കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്നലെ വൈകിട്ട് 4.40ന് ഉദിയൻകുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. സൈക്കിൾ വാങ്ങാൻ നെയ്യാറ്റിൻകര സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരൻ കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാൻ റോഡിലേക്ക് ഓടുകയായിരുന്നു.
ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു.എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.
കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാൽ കെ.എം മാണി പാലയെ കൈകുമ്പിളിൽ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാൻ കഴിയുമെന്നും എം.എം മണി പറഞ്ഞു. പാലായിൽ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങിൽ സംസാരിക്കവെയാണ് മണി മാണി സി. കാപ്പനെ പരോക്ഷമായി വിമർശിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും പാലാ എം.എൽ.എ മാണി സി. കാപ്പൻ ചടങ്ങിൽ പങ്കെടുത്തില്ല.
അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയിൽ മണി പറഞ്ഞു. എന്തും ചർച്ചചെയ്ത് പരിഹരിക്കുവാൻ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചർച്ചചെയ്ത് പരിഹരിക്കുവാൻ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോൺഗ്രസ്സിനെ അർഹമായ പിന്തുണ നൽകിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്നത്.
കെ.എം.മാണിയാണ് പാലായുടെ വികസന നായകൻ. മാണി മഹത്തായ സേവനംചെയ്ത ജനനേതാവാണെന്നും മന്ത്രി മണി പറഞ്ഞു. അതേസമയം തിരക്കുമൂലമാണ് മാണി സി.കാപ്പൻ എം.എൽ.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകൻ വേദിയിൽ പറഞ്ഞിരുന്നു.
പാലായിൽ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചർച്ചയായി. കടുത്തുരുത്തി സെന്റ് ജോൺസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ് ജോസഫ് വിഭാഗം കെ.എം മാണിയുടെ ജന്മദിനാചരണം നടത്തിയത്. ചടങ്ങിൽ പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിൽ നേരത്തേ നിർബന്ധമാക്കിയിരുന്നത്.
അന്തരിച്ച എഐഎഡിഎംകെ നേതാക്കളായ ജയലളിതയുടെയും എംജിആറിന്റെയും സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി.
തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ 12 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഇരുവരുടേയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമായിരിക്കുകയാണ്. 50 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐഎഡിഎംകെ. സന്നദ്ധ സേവനവിഭാഗമായ ‘അമ്മ പേരവൈ’യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിര്‍മിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ മുന്‍കൈ എടുത്താണ് ക്ഷേത്രം നിര്‍മിച്ചത്.
ചടങ്ങില്‍ മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കളും പങ്കെടുത്തു. അമ്മയുടെ സര്‍ക്കാര്‍ തുടരുന്നതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.
അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.
പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.
സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.
സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.
‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…
കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.
ന്യൂഡൽഹി ∙ യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കു നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണു ക്വാറന്റീൻ നിർബന്ധമാക്കിയത്. നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.
രാജു കാഞ്ഞിരങ്ങാട്
പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു
എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച –
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി
ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ
അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ –
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു
പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ –
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
സുഗതൻ കരുണാകരൻ , ഈസ്റ്റ് ഹാം ,ലണ്ടൻ
ഇന്ന് ഗാന്ധി വധത്തിന്റെ ഓർമ്മ ദിവസം ഫാസിസ്റ്റു കാപാലികർ ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമാണ് അനേകം ദശകങ്ങളോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ കൂടി ഇല്ലാതിരുന്നത്… ഇപ്പോൾ അവർ ഇന്ത്യ ഭരിക്കുകയാണ് സകല കുതന്ത്രങ്ങളിൽ കൂടിയും സ്വന്തമായി കുത്തക മുതലാളിമാരെ, അദാനിയേപോലെ, സൃഷ്ടിക്കുകയും അവരെ ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങളെ വിലയ്ക്കെടുക്കുകയുമാണ് ഇപ്പോൾ (ഏറ്റവും അവസാനത്തേത് പുച്ചേരിയിൽ എംഎൽഎ മാരെ വിലക്കെടുത്തത് ) കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ കുടുംബ വാഴ്ച്ചയിലൂടെ, സ്വാഭാവിക ജനാധിപത്യത്തിന്റെ വളർച്ചയെ കഴുത്തു ഞെരിച്ചു കൊന്നപ്പോൾ, അഴിമതികൾ സാധാരണ ഭരണ രീതി ആയപ്പോൾ ബോഫേഴ്‌സ് അഴിമതി 100 കോടികൾ ആയിരുന്നെങ്കിൽ കൽക്കരിപാടത്തിന്റെയും സെല്ലുലാർ ഫോൺ സർക്കിൽ (സ്‌പെക്ട്രം -സുഖരാം ) ലേലത്തിലൂടെയും ലക്ഷങ്ങളുടെ കോടിയിലെത്തിയ അഴിമതിയായി മാറിയപ്പോൾ വർഗീയ വിദ്വേഷത്തിനും കലാപത്തിനും കുപ്രസിദ്ധി ആർജ്ജിച്ച ഗുജറാത്തിൽ അവിടെ നടന്ന ഭരണ നേട്ടങ്ങൾ എന്ന് പ്രചരിപ്പിച്ച വ്യാജ ഫോട്ടോ ഷോപ്പിലൂടെ ഗുജറാത്ത് മോഡൽ എന്ന് തെറ്റിദ്ധരിപ്പിച്ചു …
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ നിന്നും ഉയർന്നു വന്ന ഒരു വിനാശമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അവരുടെ(സംഘ പരിവാർ രാഷ്ട്രീയം )നേതൃത്വത്തിൽ രാഷ്ട്രപിതാവിനെ വീണ്ടും കൊല നടത്തുന്നതും കൊലപാതികിക്കു വേണ്ടി അമ്പലം പണിയുന്നതും. ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ് ശ്രമം നടത്തുന്നതും. മതത്തിന്റെ പേരിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന ഇവരുടെ ലക്ഷ്യം ബഹു സ്വരതയുടെ, വിവിധ സംസ്കാരങ്ങളുടെ കെട്ടുറപ്പായ ഇന്ത്യൻ ഭരണ ഘടന തിരുത്തുകയാണ്. അതിലൂടെ ലക്ഷ്യം വെക്കുന്നത് ഹിന്ദു ആധിപത്യ ഭരണത്തിനും പിന്നീട് ഇപ്പോൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഹിന്ദു ജാതി വ്യവസ്ഥ വളരെ ശക്തമായി പുനസ്ഥാപിക്കുകയുമാണ്. എന്നാൽ ഇവർ ലോകത്തെ വിഡ്ഢികളായ രാഷ്ട്രീയ പ്രത്യായ ശാസ്ത്ര നേതാക്കൻമാരാണെന്നത് കാലം തെളിയിക്കും.
ഒന്നാം ലോക മഹായുദ്ധം മുത്തലാളിത്ത താല്പര്യത്തിന്റെ അനന്തരമായിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധം മേൽപ്പറഞ്ഞ വെറുപ്പിന്റെ, വംശീയ മേൽക്കോയ്മയുടെയും ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെയും അനന്തരമാണ്…. ഈ രണ്ടു ലോക മഹായുദ്ധങ്ങളും മനുഷ്യരാശിയെ വളരെ അധികം പിന്നോട്ട് അടിപ്പിച്ചു . ദശലക്ഷകണക്കിന് മനുഷ്യരും അവരുടെ നൂറ്റാണ്ടുകളായ അധ്വാനത്തിലൂടെ നേടിയ വിഭവശേഷിയുമാണ് ഈ യുദ്ധങ്ങൾ നശിപ്പിച്ചത് … അതിന്റെ ബാധ്യതകൾ ഇപ്പോഴും ലോകം നേരിട്ട് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രഞ്ജനമില്ലാത്ത, അല്ലെങ്കിൽ തെറ്റായ ചരിത്ര ജ്ഞാനികൾ നമ്മുടെ ഇന്ത്യയെ ഒന്നുകൂടി ജർമ്മനി ലോകത്തെ പിന്നോട്ട് നയിച്ചതുപോലെ പിന്നോട്ട് നയിക്കാൻ കൂട്ട് നിൽക്കുന്നത്. കുന്നിന്റെ മുകളിൽ നിന്നും താഴോട്ടാണ് വെള്ളം ഒഴുകുന്നത് അല്ലാതെ തിരിച്ചല്ല അതുപോലെ സ്വാഭാവിക മനുഷ്യ ജീവിത വികാസം മുന്നോട്ടാണ് പോകേണ്ടത്. തിരിച്ചല്ല.
വേട്ടയാടി നടന്ന മനുഷ്യൻ കൃഷി ചെയ്തു ഒരു സ്ഥലത്തു ദീർഘ നാളുകളിൽ താമസിക്കാൻ തുടങ്ങിയത് മുതലാണ് ഭരണകൂടങ്ങൾ നിലവിൽ വന്നത്. പിന്നീട് ഭരണ കൂടങ്ങൾ അതിന്റെ സ്വഭാവവും രീതികളും സമൂഹത്തിന്റെയും അവിടെ നിലനിന്ന ശക്തികളുടെയും അടിസ്ഥാനത്തിൽ മാറ്റി കൊണ്ടിരുന്നു. അങ്ങനെയാണ് ചരിത്രത്തിൽ രാജ വാഴ്ചയും ഫ്യൂഡൽ വാഴ്ചയും വഴിമാറി ജനാധിപത്യം നിലവിൽ വന്നത്… അതോടൊപ്പം സാമ്പത്തിക ഉത്പാദന-വിതരണത്തിലും മാറ്റം സംഭവിച്ചത്. യഥാർത്ഥത്തിൽ സാമ്പത്തിക ഉത്പാദന വിതരണ ക്രമത്തിലെ മാറ്റമാണ് ഭരണകൂടത്തിൻെറയും അതിന്റെ സ്വഭാവത്തെയും നിർണ്ണയിച്ചിരുന്നത്. അങ്ങനെ കുടുംബവും വംശവും ജാതിയും മതവും ഭരണ കൂടങ്ങളെ സ്വാധീനിച്ചു അല്ലെങ്കിൽ നിയന്ത്രിച്ചിരുന്നത് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്.
ഈ ചരിത്രപരമായ സ്വാഭാവിക വികാസപരിണാമ ഘട്ടത്തിൽ ജാതിയോ മതമോ വംശമോ സമ്പത്തോ അല്ല മനുഷ്യരുടെ രാഷ്‌ടീയ അവകാശങ്ങൾ നിർണ്ണയിക്കുന്നത്. മനുഷ്യർക്ക് എല്ലാവർക്കും തുല്യതയാണ്, അവർക്കു തുല്ല്യ അവകാശമാണ് അവിടെ മതത്തിനും – വംശത്തിനും -സമ്പത്തിനും പ്രത്യേകിച്ച് ഒരു അവകാശവുമില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ, ആധുനിക ജനാധിപത്യം ഉടലെടുക്കുന്നത്. അതിന്റെ അടുത്ത ഘട്ടമായ സോഷ്യലിസ്റ്റ് ഭരണരീതിയും. ലോകം മുഴുവനും അത്തരം പാതയിലൂടെ , ജനാധിപത്യത്തിൽ നിന്നും സോഷ്യലിസ്റ്റു ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യയിൽ നേരെ തിരിഞ്ഞ് പോകാൻ സംഘ പരിവാർ രാഷ്ട്രീയം മോദി – അമിത് ഷാ -യോഗിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത് ഇത് താഴ്‌വാരത്തിൽ നിന്നും കുന്നിന്റെ മുകളിലേക്കു വെള്ളം ഒഴുക്കിവിടാൻ ശ്രമിക്കുന്നത് പോലെ പാഴ് ശ്രമമാണ്. സാമൂഹിക രാഷ്ട്രീയ വികാസത്തിന്റെ സ്വാഭാവിക വളർച്ചയുടെ നേരെയുള്ള തടസ്സമാണ്. മതവും ജാതിയും അത് ഒരു ഘട്ടം കഴിയുമ്പോൾ കൊഴിഞ്ഞു പോകും പോകണം അതാണ് യൂറോപ്പിലെയും അമേരിക്കയിലും നാം കാണുന്നത്.
അവരുടെ ശ്രമം ( ജാതിയും മതവും ഭരണകൂടത്തിൽ ഇടപെടുന്നത് ഒരു പ്രശ്നമേ ഇല്ല ) സമൂഹത്തിൽ വളർന്നു വരുന്ന സമ്പത്തിക അസമത്വമാണ്. കുത്തക മുതലാളിത്ത ചൂഷണത്തിലൂടെ സമ്പത്ത് ഏതാനും ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്ന സമ്പ്രദായത്തിനെതിരെ ജനങ്ങൾ എപ്പോൾ തെരുവിൽ ഇറങ്ങി കൊള്ളയടിക്കും എന്നതാണ്…. അത്രയ്ക്കുണ്ട് അവിടുത്തെ ഭരണകൂടത്തിന്റെ സാമൂഹിക അസമത്വത്തെ കുറിച്ചുള്ള ഭീതി ആയതിനാൽ ജിഡിപി യുടെ 70% നും 80%നും ഇടയിൽ കടം വാങ്ങി സർക്കാർ ക്ഷേമ പദ്ധതികളിലും പൊതുമേഖലയിലും (പബ്ലിക് സെക്ടർ ഇൻവെസ്റ്റ്മെന്റ്) ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. അദാനിയുടെ അംബാനിയുടെയും സമ്പത്ത് റോക്കറ്റു കണക്കാണ് പോകുന്നത്. അങ്ങിനെ സാമ്പത്തിക അസമത്വം വർധിക്കുന്നു. ഉള്ളവന്റെ സമ്പത്ത് അതിവേഗം വർധിക്കുന്നു. മറുവശത്ത് ഇല്ലാത്തവന്റെ ജീവിത പ്രാരാബ്ദങ്ങൾ അതിവേഗം കൂടുന്നു.
അതായതു മത -ജാതി സ്പർദ്ധയും ചരിത്രത്തിലെ മത ഭരണ കൂടത്തിന്റെ തെറ്റുകൾ തിരുത്തുന്നതാണ് മുഖ്യം എന്ന് ഭൂരിപക്ഷ മതത്തെയും അതിലെ ജാതികളെയും ഉദ്ബോധിപ്പിക്കുകയും സമൂഹത്തിൽ മതമാണ് ഗുരുതരമായ പ്രശ്നം എന്ന വ്യാജ പ്രചരണം നടത്തുകയും മറുവശത്ത് മുതലാളിത്ത ചൂഷണം പൊതുമേഖലകളെ ആക്രി വിലക്ക് തൂക്കി വിൽക്കുന്നത് ഉൾപ്പടെ തകൃതിയായി നടത്തുകയുമാണ് .. മെയ്ക്ക് ഇൻ ഇന്ത്യ എന്ന് പറഞ്ഞ് പ്ലാസ്റ്റിക് കളിപ്പാട്ടം വരെ ഇറക്കുമതി ചെയ്യുന്നു…. നമ്മൾ ഈ ഇരുണ്ട കാലം അതിജീവിക്കും… ബ്രിട്ടന്റെ കിരാത ഭരണവും ബംഗാളിലെ പട്ടിണി മരണവും ജർമ്മനിയുടെ സംഹാരതാണ്ഡവവും അതിന്റെ കെടുതികളും അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളും പിന്നിട്ടതു പോലെ ഹിന്ദു രാഷ്ട്രവാദവും അതിലധിഷ്ഠിതമായ മത അടിസ്ഥാനത്തിൽ ജനങ്ങളിൽ വെറുപ്പ് വർധിപ്പിക്കുന്ന ഭരണകൂട ഭീകരതയേയും നാം അതിജീവിക്കും തീർച്ച
രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴായി സൈബർ ആക്രണങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് രഞ്ജിനി, ഇപ്പോൾ തന്റെ പേരിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് താരം തുറന്നു പറയുകയാണ്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, അന്ന് തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ സത്യം ആയിരുന്നില്ല എന്നും, രഞ്ജിനിയും ഡയറക്ടറും എന്ന പേരിലാണ് അത് പ്രചരിച്ചത് എന്നും, അത് ഒരുപാട് വര്ഷം പഴക്കമുള്ള ഒരു വീഡിയോ ആയിരുന്നുവെന്നും, തന്റെ ഒരു സുഹൃത്ത് തന്നെ വിളിച്ച് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നുമാണ് താരം പറയുന്നത്.
അങ്ങനെ ഒരു ഡയറക്ടറുടെ മുന്നിലും ഞാൻ തുണി ഉരിഞ്ഞിട്ടില്ല, അത് ഗൂഗിളിൽ നോക്കുമ്പോൾ തന്നെ ഏത് പൊട്ടനും മനസ്സിലാക്കാൻ സാധിക്കും എന്ന് രഞ്ജിനി പറയുന്നു, ഒരു ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നും താരം പറയുന്നു, തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ അമ്മയെ കാണിച്ചുവെന്നും അത് അമ്മ കണ്ടപ്പോൾ അയ്യേ ഇത് നീയല്ല എന്നും അമ്മ പറഞ്ഞു എന്നാണ് രഞ്ജിനി പറയുന്നത്.
ഈ കാര്യങ്ങൾ പറഞ്ഞ് സൈബർ സെല്ലിന് ഒരു പരാതി കൊടുത്തു എന്നും, എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ലായെന്നും, എന്റെ അനിയനെയും അമ്മയെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമേ തനിക്ക് ഉള്ളുവെന്നും താരം പറയുന്നു