UK

റാങ്ക് കിട്ടുന്ന കുട്ടികളോട് പത്രക്കാർ ചോദിക്കുന്ന പതിവു ചോദ്യം, ‘എന്താവാനാണ് ആഗ്രഹം?’ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും അന്നും പത്രക്കാ‍ർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം? ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി രണ്ടു വഴിക്കു തിരിഞ്ഞു.

അതിനൊരു കാരണമുണ്ട്. വേണുവും ഗോപിയും ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. പക്ഷേ, അച്ഛൻ ഡോ. വി. ആർ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– ‘അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.’ ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും.

ആര് ഏതു കോഴ്സിനു ചേരണമെന്നത് ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡ‍ോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.

65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി. ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപി, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി. 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.

യുകെയിൽ ആശുപത്രി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം. ഒമിക്രോൺ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എൻഎച്ച്‌എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വിവിധ ആശുപത്രികളിലേക്ക് താത്കാലികമായി ജീവനക്കാരെ ട്രസ്റ്റുകൾ അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. ഏകദേശം 1.4 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും മോശം സാഹചര്യം നേരിടാൻ എൻഎച്ച്എസ് ജീവനക്കാരെ പുനർവിന്യസിക്കാൻ സർക്കാർ നോക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസ് ജീവനക്കാരിൽ പത്തിൽ ഒരാൾ പോലും പുതുവർഷ രാവിൽ ജോലിക്ക് ഹാജരായിരുന്നില്ല. മൊത്തം 110,000 പേരിൽ 50,000 പേർ കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് ജോലിക്ക് എത്താതിരുന്നത്. യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു.

കൗണ്ടിയിൽ ഉടനീളം നാല് സൈറ്റുകൾ നടത്തുന്ന യുണൈറ്റഡ് ലിങ്കൺഷെയർ ഹോസ്പിറ്റൽസ്, സേവനങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, അവശ്യ സേവനങ്ങൾ ആവശ്യമുള്ള ആർക്കും പൂർണ്ണമായും തുറന്നിരിക്കുന്നു, അതിനാൽ ആളുകൾ പരിചരണത്തിനായി മുന്നോട്ട് വരുന്നത് തുടരണമെന്നും ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

എൻഎച്ച്എസ്ന്റെ പല ഭാഗങ്ങളും നിലവിൽ ‘പ്രതിസന്ധിയുടെ’ അവസ്ഥയിലാണെന്ന് ആരോഗ്യ മേധാവികൾ ഇന്ന് മുന്നറിയിപ്പ് നൽകി. ചില ആശുപത്രികൾ പ്രധാന സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ജീവനക്കാരെ വിട്ടുകൊടുക്കാൻ മറ്റ് ട്രസ്റ്റുകളോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.

കോവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളാൽ പത്തിലൊന്ന് ജീവനക്കാരും ഹാജരാകാതിരുന്നതോടെ അടുത്ത ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ റെയിൽ സേവനങ്ങളിൽ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അതേസമയം പ്രധാന യാത്രാ റൂട്ടുകളിലെ പ്രധാന എഞ്ചിനീയറിംഗ് ജോലികൾ അടുത്ത ആഴ്ച പകുതി വരെ തുടരും.

യുകെയിലുടനീളമുള്ള കൗൺസിലുകൾ അവശ്യ സേവനങ്ങൾക്ക് ജീവനക്കാരെ പുനർവിതരണം ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ജീവനക്കാരുടെ അഭാവത്തെ നേരിടാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ സ്കൂളുകളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം അധ്യാപക ക്ഷാമം പരിഹരിക്കാൻ ക്ലാസുകൾ ലയിപ്പിക്കണമെന്ന് സ്‌കൂളുകൾ ആവശ്യപ്പെട്ടു.

പി ആൻഡ് ബി മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ റ്റിജോ തടത്തിൽ സംവിധാനം ചെയ്ത് ബിജു മോൻ പ്ലാത്തോട്ടത്തിൽ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജനറേഷൻസ്’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ബോർഡ് ബീൻ ഹോട്ടലിൽ വച്ചു നടന്നു. ഒട്ടനവധി ഗായകരുടെയും മറ്റു സിനിമ മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെയും സാനിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

സംവിധായകൻ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു, കൂടാതെ വിധു പ്രതാപ്, ഡോ:എൻ.എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയൻ, ജയരാജ്‌ സെഞ്ച്വറി, ജ്യൂവൽ ബേബി, രാജ സാഹിബ്‌, മുരളി, ശരത് തെനുമൂല,നെൽസൺ ശൂരനാട് ബൈജു സ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒടിടി പ്ലാറ്റഫോമുകളിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നജീബ് ഫോണോ ആണ്. പയസ് വണ്ണപ്പുറംചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് സ്ക്വയർ രാജീവ് തോമസ് ആണ് ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ: സിജു പൈനായിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദേവരാജ് ബിന്ദു കുട്ടപ്പൻ പ്രൊഡക്ഷൻ കൺട്രോളർ: ടോജോ കോതമംഗലം പ്രൊഡക്ഷൻ മാനേജർ വിവേക് കണ്ണൂരാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോൺ എബ്രഹാം ഇതിൽ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് എലിസബത്ത് രാജു അനുഷ ജയൻ ആന്റോ ഇട്ടൂപ്പ് ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

മലയാളിക്കെല്ലാകാര്യങ്ങൾക്കും ഇച്ചിരി ആക്രാന്തം കൂടുതലാണ്…

പാശ്ചാത്യർ കള്ള് കുടിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തൊരു ആലങ്കാരികമായാണവർ ഓരോ തുള്ളിയും അകത്തേക്ക് വിടുന്നത്. ചെറു വർത്തമാനങ്ങളൊക്കെ പറഞ്ഞും ചിരിച്ചും… തന്നെയുമല്ല അവർ ഒന്നോ രണ്ടോ പെഗ് കഴിഞ്ഞാൽ അതവിടെ നിർത്തും. വീക്കെൻഡ് ദിവസങ്ങളിൽ ശ്രദ്ധിച്ചാൽ ഇവിടെ മനസ്സിലാകുന്ന വേറൊരു കാര്യമുണ്ട്, പലയിടത്തും പാതി ഒഴിഞ്ഞ ബിയർ കുപ്പികൾ അല്ലെങ്കിൽ മദ്യക്കുപ്പികൾ കാണാം. നമ്മളിൽ ആരെങ്കിലും കള്ളു മതി എന്ന് പറഞ്ഞു ബാക്കി വെക്കുന്ന പതിവുണ്ടോ? നമ്മൾ കള്ള് കണ്ടാൽ പിന്നെ പശു കാടി കുടിക്കുന്ന ലാഘവത്തോടെ മോന്തുകയോ പൊതിഞ്ഞുകെട്ടി നാളെ കുടിക്കാനോ അല്ലങ്കിൽ വിസ്‌കിയുടെ കൂടെ കൂട്ടി അടിച്ചു തീർക്കാനോ പണി ആവതും നോക്കും.

ഇനി പ്രണയത്തിലേക്ക് വരുകയാണെങ്കിലും അങ്ങനെതന്നെ. മനസിനാസ്വാദകരമായി തോന്നുമ്പോൾ പ്രണയിക്കുകയും പിന്നെ ഒരു ബൈ പറഞ്ഞു പോകാൻ തോന്നുമ്പോൾ ഒരു വിരോധവും തോന്നാതെ പരസ്പരം കരിവാരി തേക്കാതെ…. പെട്രോളോ കയറോ തപ്പി നടക്കാതെ …
ഡീസെന്റായി പിരിയുകയും, നാളെ ഇനി ഒരുപക്ഷെ കണ്ടുമുട്ടിയാൽ തന്നെ ഒരു ചിരി ചുണ്ടിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നവരാണിവിടെ.

ഇനി നമ്മളുടെ കാര്യമാണെങ്കിലോ പ്രേമിക്കുമ്പോൾ അളിഞ്ഞങ്ങു പ്രേമിക്കും. ഒരു പരസ്പര ചുംബനം പോലും കല്യാണമെന്ന പ്രോമിസിൽ അവശേഷിച്ചില്ലങ്കിൽ അവനവൻ എന്തോ കൊടും പാപം ചെയ്തപോലെ വീടുകേറി അക്രമിക്കാനും, കത്തിച്ചു കളയാനും, തൂങ്ങി ചാകാൻ പോലും മടിക്കാത്തത്ര വീര്യ പ്രണയിതാക്കളെ കാണണേൽ നമ്മുടെ നാട്ടിലേക്ക് വണ്ടി കേറണം.

ഇനി നമ്മുടെ ഭക്ഷണ യുദ്ധം എങ്ങനാണെന്ന് നോക്കാം. മിക്കവാറും സമയക്കുറവുകൊണ്ടോ മറ്റുമൊക്കെ ഇംഗ്ലീഷുകാർ ചിലപ്പോൾ ബ്രേക്ക് ഫാസ്റ്റെന്നത് രണ്ടോ മൂന്നോ ഓംലറ്റിൽ ഒതുക്കാറുണ്ട്. അതേപോലെ തന്നെ ഉച്ചയൂണ് നല്ല ഫില്ലിങ്ങുള്ള സാൻഡ്‌വിച്ചിലും. പക്ഷെ നമുക്ക് അതൊന്നും പോരാ.. കറി ഒരു അച്ചാറായാലും വേണ്ടില്ല പക്ഷെ പാത്രം തുളുമ്പേ ചോറില്ലെങ്കിൽ (വയർചാടാൻ ഇതിൽ കൂടുതലൊന്നും വേണ്ട) എന്തോ ഒരു മനോവിഷമം അനുഭവിക്കുന്നവരാണ് നമ്മൾ മലയാളികൾ…

ഇനി ലൈംഗികതയിലേക്ക്  വരുകയാണെങ്കിലും മലയാളിക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവ്‌ ഗ്രേറ്റ് കിച്ചൻ സിനിമ നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. അതേപോലെതന്നാണ് ഇപ്പോൾ കല്യാണ വീഡിയോകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് കിസ്സിങ്. ഈയിടെ ആരോ ഷെയർ ചെയ്ത രണ്ടു കല്യാണ ഷൂട്ടിങ്..  ഫ്രഞ്ച് കിസ്സിങ്ങ് കണ്ടാൽ ഗ്രഹണി പിടിച്ച പിള്ളേർ കഞ്ഞി വലിച്ചു കുടിക്കും പോലാണ്.

ഇനി ഡ്രസ്സ് …എന്റമ്മോ ഞാൻ ഇനി അതിനെക്കുറിച്ചൊരക്ഷരം പറയില്ലെന്ന് ശപഥം ചെയ്തിരിക്കുവാണേ…🤭

ഇനിയുമുണ്ട്…..
നമ്മളെന്താപ്പാ ഇങ്ങനെ 😔
ജോസ്‌ന സാബു സെബാസ്റ്റ്യൻ

വെഡിങ് ഫോട്ടോ ഷൂട്ട് ലിങ്ക് 

https://www.facebook.com/fishanchackol/videos/886140972076649/?extid=WA-UNK-UNK-UNK-AN_GK0T-GK1C&ref=sharing

2021-ൽ തലസ്ഥാനത്ത് നടന്ന 30-ാമത്തെ കൗമാര കൊലപാതകം. ഇന്നലെ രാത്രിയും രണ്ട് ആണ്‍കുട്ടികള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. 15ഉം 16ഉം വയസ്സുള്ളവരാണ് നഗരത്തില്‍ മിനിറ്റുകള്‍ക്കകം കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ വച്ച് റെക്കോര്‍ഡ് എണ്ണമാണ് ഇത്.

പുതിയ മരണനിരക്ക് ലണ്ടനിലെ കത്തി കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന മേയര്‍ സാദിഖ് ഖാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന സംഘത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും തലസ്ഥാനത്തെ തെരുവുകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നതും എല്ലാം ഇത്തരം ആക്രമണങ്ങള്‍ കുറച്ചുവെന്നായിരുന്നു മേയറിന്റെ അവകാശ വാദം.

ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പിന്തുണക്കുന്നുണ്ടെന്നും സേന അറിയിച്ചു. ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല, യഥാസമയം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.

തെക്കൻ ലണ്ടനിലെ ക്രോയ്‌ഡണിലെ ആഷ്‌ബർട്ടൺ പാർക്കിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച മറ്റൊരു മരണം.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർ കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രാത്രി 7.36 ന് മരണം സ്ഥിരീകരിച്ചു.

അതേസമയം, ലണ്ടന്റെ ‘സ്‌കാറ്റര്‍ഗണ്‍’ സമീപനത്തെ വിമര്‍ശിച്ചതിനാല്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് കത്തി വിരുദ്ധ കുറ്റകൃത്യ പ്രചാരകര്‍ വ്യക്തമാക്കുന്നത്.

കൊലപാതകമാണെന്ന് സംശയിക്കുന്ന 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കുത്തേറ്റതിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എന്നാല്‍ അവരുടെ മരണം ഈ വര്‍ഷം തലസ്ഥാനത്ത് കൊല്ലപ്പെട്ട കൗമാരക്കാരുടെ എണ്ണം 30 ആയി ഉയര്‍ത്തി. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം 2008ല്‍ 29 ആയിരുന്നു.

റെക്കോര്‍ഡ് ഉയര്‍ന്നതില്‍ തങ്ങള്‍ക്ക് അതിശയമില്ലെന്ന് കത്തി കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ബെന്‍ കിന്‍സെല്ല ട്രസ്റ്റിന്റെ സിഇഒ പാട്രിക് ഗ്രീന്‍ പറഞ്ഞു. ‘അടുത്ത വര്‍ഷം സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല, കാരണം അത് മോശമാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ‘കത്തി കുറ്റകൃത്യം വളര്‍ന്നുവരുന്നതിന്റെ ഭാഗമാണെന്ന് പുതിയ തലമഉറ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് പൂര്‍ണ്ണമായും അസ്വീകാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂർച്ഛിച്ച് 28 ദിവസം ഐസിയുവിൽ ബോധരഹിതയായി കിടന്ന നഴ്സ് ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടർമാർ നൽകിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. വയാഗ്ര നൽകിത്തുടങ്ങിയതോടെ ആരോഗ്യനിലയിൽ മാറ്റങ്ങൾ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു.

ഒക്ടോബർ 31 -നാണ് യുകെയിലെ ലിങ്കൺഷെയർ സ്വദേശിയായ മോണിക്ക അൽമെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കൺ ഷെയർ സർക്കാർ ആശുപത്രിയിലെ സ്പെഷ്ലിസ്റ്റ് റെസ്പിറേറ്ററി നഴ്സ് ആയ മോണിക്ക രണ്ടു വാക്സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടർന്ന് 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.

അവസാനത്തെ ആഴ്ചയിലെ ചികിത്സക്കിടെയാണ് ഒരു അവസാന പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടർമാരിൽ ഒരാൾ മോണിക്ക്യ്ക്ക് ഒരു ലാർജ് ഡോസ് വയാഗ്ര നൽകുന്നത്. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ മരുന്ന് മോണിക്കയ്ക്ക് കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെട്ടു. അതുവരെ കൊടുത്തുകൊണ്ടിരുന്ന ഓക്സിജന്റെ അളവിലും മാറ്റമുണ്ടായി.

കഴിഞ്ഞ ദിവസം മയക്കം വിട്ടുണർന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിനെക്കുറിച്ച് സഹപ്രവർത്തകൻ കൂടിയായഡോക്ടർ പറഞ്ഞപ്പോൾ ആദ്യം തമാശയായാണ് തോന്നിയത്. അദ്ദേഹം തമാശ അല്ലെന്നും വയാഗ്ര കൂടിയ അളവിൽ നൽകുകയായിരുന്നെന്നും പറഞ്ഞപ്പോഴാണ് സത്യമാണെന്നു മനസ്സിലായതെന്നും മോണിക്ക പറഞ്ഞു.

യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.

ബാങ്കിലെ കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട്(1310 കോടി രൂപ) സൗജന്യമായി എത്തിയത്. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരട്ടിയായതാണ് കാരണം.

പണം എത്തിയത് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്നായതിനാല്‍ ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു. യുകെയില്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. പണം ലഭിച്ചവര്‍ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

ഷെഡ്യൂളിംഗ് പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സാന്‍ടന്‍ഡറിന്റെ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗിന് പതിനാല് മില്യണ്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ആണുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെങ്ങും ബിറ്റ് കോയിൻ കൂടുതൽ മേഖലകളിൽ സ്വീകാര്യമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത് . ഏറ്റവും പുതുതായി കൊളംബിയൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ് ഫോമായ തങ്ങളുടെ ഉപഭോക്താക്കളെ ബിറ്റ് കോയിൻ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും അനുവദിച്ചത് ലോകമെമ്പാടും ക്രിപ്റ്റോകറൻസിയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഫലമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാന്താ മാർട്ടയിലെ നാച്ചുറ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിനായി ആണ് ബിറ്റ് കോയിൻ പെയ്മെന്റുകൾ നടത്താൻ ലാ ഹൗസ് തുടക്കമിട്ടിരിക്കുന്നത്. കൊളംബിയൻ ബീച്ചുകളിൽ നിന്ന് നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഈ പാർപ്പിട സമുച്ചയം 2025 ഓടെ പൂർത്തിയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

വാങ്ങുന്നയാളുടെ സൗകര്യാർത്ഥം മൊത്തം തുകയോ അതുമല്ലെങ്കിൽ ഒരു ഭാഗമോ ബിറ്റ് കോയിൻ ഉപയോഗിച്ച് നൽകാനുള്ള സൗകര്യം ആണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പെയ്മെൻറ് പ്രോസസറായ ഓപ്പൺ നോഡുമായി ലാ ഹൗസ് കരാറിലേർപ്പെട്ടു കഴിഞ്ഞു. ഉപഭോക്താവിന് പൂർണസ്വാതന്ത്ര്യം നൽകുന്ന രീതിയിലുള്ള ഈ പദ്ധതി കൂടുതൽ പേരെ ആകർഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തങ്ങളുടെ ബിസിനസ്സിൽ ക്രിപ്റ്റോകറൻസി പെയ്മെന്റുകൾ നടത്താൻ ല ഹൗസ് നേരത്തെയും ഉപഭോക്താവിന് അവസരം നൽകിയിരുന്നു. നവംബർ മാസത്തിൽ മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലെ പ്രോജക്റ്റിലും കമ്പനി ബിറ്റ് കോയിൻ സ്വീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ സെക്കണ്ടറി ക്ലാസ് മുറികളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്ക്കാൻ ഫെയ്‌സ് മാസ്‌കുകൾ ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സ്‌കൂളുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് മുഖം മറയ്ക്കുന്നതിനുള്ള താൽക്കാലിക പുനരവതരണം ലക്ഷ്യമിടുന്നത്.വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെട്ടു. തുടർനടപടികളില്ലാതെ ദേശീയ പരീക്ഷകൾ അപകടത്തിലാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

എയർ-ക്ലീനിംഗ് യൂണിറ്റുകൾ, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെൻസ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓൺ-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇൻസ്പെക്ഷൻ വ്യവസ്ഥയിൽ ഇളവ് എന്നിവയും അവർ ആവശ്യപ്പെട്ടു.

ക്രിസ്മസ് അവധിക്ക് ശേഷം യുകെയിലുടനീളമുള്ള സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളോട് ഓൺസൈറ്റ് കോവിഡ് പരിശോധനയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ, ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മുഖംമൂടി ശുപാർശ ചെയ്തിട്ടില്ലാത്ത യുകെ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ട്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അധ്യാപകർ ഫേസ്മാസ്‌കുകൾ ക്‌ളാസ് മുറികളിൽ ധരിക്കേണ്ടതില്ല.

ജനുവരി 26 വരെ മുഖം മൂടുന്നത് ആവശ്യമാണെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവി പറഞ്ഞു.നിലവിലെ ദേശീയ പ്ലാൻ ബി കോവിഡ് നടപടികൾ ജനുവരി 4-നോ അതിനടുത്തോ അവലോകനം ചെയ്യും.”ഒമിക്രോൺ വേരിയന്റ് വെല്ലുവിളികൾ അവതരിപ്പിക്കുന്നു എന്നതിൽ സംശയമില്ല, എന്നാൽ മുഴുവൻ വിദ്യാഭ്യാസ മേഖലയും കഠിനമായ പരിശ്രമത്തിലൂടെയാണ് പ്രതികരിച്ചത്, അതിന് നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ പ്രഥമ പരിഗണന” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂളുകൾ, കോളേജുകൾ എന്നിവയിൽ 7,000 എയർ ക്ലീനിംഗ് യൂണിറ്റുകൾ ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഒമിക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം മൂലമുണ്ടായ കഴിഞ്ഞ ടേമിന്റെ അവസാനത്തിൽ ജീവനക്കാരുടെ അഭാവവും വർദ്ധിച്ചുവരുന്ന കോവിഡ് നിരക്കും വിദ്യാഭ്യാസത്തെ കൂടുതൽ തടസ്സപ്പെടുത്തുമെന്ന ആശങ്കൾ സർക്കാരിനുണ്ട്. അതിനാൽ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.

ഏകദേശം 1400 പൗണ്ടാണ്  (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും  തീരുമാനം ഉള്ളതായി അറിയുന്നു.

ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ്  ഡൽഹിയിൽ പുനരാരംഭിക്കുന്നത്.

ഇന്ത്യയുടെ £533 മില്യൺ  നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ്  അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved