ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും ടെലിവിഷൻ പരമ്പരയ്ക്ക് നിരവധി ആരാധകരാണ്. കാരണം അത്രത്തോളം ജനമനസ്സുകളിൽ ആഴത്തിൽ സ്വാധീനിച്ച പരമ്പരയാണ് ഇത്. സീരിയൽ പോലെ തന്നെ സീരിയലിലെ താരങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. 2015 ഡിസംബറിലാണ് ഉപ്പും മുളകും പരമ്പര തുടങ്ങുന്നതും അന്ന് മുതൽ ഇന്നോളം റേറ്റിംഗിൽ മുൻപിലാണ് സീരിയൽ. എന്നാൽ സീരിയലിൽ ഇടക്ക് ചില കഥാപാത്രങ്ങൾ മാറി നിന്നിരുന്നെങ്കിലും അതിന്റെതായ കുറവൊന്നും ഇല്ലാതെ തന്നെയാണ് അതി ഗംഭീരമായി സീരിയൽ ബാലുവും നീലുവും പിള്ളേരും വൻ ഹിറ്റാക്കി മാറ്റിയിരുന്നത്.
സീരിയലിലെ ഭവാനിയമ്മയ്ക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. എന്നാൽ ഇടക്ക് വച്ച് ചില വിവാദങ്ങളിൽ നിറഞ്ഞു നിന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഭവാനിയമ്മ എന്ന കെപിഎസി ശാന്ത ഇപ്പോൾ സീരിയലിൽ നിന്നും വിട്ടു നിൽക്കുകയാണ്. ശാന്ത കെപി എസി നാടകങ്ങളിലൂടെയായിരുന്നു ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ 2015 ൽ ഉപ്പും മുളകും സീരിയൽ തുടങ്ങുമ്പോൾ മുതൽ ഉണ്ടായിരുന്ന ശാന്തയുടെ തിരിച്ചുവരവിനാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. സീരിയലിൽ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.
എന്നാൽ ഈ അടുത്തായിരുന്നു നടൻ കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവി ഉപ്പും മുളകിലേക്ക് എത്തിയത്. കലാദേവി പ്രേക്ഷകർക്ക് വളരെ സുപരിചതയായ നടിയാണ്. മകൻ കാർത്തിക് ശങ്കറിനൊപ്പം അഭിനയിച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അന്ന് തന്നെ താരം സ്ഥാനം പിടിച്ചിരുന്നു. മകനൊപ്പം സ്‌ക്രീനുകളിൽ തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ തന്റെ അഭിനയ ജീവിത്തിലെ ആദ്യ മിനി സ്‌ക്രീൻ ചുവട് വയ്ക്കാനൊരുങ്ങുന്നത് ഉപ്പും മുളകിലൂടെയാണ്. അപ്പോഴാണ് നടി ശാന്തയെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.
എന്നാൽ ശാന്ത വിവാദങ്ങളിൽ പെട്ട് മാറി നിൽക്കുന്നതിനാൽ തന്നെയും താരം ഇനി വീണ്ടും തിരിച്ചു വരുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ തന്റെ അഭിനയ ജീവിത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയും താരം തന്റെ ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. അതിനാൽ തന്നെയും അവരെ വെറുതെ വിട്ടേക്ക് എന്ന് തുടങ്ങി നിറയെ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പറയുന്നത്. കായംകുളം സ്വദേശിയാണ് കെപി എസി ശാന്ത.
അശ്രദ്ധമായ വണ്ടിയോടിച്ചു എന്നാരോപിച്ചാണ് നിക്കോള്‍സിനെതിരേ ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തിയത്.എന്നാല്‍ അങ്ങനെ വണ്ടിയോടിച്ചതിന് തെളിവ് നല്‍കാന്‍ മര്‍ദിച്ച പോലീസുകാര്‍ക്കായില്ല.ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്.
പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ പലവിധത്തില്‍ ക്രൂരമായി ആക്രമിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്.
പക്ഷേ, തങ്ങളുടെ ക്രൂരവിനോദങ്ങളില്‍ നിക്കോളാസിന് വേദനിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് പോലീസുകാര്‍.നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്. ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടും, അത്തരത്തിലൊന്ന് വീണ്ടുമെങ്ങനെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ഭുതം കൂറുകയാണ് ലോകം.
തെറിവിളികളും അക്രമങ്ങളുമടങ്ങിയ മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യമൊരു പോലീസ് നിക്കോളാസിനെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നുണ്ട്. തുടര്‍ന്ന് നിലത്ത് കിടത്താന്‍ ശ്രമിക്കുന്ന പോലീസിനോട് ഞാനൊന്നും ചെയ്തില്ലെന്ന് പറയുകയാണ്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേയടിക്കും. തുടര്‍ന്ന് നിരന്തരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.
അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പിടിച്ചുവെച്ചും ബാക്കിയുള്ളവര്‍ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പുറത്തുവന്നത്. മുഖത്തും വയറിനും തുടങ്ങി ശരീരത്തില്‍ അടി കൊള്ളാത്ത ഒരിടമില്ല എന്നു പറയാനാവുന്ന വിധത്തില്‍ പെരുമാറിയിട്ടുണ്ട് പോലീസുകാര്‍.
അതേസമയം സംഭവത്തില്‍ നിക്കോള്‍സിന്റെ അമ്മ റോവോഗന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയതോതില്‍ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നഗരം ചുട്ടെരിക്കാനോ തെരുവുകളില്‍ അക്രമം അഴിച്ചുവിടാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. എന്തെന്നാല്‍ അതിനുവേണ്ടിയല്ല എന്റെ മകന്‍ നിലകൊണ്ടത്. നിങ്ങള്‍ ഇവിടെ എനിക്കുവേണ്ടിയും എന്റെ മകന്റെ കൊലപാതകത്തിനെതിരായുമാണ് നിലകൊള്ളുന്നതെങ്കില്‍ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും അമ്മ പറഞ്ഞു.
This Tyre Nichols video should truly disgust every American. The vast majority of police are good people but Police brutality is a massive problem in this nation. Violence won’t fix this but we need Justice for Tyre from the Memphis Police.
— Brian Krassenstein (@krassenstein) January 28, 2023
പറക്കുംതളികകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. വീണ്ടും പറക്കുംതളികയെ കണ്ടുവെന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത രൂപത്തെ അമേരിക്കയിലെ ആകാശത്ത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
അതേസമയം ഈ രൂപം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ഒരു വസ്തുവാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയിലുള്ള യാതൊന്നുമായും അതിന് സാമ്യമില്ല. പരിശോധനയില്‍ കണ്ടെത്തിയതും അങ്ങനെയാണ്.
ഇതുവരെ കാണാത്ത അജ്ഞാതമായ ഒരു സ്‌പേസ്ഷിപ്പിന്റെ രൂപത്തിലുള്ള വസ്തുവിനെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് മുകളിലായിട്ടാണ് ഇവയെ കണ്ടത്. എന്നാല്‍ പറക്കുംതളികയായിട്ടാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെ പറയുന്നത്. ആകാശത്ത് ഇത്തരമൊരു രൂപത്തെ കണ്ട് സൈനികര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഇതൊരു ഡ്രോണാണെന്ന വാദങ്ങളെ ഈ നാവികസേന ഉദ്യോഗസ്ഥന്‍ തള്ളുന്നു.
ഭൂമിയില്‍ നിന്നുള്ള ഒരു വാഹനവുമല്ല അത്. തീരെ ചെറുതായ ഒരു വാഹനമാണ് അത്. ഡ്രോണുകളുടെ ഗണത്തില്‍ വരുന്നതല്ല അതെന്ന് ഇയാള്‍ പറയുന്നു. യുഎസ്എസ് പോള്‍ ഹാമിള്‍ട്ടണിനെ നാവികനാണ് ഈ ദൃക്‌സാക്ഷി. എന്നാല്‍ തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഒരു പോഡ്കാസ്റ്റിന് വേണ്ടിയാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. സാധാരണ കാണുന്ന ഡ്രോണുകളെ പോലെയല്ല ഇവ പെരുമാറിയിരുന്നത്. അതിന്റെ പറക്കലും അത്തരത്തില്‍ ഉള്ളതല്ല. ഇവ കപ്പലിന് മുകളിലൂടെ സഞ്ചരിച്ച് ബേസ് സ്റ്റേഷനിലേക്ക് മടങ്ങി പോകവുകയാണ് ചെയ്യാറുള്ളത്.
ഇത് ഒരു സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമായ രീതികള്‍ തീര്‍ത്തും വിചിത്രമായിരുന്നു. സാധാരണ നിരീക്ഷണത്തിനായി അയക്കുന്ന ഡ്രോണുകള്‍ പരിശോധന കഴിഞ്ഞാല്‍ വേഗം മടങ്ങി പോകും. എന്നാല്‍ ഈ പറക്കുംതളിക അത്തരത്തിലായിരുന്നില്ല. അതുകൊണ്ട് യുഎസ് ഇന്റലിജന്‍സിനെ വിവരമറിയിച്ചു എന്നാണ് നാവികന്‍ പറയുന്നത്. പെന്റഗണ്‍ കുറച്ച് കാലമായി ഈ അജ്ഞാത ബഹിരാകാശ വാഹനത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ പറക്കുംതളികയെന്ന് വിശേഷിപ്പിക്കാറില്ല. അണ്‍ഐഡന്റിഫൈഡ് എരിയന്‍ ഫെനോമെന എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ഈ നാവികന്‍ പറയുന്നത് ഇതെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത വാഹനങ്ങളെന്നാണ്. അതിനര്‍ത്ഥം പറക്കുംതളികകള്‍ തന്നെയാണെന്നാണ്. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ച് പറയുന്നില്ല. യുഎഎസ് എന്ന് മാത്രമാണ് ഇപ്പോള്‍ വിളിക്കുക. അതേസമയം ഈ വാഹനത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് യുഎസ് നാവികന്‍ പറയുന്നു. കാരണം അത്രത്തോളം വലിപ്പമുള്ള ഒന്നായിരുന്നില്ല ഇത്. അതിന് മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായിരുന്നു. അതുകൊണ്ട് ആളില്ലാത്ത ഒരു നിരീക്ഷണ വാഹനമായി ഇതിനെ തോന്നിയെന്ന് നാവികന്‍ പറഞ്ഞു.
ഞങ്ങളുടെ കപ്പല്‍ നിന്നിരുന്ന സ്ഥലം, സമുദ്രത്തില്‍ നിന്ന് വളരെ ഉള്ളിലോട്ടായിരുന്നു. അടുത്തൊന്നും കരയില്ലായിരുന്നു. അവിടേക്ക് ഡ്രോണുകള്‍ക്ക് ഒരിക്കലും എത്തിപ്പെടാനാവില്ല. അത് മാത്രമല്ല ഇവയിലേക്ക് പിന്നീട് കരയിലേക്ക് പോകാനും സാധിക്കില്ല. ഏതെങ്കിലും ശത്രു രാജ്യത്തിന്റെ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാവാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ വന്നതാണെന്ന കാര്യത്തെ ഇവര്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് റിപ്പോര്‍ട്ടുകളെ വിദഗ്ധര്‍ തള്ളുന്നു.
ഇതൊരിക്കലും ശത്രു രാജ്യത്തിന്റെ നിരീക്ഷണ വാഹനമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയ്ക്ക് സമയത്തെയും, മറികടന്ന്, അതിന്റെ സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. 1800 മൈലുകള്‍ താണ്ടി ഒരു ഡ്രോണ്‍ എത്തുകയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അജ്ഞാത വാഹനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. കൃത്യമായി കാണുന്ന തരത്തിലായിരുന്നില്ല ഇവയുണ്ടായിരുന്നത്. അത് മാത്രമല്ല യുഎസ്സിനോ ഭൂമിയിലുള്ള മറ്റേതെങ്കിലും രാജ്യത്തിനോ അറിയാത്ത സാങ്കേതികവിദ്യയാണ് ഇവ ഉപയോഗിച്ചതെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞു.
കൊവിഡ് കാലത്ത് ആദ്യം വെറും ഒരു ഹോബിയായി തുടങ്ങിയ കൃഷി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി മാറി ദോഹയിലെ പ്രവാസി മലയാളി ഡോക്ടര്‍. ഇന്ന് തന്റെ അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അതിശയത്തിലും അതിലുപരി സന്തോഷത്തിലുമാണ് തൃശൂര്‍ക്കാരനായ ഡോ. പ്രദീപ് രാധാകൃഷ്ണന്‍.
ദോഹ നഗരത്തില്‍ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്തെ അടുക്കളതോത്തിലാണ് ഡോക്ടര്‍ പൊന്നുവിളയിച്ചത്. 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഡോക്ടര്‍ പ്രദീപ് രാധാകൃഷ്ണന്‍ ഖത്തര്‍ ഹമദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കോവിഡിനുശേഷമാണ് ഡോക്ടറും കുടുംബവും പച്ചക്കറികൃഷിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്.
ഇന്നിപ്പോള്‍ വെണ്ട, വഴുതന, പയര്‍, തക്കാളി, കാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാര്‍ഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്.
ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിര്‍ക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്‌സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പില്‍ നട്ട വിത്തുകള്‍ മുളച്ചശേഷം മാറ്റി നടും.
ഖത്തറില്‍ നാട്ടിലേതുപോലെ കടുത്ത രീതിയില്‍ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങള്‍ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താന്‍ കഴിയുന്നുണ്ട്. ചെടി വളര്‍ന്നുകഴിഞ്ഞാല്‍ പിന്നെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍ പറയുന്നു.
കൊവിഡ് കാലത്ത് താല്‍ക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോള്‍ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാര്‍ഥികളായ മക്കള്‍ ദേവികയും അമൃതയും ഡോക്ടറുടെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.
മലയാളി സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി നുഫൈൽ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു. എട്ട് വർഷത്തോളമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ കാശ്മീരിലേക്ക് മടങ്ങിയിരുന്നു.
കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന നുഫൈൽ രണ്ട് വർഷത്തോളമായി കാശ്‌മീരിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിൽ നാട്ടിലെത്തിയ നുഫൈൽ ജനുവരി 2 ന് മുക്കം കുളങ്ങര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നുഫൈൽ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാത്രിയോടെ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.
കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് അറസ്റ്റിലായത്. തമിഴ്നാട് തെങ്കാശി സ്വദേശിനിയും മഹേഷ് കുമാറിന്റെ ഭാര്യയുമായ രത്നവല്ലി (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കൊലപ്പെടുത്തി അടുത്തുള്ള ജാതി തോട്ടത്തിൽ മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ചതിന് ശേഷം മഹേഷ് പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്.
പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹത്തോട് ലൈംഗീകാതിക്രമം നടത്തിയതായും നഗ്നമാക്കിയ നിലയിൽ ജാതി തോട്ടത്തിൽ ഉപേക്ഷിച്ചതായും മഹേഷ് സമ്മതിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കാലടിയിൽ താമസിച്ച് വരികയായിരുന്നു.
അമ്പലനടയില്‍ വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യവുമായി വധൂവരന്മാര്‍ നില്‍ക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പില്‍ വരന്‍ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി. ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കള്‍ അത്യപൂര്‍വമായ നാടകീയ രംഗം കണ്ട് അമ്പരന്നു.
പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കള്‍ നിശ്ചയിച്ച താലിചാര്‍ത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയില്‍ നിശ്ചിത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവേ കാര്‍മികന്‍ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.
തുടര്‍ന്ന് യുവതി വരനോട് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങള്‍ ഇതുവരെ എത്തിയതെന്നും അവര്‍ പറഞ്ഞു. യാഥാര്‍ഥ്യം ബോധ്യപ്പെട്ട വരന്‍ താലി ചാര്‍ത്തുന്നതില്‍നിന്നു പിന്‍മാറി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. അനുരഞ്ജന ചര്‍ച്ചയില്‍ ഇരുകൂട്ടരും രമ്യതയില്‍ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.
വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കള്‍ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.
എറണാകുളം കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി രത്‌നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജാതി തോട്ടത്തില്‍ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്.
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് അമ്പിളി ദേവി. അഭിനയത്തിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു അമ്പിളിയുടെ വിവാഹം നടക്കുന്നത്. ആദ്യ വിവാഹത്തിൽ താരത്തിനൊരു മകനുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ താരം രണ്ടാമതും വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധം അധിക കാലം നീണ്ടു പോയിരുന്നില്ല. രണ്ട് വിവാഹ ബന്ധവും തകർന്ന താരത്തിന് രണ്ട് ബന്ധത്തിലുമായി രണ്ട് ആൺകുട്ടികളാണ് ഉള്ളത്. വിവാഹവും വിവാഹ മോചനവുമായി അഭിനയ രംഗത്ത് നിന്നും വിട്ട് നിന്ന താരം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയും ചെയ്തു..
ഒരു അഭിനേത്രി എന്നതിനൊപ്പം തന്നെ താരം നല്ലൊരു നർത്തകി കൂടെയാണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുന്ന അമ്പിളിയ്ക്ക് ഈ അടുത്തൊരു അവാർഡും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ മക്കളുടെ വിശേഷങ്ങളും ഓരോ യാത്രകളും എല്ലാം പങ്ക് വെച്ചുകൊണ്ട് എത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് താരം തന്റെ മക്കളുടെ വീഡിയോ പങ്ക് വെച്ചതാണ്.
രണ്ട് ദിവസം മുൻപ് അമ്പിളി കൊല്ലം മെഗാ ഫെസ്റ്റ് കാണാൻ പോയപ്പോൾ എടുത്ത വീഡിയോയാണ് യൂട്യൂബിലൂടെ പങ്ക് വെച്ചിരിക്കുന്നത്. താൻ മക്കൾക്കൊപ്പം ലണ്ടൻ സിറ്റിയുടെ ഒന്ന് കറങ്ങിയെന്ന തലക്കെട്ടോട് കൂടെയാണ് അമ്പിളി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയിൽ ഹൈലൈറ്റായിരിക്കുന്നത് താരത്തിന്റെ രണ്ടാമത്തെ മകൻ അജുവിന്റെ കളിയും ചിരിയും തന്നെയാണ്. കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന ഒരു വീഡിയോ എന്നാണ് അമ്പിളിയുടെ വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റുകൾ.
അതേ സമയം മറ്റു ചിലർ താരത്തിനോട് പറയുന്നത് ‘മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെയുണ്ടെന്നാണ്. വീഡിയോ നന്നായിട്ടുണ്ടെന്നും എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണമെന്നും പ്രേക്ഷകർ കമന്റുകളിലൂടെ താരത്തിനോട് പറഞ്ഞു. അതേ സമയം അമ്പിളിയ്ക്ക് എല്ലാം മറക്കാനും അതിനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നും ചിലർ പറഞ്ഞു. അമ്പിളിയുടെ ഇനിയുള്ള ജീവിതം വളരെയധികം സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്നും എന്നും മക്കളുടെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെയെന്നും ആരാധകർ പറഞ്ഞു.
മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.
മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഗ്ലിറ്റ്സാണ് ഇത്തമൊരു വാർത്ത കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ ഒരു കിംവദന്തി വാർത്തകളിൽ ഇടംനേടി. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. അനിരുധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും കീർത്തി തള്ളിക്കളഞ്ഞിരുന്നു
എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്ത. ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്.
വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വർഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിനു മുൻപ് വന്ന അഭ്യൂഹങ്ങൾ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പില്ലെങ്കിലും ഇതിൽ വ്യക്തത നൽകി കീർത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ഇതിനെപ്പറ്റി തമിഴ് മാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിക്കുന്നത്. കീർത്തി മലയാളത്തിനേക്കാൾ ആരാധകർ ഇന്ന് തമിഴ്നാട്ടിലുണ്ട്.