പരിശോധനയ്ക്കായി അനുവദിച്ചിരുന്ന സമയത്തിലും വൈകിയെത്തിയെന്ന് ആരോപിച്ച് ജിപി ചികിത്സ നിഷേധിച്ച അഞ്ച് വയസ്സുകാരി മരിച്ചു. എല്ലി മേയ് ക്ലാര്‍ക്കെന്ന അഞ്ച് വയസ്സുകാരി ന്യൂപോര്‍ട്ടിലെ ക്ലിനിക്കില്‍ എത്തിയത് അനുവദിച്ച സമയത്തിനും 10 മിനിറ്റുകള്‍ വൈകിയായിരുന്നു ഇക്കാരണത്താല്‍ കുട്ടിയെ പരിശോധിക്കേണ്ട ജിപി ചികിത്സ നിഷേധിക്കുകയായിരുന്നു. ജിപിയെ കാണാന്‍ സാധിക്കാതെ വന്നതോടെ തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഗുരുതര ആസ്മ രോഗത്തിന് അടിമായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പോലും പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന ജിപിയുടെ നടപടി പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജനുവരി 25 അഞ്ച് മണിക്കായിരുന്നു ക്ലാര്‍ക്കിനെ പരിശോധിക്കാനായി അനുവദിച്ച സമയം എന്നാല്‍ സമയത്തിലും വൈകിയെ ക്ലിനിക്കില്‍ എത്തിച്ചേരാന്‍ കഴിഞ്ഞുള്ളു. എല്ലി മേയും മാതാവ് ഷാനീസ് ക്ലാര്‍ക്കും 5.10 മുതല്‍ 5.18 വരെ ഡോക്ടര്‍ ജോണി റോവിനെ കാണാനുള്ള വരിയില്‍ തുടര്‍ന്നെങ്കെലും ഫലമുണ്ടായില്ല.

ഡോക്ടര്‍ ജോണി റോവ് സാധാരണഗതിയില്‍ 10 മിനിറ്റില്‍ കൂടുതല്‍ വൈകി വരുന്ന രോഗികളെ കാണുന്നതില്‍ വിസമ്മതം കാണിക്കുന്ന വ്യക്തിയാണ്. മാല്‍പ്പാസിലെ വീട്ടിലേക്ക് തിരികെയെത്തിയ സമയത്ത് എല്ലി മേയ് ഡോക്ടറെ കാണാന്‍ സാധിക്കാത്തതിന്റെ കാരണം മിസിസ് ക്ലാര്‍ക്കിനോട് ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന് രാത്രി ഏകദേശം 8 മണിയോട് അടുപ്പിച്ച സമയത്താണ് എല്ലി മേയ് ഉറങ്ങാനായി പോയത്. രാത്രി 10.30 ഓടെ ശക്തമായ ചുമയുണ്ടായതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് അടിയന്തര ആംബുലന്‍സ് സേവനം തേടി. ഈ സമയം കുട്ടിയുടെ കൈകളും മുഖവും നീലനിറത്തിലായതായി ക്ലാര്‍ക്ക് പറയുന്നു. റോയല്‍ ജിവെന്റ് ആശുപത്രിയിലെത്തി നിമിഷങ്ങള്‍ക്കകം എല്ലി മേയ് മരണപ്പെടുകയായിരുന്നു. ഡോ. റോവിന് കുട്ടിയുടെ രോഗത്തിന്റെ അപകടാവസ്ഥ സൂചിപ്പിക്കുന്ന കണ്‍സള്‍ട്ടന്റിന്റെ കത്ത് നേരത്തെ ലഭ്യമായിരുന്നു. ആസ്മ കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഡോ. റോവ് എല്ലി മേയുടെ അടിയന്തര അപോയിന്‍മെന്റ് എടുക്കാനുണ്ടായ സാഹചര്യം പോലും ആരാഞ്ഞിരുന്നില്ല.

ചികിത്സ നിഷേധിക്കുന്നതിന് മുന്‍പ് കുട്ടിയുടെ മെഡിക്കല്‍ രേഖകളെങ്കിലും പരിശോധിക്കാമായിരുന്നുവെന്ന് ന്യൂപോര്‍ട്ട് കോര്‍ണേഴിസിലെ കോടതിയില്‍ വാദമുണ്ടായി. ഇത് ഒരിക്കലും അനുവദിച്ചു നല്‍കാന്‍ കഴിയുന്ന വസ്തുതയല്ല. കുട്ടിയെ രക്ഷിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. അവ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. വാദം കേട്ട ജഡ്ജ് കോര്‍ണര്‍ വെന്‍ഡി ജെയിംസ് പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ ചികിത്സ നഷ്ട്‌പ്പെട്ടത് മൂലമാണ് കുട്ടിയുടെ മരണമെന്നും എന്നാല്‍ സ്വഭാവിക കാരണങ്ങളാണ് മരണത്തിന് പിന്നിലെന്നും കോടതി വിധിയില്‍ പറയുന്നു. കോടതിയുടെ വിധിയില്‍ തൃപ്തിയില്ലെന്നും മരണത്തിന് ജിപിയുടെ അശ്രദ്ധയും നിഷേധവും കാരണമാണെന്നും എല്ലി മേയുടെ മാതാപിതാക്കള്‍ ആരോപിച്ചു.