UK

ടോം ജോസ് തടിയമ്പാട്

രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട്‌ ഹോസ്പിറ്റലിന് മുൻപിലൂടെ കടന്നു പോയപ്പോൾ ജോമോൾക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവർത്തകർ ഹോസ്പിറ്റലിന് മുൻപിൽ അണിനിരന്നു,.പിന്നീട് മൃതദേഹം സെന്റ് ലുക്‌സ് കത്തോലിക്ക പള്ളിയിൽ എത്തിയപ്പോൾ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിടങ്ങളിൽ ആളുകൾ മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു .

കഴിഞ്ഞ 21 വർഷമായി ലിവർപൂൾ വിസ്‌റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് അന്തരിച്ചത്, പരേതയ്ക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്‌. രാവിലെ പത്തരയ്ക്ക് സെന്റ് ലുക്‌സ് കാത്തോലിക്കാ പള്ളിയിൽ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശുശ്രൂഷയിൽ ഇംഗ്ലീഷ്, മലയാളി സമൂഹത്തിൽ നിന്നുള്ള 8 വൈദികർ പങ്കെടുത്തിരുന്നു.

ജോമോൾ കുറച്ചു മാസങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു അടുത്ത ദിവസം നാട്ടിൽപോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെയിൽ എത്തിയപ്പോഴാണ് രോഗം മൂർച്ഛിച്ചത് . മക്കൾ ‘അമ്മ അവർക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭവത്തിലൂടെ വിവരിച്ചപ്പോൾ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു .

തികച്ചും വിനയവും ,സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോൾ നമ്മുടെ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയിൽ അനുശോചനം സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പറഞ്ഞു.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നോസിലി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു മൃതദേഹത്തിൽ അന്ത്യ ചുംബനം നൽകി പട്ടളക്കാരനായിരുന്ന ഭർത്താവ് ജോസ് അബ്രഹാം നൽകിയ സലൂട്ട് കണ്ടുനിന്നവരുടെ മനസിൽ വേദനയുടെ നെരിപ്പോട് സൃഷ്ടിച്ചു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ലീമ ,ലിംകാ ,യുക്മ ,എൽ കെഎഫ്എഫ്, യുകെകെസിഎ ,വിസ്‌റ്റോൺ കുടുംബ കൂട്ടായ്മ ഉൾപ്പെടെ ധാരാളം സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ റീത്തു സമർപ്പിച്ച് ആദരിച്ചു .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജിയണല്‍ മത്സരത്തില്‍ ബിനു- നവീൻ സഖ്യം വിജയികളായി. എബിൻ-എല്‍ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ-രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി.

വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്-ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. സജി പാലാക്കാരൻ, അബിൻ , പ്രമോദ്, അനുരാധ്, ഡാനി എന്നി…

ലിവർപൂളിൽ വിസ്റ്റൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് ശ്രീമതി ജോമോൾ ജോസിന് അന്ത്യപചാരം അർപ്പിക്കുന്നതിനു വേണ്ടി യുകെയിലെ അങ്ങോളം, ഇങ്ങോളം ഉള്ള മലയാളി സമൂഹം ലിവർപൂളിലേക്ക് ഒഴുകി എത്തി. ജോമോളുടെ കൂടെ പഠിച്ചവരും, കൂടെ ജോലിചെയ്യുന്നവരും, കൂട്ടുകാരും, നാട്ടുകാരും, ബന്ധുക്കളും അടക്കം ഒരു വൻ ജനാവലി ലിവർപൂളിലെ വിസ്റ്റൺ സെന്റ് ലൂക്ക് പള്ളിയിൽ ജോമോൾക്ക് വിട നൽകുവാൻ എത്തിയിരുന്നു.

പരേത വിസ്റ്റണിൽ താമസിക്കുന്ന ശ്രീ ജോസ് എബ്രഹത്തിന്റെ ഭാര്യയാണ്. ജോമോൾ ക്യാൻസർ ബാധിച്ചാണ് മരണമടഞ്ഞത്. പരേതയ്ക്ക് ഭർത്താവും, മൂന്നു മക്കളും ആണ് ഉള്ളത്. ജോമോൾ കുറുമുള്ളൂർ പൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.

പരേതക്ക് ലിവർപൂൾ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫും, മറ്റ്‌ ലിമ അംഗങ്ങളും ചേർന്ന് റീത്തു സമർപ്പിച്ചു. കൂടാതെ സമൂഹത്തിലെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത, സമുദായ, സ്പോർട്സ് സംഘടനകളും ആദരാജ്ഞലികൾ അർപ്പിച്ചു.

മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യു കെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വൈതൻഷൗ ഫോറം സെൻ്ററിൽ വച്ച് നടത്തുന്നതാണ്. കോൺഫറൻസിൽ പങ്കെടുക്കുന്ന നേഴ്സ്മാർക്ക് അവരുടെ തൊഴിലിൽ മുന്നേറ്റം ഉണ്ടാകാൻ മുൻനിർത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസിൽ സ്പീക്കേഴ്‌സായി മുന്നോട്ട് എത്തിയിരിക്കുന്നത് ദി പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ ലണ്ടനിൽ ലീഡ് യൂറോളജി സിഎൻഎസ് ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,ഐറെഡേൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നേഴ്സായി ജോലിചെയ്യുന്ന സാജൻ സത്യൻ ,ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറും ഹെമറ്റോളജി ലീഡ് ആയി ജോലിചെയ്യുന്ന ആശ മാത്യു ,കവൻട്രി & വാർവിക്ഷയർ പാർട്ണർഷിപ്പ് ട്രസ്റ്റിൽ മെന്റൽ ഹെൽത്ത് ആൻറ് ഡിമെൻഷ്യ പാത്ത്വേ ലീഡ് ആയി ജോലിചെയ്യുന്ന ലോമി പൗലോസ് ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മിൽട്ടൺ കെയ്ൻസിൽ അസോസിയേറ്റ് ചീഫ് നേഴ്‌സായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡോർസെറ്റലിൽ ഇ ഡി ഐ ലീഡ് ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങൾ മുൻ നിർത്തി ക്ലാസുകൾ എടുക്കുന്നത്. നഴ്സിംഗ് മേഖലയിൽ ഇവരുടെ പ്രവർത്തി പരിചയവും വിജ്ഞാനവും എല്ലാം കോൺഫെറൻസുകളിൽ ഇവരുടെ ക്ലാസ്സുകളിൽ അന്നേ ദിവസം പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറിൽ മുതൽ കൂട്ടാകുമെന്ന് ഉറപ്പാണ് .

അനിറ്റാ ഫിലിപ്പും ജോയ്സി ജോർജിന്റെയും നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേഴ്സിംഗ് കരിയർ സ്റ്റേഷനുകൾ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട് . കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും തങ്ങളുടെ കരിയർ പ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ അന്നേ ദിവസം ഈ നേഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യു കെയിലെ എല്ലാ നേഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കേരളത്തിൽ നേഴ്സായി എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവർക്കും മെയ് 18 ന് നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കാം . കാരണം അവർക്കും കൂടി പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കേരളത്തിൽ നേഴ്സ് ആയി യു കെയിലെ കെയർമാരായി ജോലി ചെയ്യുന്ന നേഴ്സുമാർക്ക് യുകെയിൽ നേഴ്സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടിറങ്ങി അതിൽ 100% വിജയം കൈവരിച്ച ഡോക്ടർ അജിമോളും പ്രദീപും ഡോക്ടർ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്ത് അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയിൽ നേഴ്സ് ആകാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അവർ അന്നേ ദിവസം നൽകുന്നതാണ്. അതോടൊപ്പം ഈ സിഫെ പാത്ത് വേയിൽ നേഴ്സ് ആയി മാറിയ എൽദോ എബ്രഹാമും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 -ന് മാഞ്ചസ്റ്ററിൽ ഉണ്ടാവും

ഇതിനോടകം വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ സ്യൂ ട്രങ്ക കോൺഫറൻസിൽ പങ്കെടുക്കുന്നത് നേഴ്സുമാരിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. സ്യൂ ട്രങ്കയെ കൂടാതെ നേഴ്സിങ് രംഗത്തുള്ളമറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും.നയന മനോഹരമായ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . ബിർമിങ്ഹാമിൽ നേഴ്‌സായ ജോഷി പുലിക്കുട്ടിൽ രചിച്ച മനോഹരമായ തീം സോങ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് ,

കോൺഫറൻസിലും നേഴ്‌സസ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി ഈ സമ്മേളനം മാറുമെന്നതിൽ സംശയമില്ല. അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903) ,രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.

യുകെ : നിങ്ങളുടെ കാർ മോഷണം പോയാൽ എങ്ങനെ കണ്ടെത്താമെന്നും , എന്തൊക്ക മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്ന വീഡിയോ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ യൂ ടൂബിലൂടെ പുറത്ത് വിട്ടു. തങ്ങൾക്ക് ഇഷ്‌ടപ്പെട്ട വിലപിടിപ്പുള്ള കാറുകൾ വാങ്ങുക എന്നത് ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് . അത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് സുഭാഷ് ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. തന്റെ ജീവന് പോലും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണെന്നും , ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്ക് ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിശദമായ വിവരങ്ങൾ സുഭാഷ് നേരിട്ട് വിശദീകരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകളും , ലഭ്യമായ സി സി ടി വി വിഷ്വൽസും വരും ദിവസങ്ങളിൽ യൂ ടൂബിലൂടെ പബ്ളിഷ് ചെയ്യുമെന്നാണ് സുഭാഷ് പറയുന്നത്.

കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ അത് യുകെ മലയാളികൾക്ക് ഗുണകരമായി എന്ന് മനസ്സിലാക്കിയ സുഭാഷ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്ന് പബ്ളിഷ് ചെയ്ത വീഡിയോയിലൂടെ പുറത്ത് വിട്ടത്. വലിയ വിലയുള്ള വാഹനങ്ങൾ മോഷ്‌ടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തിച്ച് കോടികൾ ഉണ്ടാക്കിയിരുന്ന വലിയൊരു അന്താരാഷ്‌ട്ര വാഹനമോഷണ സംഘമാണ് സുഭാഷിന്റെ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്.

യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി 12 മലയാളികുട്ടികൾ ഒരുമിച്ചു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്നു അർഹരായി. നിരന്തര പരിശീലനത്തിന്റെയും കഠിനതപസ്യയുടെയും പര്യായമായി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലയായ കരാട്ടേയിൽ മികവിന്റെ മകുടോദഹാരണങ്ങളായി 12 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ നേടിയപ്പോൾ യുകെ മലയാളി സമൂഹത്തിന് അതു അഭിമാന മുഹൂർത്തമായി. യുകെ ചീഫ് ഇൻസ്ട്രക്ടർ ആയ രാജ തോമസിന്റെ നേതൃത്വത്തിൽ സെൻസായിമാരായ ടോം ജോസ് മാത്യൂസ്, (മുൻ കേരള പോലീസ്, കരാട്ടെ പരിശീലകൻ, വാൽസാൽ & കവൻട്രി ) സിബു കുരുവിള (ഗ്ലൗസെസ്റ്റർ), റോയ് ജോർജ് (നോട്ടിംഗ്ഹാം), എന്നിവരുടെ ശിഷ്യണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി shorin-Ryu seibukan karate അഭ്യസിച്ചു വന്നിരുന്ന 12 പഠിതാക്കളുടെ ബ്ലാക്ക് ബെൽറ്റ്‌ വിതരണമാണ് മാർച്ച്‌ മാസം 3-ആം തീയതിലെസ്റ്റർ വച്ചു നടന്നത്.

ജിസ്സ ജോർജ്ജ് (നോട്ടിംഗ്ഹാം), ഡാനിയേല സെബാസ്റ്റ്യൻ, ജിയാന സെബാസ്റ്റ്യൻ (ഗ്ലൗസെസ്റ്റർ), അലൻ തോമസ്, ഷിബു തോമസ്, ജോസിൻ ജോസഫ്, ഹന്ന വർഗീസ്, മരിയ തോമസ്, ജോയ്‌ലിൻ ജോസഫ് (കവെൻട്രി), റോയ് ജോസഫ്, ഡിയോൾ ടോം, ഡോണ ടോം (വാൽസൽ)എന്നിവരാണ് ബ്ലാക്ക് ബെൽറ്റിന്  അർഹരായവർ.    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കരാട്ടെ വിഭാഗമായ shorin Ryu seibukan ജപ്പാനിലെ ഒകിനാവ എന്ന പ്രദേശത്തുനിന്നും ഉത്ഭവിച്ചു 18 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു ഒട്ടനവധി ആരാധകരുള്ള കരാട്ടേയുടെ ഏറ്റവും ശ്രെഷ്ഠമായ രൂപമാണ്. സ്വയം പ്രതിരോധത്തിലൂന്നി അർപ്പണബോധത്തോടെ മാനസികവും ശാരീരികവുമായ ആത്മസമർപ്പണത്തിന്റെ ഉത്തമ ഉദാഹരണമായി ഓരോ പഠിതാവിനേയും വാർത്തെടുക്കുന്ന അയോദ്ധനകലയാണ് seibukan karate.

പഠിതാക്കളുടെ വ്യക്തിത്വ വികസനവും ആരോഗ്യപരിപാലനവും മുൻനിർത്തി മാതാപിതാക്കളുടെ പ്രോത്സാഹനത്തോടൊപ്പം വർഷങ്ങളായുള്ള പഠിതാക്കളുടെ ആത്മസമർപ്പണവും ഒത്തൊരുമിക്കുമ്പോൾ കാര്യപ്രാപ്തി, കരുത്ത്, പ്രായോഗികക്ഷമത, ചടുലത, ആത്മീയത, ഭൗതീകത എന്നിവയാൽ അലംക്രതരായ ഈ കുട്ടികൾ ഓരോ യുകെ മലയാളിക്കും ആവേശമാകുന്നു.

 

റോമി കുര്യാക്കോസ്

ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.

യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌ ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.

ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.

സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൻ : എം എസ്  ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ  കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ BMW സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടതും , മോഷ്ടാക്കൾ പിടിക്കപ്പെട്ടതും , കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക് ആശ്വാസമായി മാറുന്നു.

 

നോർതാംടണിലുള്ള തന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന റോൾസ് റോയിസ് , റേഞ്ച് റോവർ വോഗ് , ബി എം ഡബ്ലി 7 സീരിസ് എന്നീ വണ്ടികളിൽ നിന്ന് ബി എം ഡബ്ലി 7 സീരിസ് കാർ മാത്രം ഇന്നലെ രാവിലെ 5:30 ന് മോഷ്‌ടിക്കപ്പെട്ടു. ഈ കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു. ഇത് ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ്‌ ചെയ്ത് നിർമ്മിച്ച കാറായിരുന്നു. എന്നിട്ടു പോലും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.

ഇന്നലെ വെളുപ്പിനെ 4:44 ഓടുകൂടി വീട്ടിലേയ്ക്ക് പോലും നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കികൊണ്ട് അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.

കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാറിനെ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

മമ്മൂട്ടി ഫിലിംസിന്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് ഹീത്രോ എയർപോർട്ടിൽ നിന്ന് മടങ്ങി എത്തിയത് മിനിഞ്ഞാന്ന് വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു. എയർ പോർട്ടിൽ നിന്ന് യൂബറിന്റെ പ്രീമിയം സർവീസ് ഉപയോഗപ്പെടുത്തിയാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. വീട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ്‌ പറയുന്നു.

ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനത്തെ രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും , പോലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.

 

അവിടെ നിന്ന് ഇന്നലെ വൈകുന്നേരം 5:21 ഓടുകൂടി മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.

 

ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന്  വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി മാറ്റി കടത്താൻ തയ്യാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ ലഭിക്കുന്നതനുസരിച്ച്  കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. ഈ കാറ് പാർട്സുകളായി മാറ്റപ്പെട്ടതിനാൽ ഇൻഷ്വറൻസുകാർ വണ്ടി എഴുതി തള്ളും. എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.

അതുകൊണ്ട് തന്നെ എല്ലാവരും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസും കൃത്യമായി എടുക്കുകയും ആപ്പിൾ എയർ ടാഗ് പോലെയുള്ള എക്സ്ട്രാ ട്രാക്കിങ്ങ് ഉപകരണങ്ങൾ  ഉപയോഗപ്പെടുത്തുകയും ചെയ്‌താൽ കഷ്ണങ്ങൾ ആക്കിയാലും വാഹനത്തെ കണ്ടുപിടിക്കുവാൻ അവ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാൻ സാധിച്ചാൽ എല്ലാതരം മാഫിയകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുവാനും , അവർ ശിക്ഷിക്കപ്പെടുവാനും , അങ്ങനെ അത് ഒരു സമൂഹനന്മയ്ക്ക് കാരണമായി മാറുകയും ചെയ്യും.

 

ലണ്ടൻ: കോൺഗ്രസിന്റെ മുതിർന്ന നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനിൽ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിക്കു മടങ്ങിയ  രാഹുൽ അവിടെ  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് മാർച്ച്‌ 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.
ലോകത്തിലെ തന്നെ പുരാതന സർവകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രാഹുൽ ഇതിന് മുൻപും അവിടെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയൻ നിലപാടുകളും, ദർശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സർവകലാശാലകളിൽ  സന്ദർശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട് .
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ എംഫിൽ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ്  ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ കഴിഞ്ഞ വർഷം മാർച്ചിൽ ‘Learning to Listen in the 21st Century’ എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയിരുന്നു.
ഭാരതത്തിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ‘ഭാരത് ജോഡോ  ന്യായ് യാത്ര’ യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി എത്തിയത്. രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ  ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ലണ്ടനിൽ നിന്നും മടങ്ങുന്നതിന് മുൻപ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ നേതാക്കളുമായി രാഹുൽ ഗാന്ധി ഹൃസ്യമായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തർ റാന്തവ, സുധാകർ ഗൗഡ, ജനറൽ സെക്രട്ടറി ഗമ്പ വേണുഗോപാൽ, വക്താവ് അജിത് മുതയിൽ, വനിത വിഭാഗം ജനറൽ സെക്രട്ടറി അശ്വതി നായർ, ഐഒസി കേരളം ഘടകം കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്  എന്നിവർ കൂടിക്കാഴ്ചയിൽ ഭാഗഭാക്കായി. രാഹുൽ ഗാന്ധിക്ക് ഒപ്പം യുകെ സന്ദർശനത്തിൽ, ഇന്ത്യൻ ഓവർസീസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പങ്കുചേർന്നു.
മാതൃരാജ്യ വിഷയങ്ങളിൽ വളരെ തീക്ഷ്ണത പുലർത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയിൽ പ്രവാസി ഇൻഡ്യാക്കാരോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുൽ, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ, പ്രവാസികളുടെ നിർണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു.
ഭാരത് ജോഡോ ന്യായ്  യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കുവാനും, അതിന്റെ വെളിച്ചത്തിൽ, അവർക്കായുള്ള പദ്ധതികളുടെ ആവിഷ്ക്കാരങ്ങൾ ലക്‌ഷ്യം വെച്ചാണ് .  രാജ്യത്തിന്റെ നേതാക്കൾ തങ്ങളുടെ ജനങ്ങളെ കേൾക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാൻ ഇതനിവാര്യമാണെന്നാണ് താൻ കരുതുന്നതെന്നും കൂടിക്കാഴ്ചയിൽ രാഹുൽ അഭിപ്രായപ്പെട്ടു.
ഡൽഹിക്കു തിരിച്ച രാഹുൽ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക്  അനുഗമിച്ച  ഐഒസി നേതാക്കൾ, ആശംസകൾ നേർന്നു യാത്രയയച്ചു.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഃ വെള്ളിയാഴ്ച കുരിശിന്റെ വഴി മാർച്ച് 29-ാം തീയതി 10 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപ്പെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാ. എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ് .

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കയ്പ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശുമലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430
Ajo V Joseph – 07481097316

RECENT POSTS
Copyright © . All rights reserved