UK

മലയാളം യു കെ ന്യൂസ് ടീം.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന യുക്മയ്ക്കും അതിൻ്റെ ഭാരവാഹികൾക്കുമായി യുകെയിൽ മുൻനിരയിൽ നിൽക്കുന്ന ഓൺലൈൻ മാധ്യമം  മലയാളം യുകെ ന്യൂസ് എഴുതുന്ന തുറന്ന കത്ത്.

പന്ത്രണ്ടാമത് യുക്മ കലാമേളയ്ക്ക് ഡിസംബർ പതിനെട്ടിന് തിരിതെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുക്മയുടെ മുഖപത്രത്തിൽ യുക്മയുടെ ഭാരവാഹികൾ എഴുതിവിട്ട ന്യൂസിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

“ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലടിച്ച് നിന്ന കാലഘട്ടത്തിൽപ്പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോജിതമായി ഇടപ്പെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന പ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലാണ് യുക്മ കലാമേളകൾ. ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ചത്”.

പ്രവാസി മലയാളികൾക്ക് ഇത്രയേറെ പ്രത്യാശയും ധൈര്യവും നൽകുന്ന ഒരു പ്രസ്ഥാവന ഇതിന് മുമ്പ് മറ്റൊരു പ്രവാസി മലയാളി സംഘടനകളിൽ നിന്നും യുകെ മലയാളി സമൂഹം കേൾക്കുവാനിടയായിട്ടില്ല എന്ന നഗ്നസത്യം യുക്മ ഭാരവാഹികൾ തിരിച്ചറിയണം. ഈ അവസരത്തിൽ കാരുണ്യത്തിനായി കേഴുന്ന ഒരു പ്രവാസി മലയാളി കുടുംബത്തിൻ്റെ കണ്ണീരിൽ കുതിർന്ന കഥ ഞങ്ങൾ നിങ്ങളുടെ മുമ്പിലവതരിപ്പിക്കുകയാണ്.

ഒക്ടോബർ 5, 2021. ആഗോള മലയാളികൾ ആഘോഷമാക്കിയ ആകാശ പ്രസവം നടന്ന ദിവസം. സുഖപ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ മലയാളി കുടുംബം. യാത്രാമദ്ധ്യേ, ജെർമ്മനിക്ക് മുകളിൽ ഏകദേശം മുപ്പതിനായിരം അടിക്കു മുകളിൽ ഏയർ ഇന്ത്യാ വിമാനത്തിൽ മലയാളികളായ ആരോഗ്യ പ്രവർത്തകരുടെയും വിമാന ജോലിക്കാരുടെയും സമയോന്വിതമായ ഇടപെടലിലൂടെ അവർക്ക് ഒരു കുഞ്ഞു പിറന്നു. വിമാനത്തിലുള്ള പരിമിതമായ സൗകര്യം പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവന് അപകടമാകും എന്നതുകൊണ്ട് അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഏയർപോർട്ടിലിറക്കി. തുടർന്ന് അമ്മയേയും കുഞ്ഞിനേയും പിതാവിനൊപ്പം അടുത്തുള്ള ഒരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റി വിമാനം വീണ്ടും കൊച്ചിയിലേയ്ക്ക് പറന്നു. ചൂടുള്ള വാർത്തയായി ലോക മാധ്യമങ്ങൾ അതാഘോഷിച്ചു.

പിന്നീട് സംഭവിച്ചതെന്ത്?
ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും.
യുകെയിലേയ്ക്ക് തിരിച്ചു വരാനുള്ള ശ്രമം നടക്കുകയാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വിമാനയാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ നിർവ്വാഹമില്ല. യുകെയിലേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്താനാണ് അവർ ശ്രമിക്കുന്നത്.
വേണ്ടെത്ര ശുശ്രൂഷ കിട്ടാതെ പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ഒരു വശത്ത് കിണഞ്ഞു പരിശ്രമിക്കുമ്പോൾ മറുവശത്ത് വിസയില്ലാതെ താമസിക്കാനൊരു ഇടം തേടി ചികിത്സാ ചിലവുകൾക്കും ഭക്ഷണത്തിനും നിയ്മ പരമായ കാര്യങ്ങൾക്കും മറ്റും പണമില്ലാതെ വിഷമിക്കുകയാണവിരിപ്പോൾ. ആശുപത്രി ചിലവുകൾക്ക് NHSസഹായം ചെയ്തെങ്കിലും ഇനി മുന്നോട്ടുള്ള കാര്യങ്ങളാണ് കൂടുതൽ സങ്കീർണ്ണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായമഭ്യർത്ഥിച്ച് മലയാളം യുകെ ന്യൂസ് വാർത്ത കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ ചില സഹായങ്ങളുമായി കുറെയാളുകൾ രംഗത്ത് വന്നെങ്കിലും അവരുടെ ആവശ്യത്തിന് മുമ്പിൽ അത് ഒന്നിന്നും പര്യാപ്തമാവുന്നില്ല.

ആറാം മാസത്തിൽ ആദ്യ കുട്ടി നഷ്ടപ്പെട്ടവരാണിവർ. കോവിഡ് കാലത്ത് സുരക്ഷിതത്വം മുൻനിർത്തി നേരത്തേ നാട്ടിലേയ്ക്ക് യാത്ര ചെയ്ത അവസരത്തിലാണ് ഈ ദുരന്തം അവരെ പിടികൂടിയത്. വിമാന കമ്പനികൾ നേരത്തേ തന്നെ അവരെ കൈവിട്ടിരുന്നു. ഇനി അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി യുകെയിൽ എത്തിക്കേണ്ട ധാർമ്മീകമായ ഉത്തരവാദിത്വം പ്രവാസികളായ നമുക്ക് ഓരോരുത്തർക്കുമില്ലേ??

ഇത്രയും അപകടകരമായി ആ കുടുംബത്തിൻ്റെ അവസ്ഥ തുടരുമ്പോൾ യുക്മ ഭാരവാഹികളോടായി ജനപക്ഷത്ത് നിന്ന് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

യുകെയിലെ പ്രവാസി മലയാളികളുടെ കണ്ണീരൊപ്പാൻ യുക്മ എന്നും തുണയായി നിൽക്കുമെന്നവകാശപ്പെടുമ്പോൾ, സംഭവം നടന്ന് മൂന്നു മാസമായിട്ടും ഒരു ചെറുവിരലനക്കാൻ യുക്മയ്ക്ക് കഴിയാതെ പോയതെന്തുകൊണ്ട്? കുറഞ്ഞത് ഈ സംഭവത്തെക്കുറിച്ചൊന്നന്വേഷിക്കാൻ പോലും യുക്മ മുതിരാതിരുന്നത് എന്തുകൊണ്ട്??

യുക്മയുടെ കരുത്തുറ്റ പോഷക സംഘടനയായ നെഴ്സ്സസ് ഫോറം ഇക്കാര്യത്തിന് വേണ്ടി എന്തു ചെയ്തു? ഈ കുഞ്ഞിൻ്റെ അമ്മയും ഒരു നെഴ്സല്ലേ?? അടിയന്തിര ഘട്ടങ്ങളിൽ കുറഞ്ഞത് നെഴ്സുമാർക്ക് പോലും പ്രയോജനകരമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ നെഴ്സസ് ഫോറം എന്ന സംഘടനയുടെ ആവശ്യമെന്ത്?

യുകെയിലാകമാനമായി ചെറുതും വലുതുമായി നൂറിലധികം മലയാളി അസ്സോസിയേഷനുകൾ യുക്മയുടെ കീഴിലുണ്ട്. നിങ്ങൾ ഭാരവാഹികൾ ഈ അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് ഒരമ്പത് പൗണ്ടെങ്കിലും ഒരസ്സോസിയേഷനിൽ നിന്ന് സംഭാവനയായി സ്വീകരിക്കാമായിരുന്നില്ലേ? അതു തന്നെ ഒരു വലിയ തുകയായി മാറുമായിരുന്നില്ലേ??

യുക്മയുടെ ഭരണം പിടിക്കാൻ, പനി പിടിച്ച് രോഗാവസ്ഥയിൽ കിടന്നവരെ ദൂരദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ മറ്റും എത്തിച്ച് വോട്ട് ചെയ്യിപ്പിച്ച ചരിത്രവും നിലവിലെ യുക്മ ഭാരവാഹികൾക്കുണ്ടല്ലോ! ഈ ആത്മാർത്ഥത സഹായം അർഹിക്കുന്നവരുടെ കാര്യത്തിൽഎന്ത് കൊണ്ട് നിങ്ങൾ പ്രകടിപ്പിക്കുന്നില്ല?

ഈ സംഭവത്തെക്കുറിച്ചറിഞ്ഞില്ല എന്ന് പറഞ്ഞ് യുക്മ ഭാരവാഹികൾക്ക് ഒരിക്കലും ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. സംഭവം നടന്ന ഒക്ടോബർ 5 ന് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ്. പിന്നീട് ഈ സംഭവത്തിൻ്റെ നിജസ്ഥിതികൾ പ്രവാസി മലയാളികളെ അറിയ്ച്ചു കൊണ്ട് ഞങ്ങൾ മലയാളം യുകെ ന്യൂസ് തുടർ വാർത്തകൾ കൊടുത്തിരുന്നു. ( താഴെയുള്ള ലിങ്ക് കാണുക) അതിൻ്റെ വെളിച്ചത്തിൽ ചില നല്ല മനസ്സുകളുടെ സഹായം ഇവർക്ക് ലഭിക്കുകയും ചെയ്തിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്ത് കൊണ്ട് ഈ വിഷയത്തിൽ ഇടപെട്ടില്ല? യുകെയിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് 2500 പൗണ്ട് വീതം യുക്മയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും കൊടുത്തിരുന്നു. നല്ല കാര്യം. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസരത്തിലല്ലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടത്?

യുക്മ കലാമേളകളും, യുക്മ വള്ളംകളിയും കേരള പൂരവും, സ്പോട്സ് മേളകളും എല്ലാം ആധുനിക തലമുറയ്ക്ക് ആവശ്യമാണ്. വെറും ആഘോഷങ്ങളായി ഇതൊക്കെ നടത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി  സംഘടനയുടെ തലപ്പത്തിരിക്കുന്ന ഭാരവാഹികളെ നിങ്ങളൊന്നോർക്കണം. നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കപ്പെടുന്നുണ്ടോ??

കോട്ടും സൂട്ടുമണിഞ്ഞ് യുകെയുടെ മുക്കിലും മൂലയിലുമുള്ള എല്ലാ അസ്സോസിയേഷനിലും പോയി നിറ ഭംഗിയാർന്ന സ്റ്റേജുകളിൽ നിന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിച്ചും സ്വന്തം കൂടപ്പിറപ്പുകളുടെ പേരിൽ എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്തും അതിൻ്റെ ചിത്രങ്ങളെടുത്തും എടുപ്പിച്ചും സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിപ്പിച്ച് കൈയ്യടി വാങ്ങുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽപ്പെട്ട സെലിബ്രെറ്റികളോടൊപ്പം തോളിൽ കൈയ്യിട്ടു പുഞ്ചിരിച്ചു നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ ഇവിടെ ആർക്കും ആവശ്യമില്ല.  ഭാരവാഹികളായ നിങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനപ്പുറം ഒരു സാധാരണ പ്രവാസി മലയാളിക്ക് അതു കൊണ്ട് എന്താണ് ഗുണം?
നിങ്ങൾ ജനപ്രതിനിധികളാണ്. ആ ബോധം ആദ്യം നിങ്ങൾക്കുണ്ടാകണം. എങ്കിലേ നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത പ്രതിജ്ഞ പാലിക്കാൻ സാധിക്കുകയുള്ളൂ.

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് സംഘടിപ്പിക്കുന്നു എന്ന് വാ തോരാതെ പ്രസംഗിക്കുന്നു.  കലാമേളകൾ ഏതു വിധത്തിലാണ് വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്??

കോവിഡ് രാജ്യത്തെ കാർന്ന് തിന്നുമ്പേൾ മുൻതൂക്കം കൊടുക്കേണ്ടത് മനുഷ്യൻ്റെ ജീവനോ അതോ ആഘോഷങ്ങൾക്കോ? യുക്മയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവാസി മലയാളികളുടെ ജീവന് സംരക്ഷണം നൽകാൻ അതിൻ്റെ ഭാരവാഹികളെ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ യുക്മ എന്ന പ്രവാസി മലയാളി ദേശീയ സംഘടനയുടെ ആവശ്യം എന്താണ്?

ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന കുടുംബത്തിൻ്റെ പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടണമെന്ന് ജനപക്ഷത്ത് നിന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിക്കുമ്പോൾ യുകെയിലെ നിലവിലുള്ള ഓരോ പ്രവാസി കുടുംബങ്ങളും പുതുതായി എത്തുന്നവരും എന്നും നിങ്ങളോടൊപ്പമുണ്ടാകും. അതല്ലാതെ  കോട്ടും സൂട്ടുമിട്ട് വെള്ളിവെളിച്ചത്തിൽ തിളങ്ങാനാണ് ഇനിയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. അവർ നിങ്ങളെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

Related News

എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്…   

യുകെയിൽ നഴ്‌സായ സിമിയുടെയും കുടുംബത്തിന്റെയും ഫ്രാങ്ക്ഫർട്ടിലെ അവസ്ഥ മനസ്സിലാക്കി വിസ ഫീയും പ്രോസസ്സിംഗ് ഫീയും ഒഴിവാക്കി ഫ്രാൻസിസ് മാത്യുവും  ലോ ആൻഡ് ലോയേഴ്‌സ് എന്ന സ്ഥാപനവും… ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്…

 

 

യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.

കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.

ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.

 

യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ.  1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്.

അതേസമയം, ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചിരിക്കുകയാണ്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിലാക്കി വലിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബിസിനസ് മേഖലയ്ക്ക് കനത്ത ആഘാതമായി ഒമിക്രോണ്‍- ഡെല്‍റ്റ വേരിയന്റുകളുടെ വ്യാപനം.

കോവിഡ് വ്യാപനം മൂലം വിനോദ, ഹോസ്പിറ്റാലിറ്റി മേഖല ഉള്‍പ്പെടെയുള്ള പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ ചാന്‍സലര്‍ റിഷി സുനക് 1 ബില്യണ്‍ പൗണ്ടിന്റെ പ്രത്യേക ഫണ്ട് രൂപീകരിച്ചതുതന്നെ മുന്നോട്ടുള്ള ദിവസങ്ങള്‍ കഠിനമാകുന്നതിന്റെ തെളിവാണ് . ക്രിസ്മസിന് പിന്നാലെ രാജ്യത്തു നിയന്ത്രണം കടുപ്പിക്കും. മറ്റൊരു അടച്ചിടലിലേയ്ക്ക് പോകണമെന്നാണ് ശാസ്ത്രജ്ഞരുടെ ഉപദേശം.

പൂര്‍ണ്ണമായി ഒരു അടച്ചിടല്‍ വന്നില്ലെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സാഹചര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് മറികടക്കാന്‍ ആവശ്യമായ വളരെ ഉദാരമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സുനക് പറഞ്ഞു.

പുതിയ പദ്ധതിയില്‍ പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് ഓരോ സ്ഥാപനത്തിനും 6,000 പൗണ്ട് വരെ ക്യാഷ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയും. കോവിഡ് മൂലം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്ത ചില സ്ഥാപനങ്ങളെ വേതനത്തോടെയുള്ള സിക്ക് ലീവ് നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും സുനക് പറഞ്ഞു. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാന്‍ 30 മില്യണ്‍ പൗണ്ട് അധികമായും അദ്ദേഹം പ്രഖ്യാപിച്ചു.

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം കാരണം ബുക്കിംഗിലെ തകര്‍ച്ചയും ആളുകള്‍ എത്താതെ വരികയും ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി വിനോദ സ്ഥാപനങ്ങളേയും ദോഷകരമായി ബാധിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് തരപ്പെടുത്തിയ വിദ്യര്‍ഥിവിസയില്‍ യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് അറസ്റ്റിലായത്. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളുപയോഗിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥി വിസ തരപ്പെടുത്തിയത്.

കഴിഞ്ഞദിവസം യു.കെ.യിലേക്കു പോകാന്‍ ബ്രിട്ടീഷ് എയര്‍വെയ്സിലാണ് സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനകള്‍ക്കായി 18-ാം നമ്പര്‍ കൗണ്ടറിലെത്തിയ യുവാവിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതേത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വ്യാജ സര്‍ട്ടഫിക്കറ്റുകളുപയോഗിച്ചാണ് വിസ തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

കേരളത്തിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുന്ന ഡെന്നി എന്ന ആള്‍വഴി പരിചയപ്പെട്ട ബെംഗളൂരുവിലെ അനുരാഗാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ തരപ്പെടുത്തിത്തന്നതെന്ന് യുവാവ് മൊഴി നല്‍കി.

ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളും എന്‍.വി. ഡിഗ്രി കോളേജിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും 65,000 രൂപയ്ക്കാണ് യുവാവിന് ലഭിച്ചത്. തുടര്‍ന്ന് യു.കെ.യിലേക്കുള്ള വിദ്യാര്‍ഥി വിസയുള്‍പ്പെടെയുള്ള രേഖകള്‍ ഡെന്നിയാണ് തരപ്പെടുത്തിയത്. ഇതിനായി ഒമ്പത് ലക്ഷം രൂപ നല്‍കിയതായും യുവാവ് പറഞ്ഞു. ഡെന്നി, അനുരാഗ് എന്നിവരെ രണ്ടും മൂന്നും പ്രതികളായിട്ടാണ് കേസെടുത്തത്.

ലൂട്ടൻ: ക്രിസ്തുമസ്സിന് ഇനി മൂന്ന് നാൾ. യുകെയിലെ എല്ലാ മലയാളികളും ക്രിസ്മസ്സിനുള്ള തയ്യാറെടുപ്പിലാണ്. ഒമിക്രോൺ രാജ്യത്തെ പിടിമുറുകുമ്പോൾ ചിലർ ആഘോഷങ്ങളിൽ നിന്ന് പിൻവാങ്ങുന്നു..  മറ്റ്ചിലർ ആത്മീയമായ ഒരുക്കങ്ങൾ നടത്തുന്നു. എല്ലാവരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ശ്രദ്ധയോടെ, മുൻകരുതലോടെ ആഘോഷിക്കട്ടെ.

ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ ആകാശത്തു പ്രസവിച്ച ഒരു കുരുന്നിൻ്റെ ജീവൻ പിടിച്ചു നിർത്താൻ കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച ഒരു യുകെ മലയാളി നഴ്‌സ്‌ കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ  ഞങ്ങൾ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതു വഴിയായി ചില നല്ല മനസ്സുകളുടെ സഹായം അവർക്ക് ലഭിക്കുകയും ചെയ്തു. ഇതുവരെ അവർക്ക്  ലഭിച്ചത് 1700 പൗണ്ടോളം മാത്രമാണ്.
(ബാങ്ക് സ്റ്റേറ്റ് മെന്റ് വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്നു.) മാസം തികയാതെ പിറവിയെടുത്ത കുഞ്ഞ് അപകട നില തരണം ചെയ്തെങ്കിലും ആ കുടുംബം ഇപ്പോഴും അപകടനിലയിൽ തന്നെയാണ്.

ആകാശ പ്രസവം ആഗോള മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യ വിമാനത്തിലുണ്ടായ പ്രസവത്തിന് ശേഷം നടന്നത് എന്ത്..?? അത് ഇനി ആവർത്തിക്കുന്നതിൽ കാര്യമില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട് മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത കാണുവാൻ
താഴെയുള്ള ലിങ്ക് തുറക്കുക.

Related News എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്… 

നഴ്‌സായ സിമിയും ഭർത്താവായ ചെറിയാനും ഇപ്പോഴും ഫ്രാങ്ക്ഫർട്ടിൽ ഹോട്ടലിൽ തന്നെയാണ് ഉള്ളത്. ഇനിയും ഒരുപിടി കാര്യങ്ങൾ പൂർത്തിയാക്കിയാലേ യുകെയിലേക്ക് ഇവർക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ…

ഇതിൽ സന്തോഷകരമായ കാര്യം എന്നത് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി എന്നതാണ്. ഇപ്പോൾ താമസം ഹോട്ടലിൽ തന്നെ. ഇതിനകം കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിൽ  രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ട് ലഭിക്കുകയും ചെയ്‌തു. ജർമ്മൻ ഭാഷ വശമില്ലാതെ ഇവർ പെടുന്ന ബുദ്ധിമുട്ട് എന്താണ് എന്ന് പ്രവാസികളായ നമ്മൾക്ക് മറ്റാരും പറഞ്ഞു തരേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല.

ഡിസ്‌ചാർജ് ആയതോടെ യുകെയിലെ NHS ഇൻഷുറൻസ് പരിരക്ഷ അവസാനിച്ചു. പീഡിയാട്രീഷ്യന്റെ സേവനം വേണമെന്ന് ഡോക്ടർമാർ നിദ്ദേശിച്ചതോടെ പ്രൈവറ്റ് മേഖലയിൽ നിന്നും ആണ് ഇപ്പോൾ ഡോക്ടർ സേവനം ലഭിക്കുന്നത്. ഇപ്പോൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ആയതുകൊണ്ട്‌ പണം കൊടുക്കണം.

ജർമ്മൻ സർക്കാർ ഇവർക്ക് കൊടുത്തിരിക്കുന്നത് ജർമ്മൻ വിസിറ്റിംഗ് വിസയാണ്. അതുമായി വിമാനത്തിൽ പോരാൻ സാധിക്കും. എന്നാൽ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ട്രെയിൻ യാത്രയാണ് അഭികാമ്യമെന്ന്. കാരണം കുട്ടിയുടെ ആരോഗ്യപരമായ കാരണങ്ങൾ തന്നെ. അതുകൊണ്ടു തന്നെ യാത്രയിൽ ഇറങ്ങി കയറേണ്ടതുണ്ട്. അതിനുവേണ്ടി യൂറോപ്പിലെ ‘Schengen Visa‘ എല്ലാവർക്കും അടിക്കേണ്ടതായി വന്നു. കിലോമീറ്ററുകൾ താണ്ടി അപ്പോയ്ന്റ്മെന്റുകൾ…

ഇന്നലെയായിരുന്നു യുകെ എംബസിയിലെ അപ്പോയിന്മെന്റ്. എല്ലാ സാക്ഷ്യപത്രങ്ങളും നൽകി കുഞ്ഞിനുള്ള യുകെ വിസക്ക് കൊടുത്തിരിക്കുന്നു. അഞ്ച് പ്രവർത്തിദിനമാണ് യുകെ എംബസി പറഞ്ഞിരിക്കുന്നത്. നാളെ മുതൽ ക്രിസ്മസ് അവധിയായതിനാൽ ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിൽ കുട്ടിയുടെ യുകെ വിസ പ്രതീക്ഷിക്കുന്നു.

ഇവരുടെ അവസ്ഥ മനസ്സിലാക്കി യുകെ മലയാളികൾക്ക് സുപരിചിതനായ ഫ്രാൻസിസ് മാത്യു (അസ്സിചേട്ടൻ), ലോ ആൻഡ് ലോയേഴ്സ് ( Law & Lawyers, LONDON ) തങ്ങളുടെ ഫീ ഒഴുവാക്കി കൊടുത്തു എന്നതിനേക്കാലുപരിയായി വിസയ്ക്കായി ചെറിയാൻ ഓൺലൈനിൽ കൊടുത്ത വിസയുടെ പണം തിരിച്ചുനൽകാം എന്ന് അറിയിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന നൽകാൻ നമ്മുടെ പ്രശ്നങ്ങൾ തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ മുൻ യുക്മ പ്രസിഡന്റ്. നിങ്ങൾക്ക്‌ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ വിളിക്കാനുള്ള ഫോൺ കൂടി നമ്പർ മലയാളം യുകെ നൽകുന്നു. (Solicitor Francis Mathew07793452184)

ആശുപത്രി ബില്ല് മാത്രമാണ് NHS കൊടുത്തിരിക്കുന്നത്. ചെറിയാനെയും സിമിയെയും എയർപോർട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ബില്ല് Rs. 6,90,00.00 നാട്ടിലെ അഡ്രസ്സിൽ ആണ് എത്തിയിരിക്കുന്നത്. ഒരു സമാശ്വാസമായി പണം കെട്ടിയില്ലെങ്കിലും സാരമില്ല എന്ന് ജർമ്മൻ അതികൃതർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ദിവസം ഹോട്ടൽ വാടകയായി കൊടുക്കേണ്ടി വരുന്ന തുക 47 യൂറോ ആണ്. മൂന്ന് മാസം പൂർത്തിയാകുന്ന ഹോട്ടൽ ബില്ല് മാത്രം ഏകദേശം 4500 യൂറോ വരും. രണ്ട് പേർക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണ ചിലവ് എത്ര എന്ന് യുകെ മലയാളികളെ നിങ്ങൾ തന്നെ ആലോചിക്കുക. എയർ ഇന്ത്യ എല്ലാം കൊടുത്തു. ഇറങ്ങിയപ്പോൾ തന്നെ യൂറോ ഹെൽത്  കാർഡ് എടുക്കുകയും അതുവഴി എല്ലാം പണവും കൊടുത്തു,  NHS മുഴുവനായും ചിലവുകൾ വഹിച്ചു അതുകൊണ്ട് ഇനി അവർക്കു പണം ആവശ്യമില്ല എന്ന് ചില കെട്ടുകഥ പ്രചരിക്കുമ്പോൾ സംഭവത്തിൻ്റെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാനാണ് മാധ്യമമെന്ന നിലയിൽ മലയാളം യുകെ ശ്രമിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്. സാധിക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ 

Mr. CHERIAN IYPE 

SORT CODE 20-25-38

A/C NO. 80948675

BARCLAYS BANK,

LUTON TOWN CENTRE.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ: ബിറ്റ് കോയിൻ കാർഡുകളും പുതിയ ക്രിപ്റ്റോ സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ച് ഉക്രൈൻ. ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കൊപ്പം, അനുബന്ധ സേവനങ്ങളും രംഗത്തെത്തിക്കുകയാണ് അവർ. ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാനും വ്യാപാരം ചെയ്യാൻ സാധിക്കുന്നതിന് പുറമേ രാജ്യത്തെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ കറൻസികൾ സ്റ്റോറുകളിലും ഓൺലൈനിലും ഇനി ചെലവഴിക്കാം. ഇതിനായി രണ്ട് ബിറ്റ് കോയിൻ കാർഡുകൾ പുറത്തിറക്കുകയാണ്.

യുകെ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ പേയ്‌മെന്റ് പ്രോസസറായ വൈറെക്സ് (Wirex) വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ക്രിപ്‌റ്റോ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും ഉക്രൈൻകാർക്ക് കഴിയും. വ്യാപാരത്തിലും മറ്റ് സേവനങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ ചെലവഴിക്കാനായി തങ്ങളുടെ കാർഡ് നൽകാനും വൈറെക്സ് പദ്ധതിയിടുന്നു.

അതേസമയം ഉക്രേനിയൻ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ മോണോബാങ്ക് സ്വന്തം ക്രിപ്‌റ്റോകറൻസി കാർഡ് പുറത്തിറക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്നിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കമ്പനി പരാതിപ്പെട്ടു.

ഔദ്യോഗിക വസതിയിൽ ലോക്ക്ഡൗൺ കാലത്ത് പാർട്ടി നടത്തിയതിന്റെ പേരിൽ കുരുക്കിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിവാദത്തിനു ചൂടുപകർന്ന് ഹൗസ്പാർട്ടിയുടെ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ പ്രധാനമന്ത്രി പ്രതിരോധത്തിലായി. രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഔദ്യോഗിക വസതിക്കു പിന്നിലെ ഗാർഡിൽ നടത്തിയ പാർട്ടിയെക്കുറിച്ചു സ്വീകാര്യമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിക്ക് ആയിട്ടില്ല.

പ്രധാനമന്ത്രിയുടെ വിശ്വാസ്യത തകർന്നു എന്നു പ്രതിപക്ഷവും പാർട്ടി വിമതരും കുറ്റപ്പെടുത്തുന്നു. അടിയന്തരമായി നടത്തിയ ഓഫിസ് മീറ്റിങ്ങിനു ശേഷം സ്റ്റാഫംഗങ്ങൾ ഒത്തുകൂടുക മാത്രമാണു ചെയ്തതെന്ന് ആദ്യം വിശദീകരണം ഉണ്ടായെങ്കിലും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചീസും വൈനുമായി ആനന്ദിക്കുന്ന ചിത്രങ്ങൾ ഇന്നലെ ഗാർഡിയൻ പത്രം പുറത്തുവിട്ടു.

ചിത്രങ്ങൾ പുറത്തുവന്നതോടെ ബോറിസ് കൂടുതൽ പ്രതിരോധത്തിലായി. മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തി കുരുക്കിലായിരിക്കുന്നത്.

ക്രിസ്മസിന് മുന്‍പ് നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള കത്തുകള്‍ അയയ്ക്കുമെന്ന് ടോറി എംപിമാര്‍ വ്യക്തമാക്കി.

ഒരു വശത്തു കുതിച്ചുയരുന്ന കോവിഡ് -ഒമിക്രോണ്‍ കേസുകള്‍ മൂലം ഉടനടി കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ശാസ്ത്ര ഉപദേശകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിലക്ക് കൊണ്ടുവന്നാല്‍ ബോറിസിന്റെ കസേര തെറിപ്പിക്കുമെന്ന് ഭീഷണിയുമായി കാബിനറ്റ് മന്ത്രിയും എംപിമാരും മറുവശത്തുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കുന്ന ലോക്ക്ഡൗണുമായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങരുതെന്ന് സമ്മര്‍ദം ഉയരുന്നു. ആഘോഷ സീസണില്‍ വിലക്കുകള്‍ നടപ്പാക്കിയാല്‍ രാജിവെയ്ക്കുമെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമിക്രോണിനെ നേരിടാന്‍ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇന്‍ഡോറില്‍ കൂടിക്കാഴ്ച വിലക്കുന്നതും, പബിലും, റെസ്റ്റൊറന്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും, അടിയന്തര ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ക്രിസ്മസ് ദിനത്തിന് മുന്‍പ് കോവിഡ് നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിസമ്മതിച്ചു. അതേസമയം പുതിയ വിലക്കുകളെ പിന്തുണയ്ക്കില്ലെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു. വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇതില്‍ നിന്നും പുറത്തുകടക്കുന്നത് ഉള്‍പ്പെടെ വിശദമാക്കണമെന്ന് ചാന്‍സലര്‍ സുനാക് വാദിക്കുന്നു. നിലവിലെ വിലക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നാണ് ലിസ് ട്രസിന്റെ നിലപാട്.

കോവിഡ് വ്യാപനം തടയാന്‍ മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ ക്യാബിനറ്റ് സ്ഥാനം രാജിവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഒരു മന്ത്രി. ഒമിക്രോണ്‍ കേസുകള്‍ 50 ശതമാനം വര്‍ദ്ധിച്ച് 37000ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിലക്കുകള്‍ സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെടുന്നത്.

ബ്രിട്ടണില്‍ ഒറ്റ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക് ആണ്. ഇതാദ്യമായാണ് ഒരു ദിവസം പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 3,201 പേര്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതിന്റെ മൂന്നിരട്ടി അധികം പേര്‍ക്കാണ് ഈ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ മൂലമുള്ള മരണസംഖ്യ ഏഴായി. നേരത്തെ ഒരാള്‍ മരിച്ചിരുന്നു. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും പരമാവധി പൗരന്മാരിലെത്തിക്കുകയാണ് ഭരണകൂടം.

ഒമിക്രോണ്‍ ലക്ഷണങ്ങളും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ടു. ഡെല്‍റ്റ ലക്ഷണങ്ങള്‍ക്ക് വിപരീതമായി കടുത്ത പനിയോ, രുചി, മണം എന്നിവ നഷ്ടമാകുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ബാധിതരില്‍ കാണുന്നതെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രമുഖ യു കെ മലയാളി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെ സ്ത്രീപീഡനക്കേസിൽ കേരളത്തിൽ അറസ്റ്റ് ചെയ്തു. വിദേശ ജോലി തട്ടിപ്പ് കേസിലും ലക്സൺ പ്രതിയാണ്. യുകെ പൗരത്വമുള്ള ചങ്ങനാശേരി സ്വദേശിയായ ലക്സനെ എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത് .

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനും സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചത് നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. 2018 ഒക്ടോബറിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പോലീസ് ലക്സനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ മാഞ്ചസ്റ്ററിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർത്തകളിൽ ഇടംപിടിച്ച ലക്സനെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത് . യുവതിയുടെ കൈയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹ മാധ്യമങ്ങൾ വഴി സ്വഭാവ ഹത്യ നടത്തിയതിനും കേസുകൾ നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുശേഷം പ്രതി മുൻ പോലീസ് മേധാവിയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.

ക്രിസ്തുമസ് രാവുകൾക്കു ഉണർവേകാൻ യു കെ യിൽ നിന്നുള്ള കലാകാരൻമാർ ചേർന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നമ്പ്യാർ ഈണം നൽകിയിരിക്കുന്ന ‘പൊൻതാരകം’ എന്ന ഈ ക്രിസ്തുമസ് ആൽബം ആലപിച്ചിരിക്കുന്നത് മഴവിൽസംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജും ടെസ്സ്മോൾ ജോർജും ചേർന്നാണ് .

എ ജി പ്രൊഡക്ഷൻ, സുനിൽ രവീന്ദ്രൻ എന്നിവർ ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേൽക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊൻതാരകം പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved