ലണ്ടൻ സ്പോർട്സ് ലീഗ് വോളിബാൾ ടൂർണമെന്റിൽ കേംബ്രിഡ്ജിന്റെ പടക്കുതിര നയിച്ച സ്‌പൈക്കേഴ്‌സ് കേംബ്രിഡ്ജ് രണ്ടാം തവണയും കിരീടം ചൂടി . ആവേശം നിറഞ്ഞ ഫൈനലിൽ ബ്രോംലി ലണ്ടനെ നിലംതൊടാൻ അനുവദിക്കാതെ കേംബ്രിഡ്ജിന്റെ ചുണക്കുട്ടികൾ കപ്പിൽ മുത്തമിട്ടു. സ്കോർ . ബ്രോംലി ലണ്ടൻ രണ്ടാം സ്ഥാനവും ഷെഫീൽഡ് മൂന്നാം സ്ഥാനവും നേടി . ലിവർപൂൾ ലയൻസിനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു .
യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ യുകെ പിന്‍വലിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം . രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷം യുകെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റീനും നെഗറ്റീവ് കോവിഡ് പരിശോധനയും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാലി ബിനോയിയുടെ നിര്യാതയായ മാതാവ് മറിയാമ്മ വർഗീസിന്റെ (84) സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നാട്ടിൽ വെച്ച് നടത്തപ്പെടുന്നു. പെരുമ്പടം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ ചടങ്ങുകൾ നടത്തപ്പെടും.
ഇന്നലെയാണ് സാലിയുടെ മാതാവ് മറിയാമ്മ നാട്ടിൽ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് മരണമടഞ്ഞത്.
സാലി ബിനോയിയുടെ മാതാവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ചൈന ചെയ്തതുപോലെ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) പദ്ധതിയില്ലെന്ന് തുറന്ന് പറഞ്ഞ് ചെയർമാൻ ഗാരി ജെൻസ്ലർ. ക്രിപ്‌റ്റോകറൻസികൾ നിരോധിക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഹൗസ് കമ്മിറ്റി ഫിനാൻഷ്യൽ സർവീസസ് മുമ്പാകെ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ജെൻസ് ലർ ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായ ടെഡ് ബഡ് ആണ് ക്രിപ്‌റ്റോകറൻസി നിരോധനത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ജെൻസ് ലർ സൂചിപ്പിച്ചു.
ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയിലെ ബാങ്കുകളെയും പേയ്‍മെന്റ് സ്ഥാപനങ്ങളെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആഹ്വാനം ചെയ്തുകൊണ്ടുളള അറിയിപ്പ് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. 2017 ൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിലൂടെ ക്രിപ്‍റ്റോ എക്സ്ചേഞ്ചുകൾ ചൈനയിൽ നിന്ന് പുറന്തള്ളപ്പെട്ടു. ബിറ്റ് കോയിൻ വ്യാപാരത്തിനും ഖനനത്തിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അറിയിച്ചിരുന്നു.
എന്നാൽ തങ്ങളുടെ സമീപനം തികച്ചും വ്യത്യസ്തമാണെന്ന് ജെൻസ്ലർ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനുള്ള നിയമങ്ങൾ, നികുതി പാലിക്കൽ തുടങ്ങിവ ക്രിപ്റ്റോയ്ക്കും ബാധകമാണ്. ഇത് ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല ട്രഷറി വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിപ്റ്റോയുടെ നിരോധനം കോൺഗ്രസിനെ ആശ്രയിച്ചിരിക്കും. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിരോധിക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശ്യമില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും പറഞ്ഞിരുന്നു.
ഫൈസൽ നാലകത്ത്
താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഈയിടെ പുറത്തിറങ്ങിയ വേണം എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. ഒരു മലയാളം ഇൻഡി ഗാനത്തിന് ലോകമെമ്പാടും ശ്രദ്ധ കിട്ടുന്നതും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളെ ലഭിക്കുന്നതും സാധാരണമല്ല. സ്പോട്ടിഫയ്, ആപ്പിൾ മ്യൂസിക്, തുടങ്ങി മിക്ക ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും ‘വേണം’ ഇന്ന് ലഭ്യമാണ്.
video link : https://www.youtube.com/watch?v=dyR35DLNvog
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി ആദിത്യ ശങ്കറിന്റേതാണ് വരികൾ. 2002 മുതൽ കവിതകൾ മുഖ്യധാരയിൽ പ്രസിദ്ധീകരിച്ചു വരുന്നു. ഒരു മലയാളം ഗാനത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണിത്.ആഫ്റ്റർ സീയിങ്, പാർട്ടി പൂപ്പേർഴ്‌സ്, എക്സ് എക്സ് എൽ എന്നിവയാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ. അനിമേഷൻ പഠിച്ച കാലത്ത് മലയാളം കവിതാ സമാഹാരം. ബാംഗ്ലൂരിൽ താമസം.സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷബീർ (ഷാബ്സ് ക്രാഫ്റ്റ്) എന്ന സംഗീതഞ്ജനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ഗാനമാണ്. ഇൻസ്ട്രുമെന്റൽ സിംഗിളുകളാണ് അദ്ദേഹത്തിന്റേതായി ഇതിനു മുന്നേ റിലീസ് ചെയ്തിട്ടുള്ളത്.
പ്രമുഖ ഗായകൻ ഹരീഷാണ് ‘വേണം’ ആലപിച്ചിട്ടുള്ളത്. വർഷങ്ങളായി പടിഞ്ഞാറൻ, ക്ലാസിക്കൽ ഭാഷകളിൽ നന്നായി പരിശീലനം നേടിയ ഗായകൻ കൂടി ആണ് ഹരീഷ്. ഷബീറിനെപ്പോലെ അദ്ദേഹവും സിംഗപ്പൂരിലാണ് താമസം.
മൂവരും ടെക് കമ്പനികളിൽ ജോലി ചെയ്യുന്നുവെങ്കിലും സംഗീതം അവരെ ഒരുമിച്ച് കൊണ്ടുവന്നു. ഷബീറും ആദിത്യനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. അതേസമയം ഹരീഷും ഷബീറും സിംഗപ്പൂരിൽ കണ്ടു മുട്ടി. പുതിയതും വ്യത്യസ്തവുമായ കല സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുമായി സംവദിക്കുക; ഈ മൂവർ സംഘത്തെ മുന്നോട്ട് നയിച്ച ലക്ഷ്യമിതാണ്.
“സത്യം പറഞ്ഞാൽ, പാട്ട് ഇത്രയധികം ശ്രോതാക്കളിലേക്കെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിലും സന്തോഷകരമായ കാര്യം, ഞങ്ങളുടെ ഗാനത്തിന് ഇതര രാജ്യങ്ങളിലെ മലയാളം അറിയാത്ത ശ്രോതാക്കളിൽ നിന്ന് വരെ ലഭിക്കുന്ന സ്വീകരണമാണ്. ഗാനത്തോടൊപ്പം ചേർത്ത സബ്-ടൈറ്റിലുകളാണ് ഇത് എല്ലാവരിലും എത്താൻ സഹായിച്ചത്. പാട്ടാസ്വദിക്കുക മാത്രമല്ല, അഭിപ്രായവും അറിയിക്കുന്നുണ്ട് വ്യൂവേഴ്‌സ്. വിമർശനവും ആസ്വാദനവും അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു”, ഷബീർ പറയുന്നു.
വേണം എന്ന ആശയം ആദ്യം ഉദിച്ചപ്പോൾ വരികൾക്കായി ഷബീർ അദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യനെ സമീപിക്കുകയായിരുന്നു. ഇന്നത്തെ യുവാക്കളുടെ മനോഭാവത്തെ അവരുടെ പരിസ്ഥിതി ബോധത്തെ അവരുടെ ചോദ്യം ചെയ്യലുകളെ കരുതലിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നതും എന്നാൽ അവരുമായി സംവദിക്കുന്നതുമായ ഒരു രചനയാണ് അവർ പിന്നെ സൃഷ്ടിക്കാൻ ശ്രമിച്ചത്. മുൻ തലമുറയെപ്പോലെ തങ്ങൾക്ക് ചുറ്റുമുള്ള കുറവുകളും അനീതിയുമായി പൊരുത്തപ്പെടാൻ കൂട്ടാക്കാത്തവരെ ഈ പാട്ട് ഉയർത്തിപ്പിടിക്കുന്നുണ്ട്. പുതിയ തലമുറ എല്ലാം ചോദ്യം ചെയ്യണം, അർഹതപ്പെട്ട എല്ലാത്തിനും ആവശ്യപ്പെടണം, ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് എന്നെല്ലാം രസകരമായി അവതരിപ്പിക്കുക വഴി ‘മാറ്റം വേണം’ എന്ന് തന്നെയാണ് ‘വേണം’ മുന്നോട്ട് വെയ്ക്കുന്ന ആശയം.
കലാപത്തിന്റെയും കോപത്തിന്റെയും സ്വരത്തിൽ ആരംഭിച്ച് ആനന്ദത്തിലേക്കും പ്രത്യാശയിലേക്കും പ്രാർത്ഥനയിലേക്കും വഴി മാറുന്ന പാട്ട്, ഷാബ്സ്ക്രാഫ്റ്റിന്റെ അഭിപ്രായത്തിൽ, ഒരു ‘മികച്ച നാളെ’ എന്ന പ്രത്യാശ സൃഷ്ടിക്കുന്നതിനായാണ് ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. റാപ്പ്, മെലഡി, ദക്ഷിണേന്ത്യൻ ക്ലാസിക്കൽ എന്നിവയുടെ സമന്വയമാണ് ഈ പാട്ട് എന്നതും രസകരമാണ്. റാപ്പിനും ക്ലാസിക്കലിനുമായി രണ്ട് ഗായകരെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും എല്ലാ ഗാന ശാഖയിലും പ്രാവീണ്യം നേടിയ ഹരീഷിനൊപ്പം പ്രവർത്തിച്ച ശേഷം ഒരു ഗായകൻ തന്നെ മതിയെയെന്ന് ഷബീർ തീരുമാനിക്കുകയായിരുന്നു. ഒരു പുതിയ പാട്ട് സൂക്ഷ്മായ് മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചത് എൻ്റെ പണി വളരെ എളുപ്പമാക്കി. എന്റെ 10 വയസ്സുള്ള മകന്റെ (ഇഷാൻ) ചില സ്വരങ്ങളും ചില പശ്ചാത്തല ബിറ്റുകൾക്കായി ഞാൻ ഉപയോഗിച്ചു, ”ഷബീർ പറഞ്ഞു.
പാട്ട് പൂർത്തിയാക്കാൻ ആറ് മാസത്തോളമെടുത്തു. സംഗീതസംവിധായകനും ഗാനരചയിതാവിനും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ നിന്നും ജോലി ചെയ്യേണ്ടി വന്നു. മിക്സിംഗിനും മാസ്റ്ററിംഗിനും പ്രധാനമായും നെതർലാൻഡിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് സൗണ്ട് എഞ്ചിനീയർമാരുമായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ പല ടെക്നീഷ്യൻമാരും ഇൻസ്ട്രുമെന്റൽ ശബ്ദ വിദഗ്ധരും ഈ സംരംഭത്തിൻ്റെ ഭാഗമാണ്. വേണം എന്ന ഇൻഡി ഗാനത്തിന്റെ വേൾഡ്-വൈഡ് വിതരണവും ലേബലും നിയന്ത്രിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്.
ആറു മിനിറ്റ് ദൈർഘ്യമെന്നത് സാധാരണമല്ല. ഈ മൂവർ സംഘം പറയുന്നതനുസരിച്ച്, പരീക്ഷണാത്മകവും കൃത്യമായ കാഴ്ചപ്പാടുമുള്ള
ഈ പാട്ടിൻ്റെ ഒഴുക്കിനതനിവാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം വേണം എന്ന പാട്ട് വേറിട്ടുനിൽക്കുന്നതും സംഗീത പ്രേമികളതിനെ സ്വീകരിക്കുന്നതും.
ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്.
അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിൽസയിലാണ്. 22 കാരനായ മലയാളി യുവാവിന്റെയും 19ഉം 17ഉം വയസുള്ള മറ്റു രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അറിയാമെങ്കിലും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് സുപരിചിതരാണ് അക്രമത്തിനിരയായ യുവാവും കുടുംബവും. മലയാളി കുടുംബത്തിനുണ്ടായ ഈ ദുഃഖകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ന്യൂഹാമിലെ മലയാളി സമൂഹം.
യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അജ്ഞാതരുടെ അക്രമത്തിന് ഇരയായ മലയാളി. ഏഴുമണിയോടെ ബാർബർഷോപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ മുടിവെട്ടാനായി എത്തിയ യുവാവിനും മറ്റു രണ്ടുപേർക്കുമെതിരെ വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. ഇതോടൊപ്പം അക്രമികൾ കഠാരകൊണ്ടും ആക്രമണം നടത്തിയെന്നാണു പൊലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫോറസ്റ്റ് ഗേറ്റിലെ എ-114 അപ്റ്റൺ ലെയ്നിലുള്ള ഈമ്രാൻസ് ഹെയർ ഡ്രസേഴ്സിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അക്രമമുണ്ടായത്. സംഭവം ഭീകരാക്രമണമല്ലെന്നു മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച വൈകിട്ടുവരെ ന്യൂഹാമിൽ വാഹനങ്ങൾ അരിച്ചു പെറുക്കി.
ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ ഉടൻ സി.എ.ഡി-6941/ സെപ്റ്റംബർ 08 എന്ന റഫറൻസിൽ 101ലോ 0800555111 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും പോലീസ് അഭ്യർഥിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗിക പാഠപദ്ധതിയായ് നമ്മൾ ഭ്രാന്തിയെന്ന് മുദ്രകുത്തി വിളിക്കുന്ന പാവം ചെമ്പരിത്തിപ്പൂവിനെ വലിച്ചുകീറി ഒട്ടിച്ചും തേൻ കുടിക്കുന്ന വണ്ടിനെ ക്രൂരനായി ചിത്രീകരിച്ചുമൊക്കെ പറ്റിച്ചതിലൂടെ ഉരിതിരിഞ്ഞ തലമുറയാണിന്നിവിടെവരെയെത്തിനിൽക്കുന്ന നമ്മുടെ ലൈംഗിക ഭ്രാന്തസമൂഹം.
എന്തിനേറെ പണ്ട് ആറ് വയസ്സുള്ളൊരു പെൺകുട്ടി ഒരുദിവസം സ്കൂളിൽ നിന്ന് വീട്ടിൽവന്ന് അമ്മയോട് ചോദിച്ചു, അമ്മേ, ഞാൻ എങ്ങനെയാണ് ജനിച്ചത്? അമ്മ ലജ്ജിച്ചു തലതാഴ്ത്തി പറഞ്ഞു, അത് നിന്നെയൊരു മാലാഖ കൊണ്ടേ തന്നതാണ്. പിന്നീടവൾ ചോദിച്ചു അപ്പോൾ അമ്മയെങ്ങനെയാണ് ജനിച്ചത്?” അത് എന്നെയുമൊരു മാലാഖ മൂത്തശ്ശിക്കു കൊടുത്തതാണ്. അപ്പോളവൾ ഉടനെ ചോദിച്ചു അമ്മേ അങ്ങനെയെങ്കിൽ മുത്തശ്ശി എങ്ങനെയാണ് ജനിച്ചത്? അതുമൊരു മാലാഖ കൊടുത്തതാണ് .
ഉടനെ അവൾ പോയി അവളുടെ ഗൃഹപാഠ പുസ്തകത്തിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി. അത് കണ്ട് ആകെയൊരു അസ്വസ്ഥത തോന്നിയ അമ്മ പെൺകുട്ടിയുടെ നോട്ട്ബുക്ക് എടുത്തു നോക്കിയപ്പോൾ ഫാമിലി ട്രീ എന്ന വിഷയത്തെക്കുറിച്ചവൾ എന്റെ കുടുംബത്തിൽ മൂന്ന് തലമുറകളായി ആർക്കും അപ്പനുമമ്മയും ഇല്ല. ഞങ്ങൾ അനാഥരാണ് എന്ന് എഴുതിവച്ചിരിക്കുന്നതാണ് അമ്മ കണ്ടത് .
അതെ എന്തോ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് ലൈംഗികതയെക്കുറിച്ച് കുട്ടികളോട് പറയാൻ നാണമാണ് . പക്ഷെ സിൽവർബർഗിന്റെ അഭിപ്രായത്തിൽ കുട്ടികൾ അവരുടെ വാക്കുകൾ കൂട്ടി പറയാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ലൈംഗികതയെകുറിച്ചും പറയാൻ പഠിക്കണതാവശ്യമാണ് എന്ന് പറയുന്നു.
അതായത്, ബാത്ത് സമയം പോലുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ജനനേന്ദ്രിയങ്ങൾക്ക് അനുയോജ്യമായ പേരുകൾ ഉൾപ്പെടുത്തുക. ചിലപ്പോൾ ജനനേന്ദ്രിയത്തിന്റെ ശരിയായ പദങ്ങൾ കുഞ്ഞിനെ പഠിപ്പിക്കുന്നത് നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാലും ലിംഗം, വൾവ, യോനി, ക്ലിറ്റോറിസ്, നിതംബം, മുലക്കണ്ണുകൾ എന്നീവാക്കുകൾ കയ്യ് കാല് മുഖം എന്നീ വാക്കുകൾപോലെ തന്നെ പറഞ്ഞു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് സെക്സ് എഡ്യൂകേഷൻ വളരെ ചെറുപ്പം മുതലേതന്നെ എളുപ്പത്തിൽ പഠിക്കാൻ സഹായമാകുമെന്ന് തോൺഹിൽ പറയുന്നു. കാരണം ഇവയെല്ലാം എല്ലാ കൊച്ചുകുട്ടികളും അറിഞ്ഞിരിക്കേണ്ട പദങ്ങളാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ അറിയിക്കാനും ഈ വാക്കുകൾ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പക്ഷെ കുട്ടികളോട് സംസാരിക്കുബോൾ ചിലവാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ടതുണ്ട് . അതായത് എല്ലാ ആൺകുട്ടികൾക്കും ലിംഗമുണ്ട്, എല്ലാ പെൺകുട്ടികൾക്കും യോനി ഉണ്ട് എന്നതിനു പകരം, ലിംഗമുള്ള ആളുകൾ ആണുങ്ങൾ ആണെന്നും യോനി ഉള്ള ആളുകൾ പെണ്ണുങ്ങൾ ആണെന്നും പറയുന്നതാണ് കൂടുതൽ ഉത്തമം.
ഇങ്ങനെയുള്ള തുറന്ന ഭാഷ ചെറിയ വയസ്സിൽ തന്നെ ഉപയോഗിക്കുന്നത് പിന്നീട് ലിംഗപരമായ റോളുകളെയും ഐഡന്റിറ്റികളെകുറിച്ചുമൊക്കെ എളുപ്പത്തിലുള്ള സംഭാഷണങ്ങൾക്ക് നമ്മൾ അടിത്തറ പാകാൻ സഹായമാകുന്നുവെന്ന് തോൺഹിൽ വിശദീകരിക്കുന്നു.
രണ്ട് വയസിനടുത്തുള്ള കുട്ടികൾ അവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാനുള്ള പ്രവണത തികച്ചും സാധാരണമാണ് . പക്ഷെ അങ്ങനുള്ളപ്പോൾ നമ്മൾ മിക്കവാറും അയ്യേ നാണക്കേട് എന്ന് ഉച്ചത്തിൽ പറഞ്ഞു കളിയാക്കുന്നതിനു പകരം ഇത് കിടപ്പുമുറിയിൽ സ്വകാര്യതയിൽ ചെയ്യേണ്ടതാണെന്ന് പറയാനുള്ളൊരു അവസരമായി ഉപയോഗിക്കാൻ നമ്മൾ പഠിക്കണം.
ഇനി 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ചെങ്ങനെ സംസാരിക്കാമെന്ന് നോക്കാം: ഈ പ്രായത്തിൽ, കുട്ടികൾക്ക് പരസ്പരമുള്ള ശരീരത്തെക്കുറിച്ച് കൂടുതൽ ജിജ്ഞാസയുണ്ടാകും. അതിനാൽ മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കരുത് തൊടരുത് എന്നൊക്കെ പറയുന്നപോലെതന്നെ മറ്റ് ആളുകളാൽ സ്പർശിക്കുന്നതിനോ മറ്റൊരാളെ സ്പർശിക്കുന്നതിനോ ഒക്കെ അനുവാദം ചോദിക്കാൻ ഈ പ്രായത്തിൽ പഠിപ്പിക്കണമെന്ന് സിൽവർബർഗ് പറയുന്നു.
ആതുപൊലെതന്നെ മറ്റുള്ളവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ഒരിക്കലും ശ്രമിക്കരുതെന്നും അങ്ങനെ ചോദിക്കരുതെന്നും കാരണം ഇത് ശരീരത്തിന്റെ വളരെ പ്രത്യേക ഭാഗങ്ങളായതിനാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലയെന്നുമൊക്കെ നമ്മുടെ കുട്ടിയോട് അവന്റെ ഭാഷയിൽ നമ്മൾ പറഞ്ഞുകൊടുക്കേണ്ട പ്രായമാണിത്. ഇനിയോരുകാരണവശാൽ നമ്മുടെ കുട്ടികൾ മുമ്പത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ പോലും, എപ്പോൾ വേണമെങ്കിലും മമ്മിയോട് വന്നു തുറന്ന് പറയാനുള്ള സ്വാതന്ത്രം കുട്ടിക്ക് കൊടുക്കേണ്ടതുണ്ടെന്നും തോൺഹിൽ പറയുന്നു.
ഈയൊരു പ്രായത്തിലാണ് മിക്ക കുട്ടികളും ഞങ്ങളുണ്ടായതെങ്ങനാണ് എന്ന് ചോദിക്കുക. അപ്പോൾ കുട്ടിയുടെ ജനനത്തെകുറിച്ച് തന്നെ അവനോട് അല്ലങ്ങിൽ അവളോട് വിവരിക്കാൻ നമുക്കാകണം. അതിനുള്ള ഏറ്റവും നല്ലൊരു വഴി പ്രീസ്‌കൂൾ സെറ്റിനായ് തയ്യാറാക്കിയിട്ടുള്ള വാട്ട് മേക്സ് എ ബേബി എന്ന ആദ്യ പുസ്തകത്തിന്റെ രചയിതാവ് വിശദീകരിക്കുന്നത് നിങ്ങടെ കുട്ടിക്ക് എത്രത്തോളം നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇത് വിശദമാക്കേണ്ടത് എന്നാണ്. എങ്കിലും രണ്ട് മുതിർന്നവർ അവരുടെ ശരീരങ്ങൾ ഒരുമിച്ച് ചേർന്ന് ബീജവും മുട്ടയും പങ്കുവെക്കുകയോ അല്ലെങ്കിൽ ബീജമോ മുട്ടയോ മറ്റൊരാളിൽ നിന്ന് കടമെടുക്കുകയോ ചെയ്താണ് നിന്നെ പോലെ ഒരു കുട്ടിയെ ഉണ്ടാക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇച്ചിരികൂടി വലുതായശേഷം പറഞ്ഞുതരാമെന്നും പറയാൻ നമുക്കാവണം. എന്തുതന്നെയായാലും കുട്ടിയോട് ആ പ്രായത്തിൽ “കള്ളം” പറയരുത് എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Thornhill suggests exploring how babies are made by telling kids their own birth story, which lets you tailor the details to your family’s specific situation. Just be sure to note that your child’s birth story is just one of many ways that families are made.
It’s important to introduce kids of this age group to the idea that families and relationships can be built in various ways. If your kids are part of or are regularly around non-traditional families, they’ll naturally pick up on this, explains Silverberg.And bring inclusive language into your everyday speech. For example, says Silverberg, swap “Welcome, boys and girls” for “Welcome, kids” or “Welcome, friends.” While subtle, this small shift teaches children that gender isn’t binary.
ഇനി 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായത്തിൽ കുട്ടികളത്രയ്ക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും അവയെങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ അപരിചിതരുമായി സംസാരിക്കുന്നതിനും ഫോട്ടോകൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിനും അനുവാദം ചോദിക്കണമെന്നും ഈ പ്രായത്തിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു . അത് കൂടാതെ കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും അശ്ലീലമുള്ളവ കണ്ടാൽ ആ തരത്തിലുള്ള വെബ്‌സൈറ്റുകൾ മുതിർന്നവർക്കുള്ളതാണെന്നുമവരെ പറഞ്ഞു മനസിലാക്കാൻ നമ്മൾ മടിക്കരുത്.
ഇനി നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു എട്ട് വയസ്സാകുമ്പോഴേക്കും ഒട്ടുമിക്ക കുട്ടികളും അവരുടെ ശരീരത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതിനാൽ കുട്ടികളിൽ സ്വയംഭോഗചിന്താഗതികൾ വരാവുന്നതിനാൽ അതിനെക്കുറിച്ചുകൂടി അവരുമായി പുനഃപരിശോധിക്കാനുള്ള നല്ലൊരു സമയമാണിത്. ഇതിനെ സ്വകാര്യമായി ചെയ്യുന്ന ഒന്നായി പറഞ്ഞു മനസിലാക്കേണ്ടതിനൊപ്പം ശരിയായ ശുചിത്വത്തെകൂടി പറഞ്ഞുകൊടുക്കാൻ മറക്കരുതെന്നും തിയറി പറഞ്ഞുവക്കുന്നു.
ഈ പ്രായത്തിൽ, ലൈംഗിക പീഡനത്തെക്കുറിച്ചു കുട്ടികളോട് കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിലൂടെ അവരവരെ തന്നെ സംരക്ഷിക്കുന്നതിനോ ഇനി അതുമല്ലങ്കിൽ ദുരുപയോഗം അനുഭവിക്കുന്ന അവരുടെയൊരു സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടിയോ കുട്ടികൾ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ഈ പ്രായത്തിൽ തന്നെ അറിയേണ്ടത് പ്രധാനമാണെന്ന് സിൽവർബർഗ് വിശദീകരിക്കുന്നു.
പക്ഷെ ഓരോ സംസാരവും എത്രത്തോളം വിശദമാക്കുന്നു എന്നത് ഓരോ കുട്ടിയെയും ആശ്രയിച്ചിരിക്കുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ എന്താണിതിൽ നിന്നും മനസ്സിലാക്കിയതെന്നും അവർക്ക് എന്ത് തോന്നുന്നുവെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സിൽവർബെർഗ് ശുപാർശ ചെയ്യുന്നു.
ഈ പ്രായത്തിൽ തന്നെ സംസാരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് അവർക്കുണ്ടാകുന്ന ശരീര വളർച്ച. വളരുന്തോറും അവരുടെ ശരീരഭാഗങ്ങൾക്ക് വരുന്ന മാറ്റം അവർ ചെറുതായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ കാണിച്ചു ഇപ്പോലുള്ളവയിൽ നിന്നുമെങ്ങനെ വ്യത്യാസമുണ്ടന്ന് പഠിപ്പിച്ചുകൊടുക്കാം. ഉദാഹരണത്തിന് കുഞ്ഞി കാലുകൾ നീളം വച്ചതും പല്ലുവന്നതുമൊക്കെ സംസാരിച്ചു സംസാരിച്ചു അവരുടെ ഓരോ ശരീര ഭാഗങ്ങൾക്കും വന്ന മാറ്റങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം.
പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും, കൂടാതെ എന്തുകൊണ്ട്, എങ്ങനെ നമ്മുടെ ശരീരം, മുടി, ജനനേന്ദ്രിയം, ശബ്ദങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു എന്നൊക്കെ അടങ്ങിയ ഒരു നല്ല പുസ്തകം കുട്ടിയുമായി പങ്കിടാൻ നമുക്ക് പറ്റണമെന്നും സിൽവർബർഗ് ശുപാർശ ചെയ്യുന്നു.
കൂടാതെ പെൺകുട്ടികൾക്ക് ഒരു പാഠവും ആൺകുട്ടികൾക്ക് വേറൊരു പാഠവും കൊടുക്കാതെ ഇവയൊക്കെ ഒരു പൊതു സംസാരമാക്കാനും നമുക്കാവണം. കാരണം കുട്ടികൾ സ്വന്തം ശരീരത്തെക്കുറിച്ച് മാത്രമല്ല, മറ്റ് ശരീരങ്ങളെക്കുറിച്ചും പഠിക്കുന്നതിലൂടെ ഇതുമൊരു കോമൺ ടോപ്പിക്കായി വരും തലമുറയിൽ ഉയർന്നുവരാൻ കാരണമാകും.
ഇനി കുട്ടികൾക്ക് 9 മുതൽ 12 വയസ്സുവരെയുള്ളപ്പോൾ ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായം ഏറ്റവും വൈകാരികവും സാമൂഹികവുമായ മാറ്റങ്ങൾ നിറഞ്ഞതാണ്, പ്രത്യേകിച്ച് പെൺകുട്ടികൾ പലവിധ ശരീരപ്രശ്നങ്ങളുമായി പൊരുതാം. ഈ പ്രായത്തിൽ നമ്മൾ അവരുടെ ആകുലതകളെ കുറിച്ച് കൂടുതൽ സ്നേഹത്തോടെ ചോദിച്ചു മനസിലാക്കി സംസാരിക്കേണ്ടിയിരിക്കുന്നു .കാരണം അവർ നമ്മളോട് പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അവരുടെ കൂട്ടുകാർ തമ്മിലുള്ള സംസാരത്തിലൂടെ ചിലരുടെ ശരീരഭാഗങ്ങൾ അല്ലെങ്കിൽ താടി എന്നിവയൊക്കെ മറ്റൊരാളേക്കാൾ ചെറുതാണെന്നോ അല്ലെങ്കിൽ വലുതാണെന്നോ ഒക്കെയുള്ള പലതരം വിഷമങ്ങൾ അവരുടെ ഇടയിലുണ്ടാകാം .
അപ്പോൾ നമ്മൾ ചില ഉദാഹരണങ്ങൾ കൊടുക്കുന്നതിലൂടെ അവരുടെ വിഷമതകൾക്ക് ആക്കം കുറച്ചു കോൺഫിഡൻസ് കൊടുക്കാൻ നമുക്കാകും .
ഉദാഹരണത്തിന് ഒരു കാലത്തു ആൺകുട്ടികൾക്ക് ചെറിയ മുടി മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് നമുക്കുണ്ടായിരുന്നതെന്നും എന്നാൽ യാഥാർഥ്യം അതല്ലല്ലോ എന്നൊക്കെ പറഞ്ഞു ചർച്ചകൾക്ക് തുടക്കമിടാം. സ്റ്റീരിയോടൈപ്പുകളിലൂടെ മറികടന്ന വ്യക്തികളുടെ നല്ല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികളെ അവരുടെ ശക്തി കണ്ടെത്താൻ നമുക്കവരെ സഹായിക്കാം.
ലൈംഗിക സുരക്ഷിതത്വമാണ് പിന്നീട് നമ്മൾ സാധാരണവൽക്കരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊന്ന്. അമ്മയെന്ന നിലയിൽ, ഈ ആശയം അൽപ്പം ബുദ്ധിമുട്ടാണെങ്കിലും കുട്ടിക്ക് ഒരു 11 വയസാകുന്നതോടെ പലവിധ ലൈംഗിക സുരക്ഷയെകുറിച്ചും പലവിധ പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ അറപ്പില്ലാതെ തുറന്നു സംസാരിക്കേണ്ടിയിരിക്കുന്നു. വിവിധ തരത്തിലുള്ള ജനന നിയന്ത്രണങ്ങളും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനങ്ങളുമൊക്കെ ഈ പ്രായത്തിൽ വിശദീകരിക്കേണ്ടത് ആവശ്യമാണ്.
ഈ പ്രായക്കാർ പൊതുവെ ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നതിനാൽ തങ്ങളുടേയോ സമപ്രായക്കാരുടേയോ നഗ്നമോ ലൈംഗികമോ ഒക്കെയായ ഫോട്ടോകൾ പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ കേസെടുക്കാമെന്നുമൊക്കെയുള്ള കാര്യങ്ങൾ 11 വയസുള്ള കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ അവൻ അല്ലെങ്കിൽ അവൾ 18 വയസുവരെയാകാൻ നോക്കിയിരുന്നാൽ അതൊത്തിരി വൈകുമെന്നും തിയറികൾ പറയുന്നു.
സെക്‌സ്റ് റിംഗിനെക്കുറിച്ചോ ഓൺലൈൻ ഭീഷണികളെപ്പറ്റിയൊക്കെയുള്ള വാർത്തകൾ വരുമ്പോൾ നമ്മൾ അവക്കെതിരായി സമൂഹത്തിൽ പടവാൾ ഉയർത്താൻ പോവുന്നതിനുപകരം നമ്മുടെ കുടുംബത്തിൽ നമ്മുടെ കുട്ടി സമാനമായ സാഹചര്യങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദിച്ചു മനസ്സിലാക്കുന്നതിലാണ് കാര്യമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ ലൈംഗികഭാഗങ്ങളെ കുറിച്ച് വളരെ ചെറുപ്പത്തിലേ നമ്മുടെ കുട്ടികളോട് നമ്മൾ സംസാരിക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ അവരുടെ കൗമാരപ്രായത്തിൽ നമ്മളോട് ഇതിനോട് റിലേറ്റഡ് ആയുള്ള കാര്യങ്ങൾ സ്വാതന്ത്രത്തോടെ നമ്മളോട് സംസാരിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും കാരണമാകും.
കാരണം നമ്മൾ ജനന നിയന്ത്രണത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അവരോടു ചെറുതാക്കാൻ ആഗ്രഹിക്കുമ്പോൾ കൗമാരക്കാർക്ക് സത്യത്തിൽ ഇതിനെകുറിച്ചുള്ള കൂടുതൽ സംഭാഷണം ആവശ്യമാണെന്ന് തോൺഹിൽ പറയുന്നു.
ലൈംഗിക ബന്ധങ്ങളിലെ സമ്മതം പതിവായി ചർച്ച ചെയ്യുന്നത് പലവിധ ലൈംഗിക സമ്മർദ്ദങ്ങളിൽ നിന്നും ഡേറ്റിംഗ് അക്രമങ്ങളിൽ നിന്നുമൊക്കെ സ്വയം പരിരക്ഷിക്കാനും അവരെ സഹായിക്കുന്നു.
ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിൽ മദ്യപാനവും മയക്കുമരുന്നുമൊക്കെ ആരോഗ്യകരമായ ബന്ധങ്ങളെ പ്രതികൂലമായെങ്ങനെ ബാധിക്കുമെന്നും അവ ശാരീരിക ബന്ധങ്ങളെ മാത്രമല്ല കുടുംബ ബന്ധങ്ങളെയും കാര്യമായി തന്നെ ബാധിക്കുമെന്ന് പതിവ് സംഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണ്.
ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് ശരിയായ പ്രായത്തിൽ ശരിയായ വിഷയങ്ങൾ ദൈനംദിന സംഭാഷണത്തിൽ ഉൾക്കൊള്ളിക്കുന്നതിലൂടെ .
മാനസീകാരോഗ്യമുള്ളൊരു സമൂഹത്തെ നമ്മുടെ കുട്ടികളിലൂടെ വാർത്തെടുക്കുവാൻ നമ്മളൊരു കാരണമാകട്ടെ .
1. ഒരു കനേഡിയൻ ലൈംഗിക അധ്യാപകനും എഴുത്തുകാരനുമായാ കോറി സിൽവർബെർഗ് ഒരു പൊതു പ്രഭാഷകൻ ബ്ലോഗർ എന്നീ നിരകളിലും പ്രശസ്തനാണ്. കുട്ടികളുടെ പുസ്തക പദ്ധതി 2012 ൽ പുറത്തിറങ്ങിയ സിൽവർബെർഗിന്റെ കുട്ടികളുടെ പുസ്തകമായ വാട്ട് മേക്സ് എ ബേബി ആണ് കിക്ക്സ്റ്റാർട്ടറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ച ബുക്ക്
2. ഒരു സർട്ടിഫൈഡ് സെക്സ് എഡ്യൂക്കേറ്ററും 11 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടാതെ കുട്ടികളുടെയും കൗമാരക്കാരുടേയും ലൈംഗികതയിൽ പ്രാവീണ്യം ഉള്ള ഒരു ഡോക്ടറുമായ നാഡിൻ തോൺഹിൽ പറയുന്നു ലൈംഗിക വിദ്യാഭ്യാസം കൊടുക്കലാണ് ഞാനെന്റെ ഉപജീവനത്തിനായി ചെയ്യുന്നതെങ്കിൽ കൂടി എന്റെ സ്വന്തം കുട്ടിയുമായി ഈ തരത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ് എന്ന് . നമുക്ക് കുട്ടികളോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ അസ്വസ്ഥത തോന്നുന്നത് സാധാരണമാണെങ്കിലും, സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ ആവശ്യമാണെന്നുകൂടെ തോൺഹിൽ കുറിക്കുന്നു. കുട്ടികളോട് വളരെയധികം പറയുന്നതിനേക്കാൾ ആവശ്യത്തിന് പറയാതിരിക്കുന്നതിൽ കൂടുതൽ അപകടസാധ്യതയുണ്ട് എന്നും തോൺഹിൽ പറയുന്നു.
ലൈംഗിക അധ്യാപകനും ലൈംഗികതയുടെ രചയിതാവുമായ കോറി സിൽവർബെർഗ് പറയുന്നതനുസരിച്ചു ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ നിങ്ങൾ എവിടെയാണ് കേട്ടത് എന്ന വാക്കാണ് ഏറ്റവും ഉചിതമെന്നും സിവർബെർഗ് പറയുന്നു.
ലൈംഗികത കുട്ടികൾ എപ്പോഴും പഠിക്കേണ്ട ഒന്നുതന്നെയാണെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. ദൈനംദിന ചർച്ചകളിലേക്ക് ലൈംഗികതയെക്കൂടി കൂടെ ചേർക്കാനും നിർദ്ദിഷ്ട പ്രായത്തിൽ തന്നെ ചില ആശയങ്ങൾ അവതരിപ്പിക്കാനും അവർ ശുപാർശ ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്താംപ്ടൺ: കണ്ണൂർ പയ്യാവൂരുകാരനായ ജോഷി മാത്യൂസ് യുകെയിൽ എത്തിയിട്ട് 17 വർഷമായി. ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോഷി ഇപ്പോൾ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാവൽ കൃഷിയിലാണ്. നോർത്താംപ്ടണിലെ റഷ്ടണിൽ ‘ഹാപ്പി ഫീറ്റ് ദി ലിറ്റിൽ ഫുട് ക്ലിനിക് ‘ എന്നൊരു സ്ഥാപനം നടത്തിവരുന്നു. ഭാര്യ ഷീബ കെറ്റെറിങ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്യൂസ്, ഇസബെൽ, അബിഗയിൽ എന്നിവർ മക്കൾ. മാത്യൂസ് എ ലെവൽ വിദ്യാർത്ഥിയാണ്. ഇസബെൽ പത്തിലും അബിഗയിൽ ഒൻപതിലും പഠിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാവൽ കൃഷിയിലേക്കുള്ള തന്റെ കടന്നുവരവും കൃഷിരീതിയും വിവരിക്കുകയാണ് ജോഷി മാത്യൂസ് മലയാളംയുകെയിൽ.
ചെറുപ്പം മുതലേയുള്ള ആഗ്രഹം
ചെറുപ്പത്തിൽ വീട്ടിൽ പാവൽ കൃഷി ഒരു വരുമാന മാർഗമായിരുന്നു. പാവലിനു വെള്ളമൊഴിക്കൽ ഒരു ഭാരമായിരുന്നെങ്കിലും പറമ്പിൽ വിളഞ്ഞു തൂങ്ങി കിടക്കുന്ന പാവക്കകളുടെ ഇടയിലൂടെ അവയെ തലോടി നടക്കുമായിരുന്നു. പപ്പയുടെ കൂടെ നടന്നു കൃഷിയോടും പ്രകൃതിയോടുമുള്ള താല്പര്യം വർദ്ധിച്ചു. യുകെയിലേക്ക് കുടിയേറിയപ്പോഴും ഉള്ള സൗകര്യങ്ങളിൽ അകത്തും പുറത്തുമായി പഴവും പച്ചക്കറിയും വളർത്തി തുടങ്ങി. എപ്പോഴും അത് മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകും.
പാവൽ കൃഷിയിലേയ്ക്കുള്ള വരവ്
സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്ന പാവയ്ക്കകളെ ശ്രദ്ധിക്കും. ചൈന ബ്രാൻഡ് പാവയ്ക്കാ വാങ്ങാതെ നമ്മുടെ ഇനം വാങ്ങി വീട്ടിലെത്തും. നാട്ടിൽ നിന്നും അമ്മ കൊടുത്തുവിട്ട ചില വിത്തുകളിൽ അഞ്ചാറു പാവൽ വിത്തുകളും ഉണ്ടായിരുന്നു. യാദൃശ്ചികമായി വന്നുപ്പെട്ട ആ വിത്തുകളാണ് പാവൽ കൃഷി ആരംഭിക്കാനുള്ള പ്രധാന കാരണം.
നടീലും നനയ്ക്കലും
അമ്മ കൊടുത്തുവിട്ട പാവൽ വിത്തുകൾ മണ്ണ് നിറച്ച ചട്ടിയിൽ പാകി. ഇടയ്ക്ക് വെള്ളമൊഴിച്ചു കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വെളിയിലേക്ക് മാറ്റി വച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് പാവയ്ക്ക കുഞ്ഞുങ്ങൾ മുളപൊട്ടി നിൽക്കുന്നത് കണ്ടത്. വലിയ സന്തോഷമായിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ബാക്കി മൂവരും തലപൊക്കി. തുടർന്ന് വലിയ രണ്ട് ചട്ടിയിൽ പറിച്ചുനട്ടു. അല്പം വളവും രണ്ട് നേരം വെള്ളവും ഒഴിക്കും. ചെറിയ പൂമൊട്ടുകൾ ഉണ്ടായി. ദിവസങ്ങൾക്കുള്ളിൽ പാവൽ ചെടികൾ പാവൽകുഞ്ഞുങ്ങളാൽ നിറഞ്ഞു.
വളർച്ചയെത്തിയ പാവക്കകൾ മെല്ലെ ചുവന്നു പഴുക്കാൻ തുടങ്ങും. ആദ്യത്തെ രണ്ട് മൂന്നെണ്ണം വിത്തിനിടും. പാവലുകൾക്ക് വളരാൻ നല്ല സ്ഥലം ആവശ്യമുണ്ട്. നമ്മുടെ റൂം കാലാവസ്ഥ അനുയോജ്യമാണ്. എന്റെ അനുഭവത്തിൽ വീടിനുള്ളിൽ വളർത്താൻ എളുപ്പമുള്ള പച്ചക്കറിയാണ് പാവൽ. വളർന്നു പന്തലിച്ച പാവൽ വീടിനൊരു അലങ്കാരം കൂടിയാണ്.
പാവയ്ക്കാ മുതലാളി ആവണം
ഈ വർഷം കഴിഞ്ഞ വർഷത്തെ വിത്തിൽ നിന്നും പത്തു ചെടികൾ ഉണ്ടായി. പടർന്നു പിടിച്ച പാവലുകളും അതിൽ വിളഞ്ഞ പാവയ്ക്കകളും എനിക്ക് പ്രോത്സാഹനം നൽകി. എന്റെ കൃഷിയെക്കുറിച്ച് അറിഞ്ഞ കൂട്ടുകാർക്ക് ആവശ്യാനുസരണം പാവയ്ക്കാ പാഴ്സലായി അയച്ചു കൊടുത്തു. എന്ത് കൊണ്ട് പാവൽ കൃഷി ഒരു കൊച്ചു വരുമാനമാർഗം ആക്കികൂടാ എന്ന ആശയം മനസ്സിൽ ഉദിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പാവൽ വളർത്തണമെന്നാണ് ആഗ്രഹം. പരിപാലിച്ചു വളർത്തുന്ന പാവലുകൾ ശുദ്ധമായ പാവയ്ക്കകൾ നൽകും. ഇനി എനിക്കും ഒരു പാവയ്ക്കാ മുതലാളി ആവണം. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്ന് ജോഷി മലയാളം യുകെയോട് പറഞ്ഞു.
പാവൽ കൃഷിയെ കുറിച്ച് അറിയാനും വിത്തിനായും ജോഷി മാത്യുവിനെ 07723060940 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
ജോഷി മാത്യുവിൻെറ ഫേസ്ബുക്ക് : https://www.facebook.com/worldofpaval/
വിമാനയാത്രയ്ക്കിടെ ആകാശത്ത് പിറന്ന മലയാളി യുവതിയുടെ കുഞ്ഞ് ഉടന്‍ കേരളത്തിലെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്.
കുഞ്ഞിന് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തര പാസ്പോര്‍ട്ട് അനുവദിച്ചു. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും.
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.
ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റില്‍ കുറിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയമോളുടെ മൃതസംസ്കാര ശുശ്രൂഷകൾ 26-10-21 രാവിലെ 10:30 ന് ബർമിംഗ്ഹാം സേക്രഡ് ഹാർട്ട് ആൻഡ് ഹോളി സോൾസ് (B27 6RG 1151 Warwick Road) പള്ളിയിൽ വെച്ച് അഭിവന്ദ്യ അയ്യൂബ് മോർ സിൽവാനോസ് മെത്രാപോലീത്തയുടെയും, സഹ വൈദികരുടേയും സാന്നിധ്യത്തിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സോളിഹുൾ വിഡ്നി മാനർ (B939AA) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളി അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
അലീവിയ ഒക്ടോബർ രണ്ടാം തീയതി രാത്രി രണ്ടുമണിക്കാണ് മരണമടഞ്ഞത്. അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു.
അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.
അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.