‍ വരെ 30 ഓളം മലയാള സിനിമകളില്‍ തമിഴ്‌നാട്ടുകാരിയായ ചാര്‍മിള അഭിനയിച്ചു.ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അവതരിപ്പിച്ചത്. തുടര്‍ന്ന് അങ്കിള്‍ ബണ്ണിലും ചാര്‍മിള ലാലിനൊപ്പം അഭിനയിച്ചു.രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയരുത്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍.സെറ്റില് അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കും. അദ്ദേഹത്തെ കുറിച്ച് സ്ത്രീ താത്പരനാണെന്ന് പറയാന്‍ ഞാന്‍ അനുവദിക്കില്ല മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.എന്നാല്‍ മലയാള സിനിമയില്‍ തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചാര്‍മിള മുമ്പൊരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്ന. കിടക്ക പങ്കിടാന്‍ വന്നാല്‍ അവസരങ്ങള്‍ നല്‍കാമെന്ന് സംവിധായകരും താരങ്ങളും പറഞ്ഞിട്ടുണ്ട് എന്നും മലയാളത്തില്‍ മാത്രമാണ് തനിക്ക് അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് എന്നുമായിരുന്നു ചാര്‍മിള പറഞ്ഞത്.കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിയ്ക്ക് വിഷമമുണ്ട്.തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്.തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.
രാത്രി കാലങ്ങളില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് പിങ്ക് പട്രോളിങിന്റെ സന്ദേശം പ്രചരിപ്പിച്ച് മഞ്ജു വാരിയറുടെ സെല്‍ഫി വീഡിയോ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ 2.11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുമായിട്ടാണ് മഞ്ജു എത്തുന്നത്.
വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയാല്‍ നിങ്ങള്‍ ഭയക്കരുത്, രാത്രിയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വന്നാല്‍ ഭയക്കരുത് എന്ന് തുടങ്ങുന്ന വീഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പട്രോളിങ് സേവനം ലഭ്യമായിട്ടുള്ളത്.
1991ല്‍ ധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ചാര്‍മിള മലയാളത്തില്‍ 38 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ചാര്‍മിള അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നെ വിവാദ നായികയായി. എന്നാല്‍ നടനും അവതാരകനുമായ കിഷോര്‍ സത്യ ആണ് ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവ് എന്ന് പലര്‍ക്കും അറിയില്ല .ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇവരുവരുടെയും വിവാഹബന്ധം അധികനാള്‍ നീണ്ട് പോയില്ല എന്നതാണ് സത്യം .അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ചാര്‍മിള ഈ കാര്യം തുറന്നു പറഞ്ഞത് .
കിഷോര്‍ സത്യ എന്റെ ആദ്യ ഭര്‍ത്താവാണ്. ഞങ്ങള്‍ക്കിടയില്‍ എന്തായിരുന്നു പ്രശ്‌നം എന്ന് രണ്ടുപേര്‍ക്കും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അടുത്തിടെ അമ്മയുടെ യോഗത്തില്‍ വെച്ച് ഞങ്ങള്‍ കാണുകയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.നടി പറയുന്നു.
കിഷോര്‍ സത്യയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നടി രാജേഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയില്‍ നടിക്കൊപ്പമാണ് മകനും. വിവാഹമോചനത്തിന് ശേഷം രാജേഷ് വീട്ടില്‍ വരാറുണ്ട്. ഞാന്‍ അതിനൊന്നും തടസം നില്‍ക്കാറില്ല. മകന്റെ ഇഷ്ടത്തിന് നില്‍ക്കാനാണ് എനിക്ക് ഇഷ്ടം.അടുത്തിടെ മകനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മകനൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്. സാമ്പത്തികപരമായി എനിക്ക് ഒരു സപ്പോര്‍ട്ടും രാജേഷ് തരുന്നില്ല. കുട്ടിയുടെ പഠനത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നത് ഞാന്‍ തന്നെയാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത് എന്നും ചാര്‍മിള പറയുന്നു.
ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭര്‍ത്താവും ഭാര്യയെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ, നാട്ടുകാരെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങള്‍ അറിയുന്ന കലാഭവന്‍ മണിയല്ലാതെ’; കലാഭവന്‍ മണിയുടെ ഓര്‍മയില്‍ മനസ്സുരുക്കുന്ന വാക്കുകളില്‍ മകള്‍ ശ്രീലക്ഷ്മി ഓര്‍ക്കുന്നു .
‘കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവത്തെ കരുതും പോലെയാണ് അച്ഛന്‍ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങള്‍ ആരെങ്കിലും ആഹാരം ബാക്കി വച്ചാല്‍ അച്ഛന്‍ ശകാരിക്കാനൊന്നും നില്‍ക്കില്ല. ഇങ്ങനെ ഒരു പാട്ടു പാടും;
‘ഉമ്പായി കുച്ചാണ്ട്…. പ്രാണന്‍ കത്തണ്മ്മാ….
വാഴല പൊട്ടിച്ച്… പാപ്പണ്ടാക്കണ്മ്മാ…’
ആ പാട്ടില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആര്‍ക്കും ആഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛന്‍ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛന്‍ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാല്‍ പോലും അതിന് പ്രത്യേകമായൊരു രുചിയുണ്ടാകും. അച്ഛന്‍ വീട്ടിലുള്ള ദിവസം ഒരു പാത്രത്തില്‍ നിന്നായിരുന്നു ഞങ്ങള്‍ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തില്‍ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്രത്യേക പാചകമുണ്ടാകും. നല്ല കൈപുണ്യമായിരുന്നു അച്ഛന്. ആ കൈപുണ്യം അറിഞ്ഞവര്‍ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാന്‍ അച്ഛന്‍ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്‌പെഷല്‍ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേര്‍ന്ന ഒരു കറിയാണ്. അതുമാത്രം മതി ഊണു കഴിക്കാന്‍. അത്രയ്ക്കും രുചിയായിരുന്നു. അച്ഛന്‍ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോണ്‍വെജ് കഴിക്കാറുമില്ല എന്ന് ശ്രീലക്ഷ്മി പറയുന്നു .
ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് സിനിമാ നായികാ നിരയില്‍ എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്ത് കീര്‍ത്തി തമിഴിലേക്ക് പോയിഇപ്പോള്‍ തമിഴിലും തെലുങ്കിലും കുറേ നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി. ഇതോടെ നടിയുടെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.
തെലുങ്കില്‍ പുതിയ സിനിമയ്ക്ക് വേണ്ടി കീര്‍ത്തി ഒരു കോടി രൂപയാണത്രെ പ്രതിഫലമായി ആവശ്യപ്പെട്ടത്.ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്ന് ആവശ്യപ്പെട്ടത്രെ
സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചുകൊള്ളാന്‍ സുരേഷ് പറഞ്ഞത്. തന്റെ കഴിവും അഭിനയത്തിനും കീര്‍ത്തി അത് അര്‍ഹിക്കുന്നു എന്നാണത്രെ നിര്‍മാതാവിന്റെ പക്ഷം.നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്. തുടര്‍ന്ന് നേനു ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളില്‍ നടി കരാറൊപ്പുവച്ചിട്ടുണ്ട്.തമിഴിലും കീര്‍ത്തിയെ തേടി ധാരാളം അവസരങ്ങള്‍ വരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീര്‍ത്തിയുടെ രജനി മുരുകന്‍, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങളും ശ്രദ്ധി്ക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.