തിരുവനന്തപുരം: തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍. ബൈക്കിലെത്തിയ അക്രമിയാണ് അയ്യപ്പനെ വെട്ടിയത്.

ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. റിസപ്ഷനില്‍ ഇരുന്ന അയ്യപ്പ​െ​ന്‍റ അടുത്തേക്ക് ബൈക്കില്‍ എത്തിയ യുവാവ് റിസപ്ഷനില്‍ എത്തി അയ്യപ്പ​െ​ന്‍റ കഴുത്തില്‍ പിടിച്ചു കൈയില്‍ കരുതിയിരുുന്ന വെട്ടുക്കത്തിക്കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടക്കുകയാണ്.

ഈ സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.റൂം ബോയ് പിന്‍ഭാഗത്തേക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ്കണ്ടത്.ഹോട്ടല്‍ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പന്‍.മൂന്ന് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പന്‍ ലോക്ഡൗണിന് ശേഷം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പന്‍ തന്നോടോ ഭര്‍ത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് അടുത്തകാലത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അമ്പലമുക്കിലെ കാര്‍ഷിക നഴ്‌സറിയില്‍ കയറി മോഷ്ടാവായ കൊടുംകുറ്റവാളി ജീവനക്കാരിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അടുത്തനാളിനാണ്. ഗുണ്ടകള്‍ യുവാവിനെ കൊലപ്പെടുത്തി കാല്‍വെട്ടിമാറ്റി റോഡിലൂടെ പ്രദര്‍ശിപ്പിച്ചതും തലസ്ഥാന നഗരത്തിലാണ്.