Latest News

മലയാളികളുടെ ജനപ്രിയ സീരിയലില്‍ ഒന്നാണ് ഉപ്പും മുളകും. ഇതില്‍ തന്നെ അമ്മമാരുടെയും കൊച്ചു കുട്ടികളുടെയും പ്രിയതാരമാണു വിഷ്ണു എന്ന റിഷി. മികച്ച ഡാന്‍സര്‍ കൂടിയായ ഋഷിയെ വ്യത്യസ്തനാക്കുന്നതും മുടിയാണ്.

അതുകൊണ്ടു സീരിയല്‍ കഥാപാത്രത്തെ പോലും മുടിയന്‍ വിഷ്ണു എന്നു തന്നെയാണു വിളിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണു വിഷ്ണു. ഇപ്പോഴിത ബാലുവിന്റെയും നീലൂവിന്റെയും മൂത്ത മകനായ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്നു പുറത്തു പോകുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

ഡാന്‍സ് ഷോകള്‍ അവതരിപ്പിക്കുന്ന ഋഷി ഇന്ത്യയ്ക്കു പുറത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഋഷി തന്റെ ടീമിനൊപ്പം ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങിളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നുള്ളതു കൊണ്ടാണു പരമ്പരയില്‍ നിന്നു പിന്മാറുന്നത് എന്നു പറയുന്നു. എന്നാല്‍ ഋഷിക്കു പകരം ആര് എത്തുമെന്ന ആകാംഷയിലാണു പ്രേക്ഷകര്‍.

ബിഗ് കൗണ്ടി എന്ന പേരിൽ അറിയപ്പെടുന്ന ചാമ്പ്യൻ ബോഡി ബിൽഡർ ഡാലസ് മക്കാർവർ (26) ഫ്ലോറിഡായിലുള്ള സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാർവർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഫോണിൽ വിളിച്ച് ഡിന്നർ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാൻ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാർവർ തന്നോട് ഗുഡ് ബൈ പറഞ്ഞുവെന്നും ഡാൻ പറഞ്ഞു. തിങ്കളാഴിച്ച രാവിലെ ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ മക്കാർവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാർവറിന്റെ റൂംമേറ്റ് അഭിപ്രായപ്പെട്ടു. അടുക്കളയിൽ മുഖം താഴെയായി ചലന മറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പറയപ്പെടുന്നു. ബൊക്കറാട്ടൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. മരണ കാരണം സംശയാസ്പദമല്ലെന്നും ഇവർ പറയുന്നു.

മഞ്ജുവാര്യര്‍ മകള്‍ മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. താന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് മകളെ ബോധ്യ പെടുത്താന്‍ വേണ്ടി ആണ് മഞ്ജു എത്തിയത് ഇതിന്റെ പേരില്‍ തന്നെ വെറുക്കരുത് എന്നും മകളോട് മഞ്ജു അവശ്യപെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

അതെ സമയം കാവ്യാ മാധവന്‍ മഞ്ജുവിനോട് എതിര്‍പ്പ് ഒന്നും കാണിച്ചില്ല എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ മീനാക്ഷി മഞ്ജുവിനോട് ഒന്നും സംസാരിക്കാന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു. ഹൈക്കോടതിയിലെ ദിലീപിന്റെ രണ്ടാമത്തെ ജാമ്യ ഹര്‍ജി വാദം പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയാന്‍ വെള്ളി ആഴ്ചക്ക് മാറ്റി വെച്ചിരുക്കുകയാണ്. അതേ സമയം ആലുവ സബ് ജയിലില്‍ ദിലീപ് വലിയ നിരാശയില്‍ ആണ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാല്‍ ജാമ്യം വെള്ളിയാഴ്ച ലഭിക്കും എന്ന പ്രതീക്ഷയും ദിലീപിന് ഉണ്ട്. പുതിയ ഹര്‍ജിയില്‍ മുന്‍ ഭാര്യ മഞ്ജുവിനും ലിബര്‍ട്ടി ബഷീറിനും അനേഷണ സംഘത്തിനും എതിരെ വലിയ ആരോപങ്ങള്‍ ആണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്.

തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്‌. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയത്‌

അതിനു ശേഷം ഇപ്പോള്‍ വീട് ലേലത്തില്‍ വിളിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.

ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. അതും ഭരണപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള നടപടിയും. ജപ്തി നടപടികളൊന്നും തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ് നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.

ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.
കോലം വരച്ചതിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക്‌ മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌.

കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി.

അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്ള കാശ്‌ തന്നു. ഞാൻ തിരിച്ചു പോകാനൊരുങ്ങവെ അവർ ചോദിച്ചു ” ആപ്പ്‌ മുസൽമാൻ ഹെ” താങ്കൾ മുസൽമാനാണോ…. ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി .
ഇവർ ഒരു ബ്രാഹ്മിൺ ആണെന്ന് തോന്നുന്നു ബീഫ്‌ കഴിക്കുന്ന മുസ്ലിമായ ഞാൻ സാധനങ്ങൾ കൊണ്ടു വന്നത്‌ ഇഷ്ടമായില്ലായിരിക്കുമോ…. ? എന്തായാലും പ്രശ്നമല്ല, ഞാൻ അതെ എന്നുത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ” അന്തർ അ ഈഏ … ഞാൻ പകച്ചു നിന്നു. എന്തിനാണെന്നെ അകത്തേക്ക്‌ ക്ഷണിക്കുന്നത്…?

മേഡം മുജെ അന്തർ ആനാ മുഷ്കിൽ ഹെ ആപ്‌ ക്യാചാഹ്താഹെ ബതാദോ ദെറാ … ( മേഡം എനിക്കകത്ത്‌ വരാൻ ബുദ്ധിമുട്ടുണ്ട്‌. നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌ എന്ന് ഉടനെ വ്യക്തമാക്കിയാലും)
നിങ്ങൾ ഒരു മുസ്ലിം ആയത്‌ കൊണ്ടാണു ഞാൻ അകത്തേക്ക്‌ ക്ഷണിച്ചത്‌ ഇവിടെ മുൻപ്‌ താമസിച്ചവർ മറന്ന് വെച്ച ഒരു ഹോളിഖുറാൻ ഉണ്ട്‌ അത്‌ താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത്‌ സഹായിക്കാമോ….?

വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ. ഞാനത്‌ തൊട്ട്‌ അശുദ്ധമാക്കില്ല. നിങ്ങൾ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക്‌ ചൂണ്ടി അവർ അത് പറഞ്ഞപ്പോൾ അത്ഭൂതവും ,ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി. എന്നിട്ട്‌ പുഞ്ചിരിച്ചു. തന്റേതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത്‌ ഇതാ ഒരു യഥാര്‍ത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ്‌ മന്ത്രിച്ചു.

അവരുടെ അനുമതിയോടെ വാഷ്റൂമിൽ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസിൽ ഉള്ള വിശുദ്ധ ഖുർ ആൻ എടുത്തു. അവർ എനിക്ക്‌ കൈകൂപ്പി നന്ദി പറഞ്ഞു – ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുംബത്തിനും സദാവർഷിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച്‌ മുറിയിൽ നിന്നും പുറത്തിറങ്ങി . എന്റെ പിന്നിൽ അടഞ്ഞ അവരുടെ മുറിയുടെ വാതിലിൽ തൂക്കിയ ‘ഓം’ കൂടുതൽ തിളങ്ങുന്നത്‌ പോലെ എനിക്കപ്പോൾ തോന്നി.

ഇതുപോലെയുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യപെടേണ്ടത് വർഗീയവിഷം ചിറ്റുന്നവർ ഇതൊന്നും വായിക്കുകയും ഇല്ല ഷെയർ ചെയ്യുകയുമില്ല

പേഴ്‌സ്‌ എന്നാല്‍ നമുക്ക് പണവും കാര്‍ഡുകളുമടക്കമുള്ള വില പിടിപ്പുള്ള പലതും സൂക്ഷിയ്‌ക്കുന്ന ഇടമാണ്. എന്നാല്‍ ചില വസ്‌തുക്കള്‍ പേഴ്‌സില്‍ വച്ചാല്‍ പണം നിറയുമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. വളരെ ലളിതമായ ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ വ്യത്യാസമറിയാം.

ആലിന്റെ ഇല പഴ്‌സില്‍ വയ്‌ക്കുന്നത്‌ പണവും അഭിവൃദ്ധിയും വരാന്‍ ഏറെ നല്ലതാണ്‌. ആലിന്റെ ഒരു ഇലയെടുത്ത്‌ വെള്ളം കൊണ്ടു കഴുകിത്തുടച്ചു വൃത്തിയാക്കി മടങ്ങാത്ത രീതിയില്‍ പഴ്‌സില്‍ വയ്‌ക്കുക.

Image result for banyan tree leafഒരു വെളുത്ത പേഴ്‌സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്‌ക്കുക. ഇത്‌ സാധിയ്‌ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്‌ക്കുക. അല്ലെങ്കില്‍  പേഴ്‌സില്‍ അല്‍പം അരി വയ്‌ക്കുക, ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലക്ഷ്‌മീ ദേവിയ്‌ക്കു സമര്‍പ്പിയ്‌ക്കുക. പഴ്‌സില്‍ ശ്രീയന്ത്രം വയ്‌ക്കുന്നതും പണവും അഭിവൃദ്ധിയുമുണ്ടാകാന്‍ നല്ലതാണ്‌. വിഷ്‌ണുവിന്റെ കാലുഴിയുന്ന ലക്ഷ്‌മീദേവിയുടെ ചിത്രം പേഴ്‌സില്‍ വയ്‌ക്കുന്നതും ഏറെ നല്ലതാണ്‌. ഓവല്‍ ആകൃതിയുള്ള വെള്ള കല്ല്‌ പഴ്‌സില്‍ വയ്‌ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത്‌ പൊസറ്റീവിറ്റി വര്‍ദ്ധിപ്പിയ്‌ക്കും.

റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ വിവാദത്തില്‍. ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിവാദത്തിലായത്. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ആന്‍ഡ്രൂസ് ആഹ്വാനം ചെയ്തുവെന്നാണ് വിവാദം. എന്നാല്‍ നടി മോഹിനി, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരുടെ കാര്യം പറഞ്ഞ കൂട്ടത്തില്‍ ദിലീപിന്റെ കാര്യം പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപ് ജയിലില്‍ ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്. കോഴ കേസില്‍ വിചാരണാ തടവുകാരനായി ജയിലിലായിരിക്കെ ശ്രീശാന്തും ബൈബിള്‍ വായിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക് തിരിഞ്ഞത് പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണമെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അക്കാര്യം പറഞ്ഞതെന്ന് ഫാ. ആന്‍ഡ്രൂസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ കാര്‍മ്മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനാണ് വിവാദത്തിലായ ഫാ. ആന്‍ഡ്രൂസ്.

കാമുകനൊപ്പം പോകണമെന്ന് ആവശ്യപെട്ടു ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് വധു ആത്മഹത്യ ഭീഷണിമുഴക്കി. സംഭവം ഇങ്ങനെ : ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ചാണ് വിവാഹിതരായത് .

വിവാഹശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. തുടര്‍ന്നാണ് യുവതി വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി.

ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനായി ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ യുവാവിന് നഷ്ട പരിഹാരം നല്‍കാമെന്ന് ഏറ്റതോടെ യുവാവും ബന്ധുക്കളും തങ്ങള്‍ക്ക് ഇനി  മറ്റു പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതി നല്‍കിയ പരാതി അരുവിക്കര പോലീസ് ആര്യനാട് പൊലീസിന് കൈമാറുകയും ചെയ്തു.

ആര്യനാട് പൊലീസ് കാമുകനെ വിളിച്ചുവരുത്തി യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടങ്കിലും ഇയാള്‍ തയാറായില്ല. ഒടുവില്‍ കാമുകന്‍ പീഡിപ്പിച്ചതായുള്ള തെളിവുകള്‍ പൊലീസിനു ഹാജരാക്കി. പൊലീസ് കേസ് എടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ കാമുകനും ബന്ധുക്കളും യുവതിയെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കാമുകന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രായപൂര്‍ത്തിയാകുന്ന സമയം വിവാഹം കഴിക്കാമെന്ന ധാരണ ഉണ്ടാക്കി താല്‍ക്കാലിക പരിഹാരം കണ്ടു.

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ്  കുമാറാണ്  മരിച്ച മലയാളി. മറ്റു രണ്ടു പേര് പാകിസ്താന്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ  മസ്‌കറ്റില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ  ഹൈമക്കടുത്തു  മുഹസനില്‍  വെച്ചാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വനിതകളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, െവെസ് പ്രസിഡന്റ് എന്നിവര്‍ക്കുനേരെ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങളുടെ ആക്രമണം. ആറു ജനപ്രതിനിധികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഏലിക്കുട്ടികുര്യാക്കോസ്(62), െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്‍ (46) എന്നിവര്‍ക്കു നേരെയാണു ബി.ജെ.പിയുടെ ആറു ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം.

ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു മാതാ അമൃതാനന്ദമയീമഠം ട്രസ്റ്റ് ഗ്രാമപഞ്ചായത്തിന് നല്‍കിയ നല്‍കിയ സംഭാവന തുകയായ ഏഴു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയ ബി.ജെ.പിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പിക്കാത്തത് കടുത്ത വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ചെക്ക് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് ചില പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഏലിക്കുട്ടികുര്യാക്കോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയിരുന്നു. ഇതാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് ബി.ജെ.പിഅംഗങ്ങള്‍ പ്രസിഡന്റിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ഈ സമയം പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുറിയിലേക്കു കടന്നു വന്ന െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്റെ െകെയിലിരുന്ന മൊെബെല്‍ഫോണ്‍ തട്ടി താഴെയിടുകയും സാരി വലിച്ചു കീറുകയും ചെയ്തു. ഈ സമയം ബി.ജെ.പിയുടെ 4 പുരുഷ അംഗങ്ങളും 2 വനിതാ അംഗങ്ങളുമാണ് പ്രസിഡന്റിന്റെ മുറിയിലുണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിനു മുമ്പ് ഇവര്‍ മുറിയുടെ വാതിലും അടച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു.

ചെക്കുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇറക്കിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവ സമയത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കേന്ദ്രീകരിച്ചിരുന്നു. പോലീസ് എത്തിയാണ് സമരക്കാരുടെ ഇടയില്‍ നിന്നും പ്രസിഡന്റിനെയും െവെസ് പ്രസിഡന്റിനെയുംഉച്ചയ്ക്ക് ഒരു മണിയോടെ മോചിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ െവെകിട്ട് ആറു വരെ സി.പി.എം, യു.ഡി.എഫ്, കേരളാ കോണ്‍ഗ്രസ്(എം)പാര്‍ട്ടികളുടെ ആഹ്വാന പ്രകാരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ബി.ജെ.പി ഒറ്റയ്ക്ക് ഭരിച്ചിരുന്ന ഭരണസമിതിയെ അടുത്തിടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്(എം), സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ സഹായത്തോടെയാണ് ഭരണം ഭരണം പിടിച്ചെടുത്തത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എച്ച്.റഷീദ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ്‌തോമസ് അരികുപുറം എന്നിവര്‍ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു തെക്കേടത്ത് ഉള്‍പ്പെടെയുള്ള ആറു അംഗങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Copyright © . All rights reserved