Latest News

മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെട്ട അദ്ദേഹം തൻ്റെ വ്യക്തി ജീവിതത്തില്‍ എടുത്ത പല തീരുമാനങ്ങളുടെയും പേരില്‍ പല വിധ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ള അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ്. ഗോപിയും തന്‍റെ ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ വേര്‍പിരിയലും സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയി മാറിയിരുന്നു.

അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച് ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഗോപി സുന്ദറിന് അഭയ ഹിരന്‍മായിയുമായുള്ള ബന്ധമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങളായി അഭയയും ഗോപി സുന്ദരും ഒരുമിച്ചാണ് താമസിക്കുന്നത്. ഇത് തന്നെ അമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയിരുന്നു. അടുത്തിടെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കവേയുള്ള ചില ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചതോടെയാണ് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടായത്. ഗോപിക്കൊപ്പം പങ്കെടുത്ത അഭയ ധരിച്ചിരുന്നത് ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ആയിരുന്നു.

തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ മിനി ഡ്രസ്സു ധരിച്ചുകൊണ്ടുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അഭയ പ്രതികരിച്ചത്. തനിക്കെതിരെ അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടിയാണ് നല്കിയത്.

തന്നെ സ്‌നേഹിക്കുകയും നല്ല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു തന്‍റെ ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്കും അഭിപ്രായം പങ്ക് വച്ചവര്‍ക്കും അഭിനന്ദനം അറിയിച്ചിതടൊപ്പം നന്ദിയും സ്നേഹവും അഭയ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഉടന്‍ തന്നെ അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തി.

“എൻ്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്‌നേഹം” എന്നായിരുന്നു ഗോപി അഭയയ്ക്ക് മറുപടി കുറിച്ചത്. ‘എൻ്റെ പവര്‍ബാങ്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്.

ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. ആര്യൻ ശനിയാഴ്ച ജയിൽ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യബോണ്ടില്‍ ഒപ്പുവച്ചതു നടിയും ഷാറുഖ് ഖാന്‍റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗളയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഉടൻ ജയില്‍മോചിതനാകാമെന്ന ആര്യന്‍റെ മോഹം നടന്നില്ല.

ആര്യനെ സ്വീകരിക്കാനായി ഷാറുഖ് നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.

കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്?

കന്നഡ സിനിമാലോകം ഒന്നടങ്കം ഒഴുകിയെത്തുന്നു, അലറിവിളിച്ച് ആരാധകർ ആശുപത്രിക്ക് മുന്നിൽ, ചിലർ വാർത്ത അറിഞ്ഞ് തളർന്നുവീണു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് അഭിമാനത്തോടെ പറയാവുന്ന നടനാണ് അന്തരിച്ച സൂപ്പർ താരം പുനീത് രാജ്കുമാർ. ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന താരം 46–ാം വയസിൽ വിടവാങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. കന്നഡ സിനിമാലോകവും പുനീതിന്റെ കുടുംബവും തമ്മിൽ അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നതാണ്.

മലയാളികൾക്കു പ്രേംനസീർ എങ്ങനെയാണോ അതുപോലെ കന്നഡിഗരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് അച്ഛൻ രാജ്കുമാർ. അമ്മ പാർവതമ്മ രാജ്കുമാർ സിനിമാ നിർമാതാവ്. സഹോദരങ്ങളും സിനിമയിൽ സജീവം. മുൻപ് അച്ഛനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ അമ്മയ്ക്കൊപ്പം നിന്ന് കരുത്ത് പകർന്ന മകൻ കൂടിയാണ് പുനീത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തകർക്കുമെങ്കിലും സൂപ്പർതാരങ്ങളായ ശിവരാജ്കുമാറും പുനീതുമെല്ലാം പൊതുവേദികളിൽ ലാളിത്യമുള്ളവരായിരുന്നു. ഇതായിരുന്നു പുനീതിന്റെ വിജയത്തിന് പിന്നിൽ അമ്മയും അച്ഛനും പഠിപ്പിച്ച വലിയ പാഠം.

രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയ പ്രതിസന്ധി ഘട്ടത്തെ ധീരമായി നേരിട്ട അമ്മയ്ക്കൊപ്പം കരുത്തായി മകനുമുണ്ടായിരുന്നു. 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ മോചിപ്പിക്കുന്നത്.. വീരപ്പനു കോടികൾ നൽകിയായിരുന്നു ആ മോചനം. രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ, ലോകശ്രദ്ധയെ ദക്ഷിണേന്ത്യയിലേക്കു തിരിച്ച 108 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്നത്തെ മോചനം. ആ ദിവസങ്ങളെ പക്വതയോടെയും ചങ്കൂറ്റത്തോടെയുമാണ് കുടുംബം നേരിട്ടത്.

പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.

2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

സാൻഡൽവുഡ് പവർ സ്റ്റാർ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മരണവാർത്ത പ്രചരിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് അപ്പുവിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഇപ്പോൾ ഇല്ലെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ആശുപത്രിയുടെ ഭാഗത്തുനിന്നോ കുടുംബത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കന്നട മതിനി ആരാധനാപാത്രമായ ഡോ. രാജ്കുമാറിന്റെ ഇളയ മകൻ പുനീത് അവസാനമായി അഭിനയിച്ച യുവരത്‌ന എന്ന സിനിമ വൻ ഹിറ്റായിരുന്നു. ചിത്രം നിരവധി ഭാഷകളിൽ പുറത്തിറങ്ങി.

അതേസമയം, പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, അതേസമയം വിക്രം ആശുപത്രിക്ക് ചുറ്റും കനത്ത ബന്ദോബസ്‌റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നയുടൻ ഗുരുദത്ത്, രവിചന്ദ്രൻ എന്നിവരടക്കം എല്ലാ വ്യവസായ പ്രമുഖരും അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബൊമ്മൈയും ഉടൻ ആശുപത്രി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത പരന്ന ഉടൻ പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറും ആശുപത്രിയിലെത്തി. ആകസ്മികമായി, ശിവണ്ണയുടെ ചിത്രം ഭജരംഗി 2 ഇന്ന് തിയേറ്ററുകളിൽ എത്തി.

നേരത്തെ ഇന്ത്യൻ എക്‌സ്പ്രസ് എഴുത്തുകാരി ശാരദ ശ്രീനിധി ഈ വാർത്ത ശരിയല്ലെന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ട്വീറ്റ് ഇപ്പോൾ ലഭ്യമല്ല.

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

നടൻ രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനികാന്തിനെ പൊതു ആരോഗ്യ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ ലത രജനികാന്ത് അറിയിച്ചതായി റിപ്പോർട്ട്.അദ്ദേഹം നാല് ദിവസം ചികിത്സയിൽ കഴിയും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതേസമയം തന്നെ രജനിയെ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതായി സ്ഥിരീകരിക്കകതാ റിപ്പോർട്ടുകളുണ്ട്. ഹൃദയവുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളിൽ വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നു.

രജനിയുടെ അടുത്ത ബന്ധുവായ നടൻ വൈ.ജി. മഹേന്ദ്രൻ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി സന്ദർശിച്ച ശേഷം വ്യക്തമാക്കിയാതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഗായകന്‍ എംജി ശ്രീകുമാറും ഇരയായിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തെ കുറിച്ച് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാറിപ്പോള്‍. ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്.

മോണ്‍സണ്‍ എന്നയാള്‍ ഫ്ളവേഴ്സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു.

ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്. അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്.

രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.

മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് നടി ഭാവന. നിലവില്‍ കന്നട സിനിമാ രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 റിലീസിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ചിത്രം ഒക്ടോബര്‍ 29നാണ് തീയേറ്ററിലെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ ആഡം ജോന്‍ ആണ് ഭാവന അവസാനമായി ചെയ്ത മലയാള ചിത്രം.

ഭാവനയുടെ വാക്കുകള്‍;

എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കന്നടയില്‍ എപ്പോഴും സൗമ്യയായ സ്ത്രീ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള, അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണ്.

ഫേസ്ബുക്ക് പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ആ പേര് പുറത്തുവിട്ടിരിക്കുകയാണ്. ‘മെറ്റ’ എന്നാണ് ഈ പേര്.

മുമ്പ് സൂചിപ്പിച്ചതുപോലെ ഫേസ്ബുക്കിന്റെ പേര് മാറ്റില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പകരം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ ഉടമകളായ കമ്പനിയുടെ പേരിൽ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്.

പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കർബർഗ് വ്യക്തമാക്കി.

അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്‌സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായ സമയത്താണ് ഫേസ്ബുക്കിന്റെ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായത്.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ തലസ്ഥാനമായ പാരിസിന് സമീപത്തുള്ള മാന്‍സി അലോണസിലെ മുസ്ലിം പള്ളി ഫ്രഞ്ച് ഭരണ കൂടം അടച്ചു പൂട്ടി.

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ആരാധനാലയ ഭാരവാഹികളും മുഖ്യ പുരോഹിതരും (ഇമാം) അനുവാദം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.’സായുധ ജിഹാദ്’ പ്രോത്സാഹിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

പള്ളി നടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസ്സയും അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ അധികാരമേറ്റതിനുശേഷം 13 മുസ്ലീം മതസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.ഈ വര്‍ഷാവസാനത്തോടെ പത്തോളം പള്ളികളും മദ്രസ്സകളും അടച്ചുപൂട്ടാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ട്വിറ്ററിലൂടെയാണ് ആരാധനാലയം അടപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സ്, പാശ്ചാത്യര്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തിയെന്നതാണ് മുസ്ലീം പള്ളിക്കും മദ്രസയ്ക്കുമെതിരായ കുറ്റങ്ങളെന്ന് ജെറാള്‍ഡ് അറിയിച്ചു. പള്ളിയില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണങ്ങളില്‍ രാജ്യത്തോട് വിദ്വേഷം വളര്‍ത്തുകയും ഫ്രാന്‍സില്‍ ‘ഷരി അത്ത് ‘ നിയമ വ്യവസ്ഥിതി സ്ഥാപിക്കാന്‍ മദ്രസ്സയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്‌തെന്നും ആഭ്യന്തര മന്ത്രിയുടെ ട്വിറ്ററില്‍ പറയുന്നു.

Copyright © . All rights reserved