താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.
ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു
കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.
ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.
20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്.
സവാളക്ക് പൊന്നിന്‍റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സവാളക്ക് ഓഡര്‍ നല്‍കി.
മഹാരാഷ്ട്രയിലെ കൃഷി ഉല്‍പ്പന വിതരണ സമിതി കഴിഞ്ഞ 25 ന് 16 ലക്ഷം രൂപ വിലവരുന്ന 25 ടണ്‍ സവാള കയറ്റിവിട്ടു. എന്നാല്‍ ഇതുവരെ സവാള എറണാകുളത്തെത്തിയിട്ടില്ല. ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ നമ്പര്‍ പരിശോധിച്ച പൊലീസ് ലോറിയുടെ ഉടമസ്ഥന്‍ കളമശേരി സ്വദേശിയായ ജലീലിനെ ബന്ധപ്പെട്ടു. എന്നാല്‍ ജലീലിന്‍റെ ലോറി എറണാകുളത്ത് തന്നെയുണ്ടെന്നും ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്ത് നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.
വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ് ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.
അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.
ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.
കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.
എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി
നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.
ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.
മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.
യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.
തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.
വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.
ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.
സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു . ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു
ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്‌കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.
യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.
ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്‌റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .
22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്‌റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .
തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്‌കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്‌കോയിൻ ക്യാഷ് , ഇഒഎസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന് മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.
നിക്ഷേപ അവസരങ്ങൾ, ബിറ്റ്‌കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക