Latest News

എറണാകുളം കരമാല്ലൂര്‍ പഞ്ചായത്തില്‍ ഈസ്റ്റര്‍ തലേന്ന് പശുവിനെ അറുത്തതിന് ആക്രമണം നടത്തിയ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാരുകുന്നി സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തില്‍ പതിന്നാല് പേര്‍ക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്.

ബൈജു, ശരത്, അനില്‍, ഗിരീഷ്, ലക്ഷ്മണ്‍, മിതോഷ്, വരുണ്‍, അരുണ്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയി എന്നിവര്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിയ്ക്കായി അറുത്തിരുന്നു. ഇതറിഞ്ഞെത്തിയ പതിനഞ്ചോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘപരിവാറിന്റെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞ സംഘം ഇറച്ചി മണ്ണിലേക്ക് വലിച്ചെറിയുകയും അതില്‍ മണ്ണ് വാരിയിടുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. അറസ്റ്റിലായവര്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരല്ലെന്ന് ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ പറഞ്ഞു.

ആര്‍എസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം എന്നപേരില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എന്നിവര്‍ പങ്കെടുക്കും.

ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരെ യുവാവ് നടത്തിയ  അശ്ശീല പ്രദര്‍ശനം  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒറ്റയ്ക്കിരുന്ന തന്നെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ച യുവാവിന്റെ വീഡിയോ അയാളറിയാതെ എടുത്ത് ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി പണികൊടുത്തത്.വാട്‌സാപ്പില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ യാതൊരു കൂസലും കൂടാതെ പെണ്‍കുട്ടിയെ നോക്കി യുവാവ് സ്വയംഭോഗം ചെയ്യുന്നത് വ്യക്തമാണ്. സ്വയം ഭോഗത്തിന് ഒടുവില്‍ ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുകയും ചെയ്യുന്നുണ്ട് . സംഭവം കേരളത്തില്‍ തന്നെയാണ്.

മലയാളത്തില്‍ ആണ് ഇയാള്‍ സമയം എന്തായി എന്ന് ചോദിക്കുന്നത്. ബാഗ് മറച്ച് വെച്ച് സ്വയം ഭോഗം ചെയ്യുന്ന ഇയാള്‍ ഇടക്ക് സ്റ്റഡിയായി ഇരിക്കുന്നതും കാണാം. അപ്പോള്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും മലയാളത്തില്‍ ഉള്ള സംസാരവും കേള്‍ക്കാന്‍ കഴിയും. ഇയാള്‍ക്ക് എതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയെ അഭിനന്ദിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

”അവനെ പോലീസില്‍ പിടിച്ചു കൊടുത്താല്‍ അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്തയാളോടും ഇതു തന്നെ കാണിയ്ക്കും… അധികം ആരും ഈ മനോരോഗിയെ തിരിച്ചറിയാതെയും പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..പരസ്യമായി ഈ സൈസ് പണി നടത്തുന്ന ഹീറോസിനെയും ഓര്‍ടെ പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി ഒന്നറിഞ്ഞിരിക്കട്ടേ….എന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…”എന്നായിരുന്നു അരുണ്‍ പുനലൂര്‍ കുറിച്ചത്.

തിരുവനന്തപുരം: മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലരായി മുഖ്യമന്ത്രിയും മന്ത്രി എംഎം മണിയും. പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചു നീക്കിയ നടപടിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കുരിശ് പൊളിക്കല്‍ പോലെയുള്ള നടപടികള്‍ തുടരാനാവില്ല. ഇത്തരക്കാര്‍ വേറെ പണി നോക്കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ തുടരാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ കൈയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സബ്ബ് കളക്ടര്‍ക്കെതിരെയായിരുന്നു മന്ത്രി എംഎം മണി പൊട്ടിത്തെറിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ടെന്നും തോന്നിയപോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ തന്നെ മൂന്നാറിലെ നടപടികള്‍ക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.

എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്നും ഇനിയും കുരിശ് പൊളിക്കേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും രംഗത്തെത്തി. മൂന്നാറിലേത് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമുള്ള നടപടിയായിരുന്നു. കേരളത്തില്‍ മുന്നണി സംവിധാനമാണ് ഭരിക്കുന്നതെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്റെ പ്രതികരണം.

മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു.

സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽ നിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്. എന്നാല്‍ ക്രൈസ്തവ സഭാധികാരികള്‍ ഈ വിഷയത്തെ നിയമപരമായ കാര്യമായി കാണുകയാണ് ഉണ്ടായത്. ചില സഭാധികാരികള്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

Also read

പാപ്പാത്തിമലയില്‍ കുരിശ് നാട്ടിയ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ന് യുകെയിലും ഓഫീസ്. ലക്ഷ്യമിട്ടത് ലോകവ്യാപകമായി വന്‍ ആത്മീയ കച്ചവടം

ധന്‍ബാദ്: ന്യൂജനറേഷന്‍ പ്രണയങ്ങളുടെ പ്രധാന ഇടനിലക്കാരനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പൂവിടുന്ന ഒട്ടുമിക്ക പ്രണയങ്ങളും അത്ര ശുഭകരമായല്ല അവസാനിക്കുന്നത് എന്നുമാത്രം. ഈ പ്രണയവും മൊട്ടിട്ടത് ഫേസ്ബുക്കിലായിരുന്നു.  തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവിനെതിരേ പെണ്‍കുട്ടി ബലാത്സംഗത്തിനു കേസു കൊടുത്തതോടെയാണ് ഈ കഥയില്‍ട്വിസ്റ്റുകള്‍ തുടങ്ങുന്നത്. ജയിലിലായ യുവാവ് നേരത്തെ പ്രണയം അഭിനയിച്ച് യുവതിയില്‍ നിന്ന് വിലപ്പെട്ടതെല്ലാം കവരുകയായിരുന്നു. എന്നാല്‍ ജയില്‍ വാസം യുവാവിനെ യഥാര്‍ഥ പ്രണയം എന്താണെന്നു പഠിപ്പിച്ചു. ഒടുവില്‍ യഥാര്‍ഥപ്രണയം തിരിച്ചറിഞ്ഞതോടെ ഇരുവരും കോടതിയില്‍ വച്ച് വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍ ജയിലിലേക്ക് പോകാനായിരുന്നു യുവാവിന്റെ വിധി. പെണ്‍കുട്ടി സ്വന്തം ഭവനത്തിലേക്കും മടങ്ങി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്ലൈമാക്സോട്  കൂടി ഒരു പ്രണയകഥയ്ക്ക് പരിസമാപ്തിയുണ്ടായത്.

ബീഹാറില്‍ എന്‍ജിനീയറായ 28കാരന്‍ റിതേഷ് കുമാര്‍ 23 കാരി സുദീപ്തി കുമാരിയെ 2012ല്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും കണ്ടുമുട്ടുന്നത് പതിവായി. ബീഹാറില്‍ നിന്ന് ധന്‍ബാദ് വരെ വന്ന് സുദീപ്തിയെ കാണാറുണ്ടായിരുന്നു റിതേഷ്. കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലായിരുന്നു റിതേഷ് ജോലി ചെയ്തിരുന്നത്.  ഇതിനിടയില്‍ ക്ഷേത്രത്തില്‍ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി.

എന്നാല്‍ തന്നെ നിയമപരമായി വിവാഹം ചെയ്യണമെന്ന് സുദീപ്തി പറഞ്ഞപ്പോള്‍ റിതേഷിനത് സ്വീകാര്യമായിരുന്നില്ല. വിവാഹം നടന്നാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിതേഷ് സുദീപ്തിയോട് പറഞ്ഞ ന്യായം.വഞ്ചിതയായെന്ന് തിരിച്ചറിഞ്ഞ സുദീപ്തി തേങ്ങിക്കരയാനോ ആത്മഹത്യ ചെയ്യാനോ മുതിരാതെ ധൈര്യത്തോടെ പോലീസ് സ്റ്റേഷനില്‍ പോയി റിതേഷിനെതിരെ പീഡനത്തിന് പരാതി കൊടുത്തു. ഫെബ്രുവരിയിലായിരുന്നു പരാതി നല്‍കിയത്. സുദീപ്തി പിന്നാക്ക വിഭാഗമായതിനാല്‍ എസ്‌സി എസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. റിതേഷ് ജയിലിലായി.

കഥ അവിടെ അവസാനിച്ചെന്നു കരുതിയാല്‍ തെറ്റി. പുതിയ സംഭവങ്ങളുടെ തുടക്കമായിരുന്നു അത്. റിതേഷിന്റെ അവസ്ഥയില്‍ അലിവ് തോന്നിയ സുദീപ്തി അയാളെ ജയിലില്‍ സന്ദര്‍ശിക്കുക പതിവായി. ഒടുവില്‍ മനസിന്റെ ഉള്ളില്‍ പൂത്ത യഥാര്‍ഥ പ്രണയം തിരിച്ചറിഞ്ഞ റിതേഷ് സുദീപ്തിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. റിതേഷിന്റെ അഭ്യര്‍ഥന സ്വീകരിച്ച സൂദീപ്തി വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ജാമ്യത്തിന് റിതേഷ് അപേക്ഷിച്ചെങ്കിലും ജാമ്യം നിരസിക്കപ്പെട്ടു. വ്യാഴാഴ്ച്ച പ്രത്യേകാനുമതിയില്‍ കോടതിയിലെത്തിയ റിതേഷ് സുദീപ്തിയെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങുകയും ചെയ്തു. ജാമ്യം നിരസിച്ചതിനാല്‍ ജയിലില്‍ നിന്ന്  പുറത്തുവരാന്‍ റിതേഷിനാകില്ല. റിതേഷ് ജയില്‍ മോചിതനാകുന്നതു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുദീപ്തി.

20,000രൂപ പറഞ്ഞു ഉറപ്പിച്ചു അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. മുബൈയ്ക്ക്  സമീപത്തായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ദാരിയയാണ് പിടിയിലായത്. 20,000രൂപ നൽകി സുഹൃത്തിനെയാണ് ഇയാൾ വാടകക്കൊലയാളിയാക്കിയത്.

ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ നാൽപ്പത്താറുകാരി മീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തന്റെ മോശം സ്വഭാവങ്ങൾ അമ്മ തിരിച്ചറിഞ്ഞതിലുള്ള വൈരാഗ്യമാണ് കടുംകൈക്ക് പ്രേരിപ്പിച്ചത്.നിലവിളികേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മീനയെ കണ്ടത്. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. പൊലീസ് എത്തിയാണ് മീനയെ ആശുപത്രിയിലാക്കിയത്.

ഇൗ സമയം വീട്ടിലുണ്ടായിരുന്ന ദാരിയയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തതോടെ താനാണ് മീനയെ ആക്രമിച്ചതെന്നും ദാരിയയാണ് കൊല്ലാൻ ഏൽപ്പിച്ചതെന്നും ഏറ്റുപറഞ്ഞു. കസ്റ്റിഡിലെടുത്ത് ചോദ്യംചെയ്തതോടെ ദാരിയ എല്ലാം സമ്മതിച്ചു. മോശം കൂട്ടുകെട്ടും ചൂതാട്ടത്തിലുള്ള കമ്പവും അമ്മ അറിഞ്ഞതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് ദാരിയെ പൊലീസിനോട് പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകാത്തതും ദേഷ്യത്തിന് കാരണമായി. 50,000 രൂപ നൽകാമെന്ന് പറഞ്ഞാണ് സുഹൃത്തിനെ വാടകയ്ക്കെടുത്തത്.ആദ്യ ഘട്ടമായി 20,000രൂപ നൽകി. മീനയുടെ പേരിലുള്ള ഇൻഷുറൻസ് വീതിച്ചെടുക്കാനും തീരുമാനിച്ചു. അടുക്കളയിൽ വെള്ളമെടുത്തുകൊണ്ടുനിൽക്കെ പിന്നിലൂടെയെത്തി കഴുത്തിലും നെഞ്ചിലും കറിക്കത്തിക്ക് ആഞ്ഞു കുത്തുകയായിരുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിച്ചു  ബിരുദവിദ്യാര്‍ഥിയായ കാമുകനൊപ്പം പോയ യുവതി തന്റെ നഗ്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ .കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ 26 കാരിയാണ് ആത്മഹത്യാ ശ്രമം നടത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊച്ചി സ്വദേശിയും കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയുമായ യുവതി രണ്ടു വര്‍ഷം മുന്‍പാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ടെക്‌നോപാര്‍ക്കില്‍ ഐടി ജീവനക്കാരനായ ഭര്‍ത്താവുമായി കഴിയുന്നതിനിടെ യുവതി തന്റെ അടുത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ ബിരുദ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാകുകയായിരുന്നു.ഇതിനിടെ രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം ഇവരുടെ ഭര്‍ത്താവിന്റെ മാതാവ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായതോടെ യുവതി ബിരുദ വിദ്യാര്‍ത്ഥിക്കൊപ്പം വീടുവിട്ടു പോകുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും തൃപ്പൂണിത്തുറ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നു ഇരുവരെയും കൊച്ചിയിലെ ഹോട്ടലില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതി തനിക്ക് ഭര്‍ത്താവിനും കാമുകനും ഒപ്പം പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നു ഇവരെ മാതാപിതാക്കളുടെ ഒപ്പം കോയമ്പത്തൂരിലേയ്ക്കു അയക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ആഴ്ച ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. കോയമ്പത്തൂരിലായിരുന്നു യുവതിയുടെ സഹോദരനാണ് വാട്‌സ്അപ്പില്‍ ഈ വീഡിയോ ചിത്രങ്ങള്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. യുവതിയും കാമുകനും ഒത്ത് കൊച്ചിയിലെ ഒരു വീട്ടില്‍ ചിലവഴിച്ച സ്വകാര്യ സമയത്തെ പൂര്‍ണ നഗ്‌ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read more.. സ്വന്തം അമ്മയെ കൊല്ലാന്‍ 20,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ മകന്‍ പിടിയില്‍

റെയിൽവേ ട്രാക്കിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു. ബിഹാറിലെ കാതിഹർ ജംങ്ഷനു സമീപത്തായിരുന്നു സംഭവം. മൂന്നു യുവാക്കൾ റയിൽവേ ട്രാക്കിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഈ സമയം ട്രാക്കിലൂടെ എത്തിയ ട്രെയിൻ യുവാക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. റൗഷൻ കുമാർ, സമീർ ചൗധരി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിട്ടു പസ്വാന്റെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം.

കോർഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തതായും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയച്ചതായും പൊലീസ് സ്റ്റേഷൻ ചാർജുളള അനുജ് കുമാർ പറഞ്ഞു.

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് നിരവധി പേരാണ് രാജ്യത്താകമാനം മരിക്കുന്നത്. സെൽഫി മൂലമുളള മരണങ്ങൾ മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിലാണ് കൂടുതലെന്ന് കാർണിജി മെല്ലോൺ യൂണിവേഴ്സിറ്റിയും ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷനും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു

പട്ടാളത്തില്‍ ചേരുന്നത് പണത്തിനു വേണ്ടിയാണെന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ പ്രതി രശ്മി നായരുടെ പ്രസ്താവനയ്ക്ക് കിടിലന്‍ മറുപടിയുമായി ഒരു സൈനികന്‍. ജമ്മു കാഷ്മീരിലടക്കം സൈനികസേവനം നടത്തിയിട്ടുള്ള സജിത് വാസുദേവനാണ് തന്റെ അനുഭവങ്ങള്‍ നിരത്തി രശ്മിക്ക് ഉചിതമായ മറുപടി നല്കി രശ്മിയുടെ നാവടപ്പിച്ചത് .സജിത്തിന്റെ വാക്കുകളിലൂടെ:

സര്‍, ഞാന്‍ ഒന്ന് പുറത്തു പൊയ്‌ക്കോട്ടെ എനിക്ക് ഒരു മിനറല്‍ വാട്ടര്‍ വാങ്ങണം… എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല….” അയാള്‍ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാന്‍ പറഞ്ഞു.. എന്റെ ആദ്യ റിക്രൂട്ട്‌മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്‌നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടവും കൂടി ആയപ്പോള്‍ പട്ടാളക്കാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആര്‍മി സിനിമകള്‍ കാണുമ്പോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തില്‍ ആ സിനിമയിലെ ഹീറോയെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ട്…

ആദ്യ റിക്രൂട്ട്‌മെന്റില്‍ തന്നേ ആ ആഗ്രഹം പൂര്‍ത്തീകരിച്ചു.. ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ വീട് വിട്ടത്…പത്തൊന്‍പത് വയസ്സാണ് അന്നെനിക്ക്…ഒരുപാട് സന്തോഷത്തോടെയാണ് പോയത്.. വീട്ടില്‍ അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങള്‍ക്ക് രുചി പിടിക്കാത്തവരാണ് നമ്മളില്‍ പലരും ..അങ്ങനെയുള്ള ഒരാള്‍ക്ക് ഒരിക്കലും പട്ടാളക്യാമ്പിലെ ഭക്ഷണം പിടിക്കില്ല.. ദാല്‍ െ്രെഫ ആണ് എന്നും.. അമ്മ രണ്ടു ദിവസം സാമ്പാര്‍ വച്ചാല്‍ പറയുമായിരുന്നു “എന്നും ഈ സാമ്പാര്‍ മാത്രമേ ഉള്ളു..വേറൊന്നും വയ്ക്കില്ലേ.. എനിക്ക് ഇന്ന് ചോറ് വേണ്ട…എന്നൊക്കെ.. “അന്ന് പിന്നേ ഭക്ഷണം കഴിക്കില്ല… അത് നമ്മളുടെ ഒരു വാശി ആണ്..

ആദ്യമൊക്കെ ക്യാമ്പിലെ ഭക്ഷണം കഴിക്കാതെ തള്ളി നീക്കി.. കുറേ നാളെടുത്തു ശരിയാകാന്‍… െ്രെടയിനിംഗ് ജമ്മു കാശ്മീരില്‍ ആയിരുന്നു…. ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ ടൈഫോയ്ഡ് പിടിച്ചു.. ആറ് ദിവസമേ ഹോസ്പിറ്റല്‍ ചികിത്സയില്‍ കഴിഞ്ഞുള്ളു… അതില്‍ കൂടുതല്‍ ആയാല്‍ ട്രെയിനിങ് ചെയ്യാന്‍ കഴിയില്ല.. അങ്ങനെ ഏഴാം ദിവസം മുതല്‍ ഞാനും പോയി ട്രെയിനിങ് ഗ്രൗണ്ടില്‍… അത്യാവശ്യം നല്ല ഫിസിക്കല്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് 5 സാ റണ്ണിങ് ഒക്കെ ബാലികേറാമല ആയി..ഒരു വശത്തു ട്രെയിനിങ് ബുദ്ധിമുട്ടുകള്‍.. കൂടെ ചേച്ചിയുടെ കല്യാണം..

കല്യാണം ഒരു ഞായറാഴ്ച്ചയായിരുന്നു.. വീട്ടില്‍ പോകാന്‍ കഴിയില്ല.. തലേ ദിവസം വിളിച്ചപ്പോള്‍ അമ്മ കരയുന്നത് കേട്ടതാണ്…..വീട്ടില്‍ വിളിക്കണമെന്ന് പലവട്ടം തോന്നിയെങ്കിലും.. വിളിച്ചില്ല… ഒരു നല്ല ദിവസമായി കരയിക്കേണ്ടല്ലോ… ഉച്ചക്ക് ഉണ്ണാന്‍ ചോറ് എടുത്തെങ്കിലും കഴിക്കാന്‍ കഴിഞ്ഞില്ല… അന്ന് വൈകുന്നേരം വീട്ടില്‍ വിളിച്ചു.. സംസാരം കരച്ചിലിന്റെ വക്കില്‍ എത്തും എന്ന് കണ്ടപ്പോള്‍ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു…

അങ്ങനെ ട്രെയിനിങ് കഴിഞ്ഞു … ആദ്യ പോസ്റ്റിംഗ് ചത്തീസ്ഗഡിലെ ബിജാപ്പൂര്‍ എന്ന ജില്ലയില്‍.. പോസ്റ്റിംഗ് ആയി പോകുമ്പോള്‍ അവിടെ ഉള്ളവര്‍ എല്ലാം ഞങ്ങളെ ഇനി കാണുമോ ആവോ എന്ന രീതിയില്‍ ആണ് നോക്കിയത്.. ഇടയ്ക്കിടക്ക് ബിജാപുരില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ മരിച്ചുവീഴുന്ന ജവാന്‍മാരുടെ ശവശരീരങ്ങള്‍ അവിടെയാണ് വരുക.. നാട്ടില്‍ ഒരു നെറ്റ് വര്‍ക്ക് പ്രോവൈടര്‍ ശരിയല്ലെങ്കില്‍ അന്ന് തന്നെ വേറേ പ്രോവൈടറിലേക്ക് മാറുന്ന നമുക്ക് അറിയുമോ ബി എസ് എന്‍ എല്‍ ഒഴികേ ഒരു നെറ്റ് വര്‍ക്കും കിട്ടാത്ത സ്ഥലങ്ങളെക്കുറിച്ച്.. ഒരു ജില്ലയുടെ മൂന്ന് കിലോ മീറ്റര്‍ വിസ്തീര്ണത്തില്‍ മാത്രമേ അതും ലഭിക്കുള്ളുവെങ്കിലോ…. രണ്ടാഴ്ച കൂടുമ്പോള്‍ മൂന്നും നാലും ദിവസം നെറ്റ് വര്‍ക്ക് കാണില്ല.. ഒരു കേരളീയന്‍ ആയ എനിക്ക് ഇതെല്ലാം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..

ബിജാപ്പുര്‍ ജില്ലയില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ മുതല്‍ നെറ്റ് വര്‍ക്ക് ഇല്ല എന്ന് പറഞ്ഞിരുന്നു.. എങ്കിലും അറുപത് എഴുപത് കിലോ മീറ്റര്‍ വരേ ഓരോ ബെറ്റാലിയന്റെയും കമ്പനികള്‍ ഉണ്ട്.. . ഒരു കമ്പനിയില്‍ ആകെ ഉള്ളത് ഒരു DSBT(അതിന്റെ നെറ്റ് വര്‍ക്കും പോകാറുണ്ട്) ഫോണാണ് അതില്‍ തന്നെ ഓഫീസ് ആവശ്യങ്ങളും നടക്കണം.. നൂറ്റിമുപ്പത്തഞ്ചു പേരടങ്ങുന്ന ഒരു കമ്പനിയില്‍ ലീവിനുപോയവരെയും പുറത്തു ഡ്യൂട്ടിക്ക് പോയവരേയും ഒഴിച്ചാല്‍ എണ്‍പത് പേര് കാണും കുറഞ്ഞത്…. ഫോണ്‍ വിളിക്കാന്‍ ക്യുവില്‍ നിന്നാല്‍ തന്നെ നമ്പര്‍ ആകുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്ക് പോകേണ്ട സമയമാകും… ആഴ്ച്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വിളിച്ചു വിശേഷം അറിയാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.. ഇനി വീട്ടില്‍ എന്തെങ്കിലും അത്യാവശ്യമായി ലീവിന് പോകണമെങ്കിലോ… അറിഞ്ഞ ഉടനേ അറുപത് കിലോമീറ്റര്‍ ചാടി കയറി വരാന്‍ കഴിയില്ല.. റോഡില്‍ എവിടെയാണ് മൈന്‍ ഉള്ളതെന്ന് അറിയില്ല.. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൈന്‍ പൊട്ടിയാണ് മരിക്കാറുള്ളത്.. അത് കൊണ്ട് തന്നേ ഈ പറഞ്ഞ അറുപത് കിലോമീറ്റര്‍ വരെ ആളുകളെ വിന്യസിപ്പിച്ചു(ROP) മാത്രമേ ഒരു മൂവ്‌മെന്റ് ഉണ്ടാകുള്ളൂ…

കാലത്തു പുറപ്പെട്ട് ബിജാപ്പൂര്‍ എത്തിയാലും ഉച്ച കഴിഞ്ഞാല്‍ അവിടെ നിന്നും ലീവിനു വിടുകയുമില്ല.. പത്തുപേര്‍ അടങ്ങുന്ന ഒരു പാര്‍ട്ടി ഉണ്ടെങ്കില്‍ മാത്രമേ വിടുള്ളു.. ഒരാളെ ഒറ്റക്ക് വിടില്ല.. എത്ര അത്യാവശ്യം ആയാലും മൂന്നോ നാലോ ദിവസം എടുക്കും വീട്ടില്‍ എത്താന്‍.. ഇനി ഡ്യൂട്ടി.. ഇരുപത് മുപ്പത് നാല്പത് എണ്‍പത്…. അല്ല നൂറ്റെണ്‍പത് കിലോ മീറ്റര്‍ വരെ നടന്നിട്ടുണ്ട്.. ഒന്നും രണ്ടും മൂന്നും അല്ല ..ഏഴു ദിവസം വരേ കാട്ടില്‍ കഴിഞ്ഞിട്ടുണ്ട്.. ഈ നടക്കുന്നത് കയ്യും വീശിയല്ല റൈഫിളും ഭക്ഷണവും വെള്ളവും എല്ലാം ചുമന്നാണ് … വെള്ളവും ഭക്ഷണവും കുറയ്ക്കാം പക്ഷേ റൈഫിളും അതിന്റെ അമിനേഷനും കുറയ്ക്കാന്‍ കഴിയില്ല.. കട്ടിലില്‍ കിടക്കാതെ.. പുതപ്പില്ലാതെ …ഉറങ്ങാത്ത എനിക്ക് മണ്ണില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ചു ഉറങ്ങിയാലും നല്ല ഉറക്കം വന്നു തുടങ്ങി… തണുപ്പ് കൂടിയാല്‍ ചുരുണ്ടുകൂടി എട്ട് പോലെ കിടക്കും.. കുറച്ചൊരാശ്വാസം കിട്ടുമല്ലോ.. റിക്രൂട്ട്‌മെന്റിന് പോയപ്പോള്‍ മിനറല്‍ വാട്ടറില്ലാതെ വെള്ളം കുടിക്കില്ല എന്ന് പറഞ്ഞ എനിക്ക് നെല്ല് വിളയുന്ന പാടത്തു കെട്ടിക്കിടക്കുന്ന വെള്ളവും ഇഷ്ടമാകാന്‍ തുടങ്ങി(ഇതിന്റെ കൂടെ ചേര്‍ത്തിട്ടുള്ള ഫോട്ടോ നോക്കിയാല്‍ മതി)…

രണ്ടു മൂന്നു ദിവസം പഴകിയ റൊട്ടിക്ക് ചിക്കന്‍ ചില്ലിയും പൊറാട്ടയും കഴിക്കുമ്പോള്‍ കിട്ടുന്ന രുചിയേക്കാളും കൂടുതല്‍ രുചി തോന്നാന്‍ തുടങ്ങി.. വെടിയൊച്ചകളും രക്തത്തിന്റെ മണവും പരിചിതമായി… ഇന്നലെ കണ്ടവരെ ഇന്ന് കാണാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്… മുന്നില്‍ വെറും കൈയ്യകലത്തില്‍ മരണം വന്നു നിന്നിട്ടുണ്ട്.. ഒന്നല്ല പല തവണ… തോറ്റു കൊടുക്കാന്‍ മനസ്സിലായിരുന്നു.. അത് ഒരു വാശിയാണ്.. ധൈര്യമാണ്..നാട്ടില്‍ അടിയും പിടിയും നടത്തുന്ന ഒരുത്തനോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കുത്താനും കൊല്ലാനും പോകുന്നവനോ കിട്ടുന്ന ധൈര്യമല്ല.. സ്വന്തം രാജ്യത്തിനു വേണ്ടിയാണ് പൊരുതുന്നതെന്ന ധൈര്യം… എന്നും എന്റെ പുഞ്ചിരിക്കുന്ന മുഖം കാണാനും എന്നെ കാത്തിരിക്കാനും വീട്ടില്‍ ഒത്തിരി പേരും കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ട്..ചലനമറ്റ എന്റെ ശരീരത്തില്‍ നോക്കി വാവിട്ടുകരയേണ്ട അവസ്ഥയില്‍ അവരെ എത്തിക്കരുത് എന്ന ബോധം തരുന്ന ധൈര്യം …

ഈ ബുദ്ധിമുട്ടുകള്‍ ഒന്നും പോരാതെ അഞ്ചു വര്‍ഷത്തില്‍ നാല് തവണ മലേറിയ വന്നു… ഒരു തവണ മലേറിയ വന്നാല്‍ എല്ലാം കൂടി പന്ത്രണ്ട് ഇഞ്ചക്ഷന്‍ ശരീത്തില്‍ കയറും.. ആറ് ദിവസം റെസ്റ്റും.. അത് കഴിഞ്ഞാല്‍ പിന്നെയും ഡ്യൂട്ടി തന്നെയാണ്… മാസത്തില്‍ ചിലപ്പോള്‍ ഇരുപത് ദിവസം വരെ കാട്ടിലാകും..ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ കാലില്‍ ലേശം പോലും തോലി കാണില്ല ..നനഞ്ഞ ഷൂവിലേക്ക് മണല്‍ത്തരികള്‍ കയറി ഉരഞ്ഞു തൊലി എല്ലാം അഴുകി പോയിട്ടുണ്ടാകും…

ആദ്യം എല്ലാം നല്ല ബുദ്ധിമുട്ടായിരുന്നു പിന്നീട് അതൊക്കെ ശീലമായി.. എന്റെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്ന മെഡലുകള്‍ ആരും വെറുതെ തന്നതല്ല ..കഷ്ടപ്പാടിന്റെ… അധ്വാനത്തിന്റെ ഫലമാണ്.. ഞാന്‍ അതില്‍ അഭിമാനിക്കുന്നു..ഒരുപാട്

ഇന്നേവരെ ഒരാളോടും പരാതി പറഞ്ഞിട്ടില്ല.. ബുദ്ധിമുട്ടുകള്‍ പറഞ്ഞിട്ടില്ല… സുഖമാണ് എന്ന് മാത്രമേ ആരോടും പറഞ്ഞിട്ടുള്ളൂ.. ഒരു പനി വന്നാല്‍ പോലും വീട്ടില്‍ അറിയിക്കാറില്ല.. നമ്മള്‍ കാരണം അവര്‍ വിഷമിക്കരുത് എന്ന് കരുതി.. സ്വന്തം ജീവിതം എഴുതാന്‍ പറഞ്ഞു.. പലരും… എഴുതിയിട്ടില്ല ഇതുവരെ.. ആദ്യമായാണ് ഈ തുറന്നെഴുത്ത്.. ഇത് എന്റെ മാത്രം കഥ അല്ല.. പല പട്ടാളക്കാരുടെയും കഥയാണ്..(ഇതിനോട് കൂടെ ചേര്‍ത്തിരിക്കുന്ന ഫൊട്ടോയില്‍ ഉള്ളത് ഞാന്‍ ആണ്, തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണും കണ്ണ് കുഴിഞ്ഞു കവിളോട്ടി..ഒരു ഡ്യൂട്ടിക്കിടയില്‍ എടുത്തതാണ്)

പട്ടാളത്തില്‍ പോകുന്നത് നാല്‍പ്പതിനായിരം രൂപയോളം വരുന്ന ശമ്പളത്തിന് വേണ്ടിയാണെന്ന് പറഞ്ഞു പല കമന്റുകളും കാണാന്‍ ഇടയായി.. സേവനമല്ല ജോലിയാണിതെന്നും കേട്ടു.. നാല്‍പ്പതിന്നായിരം അല്ല രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞാലും ഞങ്ങള്‍ അനുഭവിക്കുന്നതിന്റെ പകുതി ബുദ്ധിമുട്ട് അനുഭവിക്കാന്‍ തയ്യാറാകില്ല പലരും…

ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ ..നിങ്ങളെ പോലെ ഉള്ളവര്‍ ഇങ്ങനെ പറയും.. കാരണം നിങ്ങളുടെ മാന്യത അത്രയേ ഉള്ളു… നിങ്ങളുടെ അഭിപ്രായത്തില്‍ ശമ്പളം ആണ് ഞങ്ങളുടെ താല്പര്യം എങ്കില്‍ ശമ്പളം ഇല്ലാതെ ഞങ്ങള്‍ സേവിക്കാന്‍ തയ്യാറാണ് …ഇരുപത്തെട്ടു വയസ്സായി എനിക്ക് അതുവരെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയുമുണ്ട്..അവരേ നോക്കേണ്ട ചുമതല നിങ്ങള്‍ ഏറ്റെടുക്കണം..സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താന്‍ നടക്കുന്നവരെ…. പറയാന്‍ എളുപ്പമാണ് ജീവിച്ച് കാണിക്ക് ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തില്‍ കുറച്ചു രാജ്യസ്‌നേഹവും.

വിജയവാഡ:  ആന്ധ്രാപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടയിലേക്ക് നിയന്ത്രണം വിട്ട് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുപ്പതിക്ക് 30 കിലോമീറ്റര്‍ അകലെയുള്ള യെര്‍പെടു എന്ന സ്ഥലത്താണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  1.45 നാണ് സംഭവം.പുട്ടലപ്പട്ടു-നായ്ഡുപേട്ട സംസ്ഥാനപാതയുടെ സമീപത്തുള്ള യേരപേഡു പൊലീസ് സ്റ്റേഷനു മുന്നില്‍ മണല്‍മാഫിയയ്‌ക്കെതിരെ ധര്‍ണ നടത്തുകയായിരുന്ന സമരക്കാര്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

അമിതഭാരവും അമിതവേഗവുമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. അമിതവേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം സമീപത്തെ ഇലട്രിക് പോസ്റ്റില്‍ ഇടിക്കുകയും സമരക്കാര്‍ക്കിടയിലേക്ക് ഇരച്ചകയറുകയുമായിരുന്നു.

ട്രക്കിന്റെ ടയറിനടിയില്‍ പെട്ട ചിലര്‍ തല്‍ക്ഷണം മരിച്ചു. ചിലര്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനേതുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. സമരക്കാരെ ഇടിച്ചിട്ട ട്രക്ക് നിരവധി വാഹനങ്ങള്‍ തകര്‍ത്ത് സമീപത്തുള്ള ഒരു കടയില്‍ ഇടിച്ചുനിന്നു.

അപകടത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കട കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ആറുപേര്‍ ട്രക്കിനടിയില്‍ പെട്ടും 14 പേര്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ ചെന്നൈ, വെളളൂര്‍, തിരുപ്പതി എന്നിവിടങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപ ആന്ധ്രാ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് പുട്ടലപ്പട്ടു-നായ്ഡുപേട്ട പാതയിലെ ഗതാഗതം തടസപ്പെട്ടു.

Copyright © . All rights reserved