ജോജി തോമസ്
ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിതമായിട്ട് ഇന്ന് നാലു വർഷങ്ങൾ പൂർത്തിയാകുകയാണ്. സഭയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കമിട്ടതും , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ബിഷപ്പായി മാർ . ജോസഫ് സ്രാമ്പിക്കൽ സ്ഥാനമേറ്റതും 2016 ഒക്ടോബർ ഒമ്പതിനായിരുന്നു. നാലു വർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേയ്ക്ക് രൂപതയുടെ പ്രവർത്തനങ്ങൾ കടക്കുമ്പോൾ പ്രവർത്തന മികവിലൂടെ വിശ്വാസി കളിലേയ്ക്കും, ജന സമൂഹങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രൂപതയെ നയിക്കുന്നവരും, സഭാ അധികൃതരും . വ്യക്തമായ ആസൂത്രണവും , വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പദ്ധതികളിലൂടെയും ചലനാത്മകമായ സഭയെന്ന പ്രതീതി ജനിപ്പിക്കുവാൻ കഴിഞ്ഞ നാലു വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിവിഗ് സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്ന അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതി. കുട്ടികളിൽ ആരംഭിച്ച്, യുവതി യുവാക്കളിലൂടെ വളർന്ന് ദമ്പതി വർഷത്തിലെത്തി നിൽക്കുന്ന ആസൂത്രണത്തിന്റെ വരും വർഷങ്ങളിലേ ഊന്നൽ കുടുംബ കൂട്ടായ്മയും , ഇടവകളുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റീജനൽ , നാഷണൽ ലെവലിൽ സംഘടിപ്പിച്ച ബൈബിൾ കലോത്സവം ജന പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായിരുന്നു. മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള കലാ മേളയായി ബൈബിൾ കലോത്സവത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചത് നിസ്സാരകാര്യമല്ല . ടോട്ടാ പുൽക്കറ എന്ന പേരിൽ നടന്ന വിമൻ ഫോറം അംഗങ്ങളുടെ മഹാസംഗമവും എണ്ണപ്പെട്ട നേട്ടങ്ങളിലൊന്നാണ്. റീജനൽ തലത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ, വാൻസിംഹാമിലേയ്ക്കുള്ള രൂപതയുടെ ഔദ്യോഗിക തീർത്ഥാടനത്തിലെ ജനപങ്കാളിത്തം, എൺപതോളം മിഷനുകളിലും വിവിധ കുർബാന കേന്ദ്രങ്ങളിലും സജീവമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ യു.കെയിൽ ബാലാരിഷ്ടതകൾ പിന്നിട്ട് ശക്തമായി മുന്നോട്ട് കുതിക്കുകയാണെന്നതിൻറെ തെളിവുകളാണ് . രൂപതാ ആസ്ഥാനവും, പാസ്റ്റർ സെൻററും മറ്റും ഭരണപരമായ സൗകര്യത്തിന് , ബർമിംഗ്ഹാമിലേയ്ക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രൂപതാ അധ്യക്ഷൻ മാർ .ജോസഫ് സ്രാമ്പിക്കൽ ഇതിനോടകം ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാളികൾ വളരെയധികം കുടിയേറിയിരിക്കുന്ന ബ്രിട്ടൻ്റെ മധ്യമേഖലയിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. രൂപതാധ്യക്ഷൻ്റെ ആത്മീയമായ തീഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും വിശ്വാസികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ദൈനംദിന പ്രാർത്ഥനകളിലും, ബൈബിൾ കൺവെൻഷനുകളിലുമെല്ലാം വിശ്വാസികൾക്ക് പ്രചോദനമായി രൂപതാ അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. രൂപത സ്ഥാപിതമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാർ . ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെമ്പാടും സഞ്ചരിച്ച് വിശ്വാസികളെ നേരിൽ കണ്ടിരുന്നു.
കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാം എന്നതിൻറെ നേർക്കാഴ്ചയാണ് കോവിഡ് കാലത്തെ സീറോ മലബാർ സഭയുടെ ബ്രിട്ടണിലേ പ്രവർത്തനങ്ങൾ. മാർ. ജോസഫ് സ്രാമ്പിക്കലിനു കീഴിൽ രൂപതയ്ക്ക് നേതൃത്വം നൽകുന്ന വികാരി ജനറാളുമാരുടെയും മറ്റും യുവത്വം രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത പകരാൻ കാരണമായിട്ടുണ്ട് .
ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണിലെ സീറോ മലബാർ സഭ വരുംകാലങ്ങളിൽ നേരിടേണ്ട വെല്ലുവിളികൾ നിരവധിയാണ്. രൂപതയുടെ ഭൂമിശാസ്ത്രപരമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. ലീഡ് സ് , ലിവർപൂൾ,ബർമിംഗ്ഹാമ് , പ്രിസ്റ്റൺ തുടങ്ങി വളരെ കുറച്ച് സ്ഥലങ്ങളിലേ സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഉള്ളൂ. വൈദികരുടെ എണ്ണത്തിലുള്ള കുറവ് സഭയുടെ ആത്മീയ മേഖലയിലുള്ള പ്രവർത്തനങ്ങളിൽ നിഴലിക്കുന്നുണ്ട് . ബ്രിട്ടനിൽ നിന്നു തന്നെ അജപാലകരുടെ കാര്യത്തിൽ ധാരാളം ദൈവവിളി ഭാവിയിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള വെല്ലുവിളികളെ വിശ്വാസികളുടെയും രൂപതാ അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നേരിടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ.
‘ആളുകള്‍ എന്തുകൊണ്ടാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരു വിഭവം അതേത്’ സൊമാറ്റോ ഇന്ത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചോദ്യത്തിന് ബ്രിട്ടിഷുകാരനും നോര്‍ത്തുബ്രിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ എഡ്വേഡ് ആന്‍ഡേഴ്സന്‍ നല്‍കിയ ഉത്തരം ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഇഡ്ഡലിയാണ് വിവാദത്തിന്റെ കേന്ദ്രം. ‘ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നായിരുന്നു എഡ്വേഡ് ഭക്ഷണ വിതരണകമ്പനിയുടെ ട്വീറ്റിന് നല്‍കിയ മറുപടി. അവിടെ ആരംഭിച്ച ചര്‍ച്ച ഇന്ന് ഇന്ത്യയും കടന്ന് യുഎസ് പ്രസിഡന്‍് തിരഞ്ഞെടുപ്പിനെ പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന് കഴിഞ്ഞു. അത്രയുമുണ്ട് ലോകത്ത് ഇഡ്ഡലി ഫാന്‍സ്.
ഡോ. ശശി തരൂര്‍ എംപിയുള്‍പ്പെടെയുള്ള ഇഡ്ഡലി ആരാധകരാണ് എഡ്വേഡ് ആന്‍ഡേഴ്സണ് മറുപടിയുമായി എത്തിയത്. പിതാവിന്റെ ഇഡ്ഡലി പ്രണയം അറിയുന്ന ഇഷാന്‍ തരൂരാണ് ശശി തരുരിനെ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നത്. ട്വിറ്ററില്‍ താന്‍ കണ്ടതില്‍ ഏറ്റവും മോശം പരാമര്‍ശം എന്ന കരുതുന്നു’ എന്നായിരുന്നു ഇഷാന്റെ പ്രതികരണം. ഇത് മറുപടി പറഞ്ഞാണ് തരൂര്‍ വിഷയത്തിലേക്ക് കടന്ന് വരുന്നത്.
”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ” തരൂര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ താന്‍ കൊളുത്തിവിട്ട വിവാദത്തില്‍ ഇഡ്ഡലി പ്രേമികള്‍ ഏറ്റെടുത്ത രീതി നോക്കിക്കാണുകയായിരുന്നു എഡ്വേര്‍ഡ്. മോശം എന്ന് പറഞ്ഞ ഇഡ്ഡലി എങ്ങനെയെല്ലാം കഴിച്ചാല്‍ സ്വാദിഷ്ടമാവുമെന്ന് ക്ലാസുകള്‍ ഉള്‍പ്പെടെയായിരുന്നു ആരാധകരില്‍ നിന്നും എഡ്വേര്‍ഡിന് ലഭിച്ചു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നും തരൂര്‍ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ലോകത്തിലെ സ്വര്‍ഗമാണ് അതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിര്‍ണ്ണയിക്കുന്നതെന്നുള്ള അഭിപ്രായമായിരുന്നു മറ്റു ചിലര്‍ മുന്നോട്ട് വച്ചത്. ഇഡ്ഡലിക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ കറിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലര്‍ കുറിച്ചു. ഇതിനിടെ താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി എഡ്വേര്‍ഡ് തന്നെ രംഗത്തെത്തി. തന്റെ ഭാര്യ മലയാളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിബിസിയോടായിരുന്നു അദ്ദേഹന്റെ പ്രതികരണം. പലതരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും എഡ്വേര്‍ഡ് പറയുന്നു.
എന്നാല്‍ ഇഡ്ഡലിയെങ്ങനെ യുഎസ് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിബിസി തന്നെയാണ് ഇത്തരം ഒരു നീരീക്ഷണം മുന്നോട്ട് വയ്ക്കുന്നതും. യുഎസ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസാണ് ഈ ബന്ധത്തിന് പിന്നില്‍. ഇന്ത്യന്‍ വംശജയായ അമ്മയും ജമൈക്കന്‍ വംശജനുമായ പിതാവിന്റെയും മകളായ കമല ഹാരിസ് ദക്ഷിണേന്ത്യന്‍ നഗരത്തിലെ അവധിക്കാലത്തെ ഓര്‍മ്മിക്കുന്നത് ഇഡ്ഡലിയുള്‍പ്പെടെയുള്ള വിഭവങ്ങളോടൊപ്പമാണ്. ഇക്കാലത്ത് ഇഡ്ഡലി ഇഷ്ട്മായിരുന്നു എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്നതിനൊപ്പം ‘ഇഡ്‌ലി സംഭാഷണത്തിലൂടെ, ഭക്ഷണ പ്രിയരായ വോട്ടര്‍മാരെ കൂടി അവര്‍ ആകര്‍ഷിക്കുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പുനരുദ്ധാരണം ലക്ഷ്യമാക്കി ഗവൺമെൻറ് പ്രഖ്യാപിച്ച പല പദ്ധതികളിലെയും തട്ടിപ്പുകൾ മലയാളം യുകെ ഇതിനോടകം വെളിയിൽ കൊണ്ടുവന്നിരുന്നു. തൊഴിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 80 ശതമാനം സർക്കാർ വേതനം ഗവൺമെൻറ് നൽകാൻ തീരുമാനിച്ചതിലെ തട്ടിപ്പുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെൻറ് ഗ്രാൻഡുകൾ നൽകുന്നതുമായിട്ട് ബന്ധപ്പെട്ട് ചിലർ നടത്തുന്ന തരികിടകളും ഇതിൽ ഉൾപ്പെടുന്നു . എന്നാൽ സാമ്പത്തിക പുനരുദ്ധാരണത്തിനായിട്ട് ഗവൺമെൻറ് പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ചുള്ള കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ തട്ടിപ്പിലെ നായകൻ ഏഷ്യൻ വംശജനായ യുകെയിലെ കോടീശ്വരനാണ്.
പ്രമുഖ ടേക്ക്അവേ പിസ്സ ചെയിൻ വ്യവസായി 250,000 പൗണ്ടിൽ കൂടുതൽ നികുതിദായകരുടെ പണം മോഷ്ടിച്ചതായി റിപ്പോർട്ട്, വ്യാജ ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് വൗച്ചറുകൾ നൽകിയാണ് എച്ച് എം ആർ സിയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. 61 പപ്പ ജോണിന്റെ ഫ്രാഞ്ചൈസി റെസ്റ്റോറന്റുകളുടെ ഉടമയായ റഹീൽ ചൗധരി, സർക്കാർ പദ്ധതി നടക്കുമ്പോൾ ആയിരക്കണക്കിന് ‘ഫാന്റം കവറുകൾ’ റെക്കോർഡുചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
യുഎസ് ഭീമന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളാണ് യുകെയിൽ ഇദ്ദേഹത്തിനുള്ളത്. ബിസിനസ്സുകളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ഹെൽപ്പ് ഔട്ട് പദ്ധതിയിൽ അദ്ദേഹത്തിന്റെ മിക്ക റെസ്റ്റോറന്റുകളും ഓഫറിന് പോലും യോഗ്യരല്ല. അവയ്ക്ക് ടേക്ക് അവെയും ഡെലിവറിയും മാത്രമായിരുന്നു സൗകര്യമുണ്ടായിരുന്നത്. പദ്ധതിയിൽ ടേക്ക് അവെകൾക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. പദ്ധതിയിൽ പങ്കെടുക്കരുതെന്ന് ചൗധരിയോട് പാപ്പ ജോണിന്റെ ഹെഡ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ധാരാളം വ്യാജ ഓർഡറുകൾ നൽകിയതിന് ചൗധരി മാനേജർമാർക്ക് ബോണസ് വാഗ്ദാനം
നൽകിയിരുന്നതായും കണ്ടെത്തി. എന്നാൽ എതിർപ്പ് ഉന്നയിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ചില ജീവനക്കാർ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ സാമ്പത്തിക വിദഗ്ധർ ഈ അഴിമതി ‘മഞ്ഞുമലയുടെ അഗ്രം’ ആണെന്ന് മുന്നറിയിപ്പ് നൽകി, സർക്കാർ കൊറോണ വൈറസ് പദ്ധതികൾ എത്ര എളുപ്പത്തിൽ തട്ടിപ്പിന് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രമുഖ ദേശീയ മാധ്യമമായ ഡെയിലി മെയിലാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ എച്ച് എം ആർ സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
മെക്സിക്കോ : ആഗോള ക്രിപ്റ്റോ കറൻസി സമ്പദ്‌വ്യവസ്ഥയുടെ 7% ലാറ്റിൻ അമേരിക്ക പ്രതിനിധീകരിക്കുന്നുവെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു. 2019 ജൂലൈ മുതൽ 11 ശതമാനത്തോളം റിട്ടെയിൽ ക്രിപ്റ്റോ പേയ്‌മെന്റുകളാണ് മെക്സിക്കോ നേടിയെടുത്തത്. ഈ മേഖലയ്ക്ക് 24 മില്യൺ ഡോളർ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകൾ ലഭിച്ചുവെന്നും കഴിഞ്ഞ വർഷം 25 മില്യൺ ഡോളർ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ബ്ലോക്ക് ചെയിൻ അനലിറ്റിക്സ് കമ്പനിയായ ചൈനാലിസിസിന്റെ വികസന പ്രതിനിധി ഡാനിയേൽ കാർട്ടോലിൻ നടത്തിയ ഗവേഷണത്തെ മുൻനിർത്തി എൽ ഇക്കണോമിസ്റ്റ അറിയിച്ചു.
മെക്സിക്കോയിൽ പണമയയ്‌ക്കാൻ ക്രിപ്റ്റോ കറൻസികളെ ഉപയോഗിച്ചു തുടങ്ങിയതോടുകൂടി കഴിഞ്ഞ വർഷങ്ങളിൽ വലിയ ഉയർച്ചയാണ് ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളിലെ പ്രധാന മേഖലകളാണ് പണമയക്കൽ വ്യാപാരമെന്ന് പ്രതിനിധി വ്യക്തമാക്കി. ഇതിലൂടെ വടക്കേ അമേരിക്കയുമായും ഏഷ്യയുമായും ശക്തമായ ബന്ധം മെക്സിക്കോ കാത്തു സൂക്ഷിക്കുന്നുണ്ട്. ഈ ഇടപാടുകളിൽ ഭൂരിഭാഗവും ബിറ്റ്കോയിൻ ( ബിടിസി ) ഉപയോഗിച്ചാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
മെക്സിക്കോയിൽ പണമയയ്‌ക്കാൻ പലപ്പോഴും ക്രിപ്റ്റോ ഉപയോഗിക്കാറുണ്ടെന്നും കാർട്ടോലിൻ പറഞ്ഞു. ക്രിപ്റ്റോ കറൻസികൾ കൈമാറ്റം ചെയ്യേണ്ടി വരുമ്പോൾ ഫീസ് കുറവാണ്. മാത്രമല്ല വ്യക്തിക്ക് അത് നേരിട്ട് പോയി ചെയ്യേണ്ടതില്ല. പ്രവർത്തനം നടത്താൻ വെസ്റ്റേൺ യൂണിയൻ അല്ലെങ്കിൽ മണിഗ്രാം പോലുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാം. ഇത് ഒരു ഫോണിൽ നിന്ന് ചെയ്യാവുന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളുടെ കാര്യത്തിൽ മെക്സിക്കോ മുന്നിലാണെങ്കിലും ക്രിപ്റ്റോ അഡോപ്ഷന്റെ കാര്യത്തിൽ വെനസ്വേലയാണ് ലാറ്റിനമേരിക്കയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ ബ്ലോക്ക് ചെയിൻ സ്ഥാപനം വ്യക്തമാക്കി.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവും ആണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ് മാനാണ് ഈ വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. മലയാളം, തമിഴ്, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ് സൽ, വൈഷ് ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), പ്രശസ് ത ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ദോഹയിൽ നിന്നുള്ള മെറിൽ ആൻ മാത്യു ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നു.
പ്രശസ്ത സംഗീത അധ്യാപകരായ ശങ്കർ ദാസ്,അഭിലാഷ് എന്നിവരുടെ ശിക്ഷണത്തിൽ കർണാടിക് വെസ്റ്റേൺ സംഗീതത്തിൽ പ്രാവീണ്യം നേടിയ മെറിൽ അനവധി സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും പ്രശസ്തയാണ്. മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ് ത ശൈലികളോട് കൂടിയാണ് മെറിൽ പാടിയിട്ടുള്ളത് . സംഗീതം സംവിധാനം ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവുമായ ബി.കെ.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ.
പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിന്റെ അവതരണം. രാജ്യത്തിൻറെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് ഈ മ്യൂസിക് ആൽബം. ദേശത്തിന്റെ വിവിധ സംസ്കാരങ്ങളെ വളരെ മനോഹരമായി കോർത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിൽ ചെയ്ത ഈ വീഡിയോ ആൽബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ശ്രീ ഷൌക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും ശ്രീ യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്. സെലെബ്രിഡ്ജ് ഇന്റർനാഷണൽ ആണ് ആൽബം നിർമിച്ചിട്ടുള്ളത്. സംഗീത നിർമാണം എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷന്സിന്റെതാണ്.
മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങൾ ഈ വീഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെർച്വൽ റിയാലിറ്റി സംവിധാനം ഉപയോഗിച്ചു കൊണ്ട് പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോ ആൽബം ആണ് DESI RAAG.. രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തിൽ ബലി അർപ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത് . ഒക്ടോബർ രണ്ടിന് ഇന്റർനാഷണൽ ആന്റിവയലൻസ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങൾ ഉളവാക്കുന്നതാണ്. “ആന്റി വാർ” എന്ന ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം കൂടുതൽ ഈ സന്ദേശങ്ങളെ വികാരഭരിതമാക്കുന്നു. നാല് ഭാഷകളിൽ ഹൃദയസപർശിയായ ഗാന രചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്നോളജിയും, വിഷ്വൽ ട്രീറ്റ്മെൻറ്ഉം ഈ ആൽബത്തിന്റെ പ്രത്യേതകൾ ആണ് .
ഗസൽ പോലെ ,മഴവില്ലു പോലെ മനസ്സിൽ അനുരാഗം വിടർത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷൻസ് . മലയാള സംഗീത ലോകത്തെ മികച്ച കലാകാരൻമാർ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷൻസിന്റെ “പ്രണയസൗഗന്ധികങ്ങൾ ” എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രീ ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാർ , ശ്രീ വിധു പ്രതാപ് എന്നിവർ . ഗായകനും സംഗീത സംവിധായകനുമായ ഡോക്ടർ ജയേഷ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ കുമാരി മേഘ്‌ന മനുവും ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .
ആറു ഗാനങ്ങളുള്ള ഈ ആൽബത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടർ ആഷ സുധീർ , ശ്രീ ജി .രാജേഷ് എന്നിവരാണ് . പുല്ലാങ്കുഴൽ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരന്മാരായ ശ്രീ രാജേഷ് ചേർത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേർത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങൾക്കുവേണ്ടി പിന്നണിയിൽ വായിച്ചു . ഓർക്കസ്ട്രഷൻ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ്സ് സനൽകുമാർ ആണ് .
മാസ്റ്ററിങ് , മിക്സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ റെക്കോർഡിങ് ഗാനപ്രിയ ആലപ്പുഴയും , AJ മീഡിയ ചേർത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോർഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . ഗായികയായ ശ്രീമതി അംബിക ആലപ്പി വിധു പ്രശസ്ത സംഗീതജ്ഞനായ ശ്രീ ആലപ്പി വിധുവിന്റെ സഹധർമ്മിണി ആണ് . അകാലത്തിൽ മണ്മറഞ്ഞ സംഗീതത്തെ ഏറെ സ്നേഹിച്ച ആ വലിയ കലാകാരിയുടെ ഓർമകൾക്ക് മുൻപിൽ ഈ ഗാനസമാഹാരം സമർപ്പിക്കുന്നതായി പഞ്ചമം ക്രീയേഷൻസ് അറിയിച്ചു.
സംഗീത പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആൽബം ഒക്ടോബർ അവസാനത്തോടെ പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .
മേഘ്‌ന മനു
ഇംഗ്ലണ്ടിലെ യുവ ഗായികയും നർത്തകിയുമായ മേഘ്‌ന ,ബ്രിസ്റ്റോൾ നഗരത്തിലെ സ് കൂൾ വിദ്യാർത്ഥിനി ആണ് . ഒട്ടനവധി വേദികളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള മേഘ്‌നയുടെ ആദ്യത്തെ മ്യൂസിക് ആൽബം ആണ് “പ്രണയ സൗഗന്ധികങ്ങൾ ” . കലാകാരനായ മനു വാസു പണിക്കരു ടെയും നിഷയുടെയും മകളായ മേഘ്‌ന സംഗീതം അഭ്യസിക്കുന്നത് ശ്രീ ജോസ് ജെയിംസ് (സണ്ണി) , ഗാനഭൂഷണം അനു മനോജ് (ദുബായ് )എന്നിവരിൽ നിന്നാണ് . യുകെയിലെ അറിയപ്പെടുന്ന ഗായികയായ ജിനു പണിക്കരുടെ സഹോദരന്റെ മകളാണ് മേഘ്‌ന മനു . ശാസ്ത്രീയ സംഗീതത്തോടൊപ്പം വെസ്റ്റേൺ ക്ലാസ്സിക്കലും , പ്രശസ്ത നർത്തകി ശ്രീമതി തുർഖാ സതീഷിന്റെ കീഴിൽ നൃത്തവും അഭ്യസിക്കുന്നുണ്ട് ഈ കലാകാരി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ പ്രവാസി മലയാളികൾക്ക് ഇത് അഭിമാനനിമിഷം. 2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി വനിത. റോയല്‍ ഫ്രീ ഹോസ്പിറ്റലിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും പ്ലാസ്റ്റിക് സര്‍ജനും ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറിയിലെ കണ്‍സള്‍ട്ടന്റുമായ ഡോ. ജജനി വര്‍ഗീസിനെയാണ് 2020 ഔട്ട്‌സ്റ്റാന്‍ഡിംഗ് യംഗ് പേഴ്‌സണ്‍ ഓഫ് ദി വേള്‍ഡായി തെരഞ്ഞെടുത്തത്. ഒരു ചരിത്രനേട്ടത്തിന്റെ അഭിമാനനിമിഷത്തിലാണ് യുകെയിലെ മലയാളി സമൂഹം. ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ”മെഡിക്കല്‍ ഇന്നൊവേഷന്‍” വിഭാഗത്തില്‍ അന്താരാഷ്ട്ര പുരസ് കാരത്തിനായി യുകെയില്‍ നിന്ന് പത്തു പേർ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ജജനിയാണ് സ്വപ് നതുല്യമായ നേട്ടം കൊയ് തത്. ബിസിനസ്, സംരംഭകത്വം, സർക്കാർ, രാഷ്ട്രീയം, സാംസ്‌കാരിക നേതൃത്വം, കുട്ടികള്‍ക്കുള്ള സംഭാവന, ആരോഗ്യ രംഗത്തെ കണ്ടെത്തലുകള്‍, ശാസ്ത്ര മുന്നേറ്റം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച 110 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് 40 വയസിന് താഴെയുള്ള പത്ത് പേരെയാണ് ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ആദരിക്കുന്നത്.
ഫലകവും സമ്മാനപത്രവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡ് ജപ്പാനിലെ യോകോഹാമയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് സമ്മാനിക്കുക. ജോൺ എഫ് കെന്നഡി, ഗെരാൾഡ് ഫോർഡ്, ആന്റണി റോബിൻസ് തുടങ്ങിയ ലോകപ്രശസ് തർ ഈ അവാർഡിന് അർഹരായിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എംഎസ്‌സി പ്ലാസ്റ്റിക് സര്‍ജറിയിലെ എക്‌സാമിനര്‍സ് ബോര്‍ഡിലെ അംഗം കൂടിയാണ് ഡോ. ജജനി. ജനറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന വിഷയത്തില്‍ കേംബ്രിഡ് ജ് സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ് ഡോ. ജജനി എംഫിലും, പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. ഹൈ ബ്രെസ്റ്റ് ഡെന്‍സിറ്റിയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനും, സ് തനാര്‍ബുദവുമായി ബന്ധപ്പെട്ട അവരുടെ ജീനുകള്‍ കണ്ടെത്തുന്നതിനുമാണ് അവര്‍ പിന്നീട് ഗവേഷണം നടത്തിയത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ZNF 365 ജീന്‍ കണ്ടെത്തുന്നതിലേക്ക് ഇത് നയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ഇത് നടത്തിയെടുത്തത്. നേച്ചര്‍ ഉള്‍പ്പെടെയുള്ള നിരവധി അക്കാദമിക് ജേണലുകളില്‍ ഡോ. ജജനിയുടെ ഈ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തനാര്‍ബുദത്തെ നേരത്തേ തന്നെ കണ്ടെത്തുന്നതിനും തടയുന്നതിനും, രോഗപ്രതിരോധ ചികിത്സയ്ക്കും ഈ കണ്ടെത്തൽ ഏറെ സഹായകരമായി.
സ്തനാര്‍ബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നൂതന ഡാവിഞ്ചി റോബോട്ടുകളും, ശസ്ത്രക്രിയയില്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപിയും ഉപയോഗിക്കുന്ന ചുരുക്കം ചില ശസ്ത്രക്രിയാ വിദഗ് ധരില്‍ ഒരാളാണ് ഡോ. ജജനി വർഗീസ്. ആരോഗ്യ രംഗത്തെ അതിനൂതന കണ്ടെത്തലുകളില്‍ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. ജജനി. കോവിഡ് കാലത്ത് സ്തനാര്‍ബുദ രോഗികള്‍ക്ക് വീഡിയോ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് വെര്‍ച് വല്‍ ക്ലിനിക് സ്ഥാപിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. ഓരോ വ്യക്തികളെയും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന വ്യക്തികൂടിയാണ് ഈ യുവഡോക്ടർ. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ആവശ്യം മനസിലാക്കിയ അവര്‍ പതിനേഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഇമെറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
തന്റെ നേട്ടത്തെക്കുറിച്ചു ജജനി പ്രതികരിച്ചത് ഇപ്രകാരമാണ്. “ഞാൻ ഒരു സാധാരണ വ്യക് തിയാണ്. പക്ഷേ ജീവിതത്തിൽ വിജയിക്കുവാനും കഷ്ടപ്പാടുകള്‍ തരണം ചെയ്യാനുമുള്ള അസാധാരണ പ്രേരണ എന്നും ഒപ്പമുണ്ട്.” “ആരോഗ്യത്തോടെ ഇരിക്കാനും, പ്രവർത്തനത്തെ സ്‌നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്ക് ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. ക്യാൻസർ പൂർണമായി പരാജയപ്പെടില്ല. ആളുകളെയും അവരുടെ ജീവിതത്തെയും നല്ല കാലത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബാഹ്യമായ മുറിവുകള്‍ സുഖപ്പെടുത്താനെ ഞങ്ങൾക്ക് കഴിയൂ. ആന്തരികമായ മുറിവുകൾ സുഖപ്പെടുത്തുന്നത് ദൈവമാണ്.” ജജനി കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്ററിലെ അസോസിയേഷന്‍ ഓഫ് ബ്രെസ്റ്റ് സര്‍ജറി കോണ്‍ഫറന്‍സ്, യുകെ റേഡിയോളജി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിൽ ഒന്നാം സമ്മാനം, കേംബ്രിഡ് ജിലെ അഡെന്‍ബ്രൂക്‌സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണത്തിനുള്ള ഒന്നാം സമ്മാനം, ലണ്ടന്‍ ക്യു ഇ ഹോസ്പിറ്റല്‍ റെയ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിസര്‍ച്ച് കോണ്‍ഫറന്‍സ് എന്നിവയിലുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ യുവഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിംഗ്‌സ് കോളേജ് ലണ്ടന്‍, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി, (യുഎസ്എ), ഡ്യൂക്ക് യൂണിവേഴ്‌സിറ്റി (യുഎസ്എ), ബാപ്രാസ് ലണ്ടന്‍, റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്‌സ് കോണ്‍ഫറന്‍സ്- ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിംഗ് കോണ്‍ഗ്രസ്, ദി വെല്‍ക്കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ജജനി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും, ചിത്രകാരിയുമായ ഡോ. ജജനി വര്‍ഗീസ് ആ മേഖലയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസം. ജജനിയുടെ വൻ നേട്ടത്തിൽ പ്രവാസി മലയാളികൾ അഭിമാനം കൊള്ളുകയാണ്. ഒരു യുവ മലയാളി ഡോക്ടർ ലോകത്ത് ഇന്ന് അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നതിൽ നമുക്കും അഭിമാനിക്കാം.
2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് അവാർഡ് കിട്ടിയ ഡോ. ജജനി വര്‍ഗീസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലിചെയ്യുന്ന ആരോഗ്യമേഖലയിൽ തദ്ദേശീയരെയും മറ്റു സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുന്ന അർപ്പണം കാഴ്ചവെച്ച നിഷ തോമസിന് അർഹിക്കുന്ന അംഗീകാരം. യുകെയിലെ ആരോഗ്യ മേഖലയിൽ പ്രശസ്‌തമായ സെന്റ് ജോൺസ് കെയർ ട്രസ്റ്റിന്റെ എംപ്ലോയി അവാർഡ്സ് 2020ൽ 1,235 നോമിനീസിൽ നിന്ന് മികച്ച നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിഷാ തോമസ്.
നഴ്‌സിങ് പഠനം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കി. തന്റെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു ഇംഗ്ലീഷ് ടെസ്റ്റ് വിജയിച്ചപ്പോൾ ഓ എൻ പി ചെയ്യാൻ ഏജൻസി വഴി നിഷാ തോമസ് 2007ൽ ആദ്യമായി യുകെയിൽ എത്തിച്ചേർന്നു. സുന്ദർലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠനം വിജയകരമായി പൂർത്തിയാക്കി. വർക്ക് പെർമിറ്റ് നേടി വിഗണിൽ നഴ്‌സിങ് ജോലിയിൽ. അധികം താമസിക്കാതെ വിവാഹം.
തുടർന്ന് ലിങ്കൺഷെയറിലേക്ക് എത്തിച്ചേർന്നു. നോട്ടിങ്ഹാം എൻഎച്ച്എസിൽ പ്രാക്ടീസ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന, അതിരമ്പുഴ പുതുശ്ശേരി കുടുംബത്തിലെ ജോമോൻ ജോസഫ് ആണ് ജീവിതപങ്കാളി. ആൽഫി(10) ഫീയ (8) എന്നിവർ മക്കളാണ്. ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു നഴ്സിംഗ് പഠനം.
കൊറോണ വൈറസ് മഹാമാരി മൂലം ഇത്തവണത്തെ ലിങ്കൻഷെയർ 2020 റീജിയണൽ എംപ്ലോയി അവാർഡ് ചടങ്ങ് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിഷയെ ബേസ്ഡ് നഴ്‌സിനുള്ള പുരസ്‌കാരത്തിനായി സഹപ്രവർത്തകർ നോമിനേറ്റ് ചെയ്‌തിരുന്നു. മൂന്ന് ഇംഗ്ലീഷ് നഴ്സുമാർ ചേർന്ന് ആണ് നിഷയെ നോമിനേറ്റ് ചെയ്‌തത്. ഫൈനലിസ്റ് ആയി എത്തിയ മൂന്നു പേരിൽ ഒരാളാണ് താൻ എന്ന് നിഷ അറിയുന്നത് കഴിഞ്ഞ ആഴ്ച്ച. കാത്തിരിപ്പിന് അറുതി വരുത്തി ഇന്നലെ ലെറ്റർ കിട്ടിയപ്പോൾ ജേതാവായത് യുകെ മലയാളികൾക്ക് അഭിമാനമായി നിഷാ തോമസ്.
ഇത്തവണ 1235 ഓളം നോമിനേഷനുകൾ മൂന്ന് വിഭാഗങ്ങളിൽ ആയി ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ച സമയമാണ് കടന്നുപോയത്, അതിനാൽ തന്നെ ലഭിച്ച എൻട്രികളിൽ നിന്നും ഫൈനൽ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുക എന്നത് തന്നെ അത്യന്തം ദുർഘടമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതുകൊണ്ട് അവാർഡ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു.
വിധികർത്താക്കൾ സൂമിൽ ചർച്ചചെയ് താണ് ഫൈനൽ ലിസ്റ്റ് തീരുമാനിച്ചത്. രോഗികളുടെയും, സഹപ്രവർത്തകരുടെയും വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിഷയുടെ അർപ്പണമനോഭാവവും ദയയും പരിചരണവും എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. നേഴ് സിങ് മേഖലയോടുള്ള നിഷയുടെ കാഴ് ചപ്പാട്, സീനിയർ മെമ്പർമാരോട് ഉള്ള മനോഭാവം, സഹപ്രവർത്തകർക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളിൽ നിർദ്ദേശം നൽകൽ, പരിചരണത്തിലെ നൈപുണ്യം, മെഡിക്കൽ രംഗത്തെ അറിവ്, രോഗികളോട് വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും നൽകുന്ന കരുതൽ, ആത്മസംയമനം എന്നിവ നിഷ യുടെ അവാർഡിലേക്കുള്ള പ്രയാണത്തിൽ മുന്നിൽ എത്തിക്കാൻ സാധിച്ചു.
യുകെയിലെ മലയാളി നഴ്സുമാരുടെ പ്രതിനിധിയാണ് ഒരു കണക്കിൽ പറഞ്ഞാൽ നിഷ. ഇരുൾ മൂടി തുടങ്ങുന്ന ഒരു കാലഘട്ടത്തിന് പ്രകാശവാഹകരായ ഒരു പറ്റം മനുഷ്യരുടെ കരുതൽ ഉണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് നിഷയുടെ നേട്ടം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുകെയിലേക്ക് കുടിയേറുമ്പോൾ കൊറോണ വൈറസ് ലോകവ്യാപകമായി നഷ്ടം വിതയ്ക്കും എന്നത് ഒരാളുടെയും വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.
യുകെയിലെ പ്രവാസി മലയാളികളിൽ ഏറിയപങ്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നിരിക്കെ അവർ നേരിടുന്ന വെല്ലുവിളികളും അപകടം നിറഞ്ഞതാണ്. കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി പലർക്കും ജോലിസ്ഥലങ്ങളിൽ മാറ്റമുണ്ടായി, മിക്കവർക്കും ചെറിയ കുട്ടികളാണുള്ളത്, പലപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടാവില്ല. പുതിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വംശീയമായ വെല്ലുവിളികൾ നേരിടാൻ കാരണമാവുന്നുണ്ട്.
കോവിഡ് വാർഡുകളിലും അനുബന്ധ മേഖലകളിലും തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്നു വിട്ടു നിൽക്കുമ്പോൾ, മലയാളികൾ അത് ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. അതിനുപുറമേ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, ഓവർ ടൈം ജോലി തുടങ്ങിയവ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്രയേറെ വെല്ലുവിളികൾക്കിടയിൽ നിന്നാണ് നിഷയുടെ നേട്ടം എന്നത് ശ്രദ്ധേയമാണ്.
2020 ലെ ബേസ്ഡ് നഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട നിഷ തോമസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.
സ്വന്തം ലേഖകൻ
വാഷിംഗ്‌ടൺ : ഒരു ഡിജിറ്റൽ ഡോളറിന് രൂപം നൽകാൻ സജീവമായി പ്രവർത്തിക്കുന്നതായി യുഎസ് ഫെഡറൽ റിസർവ്. ഫെഡറൽ റിസേർവ് ബോർഡ് ഓഫ് ഗവർണേഴ്സും മറ്റു പല ഫെഡറൽ റിസേർവ് ബാങ്കുകളും ഒരു ഡിജിറ്റൽ ഡോളർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഓരോ അമേരിക്കക്കാരനും ഫെഡിൽ (Fed) ഒരു അക്കൗണ്ട് ഉണ്ടായിരിക്കാമെന്ന് നിയമനിർമ്മാണം നിർദ്ദേശിച്ചിട്ടുണ്ട്. ചിക്കാഗോ പേയ്‌മെന്റ് സിമ്പോസിയത്തിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഫെഡറൽ റിസർവ് ബാങ്ക് ക്ലീവ്‌ലാൻഡിന്റെ പ്രസിഡന്റ് ലോറെറ്റ ജെ. മെസ്റ്റർ, രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയോട് (സിബിഡിസി) അനുബന്ധിച്ച് നടക്കുന്ന ഫെഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അടിയന്തിര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഡോളർ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ പങ്കാളിത്തമില്ലാതെ ഡിജിറ്റൽ ഡോളറിന്റെ ചില രൂപകൽപ്പനകൾ ഉപയോക്താക്കളുടെ വാലറ്റുകളിലേക്ക് സിബിഡിസി നേരിട്ട് നൽകാൻ സെൻട്രൽ ബാങ്കിനെ അനുവദിക്കുന്നുവെന്ന് മെസ്റ്റർ വിശദീകരിച്ചു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് കുറച്ചുകാലമായി ഗവേഷണം നടത്തിവരികയാണ്. ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കണ്ടെത്താൻ വിവിധ ഫെഡറൽ റിസർവ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്നോളജി ലാബ് ആണ് ടെക്ലാബ്. ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അവിടെയാണ് പരീക്ഷിച്ചുവരുന്നത്.
വ്യക്തിഗത ഫെഡറൽ റിസർവ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഡോളറിന് ഉപയോഗിക്കാൻ കഴിയുന്ന നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിക്കുന്നുണ്ടെന്ന് മെസ്റ്റർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലാണ് ഈ മൾട്ടി-ഇയർ സംരംഭം ആരംഭിച്ചത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ടോം ജോസ് തടിയംപാട്
കുടിയേറ്റം മനുഷ്യൻ ഉണ്ടായകാലം മുതൽ നടക്കുന്നതാണ് ആ കുടിയേറ്റത്തിൽ അവൻ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം അഥവ (കൾച്ചർ ) മനുഷ്യനിൽ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കൾച്ചർ ആണ് അഗ്രികൾച്ചർ ,ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ഭൂരിപക്ഷവും അത്തരം ഒരു കാർഷിക സംസ്‌ക്കാരമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ,അവർ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ ഗാർഡനിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നമുക്ക് ഇവിടുത്തെ എല്ലാ മലയാളി വീടുകളിൽ ചെന്നാലും കാണാൻ കഴിയും .
വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയിൽ വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാവക്ക വിളയിപ്പിച്ച കോടഞ്ചേരിയിൽ വാവലുകുന്നേൽ രാജീവ് തോമസ് ,കാർഷിക രഗത്തു ഒരു വലിയ നേട്ടമാണ് കൈവരിച്ചത്. യു കെ യിലെ ഫ്ലവർ സിറ്റി എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോഡിൽ 14 വർഷമായി താമസിക്കുന്ന രാജീവ് ,ജീന കുടുംബത്തിന്റെ ഗാർഡനിൽ ചെന്നാൽ നാട്ടിലെ വെണ്ടക്ക, ബീൻസ് ,ചീര ,പാവക്ക ,ഇഞ്ചി, പയർ ,മുതലായ കൃഷികൾ കാണാം. കൂടാതെ ഇവിടുത്തെ സ്പിനാച്ചയും സിലറിയും കാണാം. ഫാക്ടറി ജീവനക്കാരനായ രാജീവും നേഴ്സ് ആയ ഭാര്യയും നാലുമക്കളും ഒഴിവുസമയങ്ങളിൽ പൂർണ്ണമായും കൃഷിയിൽ കേന്ദ്രീകരിക്കുകയും അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്.
എന്താണ് കൃഷിയിൽ ഇത്ര താൽപ്പര്യം വരാൻ കാരണം എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബം മുഴുവൻ കൃഷിക്കാരാണ്. ഞങ്ങൾ തൊടുപുഴ മുതലക്കുടത്തു നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയവരാണ്. ചെറുപ്പം മുതൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിച്ചു വന്നതു കൊണ്ട് കൃഷി ഇപ്പോഴും ഒരു ആവേശമായി മനസിലുണ്ട്. അതുകൊണ്ട് ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒഴിവുകിട്ടുന്ന സമയം നട്ടുവളർത്തുന്ന കൃഷിയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു വലിയ സന്തോഷമാണ് മനസിനു ലഭിക്കുന്നത്. എന്റെ കാർഷിക സ്നേഹത്തിനു വലിയ പിന്തുണയാണ് ഭാര്യയും മക്കളും നൽകുന്നത് എന്നായിരുന്നു മറുപടി.
കൂടെ ജോലിചെയ്യുന്ന കൃഷി താൽപ്പര്യമുള്ള ഇംഗ്ലീഷ് സുഹൃത്തക്കൾ പറഞ്ഞു തരുന്ന വിവരങ്ങൾ കൃഷി ചെയ്യാൻ വളരെ ഉപകാരപ്രദമാണെന്നു രാജീവ് പറഞ്ഞു. ജീവിതത്തിൽ ഉത്തംഗശ്രീഗംത്തിൽ എത്തിയപ്പോഴും താൻ കടന്നു വന്ന കാർഷിക വഴികൾ മറക്കാത്ത പി ജെ ജോസഫ് ,ദേവിലാൽ എന്നിവർ കർഷകർക്ക് എന്നും തിളങ്ങുന്ന ഓർമ്മകളാണ്.
ലിവർപൂളിൽ കൃഷി ചെയ്ത് വിളവ് ഉൽപ്പാദിപ്പിച്ച് എല്ലാവർഷവും വീടുകളിൽ കൊണ്ടുപോയി ഫ്രീ ആയി കൊടുത്ത് സംതൃപ്തി കണ്ടെത്തുന്ന സണ്ണി മണ്ണാറാത്തിനെ പറ്റി ഞാൻ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മലയാളികൾ മലയാളി സമൂഹത്തിനുതന്നെ അഭിമാനമാണ്.