ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.
ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.
ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കള്ള ഇന്ത്യന്‍ ടീമിലുണ്ടാവും.
ഇന്ത്യന്‍ ടീം:
Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.
കാൽപ്പന്ത് കളി പോലെ ലോകം സ്നേഹിക്കുന്ന ഒരു കായിക വിനോദം ഈ ലോകത്തില്ല . അങ്ങനെ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കാനുള്ള ലീഗിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ദുരന്ത വാർത്തയാണ്. താരത്തിന് റെഡ് കാർഡ് നൽകിയതിന് റഫറിയെ കാണികളും ഹാരങ്ങളും ചേർന്ന് തള്ളുകയും രക്തസ്രാവം സംഭവിച്ചതിനാൽ റഫറി മരണപ്പെടുകയും ചെയ്തിരിക്കുന്നു.
സെൻട്രൽ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിലാണ് ഇത്തരം ഒരു ദുരന്തം നടന്നത്. ഒരുപാട് വർഷത്തെ റഫറിയിങ് പരിചയസമ്പത്തുള്ള ഹോസെ അർണാൾഡോ അമേയ എന്ന റഫറിക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.
സാൽവദോറിൽ അമേച്വർ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു താരത്തിന് റെഡ് കാർഡ് നൽകിയത്. അതെ തുടർന്ന് താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ ആക്രമിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് റഫറി മരണപ്പെടുക ആയിരുന്നു.
റഫറി കൊല്ലപ്പെട്ട സംഭവം ഫെഡറേഷൻ സ്ഥിതികരിച്ചിട്ടുണ്ട്. അമേച്വർ മത്സരങ്ങൾ മാത്രമല്ല പല പ്രമുഖ ടൂര്ണമെന്റുകളും നിയന്ത്രിച്ചിട്ടുള്ള റഫറിയാണ് അർണാൾഡോ. ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്ന്നു. ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആരാധകരും പറയുന്നു.
പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.
തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.
ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.
സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.
ഒളിംപിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായിക ടൂർണമെന്റുകളിൽ ഒന്നാണ്, ഇതിന് ധാരാളം ആരാധകരുണ്ട്. ലോകത്തെ എല്ലാ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിൽ കളിക്കാൻ നോക്കുന്നു, ഒരു മത്സരം ഉണ്ടാകുമ്പോഴെല്ലാം ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്നു. താൻ ഏറെ ഇഷ്ടപ്പെടുന്ന കായികവിനോദം വികസിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു, കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ (ഇപിഎൽ) ഐപിഎൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ).
“എന്നെപ്പോലുള്ള കളിക്കാർ തുടക്ക കാലത്ത് വളരെ കുറവ് മാത്രമാണ് സമ്പാദിച്ചത്. സമ്പാദിക്കാനുള്ള സാധ്യതയുള്ള കളി വികസിക്കുന്നത് ഞാൻ കണ്ടു. ഈ ഗെയിം നടത്തുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണ്. ക്രിക്കറ്റ് ആരാധകർ. ഈ കായികം ശക്തമാണ്, വികസിച്ചുകൊണ്ടേയിരിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന കായികവിനോദം ഇത്രയും ശക്തമായി മാറിയതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു,” ഗാംഗുലി ഇന്ത്യ ലീഡർഷിപ്പ് കൗൺസിലിൽ പറഞ്ഞു. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് ലിമിറ്റഡ് പ്രസിഡന്റ് വേൾഡ് വൈഡ് മീഡിയ സിഇഒ ദീപക് ലാംബയോട് സംസാരിക്കവെയാണ് സംഭവം.
ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയാണ് ഐപിഎൽ 2022 ഈ വർഷം വലിയ തോതിൽ നടന്നത്. 74 മത്സരങ്ങളുടെ സീസണിന് ശേഷം, ഉച്ചകോടിയിലെ ഏറ്റുമുട്ടലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് കിരീടം നേടിയത്.
പരിപാടിക്കിടെ ഗാംഗുലിയോട് അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ചും ചോദിച്ചിരുന്നു. അതേക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു: “എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻ എന്നത് ഗ്രൗണ്ടിൽ ഒരു ടീമിനെ നയിക്കുന്നു, നേതൃത്വം എന്നെ സംബന്ധിച്ചിടത്തോളം ഒരു ടീമിനെ കെട്ടിപ്പടുക്കുകയാണ്. അതിനാൽ, ഞാൻ നായക സ്ഥാനത്തിനായി മത്സരിക്കില്ല. ഉത്തരവാദിത്വം പങ്കിടുക എന്നതാണ് ഏറ്റവും വലിയ കാര്യം.”
ടീം ഇംഗ്ലണ്ട് ഈ വർഷം അവസാനം ലോകകപ്പ് ടൂർണമെന്റിലേക്ക് പോകും, കിക്ക് ഓഫിന് മുമ്പുള്ള ഫാൻസിന്റെ പെരുമാറ്റത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകികൊണ്ട് യുകെ സർക്കാർ പുതിയ പ്രസ്താവന പുറപ്പെടുവിച്ചു.
കഴിഞ്ഞ സമ്മറിൽ, ഇംഗ്ലണ്ടിനും ഇറ്റലിക്കും ഇടയിലുള്ള വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ഫൈനൽ ലണ്ടനിലെ തെരുവുകളിൽ വൻതോതിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും കൂത്താടിയ ഫാൻസ്, അരാജകത്വത്തിനും മറ്റു കയ്യേറ്റങ്ങൾക്കും കാരണമായി.
ടിക്കറ്റില്ലാത്ത ആരാധകരുടെ കൂമ്പാരം മത്സരത്തിലേക്ക് കടക്കാനായി ടേൺസ്റ്റൈലിലേക്ക് ഇരച്ചുകയറി, 20-ലധികം പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഖത്തറിലേക്ക് മയക്കുമരുന്ന് കഴിക്കാൻ ആലോചിക്കുന്ന ആരാധകർക്ക് കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ വസ്തുക്കൾ കൈവശം വെച്ചാൽ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
1987-ലെ 9-ാം നമ്പർ നിയമം അനുസരിച്ച്, മയക്കുമരുന്നുകളുടെയും അപകടകരമായ സൈക്കോട്രോപിക് വസ്തുക്കളുടെയും നിയന്ത്രണവും, രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷം തടവും 100,000 (£ 21,349) മുതൽ 30,000 റിയാൽ വരെ പിഴയും ലഭിക്കും. (£64,047).
എന്നിരുന്നാലും, കുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.
ഖത്തറിലെ കർശനമായ നിയമങ്ങളെക്കുറിച്ചും പ്രവേശിക്കുമ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ചും യുകെ സർക്കാർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ വെബ്‌സൈറ്റിൽ ഇത് പ്രസ്താവിക്കുന്നു: “മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങൾക്ക് യാതൊരു സഹിഷ്ണുതയും ഇല്ല. മയക്കുമരുന്ന് ഉപയോഗം, കടത്ത്, കള്ളക്കടത്ത്, കൈവശം വയ്ക്കൽ എന്നിവയ്ക്കുള്ള പിഴകൾ കഠിനമാണ്.
“വിമാനത്താവളം അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, എല്ലാ ബാഗുകളും സ്കാൻ ചെയ്യുന്നു, അവശിഷ്ടമായ അളവിൽ പോലും മയക്കുമരുന്ന് കൊണ്ടുപോകുന്ന യാത്രക്കാരെ അറസ്റ്റ് ചെയ്തേക്കാം.” എന്ന് വൃക്തമാക്കി യുകെ സർക്കാർ റിപ്പോർട്ട് പുറപ്പെടുവിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗ് പ്രഥമ സീസണിലെ മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ മലയാളി പേസ് ബൗളർ എസ്. ശ്രീശാന്തിനെ തല്ലിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് മുൻ ഇന്ത്യൻ സ്പിന്നറും രാജ്യസഭാംഗവുമായ ഹർഭജൻ സിങ്. അന്ന് സംഭവിച്ചത് തെറ്റായിപ്പോയെന്നും തന്റെ പിഴവുമൂലം സഹതാരത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ഹർഭജൻ ഒരു ടി.വി ഷോയിൽ വ്യക്തമാക്കി.
തിരുത്താൻ അവസരം ലഭിച്ചിരുന്നെങ്കിൽ അത് ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു. 2008ൽ മൊഹാലി സ്റ്റേഡിയത്തിലായിരുന്നു കൈയേറ്റം. കരഞ്ഞുകൊണ്ട് നിൽക്കുന്ന കിങ്സ് ഇലവൻ താരം ശ്രീശാന്തിനെയാണ് മറ്റു താരങ്ങൾ കണ്ടത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജന്റെ മോശം പെരുമാറ്റത്തിനുള്ള ശിക്ഷാനടപടിയായി അദ്ദേഹത്തെ ശേഷിച്ച മത്സരങ്ങളിൽനിന്ന് വിലക്കിയിരുന്നു.
2007ലെ ട്വന്റി20, 2011ലെ ഏകദിന ലോകകപ്പുകൾ നേടുമ്പോൾ ഇന്ത്യൻ ടീമിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് ഹർഭജനും ശ്രീശാന്തും.
എഫ് ഒ പി എവർറോളിങ് ട്രോഫിയും മികച്ച പ്രൈസ് മണിയും ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ആയി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ യു കെ യിലെ മലയാളി ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെൻ്റ് രാവിലെ 9 മണിക്ക് ആരംഭിക്കും. നാൽപത്തി നാല് പ്രമുഖ ടീമുകൾ രജിസ്റ്റർ ചെയ്തതായി സംഘാടാകർ സിന്നി ജേക്കബ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവർ അറിയിച്ചു. ടൂർണമെൻറിൻറെ വിജയത്തിനായി എഫ് ഒ പിയോടൊപ്പം കൈകോർക്കുന്ന സ്പോൺസേർസിന് ഭാരവാഹികൾ നന്ദി അറിയിച്ചു.
First prize:
Owl Financial
J Rose Ltd
Second Prize;
J P Medicals
Third prize:
Bony bull travels
St Marys Catering
Achayen’s Kitchen
Fourth prize:
Maharani Restaurant
Anryal Decorations
Madina Supermarket
Ginger Bristo
Ketan Vara’s Utility Warehouse
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :-
ബിജു സൈമൺ – 07891590901
സിന്നി ജേക്കബ് – 07414449497
ബിജു മൈക്കിൾ – 07446893614
ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുകയാണ്. പ്ലേ ഓഫിലേക്ക് കയറാന്‍ ടീമുകള്‍ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ചതാകട്ടെ ഒരൊറ്റ ടീമും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് മാത്രമാണ് പ്ലേ ഓഫിലേക്കുള്ള പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.13 മത്സരത്തില്‍ നിന്നും 10 ജയത്തോടെയാണ് ഗുജറാത്ത് പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്.
പോയിന്റ് പട്ടികിയില്‍ രണ്ടാമതുള്ള രാജസ്ഥാന്‍ റോയല്‍സും മൂന്നാമതുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. 13 മത്സരങ്ങള്‍ കളിച്ച ഇരുവര്‍ക്കും എട്ട് ജയവും 16 പോയിന്റുമാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മുമ്പിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവര്‍ക്കും ഓരോ മത്സരം വീതവും ശേഷിക്കുന്നുണ്ട്. പ്ലേ ഓഫില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍. പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും അവശേഷിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എല്‍.എസ്.ജിയുടെ എതിരാളികള്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇരുവരും പ്ലേ ഓഫിലെത്തും.
പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫിലെത്തുമെന്നിരിക്കെ നാലാം സ്ഥാനത്തിനായി ജീവന്‍മരണ പോരാട്ടമാണ് ടീമുകള്‍ നടത്തുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന ടിക്കറ്റിനായി വരി നില്‍ക്കുന്നത്.
നിലവില്‍ 13 മത്സരത്തില്‍ നിന്നും 14 പോയിന്റുളള ദല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. അടുത്ത മത്സരം ജയിക്കാനായാല്‍ ക്യാപ്പിറ്റല്‍സിന് പ്ലേ ഓഫിലെത്താം. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സ് ആണ് ദല്‍ഹിയുടെ എതിരാളികള്‍.
മുംബൈയ്ക്കെതിരെ മികച്ച ജയം നേടുകയും, രാജസ്ഥാനും ലഖ്‌നൗവും തോല്‍ക്കുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താന്‍ വരെ ക്യാപ്പിറ്റല്‍സിന് സാധ്യതയുണ്ട്.
13 മത്സരത്തില്‍ നിന്നും 14 പോയിന്റോടെ അഞ്ചാമതാണ് ആര്‍.സി.ബി. റണ്‍റേറ്റിലെ കുറവാണ് ടീമിന് തിരിച്ചടിയായത്. പോയിന്റ് പട്ടികയുടെ തലപ്പത്തിരിക്കുന്ന ടൈറ്റന്‍സാണ് ആര്‍.സി.ബിയുടെ എതിരാളികള്‍. അടുത്ത മത്സരത്തില്‍ കോഹ്‌ലിപ്പട വന്‍ മാര്‍ജിനില്‍ വിജയിക്കുകയും മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അത്താഴം മുടക്കുകയും ചെയ്താല്‍ റോയല്‍ ചാലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ കടക്കാം.
അടുത്ത മത്സരത്തില്‍ ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും തോല്‍ക്കുകയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വന്‍മാര്‍ജിനില്‍ ജയിക്കാനുമായാല്‍ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ കൊല്‍ക്കത്തയ്ക്ക് കിരീടത്തിലേക്ക് ഒരടി കൂടി വെക്കാം.
പോയിന്റ് പട്ടികയിലെ ഏഴും എട്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സിനും സണ്‍റൈസേഴ്‌സിനും നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ഇരുവരുടെയും അവസാന മത്സരം പരസ്പരമാണ് താനും. ഇതില്‍ ജയിക്കുന്ന ടീമിന്, മുമ്പിലുള്ള എല്ലാ ടീമുകളും തോല്‍ക്കുകയാണെങ്കില്‍ പ്ലേ ഓഫിലെത്താം.
പ്ലേ ഓഫിന്റെ ടെന്‍ഷനൊന്നുമില്ലാത്ത മൂന്ന് ടീമുകള്‍ മാത്രമാണ് ഇപ്പോള്‍ ഐ.പി.എല്ലിലുള്ളത്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുന്‍ ചാമ്പ്യന്‍മാര്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആ മൂന്ന് ടീം.
പ്ലേ ഓഫില്‍ കയറിയ ടൈറ്റന്‍സിനും പുറത്തായ മറ്റ് രണ്ട് പേര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത് മറ്റുള്ളവരുടെ വഴിമുടക്കുക എന്നത് മാത്രമാണ്. പ്ലേ ഓഫ് മത്സരങ്ങളേക്കാള്‍ ആവേശമാണ് നിലവില്‍ പ്ലേ ഓഫിലേക്ക് കയറാനുള്ള മത്സരങ്ങള്‍ക്ക് എന്നതാണ് മറ്റൊരു കാര്യവും.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.
സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.
എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.
മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.