പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ച നടി സായ് പല്ലവിയുടെ പ്രതിഫലം തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളെക്കാൾ കൂടുതൽ. പ്രേമത്തിന് ശേഷം കൂടുതൽ സിനിമകൾ ചെയ്യേണ്ട തീരുമാനിച്ച സായി പല്ലവി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം വളരെക്കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച സായ് പല്ലവിയുടെ ആദ്യകാല പ്രതിഫലം അമ്പത് ലക്ഷം രൂപയായിരുന്നു.
എന്നാല്‍ നടി വീണ്ടും പ്രതിഫലം വർദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങൾ ഉയരുമ്പോഴാണ് സായിയുടെ പുതിയ നീക്കം. നിലവിൽ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്. ശർവാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നയൻതാര, തമന്ന, സമാന്ത, കാജല്‍ അഗർവാൾ എന്നിവരുടെ താരപദവിയിലേക്ക് സായി പല്ലവിയും എത്തി.
സിനിമാരംഗത്തെത്തി രണ്ടുവർഷം കൊണ്ടാണ് സായി പല്ലവി മുൻനിരയിലെത്തുന്നത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന കരുവാണ് സായിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സൂര്യ–സെൽവരാഘവൻ പ്രോജക്ട്, മാരി 2 എന്നിവയാണ് സായിയുടെ പുതിയ ചിത്രങ്ങൾ.
കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയമലംഘനത്തിന് ചുമത്തിയിരിക്കുന്നത് ഒന്നര ലക്ഷം രൂപയിലേറെ വരുന്ന തുകയുടെ പിഴ. രണ്ട് വാഹനങ്ങള്‍ക്കാണ് ഇത്രയും തുക പിഴയിട്ടിരിക്കുന്നത്. കെഎല്‍ 1 ബി ക്യു 8035 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം 59 തവണ നിയമലംഘനം നടത്തിയതായാണ് ഗതാഗത വകുപ്പിന്റെ കണക്ക്. കെ എല്‍ 1 ബി ക്യു 7563 എന്ന നമ്പറിലുള്ള വാഹനം 38 തവണ നിയമലംഘനം നടത്തിയിട്ടുണ്ട്.
ആദ്യ വാഹനത്തിന് 86,200 രൂപയും രണ്ടാമത്തേതിന് 56,200 രൂപയുമാണ് പിഴയായി അടക്കേണ്ടത്. അമിത വേഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. മോട്ടോര്‍വാഹന ചട്ടത്തിലെ 183-ാം വകുപ്പ് അനുസരിച്ച് ആദ്യത്തെ നിയമലംഘനത്തിന് ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറില്‍ നിന്ന് 1000 രൂപയും ഉടമയില്‍ നിന്ന് 500 രൂപയുമാണ് ഈടാക്കുന്നത്.
ഇപ്രകാരം രണ്ടു വാഹനങ്ങള്‍ നടത്തിയ നിയമലംഘനങ്ങളില്‍ നിന്നായി 1,42,400 രൂപയാണ് മൊത്തം പിഴത്തുക. പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീല
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം പെന്‍ഷന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ഇവരുടെ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.
അതേസമയം ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുത്തിരിന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ഏതാണ്ട് 284 കോടി രൂപയോളം സഹകരണ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനായി അനുവദിക്കും. ഏതാണ്ട് 15 ഓളം പേരാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തതെന്നാണ് കെസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക്.
കൊല്ലം കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. സോഷ്യല്‍ മീഡിയകളില്‍ തെറിവിളികളുമായാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സംഘ് പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിതരാക്കുന്ന തരത്തില്‍ ഒന്നും തന്നെ കുരീപ്പുഴ പറയുന്നില്ല.
സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലെയെന്ന് തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ കുരിപ്പുഴ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോയുടെ താഴെ രൂക്ഷമായി തെറിവിളിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്യുന്നത്.
വിഡിയോയിലെ പ്രസംഗത്തില്‍ കുരിപ്പുഴ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ;
സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യസങ്കല്‍പ്പമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കില്‍ നല്ലതാണ്. മാപ്പിളരാമായണത്തില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുന്ന കഥ പറയുന്നുണ്ട്. രാവണന്‍ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാന്‍ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്‍പ്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സര്‍പ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്‍പ്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു.
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ 18കാരി കുത്തിവെയ്പിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ അവശയായ ഇടക്കൊച്ചി പൊതുശ്മശാനത്തിനു സമീപം പുളിക്കപ്പറമ്ബില്‍ സുധീറിന്റെ മകള്‍ ഐശ്വര്യാദേവി(18) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കരുവേലിപ്പടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവാഴ്ച രാവിലെ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ റൂമിലേക്ക് കയറ്റി പെണ്‍കുട്ടിക്ക് കുത്തിവയ്പ്പ് നടത്തിയിരുന്നു. ഇതോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ബന്ധുക്കളും ആശുപത്രിയിലുള്ള മറ്റു രോഗികളും ബഹളം വച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി ബുധനാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സിനിമ ലോകത്തെ കാസ്റ്റിങ് കൗച്ച് പീഡനത്തെ കുറിച്ച് ഇതിനോടകം പല പ്രമുഖ നായികമാരും വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ സഹിക്കേണ്ടി വരുന്ന പലതരത്തിലുള്ള പീഡനങ്ങളുമുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് പലരും ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. സിനിമ ലോകത്തേക്ക് കടക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിദ്യ ബാലനും വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ ചിത്രമായ തുംഹരി സുലുവിന്റെ വിജയാഘോഷത്തിനിടെയാണ് ഇരുപതാം വയസ്സില്‍ നേരിട്ട ആ ലൈംഗിക നോട്ടത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയത്.
തന്റെ 20-ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ വ്യക്തമാക്കിയത്. ടിവി ഷോയുടെ ഓഡിഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും സ്വീകരിച്ചില്ല എന്ന് വിദ്യ ബാലന്‍ വെളിപ്പെടുത്തി.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ മേഖലകളലിലും കൂടുതലാണ്. സിനിമാ മേഖലയില്‍ അതല്പം കൂടുതലാണ് വിദ്യാബാലന്‍ പറഞ്ഞു. എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നന് വിദ്യ ബാലന്‍ പറയുന്നു.
പാലക്കാട്ടുകാരിയായ വിദ്യ ബാലന്‍ ചക്രം എന്ന മലയാള സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങിയത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം പാതിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് കളരി വിക്രമന്‍ എന്ന ചിത്രം ചെയ്തുവെങ്കിലും അതും റിലീസായില്ല. ബെഗാളി ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡ് ചിത്രത്തിലെത്തുന്നത്. പരിണീത എന്ന ആദ്യ ഹിന്ദി ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. ലത എന്ന കേന്ദ്ര നായികയായിട്ടാണ് വിദ്യ എത്തിയത്. ചിത്രത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.
പിന്നീട് ഹിന്ദിയില്‍ വിദ്യ നിലയുറപ്പിയ്ക്കുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്തു. ലഖേ രഹോ മുന്ന ഭായ്, ഗുരു, സലാം ഇ ഇഷ്‌ക്, ഏകലവ്യ, ഹേ ഭായ്, ഭൂല്‍ ബൂലയ്യ, ഹല്ല ബോല്‍, കിസ്മത്ത് കനക്ഷന്‍, പാ, ഇഷ്‌കിയ, ഡേര്‍ട്ടി പിക്ചര്‍, കഹാനി, ഫെരാരി കി സവാരി, തുടങ്ങി വിദ്യ അഭിനയച്ച ചിത്രങ്ങളെല്ലാം ഹിറ്റായി.
ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ തുര്‍ക്കി സ്വദേശി പിടിയില്‍. കബാബ് ഷെഫ് ആയ ഇസാ യാസ്ഗിയാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സിയുടെ പിടിയിലായത്. 1,000 പൗണ്ട് പ്രതിഫലം വാങ്ങി തുര്‍ക്കി സ്വദേശികളാണ് തട്ടിപ്പ് നടത്താന്‍ സഹായിച്ചതെന്ന് യാസ്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്റ്റാഫോഡ്ഷയര്‍, കോബ്രിഡ്ജില്‍ താമസിച്ചു വരുന്ന യാസ്ഗിക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. യാസ്ഗി ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് 12 മാസത്തെ സാമൂഹിക സേവനവും 180 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 185 പൗണ്ട് കോടതി ചെലവും 85 പൗണ്ട് വിക്റ്റിം സര്‍ച്ചാര്‍ജും അടക്കണം.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ അറിയില്ലെന്നത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഡാല്‍ട്ടണ്‍ പറഞ്ഞു. നോര്‍ത്ത് സ്റ്റാഫോഡ്‌ഷെയറിലെ ജസ്റ്റിസ് സെന്ററില്‍ നടന്ന വിചാരണയില്‍ യാസ്ഗി കെന്റിലെ ചാത്താമില്‍ നടന്ന ടെസ്റ്റിലും സ്റ്റാഫ്‌സിലെ ഹാന്‍ലിയിലും നടന്ന ടെസ്റ്റിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ യാസ്ഗി ടെസ്റ്റിനായി നല്‍കിയ ഹെഡ് ഫോണിനുള്ളില്‍ വെച്ച് ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ മോയിറ ബെല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ തട്ടിപ്പ് യാസ്ഗി നടത്തിയത്.
ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യാസ്ഗി മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ സ്റ്റാഫ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വെയിസ്റ്റ് ബാന്‍ഡില്‍ നിന്ന് എന്തോ ഉപകരണം ഹെഡ്‌ഫോണില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റാഫ് അംഗം പരിശോധിച്ചപ്പോള്‍ അത് ബ്ലൂടുത്ത് ഡിവൈസാണെന്ന് മനസ്സിലാകുകയായിരുന്നു. തുര്‍ക്കി കുടിയേറ്റക്കാരാണ് പരീക്ഷ വിജയിക്കാന്‍ ഇങ്ങനെയൊരു എളുപ്പമാര്‍ഗമുണ്ടെന്ന് പറഞ്ഞുതന്നതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ഹ്രസ്വ ചിത്രം വൈറലാവുന്നു. ദ്വിമുഖം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ പശ്ചാത്തലമാക്കി കഥ പറയുന്നു. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ. തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ചിത്രത്തിന്റെ പ്രമേയം അതീവ പ്രാധാന്യമുള്ളതാണ്. സ്ത്രീ ഭാര്യയോ വേശ്യയോ കാമുകിയോ ആരുമായിക്കൊളളട്ടെ, അവരുടെ ‘നോ’ എന്ന വാക്കിനെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന് ഉണ്ടാവേണ്ടതുണ്ടെന്ന് ചിത്രം പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മ്മിച്ച ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുബൈ പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിഥിന്‍ ശിഷോഡെന്ന യുവാവ് അറസ്റ്റിലായത്. ഇയാള്‍ സോഫറ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ഇയാള്‍ ക്രിയേറ്റ് ചെയ്ത സാറയുടെ വ്യാജ അക്കൗണ്ട് വഴി എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരമാര്‍ശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സാറയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആളിനെ പൊലീസ് പിടികൂടിയിരുന്നു. മുബൈ- പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഫോണില്‍ ശല്യപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്തത്.