Latest News

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുൻപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.

മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. സ്വാമി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രണയം അവസാനിപ്പിക്കണമെന്നു മകളോടു സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തിലാണു സ്വാമിയെ ആക്രമിച്ചതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.

അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തൽ. തുടർന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടർമാരെ അറിയിച്ചത്. പീഡനം, പോക്സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടർന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ നൽകിയ വിശദീകരണമിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്.

ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.

ലണ്ടൻ∙  മിസ് ഇംഗ്ലണ്ട് സുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയും ഒരുങ്ങുന്നു. മേയ് 21-ന് ലീഡ്‌സിലെ ക്യൂന്‍സ് ഹോട്ടലില്‍ നടന്ന യോര്‍ക്ക്‌ഷെയര്‍ ബ്യൂട്ടി അവാര്‍ഡില്‍ മിസ് ലീഡ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി സുന്ദരിയാണ് ജൂണ്‍ നാലിനു നടക്കുന്ന മിസ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി മിസ് ഇംഗ്ലണ്ട് സെമിഫൈനലില്‍ എത്തുന്നത്. പത്തനംതിട്ട, നരിയാപുരം സ്വദേശിയാണു ഗിഫ്റ്റി.

ഇനിയങ്ങോട്ട് പ്രേക്ഷകരുടെ വോട്ടുകളും ഗിഫ്റ്റിക്കു തുണയാകും. 63333 എന്ന നമ്പരിലേക്ക് MISS SEMIFINAL 23 എന്ന സന്ദേശമയച്ച് തനിക്കു വോട്ട് ചെയ്യണമെന്ന് ഗിഫ്റ്റി ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഡ്‌സ് സര്‍വകലാശാലയില്‍ ഇലക്ട്രിക്ക് എന്‍ജിനീയറിഗ് വിത്ത് നാനോടെക്‌നോളജിക്കു പഠിക്കുന്ന ഗിഫ്റ്റി പരീക്ഷയ്ക്കിടയിലാണ് സൗന്ദര്യമത്സരത്തിനിറങ്ങുന്നത്.

ലാഹോര്‍: പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14-കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടതായി ആരോപണം. ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ – ബുഷ്‌റ, രഹാന എന്നീ അധ്യാപികമാര്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. സുഖമില്ല എന്നും നാളെ ചെയ്യാമെന്നും അറിയിച്ചെങ്കിലും കുപിതരായ അധ്യാപികമാര്‍ മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോകുകയും അടിക്കുകയും ചെയ്തു. പിന്നീട് അവര്‍ എന്നെ സ്‌കൂളിന് മുകളിലേക്ക് കൊണ്ടുപോയി, മേല്‍ക്കൂര വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ തള്ളി താഴേയ്ക്കിട്ടെന്നും ഫജ്ജര്‍ പറഞ്ഞു.

വിദ്യാലയത്തില്‍ നടന്ന സംഭവം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം അറിഞ്ഞതെന്ന് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അള്ളാ ബക്ഷ് മാലിക് അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സംഭവം മറച്ചുവെച്ചു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പരിശോധനാ സംഘത്തിന് അന്വേഷണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.

വെളിപാടിന്റെ പുസ്തകം’ മികച്ച സിനിമ ആയിരിക്കുമെന്നും തികഞ്ഞ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ. ഷൂട്ടിങ്ങിനായി തലസ്ഥാനത്തു വീണ്ടും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴക്കൂട്ടത്തെ പ്രേക്ഷകരും ആരാധകരും നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി. ഇന്നത്തെ ആഘോഷം പോലെ സിനിമയുടെ നൂറാം ദിവസത്തിലെ ആഘോഷത്തിലും നമുക്ക് ഒത്തുചേരാൻ കഴിയട്ടെ എന്നും സൂപ്പർ സ്റ്റാർ. തുമ്പ സെന്റ് സേവ്യേഴസ് കോളജിലെ സിനിമ ചിത്രീകരണത്തിനിടെ പിറന്നാൾ സമ്മാനങ്ങളുമായി എത്തിയ ആരാധകർക്കു മുന്നിൽ മനസ്സു തുറക്കുകയായിരുന്നു ലാൽ.

മനം മയക്കുന്ന ചിരിയും പതിവു മാനറിസങ്ങളുമായി ലാലേട്ടനും ആർപ്പുവിളികളുമായി ആരാധകരും കളം നിറഞ്ഞതോടെ ഷൂട്ടിങ് ലൊക്കേഷനും സജീവമായി. റീടേക്കില്ലാതെയാണു പല സീനുകളും കടന്നുപോകുന്നത്. പതിവു ഷൂട്ടിങ് ലൊക്കേഷനുകളിൽ ഉള്ളതുപോലെ കടുത്ത നിയന്ത്രണങ്ങളോ ബലപ്രയോഗമോ ഇവിടെ ഇല്ല. തിരക്കിനിടയിലും സെൽഫി അഭ്യർഥനകളോടും ലാൽ അനുഭാവം കാട്ടുന്നുണ്ട്. സലീംകുമാർ, സംവിധായകൻ ലാൽജോസ് എന്നിവർക്കു പിന്നാലെയും ആരാധകർ സെൽഫി സ്റ്റിക്കുമായി പരക്കം പായുന്നു.

ആരാധകർ ഒരുക്കിയ പിറന്നാൾ ട്രീറ്റിൽ പങ്കെടുത്തശേഷമാണു ലാൽ ആദ്യ സീനിലേക്കു കടന്നത്. രണ്ടാമൂഴം സിനിമയുടെ പ്രതീക്ഷ പങ്കുവച്ചു പ്രത്യേക ഉപഹാരവും ലാലിന് ആരാധകർ നൽകി. ചിത്രത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമാണു ലാലിന്. അങ്കമാലി ‍ഡയറീസിലെ ലിച്ചിയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന രേഷ്മ രാജനാണു നായിക. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും കോളജിലാണു ചിത്രീകരിക്കുന്നത്. 23 ദിവസം മോഹൻലാൽ ഷൂട്ടിങ്ങിനായി ഇവിടെ ഉണ്ടാകും.

     റീടേക്കില്ലാതെ ഓരോ സീനും

റീടേക്കില്ലാതെ ഓരോ സീനും കടന്നുപോകുന്നു. ചലച്ചിത്രപ്രേമികൾ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണു മോഹൻലാൽ–ലാൽജോസ് കൂട്ടായ്മ. ലാലിനെ നായകനാക്കി ഒരു സിനിമ ഇനി എന്നെന്ന ചോദ്യം ലാൽജോസും ഏറെ നാളായി നേരിട്ടിരുന്നു. 1998ൽ മറവത്തൂർ കനവ് റിലീസ് ചെയ്തതു മുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനു മറപടി എന്ന മുഖവുരയോടെയാണു പ്രേക്ഷകർക്കു മുന്നിൽ ഈ ചിത്രം ലാൽജോസ് എത്തിക്കുന്നത്.

ബെന്നി പി.നായരമ്പലത്തിന്റേതാണു തിരക്കഥ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഇഷ്ടനായകൻ മോഹൻലാൽ വീണ്ടുമെത്തുമ്പോൾ തികഞ്ഞ ആഹ്ലാദത്തിലാണു നാട്ടുകാർ. പ്രദേശം ഇതു മൂന്നാം തവണയാണു മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിനു വേദിയാകുന്നത്.

Image result for velipadinte-pusthakam-mohanlal-movie-lal-jose

മഹാസമുദ്രം, കോളജ് കുമാരൻ എന്നിവ ആയിരുന്നു മറ്റു ചിത്രങ്ങൾ. നാട്ടുകാരെ ഏറെ ത്രസിപ്പിച്ച സിനിമാ ചിത്രീകരണമായിരുന്നു മഹാസമുദ്രത്തിന്റേത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗം ഇന്നും ഇവരുടെ ഓർമയിലുണ്ട്. മേനംകുളത്തിനു സമീപത്തെ ഇരുനില വീടായിരുന്നു അന്നത്തെ ലൊക്കേഷൻ. ബിജു പപ്പനെയും സംഘത്തെയും പങ്കായംകൊണ്ട് അടിച്ചോടിക്കുന്നതായിരുന്നു രംഗം. മുണ്ടു മടത്തിക്കുത്തി ലാലേട്ടൻ അടി തുടങ്ങിയതോടെ ആരാധകരുടെ ആവേശം അതിരു കടന്നു.

പുറത്തു നിന്നവർ ഉള്ളിലേക്കു തള്ളിക്കയറി. ഇതോടെ ഷൂട്ടിങ് തടസ്സപ്പെട്ടു. ഒടുവിൽ മോഹൻലാലിന്റെ അഭ്യർഥനയ്ക്കു മുന്നിലാണ് ആരാധകർ കീഴടങ്ങിയത്. അതേസമയം ലാലിന്റെ അഭാവത്തിലായിരുന്നു കോളജ് കുമാരൻ ഷൂട്ട് ചെയ്തത്. തുമ്പ സെന്റ് സേവ്യേഴ്സ് കോളജായിരുന്നു അന്നു ലൊക്കേഷൻ.

കൊതിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന എല്ലാ തട്ടുകടകാരന്റെ ജീവിതത്തിനും പലകഥകൾ പറയാൻ കണ്ണും പക്ഷെ ഈ തട്ടുകടകാരുടെ പ്രണയ കഥയോളം വരില്ല, സ്വന്തം ജീവിതത്തിനും ഉയർച്ചക്കും വേണ്ടി ഇവർ എടുത്ത പ്രയാണം സിനിമയെ വെല്ലുന്ന കഥ തിരുവനന്തപുരത്തെ ടെക്കികളുടെ വിശക്കുന്ന വയറുകൾക്കു നൽകാൻ പൊറോട്ട തയാറാക്കി വിൽക്കുന്ന രണ്ടു ദമ്പതികൾക്കും പറയാൻ അങ്ങനെയൊരു കഥയുണ്ട്. തീവ്രപ്രണയത്തിന്റെ അതിലുപരി സ്വപ്നത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെയൊക്കെ കഥകൾ.

ഈ കഥയിലെ നായികയുടെ പേര് സ്നേഹ ലിംമ്ഗാമോക്കർ നായകന്റെ പേര് പ്രേംശങ്കർ മണ്ഡൽ. ഒ‌രു മഹാരാഷ്ട്രക്കാരി പെൺകുട്ടി ജാർക്കണ്ഡ് സ്വദേശിയായ യുവാവിനെ ഓർക്കുട്ടിലൂടെ പരിചയപ്പെട്ട് പ്രണയിച്ചാലുണ്ടാവുന്ന എല്ലാ അനർഥങ്ങളും ഇവരുടെ പ്രണയകഥയിലുണ്ടായി. പ്രണയത്തിൽ കൂടുതൽ ട്വിസ്റ്റുകളുണ്ടാവുന്നതിനു മുമ്പ് അവർ കേരളത്തിലെത്തി. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സ്നേഹയ്ക്ക് പിഎച്ച്ഡി ചെയ്യാൻ കേരള യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചു. പിഎച്ച്ഡി പഠനത്തിനും ജീവിതച്ചിലവിനും പണം വേണം അങ്ങനെയാണ് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്താൻ തുടങ്ങിയത്.

Image result for woman-studies-by-day-and-sells-parathas-by-night-to-fund-her-phd

സോഷ്യൽവർക്കിൽ ബിരുദധാരികളായ ഇരുവർക്കും മറ്റൊരു ആഗ്രഹം കൂടിയുണ്ട്. പഠനം പൂർത്തിയായ ശേഷം ജർമ്മനിയിലേക്കു പറക്കണം. ഡൽഹിയിലെ സിഎജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കർ സ്നേഹയോടൊപ്പം ജീവിക്കാനായി കേരളത്തിലേയ്ക്കു വന്നത്. കുക്കിങ് ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നു. ”ജീവിതച്ചിലവിനേക്കാൾ ഞങ്ങൾ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം എങ്കിൽ മാത്രമേ സ്നേഹയുടെ ആഗ്രഹം പോലെ അവൾക്കൊരു ശാസ്ത്രജ്ഞ ആകാൻ സാധിക്കൂ.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു വർഷമായി. പഠനത്തിനു വേണ്ടി ഞങ്ങളുടെ സ്വപ്നങ്ങൾക്കു വേണ്ടി ഹണിമൂൺ ഉൾപ്പെടെ പല കാര്യങ്ങളും വേണ്ടന്നു വെച്ചിട്ടുണ്ട്. സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമായാൽ ചിലപ്പോൾ കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ ഒരു റെസ്റ്റോറൻറ് തുറന്നേക്കാം. – പ്രേം ശങ്കർ പറയുന്നു. സ്വപ്നങ്ങൾ സഫലമാകാൻ ഞങ്ങളിരുവരും അധ്വാനിക്കുന്നു. പകൽ പിഎച്ച്ഡി പഠനം രാത്രിയിൽ തട്ടുകട നടത്തും അങ്ങനെയാണ് സ്നേഹയുടെ ദിവസങ്ങളിപ്പോൾ തുടങ്ങുന്നതും അവസാനിക്കുന്നതും.- പ്രേംശങ്കർ പറഞ്ഞു

1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക നായകൻ അബുസലിം അടക്കം ഏഴുപ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വിധിപറയുക. മുംബൈയിൽ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും, ടൈഗർ മേമനുമടങ്ങുന്ന സംഘത്തിനെ സഹായിക്കാൻ ആയുധം വിതരണംചെയ്തു, കേസിൽ പ്രതിയായിരുന്ന സഞ്ജയ് ദത്തിന് ആയുധം എത്തിച്ചുനൽകി തുടങ്ങിയവയാണ് അബുസലിമിന് എതിരെയുള്ള കേസ്.

കണ്ണൂര്‍: സംസ്ഥാനത്ത് ഇറച്ചി വില്‍പ്പനക്കാര്‍ക്ക് പുതിയ സംഘടന. സിപിഎം നേതൃത്തിലാണ് സംഘടന നിലവില്‍ വരുന്നത്. മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന സിഐടിയുവിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കണ്ണൂരിലാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംഘടനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

സിപിഐ(എം)ന്റെ നേതൃത്വത്തില്‍ സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിവിധയിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം സംഘടിപ്പിച്ചിരുന്നു. സംഘവരിവാറിന്റെ ബീഫ് വിലക്കില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പിന്തുണ ജയരാജന്‍ വാഗ്ദാനം ചെയ്തു.

സംഘടനയുടെ ആദ്യ മെംബര്‍ഷിപ്പ് വിതരണം ഇന്ന് കണ്ണൂര്‍ മുസ്ലീം ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സിഐടിയു ജില്ലാസെക്രട്ടറി ടി മനോഹരന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാവ് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ഐ.സി.യുവില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവുമാണ് കാരണം. മൂന്നു ദിവസമായി അദ്ദേഹം ക്ഷീണിതനായിരുന്നു. ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയിലാണ് ഇസ്ലാം മത വിശ്വാസികള്‍. ഇനിയുള്ള ഒരു മാസം ഉപവാസത്തിന്‍റെയും ഉപാസനയുടെയും നാളുകള്‍. ആത്മസംസ്കരണത്തിന്‍റെ മഹനീയ പാഠങ്ങള്‍ ചിട്ടയാര്‍ന്ന ജീവിതക്രമമാക്കി സമര്‍പ്പിക്കുന്ന റമസാന്‍ സമസ്ത മേഖലകളിലും ലോക സമാധാനംകൂടിയാണ് ലക്ഷ്യമാക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍റെ അവതരണവും നിര്‍ബന്ധ വ്രതാനുഷ്ഠാനവും കൊണ്ട് അനുഗ്രഹിച്ച മാസമാണ് റമസാന്‍. ഭൗതിക ലോകത്തിലെ ആകര്‍ഷണങ്ങളില്‍നിന്ന് മനസിനെ വിലക്കി ആത്മീയതയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുണ്യ ദിനങ്ങള്‍. ഈ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തി നേടിയിരിക്കണമെന്ന് സാരം. പാപരഹിതമായ ജീവിതം നയിക്കുക വഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നന്മയുടെ പ്രസരണം ഉണ്ടാകണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇസ്ലാമി‍ന്‍റെ അഞ്ചു അടിസ്ഥാന ശിലകളില്‍ നാലാമത്തേതാണ് റമസാനിലെ വ്രതാനുഷ്ഠാനം. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വിശ്വാസിക്ക് നോമ്പെടുക്കല്‍ നിര്‍ബന്ധം. ദൈവത്തിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്ന പാനീയങ്ങള്‍ വെടിയുന്നതോടെ ഒരു ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാകും. ദൈവത്തിന്‍റെ കാരുണ്യവര്‍ഷത്തിനായി വ്രതമെടുക്കുന്ന വിശ്വാസികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലുമായി മുഴുകുന്നു. റമസാനില്‍ പ്രത്യേകമായുള്ള തറാവീഹ് നമസ്കാരത്തില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ കൊണ്ട് ഭക്തിസാന്ദ്രമാണ് ആരാധനാലയങ്ങള്‍.
കേവലം ഉപവാസം കൊണ്ട് മാത്രം വ്രതാനുഷ്ഠാനം പൂര്‍ണമാകില്ല. ഒപ്പം ശരീരത്തിലും മനസിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി നിലനിര്‍ത്തുമ്പോഴേ അത് സാര്‍ഥകമാകൂ. നോമ്പടുക്കുന്നതുപോലെ തന്നെ പുണ്യമേറിയതാണ് നോമ്പ് തുറപ്പിക്കുന്നതും. പങ്കുവയ്ക്കലിന്‍റെ മഹത്തായ സന്ദേശമാണ് സമൂഹ നോമ്പുതുറ ലോകത്തിന് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ സമഭാവനയും സമത്വവും സാഹോദര്യവും കുടികൊള്ളുന്ന ഇഫ്താര്‍ ടെന്‍റുകളിലേക്ക് ജാതിമത ഭേദമന്യെ ഏവരെയും സ്വാഗതം ചെയ്യുന്ന കാഴ്ച ഗള്‍ഫിന്‍റെ പ്രത്യേകതയാണ്.

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ് വിവാഹിതയായി. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. എറണാകുളം സെന്റ് മേരീസ് കത്രീഡൽ ബസിലിക്കയിൽ വച്ചായിരുന്നു വിവാഹം. മൂന്നുമാസം മുമ്പാണ് ഉറ്റസുഹൃത്തുക്കളായിരുന്ന സിന്ധുവും ശാന്തിമോനും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

Image may contain: 2 people, people smiling, people sitting, wedding and indoor
ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം എന്നാണ് വിവാഹത്തെക്കുറിച്ച് സിന്ധു പറഞ്ഞിരുന്നത്.

 

Image may contain: 3 people, people smiling, people sitting and people standing

മൂന്നുമാസം മുമ്പ് ശാന്തിമോൻ പ്രൊപോസ് ചെയ്ത സമയത്ത് ഞെട്ടലായിരുന്നുവെങ്കിലും ഒരുവർഷമായി തനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.

 

Image may contain: 2 people, people smiling, people standing, wedding and indoor
വിവാഹശേഷം ശാന്തിമോനോടൊപ്പം ലണ്ടനിലേക്കു പോകാനാണ് സിന്ധുവിന്റെ പ്ലാൻ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി വിവാഹത്തോടെ പൂർണമായും രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.

Image may contain: 2 people, people smiling, people standing and indoor

RECENT POSTS
Copyright © . All rights reserved