ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ട് രാത്രിയില്‍ നിരോധിച്ച ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും അവ എണ്ണിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിനുമായാണ് നോട്ടെണ്ണല്‍ തുടരുന്നതെന്നാണ് വിശദീകരണം.
59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി. നോട്ടെണ്ണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്.
15.28 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധനത്തിനു ശേഷം മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്കിന്റ കണക്ക്. ബാങ്കുകളിലൂടെയാണ് ഇവ തിരികെയെത്തിയത്. 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു 2016 നവംബര്‍ 8ന് നോട്ട് നിരോധനവേളയില്‍ പറഞ്ഞിരുന്നച്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ കൂടി തിരികെയെത്താനുണ്ടെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.
കണ്ണൂര്‍: എനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദി എന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ ആദിയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിയുടെ മോഹം സാധിച്ചു കൊടുത്തു. അമ്മ രസീനയ്‌ക്കൊപ്പം എത്തിയ ആദി പിണറായി വിജയനുമായി കുശലം പങ്കുവെച്ചു. സ്വന്തമായി വരച്ച പിണറായിയുടെ ചിത്രവും നല്‍കി.
ചിത്രം വരയ്ക്കാനുണ്ടായ പ്രചോദനവും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കണമെന്ന ആവശ്യം ആദ്യം പങ്കുവെച്ചത് വരയ്ക്കാനറിയാവുന്ന സുഹൃത്തിനോടാണ്, നിനക്കെന്തായാലും കഴിയില്ലെന്നായിരുന്നു കൂട്ടുകാരന്റെ വെല്ലുവിളി. അതോടെ സ്വന്തമായി വരയ്ക്കുമെന്ന് തീരുമാനമെടുത്തു. അമ്മയുടെ പിന്തുണയോടെ മനോഹരമായി ചിത്രം പൂര്‍ത്തിയാക്കി. പകരം സമ്മാനമായി പിണറായി ഒരു പേനയും ആദിക്ക് സമ്മാനമായി നല്‍കി. സെല്‍ഫിയെടുത്ത് ഇനിയും കാണാന്‍ വരുമെന്ന് പറഞ്ഞാണ് ആദി മടങ്ങിയത്.
https://www.facebook.com/shafi.pookaitha/videos/954334968063539/
മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ആദിയുടെ വീഡിയോ അമ്മയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വൈറലായതോടെ പിണറായി ആദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കണ്ണൂരിലെത്തിയപ്പോള്‍ കൂടികാഴ്ചയ്ക്ക് വഴി ഒരുക്കുകയായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന ആദി മാര്‍ച്ച് അവസാനത്തോടെ മടങ്ങി പോകും.
https://www.facebook.com/shafi.pookaitha/videos/954338111396558/
കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.
നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.
കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ
https://www.facebook.com/Sajeshps89/videos/1845642068841265/
അബുദാബി: ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് ഇന്ത്യയെ കുറിച്ച് ആശങ്കയും സംശയവുമാണ് മറ്റ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതില്‍നിന്നും ഒട്ടേറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.
30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ.യില്‍ ആദ്യമായി നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദുബൈ ഒപ്പേറയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വെറും കച്ചവടം മാത്രമല്ല. യഥാര്‍ത്ഥ പങ്കാളിത്തം കൂടിയാണെന്നും കല്ലിടല്‍ കര്‍മ്മത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.
ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിൽ ആക്രമണം നടത്തിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം നാലായി. രണ്ട് ഭീകരരെ ശനിയാഴ്ചയും ഒരാളെ ഇന്നു പുലർച്ചെയും സൈന്യം വധിച്ചിരുന്നു.
സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒൻപത് സൈനികരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൻജ്വാൻ സൈനിക ക്യാന്പിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്.
കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ നൽകിയ് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് അഭിമാനകരമായ തീരുമാനമായിരുന്നു അത്. എന്നാൽ തങ്ങളോടു വിവേചനം അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് കൊച്ചി മെട്രോയിൽ ജീവനക്കാരിയായ തീർഥ സർവികയെന്ന ട്രാൻസ്ജെൻഡറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആഴ്ചയിൽ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവർ പറയുന്നു. 26 ദിവസം ജോലി ചെയ്താൽ നാല് ഓഫ് വേണ്ടതാണ്. ഇക്കാര്യം എം.ഡിയെ കണ്ട് ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചതുമാണ്. എന്നാൽ പിന്നീടും അവധി ലഭിച്ചില്ല. ട്രാൻസ്ജെൻഡർ സമൂഹത്തിനു ജോലി തന്നെന്നു പറഞ്ഞ് സർക്കാർ കൊച്ചി മെട്രോയും പബ്ളിസ്റ്റി നേടിയെന്നും തീർഥ പരാതിപ്പെടുന്നു. വേദനയോടെ ഈ യൂണിഫോം ഇവിടെ ഉപേക്ഷിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു
പോസ്റ്റിന്റെ പൂർണ്ണരൂപം…………..
പ്രിയ സുഹൃത്തുക്കളെ ഞാൻ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചർച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ജോലി നൽകുന്നത് !!! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാൻസിനേ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയിൽ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോൾ Paid off Salary ഇല്ല., പോരാത്തതിന് ഡബിൾ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോൾ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതൽ പ്രവർത്തന ദിവസങ്ങൾ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്,,അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാൽ സസ്പെൻഷനാണ് ഫലം.,,, രാത്രി സമയങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ട് ഒരു പെൺകുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോൾ ആ കുട്ടിയെ സസ്പന്റ് ചെയ്തു.വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ FMC മേലധികാരി ദിൽ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങൾ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതൽ പണം കിട്ടും എന്ന പരിഹാസവും…മെട്രോയിൽ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകൾ പൂർത്തിയായി എന്നാൽ ഒരു ട്രാൻസിനേ പോലും ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തിൽ നിന്ന് പിടിക്കുന്നുണ്ട് എന്നാൽ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങൾക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കിൽ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ!!!!
– Theertha Sarvika
ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ. കത്വ ജില്ലയില്‍ നിന്ന് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് ടീമിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ദീപക് കുജാരിയയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
28കാരനായ കുജാരിയ ജനവരി 10ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പയ്യനുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഒന്നും അറിയാത്ത പോലെ കുട്ടിയെ തിരയുന്ന സംഘത്തിന്റെ കൂടെ പ്രവര്‍ത്തിച്ചു. ആട്ടിടയന്‍മാരുടെ കുടുംബമാണ് കുട്ടിയുടേത്. മുന്‍പ് തന്നെ ഈ പോലീസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായും കുട്ടിയുടെ കുടുംബം പറഞ്ഞു.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : സഞ്ജയ് സിംഗ് എന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് എന്തുകൊണ്ടും ആപ്പിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ ഒരു നേതാവ് ആണെന്ന് നിസ്സംശയം പറയാം . കെജ്രിവാളല്ലാതെ വേറെ വല്ലോനുമുണ്ടോ ആം ആദ്മി പാര്‍ട്ടിയെ നയിക്കാന്‍ എന്ന് ചോദിച്ച് പരിഹസിച്ചവരോടെല്ലാം ഇനി ധൈര്യവുമായി പറയാം സഞ്ജയ് സിംഗ് എന്ന നല്ലൊരു നേതാവുണ്ട് ആപ്പിനെ നയിക്കാനെന്ന് . കെജ്രിവാള്‍ , മനീഷ് സിസ്സോദിയ , ഗോപാല്‍ റായ് തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ച വ്യക്തിയാണ് താനെന്ന് രാജ്യസഭയിലെ കന്നിപ്രസംഗം കൊണ്ടും , നാളിതുവരെ നടത്തിയ പ്രവര്‍ത്തങ്ങള്‍കൊണ്ടും സഞ്ജയ് സിംഗ് തെളിയിച്ചു കഴിഞ്ഞു.
പഞ്ചാബില്‍ ആം ആദ്മി നേടിയ ഐതിഹാസിക വിജയത്തിന്റെ അമരക്കാരനായിയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സഞ്ജയ് സിംഗ് . ഈ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ഒന്നുകൊണ്ടുമാത്രം ലോകം മുഴുവനും ലക്ഷകണക്കിന് ആരാധകരെയാണ് സഞ്ജയ് സിംഗും , ആം ആദ്മി പാര്‍ട്ടിയും നേടിയെടുത്തത്. പാരമ്പരാഗത പാര്‍ട്ടികള്‍ എന്ന അവകാശപെട്ട രാജ്യസഭ അംഗങ്ങളുടെ തൊലി ഉരിയിച്ചു കളഞ്ഞു ശരിക്കും സഞ്ജയ് സിംഗ് തന്റെ കന്നിപ്രസംഗത്തിലൂടെ.
ഇതാണ് പ്രസംഗം . ഇത് ക്രിക്കറ്റ് കളിക്കാരനോ . സിനിമാ നടനോ അല്ല , സാധാരണകാരനുവേണ്ടി പോരാടുന്ന വെറും ഒരു സാധാരണകാരൻ ശബ്ദം . പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാജ്യസഭയിലും , ലോകസഭയിലും മൃഷ്ടാനം തിന്നും കുടിച്ചും , കിടന്നുറങ്ങിയവർ കണ്ടു പഠിക്കട്ടെ സഞ്ജയ് സിംഗിനെ . ബിജെപി പാളയത്തിൽ വെപ്രാളം വിതച്ചു കൊണ്ട് അരങ്ങേറ്റ പ്രസംഗത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരുടെ തട്ടകമായ രാജ്യസഭ ഇളക്കി മറിച്ചു.
സഞ്ജയ് സിംഗിനെ ആം ആദ്മിയുടെ രാജ്യസഭ അംഗമായി നിയോഗിച്ചത് വെറുതെയായില്ലെന്ന് മാധ്യമങ്ങൾക്ക് എഴുതേണ്ടിയും വന്നു. ഫാസിസ്റ്റുകള്‍ക്കെതിരെ തീപന്തമായി മാറി രാജ്യസഭയില്‍ സഞ്ജയ് സിംഗ് . ഇടിനാദം പോലെ മുഴങ്ങി സഞ്ജയ് സിംഗ് എന്ന ആം ആദ്മിയുടെ ശബ്‌ദം രാജ്യസഭയില്‍ . ഉറക്കവും , സുഖചികിത്സയും , ലോകപര്യടനവും നടത്തി വാഗ്ദാനങ്ങൾ മാത്രം നൽകി സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന മോഡി സർക്കാരിന്റെ കപടമുഖം ഓരോന്നായി സഞ്ജയ് സിംഗ് അഴിഞ്ഞു വീഴ്ത്തും എന്നതിൽ ഒരു സംശയവും വേണ്ട.
എനിക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് തന്റെ രാജ്യസഭയിലെ കന്നിപ്രസംഗത്തിലൂടെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് സഭയിൽ അനുവദിച്ച സമയം കൂടി ഈ ആം ആദ്മി എം പി ക്ക് പ്രസംഗിക്കാന്‍ കൊടുക്കണമെന്ന് മുസ്ലിം ലീഗ് എം പിയായ പി വി അബ്ദുൽ വഹാബ് രാജ്യസഭയിൽ സഞ്ജയ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണുക.
രാജ്യത്ത് ഏറ്റവും ഗൗരവമുള്ള ശബ്ദം ഓരോ സാധാരണകാരന്റേതാണ് . അതിനെ അവഗണിച്ചതാണ് മൂന്നംകിട രാഷ്ട്രീയക്കാർ ഇപ്പോൾ ഡെൽഹിയിൽ അനുഭവിക്കുന്നത്. രാഷ്ട്രീയ കച്ചവടക്കാരുടെ ഇടയിലേക്ക് സാധാരണക്കാരന്‍ വന്ന് ഭരണം തുടങ്ങിയപ്പോൾ പലരുടെയും മുട്ട് വിറച്ചു തുടങ്ങി. പതിനെട്ട് അടവും പയറ്റി നോക്കി അവര്‍ ആം ആദ്മി രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഇന്ത്യയിലും , ലോകം മുഴുവനിലും ഈ രാഷ്ട്രീയത്തിന് ജനപ്രീതി കൂടി വരുന്നതാണ് പാരമ്പരാഗത പാര്‍ട്ടികളെ വെട്ടിലാക്കുന്നത്.
സാധാരണക്കാരനെ ഇനിയെങ്കിലും വില കുറച്ച് കാണരുത് . അവരെ പ്രകോപിപ്പിച്ചാൽ ഡെല്‍ഹി ഇനിയും പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആവർത്തിക്കും എന്നുറപ്പാണ് . ആം ആദ്മി പാർട്ടിയുടെ ആശയങ്ങളും , പ്രവര്‍ത്തികളും ഇന്നിന്റെ ഇന്ത്യക്ക് അനിവാര്യമാണ് . അതീവ ഗൗരവമുള്ളതാണ് ആപ്പ് മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ സഞ്ജയ് സിംഗിന്റെ വാക്കുകള്‍ ഇന്നു നിലവിലുള്ള മറ്റ് രാഷ്ട്രീയക്കാരുടെ വാക്കുകളെക്കാള്‍ പ്രതീക്ഷ നൽകുന്നുണ്ട് . സഞ്ജയ് സിംഗിനെ പോലെയുള്ള ആയിരങ്ങളെയാണ് രാജ്യത്തിന് വേണ്ടത്. അല്ലാതെ കട്ട് മുടിക്കുകയും , പാവപ്പെട്ടവന്റെ മേലിൽ കുതിര കേറുകയും ചെയ്യുന്ന ധിക്കാരികളെയല്ല .
സഞ്ജയ് സിംഗിന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യം ബലി കഴിക്കപ്പെട്ടിട്ടില്ല എന്ന ചെറിയൊരു പ്രത്യാശ നല്‍കുന്നു . സാധാരണക്കാരന്റെ ഈ ചങ്കൂറ്റത്തിനു മുന്നിൽ ഇന്നല്ലെങ്കില്‍ നാളെ കപട രാഷ്ട്രീയ പാർട്ടികള്‍ക്ക് മുട്ടു മടക്കേണ്ടി വരും എന്നുറപ്പാണ് . ഇവരെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ മുഴു നീള ദൃശ്യങ്ങള്‍ കാണുക
നരേന്ദ്രമോദി അധികാരത്തിൽ കയറിയ ശേഷം ബിജെപിയുടെ പൈശാചിക ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാരിൽ നിന്ന് ഇതുപോലെയൊരു ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിയിട്ടില്ല എന്നതാണ് സത്യം. സാധാരണക്കാരനു വേണ്ടി വാദിക്കുവാന്‍ ആപ്പിന്റെ എം പിമാരുടെ കൂടെ ആപ്പിന്റെ പുലികുട്ടി സഞ്ജയ് സിംഗ് കൂടി എത്തുമ്പോള്‍ ഭരണകഷി മാത്രമല്ല പ്രതിപക്ഷവും വിയര്‍പ്പൊഴുക്കെണ്ടി വരും എന്നുറപ്പാണ് ,
തിരുവനന്തപുരം : ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണുവിലാസത്തില്‍ പ്രതിശ്രുതവരന്‍കൂടിയായിരുന്ന വിഷ്ണുരാജ്(26) സുഹൃത്തും അയല്‍വാസിയും ആറാന്താനത്തെ ഓട്ടോഡ്രവറുമായ ആനാകുടി ഊന്നന്‍ പാറ വാഴവിളവീട്ടില്‍ ശ്യാം(23) എന്നിവരാണ് എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കിളിമാനൂരില്‍ എം.സിറോഡില്‍ പുളിമാത്ത് വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തടികയറ്റിവന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം.
ആനാകുടി വിഷ്ണുവലാസത്തില്‍ പ്രതിരാജ് ജയ ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണുരാജ്. വിഷ്ണുരാജിന്റെയും കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പ്രാര്‍ത്ഥനയില്‍ ഉണ്ണിക്കൃഷ്ണ്ണന്‍ ആരാധന ദമ്പതികളുടേയും മകള്‍ അനുപമയുടേയും വിവാഹം നാളെ കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ പകല്‍ 9.45 നും 10.15 നകമുള്ള മുഹൂര്‍ത്തത്തിലായിരുന്നു നിശ്ചയിച്ചിരുന്നതും ആള്‍ക്കാരെ ക്ഷണിച്ചിരുന്നതും. വിഷ്ണുരാജിന്റെ വീട്ടിലെ പന്തല്‍ വിവാഹം പ്രമാണിച്ച് ഡക്കറേറ്റ് ചെയ്ത ശേഷം പന്തല്‍ ചമയക്കാരനെ കിളിമാനൂര്‍ തൊളിക്കുഴിയില്‍ വീട്ടില്‍ കൊണ്ട് വിട്ടശേഷം മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുരാജ് അകടസ്ഥലത്ത് മരിച്ചു. ശ്യാം മെഡിക്കല്‍കോളേജ് ആശുപത്രിയിലും.
ആനാകുടിയില്‍ ശശി സുമതി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ശ്യാം. മരണവിവരം കിളിമാനൂര്‍ പോലീസ്സില്‍നിന്നും അറിഞ്ഞതോടെ വിഷ്ണുരാജിന്റെയും വധു അനുപമയുടേയും വീടുകള്‍ ശോകമയമായി. ഇന്ന് പകല്‍ വധുവിന്റെ വിവാഹത്തലേന്നുള്ള പാര്‍ട്ടി കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ വെച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വരന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് ധരിക്കാനുള്ള കല്യാണപ്പുടവ ഇന്ന് ഉച്ചയ്ക്ക് ഏറ്റു വാങ്ങാന്‍ സന്തോഷത്തോടെ കാത്തിരുന്ന വധു കണ്ണീരീരിലാണ്ടു. വധുവിന്റെ വീട്ടില്‍ ബന്ധുമിത്രാദികള്‍ ഓടിയെത്തി സമാശ്വസിപ്പിക്കുന്നകാഴ്ച എല്ലാവരേയും കണ്ണീരിലാഴ്ത്തി. വരന്റെ വീട്ടില്‍ വിവാഹത്തലേന്ന് ആള്‍ക്കാരെ സ്വീകരിക്കാന്‍ പുടുത്തയര്‍ത്തിയ പന്തലില്‍ വിഷ്ണുരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന പതഞ്ജലി കമ്പനിയെ ട്രോളി സോഷ്യല്‍ മീഡിയ. നേരത്തെ കഞ്ചാവ് ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് പ്രസ്താവിച്ച് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ രംഗത്ത് വന്നിരുന്നു.
കഞ്ചാവ് നിയമ വിധേയമാക്കിയാല്‍ പതഞ്ജലി വില്‍പ്പന നടത്തുമോയെന്ന് ടിറ്റ്വറിലൂടെ ആളുകള്‍ ചോദിക്കുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതോടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് വലിയൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതു പരിപാടിയില്‍ പ്രസ്താവിച്ചിരുന്നു. ഇതിനെയാണ് ടിറ്റ്വറില്‍ ആളുകള്‍ ട്രോളിയത്.
1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. രാജ്യത്ത് കഞ്ചാവ് വില്‍ക്കാനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മറ്റ് പലരാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാണ്. കഞ്ചാവിന് ലഹരി ഉപയോഗമല്ലാതെ നിരവധി ആയൂര്‍വേദ ഗുണങ്ങള്‍ ഉണ്ടെന്നാണ് യോഗ ഗുരു ബാബ രാംദേവിന്റെ കമ്പനി പറയുന്നത്. എന്തായാലും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് പതഞ്ജലിക്കെതിരെ ഉണ്ടാക്കിയിരിക്കുന്നത്.