UK

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷന്റെ  സജീവ അംഗം എബിമോന്‍ ഉണ്ണിട്ടന്റെ മാതാവ്‌ ശ്രീമതി ശോശാമ്മ ഉണ്ണിട്ടന്‍ (78) നാട്ടില്‍ നിരൃതയായി .

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ അറിയിച്ചു.

എബിമോന്‍ ഉണ്ണിട്ടന്റെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ ∙ ഒഐസിസി (യുകെ) യുടെ നേതൃത്വത്തിൽ ലണ്ടനിൽ ‘പി.ടി. തോമസ് എംഎൽഎ അനുസ്മരണം’ സംഘടിപ്പിച്ചു. ഒഐസിസി(യു കെ) യുടെ സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്ഫോമിൽ നടത്തിയ യോഗം’ അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തും കോൺഗ്രസിന്റെ സന്തത സഹചാരിയുമായ ഡിജോ കാപ്പൻ ഉദ്‌ഘാടനം ചെയ്തു. അദ്ദേഗം പിടിയെ അനുസ്മരിച്ചു നടത്തിയ പ്രസംഗം വികാരഭരിതവും യോഗത്തിൽ പങ്കുചേർന്നവർക്കു അവിസ്മരണീയവുമായി.

കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ നൽകിയ അനുസ്മരണ പ്രസംഗം പിടിയുടെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെൽപ്പിച്ച കനത്ത നഷ്‌ടത്തെയും, നട്ടെല്ലുള്ള നേതാവ് എന്ന നിലയിൽ കേരളജനതയ്ക്ക് അഭിമതനായ വ്യക്തിത്വത്തെ ഓർമ്മിപ്പെടുത്തുന്നതുമായി.

ബ്രിസ്റ്റോൾ മുൻ മേയറും കൗൺസിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോം ജോസ് തടിയൻപാട്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലിൽ (ജർമ്മനി), കേരളകോൺഗ്രസ് പ്രതിനിധിയും , മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡണ്ടുമായ സി. എ. ജോസഫ് , ഐഒസി പ്രതിനിധി ശ്രീ ബോബിൻ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തന കാലഘട്ടങ്ങളിൽ പിടി എന്ന അതുല്യ സംഘാടകനും മനുഷ്യ സ്നേഹിയുമായ രാഷ്ട്രീയ നേതാവിനെ തങ്ങളുടെ നേരറിവിൽ കണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ അനുസ്മരിച്ചതു പങ്കുചേർന്നവരുടെ ഹൃദയത്തിന്റെ ഏടുകളിൽ എഴുതപ്പെടുന്നതായി.

കെഎംസിസി യുകെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീർ പേരാമ്പ്ര, അർഷാദ് കണ്ണൂർ കേരളാ കോൺഗ്രസ് പ്രതിനിധികളായ ജിപ്സൺ തോമസ്, സോണി കുരിയൻ ഐഒസി പ്രതിനിധി അജിത് മുതയിൽ ഒഐസിസി വനിതാ കോഓർഡിനേറ്റർ ഷൈനു മാത്യു എന്നിവർ അനുശോചന സന്ദേശം നൽകി.

ഒഐസിസി യുടെ നാഷണൽ കമ്മിറ്റി മെംബേർസ് ഏവരും സന്ദേശങ്ങൾ പങ്കുവച്ച യോഗത്തിൽ മോഡറേറ്ററും ഒഐസിസി നേതാവുമായ അപ്ഫാ ഗഫൂർ ആലപിച്ച പിടിയുടെ ഇഷ്‌ട ഗാനമായ ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം വിങ്ങലായി മാറി.

ഒഐസിസി യുകെ പ്രസിഡന്റ് മോഹൻദാസ് നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 മത് ജന്മദിന ആശംസകള്‍ നേരുകയും ചെയ്തു..

യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.

എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.

വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.

പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.

മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബിർമിങ്ങ്ഹാം/വാൽസൽ : ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ  ഡയാസ് അജുവിന്റെ അമ്മയും, അജു തോമസിന്റെ ഭാര്യ മാതാവുമായ  ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ മരണമടഞ്ഞത്. സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണത്തിൽ വാൽസാൽ മലയാളികൾ ദുഃഖിതരുമായി.  പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.

ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമ്മാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.

തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. മൂത്ത മകളും ലാലുവിന്റെ ഭർത്താവും കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.

യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ ഇന്നത്തെ മരണം എന്നത് ഈ മലയാളി കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. അസോസിയേഷൻ മൈക്ക എല്ലാവിധ സഹകരണങ്ങളും ആയി ഒറ്റക്കെട്ടായി കുടുംബത്തെ സഹായിക്കുന്നു.

ലാലുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിസിസിവര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന്റെദേഹവിയോഗത്തില്‍ അദാരാജ്‌ലികള്‍ അര്‍പ്പിക്കാന്‍ ഒഐസിസി യുകെ. ചൊവ്വാഴ്ച വൈകുന്നേരം (28/12/21 ) 6.30 ന് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ് യോഗം നടക്കുക.പി.ടി യുടെ ഉറ്റ സുഹര്‍ത്ത് ഡിജോ കാപ്പന്‍ നാട്ടില്‍ നിന്നും പങ്കടുക്കും.

പിറ്റി യെ ഇഷ്ടപ്പെട്ടിരുന്ന കോണ്‍ഗ്രസ്,യുഡിഫ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ സുഹര്‍ത്തുക്കള്‍ക്കും സ്വാഗതം.നിലപാടുകളുടെ ചക്രവര്‍ത്തിയായിരുന്നു പിടി.പ്രകൃതിക്കു വേണ്ടിയുള്ള പിടിയുടെ പോരാട്ടമാണ് ഏറ്റവും കൂടുതല്‍ പലരേയും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. പിടിയാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. നിത്യഹരിതയാം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ബാധ്യത കൈമാറിയാണ് പിടി കടന്നുപോകുന്നത്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമുക്ക് അനുശോചിക്കാം, ആദരാഞാലികള്‍ അര്‍പ്പിയ്ക്കാം.

നാളെ 6.30 pm ന് താഴേ ക്കാണുന്ന link open ചെയ്ത് മീറ്റിംഗില്‍ പങ്കടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

Join Zoom Meeting

https://us02web.zoom.us/j/83038469988

Meeting ID: 830 3846 9988

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധ പ്പെടുക

07737240192 ( ഡോ. ജോഷി ജോസ്)

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബേത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വീഡിയോയെക്കുറിച്ച് സ്‌കോട്‌ലാന്‍ഡ് യാഡ് സന്വോഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന്‍ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുന്‍പാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വീഡിയോയിലുളളത് ഇയാള്‍ തന്നെയാണെന്നാണു സൂചന. ഇന്ത്യയില്‍ നിന്നുളള സിഖുകാരന്‍ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉറപ്പ് പാഴാകുമോ ? കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്കൂളുകൾ അടച്ചു ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക ലക്ഷ്യമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹിയോട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹെഡ്ടീച്ചേഴ്‌സ് യൂണിയനുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ദേശീയ വിലക്കുകള്‍ ഇല്ലെങ്കിലും ജീവനക്കാര്‍ രോഗബാധിതരാകുന്ന ഘട്ടത്തില്‍ ഇതിന് സാധ്യത നിലനില്‍ക്കുന്നുവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ഒത്തുകൂടല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. പുതിയ ടേമിന്റെ ആരംഭത്തിന് മുന്‍പാണ് ഇത്.

ജനുവരിയില്‍ റിമോട്ട് ലേണിംഗ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ്ബുക്കുകളും, ഇലക്ട്രോണിക് ഡിവൈസുകള്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച് ഇതിനുള്ള ഒരുക്കങ്ങളും സ്‌കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും, എഡ്യുക്കേഷന്‍ സെക്രട്ടറിയും ചര്‍ച്ച ചെയ്യുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ മിക്രോൺ വകഭേദം പടരുമെന്ന ആശങ്കയിൽ ഇറ്റാലിയൻ ഗവൺമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പാസ് നിയമങ്ങളും കർശനമാക്കി. പ്രധാനമന്ത്രി മാരിയോ ദ്രാഗി, ഇറ്റാലിയൻ കാബിനറ്റ്, സർക്കാർ ആരോഗ്യ ഉപദേഷ്ടാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

പൊതുസ്ഥലങ്ങളിലും വേദികളിലും പ്രവേശനം അനുവദിക്കുന്ന ഗ്രീൻ പാസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഫെബ്രുവരി ഒന്നുമുതൽ ആറു മാസമായി കുറച്ചു. നിലവിൽ ഗ്രീൻപാസ്സ് കാലാവധി ഒൻപതു മാസമാണ്. നഴ്സിങ് ഹോമുകളിൽ പ്രവേശിക്കുന്നതിനു മൂന്നു ഡോസ് കോവിഡ് വാക്സിൻ അല്ലെങ്കിൽ രണ്ടു ഡോസുകളും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും ഉണ്ടായിരിക്കണം.

വാക്‌സിനേഷൻ എടുക്കുകയോ കോവിഡിൽ നിന്നു സുഖം പ്രാപിക്കുകയോ ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൂപ്പർ ഗ്രീൻപാസിന്റെ പരിധി മ്യൂസിയങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വെൽനസ് സെന്ററുകൾ, സ്പാകൾ, സോഷ്യൽ സെന്ററുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും.

ഡിസംബർ 30 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബാറുകളിലും റസ്റ്ററന്റുകളിലും ഇൻഡോർ വേദികളിലും കൗണ്ടറിൽ നിന്നു ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് സൂപ്പർ ഗ്രീൻപാസ് കാണിക്കേണ്ടതുണ്ട്. വാക്സിനേഷൻ നടത്താത്തവർക്കു റസ്റ്ററന്റുകൾക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല.

വെയിൽസിൽ ഇന്ന് മുതൽ നൈറ്റ്‌ക്ലബ്ബുകൾ അടയ്ക്കുകയും പബ്ബുകളിലും റെസ്റ്റോറന്റുകളിലും സിനിമാശാലകളിലും പരമാവധി ആറ് പേർക്ക് ഒരുമിച്ച് പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ ഇൻഡോർ ഇവന്റുകളിൽ 30 പേരെ വരെ അനുവദിക്കും, അതേസമയം ഔട്ട്ഡോർ ഇവന്റുകളിൽ പരിധി 50 ആണ്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇന്ന് രാവിലെ 6 മണി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

സ്കോട്ട്ലൻഡിൽ രാവിലെ അഞ്ചുമണി മുതലാണ് കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വലിയ പരിപാടികളിൽ ഒരു മീറ്റർ സാമൂഹിക അകലം ആവശ്യമാണ്, ആളുകൾ നിൽക്കുന്ന ഇൻഡോർ ഇവന്റുകളിൽ 100 ​​പേർക്ക് അല്ലെങ്കിൽ ഇരിക്കുന്ന ഇവന്റുകൾക്ക് 200 പേർക്ക് വരെയാണ് അനുമതി. ഔട്ട്‌ഡോർ ഇവന്റുകൾക്ക്, പരിധി 500 ആളുകളാണ്.

തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ, നൈറ്റ്ക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടാൻ നിർബന്ധിതരാകും, മദ്യം വിളമ്പുന്ന ക്രമീകരണങ്ങളിൽ ടേബിൾ സേവനം ആവശ്യമാണ്. കൂടാതെ ഹോസ്പിറ്റാലിറ്റിക്കും ഒഴിവുസമയ ക്രമീകരണങ്ങൾക്കും ഒരു മീറ്റർ സാമൂഹിക അകലം നിയമം ബാധകമാകും.

വടക്കൻ അയർലൻഡിൽ നൈറ്റ് ക്ലബ്ബുകൾ അടച്ചിടും, ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിലെ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകളും നൃത്തവും നിരോധിക്കും. നടപടികൾ നാളെ രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ, ഇൻഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിൽ ആറ് പേർക്ക് അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് 10 ആളുകൾക്ക് ഒരുമിച്ച് കൂടാൻ അനുവദിക്കും.

കുട്ടികളെ മൊത്തത്തിൽ കണക്കാക്കില്ല. വിവാഹങ്ങളോ സിവിൽ പങ്കാളിത്ത ആഘോഷങ്ങളോ ഒഴിവാക്കും. ഓഫീസ് സ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം നടപ്പിലാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കാൻ ബിസിനസുകളോട് പറയുമ്പോൾ, ഗാർഹിക മിശ്രണം പരമാവധി മൂന്ന് വീടുകളായി കുറയ്ക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യും. സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർദ്ദേശിക്കും.

ഇംഗ്ലണ്ടിൽ പുതിയ നടപടികളുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരാനുള്ള സാധ്യത 10-ാം നമ്പർ നിരാകരിച്ചിട്ടില്ല. മന്ത്രിമാർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നതിനാൽ കോവിഡ് ഓ മീറ്റിംഗ് ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കാരൂർ സോമൻ, ലണ്ടൻ
എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുകൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും.    ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു. എനിക്ക് ലോക റെക്കോർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്റെ ഭാര്യ ഓമനയും മകൾ സിമ്മിയും കുടി ആശുപത്രീയിൽ കാണാൻ പോയിരുന്നു. അവിടെ അമേരിക്കയിൽ നിന്നുള്ള മകളെ പരിചപ്പെട്ടു. കുറെ പരിശോധനകൾ നടത്തിയാൽ മാത്രമേ അസുഖ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. പ്രവാസ സാഹിത്യത്തിൽ ഞാൻ ഹ്ര്യദയത്തിലേറ്റിയ  ഏക എഴുത്തുകാരിയാണ് സിസിലി ജോർജ്. ഒരു സർഗ്ഗ പ്രതിഭയുടെ ഹ്ര്യദയ സ്പന്ദനം സിസിലിയിൽ ഞാൻ കണ്ടിരുന്നു.
പ്രവാസ സാഹിത്യത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരിന്നു  സിസിലി ജോർജ്. സാഹിത്യ രചനകളിൽ മാത്രമല്ല ചിത്രകലയിലും, ചിത്രപ്പണികളിലും ഈശ്വരന്റെ ആശിർവാദം നേടിയ വ്യക്തിത്വ൦. അവിടുത്തെ മലയാളി സംഘടനയായ യു കെ അസോസിയേഷൻ അംഗം, ലണ്ടൻ മലയാളി കൗൺസിൽ അംഗം,  ലോക പ്രശസ്ത   ലിമ വേൾഡ് ലൈബ്രറിയുടെ ആരംഭകാലം മുതൽ സജീവസാന്നിധ്യമായി സഞ്ചരിച്ചു. അതിലെ എഡിറ്റോറിയൽ അംഗം.  റൈറ്റേഴ്‌സ് ബോക്സിൽ സിസിലിയുടെ വിവരണങ്ങൾ ലഭ്യമാണ്. ഇപ്പോഴും സിസിലി അടയാളപ്പെടുത്തിയ കയ്യക്ഷരങ്ങൾ എന്റെ കൈവശമുണ്ട്.  ലിമ ലൈബ്രറിയിൽ കഥകൾ ധാരാളമായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ ഇംഗ്ലീഷ് മലയാളം പത്രമായ “കേരള ലിങ്ക്” ലും തുടരെ കഥകൾ എഴുതിയിരുന്നു.     ലിമ ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന കെ.പി. ആമസോൺ പബ്ലിക്കേഷൻ വഴി മൂന്ന് നോവൽ, കഥകൾ പുറത്തു വന്നു. “വേനൽ മഴ”, “പക്ഷി പാതാളം”, “സ്‌നേഹ നൊമ്പരങ്ങൾ”  ഇതെല്ലം പ്രവാസ സാഹിത്യത്തിലെ പ്രമുഖ  കൃതികളാണ്.  പലപ്പോഴും സർഗ്ഗ ധനരായ പ്രവാസി എഴുത്തുകാരെ അവഗണിക്കുന്ന പ്രവണതയാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. വാലാട്ടികളായി ചെല്ലുന്നവരെ അവർക്ക് പ്രിയമാണ്.  വരും തലമുറക്ക് വായിക്കാനായി   കെ.പി. ആമസോൺ പബ്ലിക്കേഷനിൽ സിസിലിയുടെ നോവൽ, കഥകൾ മരണമില്ലതെ നിറപുഞ്ചിരിയുമായി ജീവിച്ചിരിക്കുന്നു.
സിസിലിയുടെ കഥകളിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന ഭാഷ അവതരണം നാടൻ ശൈലിയിൽ സുന്ദരങ്ങളായ വ്യാഖ്യാനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ളതാണ്.  ആവർത്തന വിരസത വായനക്കാർക്ക് അനുഭവപ്പെടാറില്ല.  സാങ്കേതിക വിദ്യകൾ വളർന്നിട്ടും ഗൂഗിൾ, യു ട്യൂബ് വേട്ടക്കാർ അരങ്ങു വാഴുമ്പോഴും  ബോധപൂർവ്വമോ അബോധപൂർവ്വമോ അതിൽ നീന്തിപ്പുളയാൻ സിസിലി ജോർജ് താല്പര്യം പ്രകടിപ്പിച്ചില്ല. സമ്പത്ത് വർദ്ധിച്ചപ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിയായി   കീരീടം ധരിച്ച രാഞ്ജി,  രാജാവിനെപ്പോലെ തലയർത്തിപ്പിടിക്കാനും സിസിലി ശ്രമിച്ചില്ല.  ആത്മ കഥാംശം നിറഞ്ഞ കഥകളിലൂടെ ആരാധകരാൽ വാഴ്ത്തുപാട്ടുകൾ കേൾക്കാനും ശ്രമിച്ചില്ല.   ഈശ്വരൻ ദാനമായി  നൽകിയ അക്ഷര ജ്ഞാനം വായനക്കാർക്ക് നൽകുക മാത്രമാണ് ചെയ്തത്.   പ്രശസ്തിയുടെ ഔന്നത്യമൊന്നും സിസിലി ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ചുരുക്കം മാധ്യമങ്ങളിൽ എഴുതിയത്.   പാശ്ചാത്യ സംസ്കാരത്തിൽ ജീവിച്ചിട്ടും മാതൃ  ഭാഷക്കായി ത്യാഗം സഹിച്ച വ്യക്തിയാണ് സിസിലി ജോർജ്.
 ഭാരതത്തിൽ ആദിമ മനുഷ്യർ കാണപ്പെട്ടത് പഞ്ചാബ്, സിന്ധു ഗംഗ നർമ്മദാ തീരമെന്നും, ദ്രാവിഡ സംസ്കാരവും ഭാഷയും  നിർണ്ണായകമായ സ്ഥാനം  വഹിച്ചിരുന്നുവെന്നും പണ്ഡിതർ അവകാശപ്പെടുന്നുണ്ടെങ്കിലും  ആര്യഭാഷകളുടെ വരവും വളർച്ചയും ആർക്കും തള്ളിക്കളയാൻ സാധ്യമല്ല. ലോകമെങ്ങും ആദരിക്കപ്പെടുന്ന അന്യ – ആര്യഭാഷയായ ഇംഗ്ലീഷ് മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ദ്രാവിഡ മാതൃ ഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്താണ് സിസിലി ജോർജ് ജീവിച്ചത്.  യന്ത്ര യുഗത്തിന്റ വികാസത്തിലേക്ക് യൗവനക്കാർ മാറിയപ്പോഴും കുശവൻ മെനഞ്ഞെടുക്കുന്ന മൺപാത്രങ്ങൾ പോലെ നാടൻ തനിമയിൽ ഓരോ സൃഷ്ടികൾ മെനഞ്ഞെടുത്തു. വരച്ചെടുത്ത ഓരോ ചിത്രങ്ങളും നിറങ്ങൾ ചാർത്തി ലണ്ടനിലെ  ജീവ കാരുണ്യ സംഘടനകൾക്ക് കൈമാറി. ഞാൻ നാട്ടിലേക്ക് വരുന്നതിന് മുൻപ്   നവംബർ മാസത്തിൽ എന്നോട്    പറഞ്ഞത് “ധാരാളം തുണികൾ ഡിസൈൻ ചെയ്തുകൊടുക്കാൻ എത്തിയിരിക്കുന്നു. ഞാൻ ചോദിച്ചു.  “ജോലിക്ക്  നല്ല കൂലി കിട്ടുമെല്ലോ? അപ്പോൾ കിട്ടിയ ഉത്തരം. “ഈ തുണികൾ അയച്ചുതരുന്നവരും പാവങ്ങൾക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഞാനും അതിലെ ഒരംഗം. എത്രയോ വർഷങ്ങളായി അവരെ സഹായിക്കുന്നു”.  യൂറോപ്പിൽ ഞാൻ ഏറ്റവും കൂടുതൽ  മടുപ്പില്ലാതെ  സംസാരിച്ചിരുന്നത് സിസിലി ജോർജുമായിട്ടാണ്.  സിസിലിയെ അപഗ്രഥിക്കപ്പെടുമ്പോൾ അടിസ്ഥാനപരമായി മാതൃ ഭാഷയോട്  മനസ്സറിഞ്ഞുള്ള   സ്‌നേഹം, ആത്മാർഥമായി സംസാരിക്കാൻ പറ്റിയ നല്ലൊരു ചങ്ങാതി,  നിറപുഞ്ചിരി നിറഞ്ഞ സംസാരം, കളങ്കം ചാർത്താത്ത സമീപനങ്ങൾ,  ആരെയും കൈപിടിച്ച് നടത്താനുള്ള വ്യഗ്രത, ആരെപ്പറ്റിയും പരദൂഷണം പറയാത്ത വ്യക്തിത്വം, അത്തരക്കാരെ കുരക്കുന്ന നായ്ക്കൾ എന്നാണ് വിശേഷിപ്പിച്ചത്. മൂല്യബോധമുള്ള സ്ത്രീ ജന്മം, നാടൻ ശൈലിയിലുള്ള എഴുത്തുകൾ, ചിത്രങ്ങൾ തുടങ്ങി  എല്ലാം രംഗത്തും നിലവാരവും വ്യക്തിത്വമുള്ള എഴുത്തുകാരി, ചിത്രകാരി, ജീവ കാരുണ്യ പ്രവർത്തകയായിട്ടാണ് കാണാൻ സാധിക്കുക.  ഇത്തരക്കാർ സാഹിത്യ ലോകത്തു് വിരളമാണ്.
കലാ -സാഹിത്യ ലോകത്തു് കുന്തിരിക്കത്തിന്റെ മണമുള്ളവർ ചുരുക്കവും കാട്ടു പൂക്കളുടെ മണമുള്ളവർ  ധാരാളവു മാണ്. കാട്ടുപൂക്കളുടെ ദുർഗന്ധമുള്ളവർ പരദൂഷണത്തിലും പലവിധ സന്ദേഹങ്ങളിലും കുരുങ്ങി  സോഷ്യൽ മീഡിയ യന്ത്ര പൂക്കളിൽ നിന്ന് പുറത്തുവിടുന്നത്  കാട്ടുപൂക്കളുടെ ദുർഗന്ധമാണ്. ഇവരുടെ മധ്യത്തിൽ നിന്നാണ് മണ്ണിന്റെ  ജൈവഗന്ധമുള്ള  കഥകൾ സിസിലി ജോർജ് നമ്മുക്ക് തന്നത്.  നല്ല വായനക്കാർ ഹ്ര്യദയത്തിലേറ്റിയ സിസിലി ജോർജ് എന്നും അണയാത്ത ഒരു ദീപശിഖയായി നമ്മിൽ ജീവിച്ചിരിക്കുമെന്നുറപ്പാണ്. ബ്രിട്ടനിലുള്ള കലാ സാഹിത്യ പ്രേമികൾക്ക് ഒരു തീരാ നഷ്ടമാണ് സിസിലിയുടെ വിടവാങ്ങൽ.  അഴകിൽ നെയ്തെടുത്ത  തന്റെ ചിത്രകഥകൾപോലെ  എല്ലാവരുടെയും ഹ്ര്യദയം കവർന്നുകൊണ്ടാണ് സിസിലി യാത്രയായത്‌. നന്മകൾ നിറഞ്ഞ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
RECENT POSTS
Copyright © . All rights reserved