80 കിലോ വരെ ഉയര്‍ത്തി വെയ്റ്റ് ലിഫ്റ്റിംഗില്‍ അത്ഭുതം തീര്‍ത്ത് ഏഴ് വയസുകാരി. റോറി വാന്‍ ഉള്‍ഫ്റ്റ് ആണ് വിസ്മയം തീര്‍ക്കുന്നത്. കാണുന്നവരുടെ കണ്ണില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് റോറി. അഞ്ചാം വയസ് മുതല്‍ ജിംനാസ്റ്റിക്‌സ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കി.
ഭാരദ്വോഹനത്തിനും അതിനൊപ്പം തന്നെ റോറി പ്രധാന്യം കൊടുക്കുന്നുണ്ട്. അമേരിക്കയിലെ വെയ്റ്റ് ലിഫ്റ്റിംഗില്‍ അണ്ടര്‍ 11, അണ്ടര്‍ 13 യൂത്ത് ചാമ്പ്യന്‍ പട്ടങ്ങള്‍ റോറിക്ക് ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി. ഇക്കാര്യത്തില്‍ റെക്കോര്‍ഡ് തന്നെ റോറി നേടിയിട്ടുണ്ട്.
യൂത്ത് നാഷണല്‍ ചാമ്പ്യനാകുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ഈ കുഞ്ഞു പെണ്‍കുട്ടി. എന്നാലും തനിക്ക് ജിംനാസ്റ്റിക്സിനോടുള്ള ഇഷ്ടകൂടുതല്‍ റോറി മറച്ചുവയ്ക്കുന്നില്ല. ജിംനാസ്റ്റിക്സില്‍ തലയ്ക്ക് മുകളില്‍ ഭാരം ഉയര്‍ത്തേണ്ടല്ലോ എന്നാണ് ഈ മിടുക്കിയുടെ മറുപടി.
ഇനിയും കൂടുതല്‍ ശക്തി നേടണമെന്നാണ് റോറിയുടെ ആഗ്രഹം. മാതാപിതാക്കളും റോറിക്ക് കൂട്ടായി ഉണ്ട്.
View this post on Instagram
അജ്മാൻ ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്‍റിന് നൽകി യുഎഇയിലെത്തിയത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചു. തുടർന്ന് മനോരമ ഒാൺലൈനിലടക്കം സംഭവം വാർത്തയായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.
മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ഇനിയും ഒട്ടേറെ പേർ അജ്മാനിലെ ഇന്ത്യക്കാരായ വീസ ഏന്റുമാരുടെ ചതിയിൽപ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനിൽ നേതൃത്വം നൽകുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നിൽക്കുന്നതായും ആരോപണമുണ്ട്.
അന്തരിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഇറ്റലിയെ 1982-ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോസിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ചത്. ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.
ഇതിനു ശേഷം ടസ്‌കാനിയിലെ വീട്ടില്‍ തിരിച്ചെത്തിയ റോസിയുടെ ഭാര്യ ഫെഡറിക്ക കാപ്പെല്ലെറ്റിയാണ് വീച്ചില്‍ കവര്‍ച്ച നടന്നത് കണ്ടത്. റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഉടന്‍ തന്നെ താരത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു. ഫ്ളോറന്‍സിന്റെ തെക്കുകിഴക്കന്‍ നഗരമായ പോജിയോ സെന്നൈനയിലെ ഒരു ഫാം ഹൗസിലായിരുന്നു റോസിയുടെയും കുടുംബത്തിന്റെയും താമസം.
കുഞ്ഞിന് തന്റെ മുഖഛായ ഇല്ലെന്ന് ആരോപിച്ച് 19 ദിവസം മാത്രം പായമുള്ള ചോരക്കുഞ്ഞിനെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) ആൺകുഞ്ഞിനെ ഭാര്യ പവിത്ര ഉറങ്ങിക്കിടക്കുമ്പോൾ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് പവിത്രയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.
പവിത്രയ്ക്ക് അരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന ആൺ കുഞ്ഞിനെ മണി എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ഇയാളുടെ സഹോദരനും സഹായിച്ചിട്ടുണ്ടെന്ന് പിന്നീട് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങി കിടന്ന പവിത്രയുടെ അടുത്ത് കൊണ്ടുപോയി കിടത്തുകയായിരുന്നു. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയും ഇവരുടെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടുകയും ചെയ്തു. മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ച് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, പിന്നീട് കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരം നൽകുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. കേസ് അന്വേഷിച്ച അന്തിയൂർ പോലീസ് മണിയെയും പവിത്രയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.
ജോലി സംബന്ധമായി മണി ഒരാഴ്ചയൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കൽ പതിവായിരുന്നു. ഇതിനിടെ തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറഞ്ഞ് പരത്തിയതോടെ സംശയം മണിയുടെ ഉള്ളിൽ വളരുകയായിരുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിനെ തന്നെ കൂട്ടുപിടിച്ച് കുട്ടിയെ കൊല്ലുകയായിരുന്നെന്ന് മണി പോലീസിനോട് പറഞ്ഞു. കേസിൽ രഞ്ജിത്തും കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഡോ. ഷർമദ് ഖാൻ
പരീക്ഷ അടുക്കുമ്പോൾ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികൾക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാൻ എന്തുവേണം?
പരീക്ഷ അടുക്കുമ്പോൾ പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയിൽ നല്ല മാർക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. നന്നായി ജയിക്കണമെങ്കിൽ ഇപ്പോൾ മുതൽ ശ്രമിച്ചു തുടങ്ങണം എന്നർത്ഥം.
ഒരാളിന് നല്ല ആരോഗ്യത്തെ പ്രദാനം ചെയ്യുവാൻ ആയുർവേദത്തിലൂടെ സാധിക്കും. കാരണം രോഗമൊന്നും ഇല്ലാത്തവരിൽ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കുവാൻ കഴിയുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം.
ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കാം. ശരിയായ തിരിച്ചറിവും നല്ല ശീലവുമുണ്ടെങ്കിൽ രോഗം വരാതിരിക്കുവാനും ഉള്ള രോഗങ്ങൾ വർദ്ധിപ്പിക്കാതിരിക്കുവാനും സാധിക്കും.
എപ്പോൾ എങ്ങിനെ പഠിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉണരുന്നതു മുതൽ ഉറങ്ങുന്ന സമയം വരെ.
പഠനസമയം
എപ്പോൾ പഠിക്കണമെന്നതും എപ്പോൾ ഉണരണമെന്നതും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ആണ് ഒരാൾ ഉണരേണ്ടത്. ബ്രാഹ്മമുഹൂർത്തം എന്നാൽ വിദ്യാസമ്പാദത്തിന് ഏറ്റവും അനുയോജ്യമായ സമയം. ലോകത്തുള്ള സകല ജീവജാലങ്ങൾക്കും ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്ന സമയം. അത് ബുദ്ധിവികാസത്തിനും അത്യുത്തമം. രാവിലെ ആറ് മണിക്കാണ് സൂര്യൻ ഉദിക്കുന്നതെങ്കിൽ ഏകദേശം നാലര മണിയാണ് ഉണരേണ്ട സമയം. അതായത് സൂര്യനുദിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ്. ആ സമയത്ത് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാൽ കുറച്ചു സമയം കൊണ്ട് കൂടുതൽ പഠിക്കുവാൻ സാധിക്കുന്നു. മാത്രമല്ല ദിവസം മുഴുവൻ ഉൻമേഷം നിലനിർത്തുന്ന വിധം ക്ഷീണമകറ്റുവാനും രാവിലെ ഏഴുന്നേൽക്കുന്നത് നല്ലതാണ്.
എപ്പോൾ ഉറങ്ങണം
രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ക്ഷീണമൊന്നുമില്ലാതെ ഉണർന്നെഴുന്നേൽക്കണമെങ്കിൽ രാത്രി പത്തരയ്ക്ക് എങ്കിലും ഉറങ്ങണം. ചെറിയ കുട്ടികൾ കുറച്ചുകൂടി നേരത്തെ ഉറങ്ങണം. ഏകദേശം ആറുമണിക്കൂർ സുഖമായി ഉറങ്ങണം. കുട്ടികൾക്ക് കുറച്ചുകൂടി സമയം ഉറങ്ങുന്നതിന് തടസ്സമില്ല.
ഉറക്കം പതിവിൽ നിന്നും കുറഞ്ഞു പോയാൽ കുറച്ചുകൂടി ഉറങ്ങണം. എന്നാൽ അതിന് എപ്പോഴും സാധിച്ചുവെന്ന് വരില്ല. ആയതിനാൽ കൃത്യസമയത്ത് രാത്രിയിൽ ഉറങ്ങി ശീലിക്കണം.
കഴിച്ച ആഹാരം ഒരുവിധം ദഹിച്ചശേഷം മാത്രം ഉറങ്ങാൻ കിടക്കുക. രാത്രിയിൽ അധികമായി വെള്ളം കുടിക്കരുത്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കരുത്. ആവിയിൽ വേകിച്ചതോ എണ്ണ കുറവുള്ളതോ ആയ സസ്യാഹാരമാണ് രാത്രിയിൽ നല്ലത്.
ശ്രദ്ധിക്കേണ്ടത്
ഉറക്കം
രാത്രിയിൽ ഉറക്കമൊഴിയുന്നത് ദഹനത്തേയും ഉറക്കത്തേയും പഠനത്തേയും ബാധിക്കും. ഇവ അസുഖത്തേയും ഉണ്ടാക്കും.
വൈകി ഉറങ്ങുന്നവർക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിനോ പഠിക്കുന്നതിനോ കഴിയില്ല. എഴുന്നേറ്റാൽതന്നെ ഉറക്കം തൂങ്ങി ഇരിക്കുകയേ ഉള്ളൂ.
പല്ല്
പല്ലിൻറെ ആരോഗ്യം ശ്രദ്ധിക്കണം. വിരൽ കൊണ്ട് പല്ല് തേയ്ക്കുന്നതാണ് നല്ലത്. അതിനാൽ പൽപൊടിയോ, ഉമിക്കരി നന്നായി പൊടിച്ചതോ ഉപയോഗിക്കാം. പേസ്റ്റ് ഉപയോഗിക്കുവാൻ താല്പര്യമുള്ളവർ മധുരമുള്ള ടൂത്ത് പേസ്റ്റുകളും ജെൽ പേസ്റ്റും ഒഴിവാക്കുന്നതാണ് നല്ലത്. പല്ലിനെ നന്നായി സംരക്ഷിച്ചില്ലെങ്കിൽ പുഴുപ്പല്ല്, മോണവീക്കം, നിരതെറ്റിയ പല്ലുകൾ, പല്ലുവേദന, നീര് തുടങ്ങിയവ ഉണ്ടാകും.
മധുരം കൂടുതലായി കഴിക്കുന്നവർക്ക് പുഴുപ്പല്ല് വരണമെന്നില്ല. എന്നാൽ മറ്റു പല കാരണങ്ങളാൽ കുട്ടികൾ മധുരം അധികമായി കഴിക്കുന്നത് നല്ലതല്ല.
ചവർപ്പ്, കയ്പ്, എരിവ് രസമുള്ള ദ്രവ്യങ്ങൾ ആണ് പല്ലുതേയ്ക്കുവാൻ നല്ലത്. രണ്ട് നേരം പല്ല് തേക്കണം. ആഹാരശേഷം നാവ് വടിക്കരുത്.
സോഫ്റ്റ്, മീഡിയം, കഠിനം എന്നിങ്ങനെ മൂന്നുതരത്തിൽ മാർക്കറ്റിൽ ലഭിക്കുന്ന ബ്രഷുകളിൽ സോഫ്റ്റ് ആയവ തന്നെ ഉപയോഗിക്കണം. മോണ കേട് വരാതിരിക്കുവാൻ അതാണ് നല്ലത് . ബലമായി പല്ല് തേയ്ക്കരുത്. പല്ലുകളുടെ മധ്യത്തിൽ നിന്നും വശങ്ങളിലേക്ക് ബലമായി തേയ്ക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത് . ഇത് മോണരോഗത്തെ ക്ഷണിച്ചുവരുത്തും.
മൂന്നു മാസത്തിൽ ഒരിക്കലോ ബ്രിസിൽസ് വളഞ്ഞു തുടങ്ങിയാലോ ബ്രഷ് മാറ്റണം.
കുളിക്കുമ്പോൾ
തല നനയ്ക്കാതെ ദേഹം മാത്രമായി കുളിക്കരുത്.
വളരെ തണുത്ത വെള്ളത്തിൽ കുളിക്കരുത്.
ചൂടുവെള്ളം തലയിൽ ഒഴിക്കരുത്.
രോമകൂപങ്ങൾക്ക് പ്രതിലോമമായി സോപ്പ് തേയ്ക്കരുത്.
കയ്യിൽ വെച്ച് സോപ്പ് പതച്ച ശേഷം പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് നല്ലത്.
ആഹാരം കഴിച്ചശേഷം കുളിക്കരുത്.
പ്രഭാതഭക്ഷണം
മനുഷ്യൻറെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കരുത്. വെറുംവയറ്റിൽ ചായയോ കാപ്പിയോ മാത്രമായി കുടിക്കരുത്. ബിസ്ക്കറ്റ്, ബ്രെഡ് എന്നിവയും വെറും വയറ്റിൽ നല്ലതല്ല.
ജങ്ക് ഫുഡ്സ് ,കോള, ടിൻ ഫുഡ്സ്, കവർ പലഹാരങ്ങൾ, മൈദ, ഡാൽഡ എന്നിവ പരമാവധി ഒഴിവാക്കണം.
നിറമുള്ളതും ബേക്കറി സാധനങ്ങളും പ്രിസർവേറ്റീവ് ചേർത്തവയും നല്ലതല്ല. ഇവയൊക്കെ രോഗത്തെ ഉണ്ടാക്കുന്നവയും പഠനത്തിലുള്ള ശ്രദ്ധ നശിപ്പിച്ചുകളയുന്നവയുമാണ്.
ബുദ്ധി വർദ്ധിക്കുവാൻ
ഏകാഗ്രതയോടെ പഠിക്കുക.
യോഗ ശീലിക്കുക.
പഠിച്ചത് ആവർത്തിച്ചു പഠിക്കുക
ആഹാരത്തിന്റെ കൂടെ നെയ്യ് ഉൾപ്പെടുത്തുക
പഠിക്കുവാൻ പ്രത്യേക സ്ഥലം ഉപയോഗിക്കുക
ബ്രഹ്മീഘൃതം, സാരസ്വതഘൃതം, സാരസ്വതാരിഷ്ടം തുടങ്ങിയവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക
ബ്രഹ്മിയുടെ നീര് ദിവസവും രാവിലെ 5 മില്ലി വീതം കഴിക്കുക
വായിക്കുമ്പോൾ
പുസ്തകം കണ്ണിൽ നിന്ന് 25 സെൻറീമീറ്റർ അകലെ പിടിക്കുക
മുകളിലെ കൺപോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തിൽ പുസ്തകം പിടിക്കുക
അക്ഷരങ്ങൾക്കും വാക്കുകൾക്കുമൊപ്പം തല ചലിപ്പിച്ച്,വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണുവാൻ ശ്രമിക്കാത്ത വിധത്തിൽ, ആയാസരഹിതമായി വായിക്കുക
വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലുപ്പം, ലാമിനേറ്റഡ് പേജുകളുടെ ഗ്ലെയർ ഇവ അനുകൂലമായ പുസ്തകങ്ങൾ മാത്രം വായിക്കുക
തീരെ കുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല
വായിക്കുന്ന ആളുടെ പുറകിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനുമേൽ ഒരു മുഖം നോക്കുന്ന കണ്ണാടി വെച്ചാൽ, അതിൽ കാണാത്തവിധം പുസ്തകം പിടിക്കുക
ടിവി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നിമറയുന്ന പ്രകാശവും കണ്ണുകൾക്ക് വളരെ ആയാസം ഉണ്ടാക്കും
കണ്ണട ഉപയോഗിക്കേണ്ടവർ ഇടയ്ക്കിടെ അവ ഒഴിവാക്കുന്നത് നല്ലതല്ല
കുറച്ചുനേരം വായിച്ചശേഷം അൽപനേരം കണ്ണടച്ച് ഇരിക്കുന്നതും ,വായിൽ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലതാണ്.
തലയിൽ തേയ്ക്കുന്ന എണ്ണ ഉള്ളംകാലിൽ കൂടി പുരട്ടിയാൽ നല്ലത്
മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ചേ മതിയാകൂ
തലവേദന
കുട്ടികളുടെ തലവേദനയ്ക്ക് പ്രധാനകാരണം കാഴ്ചക്കുറവായിരിക്കും.
ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ് , കിടന്നുള്ള വായന,അമിതമായ ടിവി കാണൽ, മൊബൈൽ ഉപയോഗിക്കൽ, ടെൻഷൻ എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
ശരിയായി നിവർന്നിരുന്ന് വായിക്കുവാനും എഴുതുവാനും ശീലിക്കുക
ടിവി ഏറെനേരം കാണുന്നതും, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വായിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നല്ലതല്ല.
ഭക്ഷണം
ഏറ്റവും പ്രധാനമായ പ്രഭാതഭക്ഷണത്തിന് സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുണ്ട്
വെറുംവയറ്റിൽ കാപ്പിയോ ചായയോ മാത്രമായി കുടിക്കരുത് .അധികമായി എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ ഉള്ളതും എണ്ണയിൽ വറുത്തതും നല്ലതല്ല
മൈദ പോലുള്ള നാരുകൾ കുറഞ്ഞ ആഹാരം ഉപയോഗിച്ചുള്ള ഭക്ഷണം ഒഴിവാക്കണം
വിശപ്പില്ലാത്ത സമയത്തും, അമിതമായും, കഴിച്ച ആഹാരം ദഹിക്കുന്നതിനു മുമ്പും വീണ്ടും ഭക്ഷിക്കരുത്
ഭക്ഷണത്തിന് രുചിക്കുറവുള്ളവർ മാത്രമേ അച്ചാർ ,തൈര് എന്നിവ ഉപയോഗിക്കാവൂ.
എന്നാൽ രാത്രിയിലോ പ്രത്യേകിച്ചും നിത്യവും തൈര് കഴിക്കുവാനും പാടില്ല.
സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിൽ സ്ഥിരമായി അച്ചാറും മുട്ടയും പാടില്ല
ഇടയ്ക്കൊക്കെ ആകുകയും ചെയ്യാം.
ടിഫിൻ ബോക്സിൽ മുക്കാൽ ഭാഗം മാത്രം ആഹാരം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം വായുസഞ്ചാരം ഉണ്ടായിരിക്കട്ടെ
ചൂടുള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ വച്ച് ഉപയോഗിക്കരുത്
ഏറെ തണുത്തതും നല്ല ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കണം
ശരിയായ ദഹനത്തിന് ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കണം.മെലിഞ്ഞവർ
ഭക്ഷണത്തിനു ശേഷവും, വണ്ണമുള്ളവർ ഭക്ഷണത്തിനു മുൻപും വെള്ളം കുടിക്കണം
ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കുവാൻ പാടില്ല
ആഹാരത്തോടൊപ്പം തണുപ്പിച്ച വെള്ളം കുടിച്ചാൽ ദഹനം കുറയും
ഇവയെല്ലാം ശ്രദ്ധിച്ച് ഇപ്പോഴേ തുടങ്ങിയാൽ നല്ല ആരോഗ്യത്തോടെ പഠിക്കുവാനും പരീക്ഷ എഴുതുവാനും നല്ല വിജയം കരസ്ഥമാക്കുവാനും സാധിക്കും.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ നാലുപേരെയും രണ്ടുമാസമായി കാണാനില്ലായിരുന്നു. താനെ ജില്ലയിലെ ഭിവാണ്ടിയിൽ നിന്നാണ് മഹാരാഷ്ട്രയെ ഞെട്ടിച്ച സംഭവം. 30 കാരിയായ രഞ്ജന ബംഗാരി, മക്കളായ ദർശന (12), രോഹിത് (9), രോഹിണി (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ശ്രീപാദിനും രണ്ടാംഭാര്യ സവിതയ്ക്കുമെതിരെ പീഡനത്തിനും അത്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശ്രീപാദും സവിതയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇരുവരും മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്.
രഞ്നയെ അറിയിക്കാതെ ശ്രീപാദ് സവിതയെ വിവാഹം കഴിക്കുകയും വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷമായി ശ്രീപാദും സവിതയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു. ഈ ബന്ധത്തെ പറ്റി രഞ്ജന അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ഒക്ടോബർ 20ന് ശ്രീപാദുമായി വഴക്കിട്ട് മൂന്നു കുട്ടികളുമായി രഞ്ജന വീട്ടിൽ നിന്ന് പോവുകയായിരുന്നുവെന്ന് താനെ റൂറൽ എസ്.പി വിക്രം ദേഷ്മാനെ അറിയിച്ചു.
രഞ്ജനയെയും കുട്ടികളെയും കാണാതായതോടെ ശ്രീപാദും മറ്റു ഗ്രാമവാസികളും തെരച്ചിൽ നടത്തി. 24 മണിക്കൂർ തിരച്ചിൽ നടത്തിയശേഷവും ഇവരെ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ ശ്രീപാദ് പൊലീസിൽ പരാതി നൽകിയിരുന്നു.
ജോജി തോമസ്
അടുത്ത കാലത്ത് കേരളരാഷ്ട്രീയത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവപരമ്പരകൾക്കാണ് സ്വർണ്ണ കള്ളക്കടത്തും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കാരണമായിരിക്കുന്നത്. ഇതിനിടയിലാണ് സ്പീക്കർ പി. രാമകൃഷ്ണന്റെ യു.കെ സന്ദർശനത്തെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ഒരു മഞ്ഞ ചാനലിൽ വാർത്ത വന്നത്. വാർത്തയിലെ ആരോപണം 2018 – ൽ നടന്ന യുക്മാ വള്ളംകളിയിൽ സ്പീക്കർ പി . രാമകൃഷ്ണൻ ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്നതാണെന്നും, സ്പീക്കറുടെ ബ്രിട്ടൺ സന്ദർശനം സ്വർണ്ണ കള്ളക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളതുമാണ്.
അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്റെ ശരി തെറ്റുകളിലേയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കില്ലെങ്കിലും വാർത്തയിലെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വള്ളംകളിയുടെ സംഘാടകരായ യുക്മാ ഭാരവാഹികൾ സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. യുക്മാ ഭാരവാഹികൾ സ്പീക്കറെ ക്ഷണിച്ചുകൊണ്ട് അയച്ച കത്താണ് വാർത്തയ്ക്കൊപ്പം നൽകുന്നത്. അതു കൂടാതെ യുക്മയുടെ വേദിയിലുണ്ടായിരുന്ന 15 മിനിറ്റ് ഒഴികെയുള്ള സമയങ്ങളിൽ സ്പീക്കർ അപ്രത്യക്ഷനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ യു.കെയിൽ സന്ദർശനവേളയിൽ മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്നും വിവിധ സംഘടനാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ മലയാളി സംഘടനയായ സമീക്ഷ യു.കെ യുടെ വാർഷിക പൊതുയോഗത്തിൽ സ്പീക്കർ പി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത വാർത്ത മലയാളം യുകെ ഉൾപ്പെടെയുള്ള യുകെയിലെ പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ ലിങ്ക്
https://malayalamuk.com/sameeksha-uk-meeting-2018/
യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഒരു പ്രമുഖ പരിപാടിയിൽ പി. രാമകൃഷ്ണൻ എന്ന വ്യക്തിയേയോ, രാഷ്ട്രീയക്കാരനെയോ അല്ല യു.കെ മലയാളികൾ ക്ഷണിച്ചത് മറിച്ച് എല്ലാവരും ബഹുമാനിക്കുന്ന ഭരണഘടനാ സ്ഥാനമായ കേരള സ്പീക്കറേയാണ്. അതിനാൽ തന്നെ സംസ്കാരശൂന്യമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതും, അട്ടഹാസം കൊണ്ട് പ്രകമ്പനം സൃഷ്ടിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ചിരിക്കുന്ന അവതാരകന്റെ ആരോപണങ്ങൾ മലയാളികളുടെ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. കാരണം അവരുടെ ഒരു പ്രധാനപ്പെട്ട പരിപാടിയുടെ വേദിയിലെ പ്രധാന വ്യക്തികളിലൊരാൾ സ്വർണകളളക്കടത്തിന്റെ തിരക്കുകൾക്കിടയിൽ വലിഞ്ഞുകയറി വന്നതായാണ് വാർത്തയുടെ ചുരുക്കം.
ഇതിനിടയിൽ പ്രസ്തുത വാർത്തയോടുള്ള യുക്മാ നേതൃത്വത്തിന്റെ പ്രതികരണവും സംശയാസ്പദമാണ്. വാർത്തയ്ക്കെതിരെ നിഷേധക്കുറിപ്പ് ഇറക്കാനോ, വിശദീകരണം നൽകാനോ യുക്മ നേതൃത്വം തയ്യാറായിട്ടില്ല. യുകെയിലെ പല പ്രമുഖ വ്യക്തികളും വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് യുക്മാ നേതൃത്വത്തെ സമീപിച്ചെങ്കിലും യുക്മയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല . വഴിയേ പോകുന്നവർക്ക് ഇടിച്ചുകയറാൻ ഉള്ള വേദിയാണോയെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംഘാടകർക്ക് ഉണ്ട്. യുക്മാ വേദികളിൽ കുമ്മനടി സാധാരണമാണെങ്കിലും കേരള നിയമസഭാ സ്പീക്കറെപ്പോലെ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ അതിലേയ്ക്ക് വലിച്ചിഴക്കുന്നതിലൂടെ കേരളത്തിലെ ജനാധിപത്യവ്യവസ്‌ഥിതിയുടെ ശ്രീകോവിലായ നിയമസഭയെയും കേരള ജനതയെയും അപമാനിക്കുകയാണ് ചെയ്യുന്നത്.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പേര് സലാര്‍ എന്നാണ്. ഇന്ത്യന്‍ സിനിമാലോകം ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് മലയാളികള്‍ക്ക് ഇരട്ടി കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്ത.
പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും അഭിനയിക്കും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നായിരുന്നു.
അതേസമയം, ബോക്സോഫീസുകളെ ഇളക്കിമറിച്ച ബാഹുബലിയുടെ വിജയത്തിന് പിന്നാലെ വന്‍ ഓഫറുകളാണ് പ്രഭാസിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കിടയിലെ ‘ബാഹുബലി’യുടെ കോളിളക്കം പ്രഭാസിന്റെ പ്രതിഫലവും വര്‍ധിപ്പിച്ചു. വരാനിരിക്കുന്ന നാല് ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആരാധകര്‍ ഞെട്ടും.
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ‘രാധേ ശ്യാം’, നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്‍േതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.
തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമായി. ഒടുവില്‍ പോലീസിനു നേരെയും മര്‍ദനം.
സിഎംഎസ് കോളജ് റോഡില്‍ ചാലുകുന്നിലാണു സംഭവം. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി സര്‍വകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നില്‍ കുഴിയില്‍ വീണത്. റോഡരികിലെ വീടിനോടു ചേര്‍ന്ന മതിലില്‍ ഇടിച്ചാണു കാര്‍ നിന്നത്.
പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ ഇതു കണ്ടു സഹായിക്കാന്‍ ഇറങ്ങി. കാര്‍ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരില്‍ ചിലര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി കുഴിയില്‍ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയര്‍ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം അടിപിടിയിലായി. ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യസംഘത്തിലെ 3 പേര്‍ ചേര്‍ന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.
ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ജോണ്‍ തോമസിനെ അക്രമികള്‍ കൈക്കു കടിച്ചു പരുക്കേല്‍പിച്ചു. ഒടുവില്‍ അക്രമികളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ബാങ്ക് ജീവനക്കാരന്‍ അയ്മനം പാണ്ഡവം വൈശാഖം വീട്ടില്‍ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈല്‍ കോടതി ജീവനക്കാരനുമായ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കല്‍ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
മദ്യപിച്ചു രാത്രി നഗരത്തില്‍ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പോലീസ് പറഞ്ഞു. പോലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പത്തിലധികം ആഢംബരകാറുകള്‍ സ്വന്തമാക്കിയ ഈ ഇന്ത്യന്‍ കോടീശ്വരന് പ്രായം 29 ആണ്. ഈ ചെറിയ വയസ്സില്‍ ലോകം കൊതിക്കുന്ന കോടികള്‍ വിലയുള്ള ആഢംബരകാറുകളാണ് ഡല്‍ഹി സ്വദേശിയായ പിയുഷ് നഗറിന്റെ ഗ്യാരേജില്‍ ഉള്ളത്.
ദുബായിയില്‍ ബിസിനസ് നടത്തുന്ന പിയുഷ്‌ന് ഗോസ്റ്റ്, ഫാന്റം സ്റ്റാന്‍ഡേര്‍ഡ്, റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ബെയ്‌സ് തുടങ്ങിയ റോള്‍സ് റോയ്‌സ് കാറുകളും കൂടാതെ ലംബോര്‍ഗിനി, ഫെരാരി തുടങ്ങി കോടികള്‍ വില വരുന്ന ആഢംബരകാറുകളും സ്വന്തമായിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 10 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ ആണ് കൂട്ടത്തിലെ ആഢംബര കാറുകളില്‍ ഒന്നാമന്‍.
പീയുഷ് തന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഇന്റീരിയറും കാര്‍പെറ്റുമെല്ലാം ചുവപ്പ് നിറത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത കള്ളിനല്‍, ഫാന്റം സീരീസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6, റോള്‍സ് റോയ്‌സ് ഡോണ്‍ തുടങ്ങിയ കാറുകള്‍ സൂക്ഷിച്ചുവെക്കുന്നത് പാര്‍ട്ടി ഹൗസിലാണ്. ലോകത്തിലെ ആഢംബരക്കാറുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒട്ടുമിക്കതും ഈ ഇരുപത്തിയൊന്‍പതുകാരന്റെ കൈകളിലുണ്ട്.