യുവതിയെ കടന്നുപിടിച്ച കേസിൽ തിരക്കഥാകൃത്ത് ഹാഷിർ മുഹമ്മദിനെ മൂന്നര വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 40,000 രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഹാഷിർ മുഹമ്മദ്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് താനെന്ന് പ്രതിയായ ഹാഷിർ മുഹമ്മദ് കോടതിയെ അറിയിച്ചതിനാലും പ്രതി മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നതിനാലും കോടതി ശിക്ഷാ ഇളവു നൽകി. ശിക്ഷ ഒരുമിച്ച് രണ്ടു വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചു.
2014 ഫെബ്രുവരി 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിലെ മരടിലുളള ഫ്ലാറ്റിൽ വച്ച് സമീപത്തെ ഫ്ലാറ്റിൽ താമസിച്ച യുവതിയെ നഗ്നനായെത്തിയ ഹാഷിർ മുഹമ്മദ് കയറി പിടിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ ഹാഷിറിനെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹാഷിർ മയക്കുമരുന്ന് ഉയോഗിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ദൈവത്തിന്റെ നിർദേശപ്രകാരമാണ് യുവതിയെ കയറിപ്പിടിച്ചത്. ഏഴു പാപങ്ങൾ ചെയ്യാനുളള ദൈവത്തിന്റെ നിർദേശം പിന്തുടരുക മാത്രമാണ് ചെയ്തതെന്നും ഹാഷിർ മുഹമ്മദ് പൊലീസിനോട് പറഞ്ഞിരുന്നു.
അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് ഹാഷിർ മുഹമ്മദ് മലയാള ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. അഞ്ചു വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ചിത്രമായിരുന്നു ഇത്. ഇതിലെ ആമി എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു മുഹമ്മദ് ഷാഹിറിന്റേത്. ഫഹദ് ഫാസിലായിരുന്നു കേന്ദ്ര കഥാപാത്രമായെത്തിയത്.
ആമിക്കുശേഷം മുഹമ്മദ് ഷാഹിർ തിരക്കഥ എഴുതിയ ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ ആണ് ചിത്രം സംവിധാനം ചെയ്തത്. ധൃതിമാൻ ചാറ്റർജി ആയിരുന്നു നായിക. സണ്ണി വെയ്‌ൻ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലൻഡ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കാക്കനാട് ഫോറന്‍സിക് ലാബിലെ രാസപരിശോധനയില്‍ നിന്നും വ്യക്തമായിരിക്കുന്നത്.
ആന്തരികാവയവങ്ങളില്‍ വിഷാംശങ്ങളോ മറ്റു രാസപദാര്‍ത്ഥങ്ങളോ കണ്ടെത്തിയില്ലെന്നും ശ്വാസകോശത്തിലും ആമാശയത്തിലും കായല്‍ ജലം മാത്രമേയുള്ളുവെന്നും പരിശോധനയില്‍ തെളിഞ്ഞെന്നാണ് വിവരം.ഇതിനാൽ തന്നെ ഇത് ആത്മഹത്യയാണെന്ന് നിഗമനത്തിലാണ് പോലീസും ക്രൈം ബ്രാഞ്ചും. എന്നാൽ വീട്ടുകാർ ആത്മഹത്യ സാധ്യത പാടെ തള്ളിക്കളയുകയാണ്. രാസപരിശോധനാ ഫലം പുറത്തു വന്നതോടെ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.എന്നാൽ മൽപ്പിടിത്തത്തിനിടയിൽ കുട്ടിയെ കായലിൽ തള്ളിയിട്ടിരിക്കാനുള്ള സാധ്യതയാണ് പിതാവ് ഷാജി പറയുന്നത്
കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൊല്ലത്തുനിന്നും മറ്റൊരു ആത്മഹത്യ സംഭവം കൂടി പുറത്തുവരുന്നത്. കുലശേഖരപുരത്ത് 12 വയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിലെ ജനൽ കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽ തറയിൽ തട്ടിയനിലയിലായിരുന്നു മൃതദേഹം.
രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എൽ.എ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. മന്ത്രിയാകാൻ പ്രാപ്തിയുള്ളവർ പാർട്ടിയിലുണ്ടെന്നും സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ.സി.പിയുടെ വകുപ്പ് മറ്റാർക്കും കൊടുക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ പകരം മന്ത്രിയാകാൻ പാർട്ടിയിൽ ആളുള്ളപ്പോൾ മറ്റൊരാൾക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.മൂന്നാമത്തെ തവണയാണ് താൻ എം.എൽ.എ ആകുന്നത്. ഗൾഫിൽ സ്‌കൂളുകൾ തുടങ്ങി അത് നല്ല രീതിയിലാണ് താനിപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. നാട്ടിലും ഇവിടെയും വന്നുപോയാണ് കാര്യങ്ങൾ നടത്തുന്നത്. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന എൻ.സി.പി നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേതാകും അന്തിമതീരുമാനം.തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി നേതൃയോഗം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും രാവിലെ തിരുവനന്തപുരത്ത് ചേർത്ത എൻ.സി.പി. നേതൃയോഗത്തിൽ തീരുമാനിച്ചു.
എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപം ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. കടബാധ്യതയിലായിരുന്ന കുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാങ്കുകാരുടെ ജപ്തി അറിയിപ്പും ലഭിച്ചിരുന്നു.
കടങ്ങോട് കൊട്ടിലിൽ പറമ്പിൽ സുരേഷ് കുമാർ (37), ഭാര്യ ധന്യ (33), മക്കളായ വൈഗ (ഒൻപത്), വൈശാഖി (ആറ്) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് കുമാർ വീട്ടുമുറ്റത്തെ മാവിൻകൊമ്പിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യയും കുട്ടികളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിലുമായിരുന്നു. ഇരട്ടക്കുട്ടികളിലൊരാളായ മകൾ വൈഷ്ണവിയെ (ഒൻപത്) നാട്ടുകാർ കിണറ്റിൽ നിന്നു രക്ഷപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണവി അപകടനില തരണം ചെയ്തു.
സ്വകാര്യ കുറിക്കമ്പനി നടത്തിയിരുന്ന സുരേഷ്കുമാർ പലിശയ്ക്കു വൻ തുക കടമെടുത്തിരുന്നുവെന്നും ബ്ലേഡ് മാഫിയ ഇദ്ദേഹത്തിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ യുവാക്കൾ റോഡിനു സമീപം സുരേഷ് കുമാറിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്നു കരച്ചിൽ കേട്ടു നോക്കിയപ്പോഴാണ് കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടന്നു കരയുകയായിരുന്ന വൈഷ്ണവിയെ കണ്ടത്.
യുവാക്കൾ കുട്ടിയെ കിണറ്റിലിറങ്ങി പുറത്തെടുക്കവെയാണ് മൂന്നു മൃതദേഹങ്ങൾ കിണറ്റിൽ കണ്ടത്. സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വീട്ടുമുറ്റത്ത് നിന്ന് ഉറക്കഗുളികകളുടെ ഒഴിഞ്ഞ കവറുകൾ ലഭിച്ചു. മരിച്ച രണ്ടു കുട്ടികളെയും ഉറക്കഗുളിക നൽകി മയക്കിയ ശേഷം കിണറ്റിലെറിഞ്ഞതായാണു വൈഷ്ണവി നൽകുന്ന സൂചന. മരുന്നു കഴിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ സുബോധമുണ്ടായിരുന്ന വൈഷ്ണവി പമ്പിന്റെ പൈപ്പിൽ പിടിച്ചുകിടന്നു രക്ഷപ്പെടുകയായിരുന്നു.
അമ്മയും സഹോദരിമാരും മരിച്ചുകിടക്കുന്ന കിണറ്റിൽ രാത്രി മുഴുവൻ കരച്ചിലോടെ പിടിച്ചുനിന്നാണു വൈഷ്ണവി രക്ഷപ്പെട്ടത്. കുന്നംകുളം ഡിവൈഎസ്പി പി. വിശ്വംഭരൻ, സിഐ രാജേഷ് കെ. മേനോൻ എസ്ഐ വനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച വൈഗയും വൈശാഖിയും കടങ്ങോട് പാറപ്പുറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ്.
അശ്ലീല സംഭാഷണ വിവാദം ഉണ്ടാക്കിയതിനു പിന്നിൽ ഹണി ട്രാപ് തന്നെയെന്ന് ഉറപ്പിച്ചു പോലീസ്. പ്രമുഖ ചാനലിലൂടെ പുറത്തു വന്ന ശബ്ദം ശശീന്ദ്രന്റേതു തന്നെയാണെന്ന് പോലീസ് പറയുന്നു.പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാനലിലെ തന്നെ പത്രപ്രവർത്തകയായ 24 കാരിയായ യുവതിയാണ് ഈ ശബ്ദത്തിനുടമ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊല്ലം സ്വദേശിയായ ഈ യുവതി മറ്റൊരു ചാനലിലും ജോലി ചെയ്തതായി കണ്ടെത്തി. കോഴിക്കോട് ജേർണലിസം പഠിച്ച ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും അറിയുന്നു.ഷോർട് ഫിലിം സംവിധായകനായ യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. വിവാഹ മോചിതയാണ് യുവതി.മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന അനിൽ അക്കരെ യുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.ചാനലിന്റെ കൈയിൽ രണ്ട് മന്ത്രിമാർക്കെതിരെയുള്ള ഫോൺ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന.
ഇത് പുറത്തു വരാതിരിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന.പുറത്തു വന്ന ശബ്ദരേഖയിൽ പരാതിക്കാരിയായ സ്ത്രീയുടെ ശബ്ദമില്ലാത്തതും, പരാതിയുമായി വന്ന സ്ത്രീയാണോ അവർ എന്നതും അന്വേഷണ പരിധിയിലുണ്ട്. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യൽ കമ്മീഷനെത്തിയാൽ സ്ത്രീയേയുടേയും മറ്റും വിവരങ്ങൾ ചാനലിനു നൽകേണ്ടി വരും.
ആലപ്പുഴയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ വെളിപ്പെടുത്തലുമായി പല്ലശേരി. ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് അവിടെ നടന്നുവെന്ന് പറയപ്പെടുന്ന പീഡനത്തിന്റെ കഥ പല്ലിശേരി പറയുന്നത്.താങ്കള്‍ എഴുതുന്നതുപോലെയല്ല കാര്യങ്ങള്‍. അതിലും ഗുരുതരമായിരുന്നു. സംഭവം നടന്ന ദിസവം നടി ലഹരി ഉപയോഗിച്ചിരുന്നതായും മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടന്നിരുന്നു എന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരന്‍ ഇത്തരമൊരു പീഡനത്തിന് മുതിര്‍ന്നതു പോലും!-പല്ലിശേരി എഴുതുന്നു.
നടി അറിയാതെ തന്നെ പീഡനം നടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതെല്ലാം ഒതുക്കിത്തീര്‍ത്ത് ചെറിയ കുറ്റത്തിന് മഹസ്സര്‍ തയ്യാറാക്കുകയായിരുന്നു. ചെറുപ്പക്കാരനെ ശരിക്കും ചോദ്യം ചെയ്താല്‍ മറച്ചുവച്ചിരിക്കുന്ന പല സത്യങ്ങളും വെളിച്ചത്തു വരും എന്നതാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. സത്യാവസ്ഥ ശരിക്കും പറയാന്‍ കഴിയുന്നവര്‍ ചെറുപ്പക്കാരനും നടിയുമാണ്. അവിടെ എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും നടിയുടെ മൊഴി എന്തായാലും അതിനാണ് വില. അതുകൊണ്ട് ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസുക്കാരുടെ ചുമതലയാണ്.
സത്യം മറ്റൊന്നാണെങ്കില്‍ ആ ചെറുപ്പക്കാരന്‍ തന്നെ പിന്നീട് പറയുമായിരിക്കും. ഒരു സംശയം അബോധാവസ്ഥയിലായിരുന്ന നടിയുടെ രഹസ്യഭാഗ രംഗങ്ങള്‍ ചെറുപ്പക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കാന്‍ കഴിയുമോ? കുറെ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വഴിതെറ്റി നീലനിറം വരാതിരിക്കട്ടെയെന്നും പല്ലിശേരി കുറിക്കുന്നു. മറുനാടന്‍ പുറത്തു കൊണ്ടുവന്ന വിഷയത്തില്‍ അതി നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് പല്ലിശേരി നടത്തുന്നതെന്നതാണ് വ്യക്തമാകുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ വെളിപ്പെടുത്തലും. കൊച്ചിയില്‍ വച്ച് യുവനടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചതായിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു പ്രമുഖ നടിക്ക് നേരെയും പീഡനശ്രമം നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നു. ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചാണ് പീഡന ശ്രമം നടന്നത്. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം രാത്രി ആലപ്പുഴ ആര്‍ക്കേഡിയ റിജെന്‍സിയില്‍ തങ്ങുന്നതിനിടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ നടിയുടെ മുറിയില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നായിരുന്നൂ പരാതി. കാര്‍ഡ് ഉപയോഗിച്ച് തുറക്കുന്ന ഡിജിറ്റല്‍ പൂട്ടായിരുന്നു നടിയുടെ മുറിയുടേത്. ഈ കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റുമായെത്തിയ ജീവനക്കാരന്‍ മുറി തുറന്ന്, ഉറക്കത്തിലായിരുന്ന നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം നടി ബഹളം വച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ജീവനക്കാരും, സിനിമ പ്രവര്‍ത്തകരും എത്തി ജീവനക്കാരനെ പിടികൂടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നടി അഭിനയിക്കുയായിരുന്ന സിനിമയുടെ പ്രവര്‍ത്തകരും നടിയും രാത്രി തന്നെ റൂം വെക്കേറ്റ് ചെയ്ത് പോയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.സംഭവത്തെ കുറിച്ച് നടി പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്റ് ചെയ്തു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി നാട്ടിലും വിദേശത്തും താമസിപ്പിച്ച് പീഡിപ്പിച്ച യുവാവിന് പണി കൊടുത്ത് പെണ്‍കുട്ടി. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അജേഷ് നായര്‍ക്കെതിരെ കോട്ടയം കടുത്തുരുത്തി സ്വദേശിനി പോലീസില്‍ പരാതി നല്‍കി.ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പ്രണയത്തിലായ ഇരുവരും ദുബായിലെ ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായി. തുടര്‍ന്ന് ഒരുമിച്ചായിരുന്നു ജീവിതമെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.
ഇതിനിടെ, നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ തുടര്‍ന്നുവെന്നുമാണു പരാതിയില്‍ പറയുന്നത്. അജേഷിന്‍റെ ഫോണില്‍നിന്ന് വിവാഹ ഫോട്ടോ കാണാനിടയായതോടെയാണ് ഇരുവരും അകന്നത്. പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി. വീട്ടിലെത്തിയ യുവതി, ബന്ധുക്കളുടെ എതിര്‍പ്പു മറികടന്നു ടാക്സി വിളിച്ച് അജേഷിന്‍റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ ഇവരെ രാത്രിതന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ബന്ധുക്കളെ കൂട്ടിവരാന്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചു. ഇന്നലെ മാതാപിതാക്കളോടൊപ്പം എത്തിയ യുവതിയില്‍ നിന്നു പരാതി വാങ്ങിയ ശേഷം യുവാവിനെതിരേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസ് എടുത്തു.
മധു വാരിയരെ മലയാളികള്‍ മറന്നോ ? മലയാളികളുടെ പ്രിയ നായികാ മഞ്ജുവിന്റെ സഹോദരന്‍ .നായകവേഷം ഉള്‍പെടെ കുറച്ചു നല്ലസിനിമകളുടെ ഭാഗം ആയ മധുവിനെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി .എന്താണ് ഈ കാണാതാകലിന് പിന്നില്‍ ?ഉത്തരം ഒന്നേയുള്ളൂ .മഞ്ജൂ ദിലീപ് വേര്‍പിരിയല്‍ തന്നെ .
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മധുവാര്യര്‍ നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. ദിലീപിനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങി മായാമോഹിനിയുടെ രണ്ട് നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മധുവാര്യര്‍. ക്യാമറാമാന്‍ പി സുകുമാറായിരുന്നു രണ്ടാമത്തെ നിര്‍മാതാവ്. ചിത്രം ഗംഭീര വിജയമായി. ദിലീപിന്റെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസുകളിലൊന്നായിരുന്നു മായാമോഹിനി.
മായാമോഹിനിയായിരുന്നു മധുവാര്യരുടെ അവസാനത്തെ സിനിമ. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ മധു അഭിനയിക്കുകയും ചെയ്തു. പിന്നീട് നടനായോ നിര്‍മാതാവായോ മധുവിന്റെ സാന്നിദ്ധ്യം മലയാള സിനിമയില്‍ ആരും കണ്ടിട്ടില്ല. മഞ്ജുവാര്യരോടുള്ള ദിലീപിന്റെ വൈരാഗ്യം കാരണമാണ് മധുവിന് സിനിമകള്‍ കിട്ടാത്തതെന്നും സംസാരമുണ്ട്.
ആദ്യ ചിത്രം വാണ്ടഡ് ആണെങ്കിലും മധുവാര്യര്‍ നായകനായ ആദ്യ ചിത്രം ദി ക്യാമ്പസ് ആണ്. ചെറുതും വലുതുമായ വേഷങ്ങളില്‍ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മധുവാര്യര്‍ ദിലീപ് നായകനായ സ്വലേ, മായാമോഹനി എന്നീ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
തനിക്ക് ഇഷ്ടമില്ലാത്തവരെ സിനിമകിളില്‍ നിന്ന് അപ്രഖ്യാപിതമായി വിലക്കിയും തനിക്ക് താരങ്ങളുടെ ചിത്രത്തിന് ആളെ കയറ്റി കൂകിച്ചും ദിലീപ് സ്വന്തമായി ഒരു സാമ്രാജ്യം മലയാള സിനിമയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. മധുവാര്യരുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നാണ് ആരോപണങ്ങള്‍.
മഞ്ജു ദിലീപ് ബന്ധത്തില്‍ അസ്വാര്യങ്ങളുണ്ടായതാണ് മധുവാര്യര്‍ക്ക് തിരിച്ചടിയായത്. അതോടെയാണ് മധുവിന് അവസരങ്ങള്‍ കുറവായത്. സിനിമ ലോകത്ത് സജീവമായി നില്‍ക്കവേയാണ് അപ്രതീക്ഷിതമായി സിനിമകല്‍ നിന്ന് പിന്‍വാങ്ങിയത്.
ലൈംഗിക ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് വിവാദത്തിലാകുകയും പിന്നീട് രാജി വെക്കുകയും ചെയ്ത എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്റെ മന്ത്രി കസേര സ്വപ്നം കണ്ട് നടന്ന തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടിക്ക് വീണ്ടും പണി കിട്ടിയോ? ശശീന്ദ്രന് പകരം പുതിയ മന്ത്രി വേണ്ടെന്ന നിലപാടാണ് നിലവില്‍ മുഖ്യന്‍ എടുത്തിരിക്കുന്നതെന്ന് മുഖ്യനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേരത്തെ എന്‍ സി പിയിലെ രണ്ട് നേതാക്കള്‍ക്കും മന്ത്രിയാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഗ്രൂപ്പിലും ഇടതുപക്ഷ യോഗത്തിലുമൊക്കെ ശശീന്ദ്രനും ചാണ്ടിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൊണ്ട് മാത്രമാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് കടന്ന് വന്നത്. അന്ന് തയ്പ്പിച്ച മന്ത്രി കുപ്പായം പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം എടുത്തിടുമെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്. നിലവില്‍ ഒരു പകരക്കാരനെ തെരഞ്ഞെടുക്കേണ്ട എന്നാണ് പിണറായി അടക്കമുള്ളവരുടെ തീരുമാനമെന്നിരിക്കെ തോമസ് ചാണ്ടി ഇനി എത്ര കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും അദ്ദേഹത്തത്തിന്റെ അനുയായികള്‍ക്കുണ്ട്. ഞായറാഴ്ച രാവിലെയാണ് ഗതാഗത മന്ത്രി സ്ത്രീയോട് ഫോണ്‍ വഴി ലൈംഗിക സംഭാഷണം നടത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെ ഫോണിലൂടെ നടത്തിയ മന്ത്രിയുടെ ശബ്ദരേഖ മംഗളം ചാനലായിരുന്നു പുറത്ത് കൊണ്ട് വന്നത്.