UK

ഓക്‌സ്‌ഫോര്‍ഡ് മലയാളികൾക്ക് വേദന നൽകി മറ്റൊരു മലയാളി നഴ്‌സ് കൂടി മരണമടഞ്ഞു. പാല സ്വദേശിനിയായ ആലീസ് എബ്രഹാം തുരുത്തിയിൽ (57) ആണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി മരണമടഞ്ഞത്. ഓക്‌സ്‌ഫോര്‍ഡിൽ താമസിക്കുന്ന ആലീസ് എബ്രഹാമിന്റെ മരണവാർത്ത മലയാളി സമൂഹത്തിന് ഞെട്ടൽ ആണ് സമ്മാനിച്ചിരിക്കുന്നത്.

ആലീസിന്റെ മരണവാര്‍ത്തയറിഞ്ഞ മലയാളി സമൂഹവും, ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും ഇപ്പോഴും വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന അലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്‌ലെറ്റില്‍ ബോധരഹിതയായി വീണത്.

രണ്ട്‌ ദിവസമായി ശാരീരിക അസ്വസ്തകളുമായി കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകാനായി ഇരിക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിത മരണമെത്തിയത്.

ആലീസ് എബ്രഹാമിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

സ്റ്റാർ വാർ സീരിസിൽ ഡാർത്ത് വേഡറായി തിളങ്ങിയ ബ്രിട്ടീഷ് നടൻ ഡേവ് പ്രോസ് (85) അന്തരിച്ചു. പ്രോസ് മരിച്ച വിവരം അദ്ദേഹത്തിന്‍റെ ഏജന്‍റ് തോമസ് ബോവിംഗ്ടൺ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

എൺപതുകളിൽ റിലീസ് ചെയ്ത ആദ്യ സ്റ്റാർവാർ സീരീസിലാണു പ്രോസ് തിളങ്ങിയത്. യുകെയിൽ ജനിച്ച ഡേവ് പ്രോസ് വെയിറ്റ് ലിഫ്റ്റിംഗിലും ബോഡി ബിൽഡിംഗിലും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

1962, 63,64 വർഷങ്ങളിൽ ബ്രിട്ടീഷ് വെയ്റ്റ്‌ലിഫ്റ്റിംഗ് ചാംപ്യനായിരുന്നു ഡേവ്. സൂപ്പർമാൻ സിനിമയിലെ നായകനായിരുന്ന ക്രിസ്റ്റഫർ റീവിന്‍റെ ഫിസിക്കൽ ട്രെയിനറായും ഡേവ് പ്രവർത്തിച്ചിരുന്നു. ആറ് അടി ആറ് ഇഞ്ച് ഉയരമുണ്ടായിരുന്ന ഡേവ് പ്രോസിന്‍റെ കഥാപാത്രമായ ഡാർത്ത് വേഡറിന് ശബ്ദം നൽകിയത് നടൻ ജയിംസ് ഏൾ ജോനസ് ആണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ചാൻസിലർ റിഷി സുനകിൻെറ ഭാര്യയും ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് കുടുംബ സ്ഥാപനങ്ങളിൽ 430 മില്യൻ പൗണ്ട് ആസ്തിയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം അക്ഷത മൂർത്തി ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നയായി മാറിയിരിക്കുകയാണ്.ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെക്കാളും സമ്പന്നയായ വനിതയാണ് ഇന്ത്യൻ വംശജയായ അക്ഷിത മൂർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ആസ്തി 350 മില്യൻ പൗണ്ടാണ്.  ചാൻസലറുടെ ഭാര്യയ്ക്ക് തൻറെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൽ 0.91% ഷെയറുകളാണുള്ളത്. അതു കൂടാതെ അവരുടെ കുടുംബത്തിന് ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.

ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ്   ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്കും അക്ഷിത മൂർത്തിയും കണ്ടുമുട്ടിയത്.  2009-ൽ  ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.

അക്ഷതയുടെ പിതാവ് നാരായണമൂർത്തി 1981 -ലാണ് ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന് തുടക്കമിട്ടത്. അദ്ദേഹം 1981 മുതൽ 2002 വരെ സിഇഒ യും 2002 മുതൽ 2011 വരെ ഇൻഫോസിസ് കമ്പനിയുടെ ചെയർമാനുമായിരുന്നു. ഫോർച്യൂൺ മാഗസിനിൽ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ നാരായണമൂർത്തിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ ഇന്ത്യൻ ഐടി മേഖലയുടെ പിതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. രോഹൻ മൂർത്തിയാണ് അക്ഷത മൂർത്തിയുടെ സഹോദരൻ

മൊബൈൽ ഫോണും, കാറും മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പഴയ തലമുറയുടെ ജീവിതം എത്ര സുന്ദരവും ആസ്വാദ്യകരവും ആയിരുന്നു എന്നതിൻെറ നേർകാഴ്ചയാവുകയാണ് സിംഗപ്പൂരിൽ താമസിക്കുന്ന മെട്രിസ് ഫിലിപ്പ്, തൻറെ മുത്തച്ഛനും മുത്തശ്ശിയ്ക്കും എഴുപത്തിയഞ്ചാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽമീഡിയയിൽ നൽകിയ കുറിപ്പ്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മെട്രിസ് ഫിലിപ്പ് ഉഴവൂർ സെന്റ് സ്റ്റീഫൻസ്  കോളേജിലെ മുൻ ലൈബ്രേറിയനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മുമ്പൊക്കെ രാവന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കേണ്ടി വരുമായിരുന്നെങ്കിലും സമയത്തിന് കുറവുണ്ടായിരുന്നില്ല, ആർക്കും ജീവിതശൈലി രോഗങ്ങളും ഇല്ലായിരുന്നു. വയറുനിറച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതിൽ മടി കാട്ടേണ്ടതുമില്ലായിരുന്നു. ഉഴവൂർ എള്ളങ്കിൽ വീട്ടിൽ കുഞ്ഞു മത്തായി എന്ന മാത്യുവും മറിയക്കുട്ടിയുമാണ് കഴിഞ്ഞദിവസം തങ്ങളുടെ എഴുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. മാത്യുവിൻെറ പതിനാലാം വയസ്സിലാണ് മറിയക്കുട്ടി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്.

ജോസ് പരപ്പനാട്ട് മാത്യു

മറിയക്കുട്ടിയുടെ അനിയത്തിയുടെ മകനും യുകെ സി സി മുൻ ഭാരവാഹിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുകെ ഘടകത്തിലെ മുൻനിര നേതാവുമായ ജോസ് പരപ്പനാട്ട് മാത്യു മറിയക്കുട്ടിയുടെയും മാത്യുചേട്ടൻെറയും എഴുപത്തഞ്ചാം വിവാഹവാർഷികത്തിന് ആശംസകൾ അറിയിക്കുകയും താൻ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു ദാമ്പത്യ ജീവിതത്തിന് ഉടമകളും മാതൃകാപരമായ ദമ്പതികളുമാണ് മറിയക്കുട്ടിയും മാത്യുചേട്ടനുമെന്ന് മലയാളം യുകെയോടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മെട്രിസ് ഫിലിപ്പിൻെറ പോസ്റ്റ് വായിക്കാം

ഉഴവൂർ എള്ളങ്കിൽ വീട്ടിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1945 ൽ ഒരു വിവാഹം നടന്നു. കരിംങ്കുന്നം,വടക്കുമുറി പള്ളി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന് വിളിക്കുന്ന മറിയകുട്ടിയെ തന്റെ 14 മത്തെ വയസ്സിൽ, ഉഴവൂർ ഇടവക എള്ളങ്കിൽ കുഞ്ഞുമത്തായി എന്ന് വിളിക്കുന്ന മാത്യു കയ്യ്പിടിച്ചു കൊണ്ടു വന്ന ദിവസത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. അന്നും ഇന്നും സുന്ദരനും സുന്ദരിയും ആയ നമ്മുടെയെല്ലാം പ്രീയപ്പെട്ട അപ്പച്ചനും അമ്മച്ചിക്കും വിവാഹ ജൂബിലി ആശംസകൾ.

അന്നത്തെ കാലത്തു വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാള വണ്ടിയിൽ ആണ് വന്നത് എന്ന് അമ്മച്ചി പറഞ്ഞത് ഓർക്കുന്നു. പിന്നീട് വടക്കുമുറി- ഉഴവൂർ വലിയ ഒരു ദൂരം ഒന്നുമല്ല എന്ന് പറയും. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കേറ്റം കേറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തു പള്ളിയിൽ നേർച്ചയിട്ട്, കൂടപ്പലം, പാറത്തോട് കേറ്റവും കയറി ഉഴവൂരിൽ എത്തുമ്പോൾ നേരം 10 മണിപോലും ആവില്ല. ആ നടപ്പിന് ഒരു മടിയും തോന്നുകയും ഇല്ല.
അന്നത്തെ കാലത്തെ ഭുപ്രമാണികൾ ആയിരുന്നു, വടക്കുംമുറി മറ്റപ്പളിയിൽ അപ്പനും ഉഴവൂർ എള്ളങ്കിൽ വലിയഅപ്പനും. എന്റെ സ്കൂൾ കാലഘട്ടസമയത്തു, മറ്റപ്പിള്ളിലെ, തറവാട്ടിൽ പോയിട്ടുണ്ട്. നെല്ല്, കപ്പ, തെങ്ങാ, കുരുമുളക്, കൂടാതെ തേനീച്ച കൂടുകൾ ധാരാളം ഉണ്ടായിരുന്നു അവിടെ. അപ്പന്റെ പ്രധാന ശീലം തേൻ കുടിക്കൽ തന്നെ. 100 നു മുകളിൽ പ്രായം ചെന്നാണ് മരിച്ചത്. അപ്പന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്.

മെട്രിസ് ഫിലിപ്പ്

അത്പോലെ തന്നെയാണ്, എള്ളങ്കിൽ വീട്ടിലെയും ഭൂസ്വത്തുക്കൾ. അന്നത്തെ ഭൂപ്രമാണിമാരിൽ “മണ്ണൂർ അപ്പൻ” പ്രധാനി ആയിരുന്നു. അപ്പൻ മണ്ണൂർതറവാട്ടിൽ ആയിരുന്നു താമസം. മകൻ കുഞ്ഞുമത്തായിക്കു, റോഡ് സൈഡിൽ അറയും, നിറയും ഉള്ള ഒരു വീട് വെച്ചു, മറിയകുട്ടിയുമായി താമസം തുടങ്ങി. ഇട്ട്മൂടാൻ നെല്ലും, കപ്പ, തേങ്ങാ, അങ്ങനെ എല്ലാം എല്ലാം. അപ്പച്ചനും പണിക്കാരും, രാവേറെ പണിയെടുക്കും. വൈകുന്നേരം ചാരായം, അല്ലെങ്കിൽ കള്ള് നിർബന്ധം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുന്നെ നെറ്റിയിൽ കുരിശു വരക്കും. അത് എന്നാ പൂസായിട്ടിരുന്നാലും. ഉച്ചക്ക് വീട്ടിൽനെല്ല് കുത്തിഎടുക്കുന്ന ചോറും, മീൻ/പോത്തു കറി കൂടാതെ മോരും നിർബന്ധം. കറി ചെറിയ പാത്രത്തിൽ കൊടുക്കണം. കട്ടി തൈർ/മോരില്ലങ്കിൽ, അപ്പച്ചൻ തെറിപറഞ്ഞു കാത്പൊട്ടിക്കും. കുടുംബത്തിൽ അല്പ്പം വഴക്കും തെറിയും ഇല്ലങ്കിൽ പിന്നെ അന്നത്തെ കാലത് എന്തോന്നാല്ലേ.

അപ്പച്ചൻ ഒരു പേറു മുറി ഉണ്ടാക്കി എന്ന് വേണമെങ്കിൽ പറയാം. കാരണം അമ്മച്ചി 8 മക്കളെ പ്രസവിച്ചു. 4 ആണും 4 പെണ്ണും. സൈമൻ(പരേതൻ), കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എലസ്സി, ജോസ്, സാലി, കുഞ്ഞുമോൻ. സഭാരീതിയിൽ തന്നെ, എല്ലാവരും വിവാഹം കഴിച്ചു. അവർക്കെല്ലാം മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ആയി കൊണ്ടിരിക്കുന്നു. മക്കളുടെ വിവാഹത്തിന് ശേഷം, അമ്മച്ചിക്കു തിരക്കു കൂടി. പേറ് മുറിക്കു റെസ്റ്റില്ല. ഒരാൾ പ്രസവിച്ചു പോയി കഴിഞ്ഞാൽ, അടുത്ത ആൾ റെഡി ആയി വന്നിരിക്കും. അപ്പച്ചൻ, ഈ പെൺമക്കളെ കൊണ്ട്, കാരിമാക്കി തോട് കടന്നു, ഉഴവൂർ ആശുപത്രിയിൽ, എത്തുന്നതിനുമുന്നേ, പ്രസവിച്ചിട്ടുണ്ട്ന്നു പറഞ്ഞത് ഓർക്കുന്നു. അമ്മച്ചിക്കു, അമ്മച്ചിയുടെ അപ്പൻ ചെയ്തു കൊടുത്തപോലെ തന്നെ പ്രസവശുശ്രുഷ ചെയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഓരോ പ്രസവം കഴിയുമ്പോൾ ആട്ടിൻ സൂപ്പ് നിർബന്ധം. എന്തൊക്കെ പറഞ്ഞാലും, എള്ളങ്കിൽ, ഇന്നും സൂക്ഷിക്കുന്ന ആ പഴയ വീട് ഒരു രാശിഉള്ള വീട് തന്നെ ആയിരുന്നു. അത്താഴത്തിനു മുന്നേ, മക്കളെ കൂട്ടി, അപ്പൻ രൂപകൂടിൽപിടിച്ചു കൊണ്ടുനടത്തുന്ന പ്രാർത്ഥനകേട്ടാൽ ദൈവം തമ്പുരാൻ ഇറങ്ങി വരും.

അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ രുചി ഏറ്റവും കൂടുതൽ അറിഞ്ഞത്, കൊച്ചുമക്കളിൽ എനിക്ക് തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ, ഉണ്ടായ ഒരു അപകടത്തിൽ, എന്നെ ശുശ്രഷിച്ചത് അമ്മച്ചി ആയത് കൊണ്ട്, എള്ളങ്കിൽ വീട്ടിൽ എനിക്ക് കൂറേകാലം താമസിക്കാൻ സാധിച്ചു. അന്ന് അമ്മച്ചിയുടെ ഒരു കഷ്ട്ടപാട്ന്ന് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു. തേങ്ങാ കൊത്തിയിട്ട ഉണക്കമീൻ കറിയും, ചെമ്മീൻ പൊടിയും കഴിച്ചത്തിന്റെ രുചി ഒന്ന് വേറെ തന്നെ. അത് പോലെ കണ്ടതിൽ പണിക്കർക്ക്, കഞ്ഞിയും കപ്പയും കൊണ്ട്, കൂടുതൽ കാലം പോകുവാൻ എനിക്ക് സാധിച്ചു.
അമ്മച്ചിയുടെ 75th വയസ്സിൽ ഒരു മാസം സിംഗപൂരിൽ കൊണ്ട് വന്ന് താമസിപ്പിച്ചു.
വിവാഹത്തിന്റെ 75th വാർഷിക സമയത്, എന്റെ മാതാപിതാക്കളുടെ 51st വാർഷികം കൂടിയാണ് എന്നതിൽ കൂടുതൽ സന്തോഷം. കൊറോണ കാലം ആയിട്ടും, മക്കൾ എല്ലാം ഒത്തുചേർന്ന് പിടിയും കോഴിയും ഉണ്ടാകുവാൻ തയാർ എടുക്കുന്നു.
അപ്പാപ്പൻ, അപ്പൻ, അമ്മച്ചി, അമ്മേ, എന്നിങ്ങനെ വിവിധ പേരുകൾ വിളിച്ചുകൊണ്ട് മക്കൾ ഏത് ആവശ്യത്തിനും ഓടി എത്തും.
ഉഴവൂർ ഇടവക സമൂഹത്തിന് ഒരു അഭിമാന നിമിഷം ആണ് ഈ ജൂബിലി. കോട്ടയം അതി രൂപതാ അഭി.പിതാവ് AD 345 ഇന്നോവ കാർ, ഈ വീടിന് മുന്നിൽ നിർത്തി ഇവരെ ആദരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, സഭയുടെ പത്രമായ അപ്പനാദേശ്, ഒരു ഇന്റർവ്യൂ നടത്തി പബ്ലിഷ് ചെയ്യണം. സീറോ മലബാർ സഭ, കൂടാതെ രാക്ഷ്ട്രിയ, സാമൂഹ്യ, മേഖലകിളിൽ ഉള്ളവർ ഇവരെ വീട്ടിൽ ചെന്ന് ആദരിക്കണം. അതൊക്കെ ഒരു വലിയ അംഗീകാരം ആയി ഇവർ കരുതും. ആധുനിക കാലത്, വിവാഹജീവിതം നയിക്കുന്നവർ, ഇവരെ കണ്ട് പഠിക്കണം. അമ്മചിക്കു, അപ്പച്ചനോടുള്ള സ്‌നേഹം ഒന്നുകാണേണ്ടത് തന്നെയാണ്. ഇന്നും അലക്കി തേച്ചു, കസവു നേരിയതിൽ, ബ്രോച്ചും കുത്തി യിറങ്ങുമ്പോൾ, ആ കാതിലെ കുണുക്കു ഇപ്പോളും തിളങ്ങും.മക്കളുടെയും കൊച്ചുമക്കളുടെയും പ്രാർത്ഥനാനിർഭരമായ ജൂബിലി ആശംസകൾ നേരുന്നു. അപ്പച്ചനും അമ്മച്ചിക്കും ചക്കര ഉമ്മകൾ…

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിനടുത്ത് ഹീല്‍ഡ്ഗ്രീനിലെ കോട്ടയം നീണ്ടൂര്‍ സ്വദേശി കല്ലടാന്തിയില്‍ ഷാജിയുടെയും പ്രിനിയുടെയും മകള്‍ ഇസബെല്‍ ഷാജി (10) ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഇസബെല്‍ കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നായ മിഷന്‍ ഇടവകയിലെ സെന്റ്. ജൂഡ് & സെന്റ്. പയസ് ടെന്‍ത് കൂടാരയോഗത്തിലെ അംഗങ്ങളാണ് ഷാജിയും കുടുംബവും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അന്ത്യകൂദാശ നല്‍കിയിരുന്നു.

സഹോദരങ്ങള്‍ റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍. ഇസബെല്‍ മോളുടെ അകാലത്തിൽ ഉണ്ടായ വേർപാടിൽ ദുഃഖാർത്ഥരായ ബന്ധുക്കളെയും ഉറ്റവരെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെ മലയാളികളുടെ വീടുകളിൽ മോഷണങ്ങൾ തുടർക്കഥയാവുന്നത് നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഏറ്റവും പുതിയതായി ഓക്സ്ഫോർഡിനടുത്തുള്ള ബെറിൻസ്ഫീൽഡിലുള്ള മലയാളി കുടുംബത്തിലാണ് ബുധനാഴ്ച കവർച്ച നടന്നത്. മലയാളി ദമ്പതികളുടെ ഭവനത്തിൽ ഉച്ചകഴിഞ്ഞ് 3 നും 3 .30 നും ഇടയ്ക്കാണ് സംഭവം നടന്നത്. അരമണിക്കൂറിനുള്ളിൽ മുൻവാതിൽ തകർത്ത് വിലപിടിപ്പുള്ള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു . എന്നാൽ ഇലക്ട്രിക് സാധനങ്ങളോ മറ്റൊന്നുമോ മോഷ്ടാക്കൾ എടുത്തിട്ടില്ല.

മോഷ്ടാക്കൾ മലയാളി കുടുംബങ്ങളെ ലക്ഷ്യം വെച്ച് നിരീക്ഷണം നടത്തുന്നു എന്ന അഭിപ്രായമാണ് പോലീസിനുള്ളത് . മലയാളികളെ മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൻെറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തന്നെയാണ് . മോഷ്ടാക്കളെ പിടിച്ചാലും സ്വർണ്ണം തിരിച്ചു കിട്ടാനുള്ള സാധ്യത തുലോം കുറവാണ് എന്നാണ് പൊലീസും അഭിപ്രായപ്പെടുന്നത്. കാരണം മോഷ്ടിക്കപ്പെടുന്ന സ്വർണ ഉരുപ്പടികൾ കഴിയുന്ന അത്രയും വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കളുടെ പതിവ് . ഏഷ്യൻ സ്വർണത്തിന് മോഷ്ടാക്കളുടെ ഇടയിലുള്ള പ്രിയവും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

യുകെയിലെ ബാങ്കുകളിൽ ലോക്കർ സൗകര്യങ്ങൾ കുറവാണ് എന്നുള്ളതാണ് സ്വർണം സൂക്ഷിക്കുന്നതിന് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് . അത്യാവശ്യമുള്ള സ്വർണാഭരണങ്ങൾ ഒഴികെ ബാക്കിയുള്ളവ നാട്ടിൽ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. യുകെയിൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെ ഇൻഷുറൻസ് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട് . പക്ഷേ മോഷണശേഷം ക്ലെയിം ചെയ്യണമെങ്കിൽ ഫോട്ടോ, ബിൽ തുടങ്ങിയ അനുബന്ധ രേഖകൾ ഹാജരാക്കാൻ സാധിക്കണം.

ഇന്ത്യക്കാരെ കവർച്ചക്കാർ കൂടുതലായി ലക്ഷ്യമിടുന്ന കാര്യം കഴിഞ്ഞ വർഷം ബിബിസി യും റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പല ലോകരാജ്യങ്ങളെപ്പോലെ യുകെയും നീങ്ങുന്നത് സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് എന്ന് സാമ്പത്തിക വിദഗ്ധർ. ക്രിപ്റ്റോ കറൻസികളും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ലോകമെങ്ങും വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ ദിവസേന നടത്തുന്ന ക്രയവിക്രയങ്ങളിൽ പരമ്പരാഗത പണത്തിന്  പകരം വിനിമയത്തിനായും , സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സേവനങ്ങൾ നൽകാൻ പരമ്പരാഗത ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. ബാങ്കുകളെ ജനങ്ങൾക്ക് അനിവാര്യവും പ്രസക്തവുമാക്കേണ്ട ചുമതല ഇംഗ്ലണ്ടിന്റെ സെൻട്രൽ ബാങ്ക് ചെയ്യേണ്ട കാര്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞങ്ങളുടെ ജോലി ബാങ്ക് ബിസിനസ്സ് മോഡലുകളെ സംരക്ഷിക്കുകയല്ല , ബാങ്കുകൾ സ്വയം ക്രമീകരിക്കേണ്ടതുണ്ടെന്നും കൻലിഫ് പറഞ്ഞു. ബാങ്ക് ബിസിനസ്സ് മോഡലുകൾ മാറുകയാണെങ്കിൽ, അതിന്റെ സാമ്പത്തിക, മാക്രോ-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ ബാങ്കിംഗ് ബിസിനസുകൾ പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉത്തരവാദിത്തമല്ലെന്ന് കൻലിഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസികൾ ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിലും , കുറഞ്ഞ ചിലവിലും , സുതാര്യമായി സേവനം നൽകുന്നു . ഇത് ഉപയോക്താക്കളെ കൂടുതൽ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് അടുപ്പിക്കുന്നു. ഇത് പരമ്പരാഗത സ്വകാര്യ – വാണിജ്യ ബാങ്കുകൾക്ക് വൻ വെല്ലുവിളിയാണ്  ഉയർത്തുന്നത്. ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കുന്ന ചൈനയുടെ നീക്കം ഡിജിറ്റൽ കറൻസികൾ പരീക്ഷിക്കുന്ന മൽസരത്തിൽ ചൈനയെ മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് ചെയിനും ക്രിപ്റ്റോ കറൻസികളും നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും പരമ്പരാഗത ബാങ്കിംഗ് മേഖലയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനെ മുൻനിർത്തിയാണ് ബാങ്കുകളുടെ പരമ്പരാഗത ശൈലികളെ സംരക്ഷിക്കുന്നത് തങ്ങളുടെ കർത്തവ്യമല്ലെന്ന് ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെയും , ബ്ലോക്ക് ചെയിനിന്റെയും , ഡിജിറ്റൽ കറൻസിയുടെയും  മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് ബാങ്കുകൾ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ പിന്തുണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെ പിന്തുണച്ചുകൊണ്ട് , പരമ്പരാഗത ബാങ്കുകളുടെ ശൈലികളെ  സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ല എന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണറിന്റെ പ്രസ്ഥാവന യുകെയും ഉടൻ തന്നെ സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

മലേറിയയില്‍ നിന്നും ഡെങ്കിപ്പനിയില്‍ നിന്നും കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രാജസ്ഥാനിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ പാമ്പ് കടിച്ചു. രാജവെമ്പാലയാണ് കടിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഇയാന്‍ ജോണ്‍സ് എന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞ ദിവസം ഡിസ് ചാര്‍്ജ്ജ് ചെയ്തിരുന്നു. മേഖലയിലെ ഒരു ഗ്രാമത്തില്‍ വച്ച് പാമ്പുകടിയേറ്റ ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കോവിഡ് പോസിറ്റീവ് ആയി പിന്നീട് രോഗമുക്തി നേടിയിരുന്ന ഇവാന്‍ ജോണ്‍സ് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇയാന്‍ ജോണ്‍സിന് ഇന്ത്യയില്‍ വച്ച് മലേറിയയും കോവിഡ് 19നും ബാധിച്ചിരുന്നതായി മകന്‍ സെബ് ജോണ്‍സ് പറഞ്ഞു.

ദക്ഷിണ ഇംഗ്ലണ്ടിലാണ് ഇവരുടെ സ്വദേശം. കോവിഡ് മൂലം നാട്ടിലേയ്ക്ക് മടങ്ങാതെ ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനവുമായി തുടരുകയായിരുന്നു ഇയാന്‍ ജോണ്‍സ്. രാജസ്ഥാനില കരകൗശല വസ്തു നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ ഇംഗ്ലണ്ടില്‍ വില്‍ക്കാന്‍ ഇയാന്‍ ജോണ്‍സ് ഗ്രാമീണര്‍ക്ക് സഹായം നല്‍കിയിരുന്നു.

42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 42 വര്‍ഷം മുമ്പ് വിഗ്രഹങ്ങള്‍ മോഷണം പോയത്.

ലണ്ടനില്‍നിന്ന് കണ്ടെടുത്ത വിഗ്രഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചു. വിഗ്രഹങ്ങള്‍ ചെന്നൈയില്‍ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ – പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്.

സീതാ-രാമ-ലക്ഷ്മണ-ഹനുമാന്‍ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തിരിച്ചു കിട്ടിയത്. ഹനുമാന്‍ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ല്‍ പൊരയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടര്‍ന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനിലെ ഒരു പുരാതന കളക്ടറില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് മൂന്ന് വിഗ്രഹങ്ങള്‍ (രാമ, ലക്ഷ്മണ, സീത) ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്നാട് സര്‍ക്കാരിന് കൈമാറി. വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങള്‍ പരിശോധിച്ച് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരേശ്വരിക്ക് കൈമാറി.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ ഹൗസിംഗ്  മാർക്കറ്റ്   വൻ   പ്രതിസന്ധി നേരിടുകയാണെന്ന  റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ് ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.

കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില. 15,000 പൗണ്ട് മെയിന്റനൻസ് തുകയും വിജയിക്ക് വീടിനൊപ്പം ലഭിക്കും. 10,000 പൗണ്ടാണ് രണ്ടാം സമ്മാനം. മൊത്തം 60,000 ടിക്കറ്റാണ് വിൽപ്പനക്ക് ഉള്ളത്. 5000 പൗണ്ട് തുക ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകാനും മുഴുവൻ ടിക്കറ്റ് വിറ്റുപോയാൽ പദ്ധതി ഇട്ടിരിക്കുകയാണ് ശ്രീകാന്ത്.

നാഷണൽ ലോട്ടറികളിൽ ദശലക്ഷങ്ങൾ പങ്കെടുക്കുമ്പോൾ 60,000 ടിക്കറ്റുകൾ മാത്രം വിൽപ്പനയ്ക്ക് ഉള്ളതുകൊണ്ട് വിജയസാധ്യത പങ്കെടുക്കുന്നവർക്ക് കൂടുതലാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയും ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ഒന്നാം സമ്മാനകാരനെ കാത്തിരിക്കുന്നത് ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം ആണ്. ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കും. റാഫിൾ കമ്പനിയുടെ ഓക്ഷൻ ലിങ്കിലെ ചെറിയ ഒരു ചോദ്യത്തിന് ഉത്തരം നൽകി ടിക്കറ്റ് നമ്മൾക്ക് കരസ്ഥമാക്കാം. ഒരുപക്ഷേ ക്രിസ്മസ് ദിനത്തിലെ ഭാഗ്യവാൻ നമ്മളാകാം. സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രചാരം ലഭിച്ചാൽ മുഴുവൻ ടിക്കറ്റും വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീകാന്തും സൂര്യമോളും. ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതാണ്.

ഈ ലിങ്കിലൂടെ നിങ്ങൾക്കും അഞ്ചു പൗണ്ട് മുടക്കി റാഫിളിൽ പങ്കെടുക്കാം.

https://raffall.com/36604/enter-raffle-to-win-house-and-15k-spending-money-hosted-by-sreekanth-balachandran

Copyright © . All rights reserved