മഞ്ചേരിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് സുബൈദ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആരോ ആസിഡ് ഒഴിച്ചെന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീട് ചോദിച്ചറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ചില സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതാണ് കൊലപാതകത്തിലെത്തിയതെന്നും സുബൈദ പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പും ഇരുവരും വഴക്കുണ്ടായി. ആസിഡ് സുബൈദ വാങ്ങിയതാണോ എന്നും സംശയമുണ്ട്.
ഇരുപതാം തീയതി അര്‍ദ്ധരാത്രിയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങവേ ബഷീറിന് മേല്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം ഏറ്റുപറയുകയായിരുന്നു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍.
2018 മാര്‍ച്ച് 14 രാവിലെ 7.30 വിദേശവനിത ലിഗയെ പോത്തന്‍കോട്ടെ ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും കാണാതായി.ബന്ധുക്കള്‍ ആദ്യം അന്വേഷണം നടത്തുന്നു. കാണാനില്ലെന്ന പരാതി കോവളം പൊലീസ് സ്റ്റേഷനിവും പോത്തന്‍കോട് പൊലീസിനും ലഭിച്ചത് അന്ന് വൈകുന്നേരം മാത്രം.
കേരളത്തെ കുറിച്ച് പോലും അറിവില്ലാത്ത ബന്ധുക്കളാണ് ആദ്യം അന്വേഷണം നടത്തിയത്. അതിന് അവര്‍ക്ക് പരിമിതി ഉണ്ടാവുകയും ചെയ്യും. ഒരു പകല്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പൊലീസ് വിവരം അറിയുന്നത്. വിലപ്പെട്ട സമയം നഷ്യമാക്കിയത് ആരാണ്..? സമയം പൊലീസ് നഷ്ടമാക്കി എന്ന് പറയാന്‍ ആകുമോ..? ആ പകല്‍ കൊണ്ട് ലിഗ എത്തേണ്ടിടത്ത് എത്തിക്കാണും. അതിനേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്, ഒരു സ്ഥാപനത്തില്‍ താമസിക്കുന്ന ഒരു വിദേശവനിതയെ കാണാതായാല്‍ ആ സ്ഥാപനത്തിന്റെ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കണം, എന്നാല്‍ അതുണ്ടായില്ല. അവിടെ ആ സ്ഥാപനത്തിന് സംഭവിച്ച ഗുരുതരമായ പിശകിനം നമുക്ക് കണ്ടില്ലെന്ന് നടിച്ച പോകാനാകുമോ,,?
സത്യത്തില്‍ കാണാനില്ലെന്ന വിവരം യഥാസമയം അറിയിക്കാത്തതല്ലേ പ്രധാനവീഴ്ച. ?
ആ സ്ഥാപനം മറ്റൊരു വീഴ്ച കൂടി വരുത്തിയിരുന്നു, ഒരു വിദേശി താമസിക്കാനെത്തിയാല്‍ സി ഫോം വഴി വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഇവിടെ ആ സ്ഥാപനം അതും ചെയ്തിട്ടില്ല.
പോലീസിന് വീഴ്ച പറ്റിയോ ..?
പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാണാനില്ലെന്ന വയര്‍ലെസ് സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും നല്‍കി. ക്രൈംകാര്‍ഡും എല്ലാ സ്റ്റേഷനിലും അയച്ചു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെട്ട സംഘം, കോവളം ബീച്ചിലും പരിസരത്തും അന്ന് തന്നെ പരിശോധന നടത്തി. പുലര്‍ച്ചെ രണ്ട് മണി വരെയാണ് അന്ന് പരിശോധന നടന്നത്.
കോവളം പൊലീസും ടുറിസം പൊലീസും സഹായിക്കാന്‍ ഉണ്ടായിരുന്നു. കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് മാര്‍ച്ച് 15 ന്. നമ്മുടെ മാധ്യമങ്ങള്‍ കാണാനില്ല എന്ന തലക്കെട്ടില്‍ ലോക്കല്‍ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനമായി ഈ വാര്‍ത്ത നല്‍കി.
റുറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ അവര്‍ മുമ്പ് താമസിച്ചിരുന്ന അമൃതപുരിയിലും വര്‍ക്കലയിലെ ഹോട്ടലിലും അന്വേഷണം നടത്തി. തിരിച്ചിലില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 19 ന് അന്വേഷണസംഘം വിപുലീകരിച്ചു. വീണ്ടും അന്വേഷണം തുടര്‍ന്നു. ഈ ഘട്ടത്തില്‍ കാണാതായ വിദേശവനിതയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും സംസ്ഥാനപൊലീസ് മേധാവിയേയും സന്ദര്‍ശിച്ച് അന്വേഷണം ശക്തമാക്കണമെന്നു് ആവശ്യപ്പെട്ടു.
മാര്‍ച്ച് 22 ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകഅന്വേഷണസംഘത്തെ നിയമിച്ചു. തിരുവനന്തപുരം ഡിസിപി, മൂന്ന് ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗസംഘം. വിക്ട്രിം ലെയ്‌സണ്‍ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി ഓഫീസിലെ ഒരു ഡിവൈഎസ്പിയേയും നിയമിച്ചു. കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അന്വേഷണം തുടര്‍ന്നു. കടലില്‍ വീണുപോയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചലിന് നേവിയുടെ സഹായം തേടി. നേവിയുടെ സ്‌കൂബാ ടീം കോവളത്തെത്തി കടലില്‍ പരിശോധിച്ചു.. സംസ്ഥാനത്തിന് പുറത്തുള്ള പ്രധാനകേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രാമേശ്വരം, മംഗലാപുരം, ഗോവ, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. കോവളത്തെ 245 ഹോട്ടലുകളിലാണ് അന്വേഷണം നടത്തിയത്. നാല്‍പത് സിസിടിവികളുടെ ഡീറ്റയില്‍സാണ് പൊലീസ് പരിശോധിച്ചത്.
പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നതു കൊണ്ട് പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി എന്നു പറയാനാകുമോ..? നിര്‍ഭാഗ്യവശാല്‍ മൃതദേഹമാണ് കണ്ടെത്തിയത്. മഡതദേഹം കണ്ടെത്തും വരെ ആ മേഖലയിലും എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നിയിരുന്നോ..? ഇല്ല.
എന്നാല്‍ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണം ഉപേക്ഷിച്ചില്ല. കേസന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കമ്മീഷണര്‍ക്ക് അന്വേഷണചുമതല നല്‍കി. അന്വേഷണം അന്തിമഘട്ടത്തിലെത്തി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായില്ല, മാത്രവുമല്ല അന്വേഷണത്തില്‍ ബന്ധുക്കള്‍ പൂര്‍ണ്ണതൃപ്തി ആണ് രേഖപ്പെടുത്തുന്നത്.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, വഴി അറിയാതെ പൊലീസ് തുടങ്ങിയ തലക്കെട്ടുകള്‍ സ്വാഭാവികമാണ്.. കഴിഞ്ഞ കുറേ കോസുകള്‍ എടുക്കൂ.. ആര്‍ജെ രാജേഷ് കൊലപാതകം, ഒരു തെളിവും ബാക്കി ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മാധ്യമങ്ങള്‍ പൊലീസിന് പൊങ്കാലയിട്ടു. എന്നാല്‍ അതെല്ലാം പൊലീസ് തന്നെ തിരുത്തിച്ചു. ഈ കേസിലും എല്ലാ വിമര്‍ശനങ്ങളേയും പൊലീസ് മരികടക്കും..
കാര്യങ്ങൾ കൈവിട്ടിപോകും മുൻപ് എല്ലാവരും ഓര്‍ക്കുക.
ആരെ എങ്കിലും കാണാതായാല്‍ ആദ്യം പൊലീസിനെ അറിയിക്കണം. നമ്മള്‍ അന്വേഷണം നടത്തി വൈകിയ ശേഷം പൊലീസിനെ അറിയിച്ചാല്‍ അത് ഗുണപ്രദമാവില്ല. പിന്നീട് പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
വിദേശികള്‍ ഹോട്ടലിലോ മറ്റ് ആശുപത്രികളിലോ ഒക്കെ താമസിക്കാന്‍ എത്തിയാല്‍ പൊലീസിനെ വിവരം അറിയിക്കുക.
ന്യൂഡല്‍ഹി: തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങിയാല്‍ മതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ ജോലി കിട്ടാനായി യുവാക്കള്‍ വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്നാലെ അലയുകയാണ്. ജീവിതത്തിലെ നിര്‍ണായക സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ വര്‍ഷം 5 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം. ബാങ്കില്‍ നിന്നും 75000 രൂപ വായ്പയെടുത്ത് കച്ചവടം തുടങ്ങിയാല്‍ 25000 രൂപ മാസം സമ്പാദിക്കാം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് ബിപ്ലബ് ദേവ് പറഞ്ഞു.
യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിശദീകരണമുണ്ട്. അതേ സമയം നേരത്തെ നടത്തിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസ പോസ്റ്റുകള്‍ക്ക് കാരണമായിരുന്നു.
യോഗി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാടിന്റെ ഭാഗമായാണ് ഡോ: ഖഫീല്‍ അഹമ്മദ് ഖാന്‍ ജയിലിലായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാനിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച കഫീല്‍ ഖാനിനെ കേസില്‍ കുടുക്കുകയായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ഖഫീല്‍ ഖാനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു.നെഞ്ച് പൊട്ടിക്കരഞ്ഞ്, അമ്മയെയും ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ഖഫീല്‍ അഹമ്മദ് ഖാന്‍ നിന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. കണ്ടുനിന്നവരുടെ കൂടെ നെഞ്ചില്‍ നീറ്റല്‍ പടര്‍ത്തുന്നതായിരുന്നു കഫീലിന്റെ വികാരപ്രകടനം. മകളെ കണ്ടതോടെയാണ് കഫീല്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.
അധികാര വര്‍ഗം കയ്യൊഴിഞ്ഞും കൈകഴുകിയും നോക്കിനിന്നപ്പോള്‍ ജീവന്റെ വിലയറിഞ്ഞ് കുറച്ച് കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു കഫീലിന്റെ ചോദ്യം. ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും കഫീല്‍ പറഞ്ഞു. തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്നും കഫീല്‍ പറഞ്ഞു.
തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ദുരന്തം നടന്ന ആഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താന്‍ ഇത്രയൊക്കെ ചെയ്തത്. ഓക്സിജന്‍ വിതരണ കമ്പനിക്ക് കുടിശിക നല്‍കാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ താന്‍ പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ യോഗാധ്യാപകൻ അടക്കമുള്ള അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കോവളത്തുവച്ച് ലിഗയെ പരിചയപ്പെട്ട ടൂറിസ്റ്റ് ഗൈഡ് കൂടിയായ യോഗാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ബലാത്സംഗ ശ്രമവും കൊലപാതകവും. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
ഈ യോഗാധ്യാപകനൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് കൂടിയായ ഇയാൾ വിവിധ സ്ഥലങ്ങൾ കാണിച്ചുതരാം എന്നു പറഞ്ഞാണ് കൂടെക്കൂടിയത്.
യോഗ പരിശീലകനെ കുറിച്ച് പുറത്ത് വരുന്ന സാക്ഷിമൊഴി ഇങ്ങനെ. കാരിരിമ്പിന്റെ ശക്തി, ആറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയടിക്കു നിന്നടിക്കാന്‍ ശേഷി… ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത വാഴമുട്ടം സ്വദേശിയായ യോഗ പരിശീലകനെക്കുറിച്ച് പോലീസിന് ലഭിച്ച സാക്ഷിമൊഴിയാണ്.
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണ് പനത്തുറയിലെ കണ്ടല്‍ക്കാട് എന്നാണ് വിവരം. ആജാനുബാഹുവായ ഇയാള്‍ യോഗ പരിശീലകനും ടൂറിസ്റ്റ് ഗൈഡുമാണ്. യോഗ പരിശീലനത്തിന്റെ പേരില്‍ ഇയാള്‍ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കി വന്നിരുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായാണ് സൂചന.
ചോദ്യം ചെയ്യലില്‍ ഇയാള്‍ പൂർണമായി സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി മനശാസ്ത്രജ്ഞന്റെയും സഹായം തേടിയിട്ടുണ്ടെന്നാണു സൂചന. അതിനിടെ മയക്കുമരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതിമയക്കത്തിലാക്കിയ ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ലിഗയെ കായൽയാത്രയ്ക്ക് ക്ഷണിച്ചു. പാതിമയക്കത്തിലായിരുന്ന ലിഗ അതു സമ്മതിക്കുകയും പ്രതികൾക്കൊപ്പം പോവുകയും ചെയ്തു.
പ്രതികളിലൊരാളുടെ ബോട്ടിലായിരുന്നു യാത്ര. ലിഗയും പ്രതികളും പൂനംതുരുത്തിലെത്തിയത് ഈ ബോട്ടിലാണ്. അതിനിടെ ഇവർ ലിഗയ്ക്ക് മദ്യം നൽകാൻ ശ്രമിച്ചെങ്കിലും ലിഗ കഴിക്കാൻ കൂട്ടാക്കിയില്ല. ഈ സമയത്ത് അഞ്ചു പേരും നന്നായി മദ്യപിക്കുകയും അടുത്തുള്ള പൊന്തക്കാട്ടിലേയ്ക്ക് കൊണ്ടുപോയി ലിഗയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.
ബലാത്സംഗശ്രമത്തിനിടെ ബഹളം വച്ചതോടെ പ്രതികൾ ലിഗയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികളിലൊരാൾ കഴുത്തിൽ ആഞ്ഞു ചവുട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മരിച്ചെന്ന് മനസിലാക്കിയ പ്രതികൾ അടുത്തുള്ള ആറടി ഉയരമുള്ള മരത്തിൽ കാട്ടുവള്ളികൾ കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ വള്ളി പൊട്ടി മൃതദേഹം സമീപത്തെ പൊന്തക്കാട്ടിലേക്ക് വീണു. 30 ദിവസം പഴക്കം ചെന്നതോടെ തല ജീർണിച്ച് വേർപെട്ടതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും ഉന്നതതല മെഡിക്കൽ സംഘവും എത്തിനിൽക്കുന്നത്. ചില ശാസ്ത്രീയഫലങ്ങളും കൂടി ലഭിച്ചശേഷമായിരിക്കും അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുക. അതേ സമയം ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കൽ സംഘം പൊലീസിന് കൈമാറി. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വ്യക്തമല്ല. കഴുത്ത് ഞെരിച്ചതിൻറ ഭാഗമായി തരുണാസ്ഥിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകൾക്കും ക്ഷതമേറ്റിട്ടുണ്ട്.
മരത്തിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിൽ തൈറോയിഡ് ഗ്രന്ഥി പൊട്ടിയിട്ടുണ്ട്. സ്വയം കെട്ടിത്തൂങ്ങിയാൽ തൈറോയിഡ് ഗ്രന്ഥി പൊട്ടാറില്ല. അതുകൊണ്ടുതന്നെ ഒന്നിൽക്കൂടുതൽ ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലിഗയുടെ കഴുത്തിലും കാലിലും ആഴത്തിൽ മൂന്ന് മുറിവുകളുണ്ട്. ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്ന മുറിവുകളാണിത്.
കഴുത്തിൽ അമർത്തിപ്പിടിക്കുകയോ ചവിട്ടിപ്പിടിക്കുകയോ ചെയ്തപ്പോൾ കാലുകൾ നിലത്തുരച്ചതിന്റെ ഫലമായി പാദത്തിൽ മുറിവുകൾ ഉണ്ട്. പിടിച്ചുതള്ളിയതിന്റെ ഭാഗമായി ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ശനിയാഴ്ച പൂനംതുരുത്തിൽ പരിശോധന നടത്തി.
മൃതദേഹം കെട്ടിത്തൂക്കാൻ ഉപയോഗിച്ച മരത്തിന്റെ ഭാഗം ഫോറൻസിക് വിഭാഗം മുറിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം കെട്ടിത്തൂക്കിയ വള്ളികളിൽ നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന തലമുടിയും ത്വക്കിന്റെ ഭാഗങ്ങളും ഫോറൻസിക് വിഭാഗം ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വന്നാലുടൻ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആലുവ: രാജയുടെ ജീവിതം സിനിമാ കഥകളേക്കാളും നാടകീയമാണ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത രാജ ഇന്നലെ മാനസയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അങ്കമാലി ചെറിയ വാപ്പാലശ്ശേരിയില്‍ പൈനാടത്ത് വീട്ടില്‍ ബിജു-ബിന്ദു ദമ്പതിമാരുടെ മകളായ മാനസയാണ് വധു. ചെറിയ വാപ്പാലശ്ശേരി ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
2002ലാണ് തമിഴ്‌നാട് സ്വദേശിയായ രാജ അച്ഛനുമൊത്ത് തൃശൂര്‍ ജില്ലയിലെത്തുന്നത്. അമ്മ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടപ്പെട്ട രാജയ്ക്ക് ഏക ആശ്രയം. എട്ടുവയസ്സുകാരന്‍ രാജയെ ഭിക്ഷാടന മാഫിയ തട്ടിയെടുത്ത് നിര്‍ബന്ധിത ഭിക്ഷാടനം ചെയ്യിപ്പിച്ചു. ഭിക്ഷ യാചിച്ച് ദിവസം അന്‍പത് രൂപ നേടിയില്ലെങ്കില്‍ ഭിക്ഷാടന മാഫിയ തലവന്‍ ക്രൂരമായി മര്‍ദിക്കുകമായിരുന്നു. രാജയുടെ ശരീരത്തിലും മനസിലും ഇയാള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏറെയായിരുന്നു.
ഭിക്ഷാടനത്തിനിടയില്‍ നാട്ടുകാരുടേയും പോലീസിന്റെയും സഹായത്തോടെയാണ് ജനസേവാ ശിശുഭവന്‍ ഒരു ദിവസം രാജുവിനെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോള്‍ രാജയുടെ ശരീരമാസകലം കത്തിച്ച സിഗററ്റു കൊണ്ട് കുത്തിയതിന്റെയും കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിന്റെയും വ്രണങ്ങളായിരുന്നു. ചികിത്സയ്ക്ക് ശേഷം ശിശുഭവനില്‍ രാജ ജീവിതം ആരംഭിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയതോടെ കൂടുതല്‍ പഠിപ്പിക്കാന്‍ ശിശുഭവന്‍ തയ്യാറായി.
2008-ല്‍ ജനസേവാ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനസേവാ സ്പോര്‍ട്സ് അക്കാദമി’യാണ് രാജയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. സ്‌പോര്‍ട്‌സ് അക്കാഡമി വഴി സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടീമിലേക്ക് രാജ സെലക്ട് ചെയ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയുടെ എറണാകുളം ശാഖയിലെ ഉദ്യോഗം രാജയെ തേടിയെത്തി. ഇപ്പോള്‍ മാനസയുമൊത്ത് പുതിയ ജീവിതത്തിലേക്ക്.
സ്വന്തം ലേഖകൻ
ചമ്പക്കുളം പഞ്ചായത്തു മൂന്നാം വാർഡിൽ ചെപ്പിലാക്കൽ ചിറ തങ്കപ്പന്റെ മകൻ ബിജുമോൻ(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിൽ വച്ചായിരുന്നു അപകടം. രണ്ടു ദിവസമായി ബിജുവിന്റെ വീടിന്റെ അറ്റകുറ്റപണികൾ നടന്നു വരികയായിരുന്നു. പണിപൂർത്തിയാക്കിയ ശേഷം വയർ കൈയിൽ ചുറ്റി എടുക്കുമ്പോൾ ആയിരുന്നു അപകടം. ഉടൻ തന്നെ ബന്ധുക്കൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുളികുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുകയായിരുന്നു മരിച്ച ബിജുമോൻ. ഭാര്യ: രേഖ, മക്കൾ: അശ്വിൻ, അതുൽ
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ രണ്ട് എൻസിപി നേതാക്കൾ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ചായക്കടയിൽ ഇരുന്ന നേതാക്കൾക്കുനേരെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. യോഗേഷ് റാൽബട്ട്, രാജേഷ് റാൽബട്ട് എന്നിവരാണ് മരിച്ചത്.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം അഹമ്മദ്നഗറിൽ രണ്ട് ശിവസേന പ്രവർത്തകർ വെടിയേറ്റ് മരിച്ചിരുന്നു. തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു കൊലപാതകം. സഞ്ജയ് കോത്കർ, വസന്ത് ആനന്ദ് തുബെ എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ എൻസിപി എംഎല്‍എ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തിരുന്നു.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൃത്യം നടത്തിയത് മൂന്ന് പേരടങ്ങിയ സംഘമാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
വള്ളത്തില്‍ നിന്നും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. നേരത്തെ ലിഗയെ കൊലപ്പെടുത്തിയത് ഒന്നിലേറെ ആളുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്ത് ഞെരിച്ചാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായപ്പോള്‍ ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നുവെന്ന് ഇലിസ് പറഞ്ഞു.