മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നൽകുന്നത്.
മഞ്ജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;
സിനിമയിൽ സമാന്തരമായ വഴികൾ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്ക്രീനിങ്ങിനിടെ കണ്ടപ്പോൾ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതൽ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കൂടുതൽ ആഹ്ലാദവും അഭിമാനവും തരുന്നു. എനിക്ക് നൽകാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോൾ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടൻ സംഭവിക്കാൻ പ്രാർഥിക്കുന്നു… മഞ്ജു വാരിയർ പറയുന്നു.
ഒരു കാലത്ത് ഗോസ്സിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങള്‍ ആയിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയും .എന്നാല്‍ പിന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു .എന്നാല്‍ അക്ഷയ് കുമാർ തന്നെ ഉപയോഗിച്ചു തള്ളുകയായിരുന്നുവെന്നാണ് ശിൽപ്പ പറയുന്നത്. താനുമായി സ്‌നേഹത്തിലായിരുന്ന സമയത്തുന്നെ ഇപ്പോൾ ഭാര്യയാ ട്വിങ്കിൽ ഖന്നയുമായും അക്ഷയ് ബന്ധം പുലർത്തിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.
തന്റെ സ്വകാര്യ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാന്‍ കഴിഞ്ഞു. അതു തന്റെ സ്വകാര്യ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞു.
ട്വിങ്കിളിനോടു തനിക്കു പരിഭവം ഒന്നുമില്ല. അക്ഷയ് മാത്രമാണു തന്നെ ചതിച്ചത്, അതിന്റെ പേരില്‍ ട്വിങ്കിളിനെ കുറ്റം പറയില്ല എന്നും ശില്‍പ്പ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നു കഴിഞ്ഞു. അദ്ദേഹം അതൊക്കെ മറന്നിട്ടുണ്ടാകും. ഇനി ഒരിക്കലും അക്ഷയുമായി ഒരു സിനിമ ഉണ്ടാകില്ല എന്നും ശില്‍പ്പ ഷെട്ടി വ്യക്തമാക്കി. പ്രണയ തകര്‍ച്ചയേക്കുറിച്ചു ചോദിച്ചപ്പോഴാണു ശില്‍പ്പ ഷെട്ടി ഇകാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇളയരാജയ്ക്ക് പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണെന്ന് സഹോദരന്‍ ഗംഗൈ അമരന്‍. പൊതുവേദികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ നിന്ന് വിലക്കി ചിത്രയ്ക്കും എസ്.പി.ബാലസുബ്രഹ്മമണ്യത്തിനും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഗൈ അമരന്‍ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുന്നത്.സംഗീതത്തെ വെറും കച്ചവടമാക്കിക്കൊണ്ടുള്ള രാജയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികളിലൂടെ രാജയുടെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് പ്രകടമാകുന്നതെന്നുമാണ് അമരന്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പാടനാണ് സംഗീതസംവിധായകര്‍ സംഗീതം ഒരുക്കുന്നത്. ജനങ്ങള്‍ക്ക് പാടാനും ആസ്വദിക്കാനുമുള്ള ഗാനങ്ങള്‍ മറ്റുള്ളവര്‍ പാടരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല. അത് പുതുതലമുറക്കാര്‍ പാടുന്നത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അമരന്‍ പറയുന്നു.ആളുകള്‍ പറയുന്നത് കേട്ട് ബുദ്ധിയില്ലാതെ ഇളയരാജ ഓരോന്നും ചെയ്തു കൂട്ടുകയാണെന്നും അത് ഒരിക്കലും അംഗീകരിച്ച് തരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ് എസ്.പി.ബിയ്ക്കു ലഭിക്കുന്നത്. പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് തന്റെ ഗാനങ്ങള്‍ പൊതുവേദികളില്‍ പാടരുതെന്ന് രാജ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തന്നെ ഇനി മുതല്‍ ഇളയരാജയുടെ ഗാനങ്ങള്‍ താന്‍ പാടില്ലെന്ന് എസ്.പി.ബി അറിയിക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ എക്കാലത്തേയും മികച്ച വനിതാ താരമായിരുന്നു ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18ലൂടെ 1984ലിലായിരുന്നു ശോഭന മലയാളത്തില്‍ അരങ്ങേറിയത്. മലയാളം കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന നായികയായി. ഇപ്പോള്‍ സിനിമിയില്‍ സീജവമല്ലെങ്കിലും താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. 2000ത്തില്‍ പുറത്തിറങ്ങിയ വല്യേട്ടനു ശേഷം പിന്നീട് മലയാളത്തില്‍ സജീവമായിരുന്നില്ല അവര്‍. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത തിരയായിരുന്നു ഒടുവിലിറങ്ങിയ ചിത്രം.മലയാളത്തിലെ ശ്രദ്ധേയമായ താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായെത്തി. പ്രേക്ഷകര്‍ നെഞ്ചേറ്റിയ താര ജോഡികളായിരുന്നു അവര്‍.മോഹന്‍ലാലും ശോഭനയും നായികാ നായകന്മാരായെത്തിയ ചിത്രത്തില്‍ ശോഭനയക്ക് മോഹന്‍ലാലിനോടും ചിത്രത്തിന്റെ മൊത്തം അണിയറ പ്രവര്‍ത്തകരോടും മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടായി. മോഹന്‍ലാല്‍ മാപ്പ് പറയിപ്പിക്കുകയായിരുന്നു.
പി ബാലചന്ദ്രന്റെ രചനയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
ഷൂട്ടിംഗില്‍ വൈകിയെത്തിയതിന്റെ പേരില്‍ ആദ്യം മോഹന്‍ലാലും പിന്നീട് ശോഭനയും മുഴുവന്‍ ക്രൂവിനോടും ക്ഷമ പറയുകയായിരുന്നു.
പിറവത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എറണാകുളത്തെ ഹോട്ടലില്‍ താമസിച്ചിരുന്ന നടീനടന്മാര്‍ യൂണിറ്റ് വാഹനങ്ങളിലാണ് ലൊക്കേഷനില്‍ എത്തിച്ചിരുന്നത്. വെളുപ്പിനെ താരങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഹോട്ടലില്‍ നിന്നും പുറപ്പെട്ടിരുന്നു.
ചിത്രീകരണ സമയത്ത് കടുത്ത ഒരു നിര്‍ദേശം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ മുന്നോട്ട് വച്ചിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് താരങ്ങള്‍ക്കുള്ള വാഹനം ഹോട്ടലില്‍ നിന്നും പുറപ്പെടും. അതില്‍ കയറി വരാന്‍ സാധിക്കാത്തവര്‍ സ്വന്തം ചെലവില്‍ എത്തണം.
ടികെ രാജീവ് കുമാറിന്റെ നിബന്ധന മോഹന്‍ലാല്‍ അക്ഷരം പ്രതി അനുസരിച്ചു. വെളുപ്പിനെ മുന്ന് അമ്പതിന് തന്നെ താരം വാഹനത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍എല്‍ ബാലകൃഷ്ണയേപ്പോലുള്ളവരായിരുന്നു ഈ തീരുമാനത്തില്‍ ഏറെ വലഞ്ഞത്. മിക്കപ്പോഴും ബസിലായിരുന്നു അദ്ദേഹം എത്തിയിരുന്നത്.
എല്ലാ ദിവസവും കാര്യങ്ങള്‍ നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ അഞ്ച് മണിക്കായിരുന്നു ഷൂട്ടിംഗ് ക്രമീകരിച്ചിരുന്നത്. മോഹന്‍ലാലും ശോഭനയും ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അന്ന് ഹോട്ടലില്‍ നിന്നും ശോഭന ഇറങ്ങാന്‍ താമസിച്ചു. മോഹന്‍ലാലിനും ശോഭനയ്ക്കുമായി ഒരു കാറാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. മോഹന്‍ലാല്‍ പതിവുപോലെ നേരത്തെ തന്നെ കാറില്‍ എത്തിയിരുന്നു. ശോഭന വരാത്തതുകൊണ്ട് പുറപ്പെടാന്‍ കഴിഞ്ഞില്ല. എറെ നേരം കാത്തിരുന്ന് മോഹന്‍ലാലിന് ദേഷ്യം പിടിച്ചു. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ച് മണിക്ക് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നിടത്ത് ഇരുവരും എത്തിയത് അഞ്ചേ മുക്കാലിനായിരുന്നു. ലൊക്കേഷനില്‍ എത്തിയ ഉടന്‍ മോഹന്‍ലാല്‍ എല്ലാവരോടും മാപ്പ് പറഞ്ഞു. ശോഭനയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അന്ന് ആ രംഗം ചിത്രീകരിക്കാനായില്ല. പിന്നീട് മറ്റൊരു ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്.
തമിഴകത്തിന്റ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. താരം പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ‘ഡോറ’യ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ഹൊറര്‍ ത്രില്ലറാണ്. സിനിമയിലെ ഹൊറര്‍ രംഗങ്ങളുടെ ഭീകരത മൂലമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ ബന്ധപ്പെടാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.മായ എന്ന ഹൊറര്‍ത്രില്ലറിന്റെ വിജയത്തിന് ശേഷം നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. ഏറെ നാളായി മോഹന്‍ലാലിനുളള ആഗ്രഹമായിരുന്നു തന്റെ പഴയ നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണമെന്നുളളത്.ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ്ങ് തീര്‍ന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ തിരിക്കുന്നതിന് മുന്‍പായിട്ടാണ് താരം സൈക്കിളുമെടുത്ത് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയത്. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നു.
കടപ്പാട്: കേരളകൗമുദി
വെളുപ്പിനെ നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എങ്കിലും നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോടൊക്കെ ചിരിച്ചു കാണിച്ചാണ് യാത്ര തുടര്‍ന്നതും. സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ലിജു, സജീവ് സോമന്‍,ബിജീഷ്,മുരളി എന്നിവരും കൂടെ ഉണ്ടായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ് മോഹന്‍ലാല്‍ നഗരം ചുറ്റുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഇവനാണ് ആ തെണ്ടി നീ ഏത് ദുനിയാവിലാണെങ്കിലും പോകുമെന്ന് വിജയ് ബാബു. അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം.‘ഇവനാണ് ആ തെണ്ടി. നീ ദുബായില്‍ അല്ല, ഏത് ദുനിയാവില്‍ ആണെങ്കിലും പൊക്കും. ഈ പോര്‍ക്കിനെ എവിടെ കണ്ടാലും പ്ലീസ് ഇന്‍ഫോം’-യുവാവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് ബാബു പറയുന്നു.
ചിത്രം ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമ പ്രചരിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് 11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്.
ഭാവന നായികയാകുന്ന ഹണിബീ 2 വിലെ മനോഹര ഗാനം പുറത്തിറങ്ങി. ജില്ലം ജില്ലാല എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഫ്‌സല്‍, റിമി ടോമി, അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീതം നൽകിയിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, ബാബുരാജ്, ബാലു, ശ്രീനാഥ് ഭാസി, ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.
നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്.
സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.
‘അമ്മിണി’യെ ഓർമ്മയില്ലേ…’ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ’ എന്ന പാട്ടായിരിക്കും ‘അമ്മിണി’യെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക. എൺപതുകളുടെ അവസാനം കേരളം ഏറ്റുപാടിയ ഗാനം. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകം’ എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. ഇതിലെ ‘അമ്മിണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലീമയെന്ന നടിയെ പെട്ടെന്ന് മറക്കാനാകില്ല.. അന്ന് കണ്ട നടിയെ പിന്നെ ഇപ്പോൾ സിനിമാ ലോകം പിന്നെ കാണുന്നത് നഖക്ഷതങ്ങളിലാണ്. പിന്നീട് അങ്ങോട്ട് മുപ്പത് വർഷം മലയാളികൾ സലീമ എന്ന ഈ നടിയെ കണ്ടിട്ടില്ല. എങ്കിലും ഇപ്പോഴും മലയാളികൾ മറക്കാത്ത ഒരു മുഖം കൂടിയാണിത്.
അവാർഡ് നൈറ്റുകളിലോ പൊതു പരിപാടികളിലോ പങ്കെടുക്കാതെ ഏതോ ‘വള്ളിക്കുടിൽ ഒളിച്ചിരുന്ന’ സലീമ മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകത്തിലൂടെയായിരുന്നു സലീമ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് മലയാള സിനിമാ ലോകത്ത് കഴിവ് അടയാളപ്പെടുത്തിയ ഒരു നടികൂടിയായിരുന്നു സലീമ. അമ്മയും അമ്മൂമ്മയും അഭിനേതാക്കളായിരുന്നത് കൊണ്ട് തന്നെ സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ ഈ നടിയ്ക്കായി. തെലുങ്ക് നടിയായിരുന്ന സലീമയുടെ അമ്മ ഗിരിജ സത്യന്റെ കൂടെ അഷ്ടദീപം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
മുപ്പത് വർഷങ്ങൾക്ക് ശേഷം സലീമ സിനിമയിൽ സജീവമാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് നടൻ വിനീതാണ്. നഖക്ഷതങ്ങളിൽ വിനീതിനൊപ്പമാണ് സലീമ അഭിനയിച്ചത്. ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ വേഷമിട്ടിരുന്നുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തലൂടെയാണ് സലീമയ്ക്ക് ബ്രേയ്ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി ആരണ്യകത്തിലെ അമ്മിണി ഇപ്പോൾ എവിടെയാണെന്ന തരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നുമാണ് സലീമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.