ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറി പാര്‍ക്കില്‍ സുഹൃത്തിനൊപ്പമൊത്തിയ പതിനാറുകാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂണ്‍ 27ന് വൈകിട്ടാണ് സംഭവം. സുഹൃത്തിനെ വിരട്ടിയോടിച്ച ശേഷമാണ് പീഡനമെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ പീഡനത്തിനു ശേഷം കടന്നുകളഞ്ഞു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ സുഹൃത്തിനുമായി തിരച്ചില്‍ നടത്തുകയാണ്.
ബിനോയ് എം. ജെ.
ബ്രിട്ടീഷുകാർ ഇന്ത്യക്കാരെകാളും വിദ്യാസമ്പന്നരും, കുലീനരും, കഠിനാദ്ധ്വാനികളും,സംസ്കാരസമ്പന്നരും, അച്ചടക്കം ഉള്ളവരും ആയിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ അവരിവിടെ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ചതും. എന്നിട്ടും നാമവരോട് ഇന്ത്യ വിട്ടുപോകുവാൻ ശക്തമായി ആവശ്യപ്പെട്ടതിന്റെ പിറകിലത്തെ യുക്തിയും(Logic) സമൂഹശാസ്ത്രവും(Sociology) എന്താണ്? ഉപരിപ്ളവമായി അവർ നമ്മെക്കാൾ മിടുക്കരായി കാണപ്പെട്ടിരുന്നുവെങ്കിലും അവരുടെ മുന്നിൽ ഭാരതീയർ തല കുനിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് നമുക്ക് ദോഷമേ ചെയ്യൂ എന്ന തിരിച്ചറിവാണ് അവർക്കെതിരായി ജീവൻ ത്യജിച്ചും സമരം ചെയ്തതിനും അതിൽ വിജയം വരിച്ചതിനും പിറകിൽ കിടന്ന പ്രചോദനം. അത് ശരിയായിരുന്നുവെന്നതിന് ചരിത്രം തന്നെ സാക്ഷി.
പാശ്ചാത്യർ ഇന്ത്യ വിട്ടുപോയെങ്കിലും അവർ കൊണ്ടുവന്ന സംസ്കാരം ഇനിയും ഇന്ത്യ വിട്ടുപോയിട്ടില്ല. മുൻപ് പറഞ്ഞതുപോലെ ഉപരിപ്ളവമായി നോക്കിയാൽ പാശ്ചാത്യ സംസ്കാരം ആർഷഭാരത സംസ്കാരത്തെക്കാൾ മെച്ചപ്പെട്ടതെന്ന് തോന്നാമെങ്കിലും അത് ശരിക്കും അങ്ങനെയല്ല എന്ന സത്യം നാം നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമുദ്രം പോലെ അഗാധമായ ആർഷഭാരതസംസ്കാരം എവിടെ നിൽക്കുന്നു പുറമേ മാത്രമുള്ള തൂത്തു മിനുക്കൽ മാത്രമായ പാശ്ചാത്യ സംസ്കാരം എവിടെ കിടക്കുന്നു? ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ പാശ്ചാത്യ സംസ്കാരം ഭാരതീയരുടെ വളർച്ചയ്ക്ക് വിഘാതവും ഒരു വലിയ തടസ്സവും മാത്രമാണ്. അത് നമുക്ക് ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ആരോഗ്യവാനായ ഒരാൾ പുകവലിക്കോ മദ്യപാനത്തിനോ അടിമയാകുന്നതുപോലയേ ഉള്ളൂ. താനിപ്പോൾ തെറ്റായ ഒരു പ്രവണതയിലാണെന്നും അത് തന്റെ ക്ഷേമത്തിനും പുരോഗതിക്കും വിഘാതമാണെന്നും മനസ്സിലാക്കുന്ന വ്യക്തി കഠിനപ്രയത്നത്തിലൂടെ അതിൽനിന്നും എങ്ങനെ മോചനം പ്രാപിക്കുന്നുവോ അപ്രകാരം ഭാരതീയർക്ക് വന്ന ഒരപചയം മാത്രമാണ് പാശ്ചാത്യസംസ്കാരത്തോടുള്ള ഈ ഭ്രമമെന്ന് മനസ്സിലാക്കി കഠിനപരിശ്രമത്തിലൂടെ തന്നെ അതിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുമ്പോൾ ഭാരതീയർ പൂർവ്വമഹത്വം വീണ്ടെടുക്കുന്നു.
പാശ്ചാത്യർ പോലും തങ്ങളുടെ സംസ്കാരവും ജീവിതശൈലിയും എവിടേക്ക് പോകുന്നുവെന്ന് എന്നറിയാതെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഈ കാലത്ത് അവരിൽ ചുരുക്കം ചിലരെങ്കിലും ഭാരതത്തെയും അതിന്റെ പ്രൗഡഗംഭീരമായ സാംസ്കാരിക പാരമ്പര്യത്തെയും നോക്കി അസൂയപ്പെടുകയും അതിൽ അൽപമെങ്കിലും പഠിച്ചെടുത്ത് അതിൽ അൽപം മിനുക്ക്പണികൾ നടത്തി അതിനെ പാശ്ചാത്യ ലോകത്ത് അവതരിപ്പിച്ച് വലിയ കയ്യടി നേടുന്നത് നാം കാണുന്ന കാഴ്ചയാണ്. പാശ്ചാത്യരുടെ ഈ പ്രവണതയെ വിശേഷിപ്പിക്കുവാനും വിശദീകരണം കൊടുക്കുവാനും U – Turn Theory എന്ന ഒരു സിദ്ധാന്തം തന്നെ ഉണ്ടായി വരുന്നു. ഇപ്രകാരം പാശ്ചാത്യർ പോലും ഭാരതീയരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുമ്പോൾ നാം എന്തിനു വേണ്ടിയാണ് പാശ്ചാത്യരുടെ പിറകേ ഓടുന്നത്? അതോ സായിപ്പ് പറഞ്ഞാൽ മാത്രമേ നാം എന്തെങ്കിലും സ്വീകരിക്കൂ എന്ന് വാശി പിടിക്കുന്നത് എന്തിന്?
ആധുനിക ഭാരതീയർ അജ്ഞൻമാരും അപകർഷതയുള്ളവരുമാണ്. അപകർഷതയാവട്ടെ സ്വന്തം മഹത്വത്തെയും ശ്രേഷ്ഠതയെയും അംഗീകരിക്കവാൻ ആകാതെ അതിനെ അടിച്ചമർത്തുന്നവരിലാണ് കണ്ടുവരുന്നത്. ഭാരതീയരെപോലെ അപകർഷതയുള്ള ഒരു സമൂഹം ലോകത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം മഹത്വത്തെ അറിയുകയും അംഗീകരിക്കുകയും അതിനെ പിന്തുടരുകയും മാത്രമാണ് അപകർഷതയ്ക്കുള്ള പരിഹാരം. അപകർഷത ബാധിച്ച ഒരു ജനവിഭാഗത്തിന് തങ്ങളുടേതായ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കുവാനാകില്ല എന്ന് സ്പഷ്ടം. അതിനാൽ തന്നെ സ്വന്തം അപകർഷതയെ ജയിക്കുക എന്നതാണ് ഭാരതത്തിനു മുൻപിലുള്ള ഏറ്റവും വലിയ കടമ്പ. അതിനുള്ള മാർഗ്ഗമാവട്ടെ സ്വന്തം പാരമ്പര്യത്തിൽ ഊറ്റം കൊള്ളുക എന്നതും. എന്തുകൊണ്ട് ഭാരതീയർ ഈ കാര്യത്തിൽ പരാജയപ്പടുന്നു? ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ സംസ്കാരം ആർഷഭാരത സംസ്കാരം തന്നെ. ആധുനിക പാശ്ചാത്യ സംസ്കാരം പോലും ഇവിടെനിന്ന് പോയതാണെന്ന് വാദിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ലോകം ഭരിക്കുവാനുള്ള അർഹതയും അവകാശവും ഭാരതീയർക്ക് തന്നെ എന്ന് പുതിയ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പാശ്ചാത്യർ നമ്മെ അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ നാമവരെ മറിച്ച് അനുകരിക്കുന്നത് എന്തുകൊണ്ടാണ്? നാം കഥയറിയാതെ ആട്ടം കാണുകയാണോ? ലോകം മുഴുവൻ ആന്തരിക ലോകത്തിലേക്ക് തിരിയുവാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് അങ്ങനെയൊരു സംസ്കാരത്തിന്റെ ചരിത്രം പേറുന്ന നാം എന്തിന്തുകൊണ്ട് അതിന് മടിച്ചുനിൽക്കുന്നു. അനുകരണം അവസാനിക്കുന്നിടത്ത് ആത്മബഹുമാനം ഉദിക്കുന്നു. വാസ്തവത്തിൽ അനുകരണം തന്നെയല്ലേ നമ്മുടെ പ്രശ്നം? പാശ്ചാത്യ സംസ്കാരത്തിന് നേരെ വിരൽ ചൂണ്ടി “ഇന്ത്യ വിട്ടുപോകുവിൻ(Quit India)” എന്ന് പറയുന്ന ആധുനിക ഭാരതീയനെയാണ് ഇന്ന് നമുക്ക് വേണ്ടത്.
അതെ! ആർഷഭാരതസംസ്കാരം ഒരേസമയം പൗരാണികവും ആധുനികവും ആണ്! അത് അത്യന്തം പഴക്കമുള്ളത് ആയതിനാൽ പൗരാണികവും, ആധുനിക ലോകം അതിലേക്ക് വരുവാൻ വെമ്പൽ കൊള്ളുന്നതിനാൽ ആധുനികവും ആണ്. വേദങ്ങൾക്ക് ആദിയും അന്തവും ഇല്ലെന്നാണ് പറയുന്നത്. ഒരേ സത്യം പലകാലങ്ങളിൽ പല രീതികളിൽ ആവിഷ്കരിക്കപ്പെടുന്നു. അകക്കാമ്പിൽ അത് ഒന്നുതന്നെ. ആപേക്ഷികമായ ബാഹ്യാവിഷ്കാരത്തിൽ മാത്രം വ്യത്യാസങ്ങൾ കാണുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഫേക്ക് ഫേക്ക് ഫേക്ക് …എവിടെ നോക്കിയാലും ഫേക്ക് …
കളർ അടിച്ച മുടി …
ഒട്ടിച്ചു വച്ച കൺ പീലികൾ ….
ടാറ്റു അടിച്ച പിരികങ്ങൾ , ശരീരങ്ങൾ …. മരുന്നുകൾ കുത്തിനിറച്ചു വീർപ്പിച്ച ചുണ്ടുകൾ …പ്ലാസ്റ്റിക് കുത്തിനിറച്ച ശരീര ഭാഗങ്ങൾ …ഫിൽറ്റർ ഇട്ട ഫോട്ടോകൾ …. പെയിന്റടിച്ച മുഖങ്ങൾ …സ്നേഹം നിറച്ചഭിനയിക്കുന്ന ബന്ധങ്ങൾ , ഫേക്ക് ആയ ചിന്തകൾ പടുത്തുയർത്തുന്ന ഫേക്ക് കെട്ടിടസമുച്ഛയങ്ങൾ , ഫേക്ക് ചികിത്സകൾ…ലഹരികളിലുയരുന്ന ഫെയ്ക്കായ സന്തോഷങ്ങൾ അങ്ങനെ ആകെമൊത്തം ഫേക്ക് ആയി മാറിയിരിക്കുന്നു നമ്മുടെ ലോകം …
മരുന്ന് കുത്തിവച്ച ഇറച്ചിമുതൽ ,മരുന്നടിച്ചതും , ലാബിൽ വളർത്തി പാക്കറ്റിലാക്കിയതുമായ ഫേക്ക് ഫുഡടിച്ചു ഫുഡടിച്ചു മത്തുപിടിച്ച നമ്മളിന്ന് ആകെമൊത്തം മുഴുവൻ ഫേക്ക് ആയി മാറിയിരിക്കുന്നു ….
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ സ്വഭാവഗതികൾ മാറ്റാനുള്ള കഴിവുണ്ട് എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ അറിയണം . വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണം അതെന്തുമായികൊള്ളട്ടെ , അത് നമ്മുടെ ഉള്ളിൽ കടന്നു കഴിയുമ്പോൾ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറി അത് നമ്മളാകുന്നു . അതുകൊണ്ടാണ് അത്ലറ്റ്സിന് ഇന്ന ഭക്ഷണം, രോഗിക്ക് ഇന്ന ഭക്ഷണം , മോഡലുകൾക്ക് ഇന്ന ഭക്ഷണം എന്ന് നിശ്ചയിച്ചിരിക്കുന്നത് .
ഇതൊക്കെ ഇവിടെ പറയാൻ കാരണം , ഈ ലോകത്തെന്തു നടന്നാലും അതിനി വസ്ത്രമായിക്കൊള്ളട്ടെ , ബിക്കിനി ആയിക്കൊള്ളട്ടെ , ലിവിങ് ടുഗതർ ആയിക്കൊള്ളട്ടെ …എല്ലാം കറങ്ങി തിരിഞ്ഞു അവസാനം വന്നവസാനിക്കുന്നത് നമ്മുടെ നാട്ടിൽ ആയതിനാൽ നമ്മൾ വളരെയധികം ഭയപ്പെടേണ്ടിയിരിക്കുന്നു . പ്രകൃതിയെന്ന ദൈവം മനുഷ്യന് ആസ്വദിച്ചു ഉല്ലസിച്ചു ജീവിക്കാൻ തന്ന പത്തറുപത് വർഷങ്ങൾ നമ്മൾ സ്വാതന്ത്രത്തിലേക്കും സമ്പത്തു നേടുന്നതിലേക്കും മാത്രമായി ഒരുക്കി കളയുന്നു.
ഒന്ന് നോക്കിയാൽ പെണ്ണ് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നതിൽ കാര്യങ്ങൾ ഇല്ലാതില്ല . കാരണം പെണ്ണിനെ ഏതൊക്കെ രീതിയിൽ മൂല്യച്യുതി ചെയ്യാമോ അങ്ങനെയെല്ലം ചെയ്ത് അറമാതിച്ചാനന്ദിച്ചവരാണ് നമ്മുടെ ആൺ സമൂഹം . ഇന്നും അതിനൊരു കുറവും തെറ്റിയിട്ടില്ല , സ്വന്തം വീട്ടിൽനിന്നും കരുതൽ തേടി വന്നവളെ തലതമ്മിൽ കൂട്ടിയടിപ്പിച്ചു കരയിച്ചു വീട്ടിൽ കയറ്റുന്ന ആചാരം ഇന്നലെയും നടന്നു . മക്കൾക്കായി മാത്രം വിവാഹബന്ധം തുടർന്ന് തല്ലോടലുകൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും മക്കൾക്ക് നൽകുന്ന പാഠങ്ങൾ അത്ര നല്ലതൊന്നുമല്ല . ഇത് കണ്ടു വളരുന്ന മക്കളും പെണ്ണിനെ ശകാരിച്ചു അടക്കിനിർത്തുന്നതാണ് ശരിയെന്ന് കരുതി നാളെ ഇത് തന്നെ ആവർത്തിക്കുന്നു .
എന്നിരുന്നാലും ഈ കൊട്ടിഘോഷിക്കുന്ന അവിവാഹിത ജീവിതം നമ്മളിൽ പലരും കയ്യടിച്ചു പ്രോൽത്സാഹിപ്പിക്കുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില മാനുഷീക മൂല്യങ്ങൾ ഉണ്ട് . ഇതിൽ പെണ്ണിനെ മാനിക്കാത്ത ഒരു സുഹൃത്തായി കണ്ടു കൂടെനിൽക്കാത്ത ആണുങ്ങളും….
അതുപോലെ തന്നെ ആണിനെ മാനിക്കാത്ത , എന്റെ ജോലി , എന്റെ പദവി, എന്റെ ശരീരം എന്ന് മാത്രം ചിന്തിച്ചു മക്കളെ പ്രസവിക്കാനും പാലൂട്ടിവളർത്താനും , ജോലിയെ ബാധിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളും നമ്മൾ അറിയാതെ നമ്മുടെ ഭാവിയിലേക്കായി വരുത്തി വെക്കുന്ന വിനകൾ ധാരാളമുണ്ട്.
കാരണം മേൽ പറഞ്ഞത് പോലെ ഇനി വരാനിരിക്കുന്നത് ഫേക്ക് കുഞ്ഞുങ്ങളാണ്, കല്യാണം കഴിക്കാത്തവർക്കും, മക്കളെ പ്രസവിക്കാനും പാലൂട്ടി വളർത്താനും , ഭക്ഷണം കൊടുത്തു പരിപാലിക്കാനും നേരമില്ലാത്ത പെണ്ണിനും , പെണ്ണിനെ കിട്ടാത്ത ആണിനുമായി ഇന്റലിജന്റ് ടെക്നോളജി വളർത്തിയെടുക്കുന്ന ഒട്ടനേകം ഫേക്ക് കുഞ്ഞുങ്ങൾ വിവിധ ലാബുകളിൽ വിരിയാൻ നമ്മുടെ ഓർഡർ കാത്തുകിടക്കുന്നുണ്ട് .
റിയാലിറ്റി ഇഷ്ടപ്പെടാത്ത ഫാന്റസിയിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന നമ്മളിനി ഓരോരുത്തരും കുഞ്ഞുങ്ങളെ അവനവനു ഇഷ്ടമുള്ള സ്വഭാവത്തിൽ, ഇഷ്ടമുള്ള രൂപത്തിൽ, ഇഷ്ടമുള്ള സ്വഭാവത്തിൽ നിർമ്മിക്കും. ഇങ്ങനെ നിർമ്മിക്കുന്ന എല്ലാവരും നമ്മളിലെപോലെ ഈശ്വര ചിന്തയും നന്മയും നല്ലതും മാത്രം ചിന്തിക്കുന്നവരായിരിക്കില്ല . ലാബുകളിൽ വളരുന്ന കുഞ്ഞുങ്ങളിൽ പരസ്പരം പോരാടി വിജയിക്കാനുള്ള പലതരം വിഷം കയറ്റി വിടുന്നതിലൂടെ , ഏറ്റവും ഭീകരമാം വിധം മനുഷ്യവംശത്തെ നശിപ്പിക്കാൻ ഉഗ്ര ശേഷിയുള്ള മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഫേക്ക് കുഞ്ഞുങ്ങൾ ഇനി ഭാവിയിൽ ഓരോ ലാബുകളിലും നമുക്കായി വിരിയും, നമുക്കായി അവർ പരസ്പരം പൊരുതും മനുഷ്യകുലം നശിക്കും ….
അതിനാൽ ഇന്ന് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള നമ്മൾക്ക് പരസ്പരം മേധാവിത്വമോ, പകയോ, വാശിയോ, സമ്പത്ത് നേടാനുള്ള ഓട്ടമോ ആവശ്യമില്ല . നമ്മുടെ പച്ചയായ മനുഷ്യ ചോരയും നീരുമുള്ള കുഞ്ഞുങ്ങൾ നാളെ ജനിക്കണമെങ്കിൽ, അപ്പന്റയും അമ്മയുടെയും കരുതലിൽ ഒന്നിച്ചു വളർന്നു ജീവിക്കുന്ന ഒരു സമൂഹം നമുക്കുണ്ടാകണമെങ്കിൽ നമുക്കിനി അധികം സമയമില്ല ….സ്നേഹിച്ചും സഹകരിച്ചും ജീവിതം ആസ്വദിക്കുക ….
മനുഷ്യ കാൽപ്പാടുകൾ ഇല്ലാതെ വരുന്ന ആ നാരകീയമായ ലോകം വിദൂരമല്ല….
സ്റ്റീവനേജ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ എംപിയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-കലാ രംഗങ്ങളിലെ യുവ പ്രതിഭയുമായ രമ്യാ ഹാരിദാസ് എംപി ക്ക് സെന്റ് നിക്കോളാസ് ഹാളിൽ വെച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്റ്റീവനേജിൽ എത്തിച്ചേർന്ന രമ്യാ ഹരിദാസ് എംപി യെ സ്വീകരണ വേദിയുടെ കവാടത്തിൽ വെച്ച് പ്രാഗ്രാം കൺവീനർ മനോജ് ജോൺ ബൊക്കെ നൽകിക്കൊണ്ട് സ്വീകരിച്ചു.
മണിപ്പൂരിൽ ബിജെപി ഭരണ കക്ഷിയുടെ ഒത്താശയോടെ നടത്തുന്ന കലാപങ്ങളിലും, വംശീയ നരഹത്യകളിലും ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടും, സമാധാനം വീണ്ടെടുക്കുന്നതിനുമായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ യോഗത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്ത ജോയി ഇരിമ്പൻ രമ്യാ ഹരിദാസ് എംപി യെ വേദിക്കു പരിചയപ്പെടുത്തുകയും ചെയ്തു.
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പാളയം പ്രദീപ്, സോജി കുരിക്കാട്ടുകുന്നേൽ,സാബു ഡാനിയേൽ, ആദർശ് പീതാംബരൻ, ജിമ്മി പുല്ലോളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തിനു രമ്യാ ഹരിദാസ് എംപി നേതൃത്വം നൽകി.
മാതൃ രാഷ്ട്രത്തിന്റെ മനോഹാരിതയും ഒത്തൊരുമയും മഴവില്ലിന് സമാനമാണെന്നും,വ്യത്യസ്തമായ വർണ്ണങ്ങൾ ചേർത്തു നിർത്തുന്ന ആ വർണ്ണ വിന്യാസമാണ് മഴവില്ലിന്റെ മനോഹാരിത എന്നും, വൈവിദ്ധ്യങ്ങളായ മത-സാമുദായിക-ഭാഷ-ഭക്ഷണ-വേഷ സംസ്കാരങ്ങൾ ചേർത്തു നയിക്കുന്നതിലാണ് ഭാരതം അതിന്റെ സമ്പന്നമായ സംസ്ക്കാരവും സ്നേഹവും കെട്ടുറപ്പും ഉറപ്പാക്കുവാൻ കഴിയുകഎന്നും പറഞ്ഞു. അത്തരം ഒരുമയുടെയുടെയും, വികസനത്തിന്റെയും പാതയിൽ കുതിച്ചുയരുവാനും, ഇന്ന് മറ്റു രാജ്യങ്ങൾക്കു മുമ്പിൽ ശിരസ്സുയർത്തി നിൽക്കുവാനും കഴിയുന്നത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസ് പ്രസംഗങ്ങൾക്കിടയിൽ നടത്തിയ തന്റെ അനുഗ്രഹീതവും സ്വതസിദ്ധവുമായ ശ്രവണസുന്ദര ഗാനാലാപനത്താൽ വേദി കീഴടക്കി.
സുജു ഡാനിയേൽ നടത്തിയ പ്രസംഗത്തിൽ ‘വർഗ്ഗീയ ധ്രുവീകരണവും,സംഘ പരിവാർ നടത്തുന്ന കലാപങ്ങളും, പൊതു മുതൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചു നൽകുന്ന ബിജെപി ഭരണവും, രാജ്യത്തെ നശിപ്പിക്കുമ്പോൾ അതിനെതിരെ പൊരുതുവാനും, ജനങ്ങളെ ഏകോപിച്ചു നയിക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ അനിവാര്യതയും പ്രസക്തിയുമാണ് ഭാരത ജോഡോ യാത്രയിലും രാജ്യത്തടുത്തടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്നും പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചകളിൽ സജൻ സെബാസ്റ്റ്യൻ, മെർലി ബാബു, റെജി എബ്രഹാം, സുബിൻ, അനൂപ്, അജി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു രമ്യാ ഹരിദാസ് എംപി മറുപടി നൽകി.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പിണറായി സർക്കാർ കള്ളക്കേസ്സെടുത്തു അറസ്റ്റു ചെയ്തതിൽ ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ പ്രതിഷേധം അറിയിക്കുകയും സുധാകരന് ഐക്യദാർഢ്യം വാഗ്ദാനം ചെയ്തും സംസാരിച്ച അപ്പച്ചൻ കണ്ണഞ്ചിറ നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
രമ്യ ഹരിദാസിനുള്ള സ്നേഹോപഹാരം മനോജ് ജോൺ സമ്മാനിച്ചു. സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, തങ്കച്ചൻ ഫിലിപ്പ്, അജിമോൻ സെബാസ്റ്റ്യൻ, ഷിജി കുര്യാക്കോട്, ജിനേഷ് ജോർജ്ജ്, റോയീസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.
ക്രോയിഡോൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ‘യുവ 2023’ ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ പങ്കുചേർന്നു.
യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ‘രാഷ്‌ട്രീയം ജീർണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനഃനിർമ്മാണത്തിൽ ദിശാബോധവും സ്നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.
‘യുവ 2023’ യിൽ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാർലിമെന്റ് മെമ്പറും, ഇന്ത്യൻ വംശജനും ആയ വിരേന്ദ്ര ശർമ്മ എംപി, പ്രവാസികളായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും, മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങൾ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപിയും വീരേന്ദ്ര ശർമ്മ എംപി യും സംയുക്തമായിട്ടാണ് യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.
ഐഒസി കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാൻ നിർവ്വഹിച്ചു.
എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയിൽ അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജനറൽ സെക്രട്ടറിമാരായി നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ എന്നിവരെയും ചുമലപ്പെടുത്തി.
വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുൾപ്പെടും.
എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തിൽ, ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, വിക്രം ദുഹാൻ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങിൽ ദീപേഷ് സ്കറിയ (യുവ സംരംഭകൻ) ഇമാം (യുവ കൗൺസിലർ), ഷംജിത് (യുവ സംരംഭകൻ), ബിബിൻ ബോബച്ചൻ (യൂ ഇ എൽ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ഉൾപ്പെടുന്നു.
‘യുവ 2023’ കോർഡിനേറ്റേഴ്‌സ് എന്ന നിലയിലെ മികച്ച പ്രവർത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ് എന്നിവരെയും ആദരിച്ചു. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ മണ്ണിൽ ഈ വർഷം എൽ ജി ആർ പങ്കെടുത്ത അഞ്ചു ടൂർണമെന്റിൽ അഞ്ചിലും ഫൈനൽ കളിച്ച യു.കെ യിലെ ഒരേ ഒരു ടീം എൽ ജി ആർ. ഫൈനൽ കളിക്കുക മാത്രമല്ല നാലെണ്ണത്തിൽ കിരീടം ചൂടുകയും ഒരെണ്ണത്തിൽ റണ്ണേസ് അപ്പ് അവുകയും ചെയ്തു വർഷങ്ങളായി ഒരുമിച്ചു കളിക്കുകയും അതോടൊപ്പം ഒരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ് വിജയത്തിന്റെ മുഖ്യകാരണം. പലയിടത്തായി ചിതറിക്കിടന്ന പ്രതിഭകളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് എൽജി ആറിന്റെ കീഴിൽ അണിനിരത്തിയ ലീഡോ ജോർജ് പ്രത്രേകം അഭിനന്ദനം അർഹിക്കുന്നു. എൽ ജി ആർ കമ്പനിയുടെ ഉടമയായ അദേഹത്തിന്റെ പുതിയ സംരംഭമായ എൽ ജി ആർ അക്കാഡമിയുടെ പേരിലാണ് ടീമിനെ അണിനിരത്തുന്നത് ലീഡോയുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനവേശം ആണ്. ഇങ്ങനെയൊരു ടീമിനെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണായകമായത്.
ടീമിനു വേണ്ട എല്ലാ സഹായങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ലോയ്ഡ് ജോർജും കൂടെയുണ്ടെന്നുള്ളത് അഭിനന്ദാർഹമാണ്, അതോടൊപ്പം എൽ ജി ആറിനു വേണ്ടി ടീമിനെ സജ്ജമാക്കുന്നത് നനീട്ടണിൽ ഉള്ള ലിജു ലാസറും കിജിയും നോർത്താപ്പ്ടണിലുള്ള റോസ് ബിൻ രാജനും ബാബു തോമസുമാണ്. നോർത്താപ്ടൻ്റെ നെടും തൂണായ പ്രണവ് പവിത്രൻറെ ക്യാപ്റ്റൻസിലാണ് എൽ ജി ആർ ടീം അണിനിരക്കുന്നത്, സപ്പോർട്ടുമായി ടീം മാനേജ്മെൻ്റു കൂടെയുള്ളതും വിജയത്തിൻ്റെ പ്രധാന ഘടകമാണ് എൽ ജി ആറിനു വേണ്ടി ടീം ഒന്നടങ്കം മികച്ച പ്രകടനം നടത്തുമ്പോൾ എതിരാളികൾ പലപ്പോഴും നിഷ്പ്രഭരായി പോകാറുണ്ട്.
മുൻപ് നടന്ന ഒരു ഫൈനലിൽ യു.കെ.യിലെ മറ്റൊരു ടീമായ ബെക്സ്ഹിൽ സ്ട്രെകേഴ്സ് മൂന്നു നാലു ടീമുകൾ മിക്സ് ചെയ്താണ് ഏറ്റുമുട്ടാൻ വന്നത് അതിൽ വിജയിച്ചപ്പോൾ അവർ പറഞ്ഞത് എൽജി ആറിനെ അട്ടിമറിച്ചു എന്നാണ് ആ ഒരു പ്രയോഗം തന്നെ ടീമിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇന്നലെ നടന്ന ടൂർണമെൻറിൽ കൊമ്പൻസിനു വേണ്ടി സെയിം ടീമാണ് അണിനിരന്നത് എങ്കിലും .കെൻ്റ് യുണൈറ്റഡിന്റെ മുൻപിൽ ആദ്യ റൗണ്ടിൽ തന്നെ കൊമ്പൻസ് തോറ്റു പുറത്തായി. പിന്നീട് ഇരുപാദങ്ങളിലായി നടന്ന മൽസരത്തിനൊടുവിൽ ഫൈനലിൽ എതിരാളികൾ ആയി വന്നത് കൊമ്പൻസിനെ തറപറ്റിച്ചെത്തിയ കെൻറ് യുണൈറ്റഡ് ആയിരുന്നു.
ടോസ് നേടിയ എൽജി ആർ ക്യാപ്റ്റൻ പ്രണവ് ബാറ്റു ചെയ്യുവാൻ തീരുമാനിച്ചു ഇന്നിഗ്സ് ഓപ്പൺ ചെയ്യുവാൻ ക്രീസിലെത്തിയത് ടീമിന്റെ കുന്തമുനകളായ സിബി ചാക്കോയും ഫ്രെഡിയും ‘ ഫൈനൽ മൽസരങ്ങൾ കാണുവാൻ തടിച്ചു കൂടിയ ആളുകൾക്ക് പിന്നീട് കാണുവാൻ സാധിച്ചത് തൃശൂർ പൂരം വെടിക്കെട്ടു പോലെ തലക്കു തലക്കു മുകളിലൂടെ സിക്സറുകളും ഗ്രൗണ്ടിലൂടെ ഫോറുകളും പറക്കുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിച്ചത്. സിബി ചാക്കോ 34 ബോളിൽ നിന്നും 82 റൺസും ഫ്രെഡി 26ബോളിൽ നിന്നും 44 റൺസും നേടി .ഇരുവരും പുറത്താകാതെ 10 ഓവറിൽ 129 റൺസ് ആണ് നേടിയത് മുറുപടി ബാറ്റിംഗിൽ എൽജി ആറിൻ്റെ സ്റ്റാർ പ്രെളയർ ആയ യു.കെ.യിലെ അറിയപ്പെടുന്ന ക്രിക്കറ്റർ ബാബു വീട്ടിലിന്റെ തീ പാറുന്ന പന്തുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ എതിരാളികൾ പരാജയം സമ്മതിക്കുക ആയിരുന്നു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തത് എൽ ജി ആറിന്റെ സിബി ചാക്കോയും ബൗളർ ബാബു വീട്ടിലും ആണ്. ചാമ്പ്യൻസ് ട്രോഫിക്കൊപ്പം ടീമിന് ഇരട്ടിമധുരം സമ്മാനിച്ചാണ് കെന്റ് ടൂർണമെന്റിന് സമാപനം കുറിച്ചത് വളരെ മികച്ച രീതിയിൽ ആയിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ച സംഘാടകർക്ക് എൽ ജി ആർ ടീം നന്ദി അറിയിക്കുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
എന്തുകൊണ്ടാണ് ചിലർക്ക് ടോക്സിക്കായ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും ഇറങ്ങി വരാൻപറ്റാത്തത് ?
ദുരുപയോഗവും വിഷലിപ്തവുമായ ബന്ധങ്ങളിൽ കുടുങ്ങി കിടക്കുന്നത്രയും ശ്വാസം മുട്ടിക്കുന്ന വേറൊന്നില്ല . എന്നിരുന്നാലും ചുരുക്കം ചിലർ അവരുടെ ചങ്ങല ഇടയ്ക്കിടെ മുറുക്കുകയും അയക്കുകയും ചെയ്തിങ്ങനെ ജീവിക്കുന്നു .
ഒരാൾ ഒരു മോശം ബന്ധത്തിൽ തുടരുന്നതിന് അടിസ്ഥാനപരമായ നിരവധി കാരണങ്ങളുണ്ട്-എങ്കിലും വിഷം നിറഞ്ഞ ബന്ധങളിൽ ചിലരെങ്കിലും ഇപ്പോഴും കെട്ടിപിടിച്ചുറങ്ങുന്നതിന്റെ കാരണങ്ങളിൽ ഒന്ന് , അവർക്ക് ആ ബന്ധം വളരെ അഡിക്റ്റീവ് ആയി മാറിയിരിക്കുന്നു എന്നുള്ളതാണ് . പുകവലി ആരോഗ്യത്തിന് ഹാനികരം എന്നറിയാമെങ്കിലും ഒരു പുകയെടുക്കാൻ നെട്ടോട്ടമോടുന്നത് പോലെ …
അതെ ചിലരിൽ ബന്ധങ്ങൾ വളരെ വിഷം നിറഞ്ഞതാണെങ്കിലും അവ അവരിൽ ആസക്തിയുളവാക്കുന്നു…
ഇങ്ങനെയുള്ള അക്രമാസക്തമായ ബന്ധങ്ങളിൽ ദുരുപയോഗം നടത്തുന്ന ആൾ ഇരയെ മാനസികമായി കുത്തി മുറിവേൽപ്പിക്കുകയും, മുറിവേറ്റ് രക്തം ഇഞ്ചിഞ്ചായി ഊറി ഒലിക്കുന്നത് കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം തോളിൽ തട്ടി ” ഓ അത് പോട്ടെ അതപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ ? എനിക്ക് നീയല്ലാതെ ആരാണുള്ളത് ” എന്നിങ്ങനെയുള്ള കപടവാക്കുകൾ ഇടയ്ക്കിടെ ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവിനെ കെട്ടിവെച്ചുണക്കാൻ വിടുകയും തുടർന്ന് കുറച്ചു നാളുകൾക്ക് ശേഷം പിന്നീടും അതെ മുറിവുതന്നെ ദുരുപയോഗം ചെയ്യുന്നയാൾ ഞ്ഞുള്ളി പൊളിക്കുകയും ഊതി ഉണക്കുകയും ചെയ്ത് ഇരയിൽ ഒരു കൺഫ്യൂഷൻ സൃഷ്ടിക്കുകയും ചെയ്യുന്നു .
അങ്ങനെ നല്ലതും ചീത്തയുമായ വശങ്ങളിലൂടെ ഇരയെ ആശയക്കുഴപ്പത്തിലാക്കി നല്ല നിമിഷങ്ങൾ എങ്ങനെ നിലനിർത്താമെന്ന് മാത്രം ഓർത്തു ഇര പിന്നെയും കൂടുതൽ കൂടുതൽ ആഗ്രഹിച്ചു ആ ബന്ധം നിലനിർത്തിക്കൊണ്ടു പോകുന്നു .
പിന്നീട് ഏതെങ്കിലുമൊരു അവസരത്തിൽ അവൾ ആ ബന്ധത്തിൽ ക്ഷീണിതയായി, വിട്ടിട്ട് പോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം, പെട്ടെന്നുള്ള വലിയ വാത്സല്യത്തിന്റെ പ്രകടനത്തിൽ അവൻ അവളെ അന്ധയാക്കുന്നു . അവൾ വാത്സല്യത്തിന്റെ പട്ടിണിയിലായതിനാൽ, ഇനി എല്ലാം ശരിയായി എന്ന് ചിന്തിച്ചു അവിടെ തന്നെ തുടരുകയും,പിന്നീടും ഇതേ സൈക്കിൾ തുടരുകയും ചെയ്യുന്നു .
അതുകൊണ്ടാണ് ഇടയ്ക്കിടെയുള്ള ഈ കൃത്രിമത്വത്തിന്റെ ബലപ്പെടുത്തൽ ഏറ്റവും വഞ്ചനാപരമായ രൂപമാകുന്നത്, കാരണം ഇത് മാനിപ്പുലേറ്ററിന് ഇരയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം നൽകുന്നു. കാരണം ഇര അധിക്ഷേപിക്കുന്നയാളോട് ഉടൻ തന്നെ ക്ഷമിക്കുകയും അയാളുടെ നിയന്ത്രണത്തിലേക്ക് പിന്നെയും എളുപ്പത്തിൽ കൊണ്ടുവരുകയും ചെയ്യുന്നു. ഈ രീതിയിൽ, അനന്തമായ ഒരു ലൂപ്പ് പോലെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു.
ഈ ഒരു ചെയിൻ തകർക്കാൻ ആകെയുള്ളൊരു മാർഗ്ഗം ഒന്നുകിൽ ദുരുപയോഗം ചെയ്യുന്നയാൾ അയാളുടെ സ്വഭാവത്തിൽ മാറണം (ഇത് അത്ര എളുപ്പമല്ല ) ഇനി അതുമല്ലെങ്കിൽ ഇര ഒടുവിൽ ഈ വിഷലിപ്തമായ പിടിയിൽ നിന്ന് സ്വയം മോചനം നേടണം.
ഇനി കുറച്ചുപേരുണ്ട് കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ക്ഷമിച്ചു താമസിക്കുന്നവർ . ഇങ്ങനെയുള്ളവർ ഒന്ന് മനസിലാക്കുക , നിങ്ങൾ നിങ്ങളുടെ കുട്ടികളെ വേദനയും ദുരുപയോഗവും സഹിക്കുന്നതാണ് സ്നേഹമെന്ന് കാണിച്ചു കൊടുക്കുന്നതിലൂടെ സ്നേഹം എന്നതിന്റെ തെറ്റായ വശങ്ങളാണ് കുടുംബ വഴക്കിലൂടെ കാണിച്ചു കൊടുക്കുന്നത് .
ഇനി ദുരുപയോഗത്തിന്റെ ഏറ്റവും മോശമായ പ്രകടനങ്ങളിലൊന്നാണ് “ഇരയെ കുറ്റപ്പെടുത്തുക” . ദുരുപയോഗം ചെയ്യുന്നയാൾ അവരുടെ മോശം പെരുമാറ്റത്തിന് പൂർണ്ണ ഉത്തരവാദി യഥാർത്ഥത്തിൽ ഇരയാണെന്ന് ബോധ്യപ്പെടുത്തി, കുറ്റപ്പെടുത്തി അവരിൽ പുകമറ സൃഷ്ടിച്ചു ക്രമേണ ഇരയിൽ കുറ്റബോധം വളർത്തി അവളെ പാടെ മാനസീകമായി നശിപ്പിക്കുന്നു .
ഇനി വേറെ ചിലരുണ്ട് , അവർ അവരുടെ പങ്കാളിയെ ഇന്നല്ലേൽ നാളെ നന്നാക്കിയെടുക്കാമെന്നുള്ള ഒരു പ്രതീക്ഷ വച്ചുകൊണ്ട് ആ വിഷ ബന്ധങ്ങൾ തുടരാൻ തീരുമാനിക്കുന്നു . ഇത് കൂടുതലായും കണ്ടുവരുന്നത് നല്ല സഹാനുഭൂതി ഉള്ളവരോ അല്ലെങ്കിൽ അവരുടെ ചെറുപ്പകാലം മുതലേ സഹപാഠികളെയോ സഹോദരങ്ങളെയോ ഒക്കെ പരിചരിച്ചു വന്നവരിലാണ്. ഇങ്ങനെയുള്ള ആളുകളോടാണ് , നിങ്ങൾ നന്നാക്കിയെടുക്കാൻ ശ്രമിക്കുന്ന ആൾ ഒന്നുകിൽ അവൻ രക്ഷപെടാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ അവന് ഒരു പ്രശ്നമുണ്ടെന്ന് പോലും അവൻ അറിയുന്നില്ല . ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും അവസാനം, ആരെയും മാറ്റാൻ പറ്റാതെ ഇര തന്നെ അവനായി സ്വയം മാറുകയും അങ്ങനെ സ്വയം മാനസീകമായി കുത്തേറ്റു കുത്തേറ്റ് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു .
ബന്ധങ്ങളിൽ പ്രായപൂർത്തിയാകുന്നത് എങ്ങനെ എന്ന തന്റെ പുസ്തകത്തിൽ, ഡേവിഡ് റിച്ചോ ഒരു നല്ല ബന്ധത്തിന്റെ ‘അഞ്ച് എ’കളെക്കുറിച്ച് സംസാരിക്കുന്നു . Attention, Affection, Appreciation, Acceptance and Allowing. അതായത് ശ്രദ്ധ, വാത്സല്യം, അഭിനന്ദനം, സ്വീകാര്യത, അനുവദിക്കൽ.
ഇപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം,നിങ്ങളുടെ നിലവിലെ ബന്ധത്തിൽ ഈ അഞ്ച് പ്രധാന ഘടകങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ നയിക്കുന്ന വിഷലിപ്തമായ ആ ബന്ധം നിങ്ങളിൽ നിന്ന് ജീവൻ ചോർത്തിക്കളയും, അതിനാൽ തീരുമാനങ്ങൾ ശക്തമുള്ളതാവട്ടെ. കാരണം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ പ്രതിഫലനമാണ് നിങ്ങൾ.
സ്നേഹം ഒരിക്കലും ഒരു ചങ്ങല ആകാതിരിക്കട്ടെ ….
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കത്തോലിക്കാ ബാവ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.
ഇന്നലെ വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തിയ അഭിവന്ദ്യ കത്തോലിക്കാ ബാവയെ സെൻറ് ചാൾസ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണം നൽകി. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദികരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.
കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‍തതിൽ UK യിലും വ്യാപക പ്രതിഷേധം. യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി.
ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.
കള്ള കേസുകൾ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയൻ കരുതേണ്ടയെന്നും കോൺഗ്രസ് പാർട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളിൽ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും.
ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.
IOC കേരള ഘടകം അധ്യക്ഷൻ സുജു ഡാനിയേൽ, കേരള ഘടകം വക്താവ് അജിത് മുതയിൽ, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ വിവിധ റീജിയൻ, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ എന്നിവർ പങ്കെടുത്തു.
വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ് പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ ന്യൂസ്.
ചങ്ങനാശ്ശേരി അതിരൂപതയിലെ പുരാതന ദേവാലയമായ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ ഇടവക വികാരി റവ. ഫാ. സോണി തെക്കുമുറിയിലിൻ്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിൽ യാതനയനുഭവിക്കുന്ന മണിപ്പൂരിലെ കത്തോലിക്കർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പ്രാർത്ഥനാ പ്രതിഷേധം നടന്നു.
കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ ഏഴ് മണിക്കുള്ള വി. കുർബാനയ്ക്കുശേഷം മോണ്ടളത്തിൽ നൂറ് കണക്കിന് ഇടവകക്കാർ ഒരുമിച്ചു കൂടുകയും മെഴുകുതിരി പ്രകാശത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും, മണിപ്പൂരിലെ കലാപത്തിൽ അനീതിപരമായിട്ട് യാതന അനുഭവിക്കുന്ന കത്തോലിക്കരോടുള്ള അനുഭാവം പ്രകടിപ്പിക്കുകയും, ഗവൺമെന്റിന് എതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
ആത്മീയമായി നടത്തിയ പ്രതിഷേധ യജ്ഞത്തിന് അസി. വികാരി. ഫാ. ജോജോ തോമസ് നേതൃത്വം കൊടുത്തു.’ കൈക്കാരന്മാർ, അൾത്താര ബാല സംഘം, സൺഡേ സ്ക്കൂൾ അധ്യാപകർ, സെൻ്റ്. വിൻസൻ്റ് ഡി പോൾ സൊസൈറ്റി, മാതൃജ്യോതിസ്, പിതൃജ്യോതിസ് , യുവദീപ്തി തുടങ്ങിയ ആത്മീയ സംഘടനാംഗങ്ങൾ ഉൾപ്പെട്ട ഇടവക സമൂഹം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.