Travel

സ്വന്തം ലേഖകൻ

ലണ്ടൻ :കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടേയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. ബ്രിട്ടനിലേയും മറ്റു രാജ്യങ്ങളിലെയും യാത്രാനിയന്ത്രണങ്ങൾ മൂലം പല ഫ്ലൈറ്റുകളും റദ്ദുചെയ്യപ്പെട്ടേക്കാം .

ഫ്‌ളൈറ്റുകൾ റദ്ദു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ അവകാശങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ, ഇൻഷുറൻസ് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കും. ചൈന, യു‌എസ്‌എ, ഇറ്റലി, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള അവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവെക്കണമെന്ന് എഫ്‌സി‌ഒ ആവശ്യപ്പെടുന്നു .

ഇത് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് കാരണമായി. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, എയർലൈൻ ഒരു റീഫണ്ട് വാഗ്ദാനം ചെയ്യണം. അതുപോലെ തന്നെ മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ തിരികെയെത്തിക്കാൻ എയർലൈൻസിന് കടമയുണ്ട്. ഇത് മടക്കയാത്രയ്ക്കുള്ള പണം യാത്രക്കാരൻ സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ്.

ചില രാജ്യങ്ങളിലേക്ക് അവർ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല. അർജന്റീന, പെറു, പരാഗ്വേ, വെനിസ്വേല എന്നിവ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. “പൊതുവേ, ഒരു പ്രദേശത്തേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ എഫ്‌സി‌ഒ നിർദേശം നൽകുമ്പോൾ യാത്ര തടസ്സപ്പെടുത്തലോ റദ്ദാക്കലോ ഉണ്ടായേക്കും.” അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് (എബിഐ) യിലെ സു ക്രൗൺ പറഞ്ഞു.

ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് എഫ് സി ഓ (The Foreign and Commonwealth Office, commonly called the Foreign Office, or British Foreign Office, is a department of the Government of the United Kingdom. It is responsible for protecting and promoting British interests worldwide and was created in 1968 by merging the Foreign Office and the Commonwealth Office) ഒരു സ്ഥലത്തേക്കുള്ള യാത്രാ സംബന്ധമായ മുന്നറിയിപ്പ് നൽകിയ ശേഷം അവ അവഗണിച്ചു യാത്ര തുടരാൻ നിങ്ങൾ തീരുമാനിച്ചാൽ ട്രാവൽ ഇൻഷുറൻസ് കവർ ചെയ്യില്ല എന്ന് അറിയുക. ക്ലെയിം നിരസിക്കാൻ ഇത് കമ്പനികളെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ട്രാവൽ നടത്തുകയും പിന്നീട് എന്തെങ്കിലും തടസം തിരിച്ചുവരവിന് ഉണ്ടാവുകയും ചെയ്താൽ സ്വന്തം ചിലവിൽ തന്നെ മടക്കയാത്ര നടത്തേണ്ടി വരുകയും ചെയ്യും. ഇതുപോലുള്ള മടക്കയാത്രകൾ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് തിരിച്ചറിയുക. അതുകൊണ്ടു ഫോറിൻ ഓഫീസ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം നമ്മുടെ യാത്രകളും ഹോളിഡേകളും തിരഞ്ഞെടുക്കുക.

ബ്രിട്ടീഷ് എയർ‌വെയ്‌സ്, ഈസി ജെറ്റ്, വിർ‌ജിൻ‌ അറ്റ്ലാന്റിക് എന്നിവയുൾ‌പ്പെടെ നിരവധി വിമാനക്കമ്പനികൾ‌ നിലവിൽ‌ യാത്രക്കാരെ സൗജന്യമായി റീബുക്ക് ചെയ്യാൻ‌ അനുവദിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും ഓരോ ടിക്കറ്റിനെയും വിമാന കമ്പനിയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. നോൺ റീഫഡബിൾ ടിക്കറ്റ് തുടങ്ങിയ സംബന്ധമായി ഓരോ വിമാന കമ്പനിക്കും വ്യത്യസ്ഥമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് എന്ന് അറിയുക. എന്നിരുന്നാലും ഒരു നിലവിലെ സാഹചര്യത്തിൽ ഫീ ഒന്നും നൽകാതെ മറ്റൊരു ദിവസത്തേക്ക് റീ ബുക്ക് ചെയ്യാൻ കമ്പനികൾ അവസരം നൽകുന്നു. അപ്പോൾ  ടിക്കറ്റ് വിലയിൽ ഉണ്ടാകാവുന്ന വില വർദ്ധനവ് നൽകാൻ കസ്റ്റമർ തയ്യാർ ആകണം എന്ന് മാത്രം. ക്യാൻസൽ ചെയ്താൽ കൂടുതൽ തുക നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് മറ്റൊരു   ഭിവസത്തേക്കു യാത്ര മാറ്റുന്നത്‌. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കുമോ എന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നു. അതുകൊണ്ട് ഉപയോക്താക്കൾ എയർലൈനിനോടോ മറ്റോ ആദ്യം റീഫണ്ടുകൾക്കോ ​​റീ ബുക്കിംഗിനോ ആവശ്യപ്പെടണമെന്ന് ഇൻഷുറർമാർ പറയുന്നു. “ക്ലെയിം പ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്നതിന് ആളുകൾ അവരുടെ എല്ലാ യാത്രാ ഇൻവോയ്സുകളും രസീതുകളും സൂക്ഷിക്കണം,” എബിഐയിലെ ലോറ ഡോസൺ പറയുന്നു.

രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ പുതിയ പോളിസികൾ അല്ലെങ്കിൽ മാറ്റം വരുത്തിയ കവർ വിൽക്കുന്നത് നിർത്തി. ഏറ്റവും പ്രധാനം “തടസ്സപ്പെടുത്തൽ കവർ” ആണ്. അതേസമയം, ആക്സ, അവിവ, ഇൻ‌ഷുറർ‌ അൻ‌ഡോ എന്നിവയ്ക്ക് രോഗവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ‌ക്ക് പരിമിതമോ മാറ്റമോ ഉണ്ട്. അഡ്മിറൽ, അവിവ, എൽവി, ചർച്ചിൽ, മോർ ദാൻ, ഡയറക്ട് ലൈൻ എന്നിവ യാത്രാ ഇൻഷുറൻസ് നൽകുന്നതിനെ താൽക്കാലികമായി നിർത്തിവച്ചു. രോഗം ബാധിക്കാത്ത സ്ഥലങ്ങളിലേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എഫ്‌സി‌ഒ പുതിയ നിർദേശങ്ങൾ കൊണ്ടുവന്നാലും നിങ്ങൾക്ക് യോഗ്യതയുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾ പരിരക്ഷിക്കപ്പെടും.

ഇന്നലെ മുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശനമില്ല. ഇത്പോലെ അമേരിക്കയും നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി. ബ്രിട്ടനിൽ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ അഞ്ചിൽ നാലും വെട്ടികുറയ്ക്കുകയും, കൂടാതെ എട്ട് ആഴ്ച ശമ്പളമില്ലാത്ത അവധി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഉണ്ടായി. റയാനെയറും ഈസി ജെറ്റും അവരുടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലാണ് കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ വണ്ണപ്പുറത്തുനിന്ന് എട്ട് കിലോമീറ്റർ യാത്ര. റോഡരികിൽ ബൈക്ക് സുരക്ഷിതമായി വെച്ച് അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി കാറ്റാടിക്കടവിലേക്ക് നടക്കാൻ തുടങ്ങാം. 2 കിലോമീറ്റർ മുകളിലേക്ക് നടക്കണം, കാറ്റാടികടവിനെ അനുഭവിച്ചറിയാൻ. സമുദ്രനിരപ്പിൽ നിന്ന് 2864 അടി ഉയരത്തിലാണ് കാറ്റാടിക്കടവ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ കുറെ ദൂരം കുത്തനെയുള്ള കയറ്റം ആണ്. ഇടയ്ക്കുള്ള പാറക്കല്ലുകളിൽ ഇരുന്ന് വിശ്രമിച്ച ശേഷം മുന്നോട്ട് നീങ്ങാം. കയറ്റത്തിന്റെ എല്ലാ ക്ഷീണവും നീക്കിക്കളയുന്ന അതിമനോഹര കാഴ്ചകളാണ് മലമുകളിൽ നമ്മെ കാത്തിരിക്കുന്നത്. ഏറ്റവും മുകളിലെ ഒന്നാമത്തെ വ്യൂ പോയിന്റിൽ എത്തിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ലഭിക്കും. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാം. സന്ദർശകരുടെ സംരക്ഷണാർത്ഥം വൻകൊക്ക വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നാൽ വണ്ണപ്പുറം, തൊടുപുഴ നഗരങ്ങൾ മുഴുവനായും കാണാം.

അവിടെ നിന്ന് നോക്കിയാൽ തൊട്ട് മുന്നിൽ കാണുന്ന മരതകമലയിലാണ് രണ്ടാം വ്യൂ പോയിന്റ്. ആദ്യ ഇടത്തുനിന്നും ഒരു കിലോമീറ്ററോളം നടന്നു വേണം ഇവിടെയെത്താൻ. പാറക്കെട്ടുകൾക്കിടയിലൂടെയും വള്ളിപ്പടർപ്പുകൾക്കടിയിലൂടെയും നടന്നു മരതകമല കയറുന്നത് ഗംഭീര ട്രെക്കിങ്ങ് അനുഭവമാണ്. മലമുകളിൽ എത്തിയാൽ പിന്നീട് തെളിയുന്നത് സ്വർഗമാണ്, ഭൂമിയിലെ സ്വർഗം. ചുറ്റും മലനിരകൾ, വളർന്നുനിൽക്കുന്ന പുല്ലുകൾ. ഒപ്പം ഏറ്റവും മുകളിൽ നമ്മൾ. ചാറി നിന്ന മഴ മാറി കോട വിരുന്നെത്തിയ കാഴ്ച ഏതൊരുവനെയും ആനന്ദിപ്പിക്കുന്നതാണ്. ഇടത്തുനിന്നും മലനിരകളെയും നമ്മളെയും തഴുകി വലത്തേക്ക് കോട ഒഴുകി നീങ്ങും.

വൈകുന്നേരം 4 മണിക്കാണ് ഞങ്ങൾ മല കയറിയത്. കോട മാറിനിന്നപ്പോൾ വൈകുന്നേരത്തെ സൂര്യൻ തെളിഞ്ഞു. ദിക്കുകളിലേക്ക് പരന്നൊഴുകുന്ന സൂര്യ രശ്മികൾ. മലയുടെ മുകളിൽ നിന്ന് സൂര്യനെ കയ്യെത്തിപിടിക്കാൻ ആരുമൊന്ന് കൊതിച്ചുപോകും. പ്രകൃതി സമ്മാനിക്കുന്ന അതിമനോഹര കാഴ്ചയെ ഹൃദയത്തിലേറ്റി മലയിറങ്ങാം. സദാനേരവും കാറ്റ് വീശുന്ന ഇവിടം, വണ്ണപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ കീഴിലാണുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. കോട്ടപ്പാറ ഹിൽസ്റ്റേഷൻ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനയാടികുത്ത് വെള്ളച്ചാട്ടം, വെണ്മണി വ്യൂ പോയിന്റ് എന്നിവ കാറ്റാടിക്കടവിന് സമീപം സന്ദർശിക്കാവുന്ന മനോഹര ഇടങ്ങളാണ്.

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

പി. ഡി. ബൗസാലി

ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു. പിന്നെയും നീണ്ട യാത്ര. രാത്രി പത്തു മണിയോടുകൂടി കിംബർലി എന്ന് പട്ടണത്തിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിൽ രാത്രി വിശ്രമിച്ചു.

പിറ്റേദിവസം റിസോർട്ടിൽ നിന്നും ലഭിച്ച പ്രഭാതഭക്ഷണത്തിനു ശേഷം 9 .30 യോടുകൂടി കിംബർലിയിലുള്ള ബിഗ് ഹോൾ എന്ന പ്രസിദ്ധമായ ഡയമണ്ട് ഖനിയിലേക്കുപോയി. നോർത്തേൺ കേപ്പി ലുള്ള ഈ വജ്ര ഖനിയിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒന്നാംലോകമഹായുദ്ധകാലത്ത് പ്രവർത്തനം നിർത്തിയ ഈ ഖനിയിപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് . ഖനി സന്ദർശിക്കുവാൻ വിദേശീയരുടെ വലിയ തിരക്കായിരുന്നു. ഒരു ഡയമണ്ട് മൈൻ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞുതരുവാനായി മിസ്റ്റർ ഡേവിഡ് എന്ന ഗൈഡ് ഞങ്ങളോടൊപ്പം വന്നു ഖനിയിലേക്ക്. ഈ ഖനി 1871 മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 50000 ജോലിക്കാർ ജോലി ചെയ്തിരുന്ന ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഗർത്തമുള്ളത്. 750 അടിയോളമാണ് ഇവിടെ ഡയമണ്ടിനായി കുഴിച്ചു താഴ്ത്തിയത്. അതുകൊണ്ടാണ് ഈ ഡയമണ്ട് ഖനിക്ക് ‘ബിഗ് ഹോൾ’ എന്ന പേരുവന്നത്. ആ ഗർത്തം ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നിന്നും എല്ലാവരും സുവനീറുകൾ വാങ്ങി. ഒരു മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

തിരിച്ചുള്ള യാത്ര സൗത്ത് ആഫ്രിക്കയുടെ ഹൃദയഭാഗത്തു കൂടിയായിരുന്നു. റോഡിന്റെ ഇരുവശവും മൈലുകളോളം നീളുന്ന മഞ്ഞപ്പൂക്കൾ കൊണ്ടു നിറഞ്ഞ കനോല പ്ലാൻറ്റേഷൻ (റേപ്പ് സീഡ്), അതുകഴിഞ്ഞ് മൈലുകളോളം തരിശുഭൂമി, കുറച്ചുദൂരം കഴിഞ്ഞു മുന്തിരിത്തോപ്പുകൾ, പർവ്വതങ്ങൾ, പശുവിൻ കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങൾ പട്ടണങ്ങൾ – എല്ലാം തരണം ചെയ്ത് വൈകിട്ട് 5 30 യോടുകൂടി മെഫെക്കിങ് എന്ന സ്ഥലത്തെത്തി. സൗത്ത് ആഫ്രിക്കയുടെ അതിർത്തിപ്പട്ടണമാണിത്. അതിനടുത്ത രാജ്യമാണ് ബോട്സ്വാന. അവിടെ മിസ്റ്റർ ജോർജിന്റെ സുഹൃത്തായ ജയമ്മയുടെയും ഭർത്താവ് ജോർജിൻെറയും ഭവനം സന്ദർശിച്ചു. അവർ ആകെ ഭീതിയിലായിരുന്നു . അവർ മറ്റൊരു സ്ഥലത്തായിരുന്നു ജീവിച്ചിരുന്നത്. അവരുടെ വീട്ടിൽ കൊള്ളക്കാർ അതിക്രമിച്ചു കയറി, ഒരു ട്രക്കുമായി വന്ന് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി, അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെങ്കിലും നമ്മുടെ ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത്. നെൽസൺ മണ്ടേല എന്ന മഹാനായ വ്യക്തി കഷ്ടപ്പെട്ടു പൊരുതി ആഫ്രിക്കക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് അവിടെയുള്ള നമ്മുടെ മലയാളികൾ പറഞ്ഞത്.

 

ഞങ്ങൾ രാത്രി 7 .15 നു സൗത്ത് ആഫ്രിക്കയുടെ അതിർത്തിയിലെത്തി. ഇമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് മിസ്റ്റർ ജോർജിന്റെ വീട്ടിൽ രാത്രി 10 മണിയോടുകൂടിയെത്തി. അയൽപക്കകാരനായ ജിജി സാറും കുടുംബവും കൊടുത്തുവിട്ട ചോറും കറികളും ‘പിടിയും കോഴിക്കറിയും’ കഴിച്ചശേഷം രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഉറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ബോട്സ്വാനയിലുള്ള പല സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. ജോർജിന്റെ മകൾ മെറിയും എന്റെ മകൻ ചിന്റുവും വിവാഹശേഷം ആദ്യം ബോട്സ്വാന സന്ദർശിക്കുകയായതു കൊണ്ട്, അവരെ സ്വീകരിക്കുന്ന വലിയൊരു പാർട്ടി – ആഗസ്റ്റ് 25 ന് ശ്രീമാൻ ജോർജ് അറേഞ്ച് ചെയ്തിരുന്നു, ഹോട്ടൽ ഒയാസിസിൽ.

ആഗസ്റ്റ് 27ന് വെളുപ്പിന് അഞ്ചുമണിക്കു ഞങ്ങൾ ബോട്സ്വാന യിൽ നിന്നും തിരികെ യാത്രയായി. 28 – ആം തീയതി രാവിലെ 9 മണിയോടുകൂടി എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞങ്ങൾ നെടുമ്പാശ്ശേരിയിലെത്തി. നല്ലൊയൊരു യാത്രയുടെ സ്മരണകൾ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

 

 

കടപ്പാട് :
ബോട്സ്വാന യിലേക്ക് ഞങ്ങളെ ക്ഷണിച്ച ജോർജിന്റെ കുടുംബ ത്തോടും, സൗത്ത് ആഫ്രിക്കൻ ടൂറിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്ത ആൻറണിയോടും,ടൂർ ഗൈഡ് അജിത്,ടോണി എന്നിവരോടു മു ളള നിസീമമായ കടപ്പാടും നന്ദിയും അറിയിക്കട്ടെ.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

മണമ്പൂര്‍ സുരേഷ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയിലെ ജെറിമീ കോര്ബിന്‍ സീറ്റില്ലാത്ത്ത് കാരണം ലണ്ടന്‍ എഡിന്‍ബറോ ട്രെയിനിലെ തറയില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന ഒരു ഫോട്ടോ വന്നു. അന്നത് കുറെ വാര്‍ത്ത സൃഷ്ട്ടിച്ചു.

കഴിഞ്ഞ ഒരു ദിവസം ഇത് നേരിട്ട് അനുഭവമായി വരുകയുണ്ടായി. ബ്രിട്ടന്റെ സ്വപ്ന ഭൂമിയായ സ്കൊട്ലന്റിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. തിരക്കേറിയ ലണ്ടനിലെ കിങ്ങ്സ് ക്രോസ്സില്‍ നിന്നും ട്രെയിന്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇരിക്കാന്‍ സീറ്റില്ല.

ബ്രിട്ടന്റെ ഭൂപടം നോക്കുമ്പോള്‍ താഴെ തെക്ക് തലസ്ഥാനമായ ലണ്ടനില്‍ നിന്ന് തുടങ്ങുന്ന യാത്ര അതി മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയാണ് 540 കിലോ മീറ്റര്‍ പിന്നിട്ടു സ്കോട്ട്ലന്ടിലെ എഡിന്‍ബറോയില്‍ എത്തുന്നത്. അവിടെ നിന്നും വടക്കന്‍ ഭാഗത്തു ഭൂപടത്തിന്റെ അതിരുകളിലേക്ക് നീളുന്നതാണ് 240 കിലോ മീറ്റര്‍ അകലെ ഇന്‍വര്നെസ്സിലേക്കുള്ള യാത്ര. അരുവികളും, തടാകങ്ങളും, മഞ്ഞു മൂടിയ മലകളും, കടലും കണ്ടു കൊണ്ടുള്ള ഈ യാത്ര എത്ര കണ്ടാലും മതി വരാത്തതാണ്.

ഇതില്‍ 540 കിലോ മീറ്റര്‍ ദൂരത്തേക്കുള്ള ലണ്ടന്‍ എഡിന്‍ബറോ യാത്രയ്ക്കാണ് സീറ്റില്ല എന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന മറ്റു ഇരുപതോളം യാത്രക്കാര്‍ക്കും സീറ്റില്ലായിരുന്നു. മറ്റു ചിലര്‍ പ്രതിപക്ഷ നേതാവ് ജെറിമീ കോര്ബിനെ പോലെ തറയില്‍ ഇരിക്കുകയാണ്. ഇത് ഞങ്ങള്‍ കയറിയ കോച്ചിലെ കാര്യമാണ്. മറ്റു കോച്ചുകളിലും ഇത് തന്നെയായിരിക്കണം അവസ്ഥ എന്ന് വിചാരിക്കാം.

നാലര മണിക്കൂര്‍ നിന്നുള്ള ട്രെയിന്‍ യാത്ര ഞാനൊരിക്കലും ചെയ്തിട്ടില്ല.

വര്‍ക്കല നിന്നും എറണാകുളത്തെക്ക് ട്രെയിനില്‍ പോയപ്പോള്‍ പോലും ഒരാളും ആ കോച്ചില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല. (എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്). ഇവിടെ ലണ്ടനില്‍ സീറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ ഇതാണവസ്ഥ. ഞാന്‍ ടിക്കറ്റ് വാങ്ങിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള സമയം (യാത്രയ്ക്കും ഒരു മണിക്കൂര്‍ മുന്‍പ്) ഇല്ലായിരുന്നു. സീറ്റില്ലാതെയാണ് യാത്ര എന്ന് അറിയിച്ചതുമില്ല. ഇവിടെ വെള്ളിയാഴ്ചകളിലെ യാത്ര ഇങ്ങനെയാണത്രേ.

ഇതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ദീര്‍ഘ ദൂര യാത്ര അത്യാധുനികമായ ട്രെയിനുകളില്‍ ആണ്. സ്വകാര്യവല്‍ക്കരണത്തിനു ശേഷം ബ്രിട്ടനിലെ റെയില്‍വേ കുറെ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള മേച്ചില്‍പ്പുറം ആയി മാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ട്രെയിനുകളെക്കാളും ഇരുപതു വര്ഷം പിന്നിലുള്ള ട്രെയിനുകളൂമായി ഇത് ഓടുന്നു. സാധാരണക്കാരന് ചിന്തിക്കാന്‍ കൂടി കഴിയാത്ത യാത്രാ നിരക്കും.

ഈ യാത്രാനുഭവവും സ്കൊട്ട്ലന്റിന്റെ അതി മനോഹരമായ പ്രകൃതിയും Planet Search with MS എന്ന യൂ ട്യൂബ് ചാനലിലെ ഈ ലിങ്കില്‍ കാണാം.

പി. ഡി. ബൗസാലി

ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ എട്ടുമണിയോടെ കേപ് ടൗണിൽ നിന്നു പോകുന്ന സിറ്റി ടൂർ ബസ് ഞങ്ങൾ ബുക്കു ചെയ്തു. കേപ്‌ ടൗൺ വളരെ പഴയ നഗരമാണ്. സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ പ്ലാൻ ചെയ്തു പണിത ഈ നഗരമാണ് സൗത്ത് ആഫ്രിക്കയുടെ ലെജിസ്ലേറ്റീവ് കാപിറ്റൽ. കഴിഞ്ഞ ഏതാനും വർഷമായി ഈ നഗരം ജലക്ഷാമത്താൽ വിഷമിച്ചിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിൽ കൂടിയുള്ള യാത്ര ഈ പുരാതന നഗരത്തിന്റെ പ്രൗഢിയും മനോഹാരിതയും വിളിച്ചറിയിക്കുന്നതാണ്. അംബരചുംബികളായ ആകാശഗോപുരങ്ങളല്ല ഈ നഗരത്തിന്റെ മുഖമുദ്ര. മിക്ക കെട്ടിടങ്ങളും ഇരുപതും പതിനഞ്ചും നിലകളിലും താഴെയുള്ളവയാണ്. സൗത്ത് ആഫ്രിക്കയുടെ ഒരു സാംസ്കാരിക, വ്യാപാര കേന്ദ്രമാണിത്. ലോക ടൂറിസ്റ്റുകളെ പ്രധാനമായും ആകർഷിക്കുന്നത് ഈ നഗരത്തിലേക്കാണ്. അതിന്റെ പ്രധാനകാരണം ഈ നഗരത്തിനടുത്തുള്ള ലോകപ്രസിദ്ധമായ ടേബിൾ മൗണ്ടൻ ആണ്. ഞങ്ങളുടെ വാഹനം ടേബിൾ മൗണ്ടന്റെ അടിവാരത്തിലെത്തി. നൂറിലധികം വാഹനങ്ങൾ അവിടവിടായി പാർക്കു ചെയ്തിരിക്കുന്നു. എല്ലാം ടേബിൾ മൗണ്ടൻ സന്ദർശിക്കാൻ വന്നവരുടെ വാഹനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരം. ലോകത്തിലെ നാച്ചുറൽ വണ്ടേഴ്സിൽ ഒന്നാണിത്. കേബിൾ കാറിലാണ് ഈ പർവത ശിഖരത്തിലേയ്ക്ക് പോകുന്നത്. എഴുപതോളം പേരെയുംകയറ്റിയുള്ള കേബിൾ കാറിൽ ഞങ്ങൾ 10 മിനിറ്റോളമെടുത്തു ടോപ്പിലെത്താൻ. ടോപ്പിലേക്കുള്ള യാത്രയിൽ താഴേക്കു നോക്കിയാൽ ഭയന്നു പോകും. ടേബിൾ ടോപ് ഏതാണ്ട് രണ്ടര ഏക്കറോളം ഉപരിതല വിസ്തൃതിയിൽ മേശയുടെ ആകൃതിയിൽ രൂപം പ്രാപിച്ച ഒരു പർവ്വത ശിഖരമാണ്.

കല്ലുകൾ മേശയുടെ മേൽത്തട്ടു പോലെ രൂപപ്പെട്ടിരിക്കുന്ന കാഴ്ച വിസ്മയകരമാണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഒരു സന്ദർശന കേന്ദ്രമാണിത്. അതിന്റെ മുകളിൽ നിന്നു നോക്കിയാൽ കേപ്പ് ടൗണിന് ചുറ്റുമുള്ള പട്ടണങ്ങളും, മലകളും, പ്രത്യേകിച്ച് അറ്റ്ലാന്റിക് സമുദ്രവും അതിന്റെ തീരങ്ങളും കാണാം. വളരെ സുന്ദരമായ പൂക്കളും, കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതു കാണാം ഇവിടെ.

കേപ്പ് ടൗണിലെ അറ്റ്ലാന്റിക് ഇന്ത്യൻ ഓഷ്യൻ അക്വേറിയത്തിലേയ്ക്കാണ് പിന്നീടു ഞങ്ങൾ പോയത്. കട്ടിയുള്ള ചില്ലു കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മത്സ്യങ്ങളുടെ ഒരു വലിയ ശേഖരമിതിലുണ്ട്. ഇതിനുള്ളിലൂടെ പോകുമ്പോൾ നമ്മൾ കടലിനടിയിൽ കൂടെ പോകുന്ന പ്രതീതി. വലിയ സ്രാവുകളും, ഭീമാകാരൻ മാരായ ‘തെരണ്ടി ‘കളും, വർണ്ണപ്പക്കിട്ടിൽ മിന്നി മറയുന്ന അനേകായിരം കൊച്ചു മത്സ്യങ്ങളും എല്ലാംകൂടി തീർക്കുന്ന ആ ലോകം എത്ര കണ്ടാലും മതിവരില്ല. സ്ക്യൂബാ ഡൈവേഴ്സ് വന്നു സ്രാവുകളെ ഫീഡ് ചെയ്യുന്ന കാഴ്ച പുതുമയുള്ളതായിരുന്നു. അക്വേറിയത്തിന്റെ ഒരു ഭാഗത്തു കുറച്ചു പെൻഗ്വിൻ പക്ഷികളെ വളർത്തുന്നുണ്ട്. അവയെ പേരുചൊല്ലി വിളിച്ചു തീറ്റ കൊടുക്കുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു.

ആഗസ്റ്റ് 19ന് ഞങ്ങൾ കേപ് ടൗണിലെ മറ്റു പ്രസിദ്ധമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. ലോകപ്രശസ്തനായ ഡോക്ടർ ക്രിസ്റ്യൻ ബർണാഡ് 1967 ഡിസംബർ 3 ന് ലോകത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂറ്റ് ഷൂർ ആശുപത്രി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ഗൈഡ് മിസ്റ്റർ കെയ്ത്ത് എല്ലാം വിശദമായി പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ ചുറ്റിലും മരുഭൂമി പോലെയുള്ള ഊഷരഭൂമിയാണ് . എന്നാൽ നല്ല റോഡുകൾ; വഴിയരികിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ ബാബൂണുകളെയും ആന്റി ലോപ്പുകളെയും കണ്ടു. ഒരു സ്ഥലത്തെ വിശാലമായ ഒരു ഒട്ടകപക്ഷി വളർത്തുകേന്ദ്രം കണ്ടു. ഗുഡ് ഹോപ്പ് മുനമ്പിന്റെ ഒരു ഭാഗത്തു കൂടി യാത്ര ചെയ്തപ്പോൾ വാസ്കോഡ ഗാമയുടെ ഒരു പ്രതിമ കണ്ടു. അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പു വഴിയാണ് ഇന്ത്യയിലേക്കുള്ള കടൽ മാർഗ്ഗം കണ്ടുപിടിച്ചത്. എന്നാൽ അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പിൽ ഇറങ്ങിയിരുന്നില്ല. ഗൈഡ് കെയ്ത്തിൻെറ അഭിപ്രായത്തിൽ പോർച്ചുഗീസുകാരനായ വാസ്കോഡിഗാമ അന്ന് ആഫ്രിക്കയിലിറങ്ങിയിരുന്നെങ്കിൽ ഏഷ്യയുടെ പ്രത്യേകിച്ച് ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. വാസ്കോഡിഗാമ 1498 -ൽ ആണ് കാലിക്കറ്റ് എന്ന് വിളിച്ചിരുന്ന കോഴിക്കോടിറങ്ങിയത്.

കടൽകൊള്ളക്കാർ ആക്രമണം നടത്തി കൊണ്ടിരുന്ന സ്ഥലത്തു കൂടി ഞങ്ങളുടെ യാത്ര തുടർന്നു. രണ്ടു വശങ്ങളിലും വലിയ പർവ്വതനിരകൾ കാണാം. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും ജലജീവികൾക്ക്‌ അപകടകരമായി, വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ഗൈഡ് വാചാലനായി. ഞങ്ങൾ കേപ്പ് പോയിന്റിൽ എത്തിക്കഴിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു മുനമ്പാണത് . അവിടെ സമുദ്രതീരത്ത് ഉയരത്തിലുള്ള മലയുടെ മാറിൽ ഒരു ലൈറ്റ് ഹൗസ് ഉണ്ട്

ലൈറ്റ് ഹൗസിൽ കയറിയാൽ അറ്റ്ലാന്റിക് സമുദ്രവും അതിന്റെ വന്യ വശ്യതയും ആവോളം ആസ്വദിക്കാം. കേപ്പ് ഓഫ് ഗുഡ് ഹോപ്പിനടുത്തുള്ള ഈ സ്ഥലത്തിനാണ് കേപ്പ് പോയിന്റെന്നു പറയുന്നത്. സമുദ്രത്തിന്റെ ഗാംഭീര്യവും പർവ്വത ശിഖരങ്ങളുടെ തലയെടുപ്പുമെല്ലാം കണ്ട്, ഞങ്ങൾ കുറച്ചു സമയം ഇവിടെ ചിലവാക്കി.

പിന്നീട് ഞങ്ങൾ പോയത് അറ്റ്ലാന്റിക് സമുദ്രത്തിൽ പെൻഗ്വിൻ പക്ഷിക്കൂട്ടങ്ങൾ ഉള്ള തീരത്തേക്കാണ്. സമുദ്രതീരത്തുള്ള ചെടികളുടെ ഇടയിൽ പാറക്കൂട്ടങ്ങളുടെ ഇടയിലും വിശ്രമിക്കുന്ന പെൻഗ്വിൻ പക്ഷികൾ; അപൂർവ്വമായ ഈ കാഴ്ച തൊട്ടടുത്തുനിന്ന് കാണാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെ. മണ്ണിൽ കുഴിയുണ്ടാക്കി മുട്ടകളിട്ട്, അവയുടെ മുകളിൽ ആൺ – പെൺ പക്ഷികൾ (പെൻഗ്വിൻ ) അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കടലിലും കടൽത്തീരങ്ങളിലും ധാരാളം പെൻഗ്വിൻ പക്ഷികൾ, മുട്ടിയുരുമ്മി നീന്തിക്കളിക്കുന്ന കാഴ്ച കണ്ണുകൾക്ക് ഒരു വിരുന്നാണ് . അവിടെയാകെ 22000 പെൻഗിൻ പക്ഷികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം കാരണം 50 വർഷത്തിനുശേഷം സൗത്താഫ്രിക്കൻ തീരങ്ങളിൽ ഉള്ള പെൻഗ്വിൻ പക്ഷികൾ നാമാവശേഷമാകുമെന്നാണ് ഗൈഡ് പറഞ്ഞത്.

 

തിരികെ ഞങ്ങൾ കേപ്ടൗൺ വാട്ടർ ഫ്രണ്ടിൽ വന്നു. അവിടെയൊരു ഫിഷ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത്. അത് ഒരു മീൻചന്തയല്ല. മറിച്ച് മീനുകളുടെ പലതരം വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു ഹോട്ടലാണ്. അവിടെ നിന്നും സോൾ ഫിഷിന്റെയും ഹെയ്ൻക് മത്സ്യത്തിന്റെയും സവിശേഷ വിഭവങ്ങൾ കഴിച്ച ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരികെപ്പോയി.

 

 

ആഗസ്റ്റ് 20 ആം തീയതി രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ ഒരു വൈനറി സന്ദർശിക്കുവാൻ പോയി. 25 കി. മീ. യാത്രചെയ്താണ് വൈനറിയിലെത്തിയത്. വളരെ വിസ്തൃതമായ മുന്തിരിത്തോപ്പുകളുള്ള ഒരു വൈനറിയാണ് ഗ്രൂട്ട് കോസ്റ്റാന്റിക്കാ, എന്നാൽ ഞങ്ങൾ ചെന്ന ഓഗസ്റ്റ് മാസത്തിൽ അവയെല്ലാം പ്രൂണിംഗ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇനിയും ജനുവരി മാസത്തിലാണ് അവ തളിർത്ത് പൂത്തു മുന്തിരിക്കുലകളുണ്ടാവുന്നത്. മാർച്ച് മാസത്തോടുകൂടി വിളവെടുപ്പു നടത്തും. മുന്തിരിത്തോട്ടത്തിന്റെ ഉടമ താമസിച്ചിരുന്ന വീടും പരിസരവും മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 17-)o നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച മുറി, കട്ടിൽ, കസേര, ഡൈനിങ് ടേബിൾ, അടുക്കള — എല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. വൈനറിയും അതിന്റെ ഓരോ ഭാഗങ്ങളുടെ പ്രവർത്തനവും കാണിച്ചു തരാൻ ഒരു മദാമ്മ വന്നു. അവർ വൈൻ നിർമ്മാണത്തിന്റെ ഓരോഘട്ടവും വൈനറിയിലെ വലിയ സ്റ്റീൽ ടാങ്കുകളും, ഉപകരണങ്ങളും എല്ലാം കാണിച്ചു തന്നു വിശദീകരിച്ചു. 250 ലിറ്റർ മുതൽ 10000ലിറ്റർ വരെ വീണ്ടും ശേഖരിച്ചു വയ്ക്കാവുന്ന നൂറുകണക്കിന് വൈൻ കാസ്ക്കുകൾ ഞങ്ങൾക്കു കാട്ടിത്തന്നു. റെഡ് വൈനും വൈറ്റ് വൈനും ഉണ്ടാക്കുന്ന രീതികളും വിവരിച്ചുതന്നു. അവർ വൈൻ ഉണ്ടാക്കുമ്പോൾ മധുരം ചേർക്കാറില്ല. സ്വീറ്റ് വൈൻ ഉണ്ടാക്കുമ്പോൾ മുന്തിരി നന്നായി വിളഞ്ഞതിനു ശേഷമേ പറിക്കുകയുള്ളൂ. അതുപോലെതന്നെ വീഞ്ഞുണ്ടാക്കുമ്പോൾ അവർ വെള്ളവും ചേർക്കാറില്ല. ഞങ്ങൾക്കെല്ലാവർക്കും പലയിനം വീഞ്ഞുകൾ ടേസ്റ്റ് ചെയ്യാൻ തന്നു. ടേസ്റ്റ് ചെയ്യാനുപയോഗിച്ച വീഞ്ഞു ചഷകങ്ങൾ അവരവർക്കു കൊണ്ടുപോകാമെന്ന് പറഞ്ഞു. നല്ലയൊരു മധുരിക്കുന്ന അനുഭവമായി മാറി ഈ വൈനറി സന്ദർശനം. ഇതുപോലെയുള്ള ധാരാളം വൈനറികൾ ടൗണിന് ചുറ്റും
ഉണ്ടെന്നറിയാൻ കഴിഞ്ഞു……. വൈകിട്ട് ആറരയോടു കൂടി ഞങ്ങൾ തിരികെ താമസ സ്ഥലത്തെത്തി ഭക്ഷണം കഴിഞ്ഞ് രാത്രി വിശ്രമിച്ചു.

 

 

 

 

 

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ജോലിയെയും പഠനത്തെയും മറ്റും ബാധിക്കാതെ ശനി ഞായർ ദിവസങ്ങളിൽ പോയി വരാൻ കഴിയും.

Kudajadri [Shivamogga, Karnataka, India ]

ഷൊർണൂരിൽ നിന്നും 10:50 pm നു എറണാകുളം – ഓഖ എക്സ്പ്രെസ്സിനു കയറി ( ₹300/- sleeper). കാലത്ത് 7 മണിക്ക് അത് ‘ബൈന്ദൂർ – മൂകാബിക റോഡ്’ സ്റ്റേഷനിൽ എത്തും. അവിടെ നിന്നും ഒരു 10 മിനുട്ട് നടന്നാൽ ബസ് സ്റ്റാന്റിൽ എത്തും. സ്റ്റാന്റിൽ നിന്നും കൊല്ലൂർ മൂകാംബിക സ്റ്റാൻഡിലേക്ക് ബസ് കിട്ടും ( ₹35/-). പ്രസിദ്ധമായ മൂകാംബിക അമ്പലം സ്ഥിതി ചെയ്യുന്നത് അവിടെ ആണ്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. നല്ല വെജിറ്റേറിയൻ ഫുഡ് കിട്ടും. പിന്നെ അമ്പലത്തിൽ തൊഴേണ്ടവർക്ക് അതും ആകാം.

 Mookambika Temple

മൂകാംബികയിൽ നിന്നും കുടജാദ്രി എത്താൻ 5 വഴികൾ : 1. മൂകാംബികയിൽ നിന്നും കുടജാദ്രിമലയുടെ മുകളിലേക്ക് ജീപ്പ് കിട്ടും(rs ₹350/-), 2. മൂകാംബികയിൽ നിന്നും നിട്ടൂർ എന്ന ഗ്രാമത്തിൽ എത്തിയാൽ അവിടെ നിന്നും ജീപ്പ് കിട്ടും (rs ₹300/-), 3. നിട്ടൂരിൽ നിന്നും ജീപ്പ് പോകുന്ന വഴിയും ട്രെക്ക് ചെയ്യാം, 4. നിട്ടൂർ എന്ന ഗ്രാമത്തിൽ നിന്നും 15 km ട്രെക്ക് ചെയ്ത് വനപാതയിലൂടെയും മുകളിൽ എത്താം. 5 ഞങ്ങൾ പോയ വഴി:-അമ്പലത്തിന് പരിസരത്തു നിന്നു തന്നെ ഷിമോഗ റൂട്ടിലേക്കുള്ള ബസ് കയറുക. കാരക്കട്ടി എന്ന ട്രെക്കിങ്ങ് പാത്തിന് സമീപത്തു നിർത്തിതരാൻ ഡ്രൈവറെ ഓർമ‌പ്പെടുത്തുക.(rs ₹23/-).

കാരക്കട്ടി ഇറങ്ങി വലതു ഭാഗത്തു കാണുന്ന ഫോറസ്റ്റ് ഗേറ്റിനു സമീപത്തു കൂടെ ആണ് ട്രെക്കിങ്. മൊത്തം 11 കിലോമീറ്റര് ട്രെക്ക് ചെയ്യാനുണ്ട്. 5 km വലിയ ആയാസമില്ലാത്ത വഴി ആണ്. 5 km കഴിഞ്ഞാൽ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. പ്ലാസ്റ്റിക് ,മദ്യം ,സിഗരറ്റ് എന്നിവ ഉണ്ടെങ്കിൽ വാങ്ങി വെക്കും. പിന്നെ ടെന്റ് ഉണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. മുകളിൽ ഇടിമിന്നലെറ്റ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ടെന്റ് കെട്ടാൻ സമ്മതിക്കില്ല.

ഫോറെസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായി തന്നെ ഒരു മലയാളി ഹോട്ടൽ ഉണ്ട്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. പിന്നീടുള്ള 6 km അത്യാവശ്യം മോഡറേറ്റ് ലെവൽ ട്രെക്കിങ്ങ് ആണ്. ചെങ്കുത്തായ മലകൾ കയറി വേണം മുന്നേറാൻ. മുഴുവൻ കാടാണ്. ഇടക്ക് ചെറു പുൽമേടുകളും. മഴക്കാടിനുള്ളിലൂടെ ഉള്ള യാത്ര വലിയ ക്ഷീണം അറിയിക്കാത്തതാണ്.ഏകദേശം 4 മണിക്കൂർ നേരത്തെ നടത്തം മുകളിൽ ജീപ്പുകൾ നിർത്തിയിട്ടുള്ള സ്ഥലത്ത് എത്തിക്കും.

മുകളിൽ 2 താമസ സൗകര്യങ്ങൾ ആണ് ഉള്ളത്. ഒന്ന് അവിടെ പൂജ ചെയ്യുന്ന അഡിഗയുടെ വീട്. പിന്നെ കർണാടക സർക്കാരിന്റെ ഗസ്റ്റ് ഹൗസ്. (രണ്ടിടത്തും റേറ്റ് ₹200/-). അന്നേ ദിവസം തന്നെ 1 km കൂടി ട്രെക്ക് ചെയ്ത് മുകളിലുള്ള ശ്രീ ശങ്കരാചാര്യ സർവ്വജ്ഞപീഠത്തിൽ പോകാൻ നോക്കുക. ശ്രീ ശങ്കരാചാര്യൻ ധ്യാനത്തിനിരുന്ന പീഠമാണ് പ്രസ്തുത കേന്ദ്രം. പോകുന്ന വഴിയിലാണ് ഹനുമാൻ ഗുഹ. സർവ്വജ്ഞപീഠത്തിന് സമീപത്തു നിന്നും താഴോട്ട് വീണ്ടും ട്രെക്ക് ചെയ്താൽ ചിത്ര മൂലയിൽ എത്താൻ കഴിയും. അവിടെ 3 ഇടത്തും പോയ ശേഷം സർവ്വജ്ഞപീഠതിന് സമീപത്തുള്ള മലമുകളിൽ ഇരുന്ന് സൂര്യാസ്തമയം കാണാം. കടൽ അടുത്തായതിനാൽ സൂര്യൻ കടലിലസ്തമിക്കുന്ന കാഴ്ച മലമുകളിൽ നിന്നും കാണാൻ വളരെ ഭംഗിയുള്ളതാണ്. പിന്നെ തിരിച്ചു താമസ്ഥലത്തെത്തി കുളിച്ചു ഭക്ഷണം കഴിച്ചു നന്നായി ഉറങ്ങുക.

കാലത്ത് 6:15 ന് ആണ് സൂര്യോദയം. ഒരു 5:45 am നു എണീറ്റ് ട്രെക്ക് ചെയ്ത് സർവ്വജ്ഞപീഠത്തിന് അടുത്തേക്ക് പോകുന്ന വഴിയുടെ എതിർദിശയിൽ പോകുന്ന മലമുകളിൽ കയറുക. അവിടെ നിന്നും ഉള്ള ഉദയകാഴ്ച്ച നിങ്ങൾ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായിരിക്കും. കാറ്റിന്റെ തീവ്രത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ കാറ്റ് അപകടം വരുത്തി വെക്കാൻ സാധ്യത ഉണ്ട്.

ഉദയകാഴ്ചക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു മടക്കയാത്ര ആരംഭിക്കുക. തിരിചിറങ്ങൽ വേണമെങ്കിൽ ജീപ്പിൽ ആകാം. ഒരാൾക് 250 രൂപ ആണ് ചാർജ്. കൊല്ലുരിലേക് ബസ്സ് കിട്ടുന്ന സ്ഥലത്ത് അവർ കൊണ്ടെത്തിക്കും. തിരിച്ചിറക്കം വേണമെങ്കിൽ നിട്ടൂർ എത്തുന്ന വനപാതയിലൂടെ ആകാം. ജീപ്പ് വരുന്ന വഴി 2 km താഴെ ഇറങ്ങിയാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. അതിനു സമീപത്തുകൂടെ താഴോട്ട് ഒരു നടവഴി കാണാം. കയറി വന്നതിനേക്കാൾ ദൂരം കൂടുതലാണ്. ഇറക്കങ്ങളും കയറ്റങ്ങളും പ്രയാസമേറിയതാണ്.

5 km നടന്നാൽ ഹിഡ്ലൂമാനെ എന്നൊരു വെള്ളച്ചാട്ടം ഉണ്ട്. കർണാടകക്കാർക്കിടയിൽ ഈ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. അതുവഴി ഏറെനേരത്തെ നടത്തം താഴെ നിട്ടൂർ എന്ന ഗ്രാമത്തിൽ നമ്മെ കൊണ്ടെത്തിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും നിട്ടൂർ കൊണ്ടെത്തിക്കുന്ന ജീപ്പ് സർവീസും ഉണ്ട്. ( ഈ വഴി ഇറങ്ങാൻ നോക്കുക). നിട്ടൂരിൽ നിന്നും കൊല്ലൂർ മൂകാംബിക ബസ് കിട്ടും…

ശ്രദ്ധിക്കേണ്ടവ :-

1 ട്രെക്കിങ്ങ് റൂട്ടിൽ അട്ടകൾ വളരെ കൂടുതലാണ് അട്ടകളെ തുരത്താൻ ഉപ്പ്, ഡെറ്റോൾ എന്നിവ കരുതുക,

2 ട്രെക്കിങ്ങ് മോഡറേറ്റ് ആയതിനാൽ ഷൂ ഉപയോഗിക്കുക,

3 ട്രെക്കിങ്ങിൽ ആവശ്യത്തിന് വെള്ളം കരുതുക.ഇടക്ക് കഴിക്കാൻ ബിസ്കറ്റ്, നട്‌സ്, ഉണക്കമുന്തിരി, ചോക്ലേറ്റ്,നെല്ലിക്ക എന്നിവ ഒക്കെ കരുതിയാൽ നന്നാവും,

4 ഡ്രെസ്സും മറ്റു അവശ്യ വസ്തുക്കളും മാത്രം കരുതുക. ട്രെക്കിങ്ങിൽ ഭാരം കുറക്കുക,

5 അവശ്യ മെഡിക്കൽ കിറ്റുകൾ കരുതുക. പേശി വലിവ്‌ ഉള്ളവർ ഉണ്ടെങ്കിൽ മൂവ്, വോളിനി തുടങ്ങിയ ബാമുകളും മറ്റുസജ്ജീകരണങ്ങളും കരുതുക,

6 മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ മഴയിൽ നിന്നും ലഗേജുകൾ സംരക്ഷിക്കാൻ ആവശ്യമായ കവർ കരുതുക.

7 കൊടജാദ്രിയിൽ ഭക്ഷണം കിട്ടുക ഗവ.റെസ്റ്റ്ഹൗസിൽ മാത്രമാണ്. അവിടെ എത്തിയ ഉടനെ രാത്രി ഭക്ഷണം ആവശ്യമെങ്കിൽ പറയുക.

8 കാലത്ത് കാറ്റ് കൂടുതൽ ആയതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക,

9 മുകളിൽ അമ്പലങ്ങളും മറ്റും ഉള്ളതിനാൽ നോൺ വെജ്‌ ഭക്ഷണങ്ങൾ കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക.

10 പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞു
കാടിനെ നശിപ്പിക്കാതിരിക്കുക.

വിലനിലവാരത്തിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം

ഷൊർണൂർ-ബൈന്ദൂർ മൂകാംബിക=₹300/-, ബൈന്ദൂർ- കൊല്ലൂർ( ബസ്) =₹35/-, പ്രഭാതഭക്ഷണം=₹50/-, കൊല്ലൂർ-കാരകട്ടെ (ബസ്)=₹23/-, സ്റ്റേ = ₹200/-, ഡിന്നർ=₹75/-, ബ്രേക്ക് ഫാസ്റ്റ് (അവിൽ പഴം)=15, കുടജാദ്രി – നിട്ടൂർ (ജീപ്പ്)=₹250/-, കുന്ദാപുര-ഷൊർണൂർ (ട്രെയിൻ)=₹300/-. ആകെ ചിലവ് 1250.

കാരൂർ സോമൻ

സാഹിത്യത്തില്‍ ക്ലാസ്സിക്കുകള്‍ ധാരാളമാണ്. വിശ്വ സാഹിത്യകാരന്‍മാരും ഒട്ടേറേപേര്‍. ഏതെങ്കിലുമൊക്കെ ക്ലാസ്സിക്കുകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും. വില്യം ഷെക്‌സ്പിയറിന്റെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അണിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളേജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷെക്‌സ്പിയര്‍ നാടകങ്ങള്‍ വല്ലപ്പോഴും അവതരിപ്പിക്കാറുണ്ട്. ചിലതൊക്കെ പഞ്ചാബിലും ലണ്ടനിലും ഞാനും കണ്ടിട്ടുണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട്.

ഇതിനാല്‍ ഇതിഹാസ സാഹിത്യകാരന്മാരായ ബെര്‍ണാഡ് ഷാ, ചാള്‍സ് സിക്കന്‍, ഡി. എച്ച്. ലോറന്‍സ്, വിക്ടര്‍ ഹൃൂഗോ, ഷേക്‌സ്പിയര്‍, ടൊള്‍സ്റ്റോയി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രതേൃക ഒരു ആവേശം മനസ്സില്‍ നിറയുക സ്വാഭാവികം. അതിനൊരാള്‍ പണം കൊടുത്ത് പുസ്തകമിറക്കി സ്വയം സാഹിത്യകാരന്‍ ആകണമെന്നില്ല. സാഹിത്യത്തില്‍ താത്പ്പര്യമുളളവരും ആകണമെന്നില്ല. പക്ഷേ ഷേക്‌സ്ഫിയര്‍ നിങ്ങളുടെ മനസ്സില്‍ എവിടേയോ കുടിയേറിയിട്ടുണ്ട്. പണ്ട് കേട്ട അറിവ് വെച്ചെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒരു ആരാധന മൊട്ടിട്ടുണ്ടായിരിക്കും. ആ ആരാധന വേഷങ്ങള്‍ കെട്ടിയാടുന്ന നടീ നടന്‍മാരോടുളള ആരാധനയെക്കാള്‍ സാഹിത്യകാരന്മാര്‍ മനുഷ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും ആ സൃഷ്ടീകര്‍ത്താക്കളോടുള്ള ആദരവും ആരാധനയുമാണ്.

വില്ല്യം ഷേക്‌സ്പിയറുടെ വീട് സന്ദര്‍ശിക്കുക ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ലണ്ടനില്‍ കാലുകുത്തിയ നാള്‍ മുതല്‍ മനസ്സില്‍ വെമ്പല്‍ കൊണ്ടിരുന്നതാണീ ആഗ്രഹം. അതിന് തെല്ലും കാലതാമസം വരുത്തിയില്ല. ഒരു ദിനം ഈസ്റ്റ് ഹാമില്‍ നിന്ന് 238-ാം നമ്പര്‍ ബസ്സില്‍ ഞാന്‍ സ്റ്റാറ്റ്‌ഫോര്‍ഡ്‌ലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തെ അടക്കിയ ദേവാലയം കാണാനും യാത്ര തിരിച്ചു. രാവിലെ ബസ്സില്‍ കുട്ടികളുടെ തിരക്കാണ്. ബസ്സില്‍ കയറിയാലും അവരുടെ കുസൃതിത്തരങ്ങള്‍ മാറില്ല. എന്റെ സീറ്റീനടുത്ത് ഒരു മുതിര്‍ന്ന സുന്ദരിയായ പാകിസ്താനി പെണ്‍കുട്ടി ഉര്‍ദൂ ഭാഷയില്‍ ശബ്ദം കുറച്ച് അനുരാഗ പുഞ്ചിരികളുയര്‍ത്തി ശബ്ദം കുറച്ച് സംസാരിച്ചത് അടുത്തിരുന്ന ഞാന്‍ ശ്രദ്ധിക്കുന്നില്ലന്നും എനിക്ക് ഉര്‍ദു ഭാഷ അറിയില്ലെന്നും അവള്‍ തെറ്റിദ്ധരിച്ചു. പ്രണയം അവളുടെ കണ്ണുകളില്‍ തിളച്ചുമറിയുന്നുണ്ട്. അനുരാഗം മൊട്ടിട്ട് വിടരുന്ന ഈ പ്രായത്തില്‍ സ്‌നേഹത്തിന്റെ നിര്‍മ്മലത അവള്‍ക്കറിയില്ലെന്നും പ്രണയലഹരിയില്‍ ഭ്രാന്തിയെന്നും ഞാന്‍ മനസ്സിലാക്കി. ബസ്സ് സ്റ്റാറ്റ്‌ഫോര്‍ഡിലെ ജോബ് സെന്ററിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിലെത്തി. യാത്രക്കാര്‍ ഇറങ്ങി ആ കൂട്ടത്തില്‍ എന്റെ അടുത്ത് സീറ്റിലിരുന്ന സുന്ദരിക്കുട്ടിയുമിറങ്ങി. അവളെ കാത്തു ഒരു യുവകോമളന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിച്ചിട്ട് നടന്നുപോയി. സ്റ്റാറ്റ്‌ഫോര്‍ഡിലെ ട്രിനിറ്റി ദേവാലയം തേടിയാണ് എന്റെ യാത്ര. അതിനുശേഷം ജന്മഗൃഹത്തില്‍ പോകണം. വഴിയില്‍ കണ്ട ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ട്രിനിറ്റി ദേവാലയം എവിടെയെന്ന് ചോദിച്ചു. അയാള്‍ ദൂരേക്ക് കൈചൂണ്ടി ദേവാലയം കാണിച്ചു തന്നു. നഗര മദ്ധ്യത്തില്‍ നില്‍ക്കുന്ന ദേവാലയമായതിനാല്‍ എനിക്കതില്‍ സംശയങ്ങള്‍ ഒട്ടുമില്ല. നടന്നു നടന്നു ദേവാലയത്തിനരികില്‍ എത്തി. മരങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു പുരാതന ദേവാലയം. ദേവാലയത്തിന്റെ രണ്ടു ഭാഗങ്ങളും റോഡുകളാണ്. എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരന്‍ എങ്ങനെയാണ് പളളിക്കുളളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? സ്വയം പൊരുതി ജയിക്കാന്‍ രാജ്ഞീരാജാക്കന്‍മാര്‍ അനുവദിച്ചുകാണില്ലായിരിക്കും. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് രാജകുടുംബവുമായി ബന്ധപ്പെട്ട ഏതോ നാടകം രാജ്ഞി ഇടപെട്ട് തിരുത്തി എഴുതിച്ചു ഗ്ലോബ് തീയേറ്ററില്‍ അഭിനയിച്ചതായി വായിച്ചിട്ടുണ്ട്. അന്നത്തെ മതപുരോഹിതര്‍ ആത്മാവില്‍ വിശുദ്ധ ജീവിതെ നയിച്ചവരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പളളിക്ക് ചുറ്റും കമ്പിവേലികളാണ്. ദേവാലയത്തിലെത്തി. പേര് വായിച്ചു. സെന്റ് ജോണ്‍സ്. പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നതും ഇംഗ്ലീഷ് കവിയായിരുന്നു. ജറാര്‍ഡ് ഹോപ്കിന്‍സാണ്. 1844 ല്‍ അദ്ദേഹത്തെ ഈ ദേവാലയത്തില്‍ വെച്ചാണ് മാമ്മോദീസ മുക്കിയതെന്ന് ഞാന്‍ എങ്ങോ വായിച്ചിട്ടുണ്ട്. പള്ളിക്കു മുന്നില്‍ 1899 ല്‍ അടക്കം ചെയ്ത കരോളിന്‍ ആന്‍ അവരുടെ ഭര്‍ത്താവ് ജോസഫ് സ്‌ക്കോട്ടിന്റയും അതിനടുത്തായി 1888 ല്‍ അടക്കം ചെയ്ത റിച്ചാര്‍ഡ് പിക്കിന്റെയും ഭാര്യ ഡോര്‍ത്തിയുടേയും കല്ലറകള്‍ കണ്ടു.

പളളിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ ഒരു ക്ലോക്കും അതിനുമുകളില്‍ മണിയുമുണ്ട്. കല്ലറക്കടുത്ത് ചുറ്റുവട്ടത്തിലിരിക്കാവുന്ന ഒരു മണ്ഡപംപോലുണ്ട്. അതിന്റ ചവിട്ടുപടിയില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രാവിലത്തെ കുളിരിളം കാറ്റിലിരുന്ന് പുസ്തക വായനയിലാണ്്. മരങ്ങളുടേയും മദ്ധ്യത്തില്‍ രാവിലത്തെ കുളിരുളള കാറ്റില്‍ അവര്‍ അക്ഷരങ്ങളുടെ മാധ്യര്യം നുകര്‍ന്നുകൊണ്ടിരിക്കുന്നു. പളളി തുറക്കാനായി ഞാന്‍ കാത്തിരുന്നു. ഒന്‍പത് മണികഴിഞ്ഞിട്ടും പളളി തുറക്കുന്നില്ല. സന്ദര്‍ശകരും ഇല്ല. എന്നില്‍ സംശയങ്ങള്‍ ഏറിവന്നു. വില്യമിനെ അടക്കിയ പളളിയുടെ പേര് ഹോളീ ട്രിനിറ്റി എന്നാണ്. ഇത് സെന്റ് ജോണ്‍സ്. ഗേറ്റിനടുത്തേക്ക് നടന്നു. ആരോടാണ് ചോദിക്കുക ആ നടപ്പാതയിലൂടെ ഒരു മദാമ്മ ഇളകിയാടിവരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു. വില്യം ഷേക്‌സ്പിയറെ അടക്കിയ ദേവാലയം ഇതാണോ? അവര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു. അത് ഇവിടെയല്ല. വികോടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് നാലരമണിക്കൂര്‍ യാത്ര ചെയ്താലേ സ്റ്റാറ്റ്‌ഫോര്‍ഡ്് അപ്പോണ്‍ അയോണിലെത്തൂ. ഇത് വെറും സ്റ്റാറ്റ്‌ഫോര്‍ഡ്് ആണ്. നല്ലൊരു ദിനം ആശംസിച്ചിട്ട് ആ സ്ത്രീ നടന്നുപോയി. നിമിഷങ്ങള്‍ മഞ്ഞുരുകുന്നതുപോലെ എന്റെ മനസ്സുരുകി. തിളങ്ങി നിന്ന കണ്ണുകള്‍ മങ്ങി. തെല്ലൊരു അപമാനഭാരത്തോടെ ആ ദേവാലയത്തേയും ഏകാഗ്രതയിലായിരിക്കുന്ന വായനക്കാരേയും നോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ദേവാലയത്തിന്റെ അടിഭാഗത്തുളള മുറിക്കുളളില്‍ ജര്‍മ്മന്‍ ബോംബിഗ് ഭയന്ന് അതിനുള്ളില്‍ അഭയം പ്രാപിച്ചവരെ ഒരു നിമിഷം ഓര്‍ത്തു. 2012 ല്‍ ഇതിനടുത്താണ് ഒളിമ്പിക്‌സ് നടന്നത്. എന്റെ മനസ്സിലേക്ക് ഞാന്‍ ദേവാലയം ചോദിച്ച ആഫ്രിക്കന്‍ കടന്നു വന്നു. അയാളുടെ തിരക്ക് പിടിച്ച യാത്രയില്‍ ഒരു ദേവാലയം കാണിച്ചുതന്നു. ബ്രിട്ടീഷുകാരി അങ്ങനെയല്ല പറഞ്ഞത്. ഏത് പളളിയെന്നും അതിന് പരിഹാരവും നിര്‍ദ്ദേശിച്ചാട്ടാണ് പോയത്. ഇംഗ്ലണ്ടിലെ വാര്‍വിച്ച് ഷെയറില്‍ കാണേണ്ടതും ന്യൂഹാ ബോറോയിലെ സ്റ്റാറ്റ്‌ഫോര്‍ഡ്് കാണാന്‍ പറ്റുമോ? ഞാനും ആ കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍ എങ്ങോ ഒളിഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്. രണ്ട് പേരും ഒരേ നുകത്തിലെ കാളകള്‍. ഇതിലൂടെ ഞാനൊരു പാഠം പഠിച്ചു. പോകേണ്ട സ്ഥലത്തിനേപ്പറ്റി ശരിയായ ധാരണയുണ്ടായിരിക്കണം. വെറുതേ ചാടി പുറപ്പെടരുത്. കേരളത്തില്‍ തെക്കും വടക്കുമുളള ജില്ലകളില്‍ പോലും ഒരേ സ്ഥലപേരില്ലേ? അതുപോലെ ഇവിടയും സംഭവിച്ചു. എന്റെ ചിരഭിലാക്ഷം പൊളിഞ്ഞ ഭാരവുമായി സ്റ്റാറ്റ്‌ഫോര്‍ഡ് പാര്‍ക്കിലേക്ക് നടന്നു. വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളും വെളളം ചീറിപ്പായുന്ന ഫൗണ്ടനുകളും പാര്‍ക്കിന്റെ പലഭാഗങ്ങളായി ടെന്നീസ്, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നവരെ വിവിധ കോര്‍ട്ടുകളിലായി കണ്ടു. അവധി ദിവസമായതിനാല്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കായിക പരിശീലനത്തിലാണവര്‍. അവരുടെ ആരവവും പ്രോത്സാഹനവും കാളിക്കാര്‍ക്ക് ഉന്മേഷം പകരുന്നു.

അവിടെ നിന്നുമിറങ്ങി ഈസ്റ്റ് ഹാമിലേക്ക് നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. ഈസ്റ്റ് ഹാമിന്റെയും സ്റ്റാറ്റ്‌ഫോര്‍ഡിന്റെയും ഇടയ്ക്കുളള വെസ്‌ററ് ഹാം പാര്‍ക്കിലും, പ്‌ളാഷെറ്‌റ് പാര്‍ക്കിലും കയറി. എല്ലാ പാര്‍ക്കിലും കണ്ട കാഴ്ചകള്‍ കുട്ടികള്‍ കളിക്കുന്നതും മുതിര്‍ന്നവര്‍ നടക്കുന്നതുമാണ്. ചിലര്‍ക്കൊപ്പം നായും നടക്കുന്നു. ആ കൂട്ടത്തില്‍ ഇന്‍ഡ്യന്‍- പാകിസ്താനി-ബംഗ്ലാദേശ്-ശ്രീലങ്കന്‍ സിത്രീകളുമുണ്ട്. ഇവിടെയെല്ലാം കൊച്ചു കുട്ടികള്‍ക്ക് കളിക്കാനുളള ഉപകരണങ്ങളും സജ്ജീകരണങ്ങളുമുണ്ട്. ആയതിനാല്‍ ചെറുപ്പം മുതലേ അവര്‍ കായികരംഗത്ത് വേണ്ടുന്ന പരിശീലനം നേടുന്നു. എല്ലാ പാര്‍ക്കിലും നിരനിരയായി നില്‍ക്കുന്ന മരങ്ങളുണ്ട്. ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റില്‍ കണ്ടത് ഇന്‍ഡ്യന്‍ സ്ത്രീകളും വിദേശികളും ഹരേ റാം സംഘടനയുടെ നേതൃത്വത്തില്‍ ഹരിനാമ കീര്‍ത്തനം മദ്ദളവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് പാടുന്നതാണ്. ഉറങ്ങി കിടക്കുന്ന ടൗണിനെ ഇവരുടെ ഭക്തിഗാനങ്ങള്‍ തട്ടിയുണര്‍ത്തുന്നു. ഞാനും അല്പനേരം അവിടെ നിന്ന് ആ ഭക്തിഗാനങ്ങള്‍ കേട്ടു. ഈശ്വരചൈതന്യമടങ്ങുന്ന ഗാനങ്ങള്‍. മാനവരാശിക്ക് ഭക്തിഗാനങ്ങളെന്നും വെളിച്ചമാണ് നല്‍കിയിട്ടുളളത്. ഈ ഭക്തി ലഹരി ഇവിടെയാരും മതലഹരിയായി കാണുന്നില്ല. ഇംഗ്ലീഷിലുളള ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് കാവി വസ്ത്രം ധരിച്ച ഒരു മദാമ്മയാണ്. കഴുത്തില്‍ രുദ്രാക്ഷ മാലയുണ്ട്. മദാമ്മ ‘ഓം നമശിവായ’ ഉരുവിടുന്നു. ഇരുളിലാണ്ട് കിടക്കുന്ന ജനത്തിന് പരമേശ്വരനേ കാട്ടികൊടുക്കുന്ന മദാമ്മ ഏതൊരു ഭാരതീയനും അഭിമാനമാണ്. വെളിച്ചം മാറി പ്രകൃതി ഇരുണ്ട് വന്നു. മഴ ചാറി തുടങ്ങി. അവിടെ മനസ്സിനെ ഏകാഗ്രമാക്കി നിന്നവരെല്ലാം വേഗത്തില്‍ നടന്നകന്നു. ഞാനും വീട്ടിലേക്കു നടന്നു.

അന്നത്തെ രാത്രി എന്റെ മനസ്സു വിളറി വെളുത്തു നില്‍ക്കുന്ന ആകാശം പോലെയായിരുന്നു. സ്റ്റാറ്റ്‌ഫോര്‍ഡ് എന്നെ അലട്ടികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഷേക്‌സ്പിയര്‍ ജന്മഗൃഹം കാണാന്‍ എന്റെ ഭവനത്തില്‍ എത്തിയത്. ഞങ്ങള്‍ വിക്‌ടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്നും ഇംഗ്ലണ്ടിലെ വാര്‍വിക് ഷെയറിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് ബ്രിട്ടന്റെ ഏതു ഭാഗത്തേക്കും ബസ്സില്‍ യാത്ര ചെയ്യാം. നിരന്ന് നിരന്ന് കിടക്കുന്ന വര്‍ണ്ണാഭമായ വാഹനങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഇത് കണ്ടപ്പോള്‍ ന്യൂഡല്‍ഹിയിലെ പ്രമുഖ ബസ്സ് ടെര്‍മിനല്‍ ഓര്‍ത്തു. അവിടെ നിന്ന് ചണ്‍ഡീഗഡ്, അമൃത്സര്‍, ജലന്തര്‍. ലുധിയാന ആഗ്ര, മധുര തുടങ്ങീ പല സ്ഥലങ്ങളിലേക്ക് ഞാന്‍ പോയിട്ടുണ്ട്. ഞങ്ങളുടെ യാത്ര ഏകദേശം നാലര മണിക്കൂര്‍. ബസ്സില്‍ ആര്‍ക്കും നില്‍ക്കാന്‍ അനുവാദമില്ല, പ്രൗഡിയാര്‍ന്ന ഇരിപ്പിടങ്ങള്‍. യാത്രികന്റെ പെട്ടിയും മറ്റും വെക്കാനുളള ഇടം ബസ്സിനടിയിലും ബസ്സിനുളളില്‍ ഇരിക്കുന്നതിന്റെ മുകളിലുമാണ്. ബസ്സിലിരുന്ന് റോഡിന്റെ ഇരുഭാഗത്തുളള കാടുകളുടെ പൂത്തുലഞ്ഞു കിടക്കുന്ന വയലോലകളുടെ സൗന്ദര്യം ഞാന്‍ ആസ്വദിച്ചു. ബസ്സില്‍ നിന്നും ഹോണ്‍ ശബ്ദം കേട്ടില്ല. ശബ്ദമലിനീകരണം പോലെ വായുവിനെ മലിനമാക്കാമന്‍ ആരും ഒരു വിധത്തിലും ശ്രമിക്കുന്നില്ല. ബസ്സിലെ ടി.വി യില്‍ നിന്നു വരുന്നത് ഹൃദയഹാരിയായ ഇംഗ്ലീഷ് ഗാനങ്ങളാണ്. സിനിമയല്ല. ഇതിലൂടെ സംഗീതത്തോടുളള ഇവരോടുളള സൗന്ദര്യ ബോധം വെളിപ്പെടുന്നു. യാത്രക്കാരെല്ലാം ഗാനത്തില്‍ ലയിച്ചിരിക്കുന്നു. ഞങ്ങള്‍ കൃഷിപാടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍, കുതിരകള്‍. താഴ്‌വാരങ്ങള്‍, കുന്നുകള്‍, ഗ്രാമങ്ങളിലെ വീടുകള്‍ കണ്ടിരുന്നു. ചില ഭാഗങ്ങള്‍ മൂടല്‍ മഞ്ഞുപോലെ കിടക്കുന്നു. ഞങ്ങള്‍ സ്റ്റാറ്റ്‌ഫോര്‍ഡിലെത്തി. ബസ്സ് സ്റ്റേഷന്‍ ചെറുതാണ്. ചുറ്റുപാടുകള്‍ മനസ്സിന് കുളിര്‍മ പകരുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ഗ്രാമങ്ങളുമാണ്. കുറച്ചുപേര്‍ വില്യമിന്റെ ഭവനത്തിലേക്കുളളവരാണ്. മരങ്ങളുടെ ഇടയിലൂടെ റോഡുകള്‍ മുറിച്ച് ഞങ്ങളും നടന്നു. റോഡില്‍ കുതിരവണ്ടികള്‍ ഓടുന്നുണ്ട്. നടന്നൊരിടത്ത് ടൂറിസത്തിന്റ ഒരു ഓഫീസ് കണ്ടു. നടപ്പാതയില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. രാജ്യങ്ങള്‍ക്ക് അതിര്‍ വരമ്പുണ്ടെങ്കിലും ഭാഷകള്‍ക്ക് അതിരില്ല. പത്ത് പതിനഞ്ച് മിനിറ്റ് നടന്നു ഞങ്ങള്‍ ഭവനത്തിനു മുന്നിലെത്തി.

അവിടെയൊക്കെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങള്‍ ക്യൂവില്‍നിന്നു. ജപ്പാനില്‍ നിന്ന് വന്ന യുവതി-യുവാക്കളാണ് ഞങ്ങളുടെ മുന്നില്‍. അകത്തു കടന്നു. ഭവനത്തിന് ഉള്‍ഭാഗത്തൊരു പൂന്തോപ്പാണ്. സഞ്ചാരികളെ ആദ്യം കാണിക്കുന്നത് വലിയൊരു സ്‌ക്രീനിലെ വീഡിയോയാണ്. അത് വില്യമിന്റെ ചെറുപ്പം മുതല്‍ മരണം വരെയുളള ചരിത്രമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു യുവതി വാതില്‍ക്കല്‍ നിന്ന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 1564 ഏപ്രില്‍ 23 ന് ജനിച്ച് 1616 ഏപ്രില്‍ 23 മരണപ്പെട്ട ദിവസം വരെയുളളതെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അദേഹത്തിന്റെ കിടപ്പറ, എഴുതാനുപയോഗിച്ച പേനകള്‍, മേശ, കസേര, വസ്ത്രങ്ങള്‍, കാപ്പികുടിച്ച കപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുവാന്‍ വിറക് കത്തിച്ച് അതിന്റെ പുക മുകളിലേക്ക് പോകാനുളള പുകകുഴല്‍, അടുക്കള, അടുക്കളയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, തീന്‍മേശ, തൊട്ടില്‍, തണുപ്പിനുപയോഗിക്കുന്ന കൗയ്യുറ, വിവിധ നിറത്തിലുളള തൊപ്പികള്‍, അന്നത്തെ തുണികള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഒരു മുറിയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ കാണാം. മറ്റു ചില കൈയ്യക്ഷര പ്രതികളുമുണ്ട്. ഞങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന കുട്ടികള്‍ ഓരോ ഭാഗങ്ങളിലും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് നീങ്ങുന്നത്. ഫോട്ടോകളും എടുക്കുന്നു. അക്ഷര സ്‌നേഹികള്‍ക്ക് ആനന്ദം പകരുന്ന കാഴചകള്‍, ഇവിടുത്തെ വിശ്വ പ്രസിദ്ധരല്ലാത്ത മിക്ക എഴുത്തുകാരുടേയും വീടുകള്‍ മ്യൂസിയങ്ങളാണ്. ഞാനും ഓണക്കൂറും കാഴ്ചകള്‍കണ്ട് നടക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ച വിഷയം സാഹിത്യമായിരുന്നു. പുറത്തേക്കിറങ്ങി. അവിടുത്തെ പൂന്തോപ്പില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബാസു സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയും കണ്ടു. ഒരു ബംഗാളി മുഖ്യമന്ത്രി തന്റെ ഭാഷയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ബ്രിട്ടണ്‍ ഭരിച്ചവരെല്ലാം ഇംഗ്ലീഷ് ഭാഷ ലോകമെങ്ങുമെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. ജ്യോതി ബാസുവിനെ മനസ്സില്‍ നമിച്ചുകൊണ്ട് നടക്കുമ്പോള്‍ തോന്നിയത് ഇതുപോലെയുളള ഭരണാധിപന്‍മാര്‍ ഇന്‍ഡ്യയില്‍ എന്തുകൊണ്ട് ജനിച്ചില്ല. ആ തെറ്റിന് വരുന്ന തലമുറ പ്രായശ്ചിതം ചെയ്യുമോ? മറ്റൊരു ഭാഗത്തായി ഷെക്‌സ്പിയറിനൊപ്പം നില്‍ക്കുന്ന ചൈനയിലെ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്ന നാടകകൃത്ത് റ്റാങ്. സി.അന്‍സുവിന്റെ പ്രതിമയുമുണ്ട്. ; ചൈനക്കാരും സാഹിത്യത്തെ അധികം ആദരിക്കുന്നു എന്നതിന്റെ തെളിവാണത്. സാഹിത്യത്തിന് ദേശകാലഭേദങ്ങളില്ല. മതമില്ല, രാഷ്ട്രീയമില്ല, അതിനടുത്ത് ഷേക്‌സ്പിയറ് മ്യൂസിയവും ലൈബ്രറിയും കണ്ടു. ഇവിടെയെല്ലാം ഷേക്‌സ്പിയര്‍ കൃതികള്‍ ലഭ്യമാണ്. വാങ്ങുന്ന പേന, ബുക്ക്, പാത്രങ്ങള്‍, കീ ചെയിന്‍ തുടങ്ങി കുട്ടികളുടെ കളിപാത്രങ്ങള്‍ വരെ ഷേക്‌സ്പിയറിന്റെ പേരു ഉളളതാണ്. വരുന്നവരാരും വെറഉം കൈയ്യുമായി മടങ്ങാറില്ല. അത് ആ എഴുത്തുകാരനോടുളള ആദരവാണ്. ഞങ്ങള്‍ ഓരോ പേന വാങ്ങി.

ഇംഗ്ലണ്ടിലെ സ്റ്റാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ ഏവോണില്‍ ജനിച്ച വില്യം ഷെക്‌സ്പിയര്‍ 38 നാടകങ്ങളും 150 ല്‍ അധികം കാവ്യ സൃഷ്ടികളും രചിച്ചിട്ടുണ്ട്. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ തുകല്‍ വ്യാപാരിയായ ജോണ്‍ ഷെക്‌സിപിയര്‍ അമ്മ മേരി ആര്‍ദന്റെ 8 മക്കളില്‍ മൂന്നാമനായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്ത് വലിയ പാണ്ഡിത്യമൊന്നുമില്ല. വില്യം വിവാഹം കഴിക്കുന്നത് 18-ാം മത്തെ വയസ്സില്‍. ഭാര്യ ആനി ഹാത്തവേയ്ക് പ്രായം 26. ഇന്‍ഡ്യക്കാരന്‍ ഇത് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും, സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ശക്തരല്ലന്നുളള തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇതുപോലെ പല വിഷയങ്ങളിലും അറിവുളളവരേക്കാള്‍ തിരിച്ചറിവ് ഉളളവരാണ് ഇംഗ്ലീഷുകാര്‍, ആ തിരിച്ചറിവ് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല സമസ്ത മേഖലകളിലും പ്രകടമാണ്. ഷെക്‌സ്പിയറിന്റെ ബാലൃം, കൗമാരത്തെപറ്റി പല കഥകളുമുണ്ട്. സ്റ്റാറ്റ്‌ഫോര്‍ഡിലെ ദേവാലയ രേഖ അനുസരിച്ച് 26 ഏപ്രില്‍ 1564 ല്‍ ഇദ്ദേഹത്തെ മാമ്മോദീസ മുക്കിയിട്ടുണ്ട്. ആ ദിനം ഇംഗ്ലണ്ടിന്റെ വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ ഓര്‍മ്മദിനം കൂടിയാണ്. അദ്ദേഹം പഠിച്ച എഡ്‌വേഡ്് സ്‌ക്കൂളിന്റെ രേഖയും ലഭ്യമാണ്. 1585 മുതല്‍ 1592 വരെയുളള വില്യമിന്റെ നാള്‍വഴികളാണ് പലരും സംശയത്തോടെ കാണുന്നത്. എനിക്കുണ്ടായ സംശയം ഇദ്ദേഹം ലണ്ടനില്‍ ഗ്ലോബ് തീയേറ്ററില്‍ ഉണ്ടായിരുന്ന കാലം കുടുംബത്തിലേക്ക് പലപ്പോഴും നടന്നുവന്നതായിട്ടാണ്. ബസ്സില്‍ നാലഞ്ചുമണിക്കൂര്‍ എടുക്കുമ്പോള്‍ ഒരു പകല്‍ മുഴുവന്‍ ഒരാള്‍ നടക്കുമോ? അതോ കുതിരപ്പുറത്തോ കുതിരവണ്ടിയിലോ അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്‍ നിക്കോളാസ് റോവ്വ് എഴുതിയത് മാന്‍വേട്ട നടത്തിയതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് ഒളിവില്‍ പോയി അവുടുത്തെ ചേംബര്‍ ലയിന്‍സിന്റെ നാടകകമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ്. മാത്രവുമല്ല അദ്ദേഹത്തിന് പേരും പ്രശസ്തിയുമുണ്ടായപ്പോള്‍ ലോകമെങ്ങും ആരാധിക്കുന്ന കൃതികള്‍ സ്വന്തമായി എഴുതിയതല്ല അങ്ങനെ പല കിംവദന്തികള്‍ അസുയയുള്ളവര്‍ പ്രചരിപ്പിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റ ഭാഗ്യം. ഒന്നുമേറ്റില്ല. ഷെക്‌സ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോവിയുടെ ജനനവും വില്യമിന്റെ വര്‍ഷമാണ്. 1564 ഫെബ്രുവരി 6 ന് കേംബ്രിജ് വിദ്യാര്‍ത്ഥിയായിരുന്ന ആ നവോത്ഥാന വിപ്ലവകാരി മത-രാഷ്ട്രീയ കാരണങ്ങളാല്‍ 29-ാം മത്തെ വയസ്സില്‍ കത്തികുത്തേറ്റു കൊല്ലപ്പെട്ടു. ഷെക്‌സ്പിയറെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമായിരുന്നു അത്. ഷെക്‌സ്പിയറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് മറ്റൊരു പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ബഞ്ചമിന്‍ ജോണ്‍സണ്‍. ഷെക്‌സ്പിയറിന്റെ കാലത്തു് ജീവിച്ചിരിന്ന എല്ലാം എഴുത്തുകാരും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടത്. പേരിനും പ്രശസ്തിക്കുമായി നടക്കുന്നവരായിരിന്നു അദ്ദേഹത്തെ ശത്രുതയോടെ കണ്ടത്. ഇന്നും ഇതുപോലുള്ള അഭിനവ എഴുത്തുകാരും കൂട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്.. ‘ദി പിറ്റ്കിന്‍ ഹിസ്റ്ററി ഓഫ് ബ്രിട്ടന്‍ ‘ എന്ന പുസ്തകം വായിച്ചാല്‍ കുറച്ചൊക്കെ മനസ്സിലാക്കാം.
ഷേക്‌സ്പിയറിന് മൂന്നു മക്കളാണ്. സൂസന്ന, ഹാമനെറ്റ്, ജൂഡിത്ത് . പിതാവിന്റെ തുകല്‍ വ്യാപാരം തകര്‍ച്ചയിലായപ്പൊഴൊക്കെ വില്യമാണ് വലിയൊരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. ലണ്ടനിലെ നാടകജീവിതത്തില്‍ ലഭിച്ച സമ്പാദ്യമെല്ലാം ഇവിടെ ധാരാളം വസ്തുക്കള്‍ വാങ്ങി കൂട്ടി സമ്പന്ന പ്രഭുവായി മാറി. ലോകമെങ്ങും ധാരാളം സാഹിത്യകാരന്‍മാരും കവികളും എഴുത്തുകാരുമുണ്ട്. ഇതില്‍ ഇംഗ്ലീഷ് ഭാഷയാണ് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. ഷെക്‌സ്പിയറിന്റെ പുസ്തകങ്ങള്‍ നാല് ബില്യന്‍, അഗത ക്രിസ്റ്റിയുടെ നാല് ബില്യന്‍, ബാര്‍ബര കാര്‍റ്റ്‌ലാന്റിന്റെ ഒരു ബില്യന്‍, അമേരിക്കന്‍ എഴുത്തുകാരി ഡാനിയേലീ സ്റ്റീലിന്റെത് എണ്ണൂറ് മില്യനുമാണ്. നമ്മള്‍ ആയിരങ്ങളുടെ കണക്ക് ആഘോഷിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിക്കപ്പെടുന്നത് ബില്യനും മില്യനുമാണ്.

വഴിയോരങ്ങളില്‍ പുസ്തക കടകള്‍ മാത്രമല്ല പൂക്കള്‍ വില്‍ക്കുന്ന കടകളടക്കം പലതുമുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ പൂമ്പാറ്റകളേപ്പോലെ ഉല്ലസിക്കുന്നു. ഞങ്ങള്‍ ഷെക്‌സ്പിയറെ അടക്കം ചെയ്ത ഹോളി ട്രിനിറ്റി ദേവാലയത്തിലേക്ക് നടന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി ടൂര്‍ ബസ്സുകള്‍ കടന്നു പോകുന്നു. അതില്‍ ചിലത് ഇവിടെ ആളുകളെ ഇറക്കിവിടുന്നു. അവോന്‍ നദിക്കടുത്തുകൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്. നദിയുടെ തീരത്തുളള പച്ചപുല്ലില്‍ ധാരാളം പേര്‍ ഇരിക്കുന്നു. അഞ്ചു മിനിറ്റ് നടന്ന് ദേവാലയത്തിലെത്തി. ഒരു പുരാതന ദേവാലയം. 1210 ല്‍ തീര്‍ത്ത ദേവാലയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്. വൃക്ഷങ്ങള്‍ മുളച്ചു തഴച്ചു നില്‍ക്കുന്നു. ചില ഭാഗത്ത് നിറചാര്‍ത്തുളള പൂക്കള്‍. ദേവാലയത്തിനു അകവും പുറവും സംഗീത സാന്ദ്രമാണ്. ചൈനക്കാരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു വന്നു. ഞങ്ങള്‍ അകത്തേക്കു കയറി. പഴക്കമാര്‍ന്ന കുറേ ഇരിപ്പിടങ്ങള്‍. ഇതില്‍ ഇതില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരെല്ലാം മണ്ണോട് മണ്ണായി തീര്‍ന്നു കാണും. മെഴുകുതിരികളെരിയുന്നു. ഒരു ഭാഗത്ത് സംഗീതജ്ഞരും വാദ്യോപകരണങ്ങളുമുണ്ട്. സുന്ദരികളായ ഏതാനും പെണ്‍കുട്ടികളാണ് വരുന്നവരെ സ്വീകരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത്. ഒരിടത്ത് പണം നിക്ഷേപിക്കുവാനുളള പെട്ടിയുമുണ്ട് . ഷെക്‌സ്പിയര്‍ ദേവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യവിശ്രമെ കൊളളുന്നു. അതിനുമുകളില്‍ വിവിധ നിറത്തിലുളള പൂക്കള്‍ .അതിനടുത്തായി മെഴുകുതിരികള്‍ എരിയുന്നു. ഇദ്ദേഹത്തിന്റെ അടുത്തായിട്ടാണ് ഭാര്യ ആനി ഹാത്തവേയും അടക്കം ചെയ്തിരിക്കുന്നത്. സാധാരണ ആരാധനക്ക് യോഗ്യരായവരെയാണ് ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. ക്രിസ്തീയ വിശ്വാസികളുടെ രാജാധിരാജനായ യേശു ക്രിസ്തുവിന്റെ ദേവാലയത്തില്‍ ആക്ഷരങ്ങളുടെ രാജാവും ഇടം പിടിച്ചിരിക്കുന്നു. അവിടേക്ക് ആരാധകര്‍ അനസ്യുതം വരുന്നുണ്ട്. ഈ അക്ഷരങ്ങളുടെ രാജാവ് സൃഷ്ടിച്ച കാഥാപാത്രമായ മാക് ബത്തിനേപ്പോലെ അക്ഷരരാജാവും ഒരു ബിംബമായി ശവകല്ലറയിലുറങ്ങുന്നു. ഈ ശ്മശാനത്തിലേക്ക് എല്ലാ വര്‍ഷവുമെത്തുന്നത് മൂന്ന് ലക്ഷത്തിലധികം സഞ്ചാരികളാണ്. പുറത്തിറങ്ങിയപ്പോഴും ഹൃദ്യമായ ഇംഗ്ലീഷ് ഭക്തി ഗാനം കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു. ഞങ്ങള്‍ നടന്നെത്തിയത് പുഞ്ചിരിച്ചുകൊണ്ട് ഒഴുകുന്ന ആവോന്‍ നദിക്കരികിലാണ്. നദിയില്‍ മന്ദം മന്ദം നീന്തുന്ന വെളുത്ത അരയന്നങ്ങളേ നോക്കി കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നു. അവര്‍ ഉറക്കെ എന്തോ പറയുന്നു. നദിയിലൂടെ ചെറിയ ബോട്ടുകളും പോകുന്നു. ഞങ്ങളും അല്പനേരം പച്ചപ്പുല്ലിലിരുന്ന് വിശ്രമിച്ചു. കൈകളില്‍ കരുതിയിരുന്ന ശീതള പാനീയം കുടിച്ചു. അടുത്തിരിക്കുന്ന കുട്ടികള്‍ പ്രാവുകളുമായി ചങ്ങാത്തത്തിലാണ്. അവര്‍ കൊറിച്ചുകൊണ്ടിരുന്നത് പ്രാവുകള്‍ക്കും കൊടുക്കുന്നുണ്ട്. മിണ്ടാപ്രാണികളോടുളള ഇവിടുത്തുകാരുടെ സ്‌നേഹവും സൗഹൃദവും കുട്ടികള്‍ ചെറുപ്പത്തല്‍ ശീലിക്കുന്നത് പ്രാവുകളില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഓണക്കൂറിനോട് പറഞ്ഞു. ഏതാനം കുട്ടികള്‍ പ്രാവുകളെ കയ്യിലെടുത്തു താലോലിക്കുന്നു. ഞങ്ങളുടെ സംസാരത്തില്‍ നിഴലിച്ചു നിന്നതും ഇവര്‍ മിണ്ടാപ്രാണികളോടെ കാട്ടുന്ന കാരുണ്യത്തെപ്പറ്റിയായിരിന്നു. അതിനാല്‍ കരുത്തില്ലാത്ത ജീവികളോടും അവര്‍ കരുണ കാട്ടുന്നു. ഞങ്ങള്‍ എഴുന്നേറ്റ് നടന്നു. പാലത്തില്‍ കയറി താഴേക്ക് നോക്കി. മനോഹര കാഴ്ചകള്‍. അരയന്നങ്ങളാണ് അതില്‍ പ്രധാനം. പലരും ഫോട്ടോകള്‍ എടുക്കുന്നു. ഒരു റെസ്റ്റോറന്റെില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ലണ്ടനിലേക്ക് മടങ്ങി.

പി. ഡി. ബൗസാലി

പതിനാറാം തീയതി രാവിലെ പത്തുമണിയോടുകൂടി നൈസായിലെ ഇനിയാതതൻ സത്രത്തിൽ നിന്നും ഞങ്ങൾ കേപ്പ് ടൗണിലേക്കു യാത്ര തിരിച്ചു. അഞ്ചര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ അഗൽഹാസ് (Agalhas )എന്ന സ്ഥലത്തു വന്നു. അവിടെ ഇന്ത്യൻ മഹാസമുദ്രത്തിൻെറ തീരത്തായി ഒരു ലൈറ്റ് ഹൗസുണ്ട്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി നിന്നാൽ ഇന്ത്യൻ മഹാ സമുദ്രവും, ആ സ്ഥലത്തിനു ചുറ്റുമുള്ള പട്ടണങ്ങളും മറ്റും കാണാം. ഈ സ്ഥലത്തിൻെറ ഒരു പ്രത്യേകത ഈ ലൈറ്റ് ഹൗസിനടുത്താണ് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും ഒത്തു ചേരുന്ന സംഗമ സ്ഥാനം. സൗത്താഫ്രിക്കയുടെ ഏറ്റവും തെക്കേ അറ്റമാണ് ഈ സംഗമസ്ഥാനം. അവിടെ പ്രത്യേകമായി അടയാളപ്പെടുത്തിയ ഒരു സ്ഥാനമുണ്ട്. നമ്മൾ നിന്നാൽ ഒരു കാല് ഇന്ത്യൻ മഹാസമുദ്രവും മറ്റേ കാല് അറ്റ്ലാന്ററിക് സാമുദ്രത്തിന്റെ ഭാഗത്തുമാണ്. ധാരാളം സന്ദർശകർ അവിടെ നിന്നു ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. തറയിൽ പ്രത്യേകമായ Indian ocean/ Atlantic ocean എന്ന് വലിയ അക്ഷരത്തിൽ പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ടു സമുദ്രങ്ങളിലെയും ഓളങ്ങൾ തമ്മിൽ തഴുകുന്ന സ്ഥലത്ത് ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു.

അവിടെ നിന്നും ഞങ്ങൾ Hermanus (ഹെർമാനസ്‌ ) എന്ന പട്ടണത്തിലേക്കു പോയി. രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് ഹെർമാനാസിത്തിലെത്തിയത്, നല്ല വീതിയുള്ള ടാറിട്ട റോഡാണ്. ഒരു പ്രത്യേകതയെടുത്തു പറയുവാനുള്ളത് മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് റോഡിന്റെ ഇരുവശവും മരുഭൂമിപോലെ, ഒരു വശം പാറക്കൂട്ടങ്ങളും മലകളും നിറഞ്ഞ വരണ്ട ഭൂമി. മറുവശവും ഏതാണ്ട് അതുപോലെ തന്നെ. മണിക്കൂറുകളോളം യാത്ര ചെയ്തു കഴിയുമ്പോഴാണ് മനുഷ്യവാസമുള്ള സ്ഥലങ്ങൾ കാണുന്നത്. ഞങ്ങൾ ഹെർമാനസിൽ താമസിച്ചു. ഈ സ്ഥലത്തിന്റെ പ്രത്യേകത, ഇതിനടുത്തുള്ള കടൽ ഭാഗത്ത്‌ ധാരാളം തിമിംഗലങ്ങൾ ഉണ്ട് (Whale Watch Area). പിറ്റേദിവസം തിമിംഗലങ്ങളെ കാണാൻ പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അന്നുരാവിലെ കടൽ പ്രഷുബ്ദമാവുകയും, തിമിംഗലങ്ങളെ കാണാറുള്ള സ്ഥലത്തേക്കുള്ള ബോട്ട് യാത്ര നിരോധിക്കുകയും ചെയ്തതിനാൽ ഞങ്ങൾ തിമിംഗലങ്ങളെ കാണാതെ യാത്ര തുടർന്നു മണിക്കൂറുകളോളം യാത്ര ചെയ്തു വൈകിട്ട് 9. 30മണിയോടുകൂടി കേപ് ടൗണിനു കുറച്ചു ദൂരത്തുള്ള കോ മിററി (Khommitte ) എന്ന സ്ഥലത്തുള്ള സെന്റ് ജോസഫ് സെമിനാരിയോട് ചേർന്നുള്ള ഗസ്റ്റ് റൂമുകളിൽ താമസിച്ചു.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.

മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും….

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍ :

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.

കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
പോകാന്‍ നല്ല സമയം :

മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

സാഹസികരേ ഇതിലേ ഇതിലേ :

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ :

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

താമസ സൗകര്യം :

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :

മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.

മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.

ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു.

പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് രാക്ഷസ എന്നറിയപ്പെട്ടിരുന്ന വേട്ടക്കാരായിരുന്നു. പിന്നീട് ഇവിടെ കാംഗ്‌ഡയിൽ നിന്നും വന്നെത്തിയ ആട്ടിടയന്മാർ ഇവിടെ താമസിച്ച് കൃഷി തുടങ്ങി. പിന്നീട് ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിൾ കൃഷി വൻ‌തോതിൽ തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീർ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.

മനാലി ഡെൽഹിയുമായി ദേശീയ പാത-21 വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു പിന്നീട് ലേയിൽ എത്തിച്ചേരുന്നു. ഇതു ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതയാണ്. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് പ്രൈവറ്റ് ബസ്സുകളും ഒപ്പം ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല യാത്രകളാണ് കൂടുതലായും ഉള്ളത്.

മനാലി റെയിൽ‌പാതയുമായി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ ചണ്ഡിഗഡ്-315 കി.മീ, പത്താൻ‌കോട്ട്-315 കി.മീ, കാൽ‌ക്ക-310 കി.മീ. എന്നിവയാണ്. അതുകൊണ്ട് റോഡ് മാർഗ്ഗമേ ഇവിടേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ഹിമാചൽ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ ഡുംഗ്‌രി അഥവാ ഹിഡിമ്പി അമ്പലം. ഇതു 1533 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.

മനാലിയിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം. രോഹ്‌താൻ പാസ് : സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. രഹാല വെള്ളച്ചാട്ടം : മനാലിയിൽ നിന്ന് 16 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്‌താൻ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. റാണീ നാല : മനാലിയിൽ നിന്ന് 46 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വർഷം മുഴുവനും മഞ്ഞു മൂടി കിടക്കുന്ന പ്രദേശം.

വശിഷ്ട് : മനാലിയിൽ നിന്ന് 3 കി.മീ ദൂരത്തിൽ ചൂടു വെള്ളം വരുന്ന ഒരു അമ്പലം. സോളാംഗ് വാലി : മഞ്ഞു പ്രദേശം എന്നറിയപ്പെടുന്ന ഈ പ്രദേശം മനാലിയിൽ നിന്ന് 13 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമാ‍യ മഞ്ഞു മലകളുടെ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാവുന്നതാണ്. മണികരൺ : മനാലിയിൽ നിന്ന് 85 കി.മീ ദൂരത്തിലും കുളുവിൽ നിന്ന് 42 കി.മീ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു-സിഖ് മതസ്ഥരുടെ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ ക്ഷേത്രങ്ങളും ഗുരുദ്വാരകളുമുണ്ട്. ചൂട് നീരുറവകളാണ് ഈ സ്ഥലത്തിൻറെ പ്രധാന പ്രത്യേകത. മണ്ണിലെ ഗന്ധകത്തിൻറെ സാന്നിദ്ധ്യമാണ്. ഇവിടെയുള്ള ചട് നീരുറവകൾക്ക് 86 മുതൽ 95 വരെ ഡിഗ്രീ ചൂടുണ്ട്.

സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.

മനാലിയോടൊപ്പം കൂട്ടിച്ചേർത്തു കണ്ടിട്ടുള്ള ഒരു പേരാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. ചണ്ഡീഗഢ് – മനാലി ദേശീയപാതയിൽ മനാലിയിൽ നിന്നും 41 കിലോമീറ്റർ പടിഞ്ഞാറായാണ് കുളു പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരമുണ്ട് ഈ പ്രദേശത്തിന്. 4 °C നും 20 °Cഉം മധ്യെയാണ് ഇവിടത്തെ ശരാശരി താപനില. ഇവിടെനിന്നും ഡൽഹിയിലേക്ക് 512ഉം ഷിംലയിലേക്ക് 235 കിലോമീറ്ററുമാണ് ദൂരം. മനാലി സന്ദർശിക്കുന്നവർ കുളുവും കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്താറുണ്ട്.

കേരളത്തിൽ നിന്നും സ്വന്തമായി പ്ലാൻ ചെയ്തോ അതോ ട്രാവൽ ഏജൻസികളുടെ പാക്കേജ് എടുത്തോ നമുക്ക് മനാലിയിലേക്ക് പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ചിലർക്ക് ദുസ്സഹമാക്കും.

യാത്രികർ കയ്യിൽ കരുതേണ്ട സാധനങ്ങൾ : കൊടുംതണുപ്പിനെ അതിജീവിക്കുവാൻ തക്കവിധമുള്ള ജാക്കറ്റുകൾ, ഷൂസ്, സോക്സ്, കയ്യുറ എന്നിവ കൂടെ കരുതേണ്ടതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ യാത്രയ്ക്ക് മുൻപ് ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടിയിരിക്കണം.

RECENT POSTS
Copyright © . All rights reserved