UK

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ച എൻഎച്ച്എസിന് പൂർണ്ണ പിന്തുണയുമായി യുകെ മലയാളികൾ. യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് പണം സ്വരൂപിക്കുകയാണ്. ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.

ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 31 സെന്റിഗ്രേഡ് വരെ ഉയരും. ലെവൽ രണ്ട് – തീവ്ര താപനില ജാഗ്രത മുന്നറിയിപ്പ് ഇംഗ്ലണ്ടിലെ ഭൂരിഭാഗ൦ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച വരെ പ്രാബല്യത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗം ഉയർന്നു തന്നെ നിൽക്കും,“ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി വിൽ ലാംഗ് പറഞ്ഞു:

“ഉയർന്ന താപനില ചൊവ്വാഴ്ച വരെ ഏറ്റക്കുറിച്ചിലില്ലാതെ തുടരും. ചൊവ്വാഴ്ച ഉരുത്തിരിയുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉഷ്ണതരംഗത്തിന്റെ തോത് കുറയ്ക്കും”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ശാസ്ത്രീയ സാങ്കേതിക വിഭാഗം തലവനായ ഡോ. ഓവൻ ലാൻ‌ഡെഗ് പറഞ്ഞു.

“വല്ലപ്പോഴും കിട്ടുന്ന ചൂട് കാലാവസ്ഥ പലരും ആസ്വദിക്കുകയാണ് പതിവ്. ആയതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളിൽ ഭൂരിഭാഗവും സാമാന്യബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു. എന്നിരുന്നാലും, പ്രായമായവർ, ആരോഗ്യ സ്ഥിതി മോശാമായവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർക്ക് വേനൽക്കാലത്തെ കടുത്ത ചൂട് യഥാർത്ഥ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അപകട സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,“ ലാൻഡെഗ് വ്യക്തമാക്കി.

ജനൽ കർട്ടനുകൾ താഴ്ത്തി വീടുകൾ തണുപ്പിക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്ന സമയമായ രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിലിൽനിന്നും നിന്നും ഒഴിഞ്ഞു നിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ സൂര്യാഘാതം ഇല്ലാതാക്കാനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്.

അടഞ്ഞു കിടക്കുന്നതോ, പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനത്തിൽ, ശിശുക്കളെയോ, കുട്ടികളെയോ, മൃഗങ്ങളെയോ ഒറ്റക്കിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും 100 ലധികം ആളുകള്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചലും നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ടു അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി.

കൂടാതെ വീടുകള്‍, കെട്ടിടങ്ങള്‍ നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപോവുകയും ചെയ്തു. ഈ മേഖലകളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. രണ്ട് ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. കരകവിഞ്ഞതിനെ തുടര്‍ന്ന് റൈന്‍ നദിയിലേയും അഹര്‍ നദിയിലേയും ഗതാഗതം നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളിലുള്ള ഒട്ടേറെ വീടുകള്‍ നശിച്ചു. ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബല്‍ജിയത്തിലെ ലീജിലും സമാനരീതിയില്‍ നാശനഷ്ടമുണ്ടായി. നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മന്‍ സൈന്യം 700 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെശക്തി കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍.

പ്രളയത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും വീട്ടുകാരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ആശ്വസിപ്പിച്ചു. അപ്രതീക്ഷിത ദുരന്തം തന്നെ ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 200 വര്‍ഷത്തിനിടെ മഴ ഇത്രയും കനത്തില്‍ പെയ്യുന്നത് ആദ്യമായാണെന്ന് പോട്‍സ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡയറ്റര്‍ ഗെര്‍ട്ടന്‍ പറഞ്ഞു.

യൂറോപ്പിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിന് കാരണം ‘മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം’ എന്ന് ആഗോള കാലാവസ്ഥാ ഓഫീസ് വ്യക്തമാക്കി. ബെല്‍ജിയം, ജര്‍മ്മി രാജ്യങ്ങളിലെ പ്രളയം മാത്രമല്ല, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില, വിനാശകരമായ കാട്ടുതീ എന്നിവയ്ക്കും മനുഷ്യന്‍ കൈകടത്തില്‍ കാരണമുണ്ടായ കാലവാസ്ഥാ വ്യതിയാനമാണെന്നും ആഗോള കാലാവസ്ഥാ ഓഫീസ് തുറന്നടിച്ചു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

“ജര്‍മനിയിലും ബെല്‍ജിയത്തിലും നിരവധി ജീവനുകള്‍ പൊലിഞ്ഞു. പക്ഷേ, അതൊന്നും വെള്ളപ്പൊക്കം കൊണ്ട് മാത്രം സംഭവിച്ചതല്ല, സ്‌കാന്‍ഡിനേവിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്തചൂട്, വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ച സൈബീരിയയില്‍ നിന്നുള്ള പുക എന്നിവയും ജീവഹാനിക്ക് കാരണമായി,” ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡബ്ല്യു.എം.ഒ ഉദ്യോഗസ്ഥന്‍ ക്ലെയര്‍ നുള്ളിസ്, ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടി.

ജൂണ്‍ അവസാനത്തോടെ യുഎസിന്‍റെയും കാനഡയുടെയും ഭാഗങ്ങളില്‍ കണ്ട അതിശയിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകര്‍ വിശദമായ സര്‍വ്വേ നടത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂട്ടമായുള്ള മലയാളികളുടെ യുകെയിലേക്കുള്ള കടന്നുവരവിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർണ്ണമായപ്പോൾ ഉയർന്നു കേൾക്കുന്നത് രണ്ടാം തലമുറക്കാരുടെ ഒരു മുന്നേറ്റത്തിന്റെ കാഹളധ്വനി ആണ്.

രണ്ടായിരത്തിൽ ആണ് യുകെയിലേക്കുള്ള മലയാളികളുടെ വരവ് കാര്യമായി തുടങ്ങിയത്. പൊടികുഞ്ഞുങ്ങളുമായി യുകെയിലേക്കിച്ചേർന്ന ഇവരുടെ മക്കൾ ഇപ്പോൾ സമൂഹത്തിന്റെ പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങുന്ന വാർത്തകൾ ആണ് മലയാളം യുകെ പുറത്തുവിടുന്നത്. കടന്നു വന്നു നാടിനെ മറന്നുകൊണ്ടല്ല മറിച്ച നാം ആയിരിക്കുന്ന സമൂഹത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് ഇവർ തിരിച്ചറിയുന്നു.

യുകെയിലെ വിദ്യാഭ്യസം എന്നത് ഒരു കുട്ടിയുടെയും കഴിവിനെ കണ്ടെത്തുന്ന ഒരു ബഹുമുഖ പ്രക്രിയ ആണ്. നാട്ടിലെപ്പോലെ മനഃപാഠമാക്കിയല്ല മറിച്ചു തന്റേതായ അഭിപ്രായവും കൂടി ഉത്തരക്കടലാസിൽ തെളിയേണ്ടതുണ്ട്.

എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കാൻ ശ്രമിക്കുന്ന ഒരു പാരമ്പര്യ സ്വഭാവമുള്ള മലയാളികൾ ഇവിടെയും ഉണ്ടെങ്കിലും കുട്ടികൾ അതിനു ഇപ്പോൾ നിന്നുകൊടുക്കാറില്ല എന്ന കാര്യം പല മാതാപിതാക്കളും മലയാളം യുകെയുമായി പങ്കുവെക്കുകയുണ്ടായി.

മൂന്ന് ചാരിറ്റി സംഘടനയെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ചിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസികളും വിദ്യാർത്ഥികളുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവും  ആണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

ഈ ചെറുപ്പക്കാരുടെ സൽപ്രവർത്തിക്ക് യുകെ മലയാളികളെ നിങ്ങൾ എല്ലാവരും ഒരു ചെറിയ തുക നൽകി സഹായിക്കണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇത് മറ്റുള്ള യുവജങ്ങൾക്ക് പ്രചോദനം ആയിത്തീരും എന്ന് തീർച്ച.

അങ്ങനെ നമ്മുടെ മക്കൾ എല്ലാവരും സമൂഹത്തിന് ഒരു മുതൽക്കൂട്ടായി വളർന്നുവരട്ടെ ….. എല്ലാ ആശംസകളും മലയാളം യുകെ ഈ അവസരത്തിൽ നേർന്നുകൊള്ളുന്നു.

അവർ അയച്ചുതന്ന അഭ്യർത്ഥന വായിക്കാം.

നമസ്കാരം…  എന്‍റെ പേര് സിബിൻ, ഞാനും എന്‍റെ സുഹൃത്തുക്കളായ ജിയോ, ഡോൺ, സിറിൽ എന്നിവരും ചേർന്ന് മൂന്ന് ദിവസത്തിനുള്ളിൽ 300 കിലോമീറ്റർ മൗണ്ടെയ്‌ൻ ബൈക്കിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമായ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്ന് തെക്കു ഭാഗമായ പോർട്ട്സ്‌മൗത്തിലേക്കാണ് യാത്ര.

ഈ ശ്രദ്ധേയമായ യാത്രയിൽ ഞങ്ങൾ ഓഫ്-റോഡ് ബൈക്ക് റൂട്ടുകൾ മാത്രം സ്വീകരിക്കുകയും ഞങ്ങളുടെ യാത്രയിൽ പരമാവധി ഒഴിവാക്കാനാവാത്ത സ്ഥലത്തു മാത്രം റോഡ് ഉപയോഗം മിതപ്പെടുത്തുന്നതുമാണ്. തിരഞ്ഞെടുത്ത മൂന്ന് ചാരിറ്റികൾക്കായി പണം സ്വരൂപിച്ചു കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവയ്ക്കിടയിൽ ഒന്നിനെ മാത്രം തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു. അതിനാൽ മൂന്ന് ചാരിറ്റി സംഘ്‌നയ്‌ക്കും  സഹായം എത്തിക്കുന്നതാണ്.

ഞങ്ങൾ തെരഞ്ഞെടുത്ത ചാരിറ്റികൾ – കുട്ടികൾക്കുള്ള

1. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ്) ചെസ്റ്റർട്ടൺ,

2. ജിഞ്ചർബ്രെഡ് സെന്റർ, സ്റ്റോക്ക്-ഓൺ-ട്രെന്റ് (ഡിസബിലിറ്റി സെന്റർ)

3. ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ.

ഈ ധനസമാഹരണം 27/07/2021 വരെ സ്വീകരിക്കുന്നു. ജൂലൈ 23 ന് ഞങ്ങളുടെ യാത്ര ആരംഭിക്കുകയും ജൂലൈ 26 ന്‌ അവസാനിക്കുകയും ചെയ്യും, ഞങ്ങൾ ഏറ്റെടുത്ത ഈ വെല്ലുവിളിയെ ഞങ്ങൾ നേരിടാൻ ശ്രമിക്കുമ്പോൾ നല്ലവരായ എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഞങ്ങൾ പ്രതീഷിക്കുകയായാണ്.

നിങ്ങൾ ഓരോരുത്തരും പിന്തുണ ഞങ്ങളുടെ യാത്രയിലുടനീളം  ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനായി വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.  300 കിലോമീറ്ററാണ് ഞങ്ങൾ‌ കവർ‌ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. തീർച്ചയായും ആ ദൂരം മറികടക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായവും ഈ അവസരസത്തിൽ അഭ്യർത്ഥിക്കുന്നു.

ഈ ക്യാംപയിനിന്റെ മുഴുവൻ ചിലവുകളും ഞങ്ങൾ നാല് പേരും സ്വന്തം അദ്ധ്വാനത്തിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. ഈ ക്യാമ്പയ്‌ൻ വഴി നേടുന്ന പണം മുഴുവനും തുല്യമായി മൂന്ന് ചാരിറ്റികൾക്കുമായി ഭാഗിച്ചു കൊടുക്കുന്നതായിരിക്കും.

ഈ നിർദ്ദിഷ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ വീടുകൾക്ക് അടുത്തായതിനാലും  അവർ അർഹരായതിനാലും,  ഞങ്ങൾ അവരെ തിരഞ്ഞെടുത്തു. ചെറിയ സംഭാവനകൾ നൽകി ഞങ്ങളുടെ ചാരിറ്റി സംഭരംഭത്തെ സഹായിക്കുമല്ലോ.

നിങ്ങൾ നൽകുന്ന ഓരോ സംഭാവനക്കും വിനയപൂർവ്വം നന്ദി അറിയിക്കുന്നതിനൊപ്പം നിങ്ങളുടെ വിശാലമനസ്കതയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ചാരിറ്റി പ്രവർത്തനത്തെയും ഓർക്കുമല്ലോ… 

നന്ദി, നമസ്കാരം.

നിങ്ങളുടെ സംഭാവനകൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു നൽകുവാൻ താല്പര്യപ്പെടുന്നു. 

https://www.gofundme.com/f/help-1-or-help-3

യുകെയുടെ കോവിഡ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനമില്ല. സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയ പട്ടികയിലും ഇന്ത്യ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ തന്നെയായതോടെ യുകെ മലയാളികളുടെ കാത്തിരിപ്പ് നീളും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അടുത്ത പുതുക്കൽ ഉണ്ടാവുക.

കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളും റെഡ് ലിസ്റ്റിലായി.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരാകട്ടെ 1750 പൗണ്ട് മുൻകൂറായി അടച്ച് നിർബന്ധിത ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാൽ 10000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ തടവും ലഭിക്കും.

നാലുപേരുള്ള കുടുംബം യാത്രചെയ്യണമെങ്കിൽ ക്വാറന്റീൻ ചെലവായി മാത്രം നൽകേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയ നിരക്കിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ വരും ഇത്! ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശ പ്രകാരമാണ് രാജ്യങ്ങളെ വിവിധ ലിസ്റ്റുകളിൽ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്.

ബുധനാഴ്ച നടത്തിയ അവലോകത്തിനും പുതുക്കലിനും ശേഷം ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റിൽ ഉള്ളത്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ ഓവർസീസ് ടെറിട്ടറികളും ഉൾപ്പെടെ 30ൽ താഴെ ലക്ഷ്യ സ്ഥാനങ്ങളാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീൻ അനിവാര്യമായ ആംബർ ലിസ്റ്റിലാണ്.

ഇന്ത്യയെയും ആംബർ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ. ക്യൂബ, ഇന്തോനീഷ്യ, മ്യാൻമാർ, സിയാറ ലിയോൺ എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേർത്തത്. ഗ്രീൻ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെർജിൻ ഐലൻസ്, ബലാറിക് ഐലൻസ് എന്നിവയെ ആംബർ ലിസ്റ്റിലുമാക്കി.

ആംബർ ലിസ്റ്റിലായിരുന്ന ബൾഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളെ ഗ്രീൻ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തി. നിലവിലെ സ്ഥിതി മോശമായാൽ ഇവയും ആംബർ ലിസ്റ്റിലാകും. പുതിയ ട്രാഫിക് ലൈറ്റ് ലിസ്റ്റുകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും.

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.

മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന്  രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക്  നേതൃത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..

തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..

12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം  ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.

അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…

അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  ഏകദേശം അഞ്ച് മാസക്കാലം  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

വീഡിയോ കാണാം

യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 ലെത്തി. കഴിഞ്ഞ ബുധനാഴ്ച 33 ആയിരുന്ന സ്ഥാനത്താണിത്. പുതിയ കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ഇൻഡോറിലും മാസ്കുകൾ ധരിക്കുന്നത് തുടരണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതാണെന്നും, കൃത്യമായി നടന്നു വരുന്ന വാക്സിനേഷൻ കാമ്പയിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തിങ്കളാഴ്ച്ചയോടെ പൂർണ്ണമായും പിൻവലിക്കും. നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ സേജ് ശാസ്ത്രജ്ഞർ ഉൾപ്പെടയുള്ള വിദഗ്ദർ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നതോടെ കേസുകളുടെ എണ്ണവും ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്.

ലണ്ടൻ ട്രാൻസ്പോർട്ടിന്റെ എല്ലാ മേഖലകളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കി മേയർ സാദിഖ് ഖാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷവും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഹീത്രോ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തര സാന്നിധ്യമുള്ള അന്തരീക്ഷമാണ് വിമാനത്താവളങ്ങളിൽ എന്നതിനാലാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന അഭിലാഷ് മാത്യുവിന്റെ പിതാവ് കൊല്ലം ചാത്തന്നൂർ, കല്ലുവാതുക്കൽ പൊയ്കവിള വീട് ജോൺ മാത്യു ( 74) നിര്യാതനായി. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമായ ജോൺ മാത്യു സാർ പാരിപ്പള്ള ദേവസ്വംബോർഡ് സ്കൂളിലെ മുൻ പ്രഥമ അധ്യാപകനും വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച് വന്നിരുന്ന ജോൺ മാത്യു സാർ മുൻ ജനതാദൾ മണ്ഡലം പ്രസിഡന്റും കല്ലുവാതുക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യ : അന്നമ്മ മാത്യു കല്ലുവാതുക്കൽ യു.പിസ്കൂൾ മുൻ അധ്യാപികയും, മുളവന വട്ടവിള കുടുംബാംഗവുമാണ്. മക്കൾ: ഷീബ മാത്യു (അധ്യാപിക, ആലുംമൂട് എൽപി സ്കൂൾ, മയ്യനാട്), ഷെൻസി മാത്യു (കവൺട്രി, യു .കെ) , ആശ മാത്യു (ഡാഗെൻഹാം ഈസ്റ്റ് ,ലണ്ടൻ ,യു.കെ), അഭിലാഷ് മാത്യു( വെയ്ക്ക് ഫീൽഡ് , യു.കെ) മരുമക്കൾ : റ്റി. ഒ ജോൺസൺ (ജോളിയിൽ, കാഷ്വർസ് ),ബിജു മാത്യു( കവൺട്രി,യു .കെ), എൽദോസ് ജേക്കബ്(ലണ്ടൻ), പ്രിയ മാത്യു(വെയ്ക്ക് ഫീൽഡ്).

മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. ജോൺ മാത്യു സാറിൻറെ നിര്യാണത്തിൽ മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്‌റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ്, വൈമ പ്രസിഡൻറ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അഭിലാഷ് മാത്യുവിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/NJQbLPlLcE0

ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് ഖാൻ പറഞ്ഞു.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി പൊതുഗതാഗത സംവിധാനത്തിൽ മാസ്കുകൾ നിർബന്ധമാണ്.അടുത്ത തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുന്നത്. തിരക്കേറിയ ട്യൂബ് ട്രെയിൻ പോലുള്ള സ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ അവയുടെ ഉപയോഗം നിർബന്ധമാക്കിയിരുന്നില്ല.

ടി‌എഫ്‌എൽ ജീവനക്കാരും ബസ് ഡ്രൈവർമാരും മാസ്‌ക്കുകൾ ആവശ്യമാണെന്ന് യാത്രക്കാരെ ഓർമ്മിപ്പിക്കുന്നത് തുടരുമെന്നും മേയർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷവും മാസ്ക് നിർബന്ധമാക്കുന്ന ആദ്യത്തെ യുകെ നഗരമാണ് ലണ്ടൻ. പൊതുഗതാഗതത്തിൽ ഫേസ് മാസ്കുകൾ നിർബന്ധമാക്കുന്നത് തള്ളിക്കളയില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പറഞ്ഞു.

എന്നാൽ മാഞ്ചസ്റ്ററിലെ ട്രാമുകളിൽ മാസ്കുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ആളുകളുടെ ആശയക്കുഴപ്പം കൂട്ടുന്നത് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ ജൂലൈ 19 ന് നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കുമെങ്കിലും മാക്സ് നിർബന്ധമായും ഉപയോഗിക്കുന്നത് കുറച്ചുകാലം കൂടി തുടരുമെന്ന് നിക്കോള സ്റ്റർജൻ പറഞ്ഞു.

അതിനിടെ ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 1,200 ൽ അധികം വരുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മ രംഗത്തെത്തി. നീക്കത്തെ രൂക്ഷമായി വിമർശിച്ച കൂട്ടായ്മ തീരുമാനം അശാസ്ത്രീയവും അപകടകരവമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ലാൻസെറ്റ് എന്ന മെഡിക്കൽ ജേണലിലാണ് വിദഗ്ദരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ദർ പറയുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് 2 ഡോസ് വാക്സിൻ നൽകാനും കുട്ടികളിൽ വാക്സിനേഷന് തുടക്കമിടാനും നാല് പ്രമുഖ സേജ് വിദഗ്ധർ ഉൾപ്പെടുന്ന ഗ്രൂപ്പ് ശുപാർശ ചെയ്യുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകർ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു ​പിടിച്ച്​ ആക്രമിക്കുന്ന വിഡിയോ വൈറലായി.

ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാൻ ശ്രമിച്ചത്​ പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.

പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. വിജയം ഉറപ്പിച്ച അവർ സ്​റ്റേഡിയത്തിന്​ പുറത്ത്​ പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.

ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതും പോരാഞ്ഞ് യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം.

ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.

ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന്‍ പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.

ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു വംശീയ അധിക്ഷേപത്തിന് ഇരയായത്. മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന്‍ രംഗത്തെത്തി. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന്‍ തുറന്നടിച്ചു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു.

ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.

യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെടുമ്പോൾ, ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കും. ചില പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാനുള്ള നിയമപരമായ ആവശ്യകത നീക്കം ചെയ്യും, പക്ഷേ തിരക്കേറിയ ഇൻഡോർ പ്രദേശങ്ങളിൽ അവ ഇപ്പോഴും തുടരേണ്ടതാണെന്ന് ശുപാർശ ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

2020 മാർച്ചിനുശേഷം ആദ്യമായി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാൻ അനുവദിക്കുകയും എല്ലാ വേദികൾക്കും ഇവന്റുകൾക്കുമുള്ള ശേഷി പരിധി നീക്കം ചെയ്യുകയും ചെയ്യും. എത്രപേർക്ക് കണ്ടുമുട്ടാമെന്നതിന് മേലിൽ ഒരു പരിധിയും ഉണ്ടാകില്ല കൂടാതെ 1 മീറ്റർ പ്ലസ് ഡിസ്റ്റൻസ് റൂൾ നീക്കം ചെയ്യും. നൈറ്റ്ക്ലബ്ബുകളും വലിയ ജനക്കൂട്ടമുള്ള മറ്റ് വേദികളിലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ (വാക്സിൻ പാസ്‌പോർട്ടുകൾ) സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻ‌എച്ച്‌എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നോ നെഗറ്റീവ് പരിശോധനാ ഫലമുണ്ടായെന്നും അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്നും കാണിക്കാൻ ഇവ ആളുകളെ അനുവദിക്കും. ഭാവിയിൽ ആവശ്യമെങ്കിൽ ചില വേദികളിൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് പത്രസമ്മേളനത്തിനുശേഷം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സർക്കാർ പറഞ്ഞു. വർക്ക് ഫ്രം ഹോം നിർബന്ധമാക്കില്ല.

അതേസമയം നിലവിലെ കോവിഡ് തരംഗത്തിന്റെ ഉച്ചസ്ഥായി ഓഗസ്റ്റ് പകുതിക്ക് മുൻപായി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അതിനുശേഷം ഇത് പ്രതിദിനം 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളിലേക്ക് എത്തുമെന്നും സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മരണങ്ങൾ പ്രതിദിനം 100 മുതൽ 200 വരെ ആയിരിക്കുമെന്നും വിദഗ്ദർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റോഡ് മാപ്പിൽ മാറ്റം വരുത്താതെ സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളും ഉണർന്നു. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അവധി ആഘോഷങ്ങൾക്ക് കൂടുതൽ ലക്ഷ്യ സ്ഥാനങ്ങൾ ലഭ്യമാകും.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.

അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇമിഗ്രേഷനിലെ കാത്തുനിൽപ്പ് നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിലെ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ ഇരുത്താനാണ് ഹീത്രുവിൽ അധികൃതർ ഒരുങ്ങുന്നത്. അതിനാൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. യുകെയിൽ പ്രബലമായ ഡെൽറ്റ വേരിയൻറ് പകരുന്നത് തടയാൻ കർശന നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.

RECENT POSTS
Copyright © . All rights reserved