ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിൻ്റെ വർഷം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിൻ്റെ ഭാഗമായി, 19-ാം തീയതിയിലെ യൗസേപ്പ് പിതാവിൻ്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാൻ, മാർച്ച് മാസം 17,18,19 തീയതികളിൽ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ജോസഫിൻ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.
17-ാം തീയതി വൈകുന്നേരം 7.30-ന് സിഞ്ചലൂസ് മോൺ. ജോർജ് തോമസ് ചേലക്കൽ ആരംഭ സന്ദേശം നൽകുകയും, ബഹു. ലിജേഷ് മുക്കാട്ട് അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും.
18-ാം തീയതി വെകിട്ട് സിഞ്ചലൂസ് മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ അച്ചൻ ആരംഭ സന്ദേശം നൽകുകയും, ബഹു. ജോ മാത്യു മൂലേച്ചേരി അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങൾക്ക് ശേഷം പരിശുദ്ധ കുർബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.
19-ാം തീയതി വൈകുന്നരം 6.30 മുതൽ 9 മണി വരെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് പരിശുദ്ധ കുർബാന അർപ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും.
രൂപതയുടെ യൂട്യൂബ് ചാനൽ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
ധ്യാനത്തിൽ പങ്കെടുത്ത്, മാർ യൗസേപ്പിതാവിൻ്റെ പ്രത്യേക മാദ്ധ്യസ്ഥത്തിൽ, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ഏവരേയും ക്ഷണിക്കുന്നു.
ഫാ. ബിനോയ് ആലപ്പാട്ട്.
മനസ്സിലെ എല്ലാ സ്‌നേഹപ്രകടനങ്ങളും പുറത്തേയ്ക്കിറക്കിവെച്ചാലും വീണ്ടും എന്തെല്ലാമൊക്കെയോ ചേര്‍ക്കുവാനുണ്ട് എന്ന് തോന്നിപ്പിക്കുമാറാണ് അമ്മ ഭാവങ്ങള്‍ നമ്മളിലേയ്ക്ക് കടന്നു വരിക. നമുക്കിന്ന് നമ്മുടെ അമ്മയെ ഓര്‍ക്കാം. അമ്മ ആഹരിച്ച ആഹാരത്തിന്റെ, അമ്മ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ, അമ്മ സ്‌നേഹിച്ച സ്‌നേഹത്തിന്റെ ആകെ തുകയാണ് നാമോരുത്തരും.
ഒരമ്മയെക്കുറിച്ചുള്ള അത്യന്തം വികാരഭരിതമായ ചിന്തകളാണ് മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി മദേഴ്‌സ് ഡേയില്‍ ഫാ. ബിനോയ് ആലപ്പാട്ട് പങ്ക് വെയ്ക്കുന്നത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശീതകാലം കഴിഞ്ഞ് വസന്തത്തിലേക്ക് കടക്കുമ്പോള്‍
നമ്മള്‍ അധിവസിക്കുന്ന ഈ ദേശത്ത് ഉയര്‍ന്നുവരുന്ന ഒരു
ചെടിയാണ് ഡാഫൊഡില്‍സ്. ഒരുപാട് ചിന്തകള്‍ക്കും ചിന്തകര്‍ക്കും
പ്രചോദനം ആയിട്ടുള്ള ഒരു ചെടിയാണിത്. കൂട്ടത്തോടെ
വളര്‍ന്ന് പൂത്തുനില്‍ക്കുമ്പോള്‍ ദൂരെനിന്ന് പോലും കാണുവാന്‍ വളരെ
സൗന്ദര്യമുള്ള ഒരു അവസ്ഥയാണ്. അതുമാത്രമല്ല ശീതകാലത്തിന്റെ
വിരസതകള്‍ അകന്ന് സൂര്യപ്രകാശത്തിന്റെ കിരണങ്ങള്‍
നമ്മുടെ സന്തോഷം ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍
ഓരോ ചെടിയും നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ
പൂക്കള്‍ ഓരോന്നും തന്നിലേക്ക് തന്നെ നോക്കുന്ന ഒരു
അനുഭവമാണ് കാണുന്നത്. നമ്മുടെ ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ തന്നിലേക്ക് തന്നെ നോക്കി
ജീവിക്കുന്ന ആളുകളെ ഈ ചെടിയോട് ഉപമിക്കാറുണ്ട്.
പതിനെട്ടു സംവത്സരമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത
ഒരു സ്ത്രീയെ കര്‍ത്താവ് സൗഖ്യമാക്കുന്ന ചിന്തയാണ് ഈ
ആഴ്ചയില്‍ നാം ധ്യാനിക്കുന്നത് . അവള്‍ ഈ
അവസ്ഥയില്‍ ആകുവാന്‍ കാരണം ഒരു ദുരാത്മാവ് അവളെ
ബാധിച്ചത് കൊണ്ടാണ് . യേശു അവളെ കണ്ട ഉടന്‍ തന്നെ
അടുത്ത് വിളിച്ച് നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു
എന്ന് പറഞ്ഞു. ഉടന്‍ തന്നെ അവള്‍ നിവര്‍ന്നു നിന്ന് ദൈവത്തെ
മഹത്വപ്പെടുത്തി. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം
പതിമൂന്നാം അദ്ധ്യായം 10 മുതല്‍ 17 വരെയുള്ള ഭാഗങ്ങളാണ്
ഇതിന് ആധാരമായിരിക്കുന്നത്.
നിവര്‍ന്നു നില്‍ക്കുവാന്‍ അനുഗ്രഹം ലഭിച്ച മനുഷ്യന്‍ പല
അവസരങ്ങളിലും തല ഉയര്‍ത്തി ചുറ്റുപാടുള്ളതൊന്നും
കാണുവാന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല ദൈവമുഖത്തേക്ക്
നോക്കി അപേക്ഷിക്കാനോ പ്രാര്‍ത്ഥിക്കുവാനോ പോലും
കഴിയുന്നില്ല. പാപഭാരവും തന്‍ കാര്യവും നമ്മെ വല്ലാതെ
ഭാരപ്പെടുത്തുന്നു . ഈ മഹാവ്യാധിയില്‍ ധാരാളം
കുടുംബങ്ങള്‍ സമൂഹവുമായുള്ള ബന്ധം ഇല്ലാതെ ഒറ്റപ്പെട്ടു
കഴിയുന്നു . ഏകാന്തതയിലും രോഗങ്ങളിലും
കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം അല്ലാതെ മറ്റുള്ളവരെ
കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല എങ്കില്‍ നാം ചിന്തിക്കുക
ദുരാത്മാവ് നമ്മെയും ബാധിച്ചിരിക്കുന്നു. പരിമിതികള്‍ ധാരാളം
ഉണ്ടെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അല്പം സാധ്യത
നാം കണ്ടെത്തേണ്ടതുണ്ട്.
മഹാ വ്യാധികളും അതുമൂലമുള്ള കഷ്ടതകളും നമ്മെ അധികം
ബാധിച്ചിട്ടില്ല എങ്കിലും ജീവിതം തന്നെ താറുമാറായ അനേകം
കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. നോമ്പില്‍ നമ്മെ
ബാധിച്ചിരിക്കുന്ന ഈ കൂന് മാറി അല്‍പമെങ്കിലും തലഉയര്‍ത്തി
മറ്റുള്ളവരെ കൂടി കരുതുവാന്‍ നാം ശ്രമിക്കുക. അങ്ങനെ നമ്മള്‍
നിര്‍വ്വഹിക്കുമ്പോള്‍ നിശ്ചയമായിട്ടും ദൈവത്തിന്റെ അനുഗ്രഹം
ധാരാളമായി നമുക്ക് ലഭിക്കും. എന്നാല്‍ പല അവസരങ്ങളിലും
നമ്മളിലുള്ള അനുഗ്രഹങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് പോലും
കഴിയാതെ വരുന്നു. ശിക്ഷ്യന്മാര്‍ നേടിയ അല്പം അപ്പക്കഷണങ്ങള്‍
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചപ്പോള്‍ അത് അധികമായി
വര്‍ദ്ധിക്കുകയും അനേകരിലേക്കു അത് എത്തുകയും ചെയ്തു.
എത്ര ആയിരങ്ങള്‍ക്കാണ് അതുമൂലം തൃപ്തി വന്നത്.
ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ നമ്മള്‍ പല
കാരണങ്ങളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ സ്വഭാവികമായി
പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വന്നേക്കാം. എന്നാല്‍
മറ്റുചിലര്‍ ഇതിനുവേണ്ടി കാരണങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു.
എല്ലാവരുടെയും ജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്, ആരും
വ്യത്യസ്തരല്ല . രാജകുടുംബത്തില്‍ പോലും ഉണ്ടായിട്ടുള്ള ഉള്ള
പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? ചിലര്‍
ഉത്തരവാദിത്വങ്ങളും ചുമതലകളും എല്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
മറ്റു ചിലര്‍ ഉള്ള പദവി കൂടി ഇട്ടേച്ചു പോകുന്നു. ശാന്തമായി
നാം ചിന്തിക്കുമ്പോള്‍ സമാധാനവും അനുഗ്രഹങ്ങളും സമ്പത്തിലും
അധികാരത്തിലും അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന്
നമുക്ക് മനസ്സിലാക്കാം. അത് ദൈവകൃപ എന്ന് തിരിച്ചറിയുകയും
പരിപാലിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോഴാണ്
അനുഗ്രഹങ്ങള്‍ നമ്മില്‍ പൂര്‍ണമാകുന്നത്.
അന്ധകാരത്തിന്റെയും അഹങ്കാരത്തിന്റെയും കൂനുകള്‍ എല്ലാം
മാറ്റിയേ മതിയാവുകയുള്ളൂ. സ്വയം വന്നിട്ടുള്ളതും കാലങ്ങള്‍
തന്നിട്ടുള്ളതുമായ കൂനുകള്‍ കാരണം നമ്മുടെ ശിരസ്സ്
ഉയരുവാന്‍ ഇടയാകാതിരിക്കുന്നുണ്ട്. അതുകാരണം
ദൈവത്തെയോ ദൈവ സൃഷ്ടിയെയോ കാണുവാന്‍ നമുക്ക് കഴിയാതെ
പോകുന്നു. എന്നാല്‍ സൗഖ്യപ്പെടണം മാറ്റം വരണം എന്ന ചിന്ത
നമ്മളില്‍ ഉണ്ട് എങ്കില്‍ ദൈവസന്നിധിയില്‍ അതിനു
പരിഹാരവുമുണ്ട്. വേറെ ചിലര്‍ സാധാരണ പറയാറുണ്ട്
സമൂഹം ഏല്‍പ്പിച്ച ഭാരതാല്‍ എന്റെ തല താഴ്ന്നിരിക്കുന്നു എന്ന്. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് കുടുംബത്തിലോ
സമൂഹത്തിലോ തലയുയര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്.
ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങള്‍ നമുക്ക് ചുറ്റിലും
ഉള്ളപ്പോള്‍ അതിനു ഒരേ ഒരു പരിഹാരം മാത്രമേ
നിര്‍ദ്ദേശിക്കുവാന്‍ ഉള്ളൂ. ദൈവസന്നിധിയിലേക്ക് കടന്നുവരിക.
ദൈവമുമ്പാകെ സമര്‍പ്പിക്കുക. നിങ്ങള്‍ എന്റെ അടുത്ത് വരുവിന്‍
,നിങ്ങളുടെ ഭാരങ്ങളെ ഞാന്‍ എടുത്തു കൊള്ളാം എന്ന്
പറഞ്ഞുകൊണ്ടാണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപമോ
ഭാരമോ ദുഃഖമോ രോഗമോ എന്തു തന്നെ ആയിക്കൊള്ളട്ടെ, നാം
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചാല്‍ അതിനു പരിഹാരം ഉണ്ട്.
അതിനെ ഒളിച്ചോട്ടമോ സ്വയം നീതീകരണമോ സ്വയം ചികിത്സയോ
ആവശ്യമില്ല. ദൈവം നിന്റെ തോളില്‍ നിന്ന് ഭാരങ്ങളെ മാറ്റി
നിവര്‍ന്നു നില്‍ക്കുവാനും സമൂഹത്തെയും സൃഷ്ടികളെയും
ദൈവത്തെയും കാണുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത്
നിശ്ചയം. ഈ നോമ്പിന്റെ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും
നമ്മെ അപ്രകാരം ഉള്ള ഒരു മോചനം തന്നു കാത്തു
പരിപാലിക്കട്ടെ. നമുക്ക് ഭാരങ്ങളും വേദനകളും എത്രമാത്രം
ഉണ്ടായാലും അത് ഡാഫൊഡില്‍ ചെടി പോലെ നമ്മളിലേക്ക്
തന്നെ ഒതുങ്ങി നമ്മള്‍ ജീവിക്കുമ്പോഴും ദൂരെ കാണുന്ന ആ
മനോഹരത്വം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക്
സാധിക്കട്ടെ.
ദൈവാനുഗ്രഹത്തിനു വേണ്ടി സമര്‍പ്പിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങൾ ആരംഭിക്കുന്നു. “സഭയെ അറിയുക സഭയെ സ്നേഹിക്കുക “എന്ന ആപ്‌തവാക്യത്തിലൂന്നിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഓരോ നസ്രാണിയും കടപ്പെട്ടവനാണ് .
കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 5 ന് ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുകയും ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ നിയമനങ്ങൾ. ‘സുവിശേഷകന്റെ ജോലി’ ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാൻ വിവിധ മിഷനുകളിൽ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിൻ കോശക്കൽ VC, ഫാ. ജോ മാത്യു മൂലേശ്ശേരി VC , ഫാ. ജിനു മുണ്ടുനടക്കൽ എന്നിവരെ രൂപതയുടെ പുതിയ ശുശ്രൂഷാമേഖലകളിൽ നിയമിച്ചതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
ബെക്സിൽ, ബ്രൈറ്റൺ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉൾക്കൊള്ളുന്ന സെന്റ് തോമസ് മൂർ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീൻ പ്രോപോസ്ഡ് മിഷന്റെയും (ചിചെസ്റ്റർ, ലിറ്റിൽഹാംപ്ടൺ, വർത്തിങ്) കോർഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളം MCBS നിയമിതനായി.
സെന്റ് കാർഡിനൽ ന്യൂമാൻ മിഷൻ ഓക്സ്ഫോർഡ് & ബാൻബറിയുടെ ഡയറക്ടറായി ഫാ. ഫാ. ജോബിൻ കോശക്കൽ VC യെ നിയമിച്ചതായും രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചു. എപ്പാർക്കിയുടെ അസ്സോസിയേറ്റ് ഫിനാൻസ് ഓഫീസർ, രൂപതാധ്യക്ഷന്റെ സെക്രട്ടറി ഏന്നീ ചുമതലകൾ ആയിരിക്കും ഫാ. ജോ മാത്യു മൂലെച്ചേരി VC നിർവഹിക്കുക.
ഔർ ലേഡി ഓഫ് ലൂർഡ്സ് മിഷൻ പീറ്റർബറോ & സ്പാൽഡിങ് ന്റെ ഡയറക്ടറും സേക്രട്ട് ഹാർട്ട് പ്രോപോസ്ഡ് മിഷൻ കിംഗ്‌സ്‌ലിൻ & ബോസ്റ്റൺ ന്റെ കോർഡിനേറ്ററായും ഫാ. ജിനു മുണ്ടുനടക്കൽ നെയും നിയമിച്ചതായി രൂപതാധ്യക്ഷൻ അറിയിച്ചു.
പുതിയതായി നിയമിതരായ വൈദികർക്ക് മലയാളം യുകെയുടെ എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
മെട്രിസ് ഫിലിപ്പ്
മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി, ബേത് ലഹേമിലെ ഒരു കാലിതൊഴുത്തിൽ പിറന്ന് വീണ്, നസ്രത്തിലൂടെ വളർന്ന്, സ്നേഹത്തിനും കാരുണ്യത്തിനും, ഒരു പുതിയ, അധ്യായം രചിച്ച്, ജെറുസലേമിന്റെ നായകനായി മാറിയ യേശുനാഥൻ, രോഗികളെ സുഖപ്പെടുത്തിയും, അഞ്ച് അപ്പം കൊണ്ട് 5000 പേർക്ക്, മലഞ്ചെരുവിൽ, ഭക്ഷണം നൽകിയും, അത്ഭുതങ്ങൾ പ്രവർത്തിച്ചും, മുന്നോട്ട് പോയപ്പോൾ, സ്വന്തം ശിഷ്യൻ തന്നെ, ചുംബനം നൽകി ഒറ്റികൊടുത്തുകൊണ്ട്, ലോകത്തെ ബിസി എന്നും എ.ഡി. എന്നും കാലത്തെ വേർതിരിച്ചുകൊണ്ട്, കാൽവരിയിലെ ഒരു കുരിശിൽ, രണ്ട് കള്ളൻമാരുടെ നടുവിൽ കിടന്നു മരിച്ചപ്പോൾ, ഒരു നീതിമാന്റെ, ജീവിതം ആണ് അവസാനിച്ചത്.
അതിരുകളില്ലാതെയും അളവുകൾ ഇല്ലാതെയും സ്നേഹിക്കണം എന്നും, കുഞ്ഞുമനസ്സിൻ നൊമ്പരം ഒപ്പിയെടുത്തുകൊണ്ട്, അവരെ തടയാതെ, എന്റെ അടുക്കലേക്ക് അയക്കുവിൻ എന്നാണ് യേശു പഠിപ്പിച്ചത്.
വി. ബൈബിളിൽ, ഏറ്റവും അധികമായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് വാക്കുകൾ വിശ്വവാസവും സ്നേഹവുമാണ്. മാതാവിന്, ഉണ്ണി യേശുവിന്റെ ജനനത്തെകുറിച്ച്, ഗബ്രിയേൽ മാലാഖ സ്വപ്നത്തിൽ അറിയിപ്പ് നൽകിയപ്പോൾ, മാതാവിന്റെ മനസ്സിൽ നിന്നും ഉയർന്നത്, ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക്, എന്നിൽ നിറവേറട്ടെ എന്നായിരുന്നു.
ജോസഫ്, മറിയത്തെയും ഉണ്ണിയേശുവിനേയും സ്നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു. ബേത് ലഹേമിൽ നിന്നു കുഞ്ഞു പൈതലിനെയും, കൊണ്ട് ഈജിപ്തിലേയ്ക്കുള്ള പാലായാനവും, തുടർന്നുള്ള തിരിച്ചുവരവും, നസ്രത്തിലെ ജീവിതവും, ജോസഫ് ചെയ്ത വലിയ മഹത്വവും ലോകം കണ്ടു.
ആധുനിക ലോകത്തിൽ വിശ്വസിച്ചുള്ള സ്‌നേഹം ഉണ്ടോ? കപടതനിറഞ്ഞതും, സ്വന്തം നേട്ടത്തിനായും, ഉള്ള സ്നേഹമല്ലേ! മറ്റുള്ളവരെ കബളിപ്പിച്ചും, പിടിച്ചുപറിച്ചും നേടുന്നത്, അനുഭവിക്കാൻ പറ്റുമോ?
ഫാ. ചിറമേൽ പറയുന്നത്, കൊടുക്കടോ, കഴിവുള്ളപോലെ, മറ്റുള്ളവരെ സഹായിക്കടോ എന്നല്ലേ! വലുത് കൈ കൊണ്ട് കൊടുക്കുന്നത്, ഇടത് കൈ പോലും അറിയരുത് എന്നല്ലേ യേശു പഠിപ്പിച്ചത്.
ഈ നോമ്പുകാലത്ത്, നമ്മളെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊണ്ട്, സ്നേഹത്തിന്റെ മാതൃക കാണിച്ചുകൊടുക്കാം. സ്നേഹം നൽകുന്നത് വിശ്വാസത്തോടെ ആവട്ടെ. വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ട്, യേശുനാഥൻ ഓരോ അത്ഭുതങ്ങളും ചെയ്തത്. വെള്ളത്തിന് മീതെകൂടി നടന്നുവരുന്നതും, കാറ്റിനെയും കടലിനെയും ശമിപ്പിക്കുന്നതും, തന്റെ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ട് തന്നെയാണ്. അതിനാൽ പുതിയ മനുഷ്യരായി, സ്‌നേഹിച്ചും സഹായങ്ങൾ ചെയ്തും, ഈ നോമ്പുകാലം ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ…
സ്പിരിച്ച്വല്‍ ഡെസ്‌ക്.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വി. യൗസേപ്പിതാവിന്റെ തിരുനാളിനുള്ള ഒരുക്ക ധ്യാനം മാര്‍ച്ച് 17, 18, 19 തീയതികളില്‍ നടക്കും. വൈകിട്ട് 7.30 മുതല്‍ 9.00 മണി വരെയാണ് സമയം. ആദ്യ ദിനമായ മാര്‍ച്ച് 17 ന് മോണ്‍. ജോര്‍ജ് തോമസ്സ് ചേലയ്ക്കല്‍, ഫാ. ലിജേഷ് മുക്കാട്ടും, 18 ന് മോണ്‍. സജി മലയില്‍ പുത്തന്‍പുരയ്ക്കലും ഫാ. ജോസ് മാത്യൂ മൂലേച്ചേരി v c യും ധ്യാനം നയിക്കും. 19 ന് വിശുദ്ധ കുര്‍ബാനയും സന്ദേശവും. രൂപതാധ്യക്ഷന്‍ അഭി. മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സൂം മില്‍ ഒരുക്കിയിരിക്കുന്ന ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാന്‍ രൂപതയിലെ എല്ലാ കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ അറിയ്ച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളംയുകെ.
ഒരു പാട് അത്ഭുതങ്ങള്‍ കണ്ടിട്ടും വിശുദ്ധമായ വചനങ്ങള്‍ കേട്ട് മനസ്സിലാക്കുവാന്‍ സാധ്യമായിട്ടും ഈശോയുടെ കൂടെയാകുവാനുള്ള കൃപ ലഭിച്ചിട്ടുമൊക്കെ വിശ്വസിക്കാതെ പോകുന്നത് ഹൃദയരാഹിത്യം കൊണ്ടും തിരസ്‌ക്കരണം കൊണ്ടുമാണ്.
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 856 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും. വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ,പുതുജീവനും പ്രതീക്ഷയുമേകി ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് , ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക.
മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. കൺവെൻഷനിൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന ശുശ്രൂഷകയും സ്നേഹമാകുന്ന വാക്കാലും പ്രവർത്തിയാലും കാലഘട്ടത്തിന്റെ ദൈവികോപകരണമായി വർത്തിക്കുന്ന സിസ്റ്റർ എയ്മി എമ്മാനുവൽ ,സെഹിയോൻ യുകെ മിനിസ്ട്രിയുടെ പ്രശസ്ത ആധ്യാത്മിക ശുശ്രൂഷക ബാർബറ ലെബ്രോസ് എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 മാർച്ച് 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളംയുകെ.
കൂടാരത്തിരുന്നാള്‍..
നാം ഓരോരുത്തരും ക്രിസ്തുവിന്റെ ആലയമാണ്. എന്റെ ഹൃദയത്തില്‍ വസിക്കുന്ന ദൈവത്തെ സ്വീകരിക്കുവാനുള്ള ഒരു മനസ്സ് എനിക്കുണ്ടാകണം. അതാണ് കൂടാരത്തിരുന്നാള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്…
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 854 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.