Latest News

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.

പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.

ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.

തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.

ജോജി ഫിലിപ്പ് , ക്രോയ്ഡോൺ

മാടപ്പള്ളി : ” എനിക്കെന്റെ അമ്മയെ വേണം ” ,,,” പോലീസുകാർ എന്റെ അമ്മയെ റോഡിലിട്ട് ചവിട്ടി …” ലോകത്തിന്റെ ക്രൂരത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത , മാടപ്പളി ഗ്രാമവും അതിലെ നല്ലവരായ നിവാസികളുടെയും നന്മ മാത്രമറിയാവുന്ന .. ഒരു 8 വയസ്സുകാരിയുടെ ഈ ചങ്കുപെട്ടുന്ന രോദനം .. പിടിച്ചുലച്ചത് ഇരട്ട ചങ്കനെന്നും , മുചങ്കെനെന്നും വാഴ്ത്തി പാടുന്ന സാക്ഷാൽ പിണാറായി വിജയൻ നയിക്കുന്ന കേരള സർക്കാരിനെയാണ് !! ഇന്ത്യൻ പാർലമെന്റിലും , കേരള നിയമസഭയിലും , എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തിൽ ഈ ശബ്ദം അലയടിച്ചു , നേതാക്കന്മാർ കക്ഷി രാഷ്ട്രീയം പോലും നോക്കാതെ മാടപ്പള്ളിലേയ്ക്ക് കുതിച്ചെത്തി , തന്റെ അമ്മയെ കാക്കിയിട്ട ആൺ പോലീസുകാർ നടുറോഡിലൂടെ തെരുവ് നായെ പോലെ വലിച്ചിഴക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന സാക്ഷര കേരളത്തിലേ ഈ ബാലികയെ സമാധാനിപ്പിക്കാൻ , കരഞ്ഞു കുതിർന്ന ഗ്രാമ വാസികൾക്കോ , ഓടികൂടിയെത്തിയ നേതാക്കന്മാർക്കോ സാധിച്ചില്ല , കാരണം ആ 8 വയസുകാരി ഈ ലോകത്തോട് ചോദിച്ചത് അവളുടെ അമ്മയ്ക്ക് ലഭിക്കാതെ പോയ നീതിയാണ് .. കേരള സർക്കാർ നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന സ്ത്രി സുരക്ഷയാണ് , പറക്കമുറ്റാത്ത , ആ പിഞ്ചു ബാലിക, തന്റെ അമ്മയെ രക്ഷിക്കണേ .. എന്ന് അലമുറയിട്ടിട്ട് കരയാൻ തുടങ്ങിട്ട് 300 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു !! നീതി കൊടുക്കില്ല എന്ന് കട്ടായം പറഞ്ഞു , തോൽക്കാൻ മനസ്സുകാണിക്കാത്ത സമര പോരാളികളുടെ മുതുകിൽ നിനച്ചറിവില്ലാത്ത കള്ള കേസുകൾ കുടുക്കി വോട്ടു ചെയ്തു ജയിപ്പിച്ചവരെ തന്നെ തുറങ്കലിൽ അടയ്ക്കുന്ന ” ഭസ്മാസുര ” നിലപട് എടുത്തു തുടരുന്ന പിണറായി സർക്കാരിന് , മറ്റൊരു നന്ദിഗ്രാമം ആയി മാറി കഴിഞ്ഞിരിക്കിന്നു കഴിഞ്ഞ 300 ദിവസങ്ങളായി മാടപ്പള്ളി ഗ്രാമം !!

കഴിഞ്ഞ വർഷം മാർച്ചുമാസമാണ് ( മാർച്ച് 17 , 2022 ) മാടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള ഭൂപടത്തിൽ ഹൈലൈറ്റ് ചെയ്യിപ്പിച്ച നിർദയ സംഭവം ഉണ്ടായത് , 18 വർഷത്തോളം നാട്ടുകാരെയും , വീട്ടുകാരെയും ഉപേക്ഷിച്ചു വിദേശത്തു ജോലി ചെയ്തു സമ്പാദിച്ച , തന്റെ രണ്ടു വീടുകളും തനിക്ക് നഷ്ടപ്പെടാൻ പോകുന്നു എന്ന് മസ്സിലാക്കിയ വീട്ടമ്മ തന്റെ പറമ്പിൽ കെ റെയിലിന്റെ കുറ്റി നാട്ടാൻ വന്നവരെ തടഞ്ഞു എന്നതാണ് വിഷയത്തിനാധാരം , വീട്ടമ്മയായ റോസിലിൽ ഫിലിപ്പ് ( ജിജി ഫിലിപ്പ് ) എതിർത്തപ്പോൾ സമാധാനപരമായി തിരികെ പോയ കെ റെയിൽ ഉദ്യോഗസ്ഥൻ , ആരാലോ പ്രചോദനമുൾക്കൊണ്ട് , യുദ്ധകാല അടിസ്ഥാനത്തിൽ ഇടിവണ്ടിയുടെ അകമ്പടിയോടെ , നീതിപാലകർ എന്ന് വിളിക്കുന്നവർ , കാക്കിയിട്ട നിർദ്ധയരായ കൊട്ടേഷൻ ഗുണ്ടകളായി മാറി , ആൺ പെൺ , കുട്ടികൾ , വൃദ്ധർ എന്നീ നോട്ടമില്ലാതെ , പിണറായി ഭക്തി , മയക്കുമരുന്നു പോലെ സിരകളിൽ ആവാഹിച്ച ഒരുകൂട്ടം പോലീസുകാരുടെ കാളിയ മർദനമാണ് പിന്നീട് മാടപ്പള്ളിയിൽ അരങ്ങേറിയത് , തുടർന്ന് പോലീസിന്റെ ലാത്തികൾക്കും ,അവരുടെ ” ലാടം” പിടിപ്പിച്ച ഷൂസുകൾക്കും വിശ്രമില്ലയിരുന്നു , മാടപ്പള്ളിലെ 80 കഴിഞ്ഞ മാതാപിതാക്കന്മർക്ക് തങ്ങളുടെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഈ ദുരവസ്ഥ നേരിൽ കാണേണ്ടി വന്നപ്പോൾ ആയുസു നീട്ടി തന്ന ദൈവത്തെ പോലും അറിയാതെ പഴിച്ചു പോയി ,കിറ്റ് നൽകി ജനത്തിന്റെ കണ്ണിൽ പൊടിയിട്ട ഓശാന കഴിഞ്ഞു ഇനി പീഡന കാലവും മരണവും ദുഃഖ വെള്ളിയുമാണെന്ന് മാടപ്പള്ളിക്കാർ തിരിച്ചറിഞ്ഞ ദിവസം , കൊല്ലാൻ കൊണ്ടുപോകുന്ന അറവ് മാടിന് നൽകിയ വൈക്കോൽ പോലെ കയിച്ചു പിണറായി കൊടുത്ത കിറ്റ്‌ , അന്നുമുതൽ മാടപ്പള്ളിക്കാർക്ക് !!!

ആണെന്നോ പെണ്ണെന്നോ , വൃദ്ധരെന്നോ നോക്കാതെ , ചാകര കഴിഞ്ഞെത്തിയ മുക്കുവന്റെ വള്ളത്തിൽ മൽസ്യം അട്ടിയിട്ടതുപോലെ , ഇടിവണ്ടിയിൽ , മാടപ്പള്ളിക്കാരെ കുത്തിനിറച്ചു , “ഇനി നീയൊക്കെ അഴിയെണ്ണടാ ” എന്നാക്രോശിക്കുന്ന ഒരുപറ്റം കലിതുള്ളുന്ന പോലീസ് ഗുണ്ടകളുടെ കൈക്കരുത്തും , കാൽ കരുത്തും വീണ്ടും മാടപ്പള്ളിക്കാരുടെ മുതുകത്തും മുഖത്തും ഒരുപാട് പ്രയോഗിച്ചു എല്ലാവരെയും തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേയ്‌ക്കും വണ്ടിയിൽ കയറ്റിയ സമര പോരാളികൾക്ക് , പലർക്കും നാമമാത്ര ജീവൻ മാത്രമേ മിച്ചമുണ്ടായിരുന്നുള്ളു , പോലീസ് സ്റ്റേഷന്റെ മുറിയിൽ മനുഷ്യാവകാശത്തിന്റെ കണികപോലുമില്ലാത്ത , ജനമൈത്രി എന്ന പേരിന് പോലും അപമാനമായ പോലീസുകാരുടെ വായിൽ നിന്ന് വരുന്ന അറയ്ക്കുന്ന വാക്കുകൾ അവർ സമര പോരാളികളുടെ മുതുകത്തു നൽകിയ കനത്ത പ്രഹരത്തെക്കാളും സഹികെട്ടതായിരുന്നു , മെഡിക്കൽ പരിശോധന കഴിഞ്ഞു 150 ൽ പരം ആളുകൾക്കെതിരെ എടുത്ത കേസിൽ പലരെയും മനസ്സില്ലാ മനസോടെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴും പോലീസുകാരുടെ മുഖത്തു , അമ്പെയ്തു വീഴ്ത്തിയ പക്ഷിയുടെ പിടപ്പ് കണ്ടു രസിക്കുന്ന നിർദ്ധയ കാട്ടാളന്റെ ക്രൂര പുഞ്ചിരിയുണ്ടായിരുന്നു , പാവം ഗ്രാമ വാസികൾക്ക് അന്ന് മനസ്സിലായില്ല അന്ന് തുടങ്ങിയ കേസുകൾ ഇനി ഒരിക്കലും അവസാനിക്കാത്ത കേസുകളുടെ സുനാമിയായി അവർക്ക് നേരെ പതിക്കുമെന്ന് !! കെ റെയിൽ വിരുദ്ധ സമരത്തിൽ വലിച്ചിഴയ്ക്ക പെട്ട വീട്ടമ്മ ശ്രീമതി റോസിലിൽ ഫിലിപ്പിന്( ജിജി ഫിലിപ്പ് ) എതിരായി തന്നെയുണ്ട് 23 ൽ പരം കേസുകൾ .

വിട്ടു തലടങ്കലിൽ പെട്ട രാജ്യ ദ്രോഹ കുറ്റമാരോപിച്ച കുറ്റവാളിയെ പോലെയാണ് ഇപ്പോൾ ഈ സമര പോരാളിയായ വീട്ടമ്മയുടെ അവസ്ഥ , സ്വന്തം പറമ്പിൽ ഒരു കൃഷി ഇറക്കുവാനോ , വിളവെടുക്കാവണോ , ഈ വീട്ടമ്മയ്ക്കാവില്ല , കൃഷിയിറക്കിയാൽ പിഴുതെറിയും എന്ന് ഒരു മറയുമില്ലതെ ഭീഷണി മുഴക്കുന്ന പിണറായി ഭക്തരുടെയും , മാടപ്പള്ളിൽ ജീവിക്കനുവദിക്കില്ലന്ന് മുഖത്ത് നോക്കി പറയുന്ന പാർട്ടി പോരാളികളുടെയും , നിരന്തര ശല്യം മൂലം ജീവിതം ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു ജിജി ഫിലിപ്പ് എന്ന ഈ വീട്ടമ്മക്ക് , വയോ വൃദ്ധരായ , സ്വന്തം അമ്മയെയും , ഭർത്താവിന്റെ അമ്മയെയും ശിശ്രുഷിക്കേണ്ട ഈ വീട്ടമ്മയ്ക്ക് , ഒരിക്കലും നേരം തികഞ്ഞിട്ടല്ല കേസുകൾക്കായി , പോലീസ് സ്റ്റേഷനുകളിലും , കോടതികളിലും ആഹാരം പോലും കഴിക്കാതെ പോകേണ്ടി വരുന്നത് , ഒരിക്കലും കണ്ണിൽ ചോരയില്ലതെ മനസ്സറിയാത്ത കേസുകൾ ചാർത്തി തരുമ്പോഴും , “നിന്നെ അനുഭവിപ്പിക്കുമെടി ” എന്ന് പറയാതെ പറയുന്ന പിണറായി പോലീസിന്റെ ക്രൂര പുഞ്ചിരി കണ്ടു മടുത്തതുകൊണ്ട് , ഇപ്പോൾ ഒരു ഭയവുമില്ല എന്ന രീതിയിലേക്ക് മാറി ഈ മാടപ്പള്ളിക്കാരി വീട്ടമ്മ , എന്നാലും സമരത്തിൽ നിന്നിം പിന്മാറില്ല എന്ന ശതമായ തീരുമാനത്തിലാണ് ജിജി ഫിലിപ്പും , മാടപ്പള്ളിലെ ആയിരക്കണക്കിന് ജനങ്ങളും , പച്ചയായ ഗ്രാമത്തിന്റെ സൗന്ദര്യവും , പച്ചയായ മനുഷ്യരുടെ ഹൃദയ വിശാലതയും മാടപ്പള്ളിയുടെ മുഖമുദ്രയായിരുന്നു , എന്നാൽ ഒരു ഭരണാധികാരിയുടെ നിലതെറ്റിയ ഗർവിന്റെയും , പക്വതയില്ലാത്ത തീരുമാനത്തിന്റെയും ഫലമായി , പോലീസ് രാജ് നടപ്പാക്കി , മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരിൽ വെറുപ്പിച്ചു , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം നടപ്പിലാക്കുന്ന പിണറായിയുടെയും കൂട്ടുകാരുടെയും ഭരണത്തിന്റെ ശവമഞ്ചലിൽ അടിക്കുന്ന അവസാനത്തെ ആണിയാകും മാടപ്പള്ളിക്കാരുടെ കെ റെയിൽ വിരുദ്ധ സമരം എന്നുറപ്പ് , നന്ദിഗ്രാമിൽ തകർന്ന ബംഗാള് പോലെ ഇനി കെ റെയിലിൽ തകർന്ന കേരളത്തിൽ മാത്രമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ എന്ന് കേൾക്കാൻ നാളധികം വേണ്ടിവരില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മാടപ്പള്ളിക്കാരും !!!

മാടപ്പള്ളി കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒട്ടു മിക്ക ആളുകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് , ഒന്നുകിൽ പോലീസിൽ നിന്നും അല്ലെങ്കിൽ പിണറായി ഭക്തരായ സഖാക്കളിൽ നിന്നും , പോലീസും കോടതിയും മാടപ്പള്ളിക്കാർക്ക് പണ്ട് ഭയമായിരുന്നെങ്കിൽ ഇന്ന് കുഞ്ഞുകുട്ടി ആബാലവൃന്ദം മാടപ്പള്ളിക്കാർക്ക് ഈ വർഗ്ഗത്തിന്റെ പുച്ഛമാണ് കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നു എന്ന് ആരോപിച്ചു ബാലാവകാശ കേസ് എടുത്തിരിക്കുകയാണ് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പിനെതിരെ , അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോഴാണ് പൊലീസ് അതിക്രമം നടത്തിയത്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു. സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു., സ്ത്രീ സമത്വവും , സ്ത്രീ സുരക്ഷയും ഈ സർക്കാരിൽ നിന്നിം തീർത്തും മാറിപ്പോയിരിക്കുന്നു , കെ റെയിൽ കുറ്റി നാട്ടിയതിനാൽ , പഠിത്തം മുടങ്ങിയവരും , വീട് പണിയാൻ പറ്റാത്തവരും , വസ്തു വിറ്റ് പെണ്മക്കളുടെ കല്യാണം നടത്താമെന്ന് സ്വപ്നം കണ്ട മാതാപിതാക്കളും നാൾക്ക് നാൾ കുടി വരുകയാണ് മാടപ്പള്ളിയിൽ , ജാതി മത വർഗ്ഗ വർണ്ണ ഭേതമില്ലാതെ ഒരുമയോടെ കഴിഞ്ഞ മാടപ്പള്ളിക്കാർക്ക് , നശിച്ച രാഷ്ട്രീയത്തിന്റെ വിഷ വിത്ത് പാകി ജനങ്ങളെ തിരിക്കാൻ നോക്കിയാ പിണറായി സഖാവിന് തെറ്റി , കാരണം കെ റെയിൽ വിരുദ്ധ സമരത്തിന് കക്ഷി രാഷ്രിയമില്ല .. അവിടുത്തെ ജങ്ങൾക്ക് , അതായത് കൊച്ചു കുട്ടി മുതൽ മുതു മുത്തശ്ശിക്ക് വരെ ഒന്നേ അറിയൂ അവർ ഒന്നായി ഒന്ന് മാത്രമേ പറയു അത് മറ്റൊന്നുമല്ല ” കെ റെയിൽ വേണ്ട , കേരളം മതി ..!!” എന്നത് മാത്രം , മാടപ്പള്ളിക്കാരുടെ ഭാഷയിൽ ഇത് ഒരു സമരമല്ല .. അതിജീവനത്തിന്റെ ജീവ-മരണ പോരാട്ടമാണ് … !!

കെ റെയിൽ വിരുദ്ധ സമരം തുടങ്ങി വച്ച ബാബു കുട്ടൻചിറയും ( ജില്ലാ ചെയർമാൻ ), മിനി ഫിലിപ്പും ( ജില്ലാ രക്ഷാധികാരി ), വി ജെ ലാലിയും ( ജില്ലാ രക്ഷാധികാരി ) എസ് രാജീവൻ (സംസ്ഥാന ജനറൽ കൺവീനർ )
എം പി ബാബുരാജ് (സംസ്ഥാന ചെയർമാൻ ) ജോസഫ് എം പുതുശ്ശേരി ( മുൻ MLA )ചാക്കോച്ചൻ മണലേൽ ( സംസ്ഥാന വൈസ് ചെയർമാൻ ) എന്നീ നേതാക്കൻമാർ ചങ്ക് ചേർന്ന് മുന്നോട്ട് നയിക്കുന്ന ഈ സമരം വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മാടപ്പള്ളിയിലെ അനേകായിരം സ്ത്രീ ജനങ്ങളാണ് , അതിൽ ആദ്യം പറഞ്ഞ പിഞ്ചുബാലിക ഉൾപ്പെടും , അവൾക്ക് സപ്പോർട്ടായി അവളുടെ 80 കഴിഞ്ഞ മുത്തശ്ശിയും!!!

ടോം ജോസ് തടിയംപാട്

ഇന്നു വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളായിരുന്നു ഭർത്താവു മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്ന ഞങ്ങളെ വേദനിപ്പിച്ചു.വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്
.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട് .

മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.

നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു .

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട് .

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ്. നാട്ടിൽ നേഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടികൂടിയത്. പരേതയ്ക്ക് ആഞ്ജലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് ഉള്ളത്. അനുവിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്. അവർ കാനഡയിൽ ജോലി ചെയ്യുന്നു . ഭർത്താവു മാർട്ടിൻ വി ജോർജ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.

ജോൺ കെ.എരുമേലി (83) അന്തരിച്ചു. ദീർഘകാലം സി.പി.ഐ (എം.എൽ) ലിബറേഷൻ സംസ്ഥാന ലീഡിംഗ് ടീം സെക്രട്ടറിയായി പ്രവർത്തിച്ചു. കവി, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1988ൽ ബീഹാറിൽ നടന്ന പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സ് മുതൽ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. 1960-70 കാലഘട്ടത്തിൽ ഇടമറുകിനൊപ്പം കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. ലിബറേഷൻ്റെ കോട്ടയം ജില്ലാ കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചു.

1972 ൽ എരുമേലി കനകപ്പലം പോസ്റ്റോഫിസിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ സാമൂഹിക രാഷ്ട്രിയ പ്രവർത്തകനായി. കൊച്ചിയിൽ 2013 ൽ നടന്ന ജിം വിരുദ്ധ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ പോയി.

ജനകീയ ശബ്ദം, എം.എൽ സന്ദേശം എന്നീ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രസിദ്ധീകരിച്ച കൃതികൾ:- പൗര മൃഗങ്ങൾ (കഥകൾ) മതവും, മാക്സിസവും (പഠനം) അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ (പഠനം) കാറൽ മാക്സ്, എംഗൽസ്, ഹോ ചി മിൻ (ജീവചരിത്രം) കമ്യൂണിസ്റ്റ് മാനിഫെസ് റ്റോ ചരിത്രപരമായ വായന (പഠനം) തീപ്പക്ഷികളുടെ കോളനി (നോവൽ) വസന്തം വീണ്ടും വരാതിരിക്കില്ല (കവിത) ചാരുമജുംദാർ (എഡിറ്റർ) പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.(കഥകൾ) വന്ന വഴി ( ആത്മകഥ )

ഭാര്യ: – അമ്മിണിക്കുട്ടി. മക്കൾ: രാജേഷ് കെ.എരുമേലി (പത്രപ്രവർത്തകൻ) മുകേഷ് (ബിസ്സിനസ്സ്) . മരുമക്കൾ: സ്നേഹലത, സിന്ധു . ശവസംസ്ക്കാര ചടങ്ങുകൾ 13 – 2 – 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിൽ പദ്മിനി പപ്പി എന്ന കഥാപത്രത്തെ അവരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സുചിത്ര നായർ. വാനമ്പാടിയിൽ ഒരു വില്ലത്തിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള താരം തന്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോ ഷൂട്ട്‌ വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഒരു നർത്തകി കൂടിയായ താരം പല അവാർഡ് വേദികളിലും നൃത്തമവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്.

പ്രീമിയർ പത്മിനി എന്ന വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഖിൽ ബി എസ് നായർ. കോമഡി ഷോകളിലൂടെ തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ച താരം കോമഡി എക്സ്പ്രസ്സ്‌ എന്ന ഷോയിലൂടെയാണ് മിനിസ്‌ക്രിനിൽ എത്തുന്നത്. ചില സിനിമകളിലും അഖിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി താരമായി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് സൂരജ് തേലെക്കാട്. സുരാജ് വെഞ്ഞാറമൂടിന്റ ആണ്ട്രോയിഡ്‌ കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാനും സൂരജിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാമൂകാംബിക ക്ഷേത്രത്തിനു മുന്നിൽ വച്ചു സുചിത്രയ്ക്കും സൂരജിനുമൊപ്പമുള്ള ഫോട്ടോയാണ് അഖിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിഗ്‌ബോസിൽ ആയിരിക്കുമ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ആഗ്രഹം സാധിച്ചുകൊടുത്തു. ഇത്തിരി വൈകിയാണെങ്കിലും അത് സാധിച്ചു. വെന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. മൂകാബിക നടയിൽ നിന്നും മൂന്നുപേരും ഒരുമിച്ചുള്ള ആദ്യ ചിത്രം എന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രമാണോ എന്നാണ് ഇത് കണ്ട് പലരും സംശയിക്കുന്നത്. ബിഗ് ബോസിൽ ആയിരുന്നപ്പോൾ സുഖിൽ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഇവരുടെ ബന്ധം നിരവധി ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്.

പറവൂരിൽ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി (27), മകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരുടെയും മൃതദേഹം പറവൂർ റയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണുനിറയിച്ചു.

8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു.  മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചു. വിവാഹം കഴിഞ്ഞു ഇന്നലെ 8 വര്ഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിചിട്ടില്ല, കാരണം അവർക്കതു താങ്ങാൻ കഴിയില്ലന്ന് മാർട്ടിൻ പറഞ്ഞു.

ഇറാക്കിൽ ജോലിചെയുകയായിരുന്ന മാർട്ടിൻ ഭാര്യയുടെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിത്സയിലിരിക്കെ യുകെയിൽ   പോരാൻ അവസരം കിട്ടിയത്.  തുടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി യുകെയിൽ എത്തിയ മാർട്ടിന്റെ മനസ്സിൽ യുകെയിൽ എത്തിയാൽ ചിലപ്പോൾ അനുവിന് കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്, കഴിഞ്ഞ മാസം 2 നു അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു അനുവിനെ ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല മുട്ടാത്ത വാതിലുകളില്ല പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്.

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ് നാട്ടിൽ നഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. മാർട്ടിൻ – അനു ദമ്പതികൾക്ക് രണ്ടുമക്കളാണ് ആഞ്‌ജലീന (7) ലിസബെല്ല(3). അനുവിന് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. അവർ കാനഡയിൽ ജോലിചെയ്യുന്നു.മാർട്ടിൻ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിജോലിചെയ്യുന്നത്. പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.അനുവിന്റെ ബോഡി നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നു.

കോട്ടയം: വോക്കിങ് കാരുണ്യയുടെ തൊണ്ണൂറ്റിരണ്ടാമത് സഹായമായ എഴുപതിനായിരം രൂപ കുമാരനും കുടുംബത്തിനും സാമൂഹിക പ്രവർത്തകനായ അലക്സ് മാത്യു വെങ്ങാലിൽ കൈമാറി. എസ് എച്ച് മൗണ്ടിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ കുമാരനും ഭാര്യ ചന്ദ്രികയും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. കുമാരൻ വർഷങ്ങളായി പല രോഗങ്ങളാൽ ചികിത്സകളിലായിരുന്നു. അടുത്തിടെ വന്ന സ്ട്രോക്ക് കുമാരനെ തളർത്തിക്കളയുകയും ഓർമ്മ നഷ്ടപ്പെടുകയും ചെയ്തു. ചന്ദ്രിക കൂലിപ്പണി ചെയ്തായിരുന്നു നിത്യ ചിലവുകളും ചികിത്സകളും പലപ്പോഴും മുന്നോട്ടുപോയിരുന്നത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന മകൻറെ ഒരു മകൾ അകാലത്തിൽ പൊലിഞ്ഞു പോയത് ഈ കുടുംബത്തെ വീണ്ടും തളർത്തിക്കളഞ്ഞു. പ്രതീക്ഷിക്കാതെ വന്ന സ്തനാർബുദം ചന്ദ്രികയെ ഒരു നിത്യ രോഗിയാക്കി മാറ്റി.

ചന്ദ്രികയുടെയും കുമാരന്റെയും ചികിത്സകൾക്കായിത്തന്നെ നല്ലൊരു തുക ചിലവായിക്കഴിഞ്ഞു. തികച്ചും ദരിദ്രരായായ ഈ കുടുംബത്തിന് ഒരു തരത്തിലും ചികിത്സകളും നിത്യച്ചിലവുകളും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. രണ്ടു പേർക്കുമായി ഏകദേശം പതിനായിരത്തിലധികം രൂപ ഓരോ മാസവും ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. പ്രിയമുള്ളവരേ ഇവരുടെ നിർധനവസ്‌ഥയിൽ കഴിയുന്ന സഹായം നൽകി കാരുണ്യയുടെ സൽപ്രവർത്തികളിൽ പങ്കാളികളായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

ജെയിൻ ജോസഫ്:07809702654
ബോബൻ സെബാസ്റ്റ്യൻ:07846165720
സാജു ജോസഫ് 07507361048

ഷെഫ് ജോമോൻ കുര്യാക്കോസ്

Ingredients

250 gr-mascarpone,
250 gr -cream cheese (Philadelphia can be used instead),
400gr-yogurt,
400 gr whipped cream,
200gr- powdered sugar,
30 gr gelatine,
30 ml rose syrup.

 

Method

1) Mix mascarpone cheese, cream cheese, yogurt, and sugar
2) whip the cream and fold it into the cheese mixture
3)melt gelatine in warm water. And add Rose syrup then mix well
4) pour the mixture into a mould and allow them to set.
5) Allow the mixture to set for a couple of hours and remould and serve.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

RECENT POSTS
Copyright © . All rights reserved