ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.
1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.
ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.
85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.
അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.
സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.
ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാക്ഷരങ്ങളുടെ “ഉള്ളോരം” റിലീസിങ്ങിന് ഒരുങ്ങുന്നു.
പ്രണയ ഭാവങ്ങൾ നിറഞ്ഞ കാല്പനികതയുടെ തലങ്ങളിലൂടെ ആസ്വാദകരിലേക്ക് കുളിരായി നിറയുകയാണ് “ഉള്ളോരം”..

ഗാനാസ്വാദകരുടെ പ്രിയങ്കരനായ കണ്ണൂർ ഷെരീഫ് ആലപിക്കുന്ന “ഉള്ളോരം” എന്ന വീഡിയോ ആൽബത്തിലെ ഗാനത്തിന്റെ രചന നിർവഹിച്ചത്”പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ…” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് രചന നിർവഹിച്ച സുരേഷ് രാമന്തളിയാണ്.

യു.കെ യിലെ കലാവേദികളിലെ നിറ സാന്നിധ്യമായ കീ ബോർഡ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമായ സന്തോഷ് നമ്പ്യാർ ആണ് ഈ ആൽബം ഗാനത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. എജി പ്രൊഡക്ഷന്റെ ബാനറിൽ അനീഷ് ജോർജ് മഴവിൽ സംഗീതമാണ് ആണ് ഈ വീഡിയോ ആൽബത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ എട്ടുവർഷമായി സംഗീത പ്രേമികളുടെ ഉള്ളിൽ കുളിർമഴ പെയ്യിച്ച മഴവിൽ സംഗീതത്തിന്റെ പ്രഥമ സംരഭത്തിന് യുകെയിലെ കല സാംസ്ക്കാരിക രംഗത്തുള്ളവർ ആശംസ അർപ്പിച്ചു കഴിഞ്ഞു .
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാലിൻ സോയ. മിനിസ്ക്രീനിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാലിൻ ആയിരുന്നു. പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ തടി കുറയ്ക്കുന്നതിന് വേണ്ടി താൻ നടത്തിയ ഒരു ശ്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. കീറ്റോ ഡയറ്റ് പരീക്ഷിച്ച സംഭവത്തെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ സുഹൃത്തുക്കൾ മൂലമാണ് താൻ ഇതിനെക്കുറിച്ച് അറിയുന്നത്. കുറച്ചു റിസ്ക് ഉള്ളതാണ് എങ്കിലും പെട്ടെന്ന് റിസൾട്ട് കിട്ടും എന്നതാണ് കീറ്റോ ഡയറ്റിൻ്റെ പ്രത്യേകത. ലോക്ക്ഡൗൺ സമയത്താണ് താരം ഇത് ആദ്യമായി പരീക്ഷിക്കുന്നത്. തടി കുറയ്ക്കാൻ മുൻപും പല ശ്രമങ്ങളും നടത്തിയിരുന്നു എങ്കിലും സമയവും സന്ദർഭവും ഒത്തുവന്നില്ല. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ധാരാളം സമയം ഉണ്ടല്ലോ എന്ന തോന്നലിലാണ് കീറ്റോ ഡയറ്റ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
വീട്ടിൽ അറിയിക്കാതെ ആയിരുന്നു താരം ഈ പരിശ്രമത്തിന് മുതിർന്നത്. എന്നാൽ 20 ദിവസം കഴിഞ്ഞപ്പോൾ താരത്തിനെ വീട്ടിൽ പൊക്കി. കീറ്റോ ഡയറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് താരത്തിന് അമ്മ മുന്നറിയിപ്പ് കൊടുത്തു. മുടികൊഴിച്ചിൽ, ക്ഷീണം എന്നിവയൊക്കെ ആയിരിക്കും സൈഡ് ഇഫക്റ്റുകൾ എന്നാണ് ഇൻറർനെറ്റിൽ പറയുന്നത്.
എന്നാൽ ഒരു ബംഗാളി നടിക്ക് കീറ്റോ ഡയറ്റ് പരീക്ഷിച്ച ശേഷം ദാരുണാന്ത്യം സംഭവിച്ച വാർത്ത മലയാള മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. മിഷ്ടി മുഖർജി എന്ന താരമാണ് ഇത്തരത്തിൽ മൺമറഞ്ഞത്. ഇതിനുശേഷമാണ് കീറ്റോ ഡയറ്റ് എത്രത്തോളം അപകടകരമാണ് എന്ന് സാധാരണക്കാർ മനസ്സിലാക്കുന്നത്.
ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.
വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ 7 പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.
ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.
ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.
ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഭാഷയുടെ വികാസ പരിണാമം, വ്യാകരണം, ഭാഷാശാസ്ത്രം, പ്രയോഗവിജ്ഞാനം, നിഘണ്ടു വിജ്ഞാനം എന്നീ മേഖലകളിലെ ആധികാരിക പഠനങ്ങളായ ഇരുപത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരമായ ഭാഷയുടെ വഴികൾ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലെ കല്ലറയ്ക്കൽ ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സിനു മുൻപിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഗ്രന്ഥകർത്താവായ ഡോ. ജോസഫ് സ്കറിയ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളഭാഷ അധ്യാപകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന ആളുമാണ്. മലയാള ഭാഷാ സ്നേഹികൾക്ക് നാളകളിൽ റഫറൻസിനായി ഉപയോഗിക്കാൻ ഉതകുന്ന വിധത്തിൽ ശാസ്ത്രീയപഠനങ്ങളാണ് ഭാഷയുടെ നാൾവഴികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തകപ്രകാശനവും പ്രഭാഷണവും നടത്തിയത് പ്രമുഖ ഭാഷ ചിന്തകനും നിരൂപകനുമായ ഡോ. സി. ജെ. ജോർജാണ്. ഒരു ഭാഷയ്ക്കുള്ളിൽ ജനിച്ചു വീഴുന്ന മനുഷ്യനെ രൂപപ്പെടുത്തുന്നത് ഭാഷയാണെന്നും, ചിലന്തിവലയ്ക്ക് സമാനമായ ഒരു വ്യവസ്ഥയിൽ മനുഷ്യൻ അകപ്പെടുകയാണെന്നും ഡോ. സി.ജെ ജോർജ് ചൂണ്ടിക്കാട്ടി. മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ജീവിതത്തിൽ ഭാഷയ്ക്കുള്ള സ്വാധീനം ഡോ. സി. ജെ ജോർജ് എടുത്തുപറഞ്ഞു. ഭാവി ഭാഷാ പഠനങ്ങൾക്കുള്ള ഉത്തമ റഫറൻസ് ഗ്രന്ഥമാണ് ഡോ. ജോസഫ് സ്കറിയയുടെ ഭാഷയുടെ വഴികൾ എന്ന് പുസ്തകപരിചയം നടത്തിയ കോഴിക്കോട് സർവകലാശാല അധ്യാപകനും, ഭാഷാ പണ്ഡിതനുമായ ഡോ. പി സോമനാഥൻ അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് മലയാളവിഭാഗം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി കോളേജ് പ്രിൻസിപ്പാൾ ഡോ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊ. സ്കറിയ സക്കറിയ ഉദ്ഘാടനം നിർവഹിക്കുകയും മലയാള വിഭാഗം തലവൻ ഡോ. പി. ആൻറണി സ്വാഗതം പറയുകയും ചെയ്തു.



അമേരിക്കയുടെ ചരിത്രത്തിൽ തന്നെ വിവാദങ്ങൾ ബാക്കിവെച്ച് അരങ്ങൊഴിയുന്ന പ്രസിഡന്റാണ് ട്രംപ്. പുതിയതായി പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ട്രംപ് പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേന്ന് ഇളയ മകൾ ടിഫനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23 ആ)ണു ഇരുപത്തിയേഴുകാരിയായ ടിഫനിയെ വിവാഹം ചെയ്യുന്നത്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ചാണു ടിഫനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചത്.
രണ്ടാം ഭാര്യ മാർല മേപ്പിഴൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫനി. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ.
പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ് പടയിറങ്ങിയത്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്‍റെ നേട്ടമായി എടുത്തു പറഞ്ഞു.
ഭർത്താവിന്റെ വിയോഗം പോലും തിരിച്ചറിയാനാവാത്ത വിധം തളർന്നുപോയിരിക്കുന്നു എഴുപത്തിയാറ്കാരിയായ അമ്മിണി. ഭർത്താവ് പൊടിയൻ മരണത്തിനു കീഴടങ്ങിയത് അറിയാതെ കോട്ടയം മെഡിക്കൽ കോളജിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഈ വൃദ്ധമാതാവ് നിശ്ശബ്ദയാണ്. കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വൃദ്ധ ദമ്പതികളുടെ ദാരുണാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അമ്മിണിക്ക് നടുവിനും കാലിനും വേദനയുണ്ടെന്നു മാത്രം ഡോക്ടറോടു പറഞ്ഞിരുന്നു. അതോടെ വിദഗ്ധ ചികിത്സയ്ക്കായി അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലേക്ക് നിർദേശിച്ചിരിക്കുകയാണ്. വീട്ടിലെ മറ്റു സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ വിശദമായ കൗൺസിലിങ് നടത്താനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും ഇന്നലെ വീട്ടിലെത്തുമ്പോൾ നായയുടെ അരികിൽ ഭക്ഷണം കൊടുക്കുന്ന വലിയ പാത്രം കണ്ടു. പക്ഷേ പൊടിയന്റെയും അമ്മിണിയുടെയും സമീപമുള്ളത് ഒരു ചെറിയ പാത്രത്തിൽ കുറച്ചു പഴകിയ ഭക്ഷണം മാത്രം.
നാട്ടുകാരെത്തുമ്പോൾ പാതിബോധത്തിലായിരുന്നു പൊടിയൻ. സമീപത്തെ കസേരയിൽ അമ്മിണി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ജോലി ചെയ്യാൻ ആരോഗ്യം ഇല്ലാതെ വന്നതോടെയാണ് ഇവർ അവഗണിക്കപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. പൊടിയന്റെ മരണം പട്ടിണി മൂലമെന്ന് അധികൃതർ ഉറപ്പിച്ചിട്ടില്ല.
ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുന്നു. പ്രാഥമിക നിഗമനം അനുസരിച്ച് പൊടിയന്റെ തൊണ്ടയിൽ നിന്നു ഭക്ഷണം താഴേക്കിറങ്ങിയതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമ്മിണിയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഷെൽറ്റൽ ഹോം കണ്ടെത്താൻ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.
സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.പി.ചന്ദ്രബോസ് ഇന്ന് വീട്ടിലെത്തി തെളിവെടുപ്പു നടത്തും. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സി.എ.സന്തോഷ്, പുഷ്പാംഗദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം, പഞ്ചായത്തംഗം സിനിമോൾ തടത്തിലാണ് പൊലീസിനെയും കൂട്ടി വീട്ടിലെത്തിയത്.
പിന്നാലെ നാട്ടുകാരുമെത്തി. പൊടിയനെയും അമ്മിണിയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം മാറ്റിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ അറിയിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി ജോ ബൈഡൻ. വൈറ്റ് ഹൗസിൽ എത്തിയ ബൈഡന്, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.
കോവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ബൈഡന് സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതും കർശനമാക്കി. ലോകാരോഗ്യസംഘടനയിൽനിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരാനും തീരുമാനിച്ചു.
ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ അന്ധാദുനില്‍ ദുല്‍ഖര്‍ സല്‍മാനെ ആദ്യം നായകനായി പരിഗണിച്ചിരുന്നു. പിന്നീടാണ് ആയുഷ്മാന്‍ ഖുരാന ഈ റോളിലെത്തുന്നത്. ബോളിവുഡിലെ മികച്ച ത്രില്ലര്‍ നഷ്ടമായെങ്കില്‍ ആര്‍.ബാല്‍ക്കിക്കൊപ്പം മറ്റൊരു ത്രില്ലറിലൂടെ വീണ്ടും ഹിന്ദി സ്‌ക്രീനിലെത്തുകയാണ് പുതുവര്‍ഷത്തില്‍ ഡി.ക്യു.
ചീനി കം, പാ, ഷമിതാബ്, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ പുതുശൈലി തീര്‍ത്ത ആര്‍ ബാല്‍ക്കിയുടെ രചനയിലും സംവിധാനത്തിലുമാണ് ത്രില്ലര്‍ ചിത്രം. ലോക്ക് ഡൗണില്‍ ബാല്‍ക്കി ഈ സിനിമയുടെ രചന പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇര്‍ഫാന്‍ ഖാനൊപ്പം കാര്‍വാന്‍, സോനം കപൂര്‍ നായികയായ സോയാ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രവുമാണ് ആര്‍.ബാല്‍ക്കിയുടേത്. സിനിമയുടെ നായികയെയും ടൈറ്റിലും ഉടന്‍ പ്രഖ്യാപിക്കും. 2021 ജനുവരി അവസാനത്തോടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
പൊലീസ് ഓഫീസറുടെ റോളിലാണ് ഈ ചിത്രത്തില്‍. ബോബി സഞ്ജയ് രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ നിര്‍മ്മാണം ദുല്‍ഖറിന്റെ വേഫെറര്‍ പ്രൊഡക്ഷന്‍സാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്, ബൃന്ദയുടെ ഹേയ് സിനാമി എന്നീ സിനിമകളാണ് ദുല്‍ഖര്‍ സല്‍മാന്റെ ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്ടുകള്‍.