ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂയോർക്ക് : ഐഎസ് തലവൻ എൽഷഫീ എൽ ഷെയ്ഖ് (34) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ബന്ദിയാക്കൽ, യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും തീവ്രവാദ സംഘടനയെ പിന്തുണച്ചതിനുമെതിരെയാണ് നടപടി. കോടതിയിൽ കേസ് പരി​ഗണിച്ച ജഡ്ജി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ “പ്രാകൃതവും ക്രൂരവും കുറ്റകരവുമാണ്” എന്നാണ് വിശേഷിപ്പിച്ചത്.

യുഎസിൽ വിചാരണ നേരിട്ട ഏറ്റവും ഉയർന്ന ഐഎസ് പോരാളിയായിരുന്ന എൽഷെയ്ഖിന്റെ പ്രവർത്തനങ്ങൾ നാല് യുഎസ് ബന്ദികളുടെ മരണത്തിൽ കലാശിച്ചതായാണ് പറയപ്പെടുന്നത്. മാധ്യമപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്‌ലോഫ്, സഹപ്രവർത്തകരായ കെയ്‌ല മുള്ളർ, പീറ്റർ കാസിഗ് എന്നിവരെയെല്ലാം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയതും ഇയാളാണ്.

എൽഷെയ്ഖിനെ എട്ട് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കുറ്റം സമ്മതിക്കുകയും 2015-ൽ സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ എംവാസി കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം യുഎസിൽ വിചാരണ നേരിടുന്ന മൂന്ന് തീവ്രവാദികളിൽ ഒരാൾ മാത്രമാണ് എൽഷെയ്ഖ്. ഏപ്രിലിൽ, 12 പേരടങ്ങുന്ന ജൂറി, എൽഷെക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറിൽ താഴെ സമയം ചർച്ച ചെയ്തതിനു ശേഷമാണ് നടപടി എടുത്തത്. എന്നാൽ തനിക്ക് ന്യായമായ വിചാരണ ലഭിച്ചില്ലെന്നാണ് എൽഷൈഖ് അവകാശപ്പെടുന്നത്.