ഫൈസൽ നാലകത്ത്
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കേരളത്തിലെ ആദ്യ സിനിമ അവാർഡ് നിശ ബിഗ് സ്ക്രീൻ അവാർഡ് 2022, യുസഫ് ലെൻസ്മാൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ യാഥാർഥ്യമായപ്പോൾ അത് കേരളത്തിലെ ഏറ്റവും താരനിബിഢവും സാങ്കേതികത്തികവും ഒത്തിണങ്ങിയ അരങ്ങായി മാറി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച അവാർഡ് നിശയിൽ സംവിധായകൻ സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ, കഴിഞ്ഞ 3 വർഷത്തെ സിനിമാ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.
കാലിക സിനിമാനായകനിരയിലെ പ്രധാനികളായ ബിജു മേനോൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർക്കൊപ്പം മനോജ് കെ ജയൻ, ശങ്കർ രാമകൃഷ്ണൻ, മൂർ (കളഫെയിം), സുധീഷ്, ഇർഷാദ്, ജോണി ആൻ്റണി, രമേശ് പിഷാരടി, ഗൗരി നന്ദ, കോട്ടയം രമേശ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), മാളവിക, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മുൻനിര പ്രവർത്തകർ പങ്കെടുത്തു. മലയാളക്കരയിലേയ്ക്ക് മിന്നൽപ്പിണർ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന മിന്നും താരം ഗുരു സോമസുന്ദരം അവാർഡ് നിശയിലെ പ്രധാന ആകർഷണമാകുകയായിരുന്നു. ആദ്യമായി ഒരു അവാർഡ് നിശയിൽ പങ്കെടുക്കുകയാണെന്ന അനുഭവം പ്രേക്ഷകരോട് പങ്കുവച്ച ഗുരു സോമസുന്ദരം മിന്നൽ മുരളിയിലെ ഹിറ്റ് ഡയലോഗുകൾ വേദിയിൽ പറഞ്ഞപ്പോൾ നിർത്താത്ത കരഘോഷത്തോടെയാണ് ജനം വരവേറ്റത്ത്. കേരളക്കരയിലെ ജനം നൽകുന്ന വരവേൽപ്പിന് ഹൃദയത്തിൻ്റെ ഭാഷയിൽ ഗുരു സോമസുന്ദരം നന്ദി പറഞ്ഞു.

സിനിമയും മാധ്യമങ്ങളും പ്രേക്ഷകനും തമ്മിലുള്ള ഇഴയെടുപ്പത്തിൽ നിർണായക പങ്കുവഹിക്കുന്ന, സിനിമയുടെ ടൈറ്റിൽ കാർഡുകളിലൂടെ സുപരിചിതമായ, മലയാള ചലച്ചിത്ര പി ആർഒ ശ്രീ എ എസ് ദിനേശ്, കർമ്മരംഗത്തെ സമർപ്പണ മനോഭാവത്തിന് എക്സലൻസ് ഇൻ സിനിമ ബിഗ് സ്ക്രീൻ പുരസ്‌കാരം ഏറ്റുവാങ്ങി.
മരിക്കാത്ത ഓർമ്മകളുമായി ശ്രോതാക്കളുടെ മനസ്സിൽ ജീവിക്കുന്ന ലതാ മങ്കേഷ്‌കർ, എസ് പി ബാലസുബ്രഹ്മണ്യം, ബപ്പി ലഹിരി എന്നിവരുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്രശ്‌സ്ത പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിച്ച ‘സമർപ്പണ ഗാനങ്ങൾ’ ഏറെ ശ്രദ്ധേയമായി.

മികച്ച നായികയ്ക്കുള്ള ബിഗ് സ്ക്രീൻ അവാർഡ് 2022 നേടിയ ദർശന രാജേന്ദ്രൻ സംഗീത സംവിധായകൻ ഹിഷാമിനൊപ്പം വേദിയിൽ ‘ദർശനാ’ എന്ന ഹിറ്റ് ഗാനം പാടിയപ്പോൾ ആയിരങ്ങൾ ഏറ്റുപാടി .അതുപോലെ 2021ലെ സോങ് ഓഫ് ദി ഇയർ ആയ മിന്നൽ മുരളിയിലെ ‘ഉയിരേ’ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ മിഥുൻ ജയരാജ്, നാരായണി ഗോപൻ എന്നിവർ ചേർന്ന് പാടിയത്, കോരിത്തരിപ്പോടെയാണ് സദസ്സ് കേട്ടിരുന്നത്. മിന്നൽമുരളി’ യിലൂടെ പ്രേക്ഷകമനം കവർന്ന ബാലതാരം വസിഷ്ട് ഉമേഷ്, മിന്നൽമുരളി’യിലെ തന്നെ ഗാനം വേദിയിൽ ആലപിച്ചപ്പോൾ പ്രേക്ഷകരൊന്നടങ്കം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതെ വർഷത്തെ വോയിസ് ഓഫ് ദി ഇയർ ആയ പ്രസീദ ചാലക്കുടി ‘ഉള്ളൂല്ലേരിയി’ ലൂടെ വേദിയിൽ പ്രകമ്പനം സൃഷ്ടിച്ചു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്റെ ഹിറ്റ് ഗാനം പാടി വേദിയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ആട്ടപ്പാടിയിൽ നിന്നെത്തിയ നാഞ്ചിയമ്മ അകാലത്തിൽ വിട്ട് പിരിഞ്ഞ സംവിധായകൻ സച്ചിയെ നിഷ്കളങ്കമായ സ്നേഹത്തോടെ അനുസ്മരിച്ചത് സദസ്സിന്റെ വേദനയായി. കൈതപ്രം, ഗോപി സുന്ദർ, അൽഫോൺസ് ജോസഫ്, കൈലാസ് മേനോൻ, ഹിഷാം അബ്ദുൾ വഹാബ്, ഹരിശങ്കർ, ബി.കെ.ഹരിനാരായണൻ, അൻവർ അലി, സുജാത മോഹൻ, നിത്യാ മാമൻ, മെറിൽ ആൻ മാത്യു തുടങ്ങി പ്രശ്‌സ്ത ഗായകരും സംഗീത സംവിധായകരും, രചയിതാക്കളും ഒത്തുചേർന്ന അസുലഭ വേദിയിൽ മെഗാഹിറ്റുകളായ പല ഗാനങ്ങളും അവയുടെ യഥാർത്ഥ ശില്പികളിൽ നിന്നും പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനായി.

തൃശൂർ കളക്ടർ ഹരിത വി നായർ തൻ്റെ ഇഷ്ട ഗായികയായ സുജാത മോഹനനു അവാർഡ് നൽകാനെത്തിയപ്പോൾ, കളക്റ്ററോട് രണ്ട് വരി പാടാൻ സുജാത സ്നേഹത്തോടെ ആവശ്യപ്പെട്ടു. കളക്ടർ പാട്ട് രണ്ട് വരിയിലൊതുങ്ങിയില്ല എന്ന് മാത്രമല്ല മണിച്ചിത്രത്താഴിലെ പാടാൻ ഏറെ പ്രയാസമുള്ള ഒരുമുറൈ വന്ത് പാർത്തായാ എന്ന ഗാനം പ്രൊഫഷണൽ ഗായകരെ വെല്ലുന്ന മികവിൽ വേദിയിൽ അവതരിപ്പിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യർ സ്വീകരിച്ചത് .

കുവൈറ്റിലെ കലാസാംസ്കാരിക രംഗത്ത് പ്രശസ്തനായ നാഷ് വർഗ്ഗീസ് ആണ് ബിഗ് സ്ക്രീൻ അവാർഡ്‌സ് ഇവന്റിന്റെ പ്രൊഡ്യൂസർ. അഡ്മിൻ ഹെഡ് – റസൽ പുത്തൻപള്ളി.
കേരളത്തിലെ പ്രമുഖപിന്നണിസംഗീതജ്ഞർ അണിനിരന്ന ഡി-ഫ്രീക്ക് ബാൻഡിൻ്റെ മാസ്മരിക ഫ്യൂഷൻ മ്യൂസിക്കിനൊപ്പം, ഹരിചരൺ, അഫ്സൽ, വൈഷ്ണവ് ഗിരീഷ്, മിഥുൻ ജയരാജ്, അക്ബർ ഖാൻ, അഖില ആനന്ദ്,ശ്രീനന്ദ, മെറിൽ ആൻ മാത്യൂ, നിത്യാ മാമൻ, അയ്റാൻ, ഫവാസ് തുടങ്ങിയ നിരവധി പ്രശ്‌സ്ത ഗായകർ മത്സരിച്ച് പാടിയത് മറക്കാനാകാത്ത അനുഭവമായി. മികച്ചഗായകനുള്ള ബഹുമതി നേടിയ ഷെഹബാസ് അമൻ, തന്റെ ആകാശമായവളെ വേദിയിൽ മനോഹരമായി പുനരവതരിപ്പിച്ചു.

സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരും പതിവുപോലെ സദസ്സിനെ തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചു.
അവാർഡ് സ്വീകരിക്കാനെത്തിയ സംവിധായകൻ രഞ്ജിത്തും സിദ്ദിഖും ബിഗ് സ്ക്രീൻ അവാർഡ് ന് എല്ലാവിധ
ആശംസകളും അർപ്പിച്ചു. സംവിധായകരായ അനൂപ് സത്യൻ, റഷീദ് പാറക്കൽ തുടങ്ങിയവരും അവാർഡുകൾ കരസ്ഥമാക്കി.
മലയാളസിനിമയുടെ ചരിത്രനിമിഷങ്ങൾ കോർത്തിണക്കി യൂസഫ് ലെൻസ്മാൻ സംവിധാനം ചെയ്ത രംഗപൂജ ദൃശ്യാനുഭവങ്ങളുടെ മാരിവിൽ തീർത്തു. ക്രിയാത്മക സഹായം എൻ വി അജിത്.
സെറീനാസിന്റെ നേതൃത്വത്തിൽ ചലച്ചിത്ര നടി ഗായത്രി സുരേഷിൻ്റേയും സിജാ റോസിൻ്റേയും നൃത്തങ്ങൾ അരങ്ങേറി. മറ്റൊരു പുരുഷനർത്തക സംഘമായ ഡിസോൾവിൻ്റേ സിനിമാ സ്പൂഫ് നൃത്തങ്ങളും പുതുമനിറഞ്ഞ അനുഭവമായി.

ലെൻസ്മാന്റെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് ഈവന്റ് മാനേജ്മെന്റ്, ഓസ്കാർ ഈവെന്റ്സ് എന്നിവർ സഹകരിച്ചൊരുക്കിയ അവാർഡ് നിശയിൽ കല്യാൺ സിൽക്‌സ്, ഐസിഎൽ ഫിൻകോർപ്പ്, ഈവോ തെംസ്‌ബേ എന്നിവർ പ്രധാന പ്രായോജകരായി. മലയാള സിനിമ മേഖലലക്ക് ബിഗ് സ്ക്രീൻ പുരസ്കാരരാവ് പുതിയൊരു ഉണർവായി മാറി .
സോണി കല്ലറയ്ക്കൽ
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്ക് പൊതുവായി മൊബൈൽ ഫ്രീസർ സർവ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ, കാന്തല്ലൂർ, മറയൂർ, വട്ടവട, സൂര്യനെല്ലി, ദേവികുളം പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാൽ കാടും മലയും താണ്ടി പാവപ്പെട്ട ആളുകൾക്ക് വളരെ ബുദ്ധിമുട്ട് സഹിച്ച് കിലോമീറ്റർ അകലെയുള്ള എറണാകുളം, കോതമംഗലം ഭാഗങ്ങളിൽ എത്തിച്ചേരണം. ഇത് അവർക്ക് ഭാരിച്ച ചെലവും വരുത്തിവെയ്ക്കുമായിരുന്നു. ഇപ്പോൾ അതിന് ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്.
മൂന്നാർ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്ക് വാടക ഇല്ലാതെ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസ് പ്രയോജനപ്പെടുത്തുകയാണ്. ഈ സ്ഥലത്തേയ്ക്ക് മൊബൈൽ ബോഡി ഫ്രീസർ സൊസൈറ്റിയ്ക്ക് വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത് പാലക്കാട് പട്ടാമ്പി സ്വദേശി യു. ഇസ്ഹാഖ് മകൻ യു . സുബൈർ ആണ്.
മെയ് രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് മൂന്നാർ വി.എസ്.എസ് ഹാളിൽ വെച്ച് സൊസൈറ്റി പ്രസിഡന്റ് പോൾ ഗില്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസിന്റെ ഉത് ഘാടനം ദേവികുളം എം.എൽ.എ അഡ്വ. എ. രാജ നിർവ്വഹിക്കും. തദവസരത്തിൽ തന്നെ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന പരിപാടികളുടെ ഉത്ഘാടനം ഏ.കെ.മണി എക്സ് എം.എൽ.എ യും സൊസൈറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഓൾ കേരള ബ്ലഡ് ഡോണേഷൻ ഫോറത്തിന്റെ ഉത്ഘാടനം വെയർ ഹൗസ് ചെയർമാൻ പി.മുത്തുപ്പാണ്ടി അവർകളും നിർവ്വഹിക്കുന്നതാണ്. മൂന്നാർ പാരഡൈസ് സൊസൈറ്റി ചാരിറ്റി അക്കൌണ്ട് ഉത്ഘാടനം ബി.ജെപി സംസ്ഥാന സെക്രട്ടറി ശ്രീ. എ.നാഗേഷ് നിർവ്വഹിക്കും. മൂന്നാർ പാരഡൈസ് സൊസൈറ്റി ചാരിറ്റി ഫണ്ടിലേയ്ക്ക് ആദ്യ സംഭാവ സമർപ്പണം നിർവ്വഹിക്കുന്നത് ശ്രി സിദ്ദിഖ് കടമ്പോട് ആണ്. മൂന്നാർ ഡി. വൈ.എസ് പി കെ.ആർ. മനോജ്, ടാറ്റാ ഹോസ്പിറ്റൽ ഡയറക്ടർ ഡേവിഡ് ജെ.ചെല്ലി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, മൂന്നാർ മൌണ്ട് കാർമ്മൽ ചർച്ച് വികാരി ഫാ. മൈക്കിൾ വലയിഞ്ചിയിൽ, കേരള വിഷൻ എം.ഡി സിബി. പി. എസ് , വനിതാ രത്നം കവിയിത്രി ഡോ. സി. ആയിഷാ പല്ലടം തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഭവ്യ കണ്ണൻ
മൂന്നാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രവീണ രവികുമാർ, കവിത കുമാർ,
ദേവികുളം മെഡിക്കൽ ഓഫീസർ ഡോ. അശ്വതി , മൂന്നാർ യൂണിയൻ ബാങ്ക് മാനേജർ ഗോപാലകൃഷ്ണൻ,
വ്യാപാരി വ്യവസായി പ്രസിഡന്റുമാരായ സി.എച്ച്. ജാഫർ, സി.കെ. ബാബുലാൽ, മൂന്നാർ ഹോട്ടൽസ് ആന്റ് റിസോർട്ട് അസോസിയേഷൻ പ്രതിനിധി അനിഷ് .പി. വർഗീസ്, അഡ്വ. ബാബു ജോർജ്, ലയൺസ് ക്ലബ് പ്രസിഡന്റ് സജീവ് ഗ്രീൻലാൻഡ്, മാധ്യമ പ്രതിനിധി ഷിബു ശങ്കരത്തിൽ, വി. വിനോദ്, ജോയി കോയിക്കക്കുടി തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടി നടക്കുന്ന ദിവസം മൂന്നാറിലെ കുറച്ചു ചെറുപ്പക്കാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലേയ്ക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നുമുണ്ട്. സോണി കല്ലറയ്ക്കൽ (രക്ഷാധികാരി), പോൾ ഗില്ലി ( പ്രസിഡന്റ് ), സ്റ്റെൽവിൻ ജോൺ (വൈസ് പ്രസിഡന്റ് ), സി.നെൽസൺ ( സെക്രട്ടറി ), ജാൻസൺ ക്ലെമന്റ് ( ജോയിന്റ് സെക്രട്ടറി ), ബിനിഷ് ആന്റണി ( ട്രഷറർ ), ആന്റണി വി.ജി (ഓർഗനൈസർ), രമേഷ് കണ്ണൻ, ജനാർദ്ദനൻ പെരുമാൾ, സതിഷ് കുമാർ ( എക്സിക്യൂട്ടീവ് മെമ്പേഴ്സ് ), നികേഷ് ഐസക് ( പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് സൊസൈറ്റി ഭാരവാഹികൾ.
മൂന്നാർ പാരഡൈസ് സൊസൈറ്റിയെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് വിളിക്കാം.
മൊബൈൽ നമ്പർ – 9188446305, വാട്സ് ആപ്പ് നമ്പർ – 9496226485.
വ്യത്യസ്ഥമായ ജീവിത ശൈലി പിന്തുടര്‍ന്ന നിരവധി പേരെ നമുക്കറിയാം. അക്കൂട്ടത്തില്‍ പെട്ട ആളാണ് കൈല്‍ ഗോര്‍ഡി.കുട്ടികള്‍ ഉണ്ടാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് ബീജം നല്കി സഹായിക്കുന്നതില്‍ താന്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നതായി ബീജദാതാവായ കൈല്‍ ഗോര്‍ഡി പറയുന്നു.
താന്‍ നിലവില്‍ 55 കുട്ടികളുടെ അച്ഛനാണെന്നും ഈ മുപ്പതു വയസ്സുകാരന്‍ അവകാശപ്പെട്ടു. താന്‍ യുകെയിലെയും യൂറോപ്പിലുമുള്ള നിരവധി സ്ത്രീകള്‍ക്ക് ബീജം നല്‍കിയിട്ടുണ്ടെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ താന്‍ സഞ്ചരിച്ചതായും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെടുന്നു.
ബീജ ദാനത്തിനായി യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്‍്റെ രണ്ടാമത്തെ പര്യടനമാണ് ഇനീ നടക്കാന്‍ പോകുന്നതെന്നും ബീജം നല്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ അച്ഛനാണ് താനെന്നും ഇപ്പോള്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
ബീജം ദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ 2021 ല്‍ യുകെയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തിയതായും അദ്ദേഹം പറയുന്നു. കുട്ടികളെ ലഭിക്കുന്നതിന് ബീജം നല്‍കുന്ന ഈ പ്രവര്‍ത്തി താന്‍ ആസ്വദിക്കുന്നതായും ബീജത്തെ കരുത്തുറ്റതാക്കാന്‍ പോഷക സമൃദ്ധമായ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെട്ടു.
സാധാരണയായി കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചിലര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ ബീജം നല്‍കാറുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. നിരവധി സ്ത്രീകളിലായി തനിക്ക് ധാരാളം കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ മാത്രമേ താന്‍ നേരില്‍ കണ്ടിട്ടുള്ളൂ എന്നും കൈല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ താന്‍ സൗജന്യമായിട്ടാണ് സ്ത്രീകള്‍ക്ക് ബീജം നല്‍കുന്നതെന്നും അവരുടെ സന്തോഷമണ് തന്‍റെ ലക്ഷ്യമെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, സില്‍ക് സ്മിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് തീയറ്ററില്‍ എത്തിയ മലയാള ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയാണ്. ആഭിചാരം, മന്ത്രവാദം എന്നീ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.
തെന്നിന്ത്യന്‍ മാദക റാണി ആയിരുന്ന സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് ചെയ്തത്. ആഭിചാര ക്രിയ നടത്തുന്നതിനായി സില്‍ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം ഈ ചിത്രത്തില്‍ ഉണ്ട്. ആ ഒരു രംഗം പൂര്‍ണ മനസ്സോടെയാണ് സില്‍ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു.
അത്തരം ഒരു സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ സംവിധായകന്‍ ഡെന്നീസിനും തനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെയാണ് പറയുക എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് കാര്യമെന്താണെന്ന് തിരക്കി. ചമ്മല്‍ കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് അവിടെ നിന്നും പോയി. പിന്നീട് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് സംസാരിച്ചത് താനാണെന്ന് വേണു ബി നായര്‍ പറയുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സില്‍ക് സ്മിത ചോദിച്ചത്.
ആ രംഗത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്ന് സില്‍ക് സ്മിത പറഞ്ഞു.പിന്നീട് ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിക്കുകയും ചെയ്തു . എന്നാല്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നു. ആ സീന്‍ ചിത്രീകരിക്കുമ്ബോള്‍ അവിടെ അധികം ആരും ഉണ്ടാകരുത് എന്നതായിരുന്നു ഡിമാന്‍റ്. സില്‍ക് സ്മിതയുടെ താല്‍പര്യമനുസരിച്ച് മമ്മൂട്ടി ഉള്‍പ്പടെ ആ സീനില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമേ ഷൂട്ട് സമയത്തു അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വേണു ഓര്‍ക്കുന്നു.
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.
എലിസബത്ത് രാഞ്ജിയുടെ പ്രത്യേകമായ ചില സ്വഭാവങ്ങളെ കുറിച്ചോക്കെയാണ് പറയാൻ പോകുന്നത്. അതിലൊന്നാണ് സ്വന്തം രക്തം പായ്ക്ക് ചെയ്യാതെ അവർ ഒരിക്കലും യാത്ര ചെയ്യില്ലെന്നത്. യാത്രയിൽ അവരെ അനുഗമിക്കുന്ന ആളുകൾക്കിടയിൽ എപ്പോഴും അവരുടെ വൈദ്യശാസ്ത്ര സഹായത്തിനു വേണ്ടി ഒരാൾ ഉണ്ടാകും, അവർ സന്ദർശിക്കുന്ന നഗരങ്ങളിലെ അടുത്തുള്ള എല്ലാ ആശുപത്രികളുടെയും സ്ഥാനം അറിയാനുള്ള ഉത്തരവാദിത്വം ആ ഡോക്ടർക്ക് ആയിരിക്കും. ഇതിനായൊരു മൊബൈൽ മെഡിസിൻ അടങ്ങിയ ബാഗ് കൂടെ കരുതിയിട്ടുണ്ടാകും.അതിനായ് രക്ത പാക്കറ്റുകളും ഡോക്ടറുടെ പക്കലുണ്ടാകും. ആവശ്യമെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യും.
അതുപോലെ തുറന്ന ജാലകങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയുന്നത്. തുറന്ന ചില്ല് ജാലകങ്ങൾ മാത്രമേ അവർ തുറന്നു വിടുകയുള്ളൂ. തുറന്നിടുന്നത് അവിടുത്തെ മനോഹരമായ കാഴ്ചയെ നശിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. ഒരു നിശ്ചിത മണിക്കൂർ മാത്രമേ അവിടെ ജനാലകൾ തുറക്കാൻ കഴിയുകയുള്ളൂ. അത്തരം കാഴ്ചകൾ അവർക്ക് മനോഹാരിത നൽകുന്നുണ്ട്. ഐസ്ക്യൂബുകളെ അവർ വെറുക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഐസ്ക്യൂബുകളുടെ ശബ്ദം വല്ലാതെ അവർക്ക് അലോസരം ഉണ്ടാകും. എന്നാൽ ഐസ് ബോളുകളുടെ ശബ്ദം കൂടുതൽ സംഗീതാത്മകമാണെന്നാണ് ഇവർ വിശ്വസിക്കുന്നതും. അതിനാൽ അവർ അത് പാനീയങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
അതുപോലെ അവരുടെ ബാഗിൽ ഒരു പോർട്ടബിൾ ഹുക്ക് വഹിക്കുന്നുണ്ട്. ബാഗിൽ പണം, വാലറ്റ് പോലുള്ള പതിവ് കാര്യങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഒരു വിചിത്രമായ വസ്തു ഇവിടെ കണ്ടെത്താൻ സാധിക്കും. ബാഗ് തൂക്കിയിടാൻ ഹുക്ക്. ഇത് ഘടിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ തന്റെ ബാഗുമായി സേവകർക്ക് സിഗ്നലുകൾ അയക്കുകയും ചെയ്യുന്നുണ്ട്.
താടി വെക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത് അവരെ പ്രകോപിപ്പിക്കുന്നതാണെന്നും അറിയാൻ സാധിക്കുന്നു. അവരുടെ അടുത്ത ആളുകൾ എല്ലാം തന്നെ കൃത്യമായി ഷേവ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ്. അവർ അത്രമാത്രം അത് വെറുക്കുന്നുണ്ട്.
അവരുടെ എല്ലാ വസ്ത്രങ്ങൾക്കും നമ്പറുകൾ ഉണ്ടായെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഓരോ നമ്പറുകൾക്കും പ്രാധാന്യം ഉണ്ട്. അത് ഒരു പ്രത്യേക ജെണലിൽ നിശ്ചിതമായ രേഖകളാൽ തയ്യാറാക്കിയതാണ്. ഈ വസ്ത്രം എവിടെ എപ്പോൾ ധരിച്ചു എന്ന് അറിയാൻ വേണ്ടിയാണ് അങ്ങനെ ഉള്ളത്. അവർ ഒരിക്കലും സൂപ്പും ഉരുളക്കിഴങ്ങും കഴിക്കാറില്ല. ഈ രണ്ട് വിഭവങ്ങളും അവർക്കുവേണ്ടി ആ കൊട്ടാരത്തിൽ ഉണ്ടാക്കുകയും ചെയ്യാറില്ല.
സംസ്ഥാനത്ത് സിൽവർലൈൻ സർവേ വീണ്ടും ആരംഭിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സർവേക്കായി എത്തിയവരെ തടഞ്ഞു നാട്ടുകാരും സമരക്കാരും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പോലീസ് ചവിട്ടി വീഴ്ത്തി. സമരക്കാരെ പോലീസുകാരൻ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നു.
മംഗലപുരം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിൽ സർവേക്കായി എത്തിയ കെ-റെയിൽ അധികൃതരെയും റവന്യൂ അധികൃതരെയുമാണ് നാട്ടുകാരും കോണ്‍ഗ്രസ് പ്രവർത്തകരും തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു കോണ്‍ഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് അതിരടയാള കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അതിനു മുന്‍പു തന്നെ നാട്ടുകാരും പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉന്തിനും തള്ളിനുമിടയിൽ ഒരു പ്രവർത്തകനെ പോലീസ് നാഭിക്കു ചവിട്ടി വീഴ്ത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഘർഷം കണക്കിലെടുത്ത് സർവേ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
എന്തു സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു.
കണ്ണൂർ ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാലയിൽ സർവേ കല്ലുമായി വന്ന വാഹനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും സ്വകാര്യഭൂമിയിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധിച്ചു. 40 പേരെ എടക്കാട് പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഈ സംഭവത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റികൾ പിഴുതുമാറ്റിയത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പിന്നീട് സ്ഥലത്തെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.കെ. സുധാകരൻ ചാലയിലെ വീടുകളിലെത്തി വീട്ടമ്മമാരടക്കമുള്ളവരുമായി സംസാരിച്ചു. വീടിനു സമീപം സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് 18 സർവേ കല്ലുകളാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയത്.
പോലീസുകാരൻ ബൂട്ടിട്ട് സമരക്കാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു നിർദേശം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്, റൂറൽ എസ്പി നിർദേശം നൽകി.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
കാലുയർത്തുന്നതിനു മുന്‍പ് മൂന്നുവട്ടം ആലോചിക്കണം: വി.ഡി. സതീശൻ
പോത്തൻകോട്: ബൂട്ടിട്ടു ചവിട്ടിയ പോലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ കാലുയർത്തുന്നതിനു മുന്‍പു മൂന്നു വട്ടം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാമെന്നും സതീശൻ പറഞ്ഞു.
കേരളം പിണറായിക്ക് തീറെഴുതി കിട്ടിയതല്ല : കെ. സുധാകരൻ
ബസ്സില്‍ കുഴഞ്ഞു വീണ യുവാവിന് സഹയാത്രികയായ നഴ്‌സിന്റെ കരുതലില്‍ പുതുജീവിതം. അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നേഴ്‌സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലില്‍ അങ്കമാലി സ്വദേശി വിഷ്ണു(24) വിനാണ് ജീവിതം തിരിച്ചുകിട്ടിയത്.
അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് 16ാം തിയതി രാവിലെ സംഭവം ഉണ്ടായതു. തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ തോണ്ടുന്നതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് കറുകുറ്റിയില്‍നിന്നു കയറിയ യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്.
പിന്നിലുണ്ടായിരുന്നവരോടു പിടിക്കാന്‍ പറഞ്ഞെങ്കിലും അതിനു മുന്‍പേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാലു ഫുഡ്‌ബോഡില്‍നിന്നു മാറ്റിവച്ചു കിടത്തി പള്‍സ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായതു കൊണ്ടും പള്‍സ് കൃത്യം അറിയാന്‍ സാധിക്കാതെ വന്നു.
പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. നൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര ചികിത്സ നല്‍കാനുള്ള മനസ്സുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.
ആദ്യ സിപിആര്‍ കൊടുത്തതോടെ ആള്‍ അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിക്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്.
അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി. ഭര്‍ത്താവ് പി.എസ്.അനീഷ് പിറവം ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. നാണയ നിധിയിൽ നിന്നും സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ശ്രീലങ്ക ഈ സഹായം ഇന്ത്യയോട് തേടിയത്.
ഇതോടൊപ്പം തന്നെ ജപ്പാന്‍ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് കൂടുതൽ വായ്പ അടിയന്തിരമായി ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായ അഭ്യര്‍ഥന.
ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്പാ സഹായം കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഇന്ന് അമേരിക്കയിലെ വാഷിംഗ്ടണിൽ ഐഎംഎഫ് ആസ്ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി.
നിബന്ധനകൾ വളരെ കുറവുള്ള വായ്പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം, ശ്രീ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവയ്പ്പിൽ അമേരിക്കയും ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം വെടിവെപ്പോടെ കൂടുതൽ പാർട്ടികൾ രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവരികയുണ്ടായി. ഇതിനിടെ മൂന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് എത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ധനുഷ്കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ദിലീപിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു..
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു.
അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.
അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുകൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.
അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോള്‍ വന്നു. നോക്കുമ്പോള്‍ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവള്‍ അത് കളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു.
അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.
അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഒക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്.
വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.
നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്. അപ്പൊ ഇദ്ദേഹം നില്‍ക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയില്‍ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.