Latest News

ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച വിഷയമായത് പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സിനിമാ നിരൂപകരെ കുറിച്ച് അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയതും ചർച്ചയായതും. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഈ സംവിധായിക പറഞ്ഞത്.

എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും, സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്നും അഞ്ജലി മേനോൻ പറയുന്നു.

അതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. അഞ്ജലി മേനോൻ പറഞ്ഞ വാക്കുകൾക്കെതിരെയുള്ള മറുപടി പോലെയാണ് ജൂഡ് ആന്റണി കുറിച്ചിരിക്കുന്നത്. അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ.

സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ . നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും . As simple as that.” ഏതായാലും ജൂഡ് ആന്റണിയുടെ ഈ വാക്കുകൾക്ക് വലിയ പിൻതുണയാണ് സോഷ്യൽ മീഡിയ നല്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

തകഴിയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡിവൈ.എസ്.പി.യുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സാബുവിനെതിരെയാണ് നടപടി. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഡിവൈ.എസ്.പിക്കെതിരേ കേസെടുത്തിരുന്നു.

നവംബര്‍ 11-ാം തീയതി അര്‍ധരാത്രി 12 മണിക്കാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘവും കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!

ടോം ജോസ് തടിയംപാട്

റോമിന്റെ ചരിത്രം ആരംഭിക്കുന്നത് BC 750 ൽ ഇരട്ട സഹോദരന്മാരായിരുന്ന റോമുലസിൽ നിന്നും റെമുസിൽ നിന്നുമാണ് . അവരുടെ അമ്മ, റിയ സിൽവിയ, ലാറ്റിയത്തിലെ ഒരു പുരാതന നഗരമായ ആൽബ ലോംഗയിലെ രാജാവായ നുമിറ്റോറിന്റെ മകളായിരുന്നു. പിന്നീട് റിയ സിൽവിയയുടെ അമ്മാവൻ അമുലിയസ് അധികാരം പിടിച്ചെടുക്കുകയും ന്യൂമിറ്ററിന്റെ പുരുഷ അവകാശികളെ കൊല്ലുകയും റിയ സിൽവിയയെ വെസ്റ്റൽ കന്യകയാകാൻ (നിത്യ കന്യക )നിർബന്ധിക്കുകയും ചെയ്തു .

എന്നാൽ , റിയ സിൽവിയ ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു .കുട്ടികളുകളുടെ പിതാവു ഒന്നുകിൽ ചൊവ്വ ദേവൻ അല്ലെങ്കിൽ ഹെർക്കുലീസ് ദേവനായിരിക്കും എന്നായിരുന്നു വിശ്വാസവും . എന്നാൽ, ഒരു അജ്ഞാതൻ റിയ സിൽവിയയെ ബലാത്സംഗം ചെയ്തതാണെന്ന വാദവും ഉണ്ടായിരുന്നു

റിയ സിൽവിയയുടെ പ്രസവത്തിൽ അമുലിയസ് കോപാകുലനായി, ഇരട്ടക്കുട്ടികളെ വെള്ളപ്പൊക്കമുള്ള ടൈബർ നദിക്കരയിൽ ഒരു കൊട്ടയിലാക്കി, ഒഴുക്കിവിട്ടു കൊല്ലാൻ സേവകരുടെ കൈവശം കൊടുത്തയക്കുകയും അവർ അത് ചെയ്യുകയും ചെയ്തു.

കുട്ടകളിൽ ഒഴുകിവന്ന കുട്ടികളെ ഒരു ചെന്നായ രക്ഷിച്ചു മുലയൂട്ടുകയും പിന്നീട് , ഒരു ഇടയൻ അവരെ കണ്ടെത്തി കൊണ്ടുപോകുയും . ഇടയനും ഭാര്യയു൦ കൂടി കുട്ടികളെ വളർത്തുകയും ചെയ്തു ചെറുപ്പത്തിലേ തന്നെ അവർ നേതൃപാഠവം കാണിച്ചിരുന്നു

വളർന്നു വലുതായപ്പോൾ , ചെന്നായയെ കണ്ടുമുട്ടിയ സ്ഥലത്ത് ഒരു നഗരം പണിയാൻ സഹോദരങ്ങൾ തീരുമാനിച്ചു. പാലറ്റൈൻ കുന്നിൽ പുതിയ നഗരം പണിയാൻ റോമുലസ് ആഗ്രഹിച്ചപ്പോൾ, റെമുസ് അവന്റയിൻ കുന്നിനെ തിരഞ്ഞെടുത്തു.ഇതിന്റെ പേരിൽ സഹോദരന്മാർ തമ്മിൽ നടന്ന വഴക്കിൽ റോമുലസ് റെമസിനെ കൊലപ്പെടുത്തുകയും .പിന്നീട് റോമുലസ് പണിത പട്ടണത്തിനു അദ്ദേഹം റോം എന്ന് നാമകരണം ചെയ്യുകയും ചെയ്തു അങ്ങനെയാണ് റോം രൂപപ്പെട്ടത് എന്നാണ് ഐതിഹ്യം . അദ്ദേഹത്തിന്റെ ഭരണത്തിൽ റോമിനെ നിരവധി സൈനിക വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. റോമിന്റെ ഔദ്യോഗിക ചിഹ്നം ചെന്നായുടെ പാൽകുടിക്കുന്ന രണ്ടുകുട്ടികളാണ് .

സീസറും റോമും രണ്ടായിരം വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ,സാമൂഹിക മണ്ഡലത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം ,ബ്രൂട്ടസ് നീയോ ഈ വാക്കുകൾ നാം സാധാരണയായി കേൾക്കുന്നതാണ്. മാർക്ക് ആന്റണിയുടെ പ്രസംഗവും ,സീസറിലെ തത്വചിന്തകനെയും യോദ്ധാവിനെയും മറക്കാൻ ലോകത്തിനു കഴിയുന്നില്ല ,അങ്ങനെയുള്ള റോമൻ രാജാക്കന്മാർ വാണരുളിയ റോമൻ ഫോറത്തിലെ തിരുശേഷിപ്പുകൾ കണ്ടു നടന്നപ്പോൾ ആ കാഴ്ച്ചകൾ പഴയകാല മനുഷ്യ സംസ്കൃതിയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല

റോമൻ ദൈവങ്ങളുടെ അമ്പലങ്ങളും യുദ്ധവിജയത്തിന്റെ വീരകഥകൾ വിവരിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന ടൈറ്റസ് ടൗവറും കോൺസ്റ്റന്റിയിൽ ടവറും ഉൾപ്പെടെ നിരവധി ടവറുകളും സീസർ കുത്തുകൊണ്ടു വീണ റോമൻ കുരിയയും ,സീസറിന്റെ ശവകുടീരവും സീസറിന്റെയും വെസ്‌പേസിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങളും, ബസലിക്ക എന്ന് അറിയപ്പെടുന്ന കോടതികളും, രാഷ്ട്രീയ ചർച്ച കേന്ദ്രങ്ങളും കൂടാതെ ആ കാലത്തേ പഴയ റോഡുകളും വാട്ടർ സപ്ലൈ സിസ്റ്റം ( അക്കാഡക്ക് ) എന്നിങ്ങനെ മനുഷ്യന്റെ പ്രാചിന ജീവിതം വരച്ചുകാണിക്കുന്ന റോമൻ ഫോറത്തിലെ അവശിഷ്ട്ടങ്ങൾ ചരിത്ര കുതുകികൾക്കു എന്നും ആവേശം ജനിപ്പിക്കുന്നു.

റ്റെമ്പിൾ ഓഫ് സീസർ, ബിസി 42-ൽ അഗസ്റ്റസ് സീസർ പണിയാൻ തുടങ്ങിയ സീസർ ക്ഷേത്രം ബിസി 18 ഓഗസ്റ്റ് 29 ന് പൂർത്തീകരിച്ചു സീസറിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് . സന്ദർശകർ അവിടെ നാണയങ്ങൾ സമർപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം .റോമൻ ഫോറത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലമാണിത് .സീസർ കൊല്ലപ്പെട്ട ക്യൂറിയ, അല്ലെങ്കിൽ തിയേറ്റർ, ഓഫ് പോംപിയും ഇവിടെ നമുക്ക് കാണാം , ബിസി 44 മാർച്ച് 15, നാണു സീസർ കൊല്ലപ്പെട്ടത്. എല്ലാവർഷവും മാർച്ച് 15 നു റോമാക്കാർ സീസറിനെ സംസ്‌ക്കരിച്ച സ്ഥലത്തു ഒത്തുകൂടി സീസറിന്റെ ഓർമ്മ പുതുക്കാറുണ്ട് .

മറ്റൊരു ശ്രദ്ധേയമായ സ്ഥലമാണ് ജെറുസലം പള്ളി തകർത്തു യഹൂദരെ കിഴടക്കിയതിന്റെ വിജയം ആഘോഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആർക്ക് ഓഫ് ടൈറ്റസ് ഇതിൽ യഹൂദർ അവരുടെ മെനോറ വിളക്കുമായി ടൈറ്റസിന്റെ മുൻപിൽ കിഴടങ്ങുന്ന ചിത്രം കൊത്തിവച്ചിട്ടുണ്ട്. എ ഡി 72 -ൽ പണി ആരംഭിക്കുകയും എ ഡി 91 -ൽ പണിപൂർത്തീകരിച്ചു ഉത്ഘാടനം ചെയ്യുകയും ചെയ്തു . ആ കാലത്തു യുദ്ധം ജയിച്ചുവന്നാൽ ടവർ സ്ഥാപിച്ചു വിജയം ആഘോഷിക്കുന്നത് സാധാരമായിരുന്നു. അതിൽ ഏറ്റവും വലിയ ടവർ നിർമിച്ചിട്ടുള്ളത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പേരിലാണ് കൊളോസിയത്തോടു ചേർന്നാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്.

ക്യൂറിയ ജൂലിയ സെനറ്റ് ഹൗസ് ഇതും സീസറിന്റെ കാലത്തു നിർമ്മാണം തുടങ്ങുകയും ഒക്ടോവിയ സീസർ പൂർത്തീകരിക്കുകയും ചെയ്‍തതാണ് .റ്റെമ്പിൾ ഓഫ് അന്റോണിനസ് ആൻഡ് ഫൗസ്റ്റീന, ഹൗസ് ഓഫ് ദി വെസ്റ്റൽസ് , റ്റെമ്പിൾ ഓഫ് വെസ്റ്റ, റ്റെമ്പിൾ ഓഫ് വെസ്പാസിയൻആൻഡ് ടൈറ്റസ്, റ്റെമ്പിൾ ഓഫ് വീനസ് അങ്ങനെ ഒട്ടേറെ അമ്പലങ്ങൾ ഈ അമ്പലങ്ങളെല്ലാം ക്രിസ്തുവിനു മുൻപ് പണിതവയാണ്. ഇതിന്റെയെല്ലാം അവശിഷ്ട്ടങ്ങൾ നമുക്ക് കാണാം.

ബസിലിക്ക ഓഫ് മാക്സെന്റിയസ് ആൻഡ് കോൺസ്റ്റന്റൈൻ ഇത് അക്കാലത്തേ കോടതിയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവും ആയിരുന്നു കൂടാതെ സീസറിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങൾ ,വലിയ സർക്കസ് സ്റ്റേഡിയം ,എന്നിവ ഉൾപ്പെട്ടതായിരുന്നു റോമൻ ഫോറം ഗൈഡിനോടൊപ്പം പോയാൽ മാത്രമേ എന്തായിരുന്നു റോമൻ ഫോറം എന്ന് മനസിലാക്കാൻ കഴിയൂ . അവിടം കണ്ടിറങ്ങിയപ്പോൾ അതി പ്രാചിനമായ മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലൂടെ നടക്കാൻ കഴിഞ്ഞു എന്ന സന്തോഷം മനസ്സിൽ നിറഞ്ഞുനിന്നു .

പിന്നെ ഞങ്ങൾ പോയതു കൊളോസിയം കാണുന്നതിനു വേണ്ടിയാണ് . എ ഡി 54 മുതൽ എ ഡി 68 വരെ റോം ഭരിച്ചിരുന്ന നീറോ ചക്രവർത്തിയുടെ മരണശേഷം അധികാരത്തിൽ വന്ന വെസ്പേഷ്യൻ ചക്രവർത്തി എ ഡി 72 ൽ കൊളോസിയത്തിന്റെ പണിയാരംഭിച്ചു . എ ഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ചക്രവർത്തിയാണ് പണി പൂർത്തീകരിച്ചത് . എ ഡി 70 ൽ ജെറുസലേം ദേവാലയം തകർത്തു യഹൂദരെ കൂട്ടക്കൊല നടത്തിയ ശേഷം അവിടെനിന്നും കൊണ്ടുവന്ന പണവും അടിമകളെയും ഉപയോഗിച്ചാണ് 80000 പേർക്ക് ഇരിക്കാവുന്ന ഈ മഹാസൗധം പണിപൂർത്തീകരിച്ചത്. ഓവൽ ഷെയിപ്പിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. റോമൻ എഞ്ചിനിയറിംഗിന്റെ അദ്ഭുതകരമായ ഒരു സംഭാവന തന്നെയാണ് കൊളോസിയ൦. രാജാക്കന്മാർക്കും ,ഗവർണ്ണർമാർക്കും ,സെനേറ്റർമാർക്കും ,പട്ടാളമേധാവികൾക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകൾ ഉണ്ടായിരുന്നു. നൂറു ദിവസം നീണ്ടുനിന്ന ഉത്ഘാടന പരിപാടികളിൽ 900 മൃഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക് .കൊളോസിയത്തിന്റെ യഥാർത്ഥ നാമം ഫ്ലാവിയൻ ആമ്പി തീയേറ്റർ എന്നതായിരുന്നു എന്നാൽ നീറോയുടെ ഭീമാകാരമായ പ്രതിമ (കൊളോസ്സ് ഓഫ് നീറോ ) നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പിന്നീട് കൊളോസിയം എന്നറിയപ്പെട്ടു .

പ്രധാനമായും എവിടെ അരങ്ങേറിയിരുന്നത് ഗ്ലാഡിയേറ്റർ മത്സരമായിരുന്നു പരിശീലനം നേടിയ നീളം കുറഞ്ഞ വാളും പടച്ചട്ടയും ധരിച്ച അടിമകളായിരുന്നു ഗ്ലാഡിയേറ്ററന്മാർ ഇതിൽ ഒരാൾ കൊല്ലപ്പെട്ടാണ് മത്സരം അവസാനിക്കുന്നത് .ആ കാലത്തു റോമാക്കാർ കണ്ടുപിടിച്ച സർക്കസിലൂടെ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കാനും അതിലൂടെ ഒട്ടേറെ രാജ്യങ്ങളെ കീഴടക്കാനും റോമക്കാർക്കു കഴിഞ്ഞിരുന്നു. മറ്റൊരു മത്സരം വിശന്നു വലഞ്ഞ ക്രൂര മൃഗങ്ങൾക്കു മുൻപിലേക്ക് ഗ്ലാഡിയേറ്റർമാരെ തള്ളിയിടും മൃഗങ്ങൾ ആ മനുഷ്യനെ കടിച്ചു കീറുന്നതുകണ്ടു ജനം ആർപ്പുവിളിക്കും . കുറ്റവാളികളെ മൃഗങ്ങൾക്കു മുൻപിൽ ഇട്ടുകൊടുക്കുന്ന രീതിയും അവിടെ നിലനിന്നിരുന്നു കുറ്റവാളികൾ മൃഗത്തെ കൊന്നു രക്ഷപെട്ടാൽ അവനെ കുറ്റവിമുക്തനാക്കാൻ ജനങ്ങൾ രാജാവിനോട് ആവശ്യപ്പെടും. രാജാവ് അവനെ കുറ്റവിമുക്തനാക്കി തടികൊണ്ടുള്ള ഒരു വാളും സമ്മാനമായി നൽകും .ഒരു കാലത്തു ക്രിസ്തു മതവിശ്വാസികളെയും മൃഗങ്ങൾക്കുമുൻപിൽ ഇട്ടുകൊടുത്തു കൊന്നിട്ടുണ്ട് ,ഇതിനുവേണ്ടിയുള്ള മൃഗങ്ങളെ കൊണ്ടുവന്നിരുന്നത് മധ്യപൂർവദേശത്തുനിന്നുമായിരുന്നു ,ആന സിംഹം കടുവ ഹിപ്പപ്പൊട്ടാമസ് എന്നി മൃഗങ്ങളെയാണ് കൂടുതലും ഉപയോഗിച്ചിരുന്നത് .തടികൊണ്ട് നിർമിച്ചിരുന്ന അങ്കത്തട്ടിനു മുകളിൽ രക്തം വാർന്നു പോകുന്നതിനുവേണ്ടിമണൽ വിരിച്ചിരുന്നു.

ക്രിസ്തുമതം സ്വീകരിച്ച കോൺസ്റ്റന്റിയിൻ ചക്രവർത്തി ഈ ക്രൂരവിനോദം നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും റോമാക്കാർ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ വിനോദം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല . 5-ാം നൂറ്റാണ്ടിൽ കിഴക്കുനിന്നും വന്ന തലമാക്കസ് എന്ന ഒരു സന്യസി നടുക്കളത്തിൽ ഇറങ്ങിനിന്നു ഈ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു, റോമാക്കാർ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു ., എന്താണെങ്കിലും അദ്ദേഹ൦ രക്തസാക്ഷിയായതിനുശേഷം ഈ ക്രൂരവിനോദം അവിടെ അരങ്ങേറിയിട്ടില്ല അതിനുകാരണം വളർന്നു വന്ന ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യങ്ങൾ റോമക്കാരുടെ മനസുമാറ്റത്തിന് ഇടയായി . പിന്നീട് അനാഥമായ കൊളോസിയത്തിനു ഇടിമിന്നലിൽ സാരമായ പരിക്കേറ്റു. 13-ാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഭാഗികമായി നാശം സംഭവിച്ച കൊളോസിയം ക്വറിയായും ശവക്കോട്ടയായും ഉപയോഗിച്ചു, സെയിന്റ് പീറ്റേഴ്സ് ബസലിക്ക പണിയുന്നതിന് കൊളോസിയത്തിലെ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .1749 ൽ പോപ്പ് ബെനഡിക്ട് പതിനാലാമൻ ക്രിസ്റ്റ്യൻ രക്തം വീണ പങ്കിലമായ കൊളോസിയത്തിലെ അങ്കത്തട്ടിൽ കുരിശു സ്ഥാപിക്കുകയും അവിടെനിന്നും കുരിശിന്റെ വഴി ആരംഭിക്കുകയും ചെയ്തു. അങ്ങനെ കൊളോസിയം വിശുദ്ധീകരിച്ചു . കൊളോസിയത്തിന്റെ പ്രാധാന്യത്തെ മനസിലാക്കിയ റോമാക്കാർ 1920 ൽ മുസോളിനിയുടെ നേതൃത്വത്തിൽ കൊളോസിയം പുനരുദ്ധീകരിച്ചു ലോകത്തിനു സമർപ്പിച്ചു. റോമൻ എഞ്ചിനിയറിംഗിന്റെയും ,ആർക്കിറ്റെച്ചറിന്റെയും ക്രൂരതയുടെയും പ്രതീകമായ ഈ മഹാ സൃഷ്ടി കാണാൻ 80 ലക്ഷത്തോളം ആളുകൾ ഒരു വർഷം റോമിൽ എത്തിച്ചേരുന്നു .

ഞാൻ ഇതു രണ്ടാം തവണയാണ് റോം സന്ദർശിക്കുന്നത്. ആദ്യം പോയത് 2010 ൽ ആയിരുന്നു അന്ന് കൂടുതലും കാണാൻ കഴിഞ്ഞത് ചരിത്രപ്രധാനമായ പള്ളികൾ ആയിരുന്നു. അന്ന് റോമൻ ഫോറവും കൊളോസിയവും കണ്ടിരുന്നുവെങ്കിലും കൂടുതൽ വിശദീകരിച്ചു കാണാൻ കഴിഞ്ഞിരുന്നില്ല ,കൂടാതെ ഫ്ലോറെൻസും , പിസയും ,കാണാൻ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാണ് വീണ്ടും ഒരു യാത്രക്ക് തുനിഞ്ഞിറങ്ങിയത് . ഞങ്ങൾ റോമിൽ എത്തിയപ്പോൾ തന്നെ എന്റെ സഹയാത്രികൻ ജോസ് മാത്യുവിന്റെ സുഹൃത്തു ഷാന്റി ഞങ്ങളെ സ്വീകരിക്കുകയും വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുകയും യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

ഞങ്ങളുടെ പ്രധാന ഉദ്ദേശം ആദ്യ യാത്രയിൽ കാണാൻ കഴിയാതിരുന്ന റോമൻ ഫോറം നന്നായി കാണുക ടൈബർ നദിക്കു കുറുകെ ബിസി 62 -ൽ പണിത ഏറ്റവും പഴക്കം ചെന്ന പാലം , വിക്ടർ ഇമ്മാനുവേൽ മോണോമെന്റ്സ് അഥവ യുദ്ധ സ്മാരകം, , മുസോളിനി രണ്ടാം ലോകയുദ്ധ സമയത്തു ജനങ്ങളോട് സംസാരിച്ചിരുന്ന മുസോളിനി ബാൽക്കണി മുതലായവ കാണുക എന്നതായിരുന്നു . ഓപ്പൺ ബസിൽ ഇരുന്നു റോം മുഴുവൻ കണ്ടതിനു ശേഷമാണു ഞങ്ങൾ മുകളിൽ പറഞ്ഞ സ്ഥലങ്ങൾ വിശദമായി കണ്ടത് . സെയിന്റ് പീറ്റർ ബസലിക്കയും ഒരിക്കൽ കൂടി കണ്ടു ഞങ്ങൾ റോമിനോട് വിടപറഞ്ഞു

 

റിയാദിൽ മലയാളി ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് – ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അബൂഹൈതം പെട്രോള്‍ പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗ ജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്.

ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്” എന്നും പിതാവ് വ്യക്തമാക്കി.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്.

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു.

ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. ഇതുവരെ 12 മൃതദേഹ ഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.

കേരളത്തിലും വിദേശത്തുമായി സ്‌റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ കേരളാ ഹൈക്കോടതിയിൽ ഹർജി നൽകി നടി സണ്ണി ലിയോൺ. കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് താരത്തിനെതിരെ പരാതി നൽകിയത്.

2018-19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് സൂപ്പർ താരത്തിനെതിരെയുള്ള കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണും തന്റെ ഹർജിയിൽ ആരോപിക്കുന്നു. 2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിന് 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.

പിന്നീട് ഷോ 2018 ഏപ്രിൽ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്ത് ഷോയുടെ ബഹ്‌റൈനിലെയും തിരുവനന്തപുരത്തെയും കോ-ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് എത്തി. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പല തവണ ഈ പരിപാടി നീണ്ടു പോയി.

ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനെ തുടർന്നാണ് ഷോ നടത്താതിരുന്നതെന്നും സണ്ണി ലിയോൺ ഹർജിയിൽ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷം 18 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധയ്ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫുട്ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.

സര്‍ജറി വിജയകരമായിരുന്നു. എന്നാല്‍ കാലില്‍ ചുറ്റിയ കംപ്രഷന്‍ ബാന്‍ഡേജ് വളരെ മുറുക്കം ഉണ്ടാകുകയും കാലിലെ രക്തയോട്ടം ഇല്ലാതാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തതായും ആരോഗ്യ മന്ത്രി മാ സുബ്രഹ്‌മണ്യം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved