Videsham

റഷ്യയില്‍ കോപ്പര്‍ പൈറേറ്റ്‌സ് അയിരിനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടത്തിയ തിരച്ചിലിനിടയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും, വെള്ളിയുടെയും വന്‍ നിക്ഷേപങ്ങളാണ് കണ്ടെത്തിയത്.

റഷ്യന്‍ സര്‍ക്കാരിന്റെ പര്യവേഷണ കമ്പനിയായ റോസെഗോയാണ് റിപ്പബ്ലിക് ഓഫ് ബഷ്‌കര്‍താനില്‍ നിന്ന് വന്‍ നിക്ഷേപം കണ്ടെത്തിയത്. 28 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് കോപ്പര്‍ പൈറേറ്റ്‌സിനായി ഖനനം നടത്തിയിരുന്നത്. ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346-510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.

ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്.

ഇന്ത്യയില്‍  രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 11 കോടി ടണ്ണിലേറെ സ്വര്‍ണ്ണ നിക്ഷേപം രാജസ്ഥാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ മകന്റെ വിലാസത്തി്ല്‍ വന്ന കത്തിനുള്ളിലെ വിഷപ്പൊടി എന്ന് സംശയിക്കുന്ന ഒരു വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. വെനീസയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള വസതിയിലാണ് ട്രെംപിന്റെ മകനും കുടുംബവും താമസിക്കുന്നത്. ഈ വിലാസത്തിലേക്ക് വന്ന കത്ത് തുറന്ന നോക്കിയപ്പോള്‍ കത്തിനുള്ളില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി വെനീസയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ലോസ് നീവെസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

ലോസ് ഏഞ്ചല്‍സിലെ 35കാരിയായ എറിക ഗാര്‍സയുടെ ജീവിതകഥ ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലച്ചേരുവകള്‍ കലര്‍ന്നതാണ്. തന്റെ 12ാം വയസ് മുതലുള്ള അനുഭവങ്ങളെ ഉള്‍പ്പെടുത്തി സംഭവബഹുലമായ ‘ ഗെറ്റിങ് ഓഫ് ‘ ഒരു പുസ്തകം എഴുതാനാരംഭിച്ചിരിക്കുകയാണ് എറിക ഇപ്പോള്‍. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സെക്‌സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവന്‍ കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു. 12ാം വയസില്‍ നീലച്ചിത്രം കണ്ടു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളാല്‍ സമ്പന്നമായ പുസ്തകത്തിനായി ആളുകള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

Image result for getting off erica garza

12ാം വയസ് മുതല്‍ 30 വയസ് വരെ താന്‍ പോണ്‍ വീഡിയോകള്‍ക്ക് തികഞ്ഞ അടിമയായിരുന്നുവെന്നാണ് എറിക സമ്മതിക്കുന്നത്. 17ാം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതല്‍ താന്‍ സെക്‌സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തില്‍ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക ആഴ്ചയില്‍ നാല് ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതാണ്ട് രണ്ട് ദശാബ്ദക്കാലത്തോളമായിരുന്നു എറിക കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വെറും സെക്‌സിന് വേണ്ടിയുള്ള നിരവധി ബന്ധങ്ങള്‍ക്കിടയിലും എറികയ്ക്ക് ഗൗരവമായ ചില ബന്ധങ്ങളും ഇതിനിടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് എറിക അയാളുമായി പിരിയുകയും ചെയ്തു.

Image result for getting off erica garza

ഇതിന് പുറമെ മറ്റൊരാളുമായും എറികയ്ക്ക് ഗൗരവമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ സ്‌നേഹിക്കുന്ന സമയത്ത് തന്നെ എറിക ഒരു കൊളംബിയക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെതിനെ തുടര്‍ന്ന് ആ പ്രണയവും തകരുകയായിരുന്നു. കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പകരം എറിക ഒരു ഫ്രഞ്ച് വെയിറ്ററുമായി ഉറങ്ങാന്‍ പോവുകയായിരുന്നു ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഹൈ ഡെഫനിഷനിലുള്ള പോണ്‍ വീഡിയോകള്‍ കാണാനായി ദിവസത്തിന്റെ ഭൂരിഭാഗവും കിടക്കയില്‍ തന്നെ ചെലഴിച്ച നിരവധി ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ഈ യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

Image result for getting off erica garza

ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് വളര്‍ന്ന് വരുമ്പോഴായിരുന്നു എറികയുടെ പോണ്‍ അടിമത്തം ആരംഭിച്ചത്. തന്റെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയതിന് ശേഷമായിരുന്നു താന്‍ പോണ്‍ കാണാനാരംഭിക്കാറുള്ളതെന്നും എറിക പറയുന്നു.തുടര്‍ന്ന് ഇന്റര്‍നെറ്റ് ലഭ്യമായതോടെ പോണ്‍ കാണാന്‍ സൗകര്യമേറുകയും എറികയുടെ അടിമത്തം വര്‍ധിക്കുകയും ചെയ്തിരുന്നു. തനിക്ക് പോണോഗ്രാഫിയോട് തുറന്ന മനോഭാവമാണുള്ളതെന്ന് ബോയ്ഫ്രണ്ട്‌സും ലൈംഗിക പങ്കാളികളും തിരിച്ചറിഞ്ഞതിനാല്‍ അവര്‍ തന്നോട് നന്നായി ഇടപഴകിയിരുന്നുവെന്നും എറിക വെളിപ്പെടുത്തുന്നു.അവസാനം വില്ലോ നെയില്‍സന്‍ എന്നയാളെ വിവാഹംകഴിച്ചതോടെയാണ് എറികയുടെ ദുശ്ശീലങ്ങള്‍ അടങ്ങിയത്. ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഈ യുവതി ആദ്യമായി നെയില്‍സനെ കണ്ട് മുട്ടിയിരുന്നത്.

പ്രണവ് രാജ്

മസ്​കറ്റ്​ : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു.  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തി​​​ന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്​ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്​കറ്റില്‍ ഞായറാഴ്​ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത്​ കാണികളുടെ കുറവിനാലാണ് .

ഒമാനിലെ ഏറ്റവും വലിയ സ്​റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ്​ സ്​പോര്‍ട്​സ്​ കോംപ്ലക്​സിലാണ്​ പരിപാടി നടന്നത്​. മുപ്പതിനായിരത്തോളം പേര്‍ക്ക്​ ഇരിക്കാനാണ്​ സ്​റ്റേഡിയത്തില്‍ സൌകര്യം  ഒരുക്കിയിരുന്നത് . ഏതാണ്ട്​ ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്​തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്​. ആറുമണിക്ക്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ്​ തുടങ്ങിയതും.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബി​​​​ന്റെ സഹകരണത്തോടെയാണ്​ പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്​തത്​. സോഷ്യല്‍ക്ലബ്​ മുഖേനയായിരുന്നു ആദ്യഘട്ട രജിസ്​ട്രേഷന്‍. രജിസ്​ട്രേഷന്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക്​ ഉയരാതിരുന്നതോടെ എംബസി വെബ്​സൈറ്റ്​ മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന്​ പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന്​ കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്​കൂളുകള്‍ക്കും എംബസി അയച്ച കത്ത്​ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക്​ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

തലേ ദിവസമായ ശനിയാഴ്​ച വൈകുന്നേരമാണ്​ തങ്ങള്‍ക്ക്​ പരിപാടിയില്‍ പങ്കെടുക്കണമെന്ന്​ നിര്‍ദേശം ലഭിച്ചതെന്ന്​ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്​കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്​കൂളുകളില്‍ ചില ക്ലാസുകള്‍ക്ക്​ ഇതിനായി ഉച്ചക്ക്​ ശേഷം അവധി നല്‍കിയിരുന്നു. താഴ്​ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്​കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ്​ വണ്‍, പ്ലസ്​ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ്​ അണിഞ്ഞുമാണ്​ എത്തിയത്​. സ്​റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക്​ രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.

മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ്​ നടത്തിയിരുന്നു. കോണ്‍ഗ്രസ്​, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്​ത ശേഷം ബോധപൂര്‍വം പാസ്​ വാങ്ങിയില്ലെന്നാണ്​ ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ്​ ഇങ്ങനെ വരാതിരുന്നത്​​. പാസ്​ വാങ്ങിയ ശേഷം പരിപാടിക്ക്​ വരാതിരുന്നവരും നിരവധിയാണ്​.

മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ  വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ്‌ മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .

തപാല്‍ വഴി കടുവയെ അയച്ചാല്‍ എങ്ങനെയിരിക്കും. മെക്‌സിക്കോയിലാണ് തപാല്‍ വഴി കടുവക്കുട്ടിയെ അയച്ചത്… പ്ലാസ്റ്റിക് ബോക്‌സില്‍ മരുന്നു കൊടുത്ത് മയക്കികിടത്തിയ രീതിയിലായിരുന്നു രണ്ട് മാസം മാത്രം പ്രായമുള്ള ഈ ബംഗാളി കടുവക്കുട്ടി ഉണ്ടായിരുന്നത്….

സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി പൊലീസുകാര്‍ പൊലീസ് നായയെയും കൊണ്ടെത്തിയപ്പോഴാണ് ഈ ബോക്‌സ് തുറന്ന് പരിശോധിച്ചത്….

മണം പിടിച്ചെത്തിയ പൊലീസ് നായ ഈ ബോക്‌സിന് സമീപത്തുനിന്ന് മാറിയില്ല തുടര്‍ന്ന് ബോക്‌സിന്റെ എയര്‍ഹോള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് ബോക്സ് തുറന്ന് പരിശോധിച്ച പൊലീസുകള്‍ ഞെട്ടിപ്പോയി…. കടുവക്കുട്ടി…..

ഭക്ഷണവും വെള്ളവും കിട്ടാതെ മയങ്ങിക്കിടക്കുന്ന കടുവക്കുട്ടിയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മെക്‌സിക്കോയിലെ ഒരു സംസ്ഥാനമായ ജലിസ്‌കോയില്‍ നിന്ന് മറ്റൊരു സംസ്ഥാനമായ ക്യുറേട്ടാറോയിലേക്ക് കടുവയെ കടത്താനായിരുന്നു ശ്രമം… സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ന്യൂസ് ഡെസ്ക്

മോസ്കോയ്ക്കു സമീപം റഷ്യൻ പാസഞ്ചർ എയർലൈനർ തകർന്നു വീണു. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഭയക്കുന്നു. ആരും ജീവനോടെ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് അധികൃതർ പറയുന്നത്. 65 യാത്രക്കാരും 6 ക്രൂ മെമ്പേഴ്സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഡോമോഡെഡോവോ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് കൺട്രോൾ റൂമുമായി ഉള്ള ബന്ധം ഏതാനും മിനിട്ടുകൾക്കുള്ളിൽ നഷ്ടപ്പെടുകയായിരുന്നു.

സാരറ്റോവ് എയർലൈൻസിന്റെ ദി ആന്റനോവ് An-148 വിമാനം ഉറാൽസിലെ ഓർസ്ക് സിറ്റിയിലേക്ക് ആഭ്യന്തര സർവീസ് നടത്തുന്നതിനിടെ ആണ് തകർന്നു വീണത്. സമീപ വില്ലേജായ അർഗുണോവോ നിവാസികൾ തീഗോളമായി എയർലൈനർ നിലം പതിക്കുന്നതിന് ദൃസാക്ഷികളായി. അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സ്റ്റേറ്റ് ടെലവിഷൻ പുറത്തുവിട്ട വീഡിയോയിൽ മഞ്ഞ് പുതച്ച് കിടക്കുന്ന പ്രദേശത്ത്  തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണാം. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേയ്ക്ക് എത്തിപ്പെടുന്നതിൽ ബുദ്ധിമുട്ടാക്കുന്നുണ്ട്.

ക്രിപ്‌റ്റോ കറന്‍സി കോടീശ്വരന്‍മാര്‍ സ്വന്തം ക്രിപ്‌റ്റോ യുട്ടോപ്യ നിര്‍മിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടോറിക്കോയിലേക്ക് ചേക്കേറുന്നു. അടുത്തിടെയുണ്ടായ ക്രിപ്‌റ്റോ ബൂമില്‍ കോടീശ്വരന്‍മാരായവര്‍ തലസ്ഥാനമായ സാന്‍ഹുവാനിലേക്ക് എത്തുന്നുവെന്നാണ് വിവരം. സാമ്പത്തിക നിക്ഷേപം തേടുന്ന രാജ്യം ഇപ്പോള്‍ അധികം നികുതികള്‍ ഈടാക്കാത്തത് ഈ കരീബിയന്‍ ദ്വീപിനെ വലിയൊരു ആകര്‍ഷണ കേന്ദ്രമാക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഈ ദ്വീപ് രാജ്യത്തില്‍ ഫെഡറല്‍ പേഴ്‌സണല്‍ ആദായ നികുതി, ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് തുടങ്ങിയ നികുതികളും നല്‍കേണ്ടതായി വരുന്നില്ല.

മരിയ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിത്തമേകിക്കൊണ്ടാണ് ക്രിപ്‌റ്റോ കോടീശ്വരന്‍മാര്‍ ഇവിടെയെത്തുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കറന്‍സി ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന കാര്യം ബോധ്യപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്യൂര്‍ട്ടോപ്പിയ എന്നാണ് വിര്‍ച്വല്‍ കറന്‍സി ആധാരമായി പ്രവര്‍ത്തിക്കുന്ന പുതിയ നഗരത്തിന് ഇവര്‍ നിര്‍ദേശിച്ച പേര്. ഇത് പിന്നീട് സോള്‍ എന്നാക്കി മാറ്റുമെന്നും വിവരമുണ്ട്.

ബിറ്റ് കോയിന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്രോക്ക് പിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. നികുതി വെട്ടിക്കാനാണ് തങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ എത്തിയതെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ബാലനടനും പ്രൊഫഷണല്‍ ഗെയിമറുമായ പിയേഴ്‌സ് പറഞ്ഞു. എന്നാല്‍ ഹോട്ടലുകളും മ്യൂസിയങ്ങളുള്‍പ്പെടെ ഏറ്റെടുക്കാനും റൂസ്വെല്‍റ്റ് റോഡ്‌സ് നേവല്‍ സ്‌റ്റേഷനും വിമാനത്താവളവും വാങ്ങാനും അങ്ങനെ ഒകു ക്രിപ്‌റ്റോ ലാന്‍ഡ് സ്ഥാപിക്കാനുമാണ് തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതിൽ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ല.

Image result for 27-years-old-car-models-found-from-home

നോർത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വർഷമായി കാറുകളിൽ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവർ പറയുന്നു. രണ്ടു മോഡലുകൾക്ക് 2.8 ദശലക്ഷം പൗണ്ട് വില ഇപ്പോഴും കിട്ടുമെന്നു ഹഗേർടി എന്ന ക്ളാസിക് കാർ ഇൻഷുറൻസ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പൽ അധികൃതർ പൊളിക്കാനിരുന്ന പഴയ വീടിനുള്ളിൽനിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഹാഗേർടിയുടെ യുട്യൂബ് ചാനലിൽ ടോം കോട്ടെർ അവതരിപ്പിക്കുന്ന ബാർണ്‍ ഫൈൻഡ് ഹണ്ടർ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

മോർഗൻ, ട്രയംഫ് ടിആർ6 കാറുകളും ഇവിടെ നിന്നും കണ്ടെടുക്കാനായി. ചാനലിലൂടെ വിവരം പുറത്തറിഞ്ഞതോടെ കാറിന്റെ ഉടമസ്ഥൻ സ്ഥലത്തെത്തി. ഫെറാരിയും ഷെൽബിയും ലേലം ചെയ്യാനാണ് ഇയാളുടെ പരിപാടി.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇല്ലാതായിട്ടില്ലെന്നും അല്‍ഖൈ്വദയുമായി ചേര്‍ന്ന് പാശ്ചാത്യ ലോകത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൊറോക്കോയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ജുഡിഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ അബ്ദുല്‍ഹഖ് ഖിയാമി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐസ് തീവ്രവാദികള്‍ സഹേല്‍-സഹേറ പ്രദേശങ്ങളിലേക്കോ ലിബിയയിലേക്കോ പലയാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രിയ അസ്ഥിരതയുള്ള പ്രദേശങ്ങളാണ് ഐസ് ലക്ഷ്യംവെക്കുന്നത്. ഇവര്‍ മൊറോക്കോയ്ക്ക് മാത്രമല്ല നിലവിലെ എല്ലാ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അബ്ദുല്‍ഹഖ് ഖിയാമി പറഞ്ഞു.

അല്‍ഖൈ്വദയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തളളിക്കളയാനാവില്ലെന്നും മൊറോക്കോയുടെ ഭീകരവിരുദ്ധ സേനാത്തലവന്‍ പറയുന്നു. സൗത്തേണ്‍ അല്‍ജീരയിലെ പ്രദേശങ്ങളും നോര്‍ത്തേണ്‍ മാലിയിലെ പ്രദേശങ്ങളും അല്‍ഖൈ്വദയും ഐസ് കൈയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ഓര്‍ക്കണം, അത്തരം അധിനിവേഷങ്ങള്‍ വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഖൈ്വദയുമായി ഐസിന് വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയപരമായി അവര്‍ ഒന്നു തന്നെയാണെ്. വലിയ ദുരന്തം വിതച്ച പാരിസ്, ബ്രസല്‍സ്, ബാഴ്‌സലോണ തുടങ്ങിയ ആക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് യുറോപ്യന് പുറത്തു നിന്നാണ് എന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോ പൗരന്മമാരുടെ സഹായം ഉണ്ടായിരുന്നു. മൊറോക്കോയിലെ ജിഹാദികള്‍ യുറോപില്‍ ജീവിക്കുമ്പോള്‍ തന്നെ മൗലികവാദിയാക്കപ്പെട്ടവരാണ്.

യൂറോപ്യന്‍ പൊലീസിനെ ഞാന്‍ കുറ്റം പറയുന്നില്ല. എങ്കിലും ഇത്തരം തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ഗുരുതരമായി ബാധിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ തമ്മില്‍ വസ്തുകള്‍ കൈമാറുന്നതിനും ഒന്നിച്ചു അന്വേഷണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സഹകരണം ഉണ്ടാകുന്നില്ല. ജയിലില്‍ അടക്കപ്പെടുന്ന യുവാക്കളില്‍ പലരും മൗലികവാദികളാകുന്ന ശിക്ഷ അനുഭവിക്കുന്ന സമയത്താണ്. ആ സമയത്തുള്ള അവരുടെ കൂട്ടാളികളില്‍ നിന്നാണ് സൈദ്ധാതികപരമായി അവര്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ഹഖ് ഖിയാമി പറയുന്നു. മൊറോക്കോ അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയതായും ബയോമെട്രിക്ക് പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതായും അബ്ദുല്‍ഹഖ് ഖിയാമി കൂട്ടിച്ചേര്‍ത്തു.

ന്യൂസ് ഡെസ്ക്

അമേരിക്കൻ മോഡലിംഗ് രംഗത്ത് തരംഗമായി സിസ്റ്റീൻ സ്റ്റാലോൺ. റെഡ് കാർപ്പറ്റിൽ എല്ലാവരും വിസ്മയത്തോടെ നോക്കുന്നത് ഈ പത്തൊമ്പതുകാരിയിലേയ്ക്കാണ്. ഹോളിവുഡ് സ്റ്റാർ സിൽവസ്റ്റർ സ്റ്റാലിൻറെ മകളാണ് സിസ്റ്റീൻ. ന്യൂയോർക്കിൽ നടന്ന എഎംഎഫ്എ ആർ ഗാലയിൽ എല്ലാവരെയും ശ്രദ്ധാകേന്ദ്രം സിസ്റ്റീനായായിരുന്നു. എമറാൾഡ് ഗൗൺ അണിഞ്ഞാണ് യുവസുന്ദരി എത്തിയത്. സിസ്റ്റീൻറെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവാൻ ക്യാമറക്കണ്ണുകളുടെ മത്സരമായിരുന്നു പിന്നീട്. ദീർഘനേരം വിവിധ പോസുകളിൽ മീഡിയയ്ക്കു മുമ്പിൽ നിൽക്കാനും സിസ്റ്റീൻ തയ്യാറായി. ആഞ്ചലീന ജോളിയുടെ സ്റ്റൈലിനെ അനുകരിച്ചാണ് സിസ്റ്റീൻ പോസു ചെയ്തത്.

ഡിസ്നി സ്റ്റാർ ഗ്രേഗ് സുൾക്കിനെ സിസ്റ്റീൻ ഡേറ്റു ചെയ്യുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് റെഡ് കാർപറ്റിൽ യുവസുന്ദരി തിളങ്ങിയത്. സിസ്റ്റിന് രണ്ടു സഹോദരിമാർ കൂടിയുണ്ട്. 21 വയസുകാരി സോഫിയയും 15കാരി സ്കാർലറ്റും. 2017 ൽ  മൂവരെയും മിസ് ഗോൾഡൻ ഗ്ലോബ്സ് ആയി പ്രഖ്യാപിച്ചിരുന്നു. 2017 ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നൈറ്റിൽ സ്റ്റേജ് തിളങ്ങി നിന്നത് ഈ സഹോദരികളായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിസ്റ്റീന് 712K ഫോളോവേഴ്സ് ഉണ്ട്.

 

 

RECENT POSTS
Copyright © . All rights reserved