Movies

മലയാളത്തിലെ എക്കാലത്തേയും മികച്ച വനിതാ താരമായിരുന്നു ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18ലൂടെ 1984ലിലായിരുന്നു ശോഭന മലയാളത്തില്‍ അരങ്ങേറിയത്. മലയാളം കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന നായികയായി. ഇപ്പോള്‍ സിനിമിയില്‍ സീജവമല്ലെങ്കിലും താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. 2000ത്തില്‍ പുറത്തിറങ്ങിയ വല്യേട്ടനു ശേഷം പിന്നീട് മലയാളത്തില്‍ സജീവമായിരുന്നില്ല അവര്‍. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത തിരയായിരുന്നു ഒടുവിലിറങ്ങിയ ചിത്രം.മലയാളത്തിലെ ശ്രദ്ധേയമായ താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായെത്തി. പ്രേക്ഷകര്‍ നെഞ്ചേറ്റിയ താര ജോഡികളായിരുന്നു അവര്‍.മോഹന്‍ലാലും ശോഭനയും നായികാ നായകന്മാരായെത്തിയ ചിത്രത്തില്‍ ശോഭനയക്ക് മോഹന്‍ലാലിനോടും ചിത്രത്തിന്റെ മൊത്തം അണിയറ പ്രവര്‍ത്തകരോടും മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. മോഹന്‍ലാല്‍ മാപ്പ് പറയിപ്പിക്കുകയായിരുന്നു.
പി ബാലചന്ദ്രന്റെ രചനയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

Image result for mohanlal shobhana

ഷൂട്ടിംഗില്‍ വൈകിയെത്തിയതിന്റെ പേരില്‍ ആദ്യം മോഹന്‍ലാലും പിന്നീട് ശോഭനയും മുഴുവന്‍ ക്രൂവിനോടും ക്ഷമ പറയുകയായിരുന്നു.
പിറവത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എറണാകുളത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന നടീനടന്മാര്‍ യൂണിറ്റ് വാഹനങ്ങളിലാണ് ലൊക്കേഷനില്‍ എത്തിച്ചിരുന്നത്. വെളുപ്പിനെ താരങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഹോട്ടലില്‍ നിന്നും പുറപ്പെട്ടിരുന്നു.
ചിത്രീകരണ സമയത്ത് കടുത്ത ഒരു നിര്‍ദേശം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ മുന്നോട്ട് വച്ചിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് താരങ്ങള്‍ക്കുള്ള വാഹനം ഹോട്ടലില്‍ നിന്നും പുറപ്പെടും. അതില്‍ കയറി വരാന്‍ സാധിക്കാത്തവര്‍ സ്വന്തം ചെലവില്‍ എത്തണം.
ടികെ രാജീവ് കുമാറിന്റെ നിബന്ധന മോഹന്‍ലാല്‍ അക്ഷരം പ്രതി അനുസരിച്ചു. വെളുപ്പിനെ മുന്ന് അമ്പതിന് തന്നെ താരം വാഹനത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍എല്‍ ബാലകൃഷ്ണയേപ്പോലുള്ളവരായിരുന്നു ഈ തീരുമാനത്തില്‍ ഏറെ വലഞ്ഞത്. മിക്കപ്പോഴും ബസിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്.
എല്ലാ ദിവസവും കാര്യങ്ങള്‍ നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ അഞ്ച് മണിക്കായിരുന്നു ഷൂട്ടിംഗ് ക്രമീകരിച്ചിരുന്നത്. മോഹന്‍ലാലും ശോഭനയും ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അന്ന് ഹോട്ടലില്‍ നിന്നും ശോഭന ഇറങ്ങാന്‍ താമസിച്ചു. മോഹന്‍ലാലിനും ശോഭനയ്ക്കുമായി ഒരു കാറാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. മോഹന്‍ലാല്‍ പതിവുപോലെ നേരത്തെ തന്നെ കാറില്‍ എത്തിയിരുന്നു. ശോഭന വരാത്തതുകൊണ്ട് പുറപ്പെടാന്‍ കഴിഞ്ഞില്ല. എറെ നേരം കാത്തിരുന്ന് മോഹന്‍ലാലിന് ദേഷ്യം പിടിച്ചു. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നിടത്ത് ഇരുവരും എത്തിയത് അഞ്ചേ മുക്കാലിനായിരുന്നു. ലൊക്കേഷനില്‍ എത്തിയ ഉടന്‍ മോഹന്‍ലാല്‍ എല്ലാവരോടും മാപ്പ് പറഞ്ഞു. ശോഭനയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അന്ന് ആ രംഗം ചിത്രീകരിക്കാനായില്ല. പിന്നീട് മറ്റൊരു ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്.

തമിഴകത്തിന്റ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. താരം പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ‘ഡോറ’യ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ഹൊറര്‍ ത്രില്ലറാണ്. സിനിമയിലെ ഹൊറര്‍ രംഗങ്ങളുടെ ഭീകരത മൂലമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ ബന്ധപ്പെടാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.മായ എന്ന ഹൊറര്‍ത്രില്ലറിന്റെ വിജയത്തിന് ശേഷം നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. ഏറെ നാളായി മോഹന്‍ലാലിനുളള ആഗ്രഹമായിരുന്നു തന്റെ പഴയ നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണമെന്നുളളത്.ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ്ങ് തീര്‍ന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ തിരിക്കുന്നതിന് മുന്‍പായിട്ടാണ് താരം സൈക്കിളുമെടുത്ത് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയത്. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നു.



തിരുവനന്തപുരം നഗരത്തില്‍ പുലര്‍ച്ചെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി; പൂര്‍ത്തീകരിച്ചത് താരത്തിന്റെ ഏറെ നാളത്തെ ആഗ്രഹം

                        കടപ്പാട്: കേരളകൗമുദി

വെളുപ്പിനെ നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എങ്കിലും നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോടൊക്കെ ചിരിച്ചു കാണിച്ചാണ് യാത്ര തുടര്‍ന്നതും. സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ലിജു, സജീവ് സോമന്‍,ബിജീഷ്,മുരളി എന്നിവരും കൂടെ ഉണ്ടായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ് മോഹന്‍ലാല്‍ നഗരം ചുറ്റുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇവനാണ് ആ തെണ്ടി നീ ഏത് ദുനിയാവിലാണെങ്കിലും പോകുമെന്ന് വിജയ് ബാബു. അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം.‘ഇവനാണ് ആ തെണ്ടി. നീ ദുബായില്‍ അല്ല, ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും. ഈ പോര്‍ക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇന്‍ഫോം’-യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു.
ചിത്രം ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമ പ്രചരിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് 11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.

 

ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം പുറത്തിറങ്ങി. ജില്ലം ജില്ലാല എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സല്‍, റിമി ടോമി, അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീതം നൽകിയിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, ബാബുരാജ്, ബാലു, ശ്രീനാഥ് ഭാസി, ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.
നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്.

സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.

 

‘അമ്മിണി’യെ ഓർമ്മയില്ലേ…’ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ’ എന്ന പാട്ടായിരിക്കും ‘അമ്മിണി’യെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക. എൺപതുകളുടെ അവസാനം കേരളം ഏറ്റുപാടിയ ഗാനം. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകം’ എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. ഇതിലെ ‘അമ്മിണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലീമയെന്ന നടിയെ പെട്ടെന്ന് മറക്കാനാകില്ല.. അന്ന് കണ്ട നടിയെ പിന്നെ ഇപ്പോൾ സിനിമാ ലോകം പിന്നെ കാണുന്നത് നഖക്ഷതങ്ങളിലാണ്. പിന്നീട് അങ്ങോട്ട് മുപ്പത് വർഷം മലയാളികൾ സലീമ എന്ന ഈ നടിയെ കണ്ടിട്ടില്ല. എങ്കിലും ഇപ്പോഴും മലയാളികൾ മറക്കാത്ത ഒരു മുഖം കൂടിയാണിത്.
അവാർഡ് നൈറ്റുകളിലോ പൊതു പരിപാടികളിലോ പങ്കെടുക്കാതെ ഏതോ ‘വള്ളിക്കുടിൽ ഒളിച്ചിരുന്ന’ സലീമ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകത്തിലൂടെയായിരുന്നു സലീമ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മലയാള സിനിമാ ലോകത്ത് കഴിവ് അടയാളപ്പെടുത്തിയ ഒരു നടികൂടിയായിരുന്നു സലീമ. അമ്മയും അമ്മൂമ്മയും അഭിനേതാക്കളായിരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ഈ നടിയ്ക്കായി. തെലുങ്ക് നടിയായിരുന്ന സലീമയുടെ അമ്മ ഗിരിജ സത്യന്റെ കൂടെ അഷ്ടദീപം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

മുപ്പത് വർഷങ്ങൾക്ക് ശേഷം സലീമ സിനിമയിൽ സജീവമാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് നടൻ വിനീതാണ്. നഖക്ഷതങ്ങളിൽ വിനീതിനൊപ്പമാണ് സലീമ അഭിനയിച്ചത്. ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ വേഷമിട്ടിരുന്നുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തലൂടെയാണ് സലീമയ്ക്ക് ബ്രേയ്ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ആരണ്യകത്തിലെ അമ്മിണി ഇപ്പോൾ എവിടെയാണെന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നുമാണ് സലീമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

പയ്യന്നുരിൽ മലയാളം യൂത്ത് ആക്ടർ ടോവിനോ തോമസിനെ തല്ലിയതായി താരം തന്നെ ആരാധകരുടെ നടുവിൽ നിന്ന് പ്രതികരിച്ചു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വീഡിയോയിലൂടെ ആണ് ഇത് പൊതു സമൂഹത്തിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മെക്സിക്കൻ അപരതയുടെ പ്രചരണാർത്ഥം തുറന്ന വാഹനത്തിൽ ആരാധകരുടെ നടുവിൽ നിൽകുമ്പോൾ ആണ് തന്നെ ആരോ തള്ളിയതായി താരം പ്രതിഷേധിച്ചത്, പിന്നീട്‌ ആരാധകരായ ചെറുപ്പക്കാർ തന്നെ സ്ഥിതി നിയന്ത്രണ വിധയമാക്കി താരം അരമണിക്കൂറോളം ആരാധകരോടൊപ്പം ചിലവിട്ടു മടങ്ങിയത്

മോഹന്‍ലാലിനെ കുറിച്ചും മോശമായ രീതിയിലുള്ള പല ആരോപണങ്ങളും സിനിമയ്ക്കകത്തുണ്ട്.സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്‌ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള…ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അങ്കിള്‍ ബണ്‍, പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല, കടല്‍, രാജധാനി, തിരുമനസ്സ്, അറേബ്യ, വിക്രമാദിത്യന്‍ വരെ 30 ഓളം മലയാള സിനിമകളില്‍ തമിഴ്‌നാട്ടുകാരിയായ ചാര്‍മിള അഭിനയിച്ചു.ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അവതരിപ്പിച്ചത്. തുടര്‍ന്ന് അങ്കിള്‍ ബണ്ണിലും ചാര്‍മിള ലാലിനൊപ്പം അഭിനയിച്ചു.രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയരുത്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍.സെറ്റില് അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കും. അദ്ദേഹത്തെ കുറിച്ച് സ്ത്രീ താത്പരനാണെന്ന് പറയാന്‍ ഞാന്‍ അനുവദിക്കില്ല മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.എന്നാല്‍ മലയാള സിനിമയില്‍ തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചാര്‍മിള മുമ്പൊരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്ന. കിടക്ക പങ്കിടാന്‍ വന്നാല്‍ അവസരങ്ങള്‍ നല്‍കാമെന്ന് സംവിധായകരും താരങ്ങളും പറഞ്ഞിട്ടുണ്ട് എന്നും മലയാളത്തില്‍ മാത്രമാണ് തനിക്ക് അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് എന്നുമായിരുന്നു ചാര്‍മിള പറഞ്ഞത്.കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിയ്ക്ക് വിഷമമുണ്ട്.തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്.തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.

രാത്രി കാലങ്ങളില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് പിങ്ക് പട്രോളിങിന്റെ സന്ദേശം പ്രചരിപ്പിച്ച് മഞ്ജു വാരിയറുടെ സെല്‍ഫി വീഡിയോ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ 2.11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുമായിട്ടാണ് മഞ്ജു എത്തുന്നത്.

വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയാല്‍ നിങ്ങള്‍ ഭയക്കരുത്, രാത്രിയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വന്നാല്‍ ഭയക്കരുത് എന്ന് തുടങ്ങുന്ന വീഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പട്രോളിങ് സേവനം ലഭ്യമായിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved