Latest News

ഡോ. ഷർമദ്‌ ഖാൻ

എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ പ്രധാനമായി സംരക്ഷിക്കണം.

കാഴ്ചയെ ബാധിയ്ക്കുന്നതല്ലാത്ത നേത്രരോഗങ്ങളും ‘കണ്ണായതു’കൊണ്ടുതന്നെ പ്രാധാന്യം അർഹിക്കുന്നവയാണ്. കണ്ണിനുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് കാഴ്ചയെ ബാധിക്കുന്നതെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. പ്രമേഹം പിൽക്കാലത്ത് റെറ്റിനോപ്പതിക്കും,വാത സംബന്ധമായ രോഗങ്ങൾ എപ്പിസ്ക്ളീറൈറ്റിസ്,സ്ക്ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു.

കുട്ടികളിൽ ഏറ്റവും കൂടുതൽ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത് വർദ്ധിച്ചുവരുന്ന ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണെങ്കിൽ, മുതിർന്നവരിൽ കാറ്ററാക്ട് അഥവാ തിമിരം, കണ്ണിൻറെ പ്രഷർ കൂട്ടുന്ന ഗ്ലക്കോമ തുടങ്ങിയ രോഗങ്ങളാണ്. കുട്ടിക്കാലം മുതൽ വർദ്ധിച്ച് ക്രമേണ കാഴ്ച തീരെ കിട്ടാത്ത അവസ്ഥയിൽ എത്തുന്ന റെറ്റിനൈറ്റിസ് പിഗ് മെന്റോസ പോലെയുള്ള പാരമ്പര്യ രോഗങ്ങളും ഉണ്ട്.

തിമിരം ഉണ്ടാകുവാൻ നിരവധി കാരണങ്ങളുണ്ട്. പ്രകാശരശ്മികളെ കണ്ണിനുള്ളിലേക്ക് കടത്തി വിടാൻ പറ്റാത്ത രീതിയിൽ കണ്ണിലെ ലെൻസ് അതാര്യമാകുന്ന തിമിര രോഗത്തിൽ ലെൻസ് പൂർണമായി നീക്കം ചെയ്തും, കൃത്രിമമായി പകരം വെച്ചും പരിഹരിക്കാവുന്നതാണ്.

തിമിരമുള്ള ഒരാളുടെ കണ്ണിനുള്ളിൽ സംഭവിക്കുന്ന രോഗാവസ്ഥകൾ ശരിയായി മനസ്സിലാക്കുന്നതിന് സാധിക്കില്ല. തിമിരമുള്ള ഒരാളിൽ കണ്ണിലെ ഞരമ്പുകൾക്കും രോഗം ഉണ്ടെങ്കിലും തിമിരം കാരണം അത് മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ, തിമിരം മാത്രമാണ് കാഴ്ച തടസ്സത്തിന് കാരണമെന്ന് ആദ്യം തോന്നിയേക്കാം. അങ്ങനെയുള്ളവരിൽ തിമിരം പരിഹരിച്ചശേഷം മാത്രമേ ഞരമ്പിനുള്ളിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുകയുള്ളൂ.

ചികിത്സയുടെ കാര്യമെടുത്താൽ കണ്ണിൽ മരുന്ന് ഇറ്റിക്കൽ തുടങ്ങി ശസ്ത്രക്രിയ വരെ വിവിധ മാർഗങ്ങൾ ഉണ്ട്.തുള്ളി മരുന്ന് ഇറ്റിക്കൽ,ധാരയായി മരുന്ന് ഒഴിക്കൽ, ബാന്റേജ് അഥവാ വെച്ചുകെട്ടൽ, അട്ടയെ ഉപയോഗിച്ചുള്ള രക്തനിർഹരണ മാർഗ്ഗങ്ങൾ, നസ്യം , തർപ്പണം ,പുടപാകം, ക്ഷാരം ഉപയോഗിച്ചും അഗ്നി ഉപയോഗിച്ചും പൊള്ളിച്ചു കളയുന്ന ചികിത്സകൾ, ഉരച്ചു കളയൽ തുടങ്ങി മരുന്ന് കഴിച്ചു വയറിളക്കുന്നത് പോലും നേത്ര ചികിത്സയിൽ ഉപകാരപ്പെടുന്നവയാണ്.വളരെ ഫലപ്രദമായതും സങ്കീർണമായ രോഗങ്ങളിൽ പോലും കൃത്യമായ ഫലം നൽകുന്നതുമായ ചികിത്സാ ക്രമങ്ങളാണ് ഇവ.

ഒരാളിന്റെ കാഴ്ചയെ ബാധിച്ചശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കി എന്നുകരുതി നഷ്ടപ്പെട്ട കാഴ്ച പ്രമേഹരോഗിക്ക് തിരികെ കിട്ടണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കണ്ണിനെയും പ്രമേഹത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് മാത്രമേ തുടർചികിത്സ സാധ്യമാകു.

നേത്രത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളിൽ മറ്റൊരാളിലേക്ക് പകരുന്നവയും പകരാത്തവയും ഉണ്ട്. ഉദാഹരണത്തിന് ചെങ്കണ്ണ് പകരുന്നതും തിമിരം പകരാത്തതുമാണ്.

എല്ലാ നേത്രരോഗങ്ങളും കണ്ണട വെച്ച് പരിഹരിക്കാൻ ആകുമോ എന്ന് രോഗികൾ അന്വേഷിക്കാറുണ്ട്. എന്നാൽ കാഴ്ചവൈകല്യം ഉണ്ടാക്കുന്ന ചില രോഗങ്ങളിൽ മാത്രമേ കണ്ണട വയ്ക്കുക എന്നത് ഒരു പരിഹാരമാർഗ്ഗം ആകുന്നുള്ളൂ. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, അസ്റ്റിക്മാറ്റിസം, ദീർഘദൃഷ്ടി അഥവാ പ്രസ് ബയോപ്പിയ എന്നിവ പരിഹരിക്കുന്നതിനും ചില അലർജി രോഗമുള്ളവരിൽ പൊടിയും പുകയും ഏൽക്കുന്നത് തടയുംവിധം വലിയ കണ്ണടകൾ ധരിക്കുന്നതുമെല്ലാം ഉപകാരപ്പെടുന്നവയാണ്. എന്നാൽ കണ്ണട നിർദ്ദേശിക്കുന്നതിനുമുമ്പ് പ്രമേഹം,സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തണം. ഉണ്ടെങ്കിൽ അവയെ കൂടി നിയന്ത്രണവിധേയമാക്കി മാത്രമേ കണ്ണട നിശ്ചയിക്കുവാൻ പാടുള്ളൂ.

അത്ര ഗുരുതരമല്ലാത്ത ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ കൂടുതൽ ഗുരുതരമായ മറ്റു ചില രോഗങ്ങളെ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ഡ്രൈ ഐ അഥവാ നേത്ര വരൾച്ച, റെഡ് ഐ അഥവാ ചെങ്കണ്ണ്, കൺപോളകളിലെ അലർജി കൊണ്ടുള്ള ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളിൽ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ കണ്ണിനുള്ളിലെ പ്രഷർ അതായത് ഇൻട്രാ ഓകുലാർ പ്രഷർ വർദ്ധിപ്പിച്ച് ഗ്ലക്കോമ എന്ന രോഗത്തെ ഉണ്ടാക്കാം.കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിന് ഗ്ലക്കോമ കാരണമാകാറുണ്ട്.

കാലാവസ്ഥാ രോഗങ്ങളിൽ ഏറ്റവും പ്രധാനവും വളരെ വേഗം പകരുന്നതുമാണല്ലോ ചെങ്കണ്ണ്.ഒരു ലബോറട്ടറി പരിശോധനകളും ആവശ്യമില്ലാത്തതും, വിശ്രമവും മരുന്നും ചില പത്ഥ്യാഹാരവും കൊണ്ട് പൂർണമായും മാറുന്നതാണ് ചെങ്കണ്ണ്. ചിലർ പറയുന്നതു പോലെ കണ്ണിലേക്കു നോക്കിയാൽ പകരുന്ന രോഗമല്ല. എന്നാൽ അത്രമാത്രം വേഗത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗമാണിത്.ചെങ്കണ്ണ് പിടിപെട്ടവർ അവർ

 

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 

കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ ആയി കഴിഞ്ഞ ആഴ്ച്ച നടന്ന മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുത്ത 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ (26) ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.

മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടില്‍. മെല്‍ബണ്‍ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ.

1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന്‍ ടോണി തട്ടില്‍. അച്ഛന്റെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും കേരളത്തില്‍ തന്നെയാണ് ഉള്ളത്. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.

[ot-video][/ot-video]

കൊല്‍ക്കത്തയില്‍ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ, മോഡലും, മേക്ക് അപ് ആര്‍ട്ടിസ്റ്റും, ഫാഷന്‍ സ്‌റ്റൈലിസ്റ്റുമാണ്. മനശാസ്ത്രത്തില്‍ ബിരുദവും, മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

മെല്‍ബണിലാണ് ജനിച്ചതെങ്കിലും, പൂര്‍ണമായും ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്ന് മരിയ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൂര്‍ണമായും ഒരു ഓസ്‌ട്രേലിയക്കാരിയായി സ്വയം വിലയിരുത്തുമ്പോഴും, ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് മരിയ.

https://www.instagram.com/p/CHBnH0ThfH5/?utm_source=ig_embed

ജനീവ : കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്‌.

എന്നാല്‍, തനിക്കിതുവരെ കോവിഡ് ലക്ഷണങ്ങള്‍ അനഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

‘കോവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും.’ ടെഡ്രോസ് ട്വീറ്റ് ചെയ്തു.

നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ്  -19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ന്യൂസിലന്‍ഡിലെ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ചിരിക്കുകയാണ്‌ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക. രാഷ്ട്രീയവേരുകളുള്ള കുടുംബമാണ് പ്രിയങ്കയുടേത്‌. തന്റെ മുതു മുത്തച്ഛന്‍ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും കേരള രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.

‘എന്നെക്കാള്‍ ദുര്‍ബലരായവരെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട്, സാമൂഹ്യനീതിയെ വിലമതിക്കാനും ജീവിതം സമഗ്രതയോടെ നയിക്കാനും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി ന്യൂസിലന്‍ഡിലേക്ക് വന്ന ഉടന്‍ തന്നെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഒരു പദവിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എന്റെ ആദ്യ അനുഭവം അതായിരുന്നു.’ പ്രിയങ്ക രാധാകൃഷ്ണന്‍ പറഞ്ഞു.

ഉന്നതപഠനത്തിനായി 2004-ല്‍ സിംഗപ്പൂരില്‍നിന്ന് ന്യുസിലന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍ എത്തിയതാണ് പ്രിയങ്ക. 2006-ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു.

ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ജസീന്‍ഡ ഓണാശംസകള്‍ നേര്‍ന്നത് പ്രിയങ്കയുടെ സാമൂഹിക മാധ്യമപേജുകളിലൂടെയായിരുന്നു.

പ്രിയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി നയവിശകലനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ സജീവമായി. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും എം.പിയായ ആളാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍നിന്നു വ്യത്യസ്തമാണ്. ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്‌റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് അവരുടെ എം.പിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍നിന്നാണ്‌ എം.പിമാരെ കണ്ടെത്തുന്നത്‌.

ഇങ്ങനെ എം.പിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ രണ്ടു തവണയും ഉള്‍പ്പട്ടെയാളാണ് പ്രിയങ്ക. ലിസ്റ്റ് എം.പിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേപോലെയാണ്. ലിസ്റ്റ് എം.പി ഒരു ഇലക്ടറേറ്റിനെ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല. പക്ഷെ എം.പി. എന്ന നിലയില്‍ ന്യുസിലാന്‍ഡില്‍ എവിടെയും സര്‍ക്കാര്‍ ചെലവില്‍ ഓഫീസ് സ്ഥാപിക്കാം. മറ്റു സര്‍ക്കാര്‍ പാര്‍ലമെന്റു കമ്മിറ്റികളില്‍ മെമ്പറോ മന്ത്രിയോ ആകാം.

മോംഗക്കേക്കി മണ്ഡലത്തില്‍ ജനവിധി തേടിയ പ്രിയങ്ക കടുത്ത പോരാട്ടത്തിനൊടുവില്‍ 3000 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രിയങ്കയുടെ കഴിവ് കണക്കിലെടുത്താണ് അവരെ ലേബര്‍ പാര്‍ട്ടി എം.പിയായി നാമനിര്‍ദേശം ചെയ്തത്. ഇത്തവണ അവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ 112-ാം സ്ഥാനത്തായിരുന്നു.

താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ കേരള സർക്കാരിനേയും രാഷ്ട്രീയത്തേയും ഒക്കെ നിയന്ത്രിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബാല ഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ ഒരു വി.ഐ.പി ഉണ്ടായിരുന്നു എന്നും താൻ അയാളെ കണ്ടിരുന്നു എന്നും സി.ബി.ഐക്ക് മുന്നിൽ മുഖ്യ സാക്ഷിയായ കലാഭവൻ സോബി ജോർജ് പറഞ്ഞിരുന്നു.

ഇയാളിൽ നിന്നും ഭീഷണി നിലനില്ക്കുന്നുണ്ടെന്ന് ഒരർത്ഥത്തിൽ പറയാം, അതിനാൽത്തന്നെ ആളെ തൊട്ടൊ ചൂണ്ടിയോ കാണിക്കാമെന്നാണ് സോബി പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. അയാൾ രാഷ്ട്രീയത്തിൽ വി.ഐ.പിയാണ്‌. സിനിമാ മേഖലയിൽ ഉണ്ട്. പല കേസുകളിലും പെട്ട ആളാണ്‌..പലതരത്തിലുള്ള ഭീഷണി അയാളിൽ നിന്നും ഉണ്ടായി. പോസ്റ്റുമോർട്ടം നടത്തി കോവിഡ് പോസിറ്റീവ് സർട്ടിഫികറ്റും ഉണ്ടാക്കി മൃതദേഹം രഹസ്യമായി സംസ്കരിക്കും എന്നു ഭീഷണി വന്നതായും കലാഭവൻ സോബി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു

നടന്‍ സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് അദ്ദേത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.

മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം അദ്ദേഹത്തിന് ഇല്ലാതെ പോയി. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം ‘ദുരൂഹം’ എന്ന വിഭാഗത്തിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.

അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ്‌ പൊലീസ് അറിഞ്ഞത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

അവളുടെ രണ്ട് മക്കളുടെ മരണത്തെക്കുറിച്ചും വിവരം ലഭിച്ചിട്ട് രണ്ട് ദിവസമായി. “അവർ (സീമയുടെ മാതാപിതാക്കൾ) ഇപ്പോഴും ഞെട്ടലോടും മകളോടും പേരക്കുട്ടികളോ ഇല്ലെന്ന അവിശ്വാസത്തിലാണ്,” സീമയുടെ മാതൃസഹോദരനായ സൂഫി മസൂദ് പറഞ്ഞു.

എംബസിയിൽ നിന്ന് ആദ്യമായി അവർക്ക് കോൾ വന്നപ്പോൾ, ആരെങ്കിലും തങ്ങളെ കളിയാക്കണമെന്ന് അവർ കരുതി. ലോക്കൽ പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോളുകൾ ലഭിക്കുന്നതുവരെ അവർ ശ്രദ്ധിച്ചില്ല, ”മസൂദ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതോടെ സീമ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

സീമയുടെയും രണ്ട് മക്കളുടെയും മരണം – 11 വയസ്സുള്ള മകൾ അസ്ഫിറ റിസ, 6 വയസ്സുള്ള മകൻ ഫൈസാൻ സയ്യിദ് എന്നിവർ താമസിക്കുന്ന സൗത്ത് ഡബ്ലിനിലെ ബാലിന്റീർ നഗരപ്രാന്തത്തിൽ ഞെട്ടലുണ്ടാക്കി. ട്രിപ്പിൾ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.

സിപാപ് മെഷീൻ റ്റൊളറേറ്റ്    ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ്    നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്.  പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.

ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട  അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരുന്നത്.   ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊ‍ര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാ‍റിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.

ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.

RECENT POSTS
Copyright © . All rights reserved