ലോകത്തിലെ ഏറ്റവും വിലയേറിയ ലൈംഗിക തൊഴിലാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? ലിത്വാനിയക്കാരിയായ 21 കാരിയാണ് ഈ സുന്ദരി. ജര്‍മനിയിലെ കുപ്രസിദ്ധമായ സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് ഏജന്‍സിക്ക് വേണ്ടിയാണീ സുന്ദരി പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി കന്യകമാരാണ് ഈ ഏജന്‍സിയിലൂടെ വന്‍ തുകയ്ക്ക് തങ്ങളുടെ കന്യകാത്വം ലേലം ചെയ്യുന്നത്. അവ വാങ്ങാന്‍ ബിസിനസ്മാന്മാരും സെലിബ്രിറ്റികളും വരി നില്‍ക്കുകയുമാണ്. ഒരു രാത്രിക്ക് ഇവര്‍ക്ക് കൊടുക്കേണ്ടുന്ന വില 9000 പൗണ്ടാണ്. തന്റെ കസ്റ്റമര്‍മാരില്‍ 50 ശതമാനം പേര്‍ ബിസിനസ് പ്രമുഖരും 50 ശതമാനം പേര്‍ ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്നും അന്ന പറയുന്നു.
രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ താനുമായി 30 ഹോളിവുഡ് താരങ്ങള്‍ കിടക്ക പങ്കിട്ടുവെന്നും ഈ ലൈംഗിക തൊഴിലാളി വെളിപ്പെടുത്തുന്നു. ഇവരില്‍ രണ്ട് പേര്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചവരുമാണ്. ലിത്വാനിയക്കാരിയാണെങ്കിലും അന്ന നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്. ജര്‍മനിയിലെ ജാന്‍ സാകോ ബില്‍സ്‌കിയാണ് കുപ്രസിദ്ധമായ സിന്‍ഡ്രല്ല സെ്കോര്‍ട്സ് വെബ്സൈറ്റ് നടത്തുന്നത്. ഈ സൈറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുന്ദരിമാരെ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സിന്‍ഡ്രല്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണം. ഉറപ്പിച്ച തുകയുടെ 40 ശതമാനം ഇത്തരത്തില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ സുന്ദരിമാരെ നേരിട്ട് കാണാന്‍ സാധിക്കുകയുള്ളൂ.
പ്രശസ്തരായ യൂറോപ്യന്‍ ഫുട്ബോളര്‍മാരടക്കം നിരവധി പേര്‍ക്കൊപ്പം അന്തിയുറങ്ങി വന്‍തുക നേടിയെടുത്തുവെന്നാണ് അന്ന അവകാശപ്പെടുന്നത്. 30,000 പൗണ്ട് വിലയുള്ള ഹെര്‍മെസ് ബിര്‍കിന്‍ ബാഗാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്നും അന്ന പറയുന്നു. ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഒരു പ്രമുഖ ഹോളിവുഡ് നടന്‍ തന്റെ കസ്റ്റമറായി എത്തിയത് യുവതി വിവരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹം തന്നെ സന്ദര്‍ശിക്കാറുണ്ട്. തുടര്‍ന്ന് ഉടന്‍ തന്നെ പ്രതിഫലവും നല്‍കും. കൂടാതെ തനിക്ക് ഷോപ്പിംഗിനും വാടകക്കുമുള്ള പണം നല്‍കിയും അദ്ദേഹം ‘ഷുഗര്‍ഡാഡി’യായി പ്രവര്‍ത്തിക്കാറുണ്ടെന്നും അന്ന തുറന്ന് പറയുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാളുമായുള്ള ബന്ധം അന്ന തുടര്‍ന്ന് വരുന്നുണ്ട്. അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും അന്ന നന്ദിയോടെ സ്മരിക്കുന്നു.
കൂടാതെ ഓരോ രണ്ട് മാസം കൂടുന്തോറും മറ്റൊരു ഹോളിവുഡ് നടനും അന്നയെ സന്ദര്‍ശിക്കാറുണ്ട്. ജനകീയമായ നെറ്റ്ഫിക്സ് പരമ്പരയിലൂടെ വളരെ പ്രശസ്തനായ അഭിനേതാവായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. താന്‍ അടുത്തിടെ അബുദാബിയില്‍ ഗ്രാന്‍ഡ് പ്രിക്സിന്റെ ഭാഗമായി നിരവധി പ്രമുഖര്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്നാണ് ഈ യുവതി ദി സണ്‍ ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഡാവോസില്‍ വച്ച് നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖരെ സന്തോഷിപ്പിക്കാന്‍ അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണീ വിലയേറിയ സുന്ദരിയായ അന്ന.
പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ, പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഈ വാര്‍ത്തയോടുള്ള പ്രതികരണമായിട്ടാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.
പിണറായി വിജയന്‍ നോട്ടത്തിലും ഭാവത്തിലും പ്രവൃത്തിയിലും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് പോലെയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. നേരത്തെ സാമ്രാജ്യത്വ ശക്തികളായ അമേരിക്കക്കെതിരെ കിമ്മിന്റെ ഉത്തരകൊറിയ നടത്തുന്ന ചെറുത്ത് നില്‍പ്പ് കമ്യൂണിസ്റ്റ് ചൈനയേക്കാള്‍ വലുതെന്നായിരുന്നു പിണറായിയുടെ പ്രശംസ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഉത്തരകൊറിയയെ പ്രശംസിച്ച പിണറായിയുടെ വാക്കുകള്‍ക്ക് കിമ്മിന്റെ അതേസ്വരമാണെന്ന് കേന്ദ്രമന്ത്രി ആരോപിക്കുന്നു.
ഉത്തരകൊറിയയിലെ വിമത ശബ്ദങ്ങളോട് കിം ചെയ്യുന്നപോലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയാണ് സി.പി.ഐഎം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
മരിച്ചെന്ന് മൂന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കിടത്തിയ ടേബിളില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന വാര്‍ത്ത ഇതിന് മുന്‍പ് കേട്ടിട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്. സ്പെയിനില്‍ ആണ് മരിച്ചെന്ന് കരുതിയ ആള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ വില്ലബോന ജയിലിലെ തടവ് പുള്ളിയായ ഗോണ്‍സാലോ മൊണ്‍ടോയ എന്ന ഇരുപത്തിയൊന്‍പത്കാരനാണ് ഈ അവിശ്വസനീയ കഥയിലെ നായകന്‍.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് ഗോണ്‍സാലോയെ സ്വന്തം സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പതിവ് അസംബ്ലിക്ക് ഗോണ്‍സാലോ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അനക്കമില്ലാതെ സെല്ലില്‍ കിടക്കുന്നത് കണ്ടത്. പരിശോധനയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ജയില്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തി. ഗോണ്‍സാലോ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്തു. ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ഡോക്ടര്‍മാര്‍ കൂടി ശരി വച്ചതോടെ ഇയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ എത്തിച്ച ഗോണ്‍സാലോയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഓട്ടോപ്സി എടുക്കുന്നതിനുള്ള മാര്‍ക്കിംഗുകളും നടത്തിയ ശേഷം മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന ബാഗിലാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി വച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അവിടെ എത്തിയ മറ്റൊരു ഡോക്ടര്‍ ആണ് ആരോ കൂര്‍ക്കം വലിക്കുന്നത് പോലുള്ള ശബ്ദം കേട്ടതും ബാഗ് തുറന്ന് പരിശോധിക്കുന്നതും.
ഗോണ്‍സാലോ മരിച്ചു എന്ന് അറിയിച്ചതനുസരിച്ച് ബോഡി ഏറ്റു വാങ്ങാന്‍ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം മാര്‍ക്കിംഗുകളുമായി ടേബിളില്‍ കിടന്ന ഗോണ്‍സാലോ ഭാര്യ എവിടെ എന്നന്വേഷിക്കുന്നത് കേട്ട ഇവരും നടുങ്ങി.
ശരീരഭാഗങ്ങള്‍ മൃതതുല്യമായ അവസ്ഥയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത കാറ്റലപ്സി എന്ന അവസ്ഥയില്‍ ആയിരുന്നു ഗോണ്‍സാലോ എന്നും അത് കൊണ്ടാണ് ആദ്യം പരിശോധിച്ച ഡോക്ടര്‍ക്ക് ഇയാള്‍ക്ക് ജീവനുണ്ട് എന്ന് മനസ്സിലാകാതെ ഇരുന്നത് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടയിടത്ത് പിന്നീടുള്ള രണ്ട് പേരും ആദ്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുക മാത്രമാണ് ഉണ്ടായത്.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആരുമില്ലാത്ത മുറിയില്‍ കയറി വാട്‌സ്ആപ്പ് കോളില്‍ വരണം, വയറു കാണിക്കണം, അടിവസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കണം… ജോലിക്കുള്ള ഇന്റര്‍വ്യു എന്നുപറഞ്ഞു വിളിച്ചയാള്‍ തന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാണിച്ചത് ഇങ്ങനെയാണ്. ചെന്നൈ സ്വദേശിനിയായ ബ്ലോഗര്‍ നമ്യയ്ക്കാണ് ഇതുപോലൊരു ദുരനുഭവം ഉണ്ടായത്. തനിക്ക് നേരിട്ട അപമാനം ഈ പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. സങ്കേതികവിദ്യ വികസിച്ചതോടെ ഒട്ടുമിക്ക കമ്പനികളും ജോലിക്കുള്ള ഇന്റര്‍വ്യൂ ഫോണില്‍ കൂടി നടത്താറുണ്ട്.
ഇവയില്‍ പലതും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താനുള്ള ചതിക്കുഴികള്‍ ആയിരിക്കും. പലരും ഇതറിയാതെ അബദ്ധങ്ങളില്‍ ചെന്നു വീഴാറുണ്ട്. ഇവിടെ തനിക്കുണ്ടായ അനുഭവം ഒരോ പെണ്‍കുട്ടികള്‍ക്കും ഉള്ള മുന്നറിയിപ്പാണെന്ന് ബ്ലോഗര്‍ കൂടിയായ നമ്യ പറയുന്നു. തുടക്കം മുതലേ വിളിച്ചയാളുടെ സംസാരരീതി ഒട്ടും നല്ലതായിരുന്നില്ല. ഇതോടെ നമ്യ ഇയാളുടെ കോള്‍ റെക്കേര്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണ് എന്നു പറഞ്ഞായിരുന്നു ഇവര്‍ ആദ്യം വിളിച്ചത്. പിന്നീട് നമ്യയുടെ ഉയരം, ഭാരം എന്നിവ ചോദിച്ചു. പിന്നീട് നെഞ്ചളവും അരയളവും എത്രയാണെന്ന് ചോദിച്ചു. അയാളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നമ്യ കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.
പിന്നീട് ആരുമില്ലാത്ത മുറിയില്‍ തനിച്ചു വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെവച്ച് പെണ്‍കുട്ടിയുടെ ഉയരം കാണണമെന്നും, ശരീരത്തിലേ ടാറ്റൂ, വയര്‍ എന്നിവ കാണിക്കണം എന്നും ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങള്‍ ഊരിമാറ്റി ടീ ഷാര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോള്‍ കട്ട് ചെയ്ത നമ്യ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.
[ot-video][/ot-video]
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ടി.എന്‍.ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍ ദുരിതത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇരുവരും വൃദ്ധസദനത്തിലല്ല. അസുഖബാധിതനായതിനാല്‍ ചെന്നൈ അഭിരാമപുരത്തിലെ വീട്ടില്‍ വിശ്രമിക്കുകയാണ് ടി.എന്‍.ശേഷന്‍. കൂട്ടിന് ഭാര്യയും സഹായത്തിന് നഴ്സും മറ്റ് ജോലിക്കാരും ഉണ്ട്.
കൃത്യമായ പരിചരണം ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. വീട്ടില്‍ തന്നെയിരിക്കുന്നതിന്‍റെ മടുപ്പ് മാറ്റാന്‍ ഇടയ്ക്ക് പെരുങ്കളത്തൂരിലെ റിട്ടയര്‍മെന്‍റെ് ഹോമിലേക്ക് പോകാറുണ്ട്. ഇതിനെയാണ് തെറ്റിദ്ധരിച്ച് വൃദ്ധസദനത്തിലാണെന്ന് പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കുറച്ചായി കാലിന് നീരുവീക്കം ഉള്ളതിനാല്‍ പുറത്ത് പോകാറില്ല. മക്കളില്ലാത്തതിനാല്‍ തന്നെ ജോലിക്കാരാണ് തണല്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്ന് ഭാര്യ ജയലക്ഷ്മി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഇരുവരും വിസമ്മതിച്ചു. പാലക്കാട് ജില്ലയിലെ തിരുനെല്ലായിലാണ് ടി.എന്‍.ശേഷന്‍റെ ജനനം. പാലക്കാട് വിക്ടോറിയ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മെട്രോമാന്‍ ഇ.ശ്രീധരന്‍റെ സഹപാഠിയുമായിരുന്നു അദ്ദേഹം. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനുമായിരുന്നു ടി.എന്‍.ശേഷന്‍.
കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും വെല്ലുവിളിച്ച് ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ യുവ ഹുങ്കാർ റാലി. മനുസ്മൃതിയോടാണോ ഭരണഘടനയോടാണോ കൂറെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങൾക്കെതിരെയും ഉത്തർപ്രദേശിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖറെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് റാലി സംഘടിപ്പിച്ചത്. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ജന്ദർമന്തറിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകാതിരുന്നത്.
ജലപീരങ്കിയുൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി റാലി നടക്കുന്ന പാർലമെന്റ് സ്ട്രീറ്റിൽ കനത്ത കാവലാണ് പൊലീസ് ഒരുക്കിയിരുന്നത്. വേദി മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന നിർദേശം വകവെയ്ക്കാതെ ജിഗ് നേഷും സംഘവും മുൻ നിശ്ചയിച്ച പ്രകാരം റാലിക്കെത്തി. ജനപ്രതിനിധിയെ നിശബ്ദനാക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ജിഗ്നേഷ് ആരോപിച്ചു.
സംഘാടകർ പ്രതീക്ഷിച്ച പങ്കാളിത്തം പരിപാടിയ്ക്കുണ്ടായില്ലെന്ന വിവാദവും ഒരുവിഭാഗം ഉയര്‍ത്തി. അസമിലെ സാമൂഹിക പ്രവർത്തകൻ അഖിൽ ഗോഗോയ്, ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷൻ കനയ്യ കുമാർ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ റാലിയിൽ പങ്കെടുത്തു.
സിനിമയിൽ ആയാലും മിനി സ്‌ക്രീനിൽ ആയാലും സെലിബ്രറ്റികൾക്ക് എന്നും വലിയ ഡിമാൻഡ് ആണ്. അതുകൊണ്ടു തന്നെ എല്ലാ മാധ്യമങ്ങളും ഇവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന പല പരിപാടികളും സംപ്രേഷണം ചെയ്യാറുണ്ട്. ഇതിൽ യുവ ആരാധകരുടെ ഒരുനിര തന്നെയുള്ള ജി പി (ഗോവിന്ദ് പദ്മസൂര്യ), ഇന്ന് മലയാളത്തിലെ ഏറ്റവും പ്രിയങ്കരനായ അവതാരകരുടെ കൂട്ടത്തിലാണ്. ജി പി.ക്ക് ആരാധകരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായത്. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജി പി സംസാരിച്ചു. അത് ഇങ്ങനെ
കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളേജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ്ട്. ഒരു കുട്ടി വന്ന് എനിക്ക് വലിയ ഒരു ബൊക്കെ സമ്മാനിച്ചു. മറ്റൊരു കുട്ടി സ്റ്റേജിലേക്ക് വന്ന് എന്നെകൊണ്ട് പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കുട്ടി വന്നു. ദൗത്യം അറിയാതെ ഞാന്‍ വിനയത്തോടെ എഴുന്നേറ്റ് നിന്നു. ആ കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഞാന്‍ ശരിക്കും ചമ്മി. സത്യം പറഞ്ഞാല്‍ കിളി പോയി. ടീച്ചര്‍ എന്നോട് സോറി പറഞ്ഞു. നാണക്കേട് കാരണം ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. കുറച്ച് കാലത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഒരു കല്യാണത്തിന് പോയി.
ഞാന്‍ ഗസ്റ്റായി പോയ അതേ കോളേജിലെ ഒരു കുട്ടിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് പറഞ്ഞു. അന്ന് പത്മസൂര്യയെ ഉമ്മ വച്ച കൂട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നാ കേട്ടത്… അങ്ങനെ സംഭവം വീട്ടിലും അറിഞ്ഞു. അടുത്തിടെ ലുലു മാളില്‍ പോയപ്പോഴും ഒരു സംഭവം ഉണ്ടായി.
മുന്നാംനിലയിലെ ലിഫ്റ്റിനരികില്‍ ആ കൂട്ടത്തിലെ ഒരു പെണ്‍കുട്ടി എന്നെ കാത്ത് നില്‍ക്കുന്നു. കായ്‌റുവത്തതിന്റെ പാക്കറ്റുണ്ട് കയ്യില്‍. അവള്‍ എനിക്ക് തരാനായി കൊണ്ടുവന്നതാണ്. ഞാന്‍ അവളെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചിപ്പ്‌സ് എടുത്തു. യാത്ര പറയാന്‍ നേരം അവള്‍ എന്റെ ഷര്‍ട്ടിന്റെ പിറകില്‍ പിടിച്ചു. ജി.പി എനിക്കൊരു ഉമ്മ തര്വോ… ഞാന്‍ ഞെട്ടിപ്പോയി… അവളുടെ കവിളില്‍ തട്ടി… ചിരിച്ചുകൊണ്ട് ഞാന്‍ അവിടെ നിന്ന് തടിത്തപ്പി എന്ന് പറഞ്ഞാൽ മതി….
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു. ഉടന്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍. മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങളാകുക. സിനഡില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിച്ചത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഈടാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചതെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത് ഇപ്രകാരമാണ്;
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തുന്നതിനുകൂടിയാണ് ഡിസംബര്‍ 26ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. അതിനാല്‍ ഈ യാത്രയുടെ ചെലവ് ദേശീയ ദുരന്ത നിവാരണ നിധിയുടെ ഭാഗമായുള്ള സംസ്ഥാന ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവാണ് ദുരന്തനിവാരണ വകുപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് മുഖ്യമന്ത്രിയുടേയോ ഓഫീസന്റെയോ അറിവോടുകൂടിയായിരുന്നില്ല പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഉത്തരവ് റദ്ദാക്കി.