ടോം ജോസ് തടിയംപാട്
രണ്ടാം ലോക മഹായുദ്ധം നടന്നുകൊണ്ടിരുന്നപ്പോള്‍ ജര്‍മ്മന്‍ ഗ്യാസ് ചേംബറില്‍ ആയിരങ്ങള്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ ജര്‍മ്മനിയിലെ ഒരു പള്ളിയില്‍ ഗ്രിഗോറിയന്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്ന മനുഷ്യരുടെ ഇടയിലേക്ക് ഒരു ദൈവ ശാസ്ത്രഞ്ജന്‍ കയറി ചെന്നിട്ടു ചോദിച്ചു നിങ്ങള്‍ ആരെ പ്രീതിപ്പെടുതനാണ് ഈ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതെന്ന് കാലം ചെയ്ത ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് കലാകൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ വായിച്ചതാണിത്. നമ്മളുടെ ചുറ്റുമുള്ള മനുഷ്യരുടെ വേദന കാണാന്‍ എന്തിനും മുന്‍പ് നമുക്ക് കഴിയണം എന്നാണ് ബിഷപ്പ് പറഞ്ഞുവെയ്ക്കുന്നത്.

ഈ ഓണ നാളില്‍ നമുക്ക് ചുറ്റുമുള്ളവരുടെ വേദന കണ്ടറിഞ്ഞു അവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ഈ എളിയ ശ്രമത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
ചാരിറ്റി കളക്ഷന്‍ ഇതുവരെ 1015 പൗണ്ട് കഴിഞ്ഞു ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു പണം നല്‍കിയ എല്ലാവര്‍ക്കും വിശദമായ സ്റ്റേറ്റ്‌മെന്റ് അയച്ചിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളിയിലുള്ള ഡെനിഷ് മാത്യു കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയും, അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, ഒരു വീടില്ലാതെ കഷ്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി.വിയെന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഓണം ചാരിറ്റിയുമായി നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നത്, നിങ്ങള്‍ സഹായിക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിങ്ങളുടെ സഹായം കൊണ്ടാണ് 45 ലക്ഷത്തോളം രൂപയുടെ സഹായം നാട്ടിലെ ആളുകള്‍ക്ക് ഇതുവരെ നല്‍കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞത്.

രണ്ടു സെമിറ്റിക്ക് മതങ്ങളും, ഹിന്ദു മതവും ഉറപ്പിച്ചു പറയുന്ന ഒന്നാണ് സത്കര്‍മ്മമാണ് ദൈവ സന്നിധിയിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ ആധാരമെന്ന്. നിങ്ങള്‍ തരുന്ന ചില്ലി പൈസകള്‍ ഈ മുന്ന് കുടുംബത്തിനും ഒപ്പം നിങ്ങള്‍ക്കും നന്മകള്‍ പ്രദാനം ചെയ്യട്ടെ!.
മുകളില്‍ പറഞ്ഞിരിക്കുന്ന കുടുംബങ്ങളെ സഹായിക്കണം എന്ന അഭ്യര്‍ത്ഥിക്കുന്ന ലെറ്ററുകള്‍ ചുരുളി ചേര്‍ത്തല പള്ളികളില്‍ നിന്നും ലഭിച്ചിട്ടുണ്ട് അതും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
”ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശ വിവേകമുള്ളു”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി,
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.
ജൂലൈ 27ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും കാണാതെ പോയ നഴ്സായ സാമന്ത ഈസ്റ്റ് വുഡിന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഈ ജീവനക്കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ കൃത്യത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയെന്ന് സ്റ്റാഫോര്‍ഡ്ഷെയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നൂറോളം ഓഫീസര്‍മാരും പോലീസ് നായകളും ചേര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനെ തുടര്‍ന്നാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 32 കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 28ഉം 60 ഉം വയസുള്ള മറ്റ് രണ്ട് പേരെയും പ്രതികളെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ കണ്ടെത്തിയിരിക്കുന്ന മൃതദേഹം സാമന്തയുടേത് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റ്മോര്‍ട്ടവും നടത്തുന്നതാണ്. ടിക്ക് ലെയ്നിന് സമീപം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ഗ്രാമപ്രദേശത്ത് പോലീസുകാര്‍ വലിയ വടികള്‍ ഉപയോഗിച്ച് കുറ്റിച്ചെടികള്‍ വകഞ്ഞ് മാറ്റിയായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. ഇന്നലെ രാവിലെ ഇവിടെ വലിയ പോലീസ് സാന്നിധ്യം ഇതിന്റെ ഭാഗമായിട്ടുണ്ടായിരുന്നുവെന്നാണ് തദ്ദേശവാസികള്‍ വെളിപ്പെടുത്തുന്നത്. അവരെ കാണാതായ അന്ന് രാവിലെ തലേന്നത്തെ നൈറ്റ് ഷിഫ്റ്റിന് ശേഷം റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും രാവിലെ 7.45ന് പുറത്തേക്ക് വരുന്ന സാമന്തയുടെ ദൃശ്യങ്ങള്‍ അന്ന് സിസിടിവിയില്‍ പതിഞ്ഞിരുന്നു.അതായിരുന്നു അവര്‍ ജീവനോടെ കാണപ്പെട്ട അവസാന ദൃശ്യങ്ങളെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
സാമന്തയുടെ വോല്‍വോ എക്സ് സി 60 ഹോസ്പിറ്റലിന് നേരെ വരുന്നതിന്റെ ദൃശ്യങ്ങള്‍ അധികം വൈകുന്നതിന് മുമ്പ് ഒരു റോഡ് ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റോക്ക്ടണ്‍ ബ്രൂക്കിലെ വീട്ടില്‍ വച്ച് സാമന്തയെ കാണാതായ സമയത്ത് ഒരു കരച്ചില്‍ കേട്ടിരുന്നുവെന്നും ഒരു അയല്‍ക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അന്നേ ദിവസം രാത്രി 7.20ന് സാമന്ത നൈറ്റ് ഷിഫ്റ്റിന് എത്താത്തിനെ തുടര്‍ന്ന് തന്നെ സഹപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. ഇന്നലെ മൃതേദഹം കണ്ടെടുത്തതോടെ ഇത് കൊലപാതക അന്വേഷണമായി മാറിയിരിക്കുന്നുവെന്നാണ് പോലീസിലെ മേജര്‍ ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഡിപ്പാര്‍ട്ട്മെന്റിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ സൈമണ്‍ ഡുഫി വെളിപ്പെടുത്തുന്നത്.
മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നടന്നു വരുന്ന നവസുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും ലോകപ്രശസ്‌ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 20 മൂന്നാം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ ആരംഭിക്കും. ജീവദായകമായ വചനത്തിൻ്റെ മഴപ്പെയ്ത്തിനായുള്ള ആഗ്രഹത്തോടെ രൂപതയിലെ 8 റീജിയണുകളിലായി ഒരുക്കപ്പെടുന്ന കൺവെൻഷൻ നവംബർ നാലാം തീയതി ലണ്ടനിലാണ് സമാപിക്കുന്നത്.
പന്തക്കുസ്താദിനത്തിൽ പത്രോസ് ശ്ളീഹായുടെ പ്രസംഗം ശ്രവിച്ച ആയിരങ്ങൾ സത്യവിശ്വാസത്തിൽ വരികയും ക്രിസ്തുവിൻറെ ശരീരമായ സഭയോട് ചേർന്ന് ദൈവത്തിന് മഹത്വം നൽകുകയും ചെയ്തതപ്പോൾ അതിന്റെ അലയടികൾ യൂദാ മാത്രമല്ല സമരിയയിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും പ്രതിധ്വനിച്ചതുപോലെ ഗ്രേറ്റ് ബ്രിട്ടണിലെ വിശ്വാസിസമൂഹം അവർക്കുനൽകപ്പെട്ടിട്ടുള്ള ഇടയന്റെ നേതൃത്വത്തിൽ സഭയോട് ചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടുവാനും അങ്ങനെ ഈ രാജ്യത്തിനും സമൂഹത്തിനും മുഴുവൻ മാറ്റങ്ങൾ വരുത്തി അവരെ കർത്താവിലേക്കടുപ്പിക്കുന്ന സുവിശേഷവത്കരണത്തിൻറെ വക്താക്കളാകാനും ഈ അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെയെന്നു കൺവെൻഷനുമായി ബന്ധപ്പെട്ടു ശുശ്രുഷ ചെയ്യുന്ന എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണിലേക്ക് തീക്ഷ്ണതയുള്ള ധാരാളം വൈദികശ്രേഷ്ഠരേയും, വചനപ്രഘോഷകരേയും, ആത്മീയശുശ്രുഷകരേയും അയച്ച് അവരിലൂടെ ഈ രാജ്യത്തിലും സമൂഹത്തിലും ധാരാളമായി കൃപചൊരിയുകയും അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയെ ഈ നാടിനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുകയും ചെയ്ത കർത്താവിൻറെ ആ വലിയ കരുണയ്ക്കു നന്ദി പറഞ്ഞുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നുന്നതിനും സഭാമക്കളെല്ലാം ഒന്നുചേരുന്ന അവസരങ്ങളായി മാറും സുവിശേഷപ്രേഘോഷണ വേദികൾ.
കൺവെൻഷനിലൂടെ ദൈവകൃപ ധാരാളമായി ചൊരിയപ്പെടുന്നതിനും ആത്മീയ മാനസീക നവീകരണങ്ങൾ സംഭവിക്കുന്നതിനും കൊവെൻട്രി റീജിയണിലെ വിവിധ കുർബാനകേന്ദ്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കൊവെൻട്രി റീജിയണിലെ വിവിധ കുടുംബകൂട്ടായ്‌മകളിൽ ജപമാലകൾ, കരുണകൊന്തകൾ, ദിവ്യബലികൾ, ഉപവാസപ്രാത്ഥനകൾ തുടങ്ങി വിവിധ മധ്യസ്ഥ പ്രാത്ഥനകളിലൂടെ വിശ്വാസികൾ കൺവെൻഷനായി ആത്മീയ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. മധ്യസ്ഥപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ശുശ്രുഷകർ ആഴ്ചയിൽ മൂന്നു ദിവസം സ്കൈപ്പ് മുഖേനേ ഒന്നുചേർന്ന് കർത്താവിനെ മഹത്വപ്പെടുത്തുകയും കൺവെൻഷൻ വിജയത്തിനായി ഒറ്റസ്വരത്തിൽ കർത്താവിനോടപേക്ഷിക്കുകയും ചെയ്യുന്നു.

ഈവർഷം ബിർമിങ്ഹാമിൽ കൺവെൻഷന് വേദിയാകുന്നത് ബെഥേൽ കൺവെൻഷൻ സെൻററാണ്.
(BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH B70 7JW)
കൊവെൻട്രി റീജിയൺ കോഓർഡിനേറ്റർ റെവ ഡോ സബാസ്റ്റിയൻ നാമറ്റത്തിലച്ചനും ബിർമിങ്ഹാമിലെ കൺവെൻഷൻ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്ന സീറോമലബാർ ചാപ്ലിൻ ഫാ ടെറിൻ മുള്ളക്കരയും കൺവെൻഷൻ കോഓർഡിനേറ്റർ ഡോ മനോയും സംഘാടക സമിതിയുടെ പേരിൽ എല്ലാവരുടെയും തീക്ഷ്ണതയോടെയുള്ള പ്രാർത്ഥനകളും, സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടു കൊവെൻട്രി റീജിയണിലെ എല്ലാ കുടുംബങ്ങളെയും കൺവെൻഷനിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിയോടെ അവസാനിക്കുന്നതാണ്.
ഫാ ടെറിൻ മുള്ളക്കര – 07985695056
ഡോ മനോ – 07886639908
ഓക്സ്ഫോര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ജോര്‍ജ്ജ് ചാലങ്ങാടി (ലാലിച്ചന്‍) നാട്ടില്‍ വച്ച് നിര്യാതനായി. ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെ (ഇന്ത്യന്‍ സമയം) ആയിരുന്നു മരണം. അസുഖ ബാധിതനായതിനാല്‍ ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ ആയിരിക്കെയാണ് മരണം ഉണ്ടായത്. ആലപ്പുഴ മുഹമ്മ സ്വദേശിയാണ് ജോര്‍ജ്ജ്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ലാലിച്ചന്‍ നാട്ടിലേക്ക് പോയത്. മരണ സമയത്ത് ഭാര്യ സോണിയ ജോര്‍ജ്ജ് നാട്ടില്‍ ഉണ്ടായിരുന്നു. രണ്ട് മക്കളാണ് ലാലിച്ചന്‍ – സോണിയ ദമ്പതികള്‍ക്ക്. ഗോമസ് ജോര്‍ജ്ജ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മക്കള്‍. മരണ വിവരമറിഞ്ഞ് ഇരുവരും ഇന്ന് നാട്ടിലേക്ക് തിരിച്ചു.
ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ലാലിച്ചന്‍റെ നിര്യാണത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
കിൽഡെയർ∙ അയര്‍ലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതിനെ വാനോളം പുകഴ്ത്തി ജഡ്ജി മൈക്കിള്‍ ഓഷെ. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദികന്‍റെ നടപടി തികച്ചും പ്രശംസനീയവും മാതൃകാപരവുമാണെന്ന് അയര്‍ലൻഡിലെ കില്‍ഡയർ സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി എടുത്തുപറഞ്ഞു.
നിന്‍റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽ നിന്നു തടയരുത് എന്ന ബൈബിൾ വാക്യം ജീവിതത്തിൽ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ.ഫാ.മാനുവല്‍ കരിപ്പോട്ട്.
2017 ഏപ്രിലില്‍ 40 കുപ്പി ബിയറും കഞ്ചാവും ഉപയോഗിച്ച ശേഷം ഇടിച്ചും തൊഴിച്ചും അച്ചനെ ബോധം കെടുത്തിയ ജയിംസ് മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കു ശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി ഈയിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ടു യുവാക്കളേോടും നിരുപാധികം ക്ഷമിച്ചതിനാല്‍ ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ജഡ്ജി മൈക്കിള്‍ ഓഷേ കേസ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.
ആക്രമണത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നിരുന്നു. കണ്ണിനു സാരമായ പരുക്ക്,ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്.
ആ സമയം മുഖം മുഴുവന്‍ നീരുവച്ച് കണ്ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു. അച്ചന്‍ തമാശരൂപേണേ പറഞ്ഞിരുന്നത് ‘‘എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്’’. വളരെ കുറച്ച് കാലങ്ങള്‍ കൊണ്ടു കില്‍ഡെയറിലെയും മറ്റു പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണാനും പ്രാർഥിക്കാനും അയര്‍ലൻഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്.

2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ഓഗസ്റ്റ് അവസാനത്തോടെ അയര്‍ലൻഡിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിങ്കര ഡിയോസിന്റെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ ജൂലൈ 15നു കില്‍ഡെയറിലെ ദേവാലയത്തില്‍ ഐറിഷ് ജനങ്ങള്‍ അച്ചനു യാത്രയയപ്പ് നൽകി. കിൽഡെയറിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരുവലിയ ഘടകമായിരുന്നെന്ന് ജഡ്ജി ഓര്‍മ്മിപ്പിക്കുകയും വൈദികന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് ഈ കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഡിറ്റക്റ്റീവ് ഗാര്‍ഡ ഷേമസ് ഡേയല്‍ പറഞ്ഞത് റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനു കില്‍ഡയർ സര്‍ക്ക്യൂട്ട് കോടതിയില്‍ തന്‍റെതായ ഒരു ഹർജിയും സമര്‍പ്പിക്കുവാന്‍ താൽപര്യമില്ലെന്നും പ്രതികളോട് നിരുപാധികം ക്ഷമിച്ചെന്നും, കോടതി വിധിക്കു ശേഷം അപഹരിക്കപ്പെട്ട മൊബൈൽ തിരിച്ചു കിട്ടിയപ്പോൾ, ഫോൺ കവർന്നെടുത്തുവെന്ന് പറഞ്ഞ വ്യക്തിക്ക് (ജയിംസ് മഗ്വേലിന് ) തന്നെ അത് കൊടുക്കുന്നുവെന്നും. കോംപൻേസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലെന്നും തനിക്ക് കിൽഡെയറിലെയും മറ്റു പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്നു ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഷേമസ് അറിയിച്ചു.
പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. അയര്‍ലൻഡിലെ ടിവി, റേഡിയോ, പത്രമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജോസ് കുര്യാക്കോസ്
‘ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്’ സങ്കി: 115: 1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേണ്ടി ഒരുങ്ങുകയാണ് 100 ാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍.
ദൈവ കരുണയും പരിപാലനയും മുഴുഹൃദയത്തോടെ നന്ദികരേറ്റി, യുകെയില്‍ എമ്പാടുമുള്ള വിശ്വാസി സമൂഹത്തെ 100-ാം കണ്‍വെന്‍ഷനിലേക്ക് സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ് ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അദ്ഭുത കൃത്യങ്ങള്‍ക്ക് കൃതജ്ഞതാബലിയര്‍പ്പിച്ച് പരമപിതാവിനെ മഹത്വപ്പെടുത്തുന്ന അഭിഷേക ശുശ്രുഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.
നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളും അവരുടെ ജീവിതസാക്ഷ്യങ്ങള്‍ കാഴ്ച്ചവസ്തുക്കളായി ബലിവേദിയിലേക്ക് ഉയര്‍ത്തുമ്പോള്‍ മാലാഖവൃന്ദങ്ങളോട് ചേര്‍ന്ന് സ്തുതിഗീതങ്ങള്‍ ഉയര്‍ത്തുവാന്‍ സെഹിയോന്‍ ഗായകവൃന്ദം പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്. ‘കൃതജ്താഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍. സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അകന്നത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേത് നന്ദി പറയുവിന്‍ നാമം വാഴ്ത്തുവിന്‍’ സങ്കി. 100:4
100 മാസങ്ങള്‍ പിന്നിടുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്റെ കാലത്തിന് അദ്ഭുതവും അടയാളവുമായി പരിശുദ്ദാത്മാവിന്റെ അഭിഷേകാഗാനിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാമാവിന്റെ കയ്യൊപ്പുകളെ ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കൃപയുടെ കവാടങ്ങള്‍ ഒട്ടനവധിയാണ്.
‘പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവൃത്തികളിലൂടെ ഉപകരണങ്ങളായിത്തീരുവാന്‍ സ്വര്‍ഗം തെരെഞ്ഞെടുത്ത വ്യക്തികള്‍ നിരവധി. അനേകായിരങ്ങള്‍ക്ക് വട്ടായിച്ചന്‍ ഇന്ന് ആവേശവും അദ്ഭുതവുമാണ്. പൗരോഹത്യത്തിന്റെ 25 വര്‍ഷം പിന്നിടുമ്പോള്‍ വൈദികര്‍ക്കും …. ആയി 2 സഭാസമൂഹത്തിന് ജന്മം കൊടുക്കുവാന്‍ ഈ വൈദികനെ ദൈവം തെരെഞ്ഞെടുക്കുമ്പോള്‍ വേദനകളുടെയും ദാരിദ്രത്തിന്റെയും അലച്ചിലുകളുടെയും ആഴമേറിയ സമര്‍പ്പണത്തിന്റെയും മൂഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. പരിശുദ്ധാത്മാക്കളാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ …….ഏറ്റെടുത്ത ലോകസുവിശേഷവല്‍ക്കരണത്തിന്റെ ദര്‍ശനം സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് അടിസ്ഥാന ശിലയായി നിലകൊള്ളുന്നു.
യേശുക്രിസ്തുവിന്റെ പരസ്യ ജീവിത ശുശ്രൂഷ പ്രായത്തിനോട് ചേര്‍ന്ന് 33-ാം വയസില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന സോജി ഒലിക്കലെന്ന യുവ വൈദികന്റെ ദൈവസന്നിധിയിലെ സമര്‍പ്പണമാണ് പ്രാര്‍ത്ഥനയിലെ മണിമുത്തുകളാണ് ഈ അനുഗ്രഹശുശ്രൂഷയുടെ ആരംഭത്തിന് നിദാനം. മറ്റൊരര്‍ത്ഥത്തില്‍ അനേകരുടെ നെടുവീര്‍പ്പുകള്‍ക്കും ദൈവസന്നിധിയിലെ കണ്ണീരുകള്‍ക്കും ഉത്തരം കൊടുക്കുവാന്‍, പരിശുദ്ധാത്മാവിനോട് നിരന്തരം ആലോചന ചോദിക്കുന്ന എളിമ നിറഞ്ഞ ഈ പൗരോഹത്യജീവിതം യോഗ്യമായ പാത്രമായി സ്വര്‍ഗം കണക്കാക്കി.
സ്വര്‍ഗം കനിഞ്ഞ് നല്‍കുന്ന അഭിഷേകത്തിന് വിലകൊടുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകം കുടുംബങ്ങളെയും വ്യക്തികളെയും തെരെഞ്ഞെടുത്ത് നിയോഗിച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് യേശുക്രിസ്തുവില്‍ പുതുജീവിതം സമ്മാനിക്കുവാനും അനേകായിരങ്ങളുടെ കണ്ണീരൊപ്പുവാനും ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
100-ാം കണ്‍വെന്‍ഷന്റെ ആത്മീയ ആഘോഷത്തിലേക്ക് കടന്നുവരിക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച അനുഗ്രഹങ്ങളും എഴുതികൊണ്ടുവരിക. ഈ അവധിക്കാലത്ത് യുകെയില്‍ മാത്രമായി 400ഓളം കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും നാം വചന വിരുന്ന ലഭിക്കുന്നതിനെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. ഹൃദയവും കരങ്ങളും നന്ദിയോടെ ദൈവസന്നിധിയില്‍ ഉയര്‍ത്തുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം.
* നവീകരണശുശ്രൂഷകള്‍ക്ക്- പരിശുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരതയോടും സ്‌നേഹത്തോടും കൂടെ പ്രോത്സാഹനം പകരുന്ന ജേക്കബ് മനത്തോടത്ത് പിതാവ്.
* 24/7 ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായി തന്റെ ജീവിതത്തെ പൂര്‍ണമായും വിട്ടുകൊടുത്തിരിക്കുന്ന കാലഘട്ടത്തിന്റെ അഭിഷേകകന്‍ ഫാ. സേവ്യര്‍…. വട്ടായില്‍
* അഭിഷേഖ ശുശ്രൂഷകള്‍ക്കും സംരഭങ്ങള്‍ക്കും വിത്തു പാകുവാന്‍ പരിശുദ്ധത്മാവ് തെരെഞ്ഞെടുത്തിരിക്കുന്ന ഫാ. സോജി ഓലിക്കല്‍
* World evangalization ന് ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന Fr. Shyju Nedauthani
* സെഹിയോന്‍ വൈദികരോടും സിസ്‌റ്റേഴ്‌സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥ പ്രാര്‍ത്ഥനാകൂടാരങ്ങളില്‍ യുകെയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരി സഹോദരന്മാര്‍.
* ദൈവരാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കുമായി തങ്ങളുടെ ജീവിതങ്ങലെ സമര്‍പ്പിച്ചിരിക്കുന്ന 17-ഓളം ഫുള്‍ ടൈം ശുശ്രൂഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും.
* സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പകരുന്ന ആര്‍ച്ച് ബിഷപ്പ് Bernard Longly, Bp. Joseph Srambical
* 100 മാസങ്ങളില്‍ കടന്നുവന്ന് ശുശ്രുഷകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേകം ഉപയോഗിച്ച Fr. Sebastian Arikat, Fr. Jomon Thommana, Fr. Eammon Cordnff, Deaecon David Palmer and Mrs. Jane Palmer.
* Reg-Fee ഇല്ലാതെ ദൈവപരിപാലനയുടെ അത്ഭുതത്താല്‍ വഴിനടത്തപ്പെടുന്ന സാമ്പത്തിക കാര്യങ്ങള്‍.
* ആദ്യകാലങ്ങളില്‍ ദിനരാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി കടന്നുവന്നവര്‍.
* ആത്മീയ ശുശ്രൂഷകള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന പ്രേഷിത കുടുംബങ്ങള്‍.
* ശുശ്രൂഷ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കുട്ടികള്‍, യുവതി-യുവാക്കള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍.
* ഇടവക സമൂഹങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ആത്മീയ നിറമുള്ള വ്യക്തികള്‍, കുടുംബങ്ങള്‍.
* Youth Full timers- യുവജനങ്ങള്‍ക്കായി ഒരു ആലയം.
* UK Witness Music Band-Ablage Concert
* Vianni Mission, Ann Lyu Community , Mat Community.
* എല്ലാ ശുശ്രൂഷകള്‍ക്കും ആത്മഗതി പ്രദാനം ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍, Skype Payer ടീമുകള്‍.
പ്രിയപ്പെട്ടരെ ദൈവസന്നിധിയില്‍ എണ്ണിയെണ്ണി നന്ദികളേകാന്‍ നിയോഗങ്ങളുടെയും വ്യക്തികളുടെയും ആത്മീയ അനുഭവങ്ങളുടെയും മേഖലകള്‍ ഇനിയും ഇനിയും ധാരാളം.
പരിശുദ്ധത്മാവിന് നന്ദി പറയാന്‍, അവിടുത്തെ ആരാധിക്കാന്‍, അവിടുന്ന നല്‍കിയതിനെ കാത്തു സൂക്ഷിക്കുവാന്‍, വളര്‍ത്തി വലുതാക്കാന്‍, വീഴ്ച്ചകള്‍ക്കും അവിശ്വാസങ്ങള്‍ക്കും മാപ്പപേക്ഷിക്കുവാന്‍, ഒരു പുനര്‍ സമര്‍പ്പണത്തിന്റെ ദിനമായി ഈ കണ്‍വെന്‍ഷന്‍ മാറട്ടെ.
കാലത്തിന്റെ വെല്ലുവിളികള്‍ ഏറെ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഒത്തിരി വലുത് യൂറോപ്പിനെ മാത്രമല്ല ലോകം മുഴുവനെയും യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുക്കുവാന്‍ പരിശുദ്ധത്മാവ് നമ്മെ ക്ഷണിക്കുന്നു. ദൈവ കൃപ നിറഞ്ഞ തലമുറകള്‍ക്കും കുടുംബങ്ങള്‍ക്കും ………… നമുക്ക് കൈകോര്‍ക്കാം.
ദേശത്തിന്റെ വിശ്വാസ-ആത്മീയ ഉത്സവത്തിലേക്ക് നമുക്ക് ഒത്തുചേരാം. ഓഗ്‌സ്റ്റ് 6 മുതല്‍ 11 വരെ തിയതികളില്‍ എതെങ്കിലും ഒരു ദിവസം ഉപവസിച്ച് കൃതജ്ഞതാ പ്രകാശനത്തില്‍ പങ്കെടുക്കുക. കുടുംബങ്ങളും കൂട്ടായ്മകളും ഒത്തുചേര്‍ന്ന അവസാന ജപമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഓഗ്‌സ്റ്റ് 6 മുതല്‍ 10വരെ തിയതികളില്‍ Aston Adoration Center ല്‍ കടന്നുവന്ന ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുക.
എല്ലാ നന്ദി വിഷയങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം.
* യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കോച്ച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളവര്‍/ …….. കൊണ്ടിരിക്കുന്നവര്‍
* ആയിരക്കണക്കിന് രോഗശാന്തികള്‍, മാനസാന്തരങ്ങള്‍, അദ്ഭുത സാക്ഷ്യങ്ങള്‍, വിടുതലുകള്‍
* ഔദ്യോഗിക സഭയുടെ ഹൃദയത്തിലേക്ക് കുട്ടികളുടെ ശുശ്രൂഷയുടെ പ്രാധാന്യം നല്‍കപ്പെട്ടത്- എല്ലാ ആത്മീയ ശുശ്രൂകളിലും കുട്ടികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കപ്പെടുന്നത്.
* ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ദൈവവചനവും പരിശുദ്ധ അഭിഷേകങ്ങളും പകരുവാന്‍ സാധിച്ചത്.
* Kingdom Revelator Manangine
* Little Evangelist Managine
* 10 days Retreat
*School of Evangelisyation
*Home Mission ശുശ്രൂഷകള്‍
* Street Evangaliyation Christmas Card-കള്‍
* CD Ministoryകള്‍
* Spirithual Sharing ശുശ്രൂഷകള്‍
* Second Saturday English ശുശ്രൂഷകള്‍
* Awake London, Cravly Mission, Arise Bristol- English ശ്രുശൂഷകള്‍.
ലണ്ടന്‍ : ഭക്ഷ്യ ധാന്യങ്ങളില്‍ പ്ലാസ്റ്റികിന്റെ അംശം കൂടുന്നതില്‍ ലോക വ്യാപകമായി ആശങ്കയുയരുന്നുണ്ട്. പ്ലാസ്റ്റിക് കലര്‍ന്ന മുട്ട ,അരി എന്നിവയൊക്കെ വളരെ നാളുകളായിസോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് ഭക്ഷണ ആശങ്ക യുകെയിലും എത്തുന്നു. ടെസ്‌കോയില്‍ നിന്നും വാങ്ങിയ കാബേജില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്നാണ് പ്രചാരണം. കാബേജിന് തീകൊടുത്താല്‍ കത്തുന്നുവെന്നത് ഉപഭോക്താക്കക്കളെ ഭയപ്പെടുത്തുന്നു.
ഈ കാബേജിന് കട്ടി കൂടുതലാണെന്നും കത്തിയപ്പോള്‍ ഇതില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ഗന്ധം ഉയര്‍ന്നതായും ഉപഭോക്താവായ ടിന ഡെമിലി പറയുന്നു. ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കാബേജ് പതിവില്ലാതെ കട്ടികൂടിയതായിരുന്നു. യഥാര്‍ത്ഥമല്ലെന്നും തോന്നിച്ചതോടെയാണ് ഇവര്‍ ഇത് മുറിച്ച് നോക്കിയത്. വിചിത്രമായ ഗന്ധത്തില്‍ സംശയം തോന്നി ഇവര്‍ കാബേജിന് തീകൊടുത്തു. തീകൊടുക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സമാന അനുഭവങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നു. സൂപ്പര്‍മാര്‍ക്കറ്റുകളെ താന്‍ ഉപേക്ഷിക്കുകയാണെന്ന് സോമര്‍സെറ്റിലെ വെസ്‌റ്റോണ്‍-സൂപ്പര്‍-മെയറില്‍ നിന്നുമുള്ള രണ്ട് മക്കളുടെ അമ്മയായ 52-കാരി ഡെമിലി പറഞ്ഞു. ഫ്രഷ് റെഡ്മീയര്‍ ഫാംസ് കാബേജ് ഇനത്തില്‍ നിന്നുമാണ് ഡെമിലി കാബേജ് വാങ്ങിയത്.
എന്നാല്‍ കാബേജില്‍ പൊതിഞ്ഞിട്ടുള്ള പ്ലാസ്റ്റിക്കാവാം പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത തീപോലെ പടര്‍ന്നുപിടിക്കുകയാണ്. എന്നാല്‍ ടെസ്‌കോ ആരോപണം തള്ളുകയാണ്. പ്ലാസ്റ്റിക് കാബേജ് വിവാദം മലയാളികളെയും ആശങ്കയിലാഴ്ത്തി. കാബേജിന്റെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മലയാളികളടക്കമുള്ളവരാണ്.
വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍.

ഏതാണ്ട് 90 പേരാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്‌വീന്ദര്‍ സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജിലും ജി.സി.എസ്.ഇ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. കേള്‍ക്കാന്‍ കഴിവില്ലാത്ത 12കാരനായ ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം ആരംഭിച്ച ക്യാംപെയിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജില്‍ ഇതുവരെ ജി.സി.എസ്.ഇ കൊണ്ടുവന്നിരുന്നില്ല. പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പുതിയ വിഷയങ്ങളില്‍ ജി.എസി.എസ്.ഇ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിന് പോകുമെന്ന് വ്യക്തമാക്കി ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ നിലപാടില്‍ ഇളവ് വരുത്തുകയായിരുന്നു.

ജില്ലിംഗ്‌സിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതി പരിഗണനയിലാണെന്ന് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍(ഡി.എഫ്.ഇ) അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ ഇളവ് വരുത്തുമെന്നും ഡി.എഫ്.ഇ വ്യക്തമാക്കി. ജില്ലിംഗ്‌സിന് പ്രായമാകുമ്പോള്‍ സൈന്‍ ലാംഗ്വേജില്‍ ജി.സി.എസ്.ഇ ക്ലാസുകളില്‍ ഇരിക്കാന്‍ ഇതോടെ സാധിക്കും. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ആരംഭിച്ച ഈ ക്യാംപെയിന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ഏതാണ്ട് 6000 പൗണ്ടോളം സമാഹരിച്ചിരുന്നു. നിയമ പോരാട്ടത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നതായിരുന്നു ക്യാംപെയിനേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇവരുടെ ആവശ്യങ്ങള്‍ ഡി.എഫ്.ഇ അംഗീകരിക്കുകയായിരുന്നു.

ഡാനിയലിനെപ്പോലെയുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ക്ക് സമാനമായ പഠന സാഹചര്യമുണ്ടാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നും ഡാനിയലിന്റെ മാതാവ് ആന്‍ ജില്ലിംഗ്‌സ് പ്രതികരിച്ചു. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ പ്രതികൂലമായ ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് നിയമ വിദഗ്ദ്ധനായ അലക്‌സ് റുക്ക് വ്യക്തമാക്കി. പുതിയ തീരുമാനം ഡാനിയലിപ്പോലെയുള്ള നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ. അവര്‍ അര്‍ഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുവെന്നതും സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലിംഗ്‌സ് കുടുംബത്തിന് ആവശ്യമായ നിയമോപദേശം നല്‍കിയ വ്യക്തി കൂടിയാണ് റുക്ക്.
ന്യൂസ് ഡെസ്ക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.5 ആയിരുന്ന നിരക്ക് 0.75 ശതമാനമായാണ് ഉയർത്തിയത്. മലയാളികൾ അടക്കമുള്ള 3.5 മില്യൻ റെസിഡെൻഷ്യൽ മോർട്ട്ഗേജ് കസ്റ്റമേർസിന് ഇതു മൂലം മാസം തോറും കൂടുതൽ തുക അടയ്ക്കേണ്ടി വരും. വേരിയബിൾ, ട്രാക്കർ റേറ്റ് മോർട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് വർദ്ധന അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. ഫിക്സഡ് മോർട്ട്ഗേജുകൾക്ക് വർദ്ധന ബാധകമാവില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് നിരക്ക് വർദ്ധന മൂലം കൂടുതൽ റിട്ടേൺ ലഭിക്കും.

2009 നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2007 നവംബറിൽ 5.75 ശതമാനമായിരുന്ന പലിശ നിരക്ക് സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പടിപടിയായി 2009 മാർച്ചിൽ 0.5 ശതമാനമാക്കുകയായിരുന്നു. തുടർന്ന് ഏഴു വർഷത്തിനുശേഷം 2016 ആഗസ്റ്റിൽ പലിശ നിരക്ക് 0.25 ലേക്ക് വീണ്ടും താഴ്ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 നവംബറിൽ 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയർത്തിയിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു നടന്ന പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റി ഐകകണ്ഠ്യേന വർദ്ധനയെ പിന്തുണയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയാണ് വർദ്ധന പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർദ്ധനവെന്ന് ഗവർണർ പറഞ്ഞു. നിലവിൽ 2.4 ശതമാനമായ നാണ്യപ്പെരുപ്പം 2 ശതമാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.