UK

ജോബി മാത്യു

ന്യൂപോർട്: ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ന്യൂപോർടും, ന്യൂപോർട് കേരള കമ്യൂണിറ്റിയും സംയുക്തമായി നടത്തി വരുന്ന ലൂക്കോസ് കുമ്പുക്കൽ മെമ്മോറിയൽ ടോഫിയ്ക്കും ജെ. എം.ജി.കൺവിനിയേസ് സ്റ്റോർ ന്യൂപോർട് സ്പോൺസർ ചെയ്യുന്ന £400 നു വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് ന്യൂപോർട്ടിലെ കാർലിയോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഈ മാസം 18ന് നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുതായി
സംഘാടകർ അറിയിച്ചു.

സംഘാടക മികവും ക്രിക്കറ്റ് ആരാധകരുടെ സഹകരണവും ടീമുകളുടെ എണ്ണവും കൊണ്ടു പ്രശസ്തമായി നടന്നു വരുന്ന മത്സരത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തേണ്ടതിനാൽ ഇത്തവണ കേവലം നാലു ടീമുകളെ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ വിജയിക്കുന്ന രണ്ടാം സ്ഥാനക്കാർക്ക് ആമ്പൾ മോർട്ഗേജ് സ്പോൺസർ ചെയ്യുന്ന 300 പൗണ്ടും എ.ബി.കൺവിനിയൽസ് സ്റ്റോർ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്.

അതേ സമയം, മൂന്നാം സ്ഥാനക്കാർക്ക് ജെ.ഡി.കൺവീനിയൻസ് സ്റ്റോർ ന്യൂപോർട് ആൻട് കമ്പ്രാൻ സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ജെ & എസ് ഫ്ലോർ ടൈൽസ് ന്യൂ പോർട് ട്രോഫിയും ആണ് സമ്മാനം.

ലെസ്റ്റർ ഐക്കണും കാർഡിഫ് ക്യാമോസും സ്വാൻസി സ്പാർടൻസും എഫ്. സി.സി. ന്യൂപോർടും ഏറ്റുമുട്ടുമ്പോൾ ന്യൂ പോർട് മലയാളികൾക്ക് കോവിഡ് കാലത്ത് നല്ലൊരു ക്രിക്കറ്റ് മത്സരം ആസ്വദിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തൊക്കെയായാലും കൊറോണാ കാലത്ത് ആകെയുള്ള ഒരു ആശ്രയം ടിവിയിൽ വരുന്ന സിനിമകളും പ്രോഗ്രാമുകളുമാണ് . കൂടുതലും കുഞ്ഞുങ്ങളും ടീനേജുകാരും അവരുടെ ടെവലപ്മെന്റ് സ്റ്റേജിൽ വികസിപ്പിക്കുന്ന ഐഡിയാസുകൾക്ക് മീഡിയയിൽ വരുന്ന ഓരോ കാര്യങ്ങൾക്കും നല്ലൊരു പങ്ക് ഉണ്ട് . അപ്പോൾ ഒരു വാർത്ത അല്ലെങ്കിൽ ആർട്ട് അതെങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നുകൂടി മനസിലാക്കി പ്രവർത്തിക്കാനുള്ള ചില സാമൂഹിക ബാധ്യതകൾ മീഡിയ പീപ്പിൾ , മതനേതാക്കന്മാർ, ആർട്ടിസ്റ്റ്സ് എന്നിവർക്ക് ഉണ്ടെന്നുള്ളതും മറന്നു കൂടാ

എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് അവൾ ആഗ്രഹിക്കുന്നത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ എന്തിനും അതിന്റേതായ സമയവും തക്കതായ കാര്യവും ഉണ്ടാകണം . അല്ലാതെ എന്റെ ഗർഭപാത്രമാണ് എന്റെ ശരീരമാണ് അതുകൊണ്ട് അതിലുള്ള കുഞ്ഞിനോട് ഞാൻ എന്തും ചെയ്യുമെന്നുള്ള മനോഭാവം ശരിയല്ല. വേണ്ടാത്ത ഒരു ഗർഭം ആണേൽ അത് വരുത്തിവക്കുന്നതിനു മുമ്പേ തടയാൻ ഇന്നൊക്കെ എന്തുമാത്രം പോംവഴികളുണ്ട് . അതൊന്നും നോക്കാതെ വരുത്തിവച്ചിട്ടു പിഴുതു കളയുന്നത് അത് ഒരു നൊമ്പരം തന്നെയാണ് .

കാരണം ഒരു ഗർഭസ്ഥ ശിശുവാണ് ഈ ലോകത്തിലെ ഏറ്റവും ബലഹീനമായ ലൈഫ് . ഒരുവയസുള്ള ഒരു കുട്ടിയെപോലും നമ്മളെന്തേലും ചെയ്താൽ അത് കരയുകയോ ചവിട്ടുകയോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ളൊരു റെസിസ്റ്റൻസ് കാണിച്ചിരിക്കും . പക്ഷെ ഗർഭസ്ഥശിശുവിന്റെ അവസ്ഥ അങ്ങനല്ല അവ തീർത്തും മേഴ്‌സി ഫുൾ ആണ് .

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ ശരീരം ഒരുതരത്തിൽ ഒരു നിർമ്മാണ കേന്ദ്രമാണ് . അവിടെ രണ്ടു സെല്ലുകൾ ഒരുമിച്ചു ചേർന്ന് ഒരു കോശമായി മാറി അവയ്ക്ക് ശരിക്കുള്ള ജീവൻ വച്ചുതുടങ്ങുന്നത് 42 മുതൽ 48 ദിവസങ്ങൾക്കുള്ളിലായാണ് . ആ ഒരു സമയ പരിധിക്കുള്ളിൽ താൻ കിടക്കുന്ന ഗർഭപാത്രം തനിക്കു സ്യൂട്ടബിൾ ആയ സ്ഥലമല്ല എന്ന് മനസിലാക്കിയാൽ അവ തന്നെ ആ സ്ത്രീയിൽ നിന്നും പിന്തിരിയും .
പിന്നെ വളരെ അപൂർവ്വമായ ചില ലൈഫ് എൻട്രിസ് മാത്രം 48 ദിവസത്തിന് ശേഷം സംഭവിക്കുന്നവ ആണ് ( ഗൗതമ, യശോദാ )അത് വേറൊരു ടോപ്പിക്ക് ആണ്
But A truly connection between the body and life will happen between 84 to 90 days.

അതുകൊണ്ടാണ് പണ്ടുള്ളവർ ഗർഭിണികൾക്ക് പ്രത്യേക പരിചരണം കൊടുത്തു പോന്നിരുന്നത് . പണ്ടുള്ളവർ അവളെ രാത്രികാലങ്ങളിൽ പുറത്തിറക്കാറില്ലായിരുന്നു, അടിവസ്ത്രങ്ങൾ വെളിയിൽ ഇടീക്കാറില്ലായിരുന്നു, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും ചില കാഴ്ചകൾ കാണുന്നതിൽ നിന്നുമൊക്കെ വിലക്കിയിരുന്നു .

പക്ഷെ ഇന്നത്തെ സ്ത്രീയുടെ സ്ഥിതി അതല്ല , അവൾ ജോലിക്കു പോയേ പറ്റൂ, തിക്കിലും തിരക്കിലും ഇടപെട്ടേ പറ്റൂ, കിട്ടുന്നവ കഴിച്ചേ പറ്റൂ, പലവിധ ദുരുപയോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ ഭാഗ്യം . എന്നാൽ ഇതിൽ നിന്നൊക്കെ രക്ഷപെടാൻ ഗർഭാവസ്ഥയിൽ ഒരു ഒന്നൊന്നര വർഷം വരെയൊക്കെ ജോലിയിൽ നിന്ന് ശമ്പളം മേടിച്ചു വീട്ടിൽ ഇരിക്കാൻ പറ്റുന്ന സാഹചര്യവും ഈ ലോകത്തില്ല .

എന്തിനേറെ പ്രകൃതിപോലും ഒരു സ്ത്രീയെ അതിനായ് അണിഞ്ഞൊരുക്കുന്നുമുണ്ട് . അതായത് ഒരു ആൺകുട്ടിയെ പ്രസവിച്ചാൽ അവൾ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരവും പെൺകുഞ്ഞിനെ പ്രസവിച്ചാലുള്ള പാലിന്റെ ഗുണനിലവാരവും വരെ വ്യത്യസ്തമായിരിക്കും. അതെ സമയം അവൾ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായ ഒരു ഇരട്ടയെ പ്രസവിച്ചാൽ പോലും രണ്ടു ബ്രെസ്റ്റും ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം വരെ വ്യത്യസ്തമായിരിക്കും.

അതുകൊണ്ടൊക്കെ ഗർഭധാരണം എന്ന പ്രക്രിയ വെറുതെ ഒരു വയർ തള്ളൽ പ്രക്രിയ അല്ല . മറിച്ചു നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് . കാരണം ദശലക്ഷക്കണക്കിനു പരിണാമം സംഭവിച്ചു ഉരിതിരിഞ്ഞു വന്ന പ്രകൃതിയുടെ ഫൈനൽ പ്രോഡക്റ്റ് ആണ് നമ്മൾ . അതുകൊണ്ടാണ് പ്രകൃതി എല്ലാം സൃഷ്ടിച്ചതിനു ശേഷം മനുഷ്യനെ സൃഷ്ടിച്ചത് .

എന്നാൽ ഇന്ന് സാമ്പത്തിക ഭദ്രത മാത്രം തലയ്ക്കു പിടിച്ച നമ്മൾ നമ്മളിൽ നടക്കുന്ന ഈ മനോഹരമായൊരു പ്രതിഭാസത്തിന് അത്ര അധികം ശ്രദ്ധ കൊടുക്കുന്നുവെന്ന് തോന്നുന്നില്ല .

ഇന്ന് പല പെൺകുട്ടികളും വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനുത്തരമായി മാത്രം ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ ആ കുഞ്ഞിന് നഷ്ടങ്ങൾ ഏറെയാണ് . കാരണം ഗർഭപാത്രത്തിൽ ഉള്ള കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്ക് ആ കുട്ടി വളരുന്ന അന്തരീക്ഷം വളരെ പ്രധാനമാണ്. ശാന്തമായ അന്തരീക്ഷം ഗുണനിലവാരമുള്ള ഭക്ഷണം, അമ്മയുടെ മനസ് എന്നിവയെല്ലാം ആ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്നു .

ഇന്ത്യപോലൊരു രാജ്യത്ത് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ തന്നെ അവൾക്കു ജീവിക്കാനാകുമെന്നതിനു എന്തുറപ്പാണുള്ളത് . കാരണം നമ്മുടെ രാജ്യമാണ് ഏറ്റവും കൂടുതൽ പെൺകുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത് . അത് സ്വന്തം അമ്മമാരായിട്ടും അപ്പൻമാരായിട്ടും സ്വന്തക്കാരായിട്ടും വേറെ പല നരഭോജികളായിട്ടുമൊക്കെ നമ്മടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ചരിത്രം ഇപ്പോഴും തുടർക്കഥയാണ് . കൂടാതിന്നു ഒരു കുഞ്ഞിന് നല്ലതു പറഞ്ഞു കൊടുത്തു വളർത്താൻ വീട്ടിൽ ആളില്ല ,മുത്തശ്ശി കഥകളില്ല, നാമം ചൊല്ലലില്ലാ , നല്ലതു കണ്ടുവളരുവാൻ നന്മയുള്ളവരേം കാണാനില്ല …

അപ്പോൾ ഗർഭിണിയാകുക എന്നത് ചുമ്മാ ഒരു പ്രത്യത്പാദന പ്രക്രിയ മാത്രമല്ല. അടുത്ത തലമുറയിലേക്കുള്ള നല്ലൊരുപറ്റം ജനതകളെ ഉല്പാദിപ്പിക്കാൻ ഒരു സ്ത്രീ ശാരീരികമായും മനസികാപരമായുമെല്ലാം തയ്യാറാകേണ്ടതുണ്ട്. ഗർഭം കഴിഞ്ഞാൽ തന്റെ കുഞ്ഞിന്റെ ഭാവി സുരക്ഷിതത്വം ആക്കാനുള്ള സാഹചര്യം തനിക്കുണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട് . താൻ ജോലിക്കുപോവുമ്പോഴും ആ കുഞ്ഞിനെ സേഫ് ആക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടതുണ്ട് . ഇവിടെയൊക്കെ കൂട്ടുകുടുംബ മഹിമയും വൃദ്ധ മന്ദിരങ്ങളുടെ ദാരിദ്രവും നമ്മൾ മറന്നുപോവുകയും അരുത് .

അതുകൊണ്ടൊക്കെ ഇങ്ങനെ എന്തോ ഒരു നിരന്തര പ്രക്രിയപോലെ പെണ്ണുങ്ങൾ പ്രസവിച്ചാലേ പെണ്ണാകൂ എന്ന കാഴ്ചപ്പാടിനോടെനിക്ക് യോജിക്കാനാവില്ല .

പക്ഷെ ഒരു പ്ലാനിങ്ങുമില്ലാതെ ഒരുദിവസം അവൾ ഗർഭിണി ആണെന്നറിഞ്ഞാൽ, അവൾ പ്രിപ്പേർഡ് അല്ലെങ്കിൽ കുറഞ്ഞതൊരു 48 ദിവസങ്ങൾക്കുള്ളിൽ തന്നെയെങ്കിലും കുഞ്ഞിനെ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ അവൾക്ക് കഴിയണം . ഇനി അത് ഏറ്റവും കൂടിപ്പോയാൽ ഒരു 14 ആഴ്ച….അതിൽ കൂടരുത് .

കാരണം ആ ഒരു സ്റ്റേജ് കഴിയുമ്പോൾ കുഞ്ഞിന് അമ്മയോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് കൂടും. അങ്ങനെ അമ്മയോട് വൈകാരികമായ ഒരടുപ്പം വന്ന ശേഷം ആ കുരുന്നിനെ പിഴുതെറിയുവാൻ ഒരമ്മയ്ക്കും കഴിയാതിരിക്കട്ടെ …..

യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.

കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 19 ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സഹാവി ദി ഗാർഡിയനോട് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ജൂലൈ 19 മുതൽ ഇല്ലാതാകുമെങ്കിലും തുടർന്നും മാസ്ക് ഉപയോഗം തുടരണമെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും സഹാവി കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈ 19 അടുക്കുന്തോറും രാജ്യത്തെ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളിൽ ക്രമമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ ആഴ്ചയിൽ കേസുകളും 30 ശതമാനം ഉയർന്നു 32,367 വരെ എത്തി. ജൂലൈ 19 ന് പൂർണമായും ലോക്കഡോൺ ഒഴിവാക്കി ജീവിതം സാധാരണ നിലയിലാക്കരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്.

ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ ആശുപത്രി പ്രവേശനങ്ങൾ 57.3 ശതമാനം ഉയർന്നു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 32,367 കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇത് 24,855 ആയിരുന്നു. നാലാം ദിവസമാണ് യുകെയിൽ തുടർച്ചയായി 30,000 ത്തിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.

ലോക നവോത്ഥാനത്തിൻറെ ബഹുമുഖ വഴികളിലൂടെ സഞ്ചരിച്ച്, ഭാരതീയ നവോത്ഥാനത്തേയും കേരളീയ നവോത്ഥാനത്തേയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ രചിച്ച ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച 5:00 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പിയാണ് ആദ്യപ്രതി ഏറ്റുവാങ്ങുന്നത്. ശ്രീ. പോൾ മണലിൽ പുസ്തകാവതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ റവ. ഡോ. മാത്യു മണക്കാട്ട് (മുൻ പ്രസിഡൻറ് പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ), പ്രൊഫ. മാത്യു പ്രാൽ, ശ്രീ. എസ്. ഹരീഷ് ,ഡോ. സ്റ്റെഫി തോമസ് (പ്രിൻസിപ്പൽ, ബി സി എം കോളേജ് കോട്ടയം) പ്രൊഫ. അനിൽ സ്റ്റീഫൻ( മലയാളം വകുപ്പ് മേധാവി , ബി സി എം കോളേജ് കോട്ടയം) ശ്രീ. റോയി മാത്യു (സെക്രട്ടറി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ )എന്നിവർ പങ്കെടുത്ത് സംസാരിക്കും.

കോട്ടയത്തെ ‘വര’ ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ശ്രീ . സൈമൺ ആറുപറ, ശ്രീ. രാജു ആലപ്പാട്ട്, ശ്രീ. ടോം കരികുളം , ശ്രീ. സാജു കല്ലുപുര എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ  ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.

മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു

കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.

മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.

 

ദീക്ഷയുടെ പുതിയ കലാ ശിൽപമായ കിനാവ് / A Dream മ്യൂസിക് & ഡാൻസ് കവർ പുറത്തിറങ്ങി. നന്ദനം സിനിമയിലെ ശ്രീലവസന്തം എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രീകരിച്ചിരിക്കുന്നത്. നിത്യഹരിത പ്രണയത്തിൻറെ മാതൃകയായി എക്കാലവും അറിയപ്പെടുന്ന രാധയുടെയും കൃഷ്ണൻ്റെയും പ്രണയമാണ് ഇതിലെ ഇതിവൃത്തം.

രാധയായി ആരതി അരുൺ ആസ്വാദക ഹൃദയം കവർന്നപ്പോൾ കൃഷ്ണനായി ശ്രദ്ധ നേടിയത് റൂബൻ ജോർജ് ആണ് . രണ്ട് ഗോപികമാരായി അലീന ആൻറണിയും അലീഷ കല്ലറയ്ക്കലും ചുവടുവച്ചു. കൃഷ്ണൻറെ സുഹൃത്തുക്കളായി മനം കവരുന്നത് അലൻ ആൻറണിയും ബ്രയൻ എബ്രഹാവുമാണ്. ആശയവും ആവിഷ്കാരവും ആരതി അരുൺ നിർവഹിച്ചപ്പോൾ ഗാനം ആലപിച്ചത് അലൻ ആൻറണി ആണ്. അലൻ ആൻറണിയും ബ്രയൻ എബ്രഹാമാണ് സംവിധാനം നിർവഹിച്ചത്.

ദീക്ഷയെ കുറിച്ച് കൂടുതൽ അറിയാൻ
Facebook : Deekshaa
Instagram :@deekshaa.arts
website: www.deekshaa.co.uk
Email : deekshaa . arts @gmail.com

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു.ഈസ്റ്റ് ഹാമിൽ താമസിക്കുന്ന കുമാരൻ ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.

കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ മക്കളാണ്.

മാസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വ്യവസായിയും ബോളീൻ സിനിമാ തിയറ്റർ ഉടമയുമായിരുന്ന ബോളീൻ മോഹനൻ എന്ന മോഹനൻ കുമാരൻ സഹോദരനാണ്. മോഹനൻ കുമാരന്റെ മരണത്തിനു പിന്നാലെയാണു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി മോഹൻലാലിന്റെയും മരണം.

ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞു

ഇലക്ട്രിക്കൽ എൻജിനീയറായ മോഹൻലാൽ സഹോദരൻ മോഹനനോടൊപ്പം തിയറ്റർ നടത്തിപ്പിലും മറ്റു ബിസിനസുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നിഷ്ടം നിന്നിഷ്ടം-2, ഇംഗ്ലീഷ് – ആൻ ഓട്ടം ഇൻ ലണ്ടൻ എന്നീ സിനിമകളുടെ നിർമാതാവാണ്.

യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു.

യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ ഉന്നം വക്കുന്നത്. കഴിയുന്നത്ര വേഗം ഇക്കാര്യത്തിൽ അന്തിമ രൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യൂറോപ്യൻ യൂണിയനുള്ളിൽ താമസിക്കുന്നവരെ യുഎസിൽ നിന്നുള്ളവരേക്കാൾ വേഗത്തിൽ യുകെയിലേക്ക് പ്രവേശനാനുമതി നൽകിയേക്കും. ഇയു ബ്ലോക്ക് യുകെയുമായി ചേർന്ന് ഏകീകൃത ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് പദ്ധതി മുന്നോട്ട് വച്ചതിനാലാണിത്.

ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നു വരുന്ന, രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഈ മാസം 19 മുതൽ ക്വാറന്റീൻ ബാധകമാകില്ല. എന്നാൽ ഇവർ സ്വന്തം ചെലവിൽ യാത്രയ്ക്കു മുമ്പും ശേഷവും മുൻകൂറായി പണമടച്ച് കോവിഡ് ടെസ്റ്റിനു വിധേയരാകണം. 18 വയസിൽ താഴെ പ്രായമുള്ള വാക്സിനെടുക്കാത്തവർക്കും ക്വാറന്റീൻ ഇളവ് അനുവദിക്കും.

പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ട്രാവൽ ഇൻഡസ്ട്രി നേതാക്കൾ, കൂടുതൽ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നു മാറ്റി ആംബർ ലിസ്റ്റിലാക്കണമെന്നു സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ മാസം 15 നാണ് സർക്കാർ ആംബർ ലിസ്റ്റ് ഉൾപ്പെടെയുള്ള ട്രാഫിക് ലൈറ്റ് സംവിധാനം പുതുക്കുന്നത്. ഇത്തവണ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും മാറ്റി ആംബർ ലിസ്റ്റിലാക്കിയാൽ വാക്സിനെടുത്തവർക്കു നാട്ടിൽ പോയിവരുമ്പോൾ ക്വാറന്റീൻ വേണ്ടിവരില്ല.

റെഡ് ലിസ്റ്റിൽ നിന്നും മാറിയാൽ വിമാനക്കമ്പനികൾക്കു കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചെയ്യാം. ഇന്ത്യക്കാർ നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ പ്രധാന ട്രാൻസിറ്റ് ഡെസ്റ്റിനേഷനുകളാകുന്ന യുഎഇ, ഖത്തർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലാണ്. ഇവരെക്കൂടി ഒഴിവാക്കിയാൽ നാട്ടിലേക്ക് ഖത്തർ എയർവേസ്, എമിറേറ്റ്സ്, എത്തിഹാത് തുടങ്ങിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷ.

യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്.

ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന നടത്തിയത്. നിലവിൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ 10 ദിവസം വരെ ക്വാറൻ്റീനിൽ പോകേണ്ടതുണ്ട്. ജൂലൈ 19 ന് പ്രാബല്യത്തിലാകുന്ന പുതിയ നിയമം ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള മികച്ച അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.

ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് തകർച്ചയ്ക്ക് ശേഷം ഈ തള്ളിക്കയറ്റം പരമാവധി ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ടൂർ ഓപ്പറേറ്റർമാരും എയർലൈനുകളും. അവധി ആഘോഷിച്ച് മടങ്ങി വരുന്നവർക്ക് ക്വാ റൻ്റീൻ വേണ്ടെങ്കിലും ബ്രിട്ടനിലെത്തി രണ്ടാം ദിവസം ഇവർ പിസിആർ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.

നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ലെങ്കിലും ക്വാറൻ്റീൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മുതിർന്നവരോടൊപ്പം അവരും രണ്ടാം ദിവസത്തെ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആകണം. 2 ഡോസ് വാക്സിൻ എടുക്കാത്ത ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന യാത്രക്കാർക്ക് ക്വാ റൻ്റീൻ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് വരെ പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

അതിനിടെ സ്കൂൾ അവധിക്കാലത്തിനു മുമ്പേ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്നും നീക്കി, ഹോട്ടൽ ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ. രണ്ടുഡോസ് വാക്സീനെടുത്ത ഇന്ത്യക്കാർക്കു ജർമനി കഴിഞ്ഞദിവസം ക്വാറന്റീൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യുകെയിലും ഇളവുകൾ വേണമെന്ന ആവശ്യം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിലും ശക്തമാണ്.

ഈ ആവശ്യം ഉന്നയിച്ച് ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതിനോടകം 22,000അധികം പേർ ഒപ്പിട്ടു കഴിഞ്ഞു. ഒരു ലക്ഷം പേർ ഒപ്പിട്ടാൽ പരാതി പാർലമെന്റിന്റ പരിഗണനാവിഷയമാകും. രണ്ടുഡോസ് വാക്സീനെടുത്തവർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകണമെന്നാണു പരാതിയുടെ ഉള്ളടക്കം. ഓൺലൈൽ പെറ്റീഷനിൽ പങ്കു ചേരാനുള്ള ലിങ്ക് താഴെ.

മെട്രിസ് ഫിലിപ്പ്

മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവൻ/അവൾ ഏറ്റവും അധികമായി ബഹുമാനിക്കേണ്ടത് തനിക്ക് ജന്മം നൽകിയ അമ്മയെ ആണ്. അതിന് ശേഷമാണ് പിതാവും, ഗുരുവും, ദൈവവും, മനുഷ്യന്റെ ബഹുമാനപട്ടികയിൽ ഇടം പിടിക്കുന്നത്. അമ്മമാരുടെ ഉൽകണ്ഠയോടൊപ്പം, മറ്റൊരു കൂട്ടരും മക്കളെ ഓർത്തു ആകുലപ്പെടുന്നുണ്ട്. ജന്മം നൽകിയില്ലങ്കിലും, തങ്ങളുടെ സ്വന്തം മക്കളെ പോലെ ചേർത്തുപിടിക്കുന്ന ഗുരുക്കൻമാർ. നൂറ്റാണ്ടുകൾക്കു മുൻപ് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. ഗുരുവിനോടൊപ്പം താമസിച്ചു പഠിക്കുന്ന രീതി. നൂറ്റാണ്ടുകൾക്കു ശേഷം, ഈ കോവിഡ് കാലത്ത്, വിദ്യാർത്ഥികളും, ആദ്ധ്യാപകരും ഓൺലൈൻ ക്ലാസ്സിലൂടെ കാണുവാൻ മാത്രമേ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ, ടീച്ചേഴ് സ്, കുട്ടികളെ കാണാതെ മിസ് ചെയ്യുന്നുണ്ട്. സ്കൂൾ എന്ന് ഓപ്പൺ ചെയ്യുമോ ആവൊ…

ഗുരുക്കൻമാരെ എന്നും എല്ലാവരും ബഹുമാനിക്കും സ്നേഹിക്കും. നഴ്സറി സ്കൂൾ ടീച്ചേഴ് സ് തുടങ്ങി യൂണിവേഴ്സിറ്റി പ്രൊഫസർ വരെ ഉള്ളവർ ആണെങ്കിലും, അവർക്കു അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ വേണ്ടി, രാപകൽ ഇല്ലാതെ, നോട്സ് പ്രിപയർ ചെയ്യണം, കൂടാതെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. കുടുംബത്തിലെ ജോലി തിരക്കിനൊപ്പം, ഈ നോട്സ് തയ്യാർ ആക്കുവാനും, കൂടാതെ, വിദ്യാർത്ഥികളുടെ അസൈന്മെന്റ്സ് നോക്കണം, ആൻസർ ഷീറ്റ്‌സ് വാല്യൂ ചെയ്യണം, ഇന്റേർനൽ മാർക്സ് ഇടണം, അങ്ങനെ അങ്ങനെ എന്തെല്ലാം ജോലികൾ ടീച്ചേഴ്സ് ദിവസേന ചെയുന്നുണ്ട് എന്ന് ആരും ചിന്തിക്കുന്നില്ല. പണ്ട് കാലങ്ങൾ പോലെ അല്ല ഇപ്പോൾ, കുട്ടികളും അഡ്വാൻസ്‌ ആയിരിക്കുന്നു. ഏതെല്ലാം ചോദ്യങ്ങൾ അവർ ചോദിക്കും എന്ന് അറിയില്ലതാനും.
ലോ കോളേജ് ടീച്ചേഴ് സ് ആണെങ്കിൽ, ദിവസേന മാറിക്കൊണ്ടിരിക്കുന്ന, നിയമങ്ങൾ പഠിച്ചെടുക്കണം, ഇൻഫർമേഷൻ ടെക്നോളജിയിലും, മെഡിക്കൽ സയൻസിലും എല്ലാം ദിവസേന പുതിയ പുതിയ സംഭവങൾ വന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അതെല്ലാം പഠിക്കണം, നോട്സ് പ്രിപയർ ചെയ്യണം.

എയ് ഡഡ് കോളേജ് അദ്ധ്യാപകർക്ക് , ഒരു ദിവസം 3 മണിക്കൂർ ക്ലാസ് എടുത്താൽ മതി, എന്നിട്ടും അവർക്കു ശമ്പളം വർദ്ധിപ്പിച്ചു, എന്ന് പറഞ്ഞുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർ, രാപകൽ ഇല്ലാതെ പഠിച്ചു, യുജിസി എക്സാം പാസായിട്ടാണ്, ടീച്ചിങ് പ്രൊഫെഷൻ എടുത്തിരിക്കുന്നത്. തന്നെയുമല്ല ആ 3 മണിക്കൂർ ക്ലാസ് എടുക്കാൻ 10 മണിക്കൂർ സമയം എടുത്ത് നോട്സ്, പ്രിപയർ ചെയ്ത് വേണം, കുട്ടികൾക്ക് ക്ലാസ് എടുക്കാൻ എന്ന് ആരും ചിന്തിക്കുന്നില്ല. അതുപോലെ തന്നെയാണ്, സ്കൂൾ ടീച്ചേഴ്സും.

ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയത് കൊണ്ട്, കുട്ടികളുടെ കൂടെ മാതാപിതാക്കളും, ഉള്ളത് കൊണ്ട്, പൊതുവെ ടീച്ചേഴ്സിന് ടെൻഷൻ ഉണ്ടുതാനും. ലോ സ്റ്റുഡന്റസ്ന്റെ കൂടെ ഇരിക്കുന്നത്, അഡ്വ . പ്രാക്റ്റിസസ് ചെയ്യുന്ന മാതാപിതാക്കൾ ആയിരിക്കും. അത് കൊണ്ട് തന്നെ, അവർക്ക് ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തെകുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട് താനും. അതുകൊണ്ട് ടീച്ചേഴ്സ് ഒരു മിസ്റ്റേക് സ് പോലും വരുത്താതെ തന്നെ പഠിപ്പിക്കണം.

സ്കൂളിൽ പോയി കുട്ടികൾ പഠിച്ചാൽ മാത്രമേ, അവരുടെ, മാനസികമായും ആരോഗ്യകരവുമായ ബുദ്ധിവികാസം ഉണ്ടാകുകയുള്ളൂ. ടീച്ചർ ബോർഡിൽ എഴുതി പഠിപ്പിക്കുന്നത്, കുട്ടികൾ ഒരിക്കലും മറക്കില്ല. ഓൺലൈൻ ക്ലാസ് കൊണ്ട്, “കോവിഡ് ജനറേഷൻ” കുട്ടികൾ മൊബൈൽ അടിമകൾ ആയി തീരുന്നില്ലേ?

സമൂഹത്തിൽ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്നവർ അദ്ധ്യാപകർതന്നെയാണ്. പഠിപ്പിച്ച അദ്ധ്യാപകരെ, ഒരിക്കലും നമ്മൾ മറക്കാറില്ല. അവർ തന്ന ശിക്ഷണം കൊണ്ടല്ലേ,കുറേ കാര്യങ്ങൾ എല്ലാം ഇപ്പോഴും മറക്കാതെ ഇരിക്കുന്നത്. ഗുരുക്കൻമാരെ നമുക്ക് ഓർക്കാം. അവരെ കൂടുതലായി സ്നേഹിക്കാം. എല്ലാവർക്കും ആശംസകൾ.

RECENT POSTS
Copyright © . All rights reserved