Latest News

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കി വീണ്ടും പോലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവര്‍ക്ക് മഞ്ഞ മാസ്‌കുകള്‍ നല്‍കി. ഇന്നലെയുിം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു, എന്നാല്‍ വിലക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതിനിടെ, ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കുന്നംകുളത്ത് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കരുതല്‍ തടങ്കല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്.

രാധാകൃഷ്ണൻ മാഞ്ഞൂർ

” മഴയായി മൂടി കിടക്കും പടി
വാതിലുമൊക്കെയും തഴുതിട്ടിരിക്കുന്നു
പുഴയാണ് വെള്ളം തികട്ടി തികട്ടി
വന്നെന്റെ മുടിയോളം മൂടുന്നു
പിന്നെയും
പഴയൊരു വീടിന്റെ
ചോരുന്ന കോലായിൽ
അകമെ നനഞ്ഞു
കിടക്ക യാണോർമ്മകൾ
മഴയിലൊലിച്ചുപോയ്
കണ്ണു നീരൊക്കെയും ”
– ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഏതു പുഴയ്ക്കും ഒരു സഞ്ചാരപഥമുണ്ട് . ഒഴുകി … ഒഴുകി ഒടുവിൽ ഓർമ്മകളുടെ കടലിൽ അവസാനിക്കുന്ന പുഴ … ഭൂത, ഭാവി, വർത്തമാനങ്ങൾ കാലാതിവർത്തിയായി ഒഴുകുന്ന പുഴ …

ജീവിതത്തോളം സത്യസന്ധമായ ഒരു പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത് .

ജീവിതമെന്ന കെട്ടുകാഴ്ചയുടെ മറു പുറങ്ങളിലേക്ക് ഗ്രന്ഥകർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഈ പുസ്തകത്തിൻറെ പേര് ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്നാണ് . അകാലത്തിലണഞ്ഞു പോയ ശ്രീ .ജോസ് പുല്ലുവേലിയുടെ പതിനാറാമത് പുസ്തകം. മാനവികതയും, പ്രകൃതിയും അതിർവരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഈ പുസ്തകം ആസ്വാദക മനസ്സുകൾ കീഴടക്കി കഴിഞ്ഞു . എഴുത്തുകാരൻ തൻറെ അനുഭവ പരിസരത്തുനിന്ന് വ്യക്തികളെ “ലൈവിൽ ” നിർത്തുകയാണിവിടെ … മനുഷ്യരും, ആശയങ്ങളും എക്കാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതെ … പുഴ പോലൊഴുകുന്ന കുറെ മനുഷ്യരുടെ ആത്മ സഞ്ചാരങ്ങൾ …. അതാണ് ഈ പുസ്തകത്തിന്റെ വിജയം … ഇതിൽ ജീവിച്ചു വിജയിച്ചവരുണ്ട് …. പരാജിതരുണ്ട് …. സമൂഹത്തിൽ വെറുക്കപ്പെട്ടവരുണ്ട് … പ്രിയ കവി പി. പി . രാമചന്ദ്രൻ എഴുതിയതു പോലെ ഞാനിവിടെ ഉണ്ടായിരുന്നുവെന്നറിയാൻ ഓരോ കിളിത്തൂവൽ നിക്ഷേപിച്ചു പോവുന്നവർ …

‘അമ്മ അലച്ചിലിന്റെ ആൾ രൂപം’ എന്ന ഒന്നാം അധ്യായത്തിൽ അമ്മയെ അനുസ്മരിക്കുന്നു. നാൽപതാം വയസ്സിൽ വിധവയാകേണ്ടി വന്നവൾ … കുട്ടിക്കാലത്ത് ‘ ഒരിടത്തൊരിടത്ത് ‘ കഥകൾ പറഞ്ഞു തന്ന എന്നെ കഥാകാരനാക്കി. അമ്മ നല്ലൊരു തയ്യൽ ജോലിക്കാരിയായിരുന്നു. നബിതിരുമേനിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു ” നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരെയാണ് ? നബിയുടെ മറുപടി : ഒന്നാമത് അമ്മയെ, രണ്ടാമത് അമ്മയെ, മൂന്നാമത് അമ്മയെ …

പ്രശസ്ത ലോക സഞ്ചാരിയും , എഴുത്തുകാരനുമായ എ.ക്യു. മഹ്ദിയെപ്പറ്റിയാണ് ‘ ഇമ്മിണി ബല്യ യാത്രക്കാരൻ ‘ എന്ന അധ്യായത്തിൽ പറയുന്നത്. മുപ്പത്തിയഞ്ചിൽപ്പരം വർഷങ്ങളായി യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്നയാളാണ് മഹ്ദി . എസ് .കെ .പൊറ്റക്കാടിനെപ്പോലെ ഓരോ രാജ്യങ്ങൾ സന്ദർശിക്കുകയും പുസ്തകരചന നടത്തുകയും ചെയ്യുന്നു. അൻപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് പിതാവിനൊപ്പം ചെന്നൈയ്ക്ക് പോയാണ് മഹ്ദി സഞ്ചാരത്തിനു തുടക്കം കുറിച്ചത്. പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചതോടെ മഹ്ദിയും ഒരു ലോകസഞ്ചാരിയായി മാറുകയായിരുന്നു.

2016 നവംബർ 15 മുതൽ മാർച്ച് 30 വരെയുള്ള 500 ദിവസങ്ങളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി എഴുതി റെക്കോർഡ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരൻ സുരേഷ് തെക്കേട്ടിൽ ‘കുഞ്ഞു കഥകളുടെ തമ്പുരാൻ ‘ എന്ന ടൈറ്റിലിൽ അവതരിപ്പിക്കപ്പെടുന്നു. വള്ളുവനാടൻ ഗ്രാമത്തിൻറെ കാറ്റും നിലാവും ഈ കഥകളിലെല്ലാം തെളിഞ്ഞു കാണാം. എന്തുകൊണ്ട് കുഞ്ഞു കഥകൾ എഴുതുന്നു എന്നു ചോദിച്ചാൽ സുരേഷ് തെക്കേട്ടിലിന് മറുപടിയുണ്ട്. കഥയെന്നാൽ കുറച്ചു പദ ഭംഗികളുടെ ആവർത്തനമല്ല ഓരോ കഥയും ഓരോ ജീവിതമാണ്. എഴുത്തിൻറെ വികാര സംക്രമണം കഥാകാരന്റെ മാത്രമല്ല വായനക്കാരന്റേതു കൂടിയാണെന്ന് നാം തിരിച്ചറിയണം.

പുസ്തകത്തിലെ ടൈറ്റിൽ ലേഖനത്തിലേക്കു വരാം. ‘വഴിയറിയാതൊഴുകുന്നപ്പുഴ ‘ ‘ചിത്രാഞ്ജലിപ്പുഴ ‘ യുടെ പാരിസ്ഥിതിക തകർച്ചയെപ്പറ്റിയാണ് പറയുന്നത്. എഴുത്തുകാരന്റെ പുരയിടത്തിനു മേലറ്റത്തായിരുന്നു വീട് . കുന്നിറങ്ങി വന്ന് കുളിക്കാൻ എത്തുകയായിരുന്നു പതിവ് . പുഴയോട് ചേർത്ത് റോഡു വന്നപ്പോൾ പുതിയ വീടിനടുത്ത് പണിത് ഞങ്ങളവിടെ താമസമാക്കുകയായിരുന്നുവെന്നും അങ്ങനെ പുഴയും വീടും തമ്മിൽ കുറേക്കൂടി അടുപ്പത്തിലായെന്നും ലേഖകൻ എഴുതുന്നു. ഈ പുഴയിൽ കുളിച്ചു കയറിയപ്പോയ പൂർവ്വ സൂരികളെ സ്മരിക്കുകയും കുട്ടിക്കാലത്ത് ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തി നീന്തിക്കളിച്ച ഓർമ്മകൾ കല്ലിൽ അലക്കി വെളുപ്പിച്ചൊഴുകുന്നു… ഈ പുസ്തകം ജീവിതത്തിൻറെ അനവധി ജൈവ മുഖങ്ങളെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു. പുഴയെപ്പറ്റി ഖലീൽ ജിബ്രാൻ എഴുതിയ ഒരു കഥ ഇതിൽ ലേഖകൻ ചേർത്തിരിക്കുന്നു. ഒരു മഞ്ഞുതുള്ളി ഒരിക്കൽ ദൈവത്തെ കാണാനെത്തി അവൾ പറഞ്ഞു. നാഥാ നീയെന്നെ മഞ്ഞു കൊണ്ടാണ് നിർമ്മിച്ചത്. എനിക്കതിൽ പരാതിയില്ല .പക്ഷെ എനിക്ക് വെയിലത്ത് ഇറങ്ങി നടക്കാൻ കഴിയുന്നില്ല . ഉരുകിപ്പോയാൽ പിന്നെ ഞാനില്ലല്ലോ. ദൈവം പറഞ്ഞു ഉരുകിയാൽ നിനക്കൊരു പുഴയായി മാറാനാവും. എത്രയെത്ര സ്ഥലങ്ങൾ, കാഴ്ചകൾ കണ്ട് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ട് നിനക്ക് ഒഴുകാനാവും. ഒടുവിൽ ചെന്നെത്തുന്നതോ സമുദ്രത്തിൽ . അവിടെ നിൻറെ കൂട്ടുകാർ കാണും . അവരോടൊപ്പം നിനക്ക് സല്ലപിക്കാം. അവൾ പറഞ്ഞു ഞാനിതാ വെയിലത്തിറങ്ങി നടക്കാൻ പോകുന്നു. വഴികാട്ടിയ നിനക്ക് നന്ദി.

ഉപരേഖ

ഈ പുസ്തകത്തിൻറെ കവർ ചിത്രം തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലാണ്. ജീവിതത്തിൻറെ ഹരിതാഭയിലേക്ക് പടർന്നൊഴുകുന്ന പുഴയുടെ ദൃശ്യം , ആസ്വാദകന്റെ മനസ്സിലേക്ക് മുഖചിത്രം ആഴത്തിൽ പതിയുന്നു.

വഴിയറിയാതൊഴുകുന്ന പുഴ
ജോസ് പുല്ലുവേലി
വില – 160
പ്രസാധനം . വിതരണം
ജനകീയ വായനശാല
പൊൻകുന്നം, കോട്ടയം
ഫോൺ -9447151930

ബേസിൽ ജോസഫ്

ഗോൾഡൻ ചിക്കൻ

ചിക്കൻ ലെഗ് ഫുൾ – 2 എണ്ണം

സബോള -1 എണ്ണം

ക്യാപ്‌സിക്കം -1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്‌പൂൺ

ടൊമാറ്റോ പ്യൂരീ -2 ടീസ്‌പൂൺ

ചിക്കൻ ബ്യുലിയോൺ -1 ക്യൂബ്

ഓയിൽ -50 മില്ലി

വിനിഗർ -25 മില്ലി

സാഫ്രൺ -1 ഗ്രാം

കാശ്മീരി ചില്ലി പൗഡർ -2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി -1 ടീസ്‌പൂൺ

ജീരകപ്പൊടി -1 ടീസ്‌പൂൺ

കുരുമുളക്പൊടി -1 ടീസ്‌പൂൺ

മല്ലിപ്പൊടി -2 ടീസ്‌പൂൺ

ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ നന്നായി ക്ലീൻ ചെയ്ത് 2 സൈഡും വരഞ്ഞെടുക്കുക .ഒരു മിക്സിങ് ബൗളിൽ 1 ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ 1/ 2 ടീസ്പൂൺ വീതം മഞ്ഞൾപൊടി ,കുരുമുളക്പൊടി മല്ലിപൊടി ജീരകപ്പൊടി, ഉപ്പ് എന്നിവ പകുതി വിനിഗർ ചേർത്ത് പേസ്റ്റ് ആക്കി എടുത്തു വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിച്ചു 1 മണിക്കൂർ വയ്ക്കുക .സബോള ,ക്യാപ്‌സിക്കം എന്നിവ ചെറിയ ഡൈസ് ആയി മുറിച്ചെടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചിക്കൻ 2 വശവും ചെറു തീയിൽ 2 മിനിറ്റ് കൊണ്ട് സീൽ ചെയ്തെടുക്കുക. ചിക്കൻ മാറ്റി വച്ചതിനു ശേഷം അതെ പാനിൽ സബോള, ക്യാപ്‌സിക്കം എന്നിവ 2 -3 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും 2 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് ബാക്കിയുള്ള മസാലകൾ ചേർത്തിളക്കുക. പച്ചമണം മാറി വരുമ്പോൾ ടൊമാറ്റോ പ്യുരീ കൂടി ചേർത്ത് ഇളക്കുക .1 ഗ്ലാസ് വെള്ളം കൂടി ചേർത്ത് ചിക്കൻ ബ്യുലിയോൺ ക്യുബും സാഫ്രണും ചേർത്ത് നന്നായി തിളപ്പിക്കുക .ഇതിലേയ്ക്ക് സീൽ ചെയ്‌ത്‌ വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഒരു അടച്ചു വച്ച് ചെറു തീയിൽ കുക്ക് ചെയ്യുക. ചിക്കൻ പീസുകൾ പൂർണമായും ഗ്രേവിയിൽ കവർ ആവണം എന്നില്ല . ഇടയ്ക്ക് അടപ്പു എടുത്തു മാറ്റി ഗ്രേവി ഒരു സ്പൂൺ കൊണ്ട് കോരി ചിക്കന്റെ മുകളിൽ കൂടി ഒഴിക്കുക .മീറ്റ് സോഫ്റ്റ് ആയി കുക്ക് ആയി വരുന്നതിനും ഗ്രേവി നന്നായി പിടിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് . ഒരു 15 മിനിറ്റ് കഴിയുമ്പോൾ ചിക്കൻ പീസ് മറിച്ചിട്ട് വീണ്ടും ഗ്രേവി ഇടയ്ക്കിടെ കോരി ഒഴിച്ച് കൊടുത്തു ഒരു 10 മിനിറ്റ് കൂടി . ചെറു തീയിൽ കുക്ക് ചെയ്യുക .പിന്നീട് അടപ്പ് തുറന്ന് ഗ്രേവി നന്നായി കുറുകുന്നത് വരെ സ്റ്റവ്വിൽ ചെറു തീയിൽ വയ്ക്കുക .ഒരു സെർവിങ് പ്ലേറ്റിൽ റൈസോ പൊട്ടറ്റോ മാഷോ നിരത്തി അതിനു മുകളിൽ കുക്ക് ചെയ്ത ചിക്കൻ വച്ച് അല്പം ഗ്രേവി കൂടി ഒഴിച്ച് മല്ലിയിലയോ പുതിന ഇലയോ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

കൊല്ലം അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം.’കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ആരോ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ് കുട്ടിയെ.’ പ്രദേശവാസികള്‍ പറയുന്നു.

വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.അന്‍സാരി-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.

തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തതോടെ ഷാജ് കിരണ്‍ ഓഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായില്ലെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചു. അഭിഭാഷകനെതിരെ കേസ് എടുക്കുമെന്നും പറഞ്ഞു, അതും ഇപ്പോള്‍ നടന്നു,” സ്വപ്ന പറഞ്ഞു.

“അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എനിക്ക് ഒരു അഭിഭാഷകനെ പോലും ലഭിക്കാത്ത അവസ്ഥയാണ്. എപ്പോഴും എപ്പോഴും അഭിഭാഷകനെ മാറ്റാന്‍ എന്റെ കയ്യില്‍ പണമില്ല. എന്നെ ഉപദ്രവിക്കൂ. എന്റെ കൂടെയുള്ളവരെ ആക്രമിക്കാതിരിക്കുക. എന്നെ കൊലപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ തീരില്ലെ,” സ്വപ്ന ചോദിച്ചു.

താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പുറത്ത് വരേണ്ടതുണ്ടെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് വിതുമ്പുന്നതിനിടെയാണ് സ്വപ്ന കുഴഞ്ഞു വീണത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം അടുത്ത രണ്ട് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തില്ലെന്ന് സ്വപ്ന രാവിലെ പറഞ്ഞിരുന്നു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വില്ലന്‍ വേഷങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഭീമന്‍ രഘു പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്, ഒരിടയ്ക്ക് അദ്ദേഹം രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തിയിരുന്നു. ഇപ്പോഴിതാ, പത്തനപുരത്ത് മത്സരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് താന്‍ മത്സരത്തിനിറങ്ങിയതെന്നാണ് ഭീമന്‍ രഘു പറയുന്നത്.

തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് അവരുടെ നയം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി.

ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ പത്തനാപുരം മുഴുവന്‍ ഞാന്‍ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഹരികൃഷ്ണന്‍ ഡ്രൈവറാണ്. നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പാവറട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര്‍. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്റിഫിക് ഓഫീസര്‍ മഹേഷ്, പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.

നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.

പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.

ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.

തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം അറിയിച്ചു.

“ചെവിയിലെ ഞരമ്പുകളെ ബാധിക്കുന്ന വൈറസാണ് രോഗാവസ്ഥയ്ക്ക് കാരണം. ഇത് മൂലം മുഖത്തിന്റെ ഒരു വശം തളര്‍ന്ന് പോയി. നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ ഈ വശത്തെ കണ്ണ് ചലിപ്പിക്കാനാവില്ല. പൂര്‍ണമായി ചിരിയ്ക്കാനാവില്ല, ഈ ഭാഗത്തെ മൂക്ക് പോലും അനങ്ങില്ല”. ജസ്റ്റിന്‍ അറിയിച്ചു.വേള്‍ഡ് ടൂറുകള്‍ ക്യാന്‍സല്‍ ചെയ്തതിന് നിരാശരായിരിക്കുന്നവര്‍ അവസ്ഥ മനസ്സിലാക്കണമെന്നും ഈ സമയത്തെ എത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് റാംസെ ഹണ്ട് സിന്‍ഡ്രോമിന് കാരണം. ഓരോ വശത്തെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തിന്റെ നാഡിയെയാണ് വൈറസ് ബാധിക്കുന്നത്. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം.

 

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

ഇരുമ്പ് തോട്ടിയുപയോഗിച്ച് കരിക്ക് അടര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുളിങ്കുടി ചൊവ്വരയിലെ സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ജി.അപ്പുക്കുട്ടന്‍(66), മകന്‍ റിനില്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം. ഹൃദ്രോഗിയായ ഭാര്യ സരസുവിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിനായിരുന്നു അപ്പുക്കുട്ടന്‍ തോട്ടിയുമായി വീടിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയത്.

തെങ്ങില്‍നിന്ന് കരിക്ക് വലിച്ചിടുന്നതിനിടയില്‍ വഴുതിവീണ തോട്ടിയുടെ ഹുക്ക് സമീപത്തെ 11 കെ.വി.ലൈനില്‍ ഉടക്കി. ഇത് വലിച്ചെടുക്കുന്നതിനിടെ അപ്പുക്കുട്ടന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു.

ഈ സമയത്ത് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങിവരുകയായിരുന്നു റിനില്‍. ടെറസിനു മുകളില്‍ നിന്ന് പുകയുയരുന്നതുകണ്ട് ഓടിയെത്തി അച്ഛനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ മകനും വൈദ്യുതാഘാതമേറ്റിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ടെറസിനു മുകളില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് സമീപവാസിയായ യുവാവാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് അജയ് ടി.കെ.യുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. കോട്ടുകാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റി.

ചൊവ്വരയിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച റിനില്‍. സഹോദരന്‍ റെജി. സഹോദരി ജിജി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ജിതിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കൂടുതല്‍ അപകടം ഒഴിവായത്.

സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്നു തീയും പുകയുമുയരുന്നത് കണ്ടാണ് അയല്‍വാസിയായ ജിതിന്‍ സംഭവം ശ്രദ്ധിച്ചത്.

എന്തു സംഭവിച്ചതെന്നറിയാന്‍ എതിര്‍വശത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് രണ്ടുപേര്‍ തറയില്‍ കിടക്കുന്നത് കണ്ടത്.

അവരുടെ ശരീരത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ആശങ്കയിലായ ജിതിന്‍ താഴെ ഇറങ്ങിയെത്തി അപകടം നടന്ന സ്ഥലമായ കെട്ടിടത്തിലെത്തി.

11.കെ.വി.വൈദ്യുതി ലൈനില്‍ തോട്ട ഉടക്കി നില്‍ക്കുന്നതും കണ്ടു. അപകടം മനസ്സിലാക്കിയ ജിതിന്‍ നാട്ടുകാരോട് മുകളിലേക്ക് കയറരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും.

Copyright © . All rights reserved