Sports

സൗദി അറേബ്യയോട് അനായാസ ജയം പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീന അപ്രതീക്ഷ തോല്‍വി വഴങ്ങിയത് ആഘോഷമാക്കി ട്രോളന്‍മാര്‍.

പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് തിരക്കഥയായി. ഒട്ടും പ്രതീക്ഷിക്കാതെ അര്‍ജന്റീന തോറ്റതോടെ ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ആവേശമാകുകയും ചെയ്തു.

ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പിടിച്ചുകെട്ടിയത്. ലയണല്‍ മെസിയിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീനയെ തുടര്‍ച്ചയായി രണ്ട് ഗോളുകളിലൂടെ സൗദി ഞെട്ടിച്ചു. 1974 നുശേഷം ആദ്യമാണ് അര്‍ജന്റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്. കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്റീനയുടെ തോല്‍വി.

അവിസ്മരണീയ വിടവാങ്ങല്‍ മോഹിച്ച് കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണല്‍ മെസിക്ക് കണ്ണീരണിഞ്ഞ തുടക്കം. സൗദി അറേബ്യയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങിയാണ് ഈ ലോകകപ്പില്‍ അര്‍ജന്റീന തുടങ്ങിയിരിക്കുന്നത്. അര്‍ജന്റീനയുടെ തേരോട്ടം കാണാന്‍ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം.

ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനാല്‍ട്ടി ഗോളില്‍ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ അര്‍ജന്റീനയുടെ വലയില്‍ നിക്ഷേപിച്ചതോടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചാണ് സൗദി വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിപ്പോയ സൗദി രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകളാണ് തിരിച്ചടിച്ചത്.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ ലയണല്‍ മെസി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ അര്‍ജന്റീനയുടെ ഗോള്‍ ശ്രമങ്ങളെ ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി അധികം ഗോളുകള്‍ വഴങ്ങാതെയാണ് സൗദി കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ അര്‍ജന്റീനയുടെ പ്രതിരോധം ആടിയുലഞ്ഞു.

ലോകകപ്പ് വേദികളില്‍ സമീപകാലത്തായി പിന്തുടരുന്ന ദൗര്‍ഭാഗ്യം ഖത്തറിലും അര്‍ജന്റീനയെ പിടികൂടിയിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ അര്‍ജന്റീന പിന്നീട് ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായി. 1994ന് ശേഷം ആദ്യമായാണ് അന്ന് അര്‍ജന്റീന ഒരു ലോകകപ്പില്‍ രണ്ട് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനുട്ട് മുതല്‍ സൗദി ഗോള്‍മുഖം ആക്രമിച്ച അര്‍ജന്റീനയ്ക്ക് ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനല്‍ട്ടി. സൗദി ബോക്‌സിനുള്ളില്‍ അര്‍ജന്റീന സമ്മര്‍ദം ശക്തമാക്കിയതോടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേദസിനെ സൗദിയുടെ അല്‍ ബുലയാഹി വീഴ്ത്തി. തുടര്‍ന്ന് വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ റഫറി അര്‍ജന്റീനയ്ക്ക് പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-0.

തുടര്‍ന്ന് മധ്യനിരയില്‍ മാത്രമൊതുങ്ങിയ കളി രണ്ടാം പകുതിയിലാണ് ചൂടുപിടിച്ചത്. 48ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ആരാധകരുടെ മനസില്‍ തീ കോരിയിട്ട് സൗദി ആദ്യ ഗോള്‍ നേടി. ഫെറാസ് അല്‍ ബ്രീകന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് അര്‍ജന്റീന ബോക്‌സില്‍ കടന്ന സാല അല്‍ ഷെഹ്‌റി ക്രിസ്റ്റ്യന്‍ റൊമേരോയേയും ഗോള്‍ വലയം കാത്ത എമിലിയാനോ മാര്‍ട്ടിനസിനെയും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതു മൂലയില്‍ നിക്ഷേപിച്ചു. സ്‌കോര്‍ 1-1.

സമനില ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പേ സൗദി ലീഡ് പിടിച്ചെടുത്തു. ഇത്തവണ ലക്ഷ്യം കണ്ടത് സാലെം അല്‍ ഡാവ്സാരി. പന്തുമായി അര്‍ജന്റീന ബോക്‌സില്‍ കടന്ന ഡാവ്‌സാരി ഉള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് വലംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിന്റെ കൈകളില്‍ തട്ടി വലയില്‍ കയറി. സ്‌കോര്‍ 2-1. ഏറ്റവും ഒടുവില്‍ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ നാലാം തോല്‍വിയാണിത്.

ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ‘ബോയ്കോട്ട് ഖത്തര്‍’ എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച ജര്‍മനിയിലെ പബ്ബുകൾ സ്വന്തം ടീമിന്‍റെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകര്‍ കളി കാണുന്നത് ജര്‍മനിയിലെ പതിവ് കാഴ്ചയാണ്.

മൈതാനങ്ങളേക്കാൾ ആവേശത്തോടെയാകും ഇവിടങ്ങളില്‍ ആരാധകര്‍ ലോകകപ്പിനെ വരവേല്‍ക്കാറുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്സി കോളോണിന്‍റെയും ദേശീയ ടീമിന്‍റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്‍റെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.

ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്ബോൾ ആരാധകര്‍ക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റര്‍ സിന്നര്‍മാൻ പറഞ്ഞു. ബഹിഷ്കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജര്‍മ്മൻ ആരാധകര്‍ക്ക് ഇനി ഒത്തൊരുമിച്ച് കളികാണാൻ മറ്റ് വഴികൾ നോക്കേണ്ടി വരും.

അതേസമയം, ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. ‘വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍’ എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.

ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി നടപ്പാക്കാറുമുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂ‍ർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.

എന്നാൽ മത്സരത്തിൽ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.

വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

ഖത്തറില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ശേഷിക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ നിന്നും പുറത്തായി കരിം ബെന്‍സമ. ഖത്തര്‍ ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താകുന്ന മറ്റൊരു സൂപ്പര്‍താരമാവുകയാണ് കരിം.

ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് കരിം ബെന്‍സെമയ്ക്ക് പരിക്കേറ്റത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് കൂടിയായ താരത്തിന്റെ പരിക്ക് ഫ്രാന്‍സിന് തലവേദനയാവുകയാണ്. നേരത്തെ മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

അതേസമയം, കഴിഞ്ഞതവണ ചാംപ്യന്മാരായ ഫ്രാന്‍സിന്റെ ടീമിലും കരിം ഉള്‍പ്പെട്ടിരുന്നില്ല. ബെന്‍സെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടീമിന് പുറത്താവുകയായിരുന്നു.

അതേസമയം, ഇത്തവണ ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച ബെന്‍സെമയെ ഫ്രാന്‍സ് പ്രതീക്ഷയോടെ കാണുന്നതിനിടെയാണ് ഈ തിരിച്ചടി.

ഫുട്‌ബോൾ വേൾഡ് കപ്പ് മത്‌സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്‌സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്‌സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.

ഫുട്‌ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ

ലോക കായിക ഭൂപടം ഫുട്‍ബോൾ ആവേശത്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറിനാണ് നമ്മൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ആവേശ പൂരത്തിന് തിരിതെളിയും. പൂരത്തിന്റെ അവസാനം പോർവിളികളും പോരാട്ടവും അവസാനിക്കുമ്പോൾ അന്തിമ വിജയിയെ നമുക്ക് അറിയാൻ സാധിക്കും. അര്ജന്റീനക്കും ബ്രസീലിനും ജർമനിക്കും പോർച്ചുഗലിനും തുടങ്ങി കുഞ്ഞൻ ടീമുകൾക്ക് വരെ ആരാധകരുണ്ട് എന്നതാണ് പ്രത്യേകത.

ഞായറാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന എതിർപ്പുകൾ അതിജീവിച്ചാണ് ഖത്തർ ഇത്തരം ഒരു മാമാങ്കത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ ലോകകപ്പ് ബിഡ് വിജയിക്കാൻ ഖത്തർ കൈക്കൂലി നൽകിയതിനും സ്റ്റേഡിയം പണി കഴിപ്പിക്കാൻ ഒരുപാട് ആളുകളുടെ ജീവൻ കൊടുത്തെന്നും ഉള്ള ആരോപണം ഉണ്ടായിരുന്നു.

തങ്ങളുടെ ലോകകപ്പ് ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് അറബ് രാജ്യം മറ്റൊരു പുതിയ അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. തന്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിൽ വിദഗ്ധനും സൗദി അറേബ്യയിലെ ബ്രിട്ടീഷ് സെന്ററിന്റെ റീജിയണൽ ഡയറക്ടറുമായ അംജദ് താഹയുടെ അഭിപ്രായത്തിൽ, നാളത്തെ ആദ്യ മത്സരം ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോറിയൻ കളിക്കാർക്ക് 7.4 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം.

ട്വിറ്ററിൽ അദ്ദേഹം ട്വീറ്റ് ചെയ്തു, “എക്‌സ്‌ക്ലൂസീവ്: നാളെ ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോർ കളിക്കാർക്ക് 7.4 മില്യൺ ഡോളർ കൈക്കൂലി നൽകി (1-0 ആയിരിക്കും സ്കോർ ). അവർ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. ഇത് പറഞ്ഞത്, ഫിഫ അന്വേഷണം നടത്താനാണ്.”

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് നടത്താനിരിക്കുന്ന ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം സംഭവിച്ചാൽ അത് എല്ലാ മത്സരങ്ങളെയും ബാധിക്കും.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തേക്കും

ഒറ്റനാളകലം.. ഒറ്റപ്പന്ത്.. ഒരേയൊരു വികാരം.. ഒന്നാമനാകാന്‍ വേണ്ടിയുള്ള ഒരു നൂറ്റാണ്ട് നീണ്ട പടയോട്ട കിസ്സകളില്‍ നാല് മൂലകളിലേക്കും വലിച്ചുകെട്ടിയൊരു ബദൂവിയന്‍ ടെന്‍റ് കൂടി തുന്നിച്ചേര്‍ക്കപ്പെടുന്നു. അത്തറും തുകലും സമം ചേര്‍ത്ത് പരുവപ്പെടുത്തിയൊരു പന്തിന്‍റെ പൂങ്കാവനം തേടി കളിക്കമ്പക്കാര്‍ പറന്നിറങ്ങുന്നു. ലയണല്‍ മെസിയുടെ ഇടങ്കാലനക്കം പോലെ സിആര്‍ സെവന്‍റെ തലയനക്കം പോലെ എംബാപ്പെയുടെ കുതിപ്പ് പോലെ മനോഹരമാര്‍ന്ന എട്ട് വേദികള്‍ തേനും നിറച്ച് പൂമ്പാറ്റകളെ കാത്തിരിക്കുന്നു.

ഫുട്ബോളിന്‍റെ ആത്മാവിനെ ആവാഹിക്കാന്‍ തന്ത്രമന്ത്രിച്ചരടുകളുമായി മുപ്പത്തിരണ്ട് പോരാളിക്കൂട്ടങ്ങള്‍ സജ്ജമാകുന്നു. പന്തനക്കത്തിനെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തുന്നു. കേമമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കി ഫിഫയും ഖത്തറും കിക്കോഫിനൊരുങ്ങുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാനായി രാഷ്ട്രനായകരും ഇതിഹാസങ്ങളും ദോഹയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.

 

ലോകകപ്പിന് ഇനി വെറും അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഖത്തർ ലോകകപ്പിനെ സംബന്ധിക്കുന്ന ചില കണക്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാർഡിയൻ’.

ടൂർണമെന്റിന്റെ ജീവനുകളുടെ വിലയും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെയും സ്ത്രീകളുടെയും എൽജിബിടിക്യു സമൂഹത്തിന്റെയും തുടർച്ചയായി അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഇനിപ്പറയുന്ന നമ്പറുകൾ എന്നാണ് ‘നാണക്കേടിന്റെ സ്റ്റേഡിയങ്ങൾ: ലോകകപ്പ് ആതിഥേയരായ ഖത്തർ കാണാൻ ആഗ്രഹിക്കാത്ത കണക്കുകൾ’ എന്ന റിപ്പോർട്ടിന്റെ ആമുഖമായി പറയുന്നത്.

2018ൽ റഷ്യ ചെലവഴിച്ച 11 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകകപ്പ് തയ്യാറാക്കാൻ ഖത്തർ ചെലവഴിച്ചത് 200 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ ആദ്യം പറയുന്നത്.

2010-ൽ ഹോസ്റ്റിംഗ് അവകാശങ്ങൾ നൽകുമ്പോൾ ഖത്തറി അധികാരികളുടെ ഫിഫ അഭ്യർത്ഥിച്ച തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ക്ലോസുകൾ അല്ലെങ്കിൽ വ്യവസ്ഥകളുടെ എണ്ണം.

ഖത്തറികളും ഇൻഫാന്റിനോയെയും സംബന്ധിച്ച് 2022 ലോകകപ്പ് തയ്യാറെടുപ്പുകൾക്കിടെ മരിച്ച തൊഴിലാളികളുടെ ഔദ്യോഗിക കണക്ക് മൂന്ന്. മനുഷ്യാവകാശ സംഘടനയായ ഫെയർ സ്‌ക്വയറിലെ നിക്കോളാസ് മക്‌ഗീഹാൻ ആ നമ്പറിനെ “തെറ്റിദ്ധരിക്കാനുള്ള മനഃപൂർവമായ ശ്രമം” എന്ന് വിളിക്കുന്നു, കാരണം ഇത് ഖത്തറിലെ നിർമ്മാണത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന പദ്ധതികളെ ആദരമാക്കിയാണ്. സ്റ്റേഡിയം സൈറ്റുകളിൽ നിന്നുള്ള 36 തൊഴിലാളികളും മരിച്ചതായി സുപ്രീം കമ്മിറ്റി പറയുന്നു, എന്നാൽ ജോലിയിലല്ലാത്ത സ്വാഭാവിക കാരണങ്ങളാലാണ് ഒരു ദിവസത്തെ ജോലിക്ക് ശേഷം അവർ മരിച്ചത് എന്നും കൂട്ടിച്ചേർത്തു.

ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിലെ അശ്രദ്ധമൂലം മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണം. യഥാർത്ഥ സംഖ്യ ഒരിക്കലും അറിയാൻ കഴിയില്ല. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച്, “ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മരണകാരണങ്ങൾ അന്വേഷിക്കുന്നതിൽ ഖത്തർ അധികാരികൾ പരാജയപ്പെട്ടു, അവയിൽ പലതും ‘സ്വാഭാവിക കാരണങ്ങളാലാണ്’ എന്നാണ് മുദ്രകുത്തിയത്. ഖത്തറി തൊഴിൽ നിയമപ്രകാരം, ജോലിയുമായി ബന്ധപ്പെട്ടതായി കണക്കാക്കാത്ത മരണങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലാത്തതിനാൽ, അത്തരം സന്ദർഭങ്ങളിൽ, കുടുംബങ്ങൾക്ക് മരണത്തിന് ശേഷം ലഭിക്കേണ്ട നഷ്ടപരിഹാരം അപൂർവമാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കണ്ടെത്തി.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6500 കുടിയേറ്റ തൊഴിലാളികൾ 2010-നും 2021-നുമിടയിൽ ഖത്തറിൽ മരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ ചൂട് മൂലം മരിച്ച നേപ്പാളി തൊഴിലാളികളുടെ എണ്ണം. 2019-ലെ കാർഡിയോളജി ജേണലിൽ നടത്തിയ പഠനമനുസരിച്ച്, 2009-17 കാലയളവിൽ 571 ഹൃദയ സംബന്ധമായ മരണങ്ങളിൽ [നേപ്പാളി തൊഴിലാളികളുടെ] 200 എണ്ണവും ഫലപ്രദമായ ചൂട് സംരക്ഷണ നടപടികൾഫലപ്രദമായ ചൂട് സംരക്ഷണ നടപടികൾ ഉപയോഗിച്ച് തടയാമായിരുന്നു.

കഴിഞ്ഞ 12 വർഷമായി ഖത്തറിൽ അയഞ്ഞ തൊഴിൽ നിയമങ്ങളും മതിയായ നീതി ലഭിക്കാത്തതും കാരണം ചൂഷണം ചെയ്യപ്പെടുകയും ദുരുപയോഗം അനുഭവിക്കുകയും ചെയ്തതായി ആംനസ്റ്റി ഇന്റർനാഷണൽ കണക്കാക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കണക്ക്.

ആംനസ്റ്റി പ്രകാരം ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികൾ, പ്രത്യേകിച്ച് ഗാർഹിക, സുരക്ഷാ മേഖലകളിൽ, ഒരു ദിവസം ജോലി മണിക്കൂറുകൾ ചെയ്യുന്നുണ്ട്. ഇക്വിഡെമിന്റെ സമീപകാല റിപ്പോർട്ടിൽ രണ്ട് വർഷത്തിലേറെയായി ഓവർടൈം നൽകാതെ ലുസൈൽ സ്റ്റേഡിയത്തിൽ 14 മണിക്കൂർ ജോലി ചെയ്തതായി വിവരിച്ച കെനിയൻ തൊഴിലാളിയിൽ നിന്ന് സമാനമായ നിരവധി കഥകൾ കണ്ടെത്തി.

ഖത്തറിൽ ഒരു മാസത്തെ നിയമപരമായ കുറഞ്ഞ വേതനം (1,000 റിയാൽ), ഭക്ഷണവും താമസവും നൽകിയിട്ടുണ്ടെങ്കിലും അത് ഒരു മണിക്കൂറിന് ഏകദേശം ഒരു യൂറോയ്ക്ക് സമമാണ്. സമീപ വർഷങ്ങളിൽ, മിനിമം വേതനം ഏർപ്പെടുത്തുന്നതും കഫാല അല്ലെങ്കിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നതും ഉൾപ്പെടെ നിരവധി തൊഴിൽ പരിഷ്കാരങ്ങൾ അധികാരികൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, ഇത് കഷണങ്ങളാണെന്നും നിരവധി ദുരുപയോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും ഖത്തറിൽ ജോലി അന്വേഷിക്കുന്ന ചില കുടിയേറ്റ തൊഴിലാളികൾ റിക്രൂട്ട്മെന്റ് ഫീസായി അടച്ച ഡോളറിന്റെ പരിധി. ഇത് ഇപ്പോൾ നിയമവിരുദ്ധമാണെങ്കിലും, പല തൊഴിലാളികളും അവരുടെ റിക്രൂട്ട്‌മെന്റ് ഫീസും അനുബന്ധ കടങ്ങളും തിരിച്ചടയ്ക്കാനും അവരുടെ കുടുംബങ്ങൾക്ക് പണം അയയ്ക്കാനും ഇപ്പോഴും പാടുപെടുകയാണ്.

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ ഖത്തറിന്റെ റേറ്റിംഗ്. മേഖലയിലെ മികച്ച രാജ്യങ്ങളിലൊന്നാണെങ്കിലും, ലോകകപ്പിൽ നിരീക്ഷണം നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടർമാർക്ക് ഇപ്പോഴും മനുഷ്യാവകാശ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ശിക്ഷാ നിയമത്തിലെ 281 ആർട്ടിക്കിൾ പ്രകാരം വർഷങ്ങളോളം തടവ് ലഭിക്കും. ബലാത്സംഗം റിപ്പോർട്ട് ചെയ്താൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകളെ ഇത് ആനുപാതികമായി ബാധിക്കുന്നില്ല എന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നു. “അത്തരം അക്രമം റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകളെ പോലീസ് പലപ്പോഴും വിശ്വസിക്കുന്നില്ല, പകരം അത് ഉഭയസമ്മതത്തോടെയാണെന്ന് അവകാശപ്പെടുന്ന പുരുഷന്മാരെ വിശ്വസിക്കുന്നു, കൂടാതെ ഒരു സ്ത്രീക്ക് കുറ്റവാളിയെ അറിയാമായിരുന്നു എന്നതിന് എന്തെങ്കിലും തെളിവോ നിർദ്ദേശമോ മതിയായിരുന്നു ആ സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാൻ”.

2019 നും 2022 നും ഇടയിൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ എന്നിവരെ തടങ്കലിൽ പാർപ്പിച്ച മോശമായി പെരുമാറിയ കേസുകളുടെ എണ്ണം. 2022 ഒക്ടോബറിലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്. ഖത്തർ പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് സേന ഏകപക്ഷീയമായി എൽജിബിടി ആളുകളെ അറസ്റ്റ് ചെയ്യുകയും അവരെ അസുഖത്തിന് വിധേയരാക്കുകയും ചെയ്തതായി അതിൽ പറയുന്നു.

2019-നും 2022-നും ഇടയിൽ പോലീസ് കസ്റ്റഡിയിൽ “കഠിനവും ആവർത്തിച്ചുള്ളതുമായ മർദനങ്ങളും അഞ്ച് ലൈംഗിക പീഡനക്കേസുകളും” ഉൾപ്പെടെ തടങ്കലിൽ ചികിത്സ നൽകുകയും ചെയ്‌തു. അവരുടെ മോചനത്തിന്റെ ആവശ്യകതയെന്ന നിലയിൽ, ട്രാൻസ്‌ജെൻഡർ സ്ത്രീകളെ സർക്കാർ സ്ഥാപനത്തിലെ പരിവർത്തന തെറാപ്പി സെഷനുകളിൽ പങ്കെടുക്കണമെന്ന് സുരക്ഷാ സേന നിർബന്ധിച്ചു. അധികാരികളുടെ അഭിപ്രായത്തിൽ, ഖത്തറിൽ സ്വവർഗ്ഗാനുരാഗികളുടെ “പരിവർത്തന” കേന്ദ്രങ്ങളൊന്നുമില്ല.

ഖത്തറിന്റെ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 296 പ്രകാരം “ഒരു പുരുഷനെ ഏതെങ്കിലും വിധത്തിൽ ലൈംഗികതയ്‌ക്കോ വിഘടനത്തിനോ നയിക്കുകയോ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുക”, “ഏതെങ്കിലും വിധത്തിൽ ഒരു പുരുഷനെ നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്‌തതിന്” സാധ്യമായ തടവ് ശിക്ഷയുടെ കാലാവധി.

ഖത്തറിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത കുടിയേറ്റ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഫിഫ ലഭ്യമാക്കണമെന്ന് ആംനസ്റ്റിയും മറ്റുള്ളവരും വിശ്വസിക്കുന്ന തുക. അത് ലോകകപ്പിന്റെ സമ്മാനത്തുകയ്ക്ക് തുല്യമാണ്. എന്നിരുന്നാലും, ഖത്തറിന്റെ തൊഴിൽ മന്ത്രി അത്തരം നിർദ്ദേശങ്ങൾ നിരസിച്ചു, സർക്കാരിനെ വിമർശിക്കുന്നത് “വംശീയത” ആണെന്ന് അവകാശപ്പെട്ടു.

RECENT POSTS
Copyright © . All rights reserved