UK

യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.

എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.

വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബിർമിങ്ങ്ഹാം/വാൽസൽ : ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ  ഡയാസ് അജുവിന്റെ അമ്മയും, അജു തോമസിന്റെ ഭാര്യ മാതാവുമായ  ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ മരണമടഞ്ഞത്. സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണത്തിൽ വാൽസാൽ മലയാളികൾ ദുഃഖിതരുമായി.  പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.

ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമ്മാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.

തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. മൂത്ത മകളും ലാലുവിന്റെ ഭർത്താവും കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.

യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ ഇന്നത്തെ മരണം എന്നത് ഈ മലയാളി കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. അസോസിയേഷൻ മൈക്ക എല്ലാവിധ സഹകരണങ്ങളും ആയി ഒറ്റക്കെട്ടായി കുടുംബത്തെ സഹായിക്കുന്നു.

ലാലുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിസിസിവര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന്റെദേഹവിയോഗത്തില്‍ അദാരാജ്‌ലികള്‍ അര്‍പ്പിക്കാന്‍ ഒഐസിസി യുകെ. ചൊവ്വാഴ്ച വൈകുന്നേരം (28/12/21 ) 6.30 ന് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ് യോഗം നടക്കുക.പി.ടി യുടെ ഉറ്റ സുഹര്‍ത്ത് ഡിജോ കാപ്പന്‍ നാട്ടില്‍ നിന്നും പങ്കടുക്കും.

പിറ്റി യെ ഇഷ്ടപ്പെട്ടിരുന്ന കോണ്‍ഗ്രസ്,യുഡിഫ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ സുഹര്‍ത്തുക്കള്‍ക്കും സ്വാഗതം.നിലപാടുകളുടെ ചക്രവര്‍ത്തിയായിരുന്നു പിടി.പ്രകൃതിക്കു വേണ്ടിയുള്ള പിടിയുടെ പോരാട്ടമാണ് ഏറ്റവും കൂടുതല്‍ പലരേയും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. പിടിയാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. നിത്യഹരിതയാം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ബാധ്യത കൈമാറിയാണ് പിടി കടന്നുപോകുന്നത്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമുക്ക് അനുശോചിക്കാം, ആദരാഞാലികള്‍ അര്‍പ്പിയ്ക്കാം.

നാളെ 6.30 pm ന് താഴേ ക്കാണുന്ന link open ചെയ്ത് മീറ്റിംഗില്‍ പങ്കടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

Join Zoom Meeting

https://us02web.zoom.us/j/83038469988

Meeting ID: 830 3846 9988

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധ പ്പെടുക

07737240192 ( ഡോ. ജോഷി ജോസ്)

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബേത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വീഡിയോയെക്കുറിച്ച് സ്‌കോട്‌ലാന്‍ഡ് യാഡ് സന്വോഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന്‍ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുന്‍പാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വീഡിയോയിലുളളത് ഇയാള്‍ തന്നെയാണെന്നാണു സൂചന. ഇന്ത്യയില്‍ നിന്നുളള സിഖുകാരന്‍ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉറപ്പ് പാഴാകുമോ ? കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്കൂളുകൾ അടച്ചു ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക ലക്ഷ്യമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹിയോട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹെഡ്ടീച്ചേഴ്‌സ് യൂണിയനുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ദേശീയ വിലക്കുകള്‍ ഇല്ലെങ്കിലും ജീവനക്കാര്‍ രോഗബാധിതരാകുന്ന ഘട്ടത്തില്‍ ഇതിന് സാധ്യത നിലനില്‍ക്കുന്നുവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ഒത്തുകൂടല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. പുതിയ ടേമിന്റെ ആരംഭത്തിന് മുന്‍പാണ് ഇത്.

ജനുവരിയില്‍ റിമോട്ട് ലേണിംഗ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ്ബുക്കുകളും, ഇലക്ട്രോണിക് ഡിവൈസുകള്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച് ഇതിനുള്ള ഒരുക്കങ്ങളും സ്‌കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും, എഡ്യുക്കേഷന്‍ സെക്രട്ടറിയും ചര്‍ച്ച ചെയ്യുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ മിക്രോൺ വകഭേദം പടരുമെന്ന ആശങ്കയിൽ ഇറ്റാലിയൻ ഗവൺമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പാസ് നിയമങ്ങളും കർശനമാക്കി. പ്രധാനമന്ത്രി മാരിയോ ദ്രാഗി, ഇറ്റാലിയൻ കാബിനറ്റ്, സർക്കാർ ആരോഗ്യ ഉപദേഷ്ടാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

പൊതുസ്ഥലങ്ങളിലും വേദികളിലും പ്രവേശനം അനുവദിക്കുന്ന ഗ്രീൻ പാസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഫെബ്രുവരി ഒന്നുമുതൽ ആറു മാസമായി കുറച്ചു. നിലവിൽ ഗ്രീൻപാസ്സ് കാലാവധി ഒൻപതു മാസമാണ്. നഴ്സിങ് ഹോമുകളിൽ പ്രവേശിക്കുന്നതിനു മൂന്നു ഡോസ് കോവിഡ് വാക്സിൻ അല്ലെങ്കിൽ രണ്ടു ഡോസുകളും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും ഉണ്ടായിരിക്കണം.

വാക്‌സിനേഷൻ എടുക്കുകയോ കോവിഡിൽ നിന്നു സുഖം പ്രാപിക്കുകയോ ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൂപ്പർ ഗ്രീൻപാസിന്റെ പരിധി മ്യൂസിയങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വെൽനസ് സെന്ററുകൾ, സ്പാകൾ, സോഷ്യൽ സെന്ററുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും.

ഡിസംബർ 30 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബാറുകളിലും റസ്റ്ററന്റുകളിലും ഇൻഡോർ വേദികളിലും കൗണ്ടറിൽ നിന്നു ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് സൂപ്പർ ഗ്രീൻപാസ് കാണിക്കേണ്ടതുണ്ട്. വാക്സിനേഷൻ നടത്താത്തവർക്കു റസ്റ്ററന്റുകൾക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല.

വെയിൽസിൽ ഇന്ന് മുതൽ നൈറ്റ്‌ക്ലബ്ബുകൾ അടയ്ക്കുകയും പബ്ബുകളിലും റെസ്റ്റോറന്റുകളിലും സിനിമാശാലകളിലും പരമാവധി ആറ് പേർക്ക് ഒരുമിച്ച് പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ ഇൻഡോർ ഇവന്റുകളിൽ 30 പേരെ വരെ അനുവദിക്കും, അതേസമയം ഔട്ട്ഡോർ ഇവന്റുകളിൽ പരിധി 50 ആണ്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇന്ന് രാവിലെ 6 മണി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

സ്കോട്ട്ലൻഡിൽ രാവിലെ അഞ്ചുമണി മുതലാണ് കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വലിയ പരിപാടികളിൽ ഒരു മീറ്റർ സാമൂഹിക അകലം ആവശ്യമാണ്, ആളുകൾ നിൽക്കുന്ന ഇൻഡോർ ഇവന്റുകളിൽ 100 ​​പേർക്ക് അല്ലെങ്കിൽ ഇരിക്കുന്ന ഇവന്റുകൾക്ക് 200 പേർക്ക് വരെയാണ് അനുമതി. ഔട്ട്‌ഡോർ ഇവന്റുകൾക്ക്, പരിധി 500 ആളുകളാണ്.

തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ, നൈറ്റ്ക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടാൻ നിർബന്ധിതരാകും, മദ്യം വിളമ്പുന്ന ക്രമീകരണങ്ങളിൽ ടേബിൾ സേവനം ആവശ്യമാണ്. കൂടാതെ ഹോസ്പിറ്റാലിറ്റിക്കും ഒഴിവുസമയ ക്രമീകരണങ്ങൾക്കും ഒരു മീറ്റർ സാമൂഹിക അകലം നിയമം ബാധകമാകും.

വടക്കൻ അയർലൻഡിൽ നൈറ്റ് ക്ലബ്ബുകൾ അടച്ചിടും, ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിലെ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകളും നൃത്തവും നിരോധിക്കും. നടപടികൾ നാളെ രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ, ഇൻഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിൽ ആറ് പേർക്ക് അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് 10 ആളുകൾക്ക് ഒരുമിച്ച് കൂടാൻ അനുവദിക്കും.

കുട്ടികളെ മൊത്തത്തിൽ കണക്കാക്കില്ല. വിവാഹങ്ങളോ സിവിൽ പങ്കാളിത്ത ആഘോഷങ്ങളോ ഒഴിവാക്കും. ഓഫീസ് സ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം നടപ്പിലാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കാൻ ബിസിനസുകളോട് പറയുമ്പോൾ, ഗാർഹിക മിശ്രണം പരമാവധി മൂന്ന് വീടുകളായി കുറയ്ക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യും. സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർദ്ദേശിക്കും.

ഇംഗ്ലണ്ടിൽ പുതിയ നടപടികളുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരാനുള്ള സാധ്യത 10-ാം നമ്പർ നിരാകരിച്ചിട്ടില്ല. മന്ത്രിമാർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നതിനാൽ കോവിഡ് ഓ മീറ്റിംഗ് ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കാരൂർ സോമൻ, ലണ്ടൻ
എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുകൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും.    ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു. എനിക്ക് ലോക റെക്കോർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്റെ ഭാര്യ ഓമനയും മകൾ സിമ്മിയും കുടി ആശുപത്രീയിൽ കാണാൻ പോയിരുന്നു. അവിടെ അമേരിക്കയിൽ നിന്നുള്ള മകളെ പരിചപ്പെട്ടു. കുറെ പരിശോധനകൾ നടത്തിയാൽ മാത്രമേ അസുഖ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. പ്രവാസ സാഹിത്യത്തിൽ ഞാൻ ഹ്ര്യദയത്തിലേറ്റിയ  ഏക എഴുത്തുകാരിയാണ് സിസിലി ജോർജ്. ഒരു സർഗ്ഗ പ്രതിഭയുടെ ഹ്ര്യദയ സ്പന്ദനം സിസിലിയിൽ ഞാൻ കണ്ടിരുന്നു.
പ്രവാസ സാഹിത്യത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരിന്നു  സിസിലി ജോർജ്. സാഹിത്യ രചനകളിൽ മാത്രമല്ല ചിത്രകലയിലും, ചിത്രപ്പണികളിലും ഈശ്വരന്റെ ആശിർവാദം നേടിയ വ്യക്തിത്വ൦. അവിടുത്തെ മലയാളി സംഘടനയായ യു കെ അസോസിയേഷൻ അംഗം, ലണ്ടൻ മലയാളി കൗൺസിൽ അംഗം,  ലോക പ്രശസ്ത   ലിമ വേൾഡ് ലൈബ്രറിയുടെ ആരംഭകാലം മുതൽ സജീവസാന്നിധ്യമായി സഞ്ചരിച്ചു. അതിലെ എഡിറ്റോറിയൽ അംഗം.  റൈറ്റേഴ്‌സ് ബോക്സിൽ സിസിലിയുടെ വിവരണങ്ങൾ ലഭ്യമാണ്. ഇപ്പോഴും സിസിലി അടയാളപ്പെടുത്തിയ കയ്യക്ഷരങ്ങൾ എന്റെ കൈവശമുണ്ട്.  ലിമ ലൈബ്രറിയിൽ കഥകൾ ധാരാളമായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ ഇംഗ്ലീഷ് മലയാളം പത്രമായ “കേരള ലിങ്ക്” ലും തുടരെ കഥകൾ എഴുതിയിരുന്നു.     ലിമ ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന കെ.പി. ആമസോൺ പബ്ലിക്കേഷൻ വഴി മൂന്ന് നോവൽ, കഥകൾ പുറത്തു വന്നു. “വേനൽ മഴ”, “പക്ഷി പാതാളം”, “സ്‌നേഹ നൊമ്പരങ്ങൾ”  ഇതെല്ലം പ്രവാസ സാഹിത്യത്തിലെ പ്രമുഖ  കൃതികളാണ്.  പലപ്പോഴും സർഗ്ഗ ധനരായ പ്രവാസി എഴുത്തുകാരെ അവഗണിക്കുന്ന പ്രവണതയാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. വാലാട്ടികളായി ചെല്ലുന്നവരെ അവർക്ക് പ്രിയമാണ്.  വരും തലമുറക്ക് വായിക്കാനായി   കെ.പി. ആമസോൺ പബ്ലിക്കേഷനിൽ സിസിലിയുടെ നോവൽ, കഥകൾ മരണമില്ലതെ നിറപുഞ്ചിരിയുമായി ജീവിച്ചിരിക്കുന്നു.
സിസിലിയുടെ കഥകളിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന ഭാഷ അവതരണം നാടൻ ശൈലിയിൽ സുന്ദരങ്ങളായ വ്യാഖ്യാനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ളതാണ്.  ആവർത്തന വിരസത വായനക്കാർക്ക് അനുഭവപ്പെടാറില്ല.  സാങ്കേതിക വിദ്യകൾ വളർന്നിട്ടും ഗൂഗിൾ, യു ട്യൂബ് വേട്ടക്കാർ അരങ്ങു വാഴുമ്പോഴും  ബോധപൂർവ്വമോ അബോധപൂർവ്വമോ അതിൽ നീന്തിപ്പുളയാൻ സിസിലി ജോർജ് താല്പര്യം പ്രകടിപ്പിച്ചില്ല. സമ്പത്ത് വർദ്ധിച്ചപ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിയായി   കീരീടം ധരിച്ച രാഞ്ജി,  രാജാവിനെപ്പോലെ തലയർത്തിപ്പിടിക്കാനും സിസിലി ശ്രമിച്ചില്ല.  ആത്മ കഥാംശം നിറഞ്ഞ കഥകളിലൂടെ ആരാധകരാൽ വാഴ്ത്തുപാട്ടുകൾ കേൾക്കാനും ശ്രമിച്ചില്ല.   ഈശ്വരൻ ദാനമായി  നൽകിയ അക്ഷര ജ്ഞാനം വായനക്കാർക്ക് നൽകുക മാത്രമാണ് ചെയ്തത്.   പ്രശസ്തിയുടെ ഔന്നത്യമൊന്നും സിസിലി ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ചുരുക്കം മാധ്യമങ്ങളിൽ എഴുതിയത്.   പാശ്ചാത്യ സംസ്കാരത്തിൽ ജീവിച്ചിട്ടും മാതൃ  ഭാഷക്കായി ത്യാഗം സഹിച്ച വ്യക്തിയാണ് സിസിലി ജോർജ്.
 ഭാരതത്തിൽ ആദിമ മനുഷ്യർ കാണപ്പെട്ടത് പഞ്ചാബ്, സിന്ധു ഗംഗ നർമ്മദാ തീരമെന്നും, ദ്രാവിഡ സംസ്കാരവും ഭാഷയും  നിർണ്ണായകമായ സ്ഥാനം  വഹിച്ചിരുന്നുവെന്നും പണ്ഡിതർ അവകാശപ്പെടുന്നുണ്ടെങ്കിലും  ആര്യഭാഷകളുടെ വരവും വളർച്ചയും ആർക്കും തള്ളിക്കളയാൻ സാധ്യമല്ല. ലോകമെങ്ങും ആദരിക്കപ്പെടുന്ന അന്യ – ആര്യഭാഷയായ ഇംഗ്ലീഷ് മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ദ്രാവിഡ മാതൃ ഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്താണ് സിസിലി ജോർജ് ജീവിച്ചത്.  യന്ത്ര യുഗത്തിന്റ വികാസത്തിലേക്ക് യൗവനക്കാർ മാറിയപ്പോഴും കുശവൻ മെനഞ്ഞെടുക്കുന്ന മൺപാത്രങ്ങൾ പോലെ നാടൻ തനിമയിൽ ഓരോ സൃഷ്ടികൾ മെനഞ്ഞെടുത്തു. വരച്ചെടുത്ത ഓരോ ചിത്രങ്ങളും നിറങ്ങൾ ചാർത്തി ലണ്ടനിലെ  ജീവ കാരുണ്യ സംഘടനകൾക്ക് കൈമാറി. ഞാൻ നാട്ടിലേക്ക് വരുന്നതിന് മുൻപ്   നവംബർ മാസത്തിൽ എന്നോട്    പറഞ്ഞത് “ധാരാളം തുണികൾ ഡിസൈൻ ചെയ്തുകൊടുക്കാൻ എത്തിയിരിക്കുന്നു. ഞാൻ ചോദിച്ചു.  “ജോലിക്ക്  നല്ല കൂലി കിട്ടുമെല്ലോ? അപ്പോൾ കിട്ടിയ ഉത്തരം. “ഈ തുണികൾ അയച്ചുതരുന്നവരും പാവങ്ങൾക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഞാനും അതിലെ ഒരംഗം. എത്രയോ വർഷങ്ങളായി അവരെ സഹായിക്കുന്നു”.  യൂറോപ്പിൽ ഞാൻ ഏറ്റവും കൂടുതൽ  മടുപ്പില്ലാതെ  സംസാരിച്ചിരുന്നത് സിസിലി ജോർജുമായിട്ടാണ്.  സിസിലിയെ അപഗ്രഥിക്കപ്പെടുമ്പോൾ അടിസ്ഥാനപരമായി മാതൃ ഭാഷയോട്  മനസ്സറിഞ്ഞുള്ള   സ്‌നേഹം, ആത്മാർഥമായി സംസാരിക്കാൻ പറ്റിയ നല്ലൊരു ചങ്ങാതി,  നിറപുഞ്ചിരി നിറഞ്ഞ സംസാരം, കളങ്കം ചാർത്താത്ത സമീപനങ്ങൾ,  ആരെയും കൈപിടിച്ച് നടത്താനുള്ള വ്യഗ്രത, ആരെപ്പറ്റിയും പരദൂഷണം പറയാത്ത വ്യക്തിത്വം, അത്തരക്കാരെ കുരക്കുന്ന നായ്ക്കൾ എന്നാണ് വിശേഷിപ്പിച്ചത്. മൂല്യബോധമുള്ള സ്ത്രീ ജന്മം, നാടൻ ശൈലിയിലുള്ള എഴുത്തുകൾ, ചിത്രങ്ങൾ തുടങ്ങി  എല്ലാം രംഗത്തും നിലവാരവും വ്യക്തിത്വമുള്ള എഴുത്തുകാരി, ചിത്രകാരി, ജീവ കാരുണ്യ പ്രവർത്തകയായിട്ടാണ് കാണാൻ സാധിക്കുക.  ഇത്തരക്കാർ സാഹിത്യ ലോകത്തു് വിരളമാണ്.
കലാ -സാഹിത്യ ലോകത്തു് കുന്തിരിക്കത്തിന്റെ മണമുള്ളവർ ചുരുക്കവും കാട്ടു പൂക്കളുടെ മണമുള്ളവർ  ധാരാളവു മാണ്. കാട്ടുപൂക്കളുടെ ദുർഗന്ധമുള്ളവർ പരദൂഷണത്തിലും പലവിധ സന്ദേഹങ്ങളിലും കുരുങ്ങി  സോഷ്യൽ മീഡിയ യന്ത്ര പൂക്കളിൽ നിന്ന് പുറത്തുവിടുന്നത്  കാട്ടുപൂക്കളുടെ ദുർഗന്ധമാണ്. ഇവരുടെ മധ്യത്തിൽ നിന്നാണ് മണ്ണിന്റെ  ജൈവഗന്ധമുള്ള  കഥകൾ സിസിലി ജോർജ് നമ്മുക്ക് തന്നത്.  നല്ല വായനക്കാർ ഹ്ര്യദയത്തിലേറ്റിയ സിസിലി ജോർജ് എന്നും അണയാത്ത ഒരു ദീപശിഖയായി നമ്മിൽ ജീവിച്ചിരിക്കുമെന്നുറപ്പാണ്. ബ്രിട്ടനിലുള്ള കലാ സാഹിത്യ പ്രേമികൾക്ക് ഒരു തീരാ നഷ്ടമാണ് സിസിലിയുടെ വിടവാങ്ങൽ.  അഴകിൽ നെയ്തെടുത്ത  തന്റെ ചിത്രകഥകൾപോലെ  എല്ലാവരുടെയും ഹ്ര്യദയം കവർന്നുകൊണ്ടാണ് സിസിലി യാത്രയായത്‌. നന്മകൾ നിറഞ്ഞ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

മലയാളം യു കെ ന്യൂസ് ടീം.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന യുക്മയ്ക്കും അതിൻ്റെ ഭാരവാഹികൾക്കുമായി യുകെയിൽ മുൻനിരയിൽ നിൽക്കുന്ന ഓൺലൈൻ മാധ്യമം  മലയാളം യുകെ ന്യൂസ് എഴുതുന്ന തുറന്ന കത്ത്.

പന്ത്രണ്ടാമത് യുക്മ കലാമേളയ്ക്ക് ഡിസംബർ പതിനെട്ടിന് തിരിതെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുക്മയുടെ മുഖപത്രത്തിൽ യുക്മയുടെ ഭാരവാഹികൾ എഴുതിവിട്ട ന്യൂസിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

“ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലടിച്ച് നിന്ന കാലഘട്ടത്തിൽപ്പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോജിതമായി ഇടപ്പെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന പ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലാണ് യുക്മ കലാമേളകൾ. ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ചത്”.

പ്രവാസി മലയാളികൾക്ക് ഇത്രയേറെ പ്രത്യാശയും ധൈര്യവും നൽകുന്ന ഒരു പ്രസ്ഥാവന ഇതിന് മുമ്പ് മറ്റൊരു പ്രവാസി മലയാളി സംഘടനകളിൽ നിന്നും യുകെ മലയാളി സമൂഹം കേൾക്കുവാനിടയായിട്ടില്ല എന്ന നഗ്നസത്യം യുക്മ ഭാരവാഹികൾ തിരിച്ചറിയണം. ഈ അവസരത്തിൽ കാരുണ്യത്തിനായി കേഴുന്ന ഒരു പ്രവാസി മലയാളി കുടുംബത്തിൻ്റെ കണ്ണീരിൽ കുതിർന്ന കഥ ഞങ്ങൾ നിങ്ങളുടെ മുമ്പിലവതരിപ്പിക്കുകയാണ്.

ഒക്ടോബർ 5, 2021. ആഗോള മലയാളികൾ ആഘോഷമാക്കിയ ആകാശ പ്രസവം നടന്ന ദിവസം. സുഖപ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ മലയാളി കുടുംബം. യാത്രാമദ്ധ്യേ, ജെർമ്മനിക്ക് മുകളിൽ ഏകദേശം മുപ്പതിനായിരം അടിക്കു മുകളിൽ ഏയർ ഇന്ത്യാ വിമാനത്തിൽ മലയാളികളായ ആരോഗ്യ പ്രവർത്തകരുടെയും വിമാന ജോലിക്കാരുടെയും സമയോന്വിതമായ ഇടപെടലിലൂടെ അവർക്ക് ഒരു കുഞ്ഞു പിറന്നു. വിമാനത്തിലുള്ള പരിമിതമായ സൗകര്യം പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവന് അപകടമാകും എന്നതുകൊണ്ട് അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഏയർപോർട്ടിലിറക്കി. തുടർന്ന് അമ്മയേയും കുഞ്ഞിനേയും പിതാവിനൊപ്പം അടുത്തുള്ള ഒരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റി വിമാനം വീണ്ടും കൊച്ചിയിലേയ്ക്ക് പറന്നു. ചൂടുള്ള വാർത്തയായി ലോക മാധ്യമങ്ങൾ അതാഘോഷിച്ചു.

പിന്നീട് സംഭവിച്ചതെന്ത്?
ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും.
യുകെയിലേയ്ക്ക് തിരിച്ചു വരാനുള്ള ശ്രമം നടക്കുകയാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വിമാനയാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ നിർവ്വാഹമില്ല. യുകെയിലേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്താനാണ് അവർ ശ്രമിക്കുന്നത്.
വേണ്ടെത്ര ശുശ്രൂഷ കിട്ടാതെ പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ഒരു വശത്ത് കിണഞ്ഞു പരിശ്രമിക്കുമ്പോൾ മറുവശത്ത് വിസയില്ലാതെ താമസിക്കാനൊരു ഇടം തേടി ചികിത്സാ ചിലവുകൾക്കും ഭക്ഷണത്തിനും നിയ്മ പരമായ കാര്യങ്ങൾക്കും മറ്റും പണമില്ലാതെ വിഷമിക്കുകയാണവിരിപ്പോൾ. ആശുപത്രി ചിലവുകൾക്ക് NHSസഹായം ചെയ്തെങ്കിലും ഇനി മുന്നോട്ടുള്ള കാര്യങ്ങളാണ് കൂടുതൽ സങ്കീർണ്ണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായമഭ്യർത്ഥിച്ച് മലയാളം യുകെ ന്യൂസ് വാർത്ത കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ ചില സഹായങ്ങളുമായി കുറെയാളുകൾ രംഗത്ത് വന്നെങ്കിലും അവരുടെ ആവശ്യത്തിന് മുമ്പിൽ അത് ഒന്നിന്നും പര്യാപ്തമാവുന്നില്ല.

ആറാം മാസത്തിൽ ആദ്യ കുട്ടി നഷ്ടപ്പെട്ടവരാണിവർ. കോവിഡ് കാലത്ത് സുരക്ഷിതത്വം മുൻനിർത്തി നേരത്തേ നാട്ടിലേയ്ക്ക് യാത്ര ചെയ്ത അവസരത്തിലാണ് ഈ ദുരന്തം അവരെ പിടികൂടിയത്. വിമാന കമ്പനികൾ നേരത്തേ തന്നെ അവരെ കൈവിട്ടിരുന്നു. ഇനി അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി യുകെയിൽ എത്തിക്കേണ്ട ധാർമ്മീകമായ ഉത്തരവാദിത്വം പ്രവാസികളായ നമുക്ക് ഓരോരുത്തർക്കുമില്ലേ??

ഇത്രയും അപകടകരമായി ആ കുടുംബത്തിൻ്റെ അവസ്ഥ തുടരുമ്പോൾ യുക്മ ഭാരവാഹികളോടായി ജനപക്ഷത്ത് നിന്ന് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

യുകെയിലെ പ്രവാസി മലയാളികളുടെ കണ്ണീരൊപ്പാൻ യുക്മ എന്നും തുണയായി നിൽക്കുമെന്നവകാശപ്പെടുമ്പോൾ, സംഭവം നടന്ന് മൂന്നു മാസമായിട്ടും ഒരു ചെറുവിരലനക്കാൻ യുക്മയ്ക്ക് കഴിയാതെ പോയതെന്തുകൊണ്ട്? കുറഞ്ഞത് ഈ സംഭവത്തെക്കുറിച്ചൊന്നന്വേഷിക്കാൻ പോലും യുക്മ മുതിരാതിരുന്നത് എന്തുകൊണ്ട്??

യുക്മയുടെ കരുത്തുറ്റ പോഷക സംഘടനയായ നെഴ്സ്സസ് ഫോറം ഇക്കാര്യത്തിന് വേണ്ടി എന്തു ചെയ്തു? ഈ കുഞ്ഞിൻ്റെ അമ്മയും ഒരു നെഴ്സല്ലേ?? അടിയന്തിര ഘട്ടങ്ങളിൽ കുറഞ്ഞത് നെഴ്സുമാർക്ക് പോലും പ്രയോജനകരമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ നെഴ്സസ് ഫോറം എന്ന സംഘടനയുടെ ആവശ്യമെന്ത്?

യുകെയിലാകമാനമായി ചെറുതും വലുതുമായി നൂറിലധികം മലയാളി അസ്സോസിയേഷനുകൾ യുക്മയുടെ കീഴിലുണ്ട്. നിങ്ങൾ ഭാരവാഹികൾ ഈ അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് ഒരമ്പത് പൗണ്ടെങ്കിലും ഒരസ്സോസിയേഷനിൽ നിന്ന് സംഭാവനയായി സ്വീകരിക്കാമായിരുന്നില്ലേ? അതു തന്നെ ഒരു വലിയ തുകയായി മാറുമായിരുന്നില്ലേ??

യുക്മയുടെ ഭരണം പിടിക്കാൻ, പനി പിടിച്ച് രോഗാവസ്ഥയിൽ കിടന്നവരെ ദൂരദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ മറ്റും എത്തിച്ച് വോട്ട് ചെയ്യിപ്പിച്ച ചരിത്രവും നിലവിലെ യുക്മ ഭാരവാഹികൾക്കുണ്ടല്ലോ! ഈ ആത്മാർത്ഥത സഹായം അർഹിക്കുന്നവരുടെ കാര്യത്തിൽഎന്ത് കൊണ്ട് നിങ്ങൾ പ്രകടിപ്പിക്കുന്നില്ല?

ഈ സംഭവത്തെക്കുറിച്ചറിഞ്ഞില്ല എന്ന് പറഞ്ഞ് യുക്മ ഭാരവാഹികൾക്ക് ഒരിക്കലും ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. സംഭവം നടന്ന ഒക്ടോബർ 5 ന് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ്. പിന്നീട് ഈ സംഭവത്തിൻ്റെ നിജസ്ഥിതികൾ പ്രവാസി മലയാളികളെ അറിയ്ച്ചു കൊണ്ട് ഞങ്ങൾ മലയാളം യുകെ ന്യൂസ് തുടർ വാർത്തകൾ കൊടുത്തിരുന്നു. ( താഴെയുള്ള ലിങ്ക് കാണുക) അതിൻ്റെ വെളിച്ചത്തിൽ ചില നല്ല മനസ്സുകളുടെ സഹായം ഇവർക്ക് ലഭിക്കുകയും ചെയ്തിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്ത് കൊണ്ട് ഈ വിഷയത്തിൽ ഇടപെട്ടില്ല? യുകെയിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് 2500 പൗണ്ട് വീതം യുക്മയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും കൊടുത്തിരുന്നു. നല്ല കാര്യം. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസരത്തിലല്ലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടത്?

യുക്മ കലാമേളകളും, യുക്മ വള്ളംകളിയും കേരള പൂരവും, സ്പോട്സ് മേളകളും എല്ലാം ആധുനിക തലമുറയ്ക്ക് ആവശ്യമാണ്. വെറും ആഘോഷങ്ങളായി ഇതൊക്കെ നടത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി  സംഘടനയുടെ തലപ്പത്തിരിക്കുന്ന ഭാരവാഹികളെ നിങ്ങളൊന്നോർക്കണം. നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കപ്പെടുന്നുണ്ടോ??

കോട്ടും സൂട്ടുമണിഞ്ഞ് യുകെയുടെ മുക്കിലും മൂലയിലുമുള്ള എല്ലാ അസ്സോസിയേഷനിലും പോയി നിറ ഭംഗിയാർന്ന സ്റ്റേജുകളിൽ നിന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിച്ചും സ്വന്തം കൂടപ്പിറപ്പുകളുടെ പേരിൽ എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്തും അതിൻ്റെ ചിത്രങ്ങളെടുത്തും എടുപ്പിച്ചും സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിപ്പിച്ച് കൈയ്യടി വാങ്ങുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽപ്പെട്ട സെലിബ്രെറ്റികളോടൊപ്പം തോളിൽ കൈയ്യിട്ടു പുഞ്ചിരിച്ചു നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ ഇവിടെ ആർക്കും ആവശ്യമില്ല.  ഭാരവാഹികളായ നിങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനപ്പുറം ഒരു സാധാരണ പ്രവാസി മലയാളിക്ക് അതു കൊണ്ട് എന്താണ് ഗുണം?
നിങ്ങൾ ജനപ്രതിനിധികളാണ്. ആ ബോധം ആദ്യം നിങ്ങൾക്കുണ്ടാകണം. എങ്കിലേ നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത പ്രതിജ്ഞ പാലിക്കാൻ സാധിക്കുകയുള്ളൂ.

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് സംഘടിപ്പിക്കുന്നു എന്ന് വാ തോരാതെ പ്രസംഗിക്കുന്നു.  കലാമേളകൾ ഏതു വിധത്തിലാണ് വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്??

കോവിഡ് രാജ്യത്തെ കാർന്ന് തിന്നുമ്പേൾ മുൻതൂക്കം കൊടുക്കേണ്ടത് മനുഷ്യൻ്റെ ജീവനോ അതോ ആഘോഷങ്ങൾക്കോ? യുക്മയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവാസി മലയാളികളുടെ ജീവന് സംരക്ഷണം നൽകാൻ അതിൻ്റെ ഭാരവാഹികളെ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ യുക്മ എന്ന പ്രവാസി മലയാളി ദേശീയ സംഘടനയുടെ ആവശ്യം എന്താണ്?

ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന കുടുംബത്തിൻ്റെ പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടണമെന്ന് ജനപക്ഷത്ത് നിന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിക്കുമ്പോൾ യുകെയിലെ നിലവിലുള്ള ഓരോ പ്രവാസി കുടുംബങ്ങളും പുതുതായി എത്തുന്നവരും എന്നും നിങ്ങളോടൊപ്പമുണ്ടാകും. അതല്ലാതെ  കോട്ടും സൂട്ടുമിട്ട് വെള്ളിവെളിച്ചത്തിൽ തിളങ്ങാനാണ് ഇനിയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. അവർ നിങ്ങളെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

Related News

എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്…   

യുകെയിൽ നഴ്‌സായ സിമിയുടെയും കുടുംബത്തിന്റെയും ഫ്രാങ്ക്ഫർട്ടിലെ അവസ്ഥ മനസ്സിലാക്കി വിസ ഫീയും പ്രോസസ്സിംഗ് ഫീയും ഒഴിവാക്കി ഫ്രാൻസിസ് മാത്യുവും  ലോ ആൻഡ് ലോയേഴ്‌സ് എന്ന സ്ഥാപനവും… ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്…

 

 

യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.

കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.

ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.

 

RECENT POSTS
Copyright © . All rights reserved