ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി- മോദി ട്വീറ്റ് ചെയ്തു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു-എന്നായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.
കൊറോണ വൈറസ് വ്യാപനത്തിനിടെ വ്യാജവാർത്ത പ്രചരിപ്പിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ഗോപാൽ റോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്.
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിയിരുന്നു. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദർശൻ ഇപ്പോൾ.
“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം” പ്രിയദർശൻ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്
കൊറോണ വൈറസ് ബാധ അമേരിക്കയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ചൈനയില്‍ തുടങ്ങി യുറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നാശം വിതച്ച വൈറസിന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം അമേരിക്കയായിരിക്കയാണ്. ഇന്നലെ മാത്രം അമേരിക്കയില്‍ 1169 പേരാണ് മരിച്ചത്. അമേരിക്കയിലെ ആകെ മരണ സംഖ്യ 8100 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ 30 ദിവസത്തിനകം 3500 പേരാണ് മരിച്ചത്. സ്ഥിതി ഗതികള്‍ രൂക്ഷമാകുമ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടി കുടുതല്‍ ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ലോകത്തെമ്പാടുമായി ഇതിനകം 60,000 ആളുകളാണ് മരിച്ചത്.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍. തങ്ങളുടെ എയര്‍സ്പേസിലേക്ക് എയര്‍ ഇന്ത്യ വിമാനങ്ങളെ സ്വാഗതം ചെയ്യുകയും, ഈ ദുരിതകാലത്ത് വിമാനക്കമ്പനി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഏപ്രില്‍ രണ്ടിനാണ് സംഭവമുണ്ടായത്. ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും കൊണ്ട് മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടിലേക്ക് പറന്നുയര്‍ന്നതായിരുന്നു എയര്‍ഇന്ത്യ വിമാനം. വിമാനത്തില്‍ ദുരിതാശ്വാസ വസ്തുക്കളും ഉണ്ടായിരുന്നു. പാക് എയര്‍സ്പേസിലെത്തിയപ്പോള്‍ പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. അവിടെ നിന്നും വന്ന ആദ്യത്തെ വാക്കുകള്‍ പൈലറ്റുമാരെ അത്ഭുതപ്പെടുത്തി.
അവ ഇങ്ങനെയായിരുന്നു: “അസ്സലാമു അലൈക്കും. കറാച്ചി കണ്‍ട്രോള്‍ എയര്‍ ഇന്ത്യയുടെ റീലീഫ് ഫ്ലൈറ്റുകളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഫ്രാങ്ഫര്‍ട്ടിലേക്ക് റിലീഫ് സാധനങ്ങളുമായി പോകുന്ന വിമാനമാണോയെന്ന് ഉറപ്പാക്കുക,” അതേയെന്ന മറുപടി കിട്ടിയപ്പോള്‍ പാക് എടിസി ഇങ്ങനെ തുടര്‍ന്നു: “ഈ മഹാമാരിയുടെ കാലത്തും നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നല്ലത് വരട്ടെ.” പാക് എടിസി അവസാനിപ്പിച്ചു.
കറാച്ചിക്കടുത്തുള്ള പാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും പാകിസ്താന്‍ എടിസി നല്‍കി. ഇതുവഴി 15 മിനിറ്റുനേരത്തെ പറക്കല്‍ ലാഭിക്കാന്‍ എയര്‍ ഇന്ത്യക്കായി.
ഇതിനു ശേഷവും പാക് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം എയര്‍ ഇന്ത്യ വിമാനത്തിന് ലഭിച്ചു. ഇറാനുമായി അവര്‍ ബന്ധപ്പെടുകയും വിമാനത്തില്‍ നിന്നുള്ള സന്ദേശം നല്‍കുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം വിമാനങ്ങള്‍ കുറച്ചു മണിക്കൂറുകള്‍ തന്നെ ഇറാനില്‍ ചെലവിടേണ്ടതായി വരും. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അതിവേഗം അനുമതി ലഭിച്ചു. മാത്രവുമല്ല, ഒരു എളുപ്പവഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിച്ചതായും എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വ്യക്തമാക്കി.
ലോകമാമാകെ കോവിഡ് 19 പടർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം അമന്വേഷിക്കുന്നവർ രണ്ടനുമാനങ്ങളിലാണ് ചെന്നെത്തുന്നത്. ആദ്യത്തെ നിഗമന പ്രകാരം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബയോ സേഫ്റ്റി ലെവൽ നാലിലുള്‍പ്പെടുന്ന ജൈവ പരീക്ഷണശാലകളിൽ നിന്നും ഒരു കൈപ്പിഴയുടെ ഫലമായി ചോർന്നതാണ് ഈ വൈറസ് എന്നതാണ്. രണ്ടാമത്തെ അനുമാനം കുറേ കൂടി ഭാവനാത്മകമാണ്, ചൈനയ്ക്കു ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുവാനും തങ്ങളുടെ ശത്രു രാജ്യങ്ങളുടെ സാമ്പത്തിക, വ്യാവസായിക ശക്തി തകർക്കാനുമായി പരീക്ഷിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്നതാണത്.
ഈ രണ്ടു ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി പിന്തുണയ്ക്കാൻ ഒരുപാടുപേരുമുണ്ട്. എന്നാൽ ഈ “തെളിവുകൾക്കും വസ്തുതകൾക്കും” അപ്പുറം പ്രശ്നം ചൈന തന്നെയാണ്. അവരുടെ നിരന്തരമായ രഹസ്യാത്മകതയും, ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹവും പരിസ്ഥിതിയോടും ജീവനോടുമുള്ള അനാദരവുമാണ് പ്രശ്നം. അതിനോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൈവ പരീക്ഷണ ശാലകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധങ്ങൾ ഒരു മികച്ച യുദ്ധതന്ത്രമായി മനസിലാക്കി ലോകത്തെ കൂറ്റൻ ശക്തികളെല്ലാം ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്.
2002 ഇൽ സാർസ് രോഗം പടർന്നു തുടങ്ങിയതിനു ശേഷം ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ നിർമ്മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ശാസ്ത്ര അക്കാഡമിക്ക് ഇത്തരത്തിലുള്ള ഇരുപതു ലാബുകളുണ്ട്. അതിൽ വൈറോളജിയുമായി നേരിട്ടിടപെടുന്നത് ഈയൊരൊറ്റ ലാബാണ്. ഐ എസ് ഓ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഈ ലാബുകൾ മറ്റു ലാബുകളില്‍ ഉള്‍പ്പടെയുള്ള വിദഗ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവയാണ്. ലോക ജനതയെ വൈറസ് രോഗാണുബാധകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ആക്രമണവും പ്രതിരോധവും തമ്മിലുള്ള അതിർത്തി ഏറെ നേർത്തതും അവ്യക്തവുമാണെന്നതാണ്, യുദ്ധത്തിലേയും ജീവശാസ്ത്ര ഗവേഷണത്തിന്റെയും അവസ്ഥ.
സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങൾ. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാൻ സാധിക്കും. എന്നാൽ ജൈവായുധങ്ങൾ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിർത്തികളിലേക്കുൾപ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ, ഫ്രാൻസ്, ജർമനി, കാനഡ, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. ആന്ത്രാക്സ്, വസൂരി, ബോട്ടുലിനം തുടങ്ങി ഒരുകാലത്തു ലോകത്തെയാകെ കുഴപ്പത്തിലാക്കിയ പല രോഗങ്ങളുടെയും സാമ്പിളുകൾ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്.
ശാസ്ത്ര ഗവേഷങ്ങളിലൂടെ ഇത്തരം രോഗങ്ങൾക്കെതിരായുള്ള വാക്‌സിനുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും യുദ്ധത്തിൽ ഇത്തരം അണുക്കളുടെ ഉപയോഗത്തിന് ഏറെ കാലത്തെ ചരിത്രമുണ്ട്. ക്രിസ്തുവിനും അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ വിഷച്ചെടികളുപയോഗിച്ചു ശത്രുക്കളുടെ കിണറുകളിൽ വിഷം കലക്കുകയും, ഉപരോധത്തിൽ വച്ചിരിക്കുന്ന പ്രദേശത്തേക്ക് എലിപ്പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വലിച്ചെറിയുന്ന പതിവുമുണ്ടായിരുന്നു. രണ്ടാമത്തെ മാർഗം മനുഷ്യരാശി ഇതുവരെ ദര്‍ശിച്ച, ഭൂഖണ്ഡങ്ങളിലൂടെ പടർന്നു പിടിച്ച മഹാദുരന്തത്തിലാണ് കലാശിച്ചത്.
രണ്ടാം ലോക മഹായുദ്ധ കാലത്തു സോവിയറ്റ് പട്ടാളം തങ്ങളുടെ ശത്രുക്കളായ ജർമ്മൻ സേനയ്ക്കെതിരെ ടോളറമിയ എന്ന പേരിലുള്ള മാരക ബാക്റ്റീരിയ ഉപയോഗിക്കുകയുണ്ടായി. തൊലിപ്പുറമേ വൃണങ്ങളുണ്ടാകുന്നതും ശക്തമായ ഛർദിയും വയറിളക്കവുമുണ്ടാകുന്നതായിരുന്നു ഈ ജൈവായുധത്തിന്റെ സ്വഭാവം. ജപ്പാന്റെ ജൈവായുധ പരീക്ഷണങ്ങൾ ചൈനീസ് യുദ്ധത്തടവുകാർക്കു മേലെയും ചൈനീസ് നഗരങ്ങൾക്ക് മേലെയുമായിരുന്നു. എന്നാൽ അവ തിരിച്ചടിച്ചു ആയിരകണക്കിന് ജപ്പാൻകാരാണ് മരണപ്പെട്ടത്.
ചരിത്രപരമായ അനുഭവത്തിൽ നിന്ന് നമുക്കു മനസിലാകുന്ന ഒരു കാര്യമെന്തെന്നാൽ അധികാര പ്രമത്തത തലയ്ക്കു പിടിച്ച ഭരണകൂടങ്ങൾ സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഏതുമാർഗ്ഗവും സ്വീകരിക്കുമെന്നാണ്. പക്ഷെ ജൈവായുധങ്ങളുടെ ഉപയോഗം, അത് പ്രയോഗിച്ചവരെ തന്നെ തിരിഞ്ഞു കൊത്തുന്ന കാഴ്‌ചയാണ് നാം കണ്ടിട്ടുള്ളത്. ഒരൊറ്റ രാജ്യവും മറ്റുള്ളവരെ നശിപ്പിക്കാനായി സ്വന്തം ജനതയുടെ മേൽ തന്നെ ജൈവായുധം പ്രയോഗിക്കുമെന്നു കരുതാൻ വയ്യ. അതിനാൽ തന്നെ കൊറോണ ചൈന ലോകം കീഴടക്കാനായി നടത്തിയ ജൈവായുധമാണെന്ന വാദത്തിൽ കഴമ്പില്ല.
ഇനി രണ്ടാമത്തെ സാധ്യത ഇത്തരം പരീക്ഷണശാലകളിൽ നടക്കുന്ന അപകടങ്ങളാണ്. ജൈവായുധ പരീക്ഷണശാലകളുടെ നിലനിൽപ്പുതന്നെ രഹസ്യാത്മകമായതിനാൽ അപകടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളും ലഭ്യമല്ല.എന്നാൽ അപൂര്‍വ്വം ചില സംഭവങ്ങൾ. വെളിച്ചത്തുവന്നിട്ടുണ്ട്.
9/11 ആക്രമണത്തിനുശേഷം ശേഷം അമേരിക്കൻ മിലിറ്ററി ലാബിൽ സാർസ് രോഗാണു പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ രോഗാണുക്കളെ കത്തുകളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലെക്കും അയച്ചതിന്റെ ഫലമായിരുന്നു രണ്ടായിരത്തി രണ്ടിലെ സാർസ് ബാധ എന്ന് റൂട്ജേർസ് സർവകലാശാലയിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.
ഇത് പോലെ തന്നെ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി സുരക്ഷാനടപടികളിൽ വീഴ്‌ചവരുത്തിയ ഒരു ശാസ്ത്രജ്ഞനിലൂടെയായിരുന്നു പക്ഷിപ്പനി പടർന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ബയോ സേഫ്റ്റി ലെവൽ മൂന്നിലുള്ള പരീക്ഷണശാലയിൽ നടന്ന ഈ വീഴ്ചയുടെ ഫലമായി പക്ഷിപ്പനി വൈറസുകൾ H5N1 വൈറസുകളുമായി ചേർന്ന് അടുത്തുള്ള ഒരു വളർത്തുപക്ഷി കേന്ദ്രത്തിലെത്തുകയാണുണ്ടായത്.
യു എസ് സർക്കാരിന്റെ പല അന്വേഷണ റിപ്പോർട്ടുകളും ഇത്തരം സുരക്ഷാ വീഴ്ചകളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷയില്ലാത്ത ശീതീകരണ മുറികളിൽ സിപ്പ് ലോക്ക് ബാഗുകളിൽ സൂക്ഷിക്കുന്ന ആന്ത്രാക്സ് വൈറസ് സാമ്പിളുകളെയും പറ്റി ഈ അന്വേഷണങ്ങൾ തെളിവുകളിലൂടെ ചൂണ്ടികാണിക്കുന്നു. വൈറസുകൾ ഇടകലർന്നു ശക്തവും ജനിതകവ്യതിയാനം സംഭവിച്ചതുമായ പുതിയ രോഗാണുക്കൾ രൂപപെടുന്നതിനെ സംബന്ധിച്ച് പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന എബോള രോഗത്തിന് പിറകിൽ അമേരിക്കൻ പരീക്ഷണശാലകളാണെന്ന ആരോപണവും സജീവമാണ്.
മറ്റു രാജ്യങ്ങളുടെ കാര്യവും ആശാവഹമല്ല, രണ്ടായിരത്തി പത്തൊൻപതിലാണ് റഷ്യയിലെ നോവബ്രിസ്ക് പ്രവശിയിലുള്ള ലാബുകളൊന്നിൽ നടന്ന സ്ഫോടനത്തെകുറിച്ച അവരുടെ സർക്കാർ പുറംലോകത്തെയറിച്ചിത്. ലോകത്തു അന്യം നിന്നുപോയ വസൂരി എന്ന പകർച്ചവ്യാധിക്ക് കാരണമാവുന്ന വൈറസുകളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ടിടങ്ങളിൽ ഒന്നായിരുന്ന നോവേബ്രിസ്‌കിലെ ആ പരീക്ഷണശാല. മറ്റൊരു സംഭവത്തിൽ 1979ല്‍ സോവിയറ്റ് പരീക്ഷണശാലകളൊന്നിൽ നിന്നും ചോർന്ന വൈറസിന്റെ ജനിതക ഘടന വേർതിരിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് നാല്പതു വർഷത്തോളം സമയം വേണ്ടി വന്നു. നൂറിൽ കൂടുതൽ സുരക്ഷാവീഴ്ചകളാണ് ഇംഗ്ളണ്ടിൽ സ്ഥിതിചെയ്യുന്ന പരീക്ഷണശാലകളിൽ സംഭവിച്ചതായി വിശ്വാസകരമായ റിപ്പോർട്ടുകൾ പറയുന്നത്.
റിച്ചാർഡ് ഇബറൈറ്റിനെ പോലുള്ള വിദഗ്ദ്ദരുടെ അഭിപ്രായത്തിൽ ചൈനീസ് ലാബുകളിൽ നിന്നും ഇതിനുമുൻപും സാർസ് വൈറസ് ചോർന്നിട്ടുണ്ട്. വുഹാൻ ലാബുകൾ എത്ര സുരക്ഷിതമാണെന്നാലും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നർത്ഥം.
കൊറോണ വൈറസിന്റെ ഉത്ഭവം ലാബുകളിൽ നിന്നല്ലെന്നും മറിച്ചു പ്രകൃതിയിൽ നിന്നുമാണെന്നു വാദിച്ചുകൊണ്ടു നിരവധി ശാസ്ത്രജ്ഞർ വുഹാൻ ലാബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യാത്മകവും അതാര്യവുമായ ചൈനീസ് സംവിധാനവും, ജനാധിപത്യത്തിന് ഒരിക്കലും നിരക്കാത്ത അവരുടെ അധികാരശ്രേണികളും സംശയങ്ങൾ അവസാനിപ്പിക്കുവാൻ സഹായിക്കുന്നില്ല. ഇത്തരം സുരക്ഷാ വീഴ്ചകളെയും നടപടികളെയും പൊതുവിൽ വിമർശിക്കുവാൻ ചൈനയിൽ നിർവാഹമില്ല. ലി വെൺലി ലാങ് എന്ന ഡോക്ടറുടെ മരണവും, ഇതിനു മുൻപ് വിമര്‍ശനമുന്നയിച്ച മറ്റൊരു ശാസ്ത്രഞ്ജന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരിയുടെയും തിരോധാനവും അതാണ് വ്യക്തമാകുന്നത്. ഇതിനോടൊപ്പം തന്നെ ചൈന നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സംഘവും ശക്തമാണ്. ലോകാരോഗ്യ സംഘടനാ കോറോണയെ ആദ്യ ഘട്ടത്തിൽ വലിയ കാര്യമായെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനുവരി പകുതി വരെ ഇതൊരു പകർച്ചവ്യാധിയല്ലെന്ന ചൈനീസ് നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയായിരു ലോകാരോഗ്യസംഘടന അധികൃതർ.
ഇതുപോലെ തന്നെ പരിസ്ഥിതിക്കു തന്നെ അപകടകരമായ ചൈനീസ് ഭക്ഷണരീതികളും “മരുന്നുകളും” -പ്രത്യേകിച്ച് ലൈംഗികോത്തേജനൗഷധങ്ങൾ- ഇവ രണ്ടും ചേർന്ന് കൊറോണ വൈറസ് പടർച്ചയോടൊപ്പം ചേരുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടു തന്നെ കാണണം. ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചിട്ടും ശക്തമായ ഒരന്വേഷണത്തിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഒഴിഞ്ഞു മാറാൻ ചൈനയ്ക്കു സാധിക്കും. എന്നാൽ അത് മാത്രം മതിയോ. കൊറോണ ലോക സാഹചര്യത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്, അങ്ങനെ രൂപപ്പെട്ട സഹചര്യത്തിൽ നാം സുരക്ഷിതരായിരിക്കണമെങ്കിൽ ചൈന തങ്ങളുടെ പരീക്ഷണശാലകൾ അന്തർദേശീയ ഏജൻസികൾക്കു മുന്നിൽ പരിശോധനയ്ക്കായി തുറന്നുവയ്ക്കണം. ചൈനയോടൊപ്പം മറ്റുരാജ്യങ്ങളും ജൈവായുധങ്ങൾ എന്ന സങ്കല്പത്തിൽ നിന്നുമാറി നിന്നുകൊണ്ട് ജൈവായുധങ്ങൾ നിരോധിച്ചിരിക്കുന്ന ജൈവായുധ വിരുദ്ധ കൺവെൻഷന്റെ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയ്യാറാകണം.
ഡൊണാൾഡ് ട്രംപ് ‘ചൈനീസ് വൈറസ്’ എന്ന് വിളിച്ച കൊറോണയുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തണം തുടങ്ങിയ ഒഴുക്കൻ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരു നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതൊരു സാധാരണ നയതന്ത്ര രീതിയാണ്. എന്നാൽ അതിനുമപ്പുറം ബാധിക്കപ്പെട്ട മറ്റു രാജ്യങ്ങളുടെ കൂടെ ചേർന്ന് ശബ്ദമുയർത്തേണ്ടതുണ്ട്. ചൈനയുടെ അയൽക്കാരെന്ന നിലയിൽ അവിടെ നിന്നുള്ള അടുത്ത വിപത്തിന്റെ ആദ്യത്തെ ഇരകൾ ഇന്ത്യയായേക്കാം. ഇതിനു യാതൊരു പ്രതികരണവുമില്ലാതെ നിഷ്കളങ്ക ഭാവത്തിലിരിക്കാനാണ് ചൈനയുടെ ഭാവമെങ്കിൽ, അവിടെ നിന്ന് തന്നെ അടുത്ത മഹാമാരിയും പൊട്ടിപുറപ്പെടുമെന്നുറപ്പിക്കാം.
ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 3000 കടന്നു. ഇതുവരെ 3072 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണം 75 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 601 കേസുകളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച 19 മരണമടക്കം 900 കേസുകളാണുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. 1043 കേസുകള്‍ നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളന്തില്‍ പങ്കെടുത്തവരാണ്.
മഹാരാഷ്ട്രയില്‍ 537 കേസുകളും തമിഴ്‌നാട്ടില്‍ 411 കേസുകളും ഡല്‍ഹിയില്‍ 386 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം 295, രാജസ്ഥാന്‍ 179, ഉത്തര്‍പ്രദേശ് 174, ആന്ധ്രപ്രദേശ് 161, തെലങ്കാന 158 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ കണക്കുകള്‍. കര്‍ണാടകയില്‍ 128 കേസുകളും ഗുജറാത്തില്‍ 105 കേസുകളും മധ്യപ്രദേശില്‍ 104 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ പുതുതായി 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ സര്‍ ഗംഗാറാം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈന്‍ ചെയ്തു.
183 പേരെ ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. നിസാമുദ്ദീന്‍ മര്‍ക്കസിലുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതോടെ കേസുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. ഇതുവരെ 1023 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ ഇന്ന് രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കൊവിഡ് കേസുകള്‍ മൂന്നായി. 10 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, അഞ്ച് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന, ജനസാന്ദ്രതയേറിയ മേഖലയാണ് ധാരാവി. ഇവിടെ 70 ശതമാനത്തിലേറെ പേര്‍ ഉപയോഗിക്കുന്നത് പൊതുകക്കൂസാണ്.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
ബ്രിട്ടണില്‍ മരണം 4313 കടന്നു. 708 പേര്‍ 24 മണിക്കൂറിനുള്ളില്‍..
ലോകത്ത് ആകെ മരണം 60,887. രോഗം സ്ഥിരീകരിച്ചത് 11,40,327. രോഗവിമുക്തരായവര്‍ 2,33,930.
ബ്രൈറ്റണ്‍ ബീച്ചില്‍ BBQ ചെയ്യാന്‍ബ്രിട്ടീഷ് കപ്പിള്‍സ് എത്തിയത് പരിതാപകരം. അപകടത്തിന്റെ ഗൗരവം മനസ്സിലാകാതെ പ്രാദേശീകര്‍ ആഘോഷം തുടരുകയാണ്. സോഷ്യല്‍ കോണ്‍ടാക്ട് തടയാന്‍ ശ്രമിച്ച പോലീസിനോട് തട്ടികയറുകയാണ് ഇവര്‍ ചെയ്തത്.. ഇനിയും പേടിക്കാതെ ബ്രിട്ടണിലെ പ്രാദേശികരുടെ ആഘോഷം തുടരുകയാണിപ്പോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.
ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.
ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.
വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.