ജോലിസ്ഥലത്തേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രധാനമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും ആധികാരത്തിന്റെ ജാഡയുമൊന്നുമില്ലാതെ അടുത്തെത്തി കുശലാന്വഷണം. ഒപ്പം ഒരു സെൽഫിക്കായി അനുവാദം ചോദിച്ചപ്പോൾ ചേർത്തുനിർത്തി തോളിൽ കൈയിട്ട് സുഹൃത്തിനെപ്പോലോരു പോസിങ്. സ്വപ്മമല്ല, യാഥാർഥ്യമാണിതെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും.
ബ്രിട്ടനിലെ മലയാളി നഴ്സുമാരായ മാർട്ടിന മാർട്ടിനും കെയിസ കൊച്ചിക്കാരനുമാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത്. ചൊവ്വാഴ്ച മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. ആശുപത്രിയിൽ പ്രധാനമന്ത്രി ഋഷി സുനാക് മിന്നൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മലയാളികളായ യുവ നഴ്സുമാർക്ക് ഈ അപൂർവ ഭാഗ്യം കൈവന്നത്.
ഒരു മാസം മുമ്പ് തങ്ങൾ യുകെയിലെത്തിച്ച കെസിയ കൊച്ചിക്കാരൻ എന്ന യുവ മലയാളി നേഴ്സിന് കൈവന്ന ഈ അപൂർവ ഭാഗ്യം ‘’നേഴ്സിംഗ് ജോബ്സ് യുകെ’’ എന്ന റിക്രൂട്ടിങ്ങ് സ്ഥാപനമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് സന്തോഷം അറിയിച്ചത്. മലയാളി കുട്ടികൾക്കുണ്ടായ ഈ ഭാഗ്യം കൂട്ടുകാർ ഷെയർ ചെയ്യുകകൂടി ചെയ്തതോടെ ചിത്രങ്ങൾ വൈറലായി. ഇന്ന് ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ താരങ്ങളായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഈ കൊച്ചു മിടുക്കികൾ
ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രി ഋഷി സുനക് മിൽട്ടൺ കീൻസിലെ എൻ.എച്ച്.എസ്. യൂണിവേഴ്സിറ്റി ആശുപത്രിയുടെ നിയോനേറ്റൽ വാർഡിൽ സന്ദർശനം നടത്തിയത്. രോഗികളുടെ ബന്ധുക്കളുമായും ജീവനക്കാരുമായും അദ്ദഹം ആശയവിനിമയം നടത്തി. ശൈത്യകാലത്തിനു മുന്നോടിയായി എൻ.എച്ച്.എസ്.ആശുപത്രികളിൽ 900 അധികം ബെഡ് ഉറപ്പുവരുത്താനായി 250 മില്യൺ പൗണ്ടിന്റെ വികസന പദ്ധതികളും സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തൊട്ടാകെ എൻ.എച്ച്.എസിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 40 പുതിയ ആശുപത്രികൾ നിർമിക്കാനുള്ള പ്രവർത്തനവും സജീവമായി മുന്നോട്ടു പോകുന്നുണ്ടെന്ന പ്രധാനന്ത്രി അറിയിച്ചു.
ലണ്ടൻ : ഏറ്റവും ആവേശം നിറയ്ക്കുന്ന ഒഐസിസി യുകെയുടെ സ്വതന്ത്ര ദിനാഘോഷം വിവിധ നേതാക്കന്മാരുടെ സനിധ്യത്തിൽ ആഹോഷ പൂർവ്വം കൊണ്ടാടി , ഇന്ത്യയിൽ നിന്നെത്തിയ മുൻ മന്ത്രിമാരും , യുകെയിലെ വിവിധ മേഖലയിൽ നിന്നെത്തിയ ഒഐസിസി നേതാക്കന്മാരും , ഒഐസിസി പ്രവർത്തകരും ഒരേ സ്വരത്തിൽ ഭാരത് മാതാവിന് ജയ് വിളിച്ചപ്പോൾ കണ്ടു നിന്നവർക്ക് പോലും ആവേശം അടക്കാനായില്ല , ഒഐസിസി യുകെ , നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന്റെ നേതൃത്വത്തിൽ ലണ്ടൻ പാർലമെന്റ് സ്ക്യയറിൽ നടന്ന സ്വാതന്ത്ര ദിനാ ആഘോഷം ആൾ ബലം കൊണ്ടും നേതൃത്വ പാടവം കൊണ്ടും ശ്രദ്ദേയമായി , ഇത്രയും ആളുകൾ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയല്ലന്ന് പരിപാടിയുടെ കോഡിനേറ്റർ കൂടിയായ ഒഐസി സെകട്ടറി ശ്രീ അപ്പാ ഗഫുർ പറഞ്ഞു .
രാവിലെ 11 മണിയോടുകൂടി ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒഐസിസി നേതാക്കൻമാരും അണികളും പുഷ്പാർച്ചന നടത്തിയാണ് സ്വതന്ത്ര ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടത്, ശ്രീ, സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ആലപിച്ച വന്ദേമാതര ഗാനം എത്തിച്ചേർന്നവരിൽ ദേശിയ ആവേശം ഉണർത്തുന്നതായിരുന്നു നൂറുകണക്കിന് പ്രവർത്തകരും നാട്ടിൽ നിന്നും എത്തിയ നേതാക്കളും പങ്കെടുത്ത സ്വാതന്ത്യദിനാഘോഷ പരിപാടി ലണ്ടനിൽ ഉള്ള ഇന്ത്യക്കാരുടെ ദേശ സ്നേഹം വിളിച്ചോതുന്നതായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനമെന്നും , എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോഴും മതത്തിന്റെ പേരിലും , ഭക്ഷണത്തിന്റെ പേരിലും ഇന്ത്യൻ ജനങ്ങളെ അടിമകളാക്കനാണ് ശ്രമിക്കുന്നതെന്ന് , ഒഐസിസി യുകെ , നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ സ്വഗത പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 2023 ഓഗസ്റ്റ് 15ന് 77 -ാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ മണിപ്പുരിലും , ഹരിയാനയിലും ഉള്ള ജങ്ങൾക്ക് എന്ത് സ്വാതന്ത്രമാണ് ഉള്ളതെന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാർ പറയണമെന്ന് ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചോദിച്ചു .
സ്വാതന്ത്ര്യം കിട്ടിയ സ്വാതന്ത്യമല്ലാത്ത മണിപ്പൂർ കത്തുന്നതിലൂടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയേപ്പറ്റിയും മോദി സർക്കാരിൻ്റെ ഭീകര വാഴച്ചയേപ്പിറ്റിയും ശ്രീ കെ കെ മോഹൻദാസ് അപലപിച്ചു, തുടർന്ന് മുൻ നേപ്പാൾ മന്ത്രി ഹരിപ്രസാദ് പാണ്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളും മുൻ സദക്ക് മേയറും കൗൺസിലറുമായ സുനിൽ ചോപ്രയും , മുൻ ലവ്ടോൺ മേയർ ശ്രീ ഫിലിപ്പ് ഏബ്രഹാമും ആശംസ പ്രസംഗം നടത്തി.
സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് വിശിഷ്ട അഥിതികളായി എത്തിയത് മുൻ മന്ത്രി , ഹരിപ്രസാദ് പാണ്ഡേ , പശുമതി ഭണ്ഡാരി എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി , മുൻ മന്ത്രി ,ഹരി പ്രസാദ് പാണ്ഡേ ദേശിയ പതാക നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന് കൈമാറി , ഗാന്ധി പ്രതിമക്ക് മുന്നിൽ ഒഐസിസി യുകെ നാഷണൽ വൈസ് പ്രസിഡന്റ് ഡോക്ടർ ജോഷി ജോസ് സ്വാതന്ത്ര ദിനത്തിന്റെ പ്രത്യേക പ്രതിജ്ഞ വാജകം അണികൾക്ക് ചൊല്ലിക്കൊടുത്തു , തുടന്ന് ഒഐസിസി നാഷണൽ കമ്മറ്റി അംഗം സണ്ണി ലൂക്കോസ് മണിപ്പൂരിൽ നടക്കുന്ന നരഹത്യക്കും അനാശാസപ്രവർത്തനങ്ങൾക്കും ദേവാലയങ്ങൾക്കെതിരെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കും എതിരെ ഒഐസിസി യുകെ എടുത്ത നിലപാടുകൾ ഉൾപ്പെടുന്നതും മണിപ്പുർ ജനങ്ങൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപെടുന്നതുമായ പ്രമേയം അവതരിപ്പിച്ചു .
പിന്നീട് ഒഐസിസി യുകെയുടെ മുതിർന്ന നേതാക്കന്മാരായ ശ്രീ സുനിൽ ചോപ്ര , ഒഐസിസി യുകെ സെക്കട്ടറി ശ്രീ അപ്പാ ഗഫുർ , ശ്രീ, റോണി ജേക്കബ്ബ്, സാജു മണക്കുഴി, ജയൻ റാൻ, സുരേഷ് കുമാർ , ശ്രീ മണികണ്ഠൻ ,ഒഐസിസി സർറേ റീജൻ എക്സികുട്ടിവ് ശ്രീ അഷറഫ് അബ്‌ദുല്ല , സർറേ റീജൻ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ്, സെക്രട്ടറി, സാബു ജോർജ്ജ് , ഷാംജിത്ത് എന്നിവർ സ്വാതന്ത്ര ദിന ആശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു ,തുടർന്ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കെത്തിയവർക്ക് എലിഫെന്റ്റ് ആൻഡ് കസിൽ റീജൻ പ്രസിടന്റ്റ് ശ്രീ രാജൻ പടിയിൽ നന്ദി പറഞ്ഞു.തുടർന്ന് ദേശീയ ഗാനാ ആലാപനത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സമാപിച്ചു.
റോമി കുര്യാക്കോസ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നാളെ ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’ അനുസ്മരണ യോഗത്തിലും,’സമകാലീന ഭാരതം’ സെമിനാറിലും ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കുചേരും. ഭാരതത്തിന്റെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി തൻറെ പഠനത്തിലും, പ്രവർത്തന പരിചയത്തിലും, അനുഭവങ്ങളിലും കണ്ടും തൊട്ടുമറിഞ്ഞ അറിവുകളും അഭിപ്രായങ്ങളും ജസ്റ്റിസ് ജെ ബി കോശി പങ്കുവെക്കും. കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ ‘ഓ സി ഒരോർമ്മ’ യിൽ പങ്കിടുന്നതുമാണ്.
ജസ്റ്റിസ് ജെ.ബി.കോശി ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സാമൂഹ്യ സാംസ്കാരിക സാമുദായിക പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കും. യോഗത്തിൽ മുഖ്യാതിഥിയായി എത്തിച്ചേരുന്ന ജസ്റ്റിസ് ജെ ബി കോശിയെ ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ഗുർമിന്ദർ രന്തവാ സദസ്സിനു പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി, മുൻ മേയർ, കൗൺസിലർ ഫിലിപ്പ് എബ്രഹാം, ഗമ്പാ വേണുഗോപാൽ, സുധാകർ ഗൗഡ്, എൻ വി എൽദോ( YMCA ), വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം, ഇമാം ഹഖ്, സ്റ്റീഫൻ റോയ്, ജോസ് ചക്കാലക്കൽ (WELKOM ), അൽക്ക ആർ തമ്പി തുടങ്ങിയവർ സംസാരിക്കും.
ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി പ്രോഗ്രാം കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.
ആഗസ്റ്റ് 16 ബുധനാഴ്ച,നാളെ വൈകുന്നേരം 5:00 മണിക്കു ആരംഭിക്കുന്ന യോഗനടപടികൾ ഏഴരയോടെ സമാപിക്കും.
ടോം ജോസ് തടിയംപാട്
കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടേരിൽ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്.ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമുണ്ടായി.മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്.അതിനാൽ തന്റെ ഉപജീവനമാർഗമായ ഓട്ടോ ഓടിക്കുവാൻ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെൺമക്കളിൽ ഇളയ കുട്ടി ഇപ്പോൾ നേഴ്സിങ്ങ് പഠിക്കുന്നതിനാൽ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുൻപോട്ടു കൊണ്ടുപോകണം നിങ്ങൾ ദയവായി സഹായിക്കണം കുര്യാക്കോസിന്റെ അയൽവക്കംകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,21 ,0 0000 (ഒരുകോടി ഇരുപത്തിയൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.
” ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .
കൈരളിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് യു.കെ യിലെ കെയർ മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആഗസ്ത് 19 ശനിയാഴ്ച യുകെ സമയം വൈകുന്നേരം 5 മണിക്ക് ഓൺലൈൻ വഴിയാണ് ചർച്ച. യുകെയിലെ കെയർ മേഖലയിൽ ലക്ഷങ്ങൾ മുടക്കി ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ എത്തുന്ന മലയാളികൾക്ക് അവർ സ്വപ്നം കാണുന്ന ജീവിതം ലഭിക്കാതെ വരുന്ന സാഹചര്യവും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്നു.
പണം മുടക്കി ഒടുവിൽ വിസ കിട്ടാതെയാവുക, യുകെയിൽ എത്തി ജോലി കിട്ടാതിരിക്കുക, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം, ജീവിത ചെലവുകൾ, മാനസികമായ് വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ, ജോലി സ്ഥലത്തെ അനാവശ്യ ചൂഷണങ്ങളും പിരിച്ചുവിടലുകളും എന്ന് തുടങ്ങി ഈ അടുത്ത കാലത്തായി ഉയർന്ന് കേൾക്കുന്ന പ്രതിസന്ധികൾ പലതാണ്. ഇത്തരം ചോദ്യങ്ങളെയും പ്രതിസന്ധികളെയും മുൻനിറുത്തി തുറന്നു ചർച്ച ചെയുക വഴി ഇത്തരം സാഹചര്യങ്ങളിൽ അപേക്ഷകർക്ക് വിദഗ്ദ്ധ ഉപദേശങ്ങളും സഹായവും ലഭിക്കുവാൻ പ്രയോജനപ്പെടും എന്ന് കൈരളി യു.കെ കരുതുന്നു.
കെയർ ഏജൻസി, കെയർ ഹോം പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ബന്ധപ്പെട്ട ഏജൻസികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഈ ചർച്ചയിൽ സംവദിക്കുന്നു. പങ്കെടുക്കുവാൻ ഈ ലിങ്കിൽ താല്പര്യം അറിയിക്കുക – https://fb.me/e/2OZbLQJod
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജിഎംഎ വാരിയേഴ്‌സ് വിജയിച്ചു. രാവിലെ ഗ്ലോസ്റ്ററിലെ കിങ് ജോര്‍ജ് ഗ്രൗണ്ടില്‍ വച്ചു നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വാരിയേഴ്‌സ് വിജയം സ്വന്തമാക്കിയത്.
അവസാന വട്ട മത്സരം ഗ്ലാഡിയേറ്റേഴ്‌സും സ്പാര്‍ടന്‍സും വാരിയേഴ്‌സും തമ്മിലായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിനെ തോല്‍പ്പിച്ച് വാരിയേഴ്‌സ് ഫൈനലുറപ്പിച്ചു. സ്പാര്‍ടനും ഫൈനലിലെത്തിയതോടെ മത്സരം ആവേശത്തിലായി. ഒടുവില്‍ സ്പാര്‍ട്ടനെ തോല്‍പ്പിച്ച് വാരിയേഴ്‌സ് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ 20 ഓവറുകളാണ് ഉണ്ടായിരുന്നത്.
ഗ്ലാഡിയേറ്റേഴ്‌സിനെ പ്രജു ഗോപിനാഥും സ്പാര്‍ടനെ മനോജ് വേണുഗോപാലും വാരിയേഴ്‌സിനെ ഡോ ബിജു പെരിങ്ങത്തറയും നയിച്ചു. വാരിയേഴ്‌സിലെ വിക്കി മികച്ച ബൗളറായി. വാരിയേഴ്‌സ് താരം അനസ് റാവ്തര്‍ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു. കളിയിലുടനീളം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ച ആന്റണി മാത്യുസ് മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തു.
മാന്‍ ഓഫ് ദി സീരീസ് ടോം ഗ്ലാന്‍സന്‍ സ്വന്തമാക്കി. വാരിയേഴ്‌സ് മത്സരത്തില്‍ ജയിച്ചപ്പോള്‍ സ്പാര്‍ടന്‍സ് റണ്ണറപ്പായി. ഗ്ലാഡിയേറ്റേഴ്‌സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടിവന്നു. സ്റ്റീഫന്‍ ഇലവുങ്കലിന്റെ നേതൃത്വത്തില്‍ രുചിയേറിയ ഭക്ഷണവും ഒരുക്കിയിരുന്നു. വാശിയേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണികളിലും ആവേശം നിറയ്ക്കുകയായിരുന്നു
ഇംഗ്ലണ്ടിൽ നടക്കുന്ന ഐബിഎസ് എ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം യോഗ്യത നേടി. പത്തു വർഷത്തെ ശ്രമഫലമാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ഈ ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുന്നത് . വനിത ബ്ലൈൻഡ്ബോൾ ടീം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയതോടെ, ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു ഫുട്ബോൾ ടീമിനെയോ ഒരു പാര വനിതാ ഫുട്ബോൾ ടീമിനെയോ ലോകകപ്പിനായി പങ്കെടുപ്പിക്കുന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷനായി.
ഓഗസ്റ്റ് 12 മുതൽ 21 വരെ ബെർമിംഗ്ഹാമിൽ വച്ചാണ് ടൂർണമെൻറ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ബ്ലൈൻഡ് ഫുട്ബോൾ കളിക്കാരും അഞ്ചു ഗോൾ കീപ്പേഴ്സും പങ്കെടുത്ത ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ നിന്ന് ചരിത്രനേട്ടത്തിലേക്ക് ബൂട്ട് കെട്ടുന്ന 8 ബ്ലൈൻഡ് ഫുട്ബോൾ താരങ്ങളെയും 2 ഗോൾകീപ്പർമാരെയും തിരഞ്ഞെടുത്തു. ഹെഡ് കോച്ച് സുനിൽ ജെ മാത്യുവിന്റെ നേതൃത്വത്തിൽ കടുവന്ത്ര ഗാമബോൾ ഗ്രൗണ്ടിൽ അന്തിമ ഘട്ട പരിശീലന ടീം ഓഗസ്റ്റ് 12 -ന് കൊച്ചിയിൽ നിന്നും ബെർമിംഗ്ഹാമിലേക്ക് യാത്ര തിരിക്കും.
ഇന്ത്യയിൽ നിന്നുള്ള ബ്ലൈൻഡ് ഫുട്ബോൾ റഫറി വിവേക് ടി സിയെ ലോക ചാമ്പ്യൻഷിപ്പിൽ ഗെയിംസ് നിയന്ത്രിക്കാനും തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം നിയന്ത്രിക്കാൻ ഇന്ത്യയിൽ നിന്നും ഒരു റഫറി തിരഞ്ഞെടുക്കപ്പെടുന്നത്.
കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ടീമിൻറെ ഹെഡ്കോച്ച് സുനിൽ ജെ മാത്യു ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . എം സി റോയ്, വേണു രാജാ മണി ഐ എഫ് എസ് , അരുന്ധതി റോയ്, സുനിൽ ജെ മാത്യു, സിജോയ് വർഗീസ്, രാഘുനാഥൻ വി ജി, ഫാ. അനിൽ ഫിലിപ്പ് സി എം ഐ ,മറിയം ജോർജ് , റഷാദ് എന്നിവർ സംസാരിച്ചു.
സിനിമാതാരം സിജോയ് വർഗീസ് ഇന്ത്യൻ ടീം ജേഴ്സി ഇന്ത്യൻ വനിതാ ഫുട്ബോൾ താരം അക്ഷര റാണക്ക് നൽകി പ്രകാശനം നിർവഹിച്ചു.
” ഇന്ത്യയിലെ വനിതകൾക്ക് ഇതൊരു അഭിമാന നിമിഷമാണ്. ഇന്ത്യ എന്ന രാജ്യത്തിൻറെ പേരിൽ ലോക ചാമ്പ്യൻഷിപ്പിൽ പോരാടാൻ ഇറങ്ങുന്ന ടീം അംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ” വേണു രാജാമണി ഐ എഫ് എസ് പറഞ്ഞു.
” ഇവർ ബൂട്ടണിഞ്ഞു കളിക്കുന്നത് കണ്ടപ്പോൾ ബൂട്ട് കെട്ടി ഓടാൻ പോകുന്ന ഞങ്ങളുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത് … ജീവിതത്തിലെ ഏറ്റവും നല്ല സ്വർഗീയ നിമിഷങ്ങളാണ് അവയെല്ലാം … കായിക വിനോദം വനിതകൾക്ക് നൽകുന്നത് സ്വാതന്ത്ര്യം കൂടിയാണ് … ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും ” അരുന്ധതി റോയ് ടീമിൻറെ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
ഇന്ത്യൻ അംഗങ്ങൾ: അക്ഷര റാണ , ഷെഫാലി റാവത് ( ഉത്തരാഖണ്ഡ്) ദീപാലി കാംബ്ലെ, കോമൾ ഗെയ്ക് വാദ് ( മഹാരാഷ്ട്ര ) പ്രതിമ ഘോഷ്, സംഗീത മേത്യ (വെസ്റ്റ് ബംഗാൾ) ആശാ ചൗധരി, നിർമാബെൻ (ഗുജറാത്ത്)
ഗോൾകീപ്പർ : കാഞ്ചൻ പട്ടേൽ (മധ്യപ്രദേശ്) അപർണ ഈ (കേരളം)
ഒഫീഷ്യൽസ് : സുനിൽ ജെ മാത്യു (ഹെഡ് കോച്ച് ) കെറിൻ സീൽ, ഇംഗ്ലണ്ട് (ടെക്നിക്കൽ അസിസ്റ്റൻറ് കോച്ച് ) സീന സി വി (അസിസ്റ്റൻറ് കോച്ച്/ ഗോൾ ഗൈഡ്) എം സി റോയ് (ടീം മാനേജർ ) നിമ്മി ജോസ് (ഫിസിയോ )
കേന്ദ്ര സംസ്ഥാന കായിക സമിതികളുടെ പിന്തുണയുമായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷനും ബ്ലൈൻഡ് ഫുട്ബോൾ താരങ്ങളും .
Match Schedule
1. 14 ഓഗസ്റ്റ് 2023 ഓസ്ട്രിയ Vs ഇന്ത്യ 14: 30 GMT- ന്(19 : 00 IST )
2 . 2023 ഓഗസ്റ്റ് 16, ഇന്ത്യ Vs അർജൻറീന 08 : 30 GMT – ന് (13 : 00 IST )
3 . 2023 ഓഗസ്റ്റ് 19/20 – ലീഗ് ഘട്ടത്തിലെ ടീം പ്രകടനത്തെ അടിസ്ഥാനമാക്കി മത്സരസമയം സ്ഥിരീകരിക്കും.
venue : ബർമിംഗ്ഹാം യൂണിവേഴ്സിറ്റി – ബോൺബ്രൂക്ക്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകനോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കാൻ നാട്ടിൽ നിന്ന് പ്രസ്റ്റണിലെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശി തട്ടാരടിയില്‍ വി ജെ വര്‍ഗീസ് (75) അന്തരിച്ചു. ഒന്നര മാസം മുമ്പാണ് വര്‍ഗീസ് ഭാര്യ മറിയക്കുട്ടിയ്ക്കൊപ്പം യുകെയില്‍ എത്തിയത്. പ്രസ്റ്റണിലെ ദിപിന്‍ വര്‍ഗീസിന്റെ പിതാവാണ് വിട വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് സ്‌ട്രോക്ക് സംഭവിച്ചതോടെയാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചിക്കന്‍ പോക്സും വയറു വേദനയും മൂലം ആശുപത്രിയിലാവുകയായിരുന്നു. കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിനിടെയാണ് രണ്ടു ദിവസം മുൻപ് സ്ട്രോക്ക് സംഭവിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.
വര്‍ഗീസ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ മറിയക്കുട്ടി ടീച്ചറായിരുന്നു. മക്കൾ: ദിപിൻ, ദീപ. മരുമക്കള്‍: ഷിജോ പടന്നമാക്കല്‍ (എരുമേലി), ടെസ്സാ മരിയ വര്‍ഗീസ്. കൊച്ചുമക്കള്‍: മിലു, മിലന്‍, മിലി, ശ്യാമിലി.
വിജെ വര്‍ഗീസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.