പാലായില്‍ ഇടതുമുന്നണി മുന്നില്‍. 150 വോട്ടുകള്‍ക്കാണ് മുന്നേറ്റം. തപാല്‍വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു (6–6)‌. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നു; രണ്ടെണ്ണം അസാധുവായി. വോട്ടിങ് യന്ത്രങ്ങളില്‍ ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.

രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എൽഡിഎഫിനും യുഡിഎഫും ഒരു പോലെ മേൽകൈയുള്ള പഞ്ചായത്ത് ആണ് രാമപുരം. രാമപുരത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പാലായുടെ തരംഗം ഏറെക്കുറെ അറിയാൻ സാധിക്കാം.

പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികള്‍.

09:15 ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കാപ്പൻ 162 വോട്ടിനു മുൻപിൽ 

രാമപുരം പഞ്ചായത്തിൽ ഇനി ഏഴു ബൂത്തുകൾ ബാക്കി