എല്ലാവരുടെയും കണ്ണുകൾ പറന്നിറങ്ങിയത് ആ ഹെലികോപ്റ്ററിലേക്കായിരുന്നു. ദൂരക്കാഴ്ചയിൽ ഒറ്റനോട്ടത്തിൽ ഒരു ‘ടോയ്’ ഹെലികോപ്റ്ററിനു സമാനം. പനങ്ങാട് കുഫോസ് ക്യാംപസിൽ ഇറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ഹെലികോപ്റ്റർ തകരാറിലായത്. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സ്ഥലം തേടിയ പൈലറ്റ് ഒടുവിൽ ഇടം കണ്ടെത്തിയത് റോഡിനോടു ചേർന്നുള്ള ചതുപ്പിൽ. ജനവാസ മേഖലയിൽ കെട്ടിടങ്ങൾക്കിടയിലായിരുന്നു ആ ഇറക്കം. ചതുപ്പുനിലത്തിനു ചുറ്റും മതിൽ കെട്ടിയിരുന്നു, സമീപത്തുകൂടെ ഹൈവേയും കടന്നു പോകുന്നു. എങ്ങനെയാണ് ചെറിയൊരു ചതുപ്പു പ്രദേശത്ത് കൃത്യമായി ഹെലികോപ്റ്റർ ഇടിച്ചിറക്കാനായത്.
എൻജിൻ നിലച്ചു. അഡീഷനൽ എൻജിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അതു വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.’’ ഹെലികോപ്റ്റർ പറത്തിയ കോ– പൈലറ്റ് കെ.ബി. ശിവകുമാർ പൊൻകുന്നം ചിറക്കടവിലെ സഹോദരനെ അപകടം ഒഴിവായ വിശേഷം അറിയിച്ചത് ഇങ്ങനെയാണ്. എയർഫോഴ്സിൽ നിന്നു വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇറ്റലിയിൽ നിന്ന് ഇതേ ഹെലികോപ്റ്റർ യൂസഫലിക്കായി എത്തിച്ചതും.
ശിവകുമാറും കുമരകം സ്വദേശി അശോക് കുമാറും ആയിരുന്നു യൂസഫലിയുടെ ഹെലികോപ്റ്റർ ഇന്നലെ പറത്തിയത്. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്കു വിളിച്ചതായും ‘ഭയപ്പെടേണ്ട’ എന്ന് അറിയിച്ചതായും സഹോദരൻ ശശികുമാർ പറഞ്ഞു. എയർഫോഴ്സിൽനിന്നു വിരമിച്ചതിനു ശേഷം ഡൽഹിയിൽ സ്വകാര്യ ഫ്ലൈറ്റ് കമ്പനിയിൽ ശിവകുമാർ ജോലി ചെയ്തിരുന്നു. വിവിഐപിമാരുടെ ഹെലികോപ്റ്റർ പറത്തലായിരുന്നു പ്രധാന ദൗത്യം. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ് എന്നിവരുടെ പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്.
എന്താണ് ആ ഹെലികോപ്റ്ററിന്റെ പ്രത്യേകതകൾ?
സ്വിറ്റ്സർലൻഡിലെ മലയിടുക്കുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനും അടിയന്തര ചികിത്സാസഹായം എത്തിക്കാനുമുള്ള ആംബുലൻസ്: ‘ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ’ (എൽയുഎച്ച്) വിഭാഗത്തിൽ ഇരട്ട എൻജിനുമായി ഭാരംകുറഞ്ഞ, വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ‘എ ഡബ്ല്യു 109’ അവതരിപ്പിക്കുമ്പോൾ ഇറ്റാലിയൻ–ബ്രിട്ടിഷ് നിർമാതാക്കളായ അഗസ്റ്റ വെസ്റ്റ്ലൻഡ് ലക്ഷ്യമിട്ടത് ഇത്രമാത്രമായിരുന്നു. എന്നാൽ സ്വിസ് മലനിരകൾ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും പ്രതികൂല കാലാവസ്ഥയിലും നഗരത്തിരക്കിലെ പരിമിതികൾക്കിടയിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷിയും കിടയറ്റ സുരക്ഷിതത്വവും തകർപ്പൻ പ്രകടനക്ഷമതയുമൊക്കെ ആയതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ ഹിറ്റായി.
ആംബുലൻസിനപ്പുറം പൊലീസിനും അടിയന്തര വൈദ്യസഹായ മേഖലയ്ക്കും (ഇഎംഎസ്) വിശിഷ്ട വ്യക്തികൾക്കും കോർപറേറ്റ് രംഗത്തിനും സൈനിക ആവശ്യത്തിനുമൊക്കെ ഈ ഹെലികോപ്റ്റർ പ്രിയപ്പെട്ടതാകാൻ അധികം താമസമുണ്ടായിരുന്നില്ല. ഇറ്റലിയിലെ അഗസ്റ്റ ‘എ 109’ ആയി വികസിപ്പിച്ച ഹെലികോപ്റ്റർ ആദ്യമായി പറന്നുയർന്നത് 1976ലാണ്; കൂടുതൽ വേഗവും ഇരട്ട എൻജിൻ സൃഷ്ടിക്കുന്ന അധിക കരുത്തും യാത്രക്കാരുടെ എണ്ണത്തിലെ വർധനയുമൊക്കെ പിൻബലമാക്കിയാണ് ‘എ 109’ അക്കാലത്തു വിപണി വാണ ‘ബെൽ 206’ ഹെലികോപ്റ്ററുകൾക്ക് വെല്ലുവിളി സൃഷ്ടിച്ചത്.
പിൽക്കാലത്തു ഫിൻമെക്കാനിക്ക എസ്പിഎയുടെ ഹെലികോപ്റ്റർ ഉപസ്ഥാപനമായ അഗസ്റ്റയും ജികെഎൻപിഎൽസിയുടെ ഉപവിഭാഗമായ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റേഴ്സും ലയിച്ച് അസ്റ്റ വെസ്റ്റ്ലാൻഡ് പിറവിയെടുത്തതോടെയാണ് എ 109 എന്ന പേര് എ ഡബ്ല്യു 109 എന്ന പേരിനു വഴിമാറിയത്. ചുരുക്കത്തിൽ നാലു പതിറ്റാണ്ടായി തുടർച്ചയായി ഉൽപാദനത്തിലുള്ള ഹെലികോപ്റ്റർ ശ്രേണിയാണ് ‘എഡബ്ല്യു 109’. ഇതേ ഹെലികോപ്റ്ററിന്റെ ഒറ്റ എൻജിൻ വകഭേദം എഡബ്ല്യു 119 ആയി വിപണിയിലുണ്ട്.
സേനയുടെ പ്രിയ ഹെലികോപ്റ്റർ
അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ എഡബ്ല്യു 109ഇ.
രണ്ടര പതിറ്റാണ്ടിലേറെ മുൻപ് 1995ലായിരുന്നു എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ കന്നി പറക്കൽ; രണ്ടു വർഷത്തിനു ശേഷം 1997ൽ ‘എ ഡബ്ല്യു 109’ ഔദ്യോഗികമായി സൈനിക സേവനത്തിലും പ്രവേശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിലെ സൈന്യങ്ങളും സ്വകാര്യ കമ്പനികളും രക്ഷാപ്രവർത്തന/അടിയന്തര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരും എയർ ചാർട്ടറുകളുമൊക്കെ ചേർന്ന് അഞ്ഞൂറിലേറെ ‘എ ഡബ്ല്യു 109’ ആണു സ്വന്തമാക്കിയത്.
ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സ് മുതൽ ബംഗ്ലദേശ് നാവികസേനയും കാമറൂൺ വ്യോമസേനയും ഇറ്റാലിയൻ കരസേനയും ടോക്കിയോ മെട്രൊപൊലിറ്റൻ പൊലീസും മലേഷ്യൻ കരസേനയും മെക്സിക്കൻ വ്യോമസേനയും റോയൽ ന്യൂസീലൻഡ് വ്യോമസേനയും നൈജീരിയൻ വ്യോമസേനയും നാവികസേനയും പെറു കരസേനയും ഫിലിപ്പൈൻസ് വ്യോമസേനയും നാവികസേനയും പോളണ്ടിലെ എയർ ആംബുലൻസ് സർവീസും ദക്ഷിണ ആഫ്രിക്കൻ വ്യോമസേനയും സ്വീഡിഷ് സൈന്യവും തുർക്മെനിസ്ഥാൻ വ്യോമസേനയുമൊക്കെ വിവിധ ആവശ്യങ്ങൾക്കായി ‘എ ഡബ്ല്യു 109’ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.
അഞ്ചു വർഷം മുൻപ് 2016ൽ അഗസ്റ്റ വെസ്റ്റ്ലൻഡ്, ഫിൻമെക്കാനിക്കയിൽ ലയിച്ചതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ നിർമാണം ഇറ്റലിയിലെ ലിയനാഡോ എസ്പിഎ ഏറ്റെടുത്തു. മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപനയ്ക്കായി വൻതോതിൽ നിർമിക്കപ്പെട്ട ആദ്യ ഇറ്റാലിയൻ ഹെലികോപ്റ്റർ എന്ന പെരുമയും എ ഡബ്ല്യു 109 ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
ലഹരിമരുന്നു വേട്ടയ്ക്കും…
എംഎച്ച്–68 എ, എ ഡബ്ല്യു 109 ഇ, എ ഡബ്ല്യു 109 എസ് വകഭേദങ്ങളിലാണ് എ ഡബ്ല്യു 109 ഹെലികോപ്റ്റർ ലഭ്യമാവുക. ഇതിനു പുറമെ എം എച്ച്–68 എ സ്റ്റിങ്റേ’ എന്ന പേരിൽ ഹെലികോപ്റ്ററിന്റെ സായുധ പതിപ്പുമുണ്ട്; ലഹരിമരുന്നു വേട്ടയ്ക്കായി യുഎസ് കോസ്റ്റ്ഗാർഡ് ഉപയോഗിച്ചിരുന്നത് ഈ വകഭേദമാണ്. എ ഡബ്ല്യു 109 ഇയാണു യാത്രക്കാർക്കായി പരിവർത്തനം ചെയ്യപ്പെടുന്നത്; നാലു മുതൽആറു വരെ യാത്രക്കാർക്കാണു സ്ഥലസൗകര്യം. പോരെങ്കിൽ അടിയന്തര സാഹചര്യത്തിൽ ഈ പതിപ്പിനെ ആംബുലൻസായി മാറ്റുകയുമാവാം; അപ്പോൾ നാലു പാരാമെഡിക്കൽ ജീവനക്കാർക്കും രോഗിയുടെ സ്ട്രെച്ചറിനും ഇടമുണ്ടാവും. അത്യാവശ്യഘട്ടത്തിൽ പ്രധാന കാബിനു പിന്നിലെ ബഗേജ് കംപാർട്ട്മെന്റിൽ രണ്ടാമതൊരു മഞ്ചത്തിനും ഇടമൊരുക്കാം.
ശേഷിയേറിയ എൻജിൻ, കംപ്യൂട്ടർ അധിഷ്ഠിത ഇഗ്നിഷൻ–എൻജിൻ നിയന്ത്രണ സംവിധാനമായ ഫുൾ അതോറിറ്റി ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്എ ഡിഇസി), കോംപസിറ്റ് റോട്ടർ ഹെഡും ബ്ലേഡും, ആധുനിക എവിയോണിക്സ്–കോക്പിറ്റ് ഇന്റഗ്രേഷൻ തുടങ്ങിയവയൊക്കെ ഒത്തുചേരുന്നതോടെ വേഗത്തിലും സഞ്ചാര ദൂരത്തിലും കാര്യപ്രാപ്തിയിലുമൊക്കെ മികച്ച പ്രകടനമാണ് എ ഡബ്ല്യു 109 വാഗ്ദാനം ചെയ്യുന്നത്. ഭാരംകുറഞ്ഞ അലൂമിനിയം അലോയ് ആണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ എയർഫ്രെയിം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്; അപകടഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാൻ തേനീച്ചക്കൂട് മാതൃകയിലുള്ള ഹണികോംബ് ഘടനയും പിന്തുടർന്നിട്ടുണ്ട്.
യാത്രക്കാരുടെ പ്രവേശനവും പുറത്തിറങ്ങലും എളുപ്പത്തിലാക്കാൻ പാർശ്വങ്ങളിൽ സ്ലൈഡിങ് ഡോറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. വൈമാനികർക്കായി പ്രത്യേക വാതിലുകളുമുണ്ട്. ശക്തമായ കാറ്റിലും മികച്ച നിയന്ത്രണം സാധ്യമാക്കാൻ വലിപ്പമേറിയ ടെയിൽ ബൂമുമുണ്ട്. കടുപ്പമേറിയ പ്രതലങ്ങളിൽ ചെന്നിറങ്ങുമ്പോഴുള്ള ആഘാതം ചെറുക്കുംവിധമാണ് എയർ–ഓയിൽ ഷോക് അബ്സോർബർ സഹിതം ത്രിചക്ര ശൈലിയിലുള്ള ലാൻഡിങ് ഗിയർ.
ഓയിൽ ചോർച്ചയിലും സുരക്ഷ
എഫ്എഡിഇസി സഹിതം രണ്ട് പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു–206 സി അഥവാ ടർബോമെക്ക ഏരിയസ് ടുകെവൺ എൻജിൻ സാധ്യതകളാണ് എഡബ്ല്യു 109 ഹെലികോപ്റ്ററിലുള്ളത്. ഓരോ എൻജിനും സ്വതന്ത്രമായി ഫ്യുവൽ, ഓയിൽ സംവിധാനങ്ങളും നിയന്ത്രണ സംവിധാനവുമുണ്ട്. ഉയർന്ന താപനിലയിലും ഉയരങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുംവിധമാണ് ഹെലികോപ്റ്ററിലെ ട്രാൻസ്മിഷൻ. ഓയിൽ ചോർച്ച നേരിട്ടാൽ പോലും ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ വൈമാനികർക്ക് അവസരമൊരുക്കാനായി എൻജിൻ അര മണിക്കൂർ കൂടി സാധാരണ നിലയിൽ പ്രവർത്തനം തുടരുമെന്നും നിർമാതാക്കൾ വാഗ്ദാനം നൽകുന്നു.
കൂടാതെ രണ്ടു സ്വതന്ത്ര ഫ്ളൈറ്റ് കൺട്രോൾ ഹൈഡ്രോളിക് സംവിധാനവും എ ഡബ്ല്യു 109 ഹെലികോപ്റ്ററിലുണ്ട്, ഒന്നു തകരാറിലായാൽ മറ്റേത് ഉപയോഗിച്ച് മെയിൻ ആക്ച്യുവേറ്റേഴ്സ് പ്രവർത്തിപ്പിക്കാനാവും. റോട്ടർ ബ്രേക്ക്, വീൽ ബ്രേക്ക്, നേസ് വീൽ സെന്ററിങ് ഡിവൈസ് തുടങ്ങിയവയെ നിയന്ത്രിക്കുന്ന യൂട്ടിലിറ്റി ഹൈഡ്രോളിക് സിസ്റ്റത്തിലും രണ്ട് അക്യുമുലേറ്ററുകളുണ്ട്: സാധാരണ നിലയിലുള്ളതും അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ളത്.
പരമാവധി നാലു മണിക്കൂർ 51 മിനിറ്റ് വരെ സമയമാണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന് ഒറ്റയടിക്കു പറക്കാനാവുക. പരമാവധി വേഗം മണിക്കൂറിൽ 311 കിലോമീറ്ററാണ്. ക്രൂസ് സ്പീഡ് 285 കിലോമീറ്ററും ക്ലൈംബ് റേറ്റ് സെക്കൻഡിൽ 9.8 മീറ്ററുമാണ്. ഈ നിലവാരത്തിൽ എത്തിച്ചേരാവുന്ന പരമാവധി ഉയരം (സർവീസ് സീലിങ്) ആവട്ടെ 5974 മീറ്ററുമാണ്.
സുരക്ഷയിൽ ഉന്നത നിലവാരം പുലർത്തുമ്പോഴും എ ഡബ്ല്യു 109 ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട അപകടങ്ങൾ അപൂർവമായി സംഭവിച്ചിട്ടുണ്ട്. 2013 ജനുവരി 16ന് യുകെയിലെ വോക്സോളിൽ റോട്ടർമോഷൻ വാടകയ്ക്കെടുത്ത എ ഡബ്ല്യു 109 ഹെലികോപ്റ്റർ സെന്റ് ജോർജ് വാർഫ് ടവറുമായി ബന്ധിപ്പിച്ച ക്രെയിനിൽ ഇടിച്ചു തകർന്നിരുന്നു. അപകടത്തിൽ പൈലറ്റും മറ്റൊരാളും കൊല്ലപ്പെട്ടതിനു പുറമെ ഹെലികോപ്റ്റർ പൂർണമായും തകരുകയും ക്രെയിനിനു സാരമായ തകരാർ സംഭവിക്കുകയും ചെയ്തു.
മെക്സിക്കോയിലെ പുബേല വിമാനത്താവളത്തിൽ നിന്ന് 2018ലെ ക്രിസ്മസ് തലേന്നു മെക്സിക്കോ സിറ്റി ലക്ഷ്യമാക്കി പറന്നുയർന്ന എ ഡബ്ല്യു 109 ഹെലികോപ്റ്റർ തകർന്നു ഗവർണറും മുൻ ഗവർണറും മരിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിലെ സെവൻത് അവന്യൂവിലെ എഎക്സ്എ ഇക്വിറ്റബിൾ സെന്ററിനു മുകളിൽ 2019 ജൂൺ 10ന് എ ഡബ്ല്യു 109 ഇ തകർന്നു വീണു വൈമാനികൻ മരിച്ചു; വലിയ അഗ്നിബാധയുമുണ്ടായി.
എഡബ്ല്യു 109 ഒറ്റ നോട്ടത്തിൽ
വൈമാനികർ– ഒന്ന്/രണ്ട്
യാത്രക്കാർ– ആറോ ഏഴോ
നീളം – 11.448 മീറ്റർ
ഉയരം– 3.50 മീറ്റർ
ഹെലികോപ്റ്ററിന്റെ ഭാരം– 1590 കിലോഗ്രാം
ടേക് ഓഫ് ഘട്ടത്തിലെ പരമാവധി ഭാരം– 2850 കിലോഗ്രാം
എൻജിൻ (2)–418 കിലോവാട്ട് (560 എച്ച് പി) വീതം കരുത്ത് സൃഷ്ടിക്കുന്ന, കനേഡിയൻ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പി ഡബ്ല്യു 206 സി ടർബോഷാഫ്റ്റ്
പ്രധാന റോട്ടറിന്റെ വ്യാസം– 11 മീറ്റർ
വില– 63 ലക്ഷം ഡോളർ (ഏകദേശം 47.08 കോടി രൂപ)
പ്രകടനക്ഷമത
പരമാവധി വേഗം– മണിക്കൂറിൽ 311 കിലോമീറ്റർ
സാധാരണ യാത്രാ(ക്രൂസ്) വേഗം– മണിക്കൂറിൽ 275 കിലോമീറ്റർ
അനുവദനീയമായ പരമാവധി വേഗ പരിധി– മണിക്കൂറിൽ 311 കിലോമീറ്റർ
പരമാവധി സഞ്ചാര പരിധി– 932 കിലോമീറ്റർ
ക്ലൈംബ് റേറ്റ്– സെക്കൻഡിൽ 9.8 മീറ്റർ
തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ് എംഎല്‍എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്.
2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ‘ഞാന്‍ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്, എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം’ പി.സി. പറഞ്ഞു.
മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.
കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി റൂറൽ എസ്പിയാണ് മൊഴി ശേഖരിച്ചത്. വിശദമായ മൊഴിയ്ക്കായി എസ്പി ഡോക്ടർമാരെ ഒപ്പം കൂട്ടിയാണ് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികളും ഒളിവിൽ താമസിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഏറിയത്. മൃതദേഹം കണ്ടെത്തിയ തോട്ടത്തിലും സമീപ പ്രദേശങ്ങളിലും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതി ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും കെ.സുധാകരൻ എംപി ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുമെന്നായിരുന്നു സുധാകരന്റെ ആരോപണം.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. സ്വന്തം താല്പര്യങ്ങള്ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിന്നു പി.സി.ജോര്‍ജ്.
പാലരുവി എക്സ്പ്രസിന്റെ എന്ജിന് മുന്പില് മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന് അധികൃതരെയും ഇവര്‍ വിവരമറിയിച്ചു.
പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക്പോയ പാലരുവി എക്സ്പ്രസിന്റെ എന്ജിന് മുന്പില് മൃതദേഹം കുരുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയത്.സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലിയും കുടുംബവും ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം.
ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്കായിരുന്നു യൂസഫലിയുടെയും കുടുംബത്തിന്റെയും യാത്ര.
വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ 15 മിനിട്ട് കൊണ്ടെത്താവുന്ന ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് യൂസഫലി തെരഞ്ഞെടുത്തത് ഹെലിക്കോപ്റ്ററായിരുന്നു.
മുന്തിയ കാറുകള്‍ക്ക് പുറമേ സ്വന്തമായി രണ്ടു വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും ഉള്ള അതിസമ്പന്നനാണ് യൂസഫലി. 2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജെറ്റ് വിമാനം എഎ യൂസഫലിയുടേതായിരുന്നു.
360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം യൂസഫലി വാങ്ങിയത് 2 വര്‍ഷം മുമ്പായിരുന്നു. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട 13 യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 150 കോടിയുടെ സ്വകാര്യ വിമാനവും യൂസഫലിയ്ക്ക് സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ട് ഹെലികോപറ്ററുകളുമുണ്ട്.
ബെന്റ്ലി കോണ്ടിനെന്റല് ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്ട്രിമാന് (34.9 കോടി) ലെക്സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്.
ജന്മ നാടായ നാട്ടികയിലേക്കുള്ള പതിവുയാത്രകളും ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് സന്തതസഹചാരി.
അപകടത്തില്‍ യൂസഫലിയ്ക്കും കുടുംബത്തിനും ആപത്തില്ലെന്ന വാര്‍ത്തയുടെ സന്തോഷത്തിലാണ് കേരളക്കരമുഴുവന്‍. ഇന്നു രാവിലെ എട്ടരയോടെയാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പനങ്ങാട് കുഫോസ് ക്യാമ്പസിനുടുത്തുള്ള ചതുപ്പുനിലത്ത് യൂസഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവുമാരംഭിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്ക്കപ്പെട്ട യൂസഫലിയുടെയും കുടുംംബത്തിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യൂസഫലിയ്ക്ക് നടുവേദന അനുഭവപ്പെടുന്നതിനാല്‍ സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകള്‍ നടത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ മലയാളികളിൽ ഒന്നാമനാണ് യൂസഫലി. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എംഎ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്. ആഗോള തലത്തില്‍ 589 ാം സ്ഥാനം. രാജ്യത്തെ അതിസമ്പന്നരില്‍ 26ാമന്‍.
റോഡിന്റ നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയത് വിവാദത്തിൽ. കിഫ്ബി ധനസഹായത്തിൽ നിർമ്മിച്ച റോഡാണ് സംസ്ഥാനത്തെ തന്നെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാകുന്നത്. മൺറോതുരുത്ത് പഞ്ചായത്തിലെ കനറാ ബാങ്ക് പേഴുംതുരുത്ത് റോഡിൽ എസ് വളവിന് 200 മീറ്റർ അടുത്താണ് ഈ നിചിത്ര റോഡ് നിലനിൽക്കുന്നത്.
ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് പകൽ പോലെ വ്യക്തമായിരുന്നെങ്കിലും ആരും വേണ്ട ഇടപെടൽ നടത്തിയില്ല. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് നൽകിയിരുന്നു.
പക്ഷെ, കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിതൂൺ മാറ്റിസ്ഥാപിക്കാൻ ഒരു നടപടിയുമായില്ല. പണി വൈകിക്കേണ്ട എന്ന വിചിത്രന്യായമാണ് ടാറിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്. പണി തീർന്നുകഴിഞ്ഞ് വീണ്ടും കുഴിച്ച് പോസ്റ്റ് മാറ്റുമ്പോൾ റോഡിനുണ്ടായ കേട്പാട് ആരുതീർക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവരുടെ ജീവൻ തന്നെ കവരുന്ന രീതിയിലാണ് ഇപ്പോൾ പോസ്റ്റ് നിൽക്കുന്നത്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും സാമാന്യബുദ്ധി പോലും ഉപയോഗിക്കാതെ കടലാസിലുള്ളത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നത്. അപകടം ഒഴിവാക്കാൻ പോസ്റ്റിൽ റിഫ്ളക്ടർ വെയ്ക്കുമെന്നാണ് ഇപ്പോൾ ഉദ്യോഗസഅഥരുടെ ന്യായം.
എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വ്യവസായി എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന വ്യവസായിയുടെ കുടുംബം സുരക്ഷിതരാണ്.
സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം.വ്യോമയാന അധികൃതരെത്തി കൂടുതല്‍ പരിശോധന നടത്തും’. ഹെലികോപ്റ്ററിലുണ്ടായിരുന്നത് ഏഴ് പേരെന്നും എല്ലാവരും സുരക്ഷിതരെന്നും ഡിസിപി.
ആദ്യം നന്നായി പേടിച്ചു, നേരെ വന്ന് ഒറ്റ വീഴ്ച. പൈലറ്റും ഞാനും കൂടി ഗ്ലാസ് നീക്കി അദ്ദേഹത്തെ താഴേക്കിറക്കി. പുള്ളി ചെയ്ത പുണ്യപ്രവര്‍ത്തികള്‍ കൊണ്ടാണ് ഒരു പോറലുപോലും ഏല്‍ക്കാഞ്ഞത്..’ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട ദൃക്സാക്ഷി രാജേഷ് പറഞ്ഞു
ഹെലികോപ്റ്റര്‍ സേഫ് ലാന്റ് ചെയ്യുകയായിരുന്നു. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.
യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപാണ് അടിയന്തര സാഹചര്യമുണ്ടായത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
സംഭവം കണ്ട ദൃക്സാക്ഷിയായ രാജേഷും പൈലറ്റും ചേർന്നാണ് യൂസഫലിയേയും ഭാര്യയേയും പുറത്തെത്തിച്ചത്.തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് രാജേഷ് പറയുന്നു.
കൊച്ചി: ലുലു ഗ്രൂപ്പിന്റെ ചെയര്മാന് യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള ഏഴ് പേര് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല. എമർജൻസി ലാന്റിംഗ് ആയിരുന്നു.
യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
മലയാളിയായ സിസ്റ്റർ തെരേസയുടെ പേര് ആ റോഡിനു നൽകിയിരിക്കുന്നത് അവരോടുള്ള ബഹുമതിയായാണ്. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചതിന് വനിതാ ദിനത്തിൽ റോമാ നഗരം സിസ്റ്ററിനെ ആദരിച്ചു.
രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന് ഇറ്റലിയിൽ ആദരം. കോവിഡ് കാലത്തെ നിസ്വാർഥ സേവനത്തിനുള്ള ആദരമായി റോമിന് അടുത്തുള്ള ഒരു റോഡിനു സിസ്റ്റർ തെരേസയുടെ പേരു നൽകുകയായിരുന്നു.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോളാണ് സിസ്റ്റർ രാജ്യത്തിൻ്റെ അഭിമാനമായത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.ആസ്പത്രി കോവിഡ് സെൻ്ററാക്കി മാറ്റിയപ്പോൾ അതിൻ്റെ ഇൻചാർജ് സിസ്റ്റർ തെരേസ ആയിരുന്നു.
സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള എട്ടു വനിത നേഴ്സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ കൊച്ചു മുറിയിലേക്കു താമസം മാറ്റിയാണു സേവനം ചെയ്തത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്ന സിസ്റ്റർ ദീർഘ കാലമായി ഇറ്റലിയിലാണു ജോലി ചെയ്യുന്നത്.