literature

അനുജ. കെ

എനിക്ക് രണ്ടു ചിറകുകൾ മുളച്ചിരിക്കുന്നു. വെളുത്ത തൂവലുകൾ കൊണ്ടുള്ള ചിറക്. ഞാൻ പതിയെ പറക്കാൻ തുടങ്ങി. നേരം പുലർന്നു വരുന്നതേ ഉള്ളൂ. ഇഞ്ചിപ്പുല്ലുകൾ വളർന്നു നിൽക്കുന്ന പാതയോരങ്ങൾ വിമാനത്തിലിരുന്നു കാണുന്നത് പോലെ എനിക്ക് തോന്നി. കോഴിവാലുപോലെ നീണ്ടുനിൽക്കുന്ന പുല്ലുകളിൽ പുലരിയുടെ ജലകണങ്ങൾ അതാ….. പാതയോരത്തു എന്നെ നോക്കി ഒരാൾ നിൽക്കുന്നു. എന്നെ പോലെ വെള്ള ചിറകുകൾ ഉണ്ട്. വെളുത്ത താടിയും മുടിയും. മുണ്ടും ബനിയനും ആണ്‌ വേഷം. അച്ഛനാണ്. ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായില്ലല്ലോ….. ഞാൻ പതിയെ വിമാനത്തെ അച്ഛന്റെ അടുത്തേക്ക് ലാൻഡ് ചെയ്യിപ്പിച്ചു.

“അച്ഛനെന്താ ഇവിടെ “.

“ഞാൻ നിന്നെ കാത്തുനിൽക്കുകയായിരുന്നു. നീ തനിയെ എവിടെ പോയി ”

“അച്ഛാ ഞാൻ ഒരു പ്രശ്നം പരിഹരിക്കാൻ പോയി ”

“എന്നിട്ടെന്തായി ”

“അത് സംസാരിച്ചു ശെരിയാക്കിയിട്ടുണ്ട്. ഒരു കുടുംബപ്രശ്നം ആയിരുന്നു ”

എന്റെ പറക്കലിന് വേഗത കൂടി. അച്ഛനും ഒപ്പമുണ്ട്. മത്സരിച്ചു പറക്കുന്നത് പോലെ. ഇഞ്ചിപുൽമേടുകളും കാടുകളും ഒക്കെ കടന്നു പൊയ്‌ക്കേണ്ടേ ഇരിക്കുന്നു. അച്ഛൻ നാട്ടിലെയും വീട്ടിലെയും ഒക്കെ വിശേഷങ്ങൾ ചോദിക്കുന്നു. ഏറെ നാളുകൾക്കു ശേഷം കാണുകയല്ലേ. വിശേഷങ്ങൾ എല്ലാം പറഞ്ഞുംകൊണ്ട് അച്ഛനോടൊപ്പമുള്ള യാത്ര എനിക്ക് പുത്തരിയല്ല. എന്നെ എന്റെ വീട്ടിൽ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ പഴയ പട്ടാളകഥകൾ വീണ്ടും വീണ്ടും പറഞ്ഞ് ആവേശം കൊള്ളുന്ന ഒരു ധീരനായ പട്ടാളക്കാരന്റെ കൂടെയാണല്ലോ യാത്ര ചെയ്യുന്നത് എന്നോർത്തു ഞാനും അഭിമാനിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട് ബസിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഇഞ്ചിപുൽമേടുകൾക്ക് പകരം തേയിലത്തോട്ടങ്ങൾ. മഞ്ഞിൽ പൊതിഞ്ഞ തേയില തോട്ടങ്ങൾ എന്നും എന്റെ കണ്ണുകൾക്ക് ഹരമായിരുന്നു

സിനിമയിൽ കാണുന്നത് പോലെ തേയിലചെടികൾക്കിടയിലൂടെ കൈകൾ വിടർത്തി ഓടാനുള്ള കൊതി ഇതുവരെ തീർന്നിട്ടില്ല. വേഗത്തിൽ ഓടുന്ന ഫാസ്റ്റ്പാസ്സഞ്ചറിന്റെ സൈഡ് സീറ്റിൽ മഞ്ഞിന്റെ കുളിർമയിൽ മുങ്ങിയുള്ള യാത്ര. കൂട്ടിനു അച്ഛനും ഉണ്ട്.  ഞങ്ങൾ ഇഞ്ചിപ്പുൽകാടുകൾ കടന്ന് അടുത്ത മലയോരം പറ്റിയാണ് ഇപ്പോൾ പറക്കുന്നത്. താഴെ അഗാധ ഗർത്തങ്ങൾ. ചിറകൊടിഞ്ഞാൽ പൊടിപോലും കിട്ടുകയില്ല . എനിക്ക് പേടിയാകാൻ തുടങ്ങി. അച്ഛന് ഒരു കൂസലുമില്ല. പറക്കൽ ആസ്വദിച്ചുകൊണ്ട് തെരുതെരെ വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അതിനിടയിൽ “എന്റെ കൂടെ പോരുന്നോ” എന്നൊരു ചോദ്യം. പെട്ടന്ന് എന്റെ ഉള്ളൊന്നു കിടുങ്ങി. എന്തുത്തരം പറയും.

“ഇല്ലച്ഛാ…. എനിക്കെത്രയും പെട്ടന്ന് വീട്ടിൽ എത്തണം. മോളവിടെ കാത്തിരിക്കുന്നു “.

എന്റെ വിമാനം അതിവേഗത്തിൽ താഴേക്ക് കുതിച്ചു.

വീട്ടുമുറ്റത്തുകളിച്ചുകൊണ്ടിരുന്ന മകളുടെ അടുത്തേക്ക്. പെട്ടന്ന് ഒരു മണിയടി ശബ്ദം. വെളുപ്പിന് അഞ്ചര ആയിരിന്നു. യാത്രയുടെ ക്ഷീണം തട്ടിയ മനസ്സുമായി നേരെ അടുക്കളയിലേക്ക്. പിന്നെയെപ്പൊഴോ ആ യാത്രയെ കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഏറെ നാളുകൾക്കു ശേഷം അച്ഛനെ കാണാൻ കഴിഞ്ഞല്ലോ. അതെന്റെ അവസാന കാഴ്ച്ചയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. എന്റെ കൂടെ വരുന്നോ? എന്ന ചോദ്യത്തിന് “ഇല്ല ” എന്ന മറുപടി അച്ഛനെ വിഷമിപ്പിച്ചോ?  അതോ മോളെ വിട്ടുവരുവാൻ എനിക്കാവില്ല എന്ന് പറഞ്ഞത് സമ്മതിച്ചതാണോ….. രണ്ടാമത്തേത് ആകാനാണ് സാധ്യത. അത്രക്കിഷ്ടമായിരുന്നു അച്ഛനവളെ. ഏറ്റവും ഇഷ്ടമുള്ളവരെ കൂട്ടിക്കൊണ്ടുപോകുവാൻ ആയുസ്സറ്റവർ ശ്രെമിക്കും എന്നാരോ എന്നോട് പറഞ്ഞിട്ടുണ്ട്. അത് സത്യമായിരിക്കുമോ…. അപ്പോൾ എന്നെ കൂട്ടിക്കൊണ്ട് പോകുവാനാണോ അച്ഛൻ വന്നത്. വരാനിഷ്ടമില്ലന്നറിഞ്ഞപ്പോൾ പിന്നീട് ഒരിക്കലും മുഖം തരാതെ എവിടെ പോയി… എനിക്ക് കാണാൻ കൊതിയാവുന്നു അച്ഛാ……

 

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

 

 

ചിത്രീകരണം : അനുജ . കെ

 

ഗംഗ. പി

ഒരിടത്ത് ഒരിടത്ത് ഒരു രാജാവു൦ രാജ്ഞിയുമുണ്ടായിരുന്നു . അവരുടെ സ്നേഹ൦ പവിത്രമായിരുന്നു. രാജാവിൻെറ പേര് ദശകൻ എന്നായിരുന്നു . അദ്ദേഹത്തിന് തൻെറ പത്നിയായ ദശരഥി ജീവൻെറ ഒരു ഭാഗമാണ് . അവരുടെ സ്നേഹ൦ കണ്ട് ജനങ്ങൾ പോലും അസൂയപ്പെടാൻ തുടങ്ങി .കാരണ൦ ആ നാട്ടിൽ ഇത്രമാത൦ സ്നേഹിക്കുന്ന പതിയു൦ പത്നിയു൦ ഇല്ലായിരുന്നു .
ദശകൻെറ വിനോദമായിരുന്നു നായാട്ട് .അദ്ദേഹ൦ കാട്ടിൽ പോകുമ്പോൾ പത്നിയേയു൦ കൂട്ടും . അങ്ങനെയിരിക്കെ രാജാവും പത്നിയും കാട്ടിൽ നായാട്ടിനായി പുറപ്പെട്ടു .അവർ അവിടെ ഉല്ലസിച്ച് നടക്കവേ ഒരു രാക്ഷസൻ ദശരഥിയെ പിടികൂടി.രാജാവ് ആകെ പരിഭ്രാന്തനായി. അദ്ദേഹത്തോടൊപ്പം സൈന്യവും ഇല്ല ആയുധവും ഇല്ല

അദ്ദേഹ൦ രാക്ഷസനോട് അപേക്ഷിച്ചു കൊണ്ടു പറഞ്ഞു ” ഞാൻ എന്തുവേണെമെങ്കിലു൦ തരാ൦ ദയവുചെയ്ത് എൻെറ പത്നിയെ വെറുതെ വിടൂ “. എന്നാൽ രാക്ഷസൻ ഒരു അട്ടഹാസത്തോടെ പറഞ്ഞു “നീ എനിക്ക് എന്തു തരു൦. ഒന്നുകിൽ എനിക്ക് നിൻെറ രാജൃവു൦ പിന്നെ ….. ദശകൻ ചോദിച്ചു “പിന്നെ എന്താണ് ? പറയൂ ഞാൻ നൽകാ൦ അത് എന്ത് തന്നെ ആയാലു൦ . രാക്ഷസൻ തുടർന്നു പറഞ്ഞു “പിന്നേ നിൻെറ ജീവനു൦ നൽകണ൦ .ദശകൻ സമ്മതിച്ചു.
ദശരഥി പറഞ്ഞു “അങ്ങ് ജീവൻ നൽകരുത് എന്നെ മറേന്നക്കൂ . അങ്ങയുടെ ജീവൻ നഷ്ടപ്പെട്ടാൽ ഒരിക്കലു൦ തിരിച്ച് കിട്ടില്ല . പക്ഷെ ഞാൻ നഷ്ടപ്പെട്ടാൽ വേറോരു പത്നിയെ ലഭിക്കുന്നതാണ് .
എന്നാൽ ദശകൻ തൻെറ ജീവൻ നൽകാൻ തയ്യാറായി .രാക്ഷസൻ വാൾ ഉയർത്തി തലവെട്ടാനായി . ആ സമയ൦ ദശരഥി കണ്ണുകൾ പൊത്തി നിന്നു. അദ്ഭുതെമന്ന് പറയട്ടെ രാക്ഷസെൻറ സ്ഥാനത്ത് സാക്ഷാൽ ദേവി നിൽക്കുന്നു.

അവർ ദേവിയെ തൊഴുതു ദേവി അവരോടായി പറഞ്ഞു “നിങ്ങളുടെ സ്നേഹ൦ പരിശുദ്ധമാണ് . തൻെറ ഭാര്യയെക്കാൾ വലുതല്ല മറ്റൊന്നു൦ ദശകൻ തെളിയിച്ചു. ദേവി അനുഗ്രഹ൦ നൽകി അപ്രത്യക്ഷമായി . എന്തൊക്കെ പ്രശ്ന൦ വന്നാലു൦ ഭാര്യയു൦ ഭർത്താവു൦ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശം അവർ നൽകി.

 

ഗംഗ. പ്ലസ് 1 വിദ്യാർത്ഥിനി. പാരിപ്പള്ളി സ്വദേശി.

 

 

 

 

 

കാരൂർ സോമൻ

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുണൻ കാഴ്ച്ചയിൽ അത്ര സുന്ദരനല്ല. എന്നാൽ കൊത്തിവെച്ച പ്രതിമകൾപോലെ അതി മനോഹരങ്ങളാണ് അയാളുടെ ശില്പങ്ങൾ. ഭക്തിരസം തുളുമ്പി നിൽക്കുന്ന മരത്തിൽ തീർക്കുന്ന ശില്പങ്ങൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുവരെ ആൾക്കാർ വരാറുണ്ട്. ചെറുപ്രായത്തിൽ തന്നെ പല ചെറിയ ബഹുമതികളും കരുണിനെത്തേടിയെത്തി. അതെല്ലാം സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് തിരസ്കരിച്ചു. കോളേജിലെ സുന്ദരിപ്പട്ടം നേടിയ കരോളിൻ അതെല്ലാം വിസ്മയത്തോടെയാണ് കണ്ടത്.

വർക്കിക്ക് പത്തോളം ബംഗാളി തടിപ്പണിക്കാരുണ്ടായിന്നു. അവർ കൊറോണയെ ഭയന്ന് നാട്ടിലേക്ക് പോയി. താമരകുളത്തുകാരനായ വർക്കിയുടെ പിതാവ് കൊച്ചുകുഞ്ഞു മാപ്പിള കോന്നിയിൽ നിന്ന് പ്ലാവിൻ തൈ കൊണ്ടുവന്നതുകൊണ്ടാണ് കോന്നി പ്ലാവ് എന്ന് പേരുണ്ടായത്. നീണ്ട വർഷങ്ങൾ തണൽ മാത്രമല്ല ആ മരം തന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ധാരാളം ചക്കകളും തന്നു. മരപ്പണിക്കർ കോന്നി പ്ലാവിന്റ് കമ്പുകൾ വെട്ടിമാറ്റുന്നു. കഴിഞ്ഞ ഏതാനം വർഷങ്ങളായി കോന്നിപ്ലാവിന് മനുഷ്യരോട് എന്തോ വെറുപ്പ് തോന്നി. മുന്തിരിക്കുലപോലെ ചക്കകളുണ്ടായിരുന്ന പ്ലാവിൽ നിന്ന് ഒന്നുപോലും ലഭിക്കാതെ കൊഴിഞ്ഞുപോകുക പതിവാണ്. കാർഷിക ഭവനിലെ ശാസ്ത്രജ്‌ഞനെ വിളിച്ചു കാണിച്ചു. ലഭിച്ച മറുപടി “പ്ലാവിന് കുഴപ്പമില്ല. കുഴപ്പക്കാർ ഈ റോഡാണ്” വർക്കി ഇമവെട്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു.

വീടിന് മുന്നിലെ റോഡിലൂടെ കേരളത്തിന്റ പല ദിക്കുകളിലേക്കും നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓടുന്നത്. റോഡരികിൽ നിന്ന പ്ലാവിലേക്ക് കാർബൺ ഡയോക്സൈയിഡ് കുറച്ചൊന്നുമല്ല കയറുന്നത്. രാത്രിയിലെ മഞ്ഞുതുള്ളികളേറ്റ് രാവിലെ മരച്ചാർത്തുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കറുത്ത നിറമുള്ള കാർബൺ ഡയോക്സൈയിഡ് കണ്ടപ്പോൾ കാര്യം വ്യക്തമായി. റോഡരികിലെ വീടിനുള്ളിലും ഈ കാർബൺ അതിക്രമിച്ചു കടക്കുന്നു. ശബ്‌ദമലിനീകരണവുമുണ്ട്. നല്ല ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി നിൽക്കുന്ന കോന്നിപ്ലാവിനെ കൊറോണ ശവപ്പെട്ടികളാക്കാൻ വർക്കി തീരുമാനിച്ചു. മനുഷ്യന് മനുഷ്യവകാശങ്ങൾ ഉള്ളതുപോലെ മരങ്ങൾക്കുണ്ടെന്നും അത് ലംഘിച്ചാൽ കൊറോണ ദൈവം ശവപ്പെട്ടി തീർക്കുമെന്ന് ശിഷ്യൻ കരുൺ പറഞ്ഞത് ഓർമ്മയിലെത്തി. പൊടിപടലങ്ങൾ പാറി പറപ്പിച്ചുകൊണ്ട് പോയ റോഡ് ഇപ്പോൾ നിർജ്ജീവമാണ്. ഇടയ്ക്ക് പോലീസ്, ആംബുലൻസ് പോകുന്നത് കാണാം. വിറങ്ങലിച്ചു കിടക്കുന്ന റോഡും വീടിനുള്ളിൽ വിറച്ചിരിക്കുന്ന മനുഷ്യനെയും വർക്കി ഒരു നിമിഷം ഓർത്തു നിന്നു.

മധുര പതിനേഴിൻെറ സാരള്യത്തോടെ കരോളിൻ കരുണിന്‌ ആവിപറക്കുന്ന ചായയുമായിട്ടെത്തി. മന്ദഹാസപ്രഭയോടെ ചായ കൈമാറി. അപ്പന്റെ ചായ അവിടെ അടച്ചുവെച്ചു. അവൾ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് ചോദിച്ചു.
“കരുൺ ഇതുവരെ ശകുന്തളയുടെ ആ ശില്പം തീർത്തില്ലല്ലോ” അവൻ കുറ്റബോധത്തോടെ പറഞ്ഞു.
“എന്റെ ശകുന്തളേ നീ വിഷമിക്കാതെ. ഈ ദുഷ്യന്തൻ ഇവിടെ ഇരിപ്പില്ലേ? നിന്റെ അപ്പൻ ശവപ്പെട്ടി തീർക്കാൻ പിടിച്ചിരുത്തിയാൽ ഞാൻ എന്ത് ചെയ്യും. കൊറോണ ദൈവം കാശുണ്ടാക്കാൻ നല്ല അവസരമല്ലേ കൊടുത്തത്”.
ചെറുപ്പം മുതൽ നിർമ്മല സ്‌നേഹത്തിൽ ജീവിക്കുന്ന കരുണും കരോളിനും അയൽക്കാരാണ്. രണ്ട് മതവിശ്വാസികളെങ്കിലും അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന സ്‌നേഹം നിറമോ മതമോ അല്ല. രണ്ടുപേരുടേയും ഉള്ളിലൊരു ഭയമുണ്ട്. ഈ മതങ്ങൾ തങ്ങളുടെ പ്രണയം വ്യഥാവിലാക്കുമോ? കരുൺ അവളുടെ അരുണിമയാർന്ന കണ്ണുകളിലേക്ക് നോക്കി. ഒരു ജാള്യഭാവമുണ്ട്. പറയണോ അതോ വേണ്ടയോ? മനസ്സങ്ങനെയാണ് സ്വാർത്ഥാന്ധകാരത്തിൽ നിന്ദ്യമായി, വികലമായി പലതും തുന്നിയെടുക്കും. തുന്നുന്ന മുട്ടുസൂചി കുത്തുമ്പോൾ തെറ്റ് ബോധ്യപ്പെടും. മനസ്സിൽ തികട്ടി വന്നതല്ലേ ചോദിക്കാം.
“കരോൾ ഈ കൊറോണ വന്നത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു” ഒരു പ്രതിഭാശാലിയിൽ നിന്ന് കേൾക്കേണ്ട വാക്കുകളല്ലിത്. അവൾ വിസ്മയത്തോട് നോക്കി.
“നീ നോക്കി പേടിപ്പിക്കേണ്ട. ഞാൻ പറഞ്ഞത് അസംബന്ധമെന്ന് നിനക്ക് തോന്നും. ഈ മതാചാരങ്ങളുടെ പിറകിൽ എത്ര നാൾ കണ്ണടച്ചു നിൽക്കും? വിവാഹംവരെ തീറെഴുതികൊടുത്തിരിക്കുന്നവർ. ഈ കൊറോണ ദൈവമാണ് ഭക്തിയിൽ മുഴുകിയവരുടെ ദേവാലയങ്ങൾ അടപ്പിച്ചത്. ഇനിയും അത് തുറക്കുമോ. കോറോണയെക്കാൾ എനിക്ക് ഭയം അതാണ്” കാരുണിന്റ കടുത്ത വാക്കുകൾ കേട്ടിട്ട് പറഞ്ഞു.
“ദേവാലയങ്ങൾ തുറക്കട്ടെ. അത് നല്ലതല്ലേ?
“ഇത്രയും നാൾ തുറന്നവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം അടപ്പിച്ചത്. നമ്മുടെ വിവാഹം നടത്തുന്നതുവരെ അടഞ്ഞു കിടക്കണമെന്നാണ് കൊറോണ ദൈവത്തോട് എന്റെ പ്രാർത്ഥന. തുറന്നാൽ രണ്ട് മതവർഗ്ഗിയ പാർട്ടികൾ നാട്ടിൽ തമ്മിൽ തല്ലും. മുൻപും നടന്നിട്ടുണ്ട്. ഈ മനുഷ്യർ അടിമകൾ മാത്രമല്ല ഭീരുക്കളുമാണ്. എല്ലാം വേദവാക്യങ്ങളായി കാണുന്നവർ. അവരുടെ ബലഹീനത എങ്ങോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.? കാരുണിനെ ഒന്ന് പ്രശംസിക്കണമെന്ന് തോന്നി. പരമ്പരയായി കൈമാറി വന്ന വിശ്വാസാചാരങ്ങൾ മണ്ണിലെ ദൈവങ്ങൾ മാറ്റില്ല.
“നീ പറഞ്ഞത് ശരിയാണ്. ഈ മതമതിലുകൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്താൽ മതി”
“മതസ്ഥാപനത്തിൽ പോയി അടിമയെപ്പോലെ നിൽക്കേണ്ട എന്ന് നീ സമ്മതിച്ചു. വീടിനുള്ളിൽ രണ്ടു വീട്ടുകാർ വ്യക്തമായ വ്യവസ്‌ഥകൾ വെച്ച് നടത്തിയാൽ എന്താണ് കുഴപ്പം? കുട്ടികളെ താലോലിച്ചു് മധുരപലഹാരം കൊടുക്കുന്നപോലെ മതങ്ങൾ നമ്മുക്ക് മധുരമെന്ന ആത്മാവിനെ ദാനമായി തരുന്നു. കൊറോണ ദൈവം പറയുന്നു. മതത്തിന്റ പേരിൽ ഇനിയും ആരും തമ്മിൽ തല്ലേണ്ട. ഈ തമ്മിൽ തല്ലുന്ന ആരാധനാലയങ്ങളും വേണ്ട. മാത്രവുമല്ല ഈ വിവാഹ ധൂർത്തും അവസാനിക്കും. ആ പണം വിശന്ന് പൊരിയുന്ന മനുഷ്യന് ഭക്ഷണത്തിനായി കൊടുത്തുകൂടെ? കാരുണിന്റ വാക്കുകൾ അവൾ തള്ളിക്കളഞ്ഞില്ല. വിശക്കുന്നവന്റെ മനസ്സ് വിശപ്പറിയാത്തവൻ അറിയുന്നില്ല. ആശാനും ശിഷ്യനും ഒരുപോലെ ചിന്തിക്കുന്നതായി തോന്നി. അതാണല്ലോ ഞയർ ദിവസം തന്നെ അപ്പൻ മരം വെട്ടാൻ തീരുമാനിച്ചത്.
അവൾ അക്ഷമയോടെ ചോദിച്ചു. ” ഈ കൊറോണ മനുഷ്യരെ കൊന്നൊടുക്കുന്നത് നീ കാണുന്നില്ലേ?
“മോളെ മനുഷ്യന്റെ രുചിക്കുന്ന സദ്യയെക്കാൾ കാലത്തിന് സദ്യ ഒരുക്കുന്നവനാണ് ഈശ്വരൻ. നിന്റെ കണ്ണിലെ കണ്ണടയൂരി ഈ ലോകത്തെ ഒന്നു നോക്കു. മനുഷ്യരിലെ സ്വാർത്ഥയാണ് ഈ നാശത്തിന് കാരണം. വിവേകമുണ്ടായിട്ടും സാമ്പത്തിനായി വിഡ്ഢിവേഷം കെട്ടുന്നവർ. ഈ പ്രകൃതിയോട് ഒരല്പം ദയ കാണിച്ചൂടെ? ഇല്ലെങ്കിൽ അത് വസൂരി, പ്ളേഗ്, പ്രളയം, ഭൂകമ്പം, വെള്ളപൊക്കം, നിപ്പ, കൊറോണ അങ്ങനെ പല രൂപത്തിൽ ഈശ്വരൻ മനുഷ്യന് നൽകുന്ന സദ്യകളാണ്”. അവൾ ചിന്തയിലാണ്ടു നിന്നു. സത്യത്തിൽ ഇത് ദൈവകോപം തന്നെയാണോ? അതോ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയോ?
സ്‌നേഹപാരമ്യത്തോടെ അവൾ നോക്കി. ഒരു ചുംബനത്തിനായി മനസ്സുരുകിയ എത്രയോ നിമിഷങ്ങൾ. പല അവസരങ്ങൾ ലഭിച്ചിട്ടും തന്റെ ശരീരത്തു് ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. ബിരുധാനാന്തര ബിരുദദാരിയായ കരുൺ പണത്തേക്കാൾ കലയെ സ്‌നേഹിക്കുന്നു.
“കരോൾ നമ്മുടെ സഹജീവികളുടെ മരണത്തിൽ ഞാനും സന്തുഷ്ടനല്ല. ഇവിടെ പ്രപഞ്ച നാഥാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മൾ ചെയ്യുന്ന തിന്മയുടെ ഫലം ആരാണനുഭവിക്കുക?
പെട്ടെന്നായിരുന്നു വർക്കിയുടെ വിളി കാതിൽ പതിഞ്ഞത്. പെട്ടെന്നെഴുന്നേറ്റ് ചായ കപ്പ് കരോളിനെ ഏൽപ്പിച്ചു.
“കരുൺ ഇത് മൊത്തം കുടിച്ചിട്ട് പോ.എന്തൊരു വെപ്രാളം.ഇത്ര ഗുരുഭക്തി വേണ്ട ട്ടോ”
“ഈ ഗുരുഭക്തി നിന്നെ സ്വന്തമാക്കാനാണ് മോളെ” അവൻ പോകുന്നതും നോക്കി പുഞ്ചരി തൂകി നിന്ന നിമിഷങ്ങളിൽ അകത്തുനിന്നുള്ള അമ്മയുടെ വിളിയും കാതിൽ തുളച്ചുകയറി.

ആശാന്റെ അടുക്കലെത്തിയ കരുൺ മുറിഞ്ഞു വീണ മരചുവട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തേക്ക് പൊടിഞ്ഞു വരുന്ന ഓരോ തുള്ളി വെള്ളവും മരത്തിന്റ കണ്ണീരാണ്. ഈ കണ്ണീരിന്റെ എത്രയോ മടങ്ങാണ് മരപെട്ടിയിൽ കിടക്കുന്ന മനുഷ്യനുവേണ്ടി ഹ്ര്യദയം നുറുങ്ങിയൊഴുക്കുന്നത്. നിന്നെ ഞാൻ എന്റെ പെട്ടിയിൽ കിടത്തുമെന്ന് കൊറോണ ദൈവത്തെപോലെ മരത്തിനും പ്രതികാരമുണ്ടോ? അടുത്ത മരത്തിൽ ചേക്കേറിയ പക്ഷികൾ കോന്നിപ്ലാവിനെ വിഷാദത്തോടെ നോക്കിയിരുന്നു.

ഡോ. ഐഷ വി

കാസർഗോഡ് ടൗൺ യുപിഎസിന് വളരെ അടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം. അവിടത്തെ നവമി ആഘോഷം നടക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് വളരെ സന്തോഷമാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള പൂജ കഴിയുമ്പോൾ ശർക്കര അവൽ ചിരകിയ തേങ്ങ ഏലയ്ക്ക ഉണക്കമുന്തിരി എന്നിവ ധാരാളം ചേർത്ത അവൽ സുഭിക്ഷമായി മറ്റുള്ളവർക്കൊപ്പം സ്കൂൾ കുട്ടികൾക്കും ലഭിക്കും. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പീരീഡ് തീരാറായപ്പോൾ കുട്ടികൾ ടീച്ചറോട് അമ്പലത്തിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. അങ്ങനെ അല്‌പം നേരത്തേ ക്ലാസ്സ് നിർത്തിയ ടീച്ചർ ആരൊക്കെ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാനായി പോകുന്നെന്ന് ചോദിച്ചു. കമലാക്ഷിയും മറ്റ് ഭൂരിപക്ഷം കുട്ടികളും കൈ പൊക്കി. ടീച്ചർ ചോദിച്ചു: ഐഷ പോകുന്നില്ലേ? ഐഷയ്ക്കും വേണമെങ്കിൽ പോകാം . ടീച്ചർ പറഞ്ഞു. ഉടനെ കമലാക്ഷി പറഞ്ഞു: ആ കുട്ടി ഹിന്ദുവാണ് ടീച്ചർ , ആ കുട്ടിയുടെ അച്ഛൻ ഹിന്ദുവാണ്. ഞാൻ അതിശയിച്ചു പോയി. ഹിന്ദുവെന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ആരും തന്നെ ജാതി മതം എന്നിവയെ പറ്റിയൊന്നും സംസാരിച്ചിരുന്നില്ല. പിന്നെ കമലാക്ഷിയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം ? ഞാൻ കമലാക്ഷിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ കമലാക്ഷി പറഞ്ഞതിങ്ങനെ: ഐഷയുടെ അച്ഛന്റെ പേര് ഹിന്ദു പേരാണ്. പിന്നെ ഞങ്ങൾ ഹിന്ദു തീയ്യയാണ്. ഹിന്ദുവിന് പിന്നെയും ഉപവിഭാഗങ്ങളുണ്ടോ എന്ന് ഞാൻ സംശയിച്ചു. പേരിനും ആളുകൾക്കും ജാതിയും മതവുമൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അധികം താമസിയാതെ മറ്റ് ചില കുട്ടികളും എന്റെ ചുറ്റും കൂടി ഹിന്ദുവായിട്ടും എന്തിനാണ് ഇസ്ലാമതത്തിലെ
പേരിട്ടത് എന്നവർക്കറിയണം. ഞാനാകെ വിഷമിച്ചു പോയി. പിന്നെ ഞങ്ങളെല്ലാപേരും കൂടി മല്ലികാർജ്ജുന ക്ഷേത്രത്തിൽപ്പോയി വരിയായി നിന്ന് വാഴയിലയിൽ ലഭിച്ച പ്രസാദം കഴിച്ചു. സന്തോഷത്തോടെ തിരികെ ക്ലാസ്സിലേയ്ക്ക് പോയി. പ്രസാദത്തിലെ മധുരം നുണഞ്ഞെങ്കിലും മതവും പേരും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.

അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോട് നമ്മൾ ഹിന്ദുവാണോ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു ഹിന്ദുവാണെന്ന് . എന്റെ അടുത്ത ചോദ്യം കമലാക്ഷി തീയ്യയാണെന്ന് പറഞ്ഞു. നമ്മളെന്താണ്? അമ്മ അതിനു തന്ന മറുപടി ഇങ്ങനെയായിരുന്നു. ഇനിയാരെങ്കിലും ജാതിയോ മതമോ ഒക്കെ ചോദിച്ചാൽ മനുഷ്യനാണ് എന്ന് മറുപടി കൊടുത്താൻ മതി. അടുത്ത ചോദ്യം ഐഷ എന്ന് പേരിട്ട തെന്തിന് ? അച്ഛനാണ് ആ പേരിട്ടത് എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ അച്ഛൻ വരാനായി കാത്തിരുന്നു. എന്റെ പേരിനോട് ജീവിതത്തിൽ ആദ്യമായി എനിയ്ക്കൊരനിഷ്ടം തോന്നി.

അച്ഛൻ വന്നപ്പോൾ ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു. എന്റെ പേര് മാറ്റണം. കൂട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടു. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു : ജാതിയും മതവുമൊന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത്. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല ചിന്തയും കൊണ്ട് നല്ല മനുഷ്യനായിത്തീരണം. എല്ലാ മനുഷ്യരേയും സ്നേഹിക്കാനും സമഭാവനയോടെ കാണാനും ശീലിക്കണം. ഐഷ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഐഷ ഒരു നല്ല പേരാണ് . മുഹമ്മദ് നബിയുടെ ഭാര്യമാരായിരുന്നു ഐഷയും ഖദീജയും . അതിൽ ഐഷ നല്ലൊരു പോരാളിയും കാര്യങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കുന്നതിൽ പ്രഗത്ഭയും ആയിരുന്നു. നമ്മുടെ രാജ്യം വൈവിധ്യമാർന്ന ജാതി മതസ്ഥർ ചേർന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇങ്ങനെയൊരു പേരിട്ടതാണ്. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി കേശവനും മറ്റ് പ്രഗത്ഭരും മക്കൾക്ക് ഇങ്ങനെ പേരിട്ടിട്ടുണ്ട്. നമ്മുടെ പേരിനെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടണം. അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞപ്പോൾ കുറച്ച് സമാധാനവും സന്തോഷവും തോന്നിയെങ്കിലും വർഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ പേരിനോടുള്ള അനിഷ്ടം മാറിക്കിട്ടിയത്. ഇപ്പോൾ ഈ പേരാണ് ഞാൻ ഏറ്റവും കൂടതൽ ഇഷ്ടപ്പെടുന്ന പേര്. ചെല്ലുന്നിടത്തെല്ലാം ആളുകൾ പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ചിലർ എന്തെങ്കിലും കഥകൾ സങ്കല്പിച്ചുണ്ടാക്കും. എവിടെ പോയാലും മനുഷ്യരെ സമഭാവനയോടെ കാണാനും ഒരോ വ്യക്തികളെയും മാനിക്കാനും ഈ സംഭവത്തോടെ ഞാൻ പഠിച്ചു. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോഴും ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമായില്ല. തുല്യാവസരങ്ങൾ എല്ലാപേർക്കും നൽകി.
മതം മനുഷ്യർ നന്നായി ജീവിക്കാനായി ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകരും സ്വരൂപിച്ച അഭിപ്രായങ്ങളാണ്. പല മതത്തിലും പല അഭിപ്രായങ്ങൾ വരാം. മനുഷ്യർ നന്നാവുക എന്നതാണ് പ്രധാനം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യർ ഉണ്ടാകുന്നത്. അതാണ് അച്ഛൻ പകർന്നു നൽകിയ പാഠം.

   

   ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

പൂജ കൃഷ്ണ

എല്ലാവരും വായിച്ചു വിജയിച്ച പുസ്തങ്ങളെ കുറിച്ച് എഴുതി കാണാറുണ്ട്, സന്തോഷം!!!

എങ്കിൽ ഒരു വെറൈറ്റി പിടിക്കാം എന്ന് കരുതി. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് എഴുതാം. ആ ഇനവും പരിഗണിക്കുമല്ലോ അല്ലെ?

ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് വായന തലയ്ക്കു പിടിച്ചത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നുമൊക്കെ പെട്ടെന്ന് ഒരു പ്രൊമോഷൻ ഞാൻ എനിക്ക് തന്നെ നൽകിയ സമയം. സംശയിക്കേണ്ട, കളിക്കുടുക്ക അന്ന് പ്രചാരത്തിൽ ഇല്ല.

തിരുവല്ല മുസിപ്പൽ ലൈബ്രറിയിൽ ഒരു അംഗത്വം നേടുകയായിരുന്നു ആദ്യ ഉദ്യമം. പുസ്തകങ്ങളെ കുറിച്ച് എന്നെ പോലെ തന്നെ വല്യ പിടിപാടൊന്നും ഇല്ലാത്ത ലൈബ്രേറിയൻ ചേട്ടനും കൂടി ആയപ്പോൾ, സംഭവം കൊഴുത്തു.

കണ്ണാടി കൂട്ടിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ എന്നെ ഒന്ന് പേടിപ്പിച്ചു. പുസ്തങ്ങകളുടെ മുഷിവും, ആദ്യ പേജിൽ ഒട്ടിക്കുന്ന പിങ്ക് നിറത്തിലുള്ള ചാർട്ടിലെ എന്ററികളുടെ എണ്ണവും നോക്കി, പുസ്തകത്തിന്റെ ഗുണ നിലവാരം അളക്കുന്ന നിലയിലേക്ക് പെട്ടന്ന് എനിക്ക് തരം താഴാൻ സാധിച്ചത് തുണയായി. നിലവാര തകർച്ച എനിക്ക് പുത്തരി ആയിരുന്നില്ല!!!

ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട ഒരു അവസ്ഥ, വായനയുടെ പൂരം കൊടികയറി. ചിലവ ഒക്കെ കയിച്ചെങ്കിലും, ഏറെയും മധുരതരമായിരുന്നു. എന്നാൽ ഇതിലൊക്കെ മധുരം, വായനക്കാരെ ബുദ്ധിജീവികളായി കരുതിയ, സ്വതവേ പൊങ്ങിയായ എനിക്ക്, അപ്പോഴും ബാല പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ നിന്ന് കരകയറാത്ത സമപ്രായ ക്കാരുടെ ഇടയിൽ, ഞാൻ തന്നെ ഉണ്ടാക്കി എടുത്ത ഒരു ബുദ്ധിജീവി ഇമേജ് ആരുന്നു. വെറുതെ അവരുടെ ഇടയിൽ ഇരിക്കുമ്പോൾ, മാക്സിം ഗോർക്കിയുടെ അമ്മയെ കുറിച്ച് പറഞ്ഞു, നെടുവീർപ്പിട്ടു, സെല്ഫ് പ്രൊമോഷൻ ഞാൻ കൊഴുപ്പിച്ചു!!!

അങ്ങനെ എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചവും ആയി, ഒരു ദിവസം മുസിപ്പൽ ലൈബ്രറിയുടെ പടികൾ കേറി ഞാൻ ചെന്നത്, തലകുത്തി വീഴാൻ ആണെന്ന് ഒട്ടും കരുതിയില്ല. ചെന്ന ഉടനെ പതിവ് പോലെ ഞാൻ പുസ്തകങ്ങളെ അളക്കാൻ തുടങ്ങി. അധികനേരം നീണ്ടില്ല, തേടിയ പോലെ ഒന്ന് കയ്യിൽ കിടച്ചു. ടൈറ്റിൽ ആണ് അസാധ്യം ‘ആദിത്യനും രാധയും മറ്റു ചിലരും’. രാജുവിന്റെയും രാധയുടേം ഒരു ചെറിയ ലാഞ്ചന!!! എഴുത്തുകാരന്റെ പേരും കൊള്ളാം എം മുകുന്ദൻ. ഇന്നത്തെ വേട്ട മൃഗം ഇത് തന്നെ.

വീട്ടിൽ ചെന്ന്, ബാലരമ തുറക്കുന്ന ലാഘവത്തിൽ ഞാൻ പുസ്തകം തുറന്നു വായന ആരംഭിച്ചു. ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിര പുറത്തു കേറിയ അവസ്ഥ. കുതിരയുടെ മേൽ ഒരു നിയന്ത്രണവും കിട്ടുന്നില്ല, അത് എവിടേക്കൊക്കെയോ എന്നേം കൊണ്ട് പായുന്നു. ഓരോ വാചകങ്ങളിലും, മുകുന്ദൻ എന്നെ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും, പൊങ്ങച്ചം തലയ്ക്കു പിടിച്ച എന്നിലെ വായനക്കാരി അതിന്മേൽ പിടിച്ചു തൂങ്ങി കിടന്നു. അക്ഷരാർഥത്തിൽ തോറ്റു പോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് മനസ്സിലായി, എന്നിലെ വായനക്കാരി ഇനിയും ഏറെ വളരാനുണ്ടെന്ന നഗ്ന സത്യവും!!!

പുസ്തകത്തിന്റെ പേരും, എഴുത്തു കാരന്റെ പേരും, എന്റെ ചോർന്നു പോയ അഹങ്കാരവും അല്ലാതെ ആ പുസ്തകത്തിനെ കുറിച്ചുള്ള ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. പലരുടെയും വായനാനുഭവങ്ങൾ കേട്ടപ്പോൾ ആ പുസ്തകം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് തോന്നി. ഒരു കൗമാരക്കാരിയിൽ നിന്ന് ഒരു കൗമാരക്കാരന്റെ അമ്മയിലേക്കുള്ള പ്രയാണം, ബൗദ്ധിക തലത്തിലും ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിലയിരുത്തലും ആക്കാം.

ജീവിതത്തിലെ മറ്റു തിരക്കുകൾ വായന ശീലത്തെ തള്ളി മാറ്റിയിട്ടു ഏറെ നാളായി. പാചക കുറുപ്പുകളിലേക്കും, ടെക്നിക്കൽ ഫോറുമുകളിലേക്കും മാത്രമായി വായന ഒതുങ്ങി. ഏക ആശ്വാസം ഫേസ്ബുക്കിലെ നിലവാരം പുലർത്തുന്ന ഗ്രൂപ്പുകളും, ചില എഴുത്തുകാരും ആണ്. എങ്കിലും സംഭവം സ്‌ക്രീനിൽ തന്നെ!!!

അപ്പോൾ ഒന്നുടെ വായിച്ചു നോക്കാം അല്ലെ? എങ്ങാനും ബിരിയാണി കിട്ടിയാലോ?

വാൽകഷ്ണം: മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ മഹത്തരമായ ഒരു കൃതിയെയോ ഒരു തരത്തിലും അധിക്ഷേപിക്കാൻ ഉള്ള ശ്രമം അല്ല ഇത്, മറിച്ചു എന്റെ ബൗദ്ധിക നിലവാരത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രം.

 

പൂജാ കൃഷ്ണ : സ്വതവേ ഒരു എഴുത്തുകാരി ഒന്നും അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എഴുതിയെന്നു മാത്രം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസം. ഒരു വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, അതിനു ശേഷം ഇന്ന് വരെ ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ആണ് തൊഴിൽ. തൊഴിലിടം എന്റെ വീട് തന്നെ. സ്വന്തന്ത്ര കരാർ അടിസ്ഥാനത്തിൽ www.upwork.com പോർട്ടൽ മുഖേന ജോലി ചെയ്യുന്നു. സ്വദേശം തിരുവല്ലയാണ്, ഇപ്പോൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം പാലായിൽ താമസം.ഭർത്താവു ബിനുമോൻ പണിക്കർ ചൂണ്ടച്ചേരി സെയിന്റ് ജോസഫ്സ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനാണ്.

 

 

 

എം . ഡൊമനിക്

ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തുള്ള ഔൾസ്ബറിലെ നേരിയ തണുപ്പുള്ള രാത്രി.
ക്ലോക്കിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ഒൻപത് മിനിറ്റ്. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ കോട്ടേജുകളില്‍ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങി.
അവസാനത്തെ രാത്രി മൂങ്ങയും വില്ലോമരപ്പൊത്തിൽ ചേക്കേറിക്കഴിഞ്ഞു.
എങ്ങും കുറ്റാ കുറ്റിരുട്ട് !

കിഴക്കേ ചക്രവാളത്തിൽ മിന്നിയ കൊള്ളിയാനിൽ ഔൾസ്ബറിയുടെ മരതക ഭംഗി വെട്ടി തിളങ്ങിയപ്പോൾ ക്ഷിപ്ര വേഗത്തിൽ കൂരിരുട്ട് ആ കൊള്ളിയാനേ വിഴുങ്ങികളഞ്ഞു.

എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത. ഇരുപത്തി മൂന്നാമത്തെ കോട്ടേജില്‍, തലവരെ പുതച്ചു മൂടി കിടന്ന അയർക്കുന്നംകാരൻ അനിലിനോട്‌ പിണങ്ങിയ ഉറക്കദേവത അങ്ങ് സോമേർസെറ്റ്നും അപ്പുറം മടിച്ചു നിൽക്കുകയാണ്.

പെട്ടെന്ന് എവിടെ നിന്നോ ഒരു അപശബ്ദം. ശബ്ദം കേട്ട ദിക്കറിയാതെ, ബെഡ്ഡില്‍നിന്നും പേടിച്ചോടിയ അനിൽ ചെന്ന് പെട്ടത് അടുക്കളയിൽ.
അറിയാതെ അലുമിനിയം കലത്തിൽ കുടുങ്ങിയ തന്റെ കാല് വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് അയാൾ അയ്യോ എന്ന് വിളിച്ചു പോയി.

കറി പത്രത്തിൽ മിച്ചമുള്ള ചിക്കൻ കറിയിൽ തലയിട്ട് കൊണ്ടുനിന്ന ഒരു കറുത്ത മരപ്പട്ടി പേടിച്ച് വിറയ്ക്കുന്ന അനിലിനെ കണ്ട് ജനലിൽ കൂടി അതിവേഗം പുറത്തേക്കു ചാടി.

അകലെ കാട്ടിലെ കള്ളിപ്പാലയിൽ പുലർച്ചെയുടെ നാലാം യാമത്തിൽ ഔൾസ്ബറി വഴി നടത്തുന്ന രാത്രി സഞ്ചാരത്തിന് ഒരുങ്ങുന്ന അതി സുന്ദരിയായ വടയക്ഷി, വെണ്മേഘം തോൽക്കും തൂവെള്ള ഫ്രോക്കും ഉടുത്ത് മെയ്യാഭരണങ്ങൾ അണിയുന്ന തിരക്കിൽ ആയിരുന്നു. അപ്പോൾ ഗ്ലോസ്ടറിൽ നിന്നും ഉത്ഭവിച്ച ഒരു ശീത കാറ്റ് മെല്ലെ തെക്കോട്ടു വീശുന്നുണ്ടായിരുന്നു.

ഓ !ഈ നശിച്ച രാത്രി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ !അനിലിന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ഇരുട്ടിൽ പേടിച്ച അയാൾ തന്റെ ബങ്ക് ബെഡിൽ തലവരെ മൂടി പുതച്ചു പുലരിയാകാൻ കൊതിച്ചു വിറകൊണ്ടു കിടന്നു.
പുതപ്പിനുള്ളിൽ നിന്നും ഉയർന്ന സ്വന്തം ചങ്കിടിപ്പുകൾ പോലും അയാളെ പേടിപ്പെടുത്തി.
ഈ വിജനമായ കാട്ടിലെ റിസോർട്ടിൽ വീക്കെൻഡ് ചിലവഴിക്കാൻ തോന്നിച്ച നിമിഷത്തെ അയാൾ പഴിച്ചു. പുറത്ത് കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു.
അത്‌ ബാത്റൂമിലെ വെന്റിലേറ്ററിന്റെ ഡോറിൽ ഊഞ്ഞാൽ ആടി.

അയർക്കുന്നംകാരൻ അനിൽ വർഗീസും കുറവിലങ്ങാടുകാരൻ ബിനു ജോർജ് ഉം ഇംഗ്ലണ്ടിൽ വച്ച് സുഹൃത്തുക്കൾ ആയവർ ആണ് .അവർ ഇവിടെ കോട്ടജ് നമ്പർ 23 ൽ ഫാം ഹോളിഡേ ആഘോഷിക്കാൻ വന്നിരിക്കുകയാണ്.

ആ കോട്ടജിന്റെ ചുവരുകൾ മന്ത്രിക്കുന്ന ഭീതിപ്പെടുത്തുന്ന കദന കാവ്യം അവരുടെ കർണ്ണ പുടങ്ങൾക്ക് പ്രാപ്യം ആയിരുന്നെകിൽ.!
……..—————————————————————————————————–

പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണത് . ലൂസിയും ഫ്രഡിയും സമപ്രായക്കാർ. ചെറുപ്പം മുതൽ അറിയുന്ന ബാല്യകാല സഖികൾ.
ഒരുമിച്ചു കളിച്ചു വളർന്ന അവർ അറിവായപ്പോൾ ഒന്നിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു. അവരുടെ സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ പരിശുദ്ധിയും മാരിവില്ലിന്റെ ശോഭയും ഉണ്ടായിരുന്നു.

വിൻചെസ്റ്ററിലെ സെന്റ്. മാർട്ടിൻസ് ഗ്രാമർ സ്കൂളിൽ പഠിച്ചിരുന്ന അവർക്ക് ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു.
എ ലവൽ റിസൾട്ട്‌ വന്നതിനോടൊപ്പം തന്നെ
ഫ്രഡിക്ക്‌ സൗത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിനും ലൂസിയ്ക്ക് ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിനും അഡ്മിഷൻ ഓഫറുകൾ വന്നു.
രണ്ടുമാസങ്ങൾക്ക് ശേഷം അവർ ജീവിതത്തിൽ ആദ്യമായി രണ്ട് വഴിക്ക് പിരിയാൻ പോവുകയാണ്.

ലോക്കൽ പബ്ബിൽ ഇരുന്ന് ബിയർ നുണയുമ്പോൾ ലൂസി അവളുടെ വേർപാടിന്റെ വിഷമം അവനോടു പറഞ്ഞു.
ഫ്രഡി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
“മണ്ടി പെണ്ണേ !നമ്മൾ ദൂരോട്ട് ഒന്നും അല്ലല്ലോ പോകുന്നത്. എന്നും വാട്സ്ആപ്പിൽ നമുക്ക് കാണാമല്ലോ.
മൂന്നു വർഷം വേഗം പോകും. അതുകഴിഞ്ഞാൽ നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോകുവല്ലേ, Cheer up my girl”

അവന്റെ ഹൃദയത്തിൽ നിന്നും പകർന്ന ഉറപ്പിന്മേൽ അവളുടെ പരിവേദനങ്ങൾ അലിഞ്ഞു ഇല്ലാതായി.
വസന്ത കാലങ്ങളിൽ അവർ തങ്ങളുടെ സൈക്കിളുകളിൽ വിൻചെസ്റ്ററിന്റെ കൊച്ചു കുന്നുകളിലും താഴ്വാരങ്ങളിലും ഉല്ലാസ പറവകളെപ്പോലെ കറങ്ങി നടന്നു.

വീക്ക്‌ എന്റുകളിൽ അവർ ബോൺമിത്തിലെ വിശാലമായ തരി മണൽ ബീച്ചിൽ സൂര്യ സ്നാനം നടത്തി. ഇടവേളകളിൽ ഇംഗ്ലീഷ് ചാനലിലെ നീല കടല്‍ബീച്ചില്‍ ഊളിയിട്ട് ഉല്ലസിക്കുകയും ചെയ്തു.
കടൽ കരയിൽ, അസ്തമയ സൂര്യാംശു ലൂസിയുടെ സ്വർണ്ണ തല മുടിയിൽ പറ്റി പിടിച്ചിരിക്കുന്ന ചെറുമണൽ തരികളെ വജ്രങ്ങൾ ആക്കുകയും അവളുടെ കവിളുകളെ കൂടുതൽ അരുണാഭമാക്കുകയും ചെയ്തു.

ഫ്രഡിയും ഒത്തുള്ള ഉല്ലാസ ദിനങ്ങൾക്ക് താത്ക്കാലികം ആയി പോലും ഒരു വിരാമം ഉണ്ടാകുന്നത് ഓർക്കുമ്പോൾ ലൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

ഒരു ദിവസം അവളുടെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൾ ഫ്രഡിയെ വിളിച്ചു.
ഹായ് ഫ്രഡി, യൂ ഓൾ റൈറ്റ് ഡാർലിംഗ്. വൈകുന്നേരം കാണുമ്പോൾ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
ഇത് കേട്ടപ്പോൾ ഫ്രഡി പറഞ്ഞു നീ പറയു എന്താ കാര്യം.
അവന് അത്‌ അപ്പോൾ അറിഞ്ഞേ തീരു.
അവളെങ്കിൽ അവന്റെ ഉദ്വേഗം കൂട്ടാനായി അത്‌ വൈകുന്നേരം കാണുമ്പോഴെ പറയൂ എന്ന് പറഞ്ഞ് അവന്റെ മനസിനെ ഊഹങ്ങളുടെ കൂടെ അലയാൻ വിട്ടു .

ഫ്രഡിക്ക് ഇവൾ എന്ത് കാര്യം ആണ് തന്നോട് പറയാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇവൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ? അതോ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഏയ്, അത്‌ എന്തൊരു വേണ്ടാത്ത ചിന്തയാണ്,
അവന്റെ മനസ്സു പോലും അവനെ കുറ്റപ്പെടുത്തി.
എന്നാലും വൈകുന്നേരം ലോക്കൽ പബ്ബിൽ കാണുന്നത് വരെ അവന് മനഃസമാധാനം ഉണ്ടായില്ല.

ഫ്രഡി അന്ന് വൈകുന്നേരം പബ്ബിൽ അൽപ്പം നേരത്തെ എത്തി.
ലൂസി വരുന്നതിനു മുൻപേ തന്നെ അവൻ ഒരു പയന്റ് ബിയറും അവൾക്ക് ഒരു ഗ്ലാസ്‌ റെഡ് വൈനും ഓർഡർ ചെയ്തു.
ഒരു ഒഴിഞ്ഞ ടേബിളിൽ അവൻ ഡ്രിങ്ക്സ് റെഡി ആക്കി വച്ചു.
ഓഗസ്റ്റ് മാസത്തിലെ ആ സന്ധ്യ തെളിഞ്ഞ ആകാശത്താൽ പ്രസന്നമായിരുന്നു. കതിരവന്റെ ചെങ്കതിരുകൾക്ക് ചൂടും കരുത്തും ഉണ്ടായിരിന്നു.
അത് രാത്രി വളരെ വൈകിയും പ്രകാശിക്കത്തക്ക പോലെ ആദിത്യൻ ആവശ്യത്തിനു വെളിച്ചം കരുതിയിരുന്നു.

ആ സന്ധ്യാ വെളിച്ചത്തിലൂടെ ലൂസി, ഫ്രഡി യുടെ അടുത്തേയ്ക്ക് കയറി വന്നു. മെറൂൺ കളർ ഉള്ള മിനി സ്കേർട്ടും ക്രീം കളർ ഉള്ള ടോപ് ഉം ആണ് അവൾ അണിഞ്ഞിരുന്നത്. തന്റെ നീണ്ട സ്വർണ്ണ മുടിയെ ഒരു ചുവന്ന ഹെഡ് ബാൻഡ് കൊണ്ട് അവൾ ഒതുക്കി വച്ചിരുന്നു.
അവൾ ഫ്രഡിയെ ആലിംഗനം ചെയ്ത് കസേരയിൽ അവന് അഭിമുഖം ആയി ഇരുന്നു.
അവർ ഇരുവരും ചിയേഴ്സ് പറഞ്ഞ് ഡ്രിങ്ക്സ് ഒരിറക്ക് കുടിച്ചു.
ഫ്രഡി അവളോട് ചോദിച്ചു “ലൂസി, നീ എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? വേഗം പറയൂ ”
അവന്റെ വെപ്രാളം കണ്ട് അവൾക്ക് ചിരി വന്നു.
അവൾ പറഞ്ഞു എനിക്ക് ഒരു ഐഡിയ തോന്നി. . നമ്മൾ അടുത്ത മാസം അവസാനം യൂണിവേഴ്സിറ്റിയിലേക്ക് പോവുകയല്ലേ. അതിനു മുൻപ് നമുക്ക് ഒരു ഫാം ഹോളിഡേയ്ക്ക് പോയാലോ?

ഫാം ഹോളിഡേയോ?

അതെ. ദൂരെ ഒന്നും വേണ്ട. വലിയ ചിലവില്ലാതെ രണ്ട് ദിവസം നമ്മൾ ഒരുമിച്ച്.
ഇവിടെ അടുത്ത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്.
ഔൾസ്ബറിയിൽ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ.
കേട്ടപ്പോൾ നല്ല കാര്യം എന്ന് ഫ്രഡിക്കും തോന്നി. ഇതായിരുന്നോ ഇത്ര വലിയ സസ്പെൻസ്. നീ എന്നെ വെറുതെ ടെൻഷൻ ആക്കി കളഞ്ഞല്ലോ, അവൻ പറഞ്ഞു.
അവർ അവിടെ ഇരുന്നു തന്നെ ഓൺലൈൻ വഴി ഔൾബറിയിലെ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ ഒരു കോട്ടേജ് അടുത്ത വെള്ളി, ശനി ദിവസത്തേയ്ക്ക് രണ്ട് രാത്രികൾ ബുക്ക്‌ ചെയ്തു.

കാത്തിരുന്ന വെള്ളിയാഴ്ചയായി. അന്ന് ഉച്ച കഴിഞ്ഞു. അവർ രണ്ടുപേരും അത്യാവശ്യം രണ്ടുദിവസത്തേയ്ക്ക് വേണ്ട സാധനങ്ങൾ ബാഗിൽ പായ്ക്കു ചെയ്തെടുത്തു. ഫ്രഡി അവന്റെ വോക്‌സവാഗൺ പോളോയിൽ അവളുടെ വീട്ടിൽ ചെന്ന് അവളെയും കൂട്ടി മർസെൽ ലിഷർ സെന്ററിലേക്ക് യാത്രയായി.
അവന്റെ കാറിൽ വലിയ സന്തോഷത്തിൽ ചിരിച്ചും വാർത്തമാനങ്ങൾ പറഞ്ഞും ഡ്രൈവ് ചെയ്ത് ഇരുവരും ചെറുവഴികൾ കടന്ന് ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൻറെ മെയിൻ ഗേറ്റിൽ എത്തി.
ശരിയായ എൻട്രൻസ് അതു തന്നെ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നീങ്ങി.

ചൂറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ കോട്ടേജിൽ, ഓഫീസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
അവർ അതിന്റെ അടുത്ത് കാർ നിർത്തി.
ഓഫീസിൽ ചെന്ന് അവരുടെ ബുക്കിങ് ഓർഡർ കാണിച്ചു.
അറ്റൻഡർ അവരെ കോട്ടജ് നമ്പർ 23 നുള്ള കീ കൊടുത്തിട്ട് വരാന്തയിൽ വന്ന് കുറച്ച് അകലെ ഉള്ള കോട്ടേജ് ചൂണ്ടി കാണിച്ചു കൊടുത്തു.
ഫ്രഡിയും ലൂസിയും വണ്ടി പാർക്ക്‌ ചെയ്തിട്ട് അവരുടെ സാധനങ്ങളും എടുത്ത് തങ്ങളുടെ 23 ആം നമ്പർ കോട്ടേജിനെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു.
ടാർ ഇടാത്ത വഴിയുടെ രണ്ട് വശങ്ങളിലും ആയി പല വലിപ്പത്തിലുള്ള ബങ്ക് ഹൗസുകളും കോട്ടേജുകളും. അപ്പുറത്ത് മാറി കുട്ടികൾക്കുള്ള ചെറിയ ഊഞ്ഞാലുകൾ സ്ലൈഡ്കൾ, സീ സോ മുതലായവ.
ഒരു ഭാഗത്ത്‌ റെസ്റ്ററന്റ്.അതിന്‍റെ വരാന്തയില്‍ വെൻഡിങ് മെഷീനുകൾ. വഴിയുടെ സൈഡുകളിൽ ഫ്ലവർ ബെഡുകളിൽ പലതരം പൂക്കൾ.
അവയിൽ തേൻ പരതുന്ന പറവകളും തേനീച്ചകളും.
ചൂടുപാടിൽ എല്ലാം വന്മരങ്ങളും കുറ്റിക്കാടും. മരങ്ങളിൽ ഉല്ലസിക്കുന്ന കുരുവികൾ. ചെറു ചെടികളിൽ പറന്നു നടക്കുന്ന റോബിൻ, ഗോൾഡ് ഫിഞ്ച്. ഉയരത്തിൽ മരക്കൊമ്പിൽ ഇരുന്നു കുറുകുന്ന വുഡ് പിജിയൻ.
അവർ എല്ലാവരും പുതിയതായി വന്ന ഫ്രഡിക്കും ലൂസിയ്ക്കും സ്വാഗതം ഓതി.
അവർ കോട്ടേജ് തുറന്ന് അവരുടെ സാധങ്ങൾ എടുത്ത് വച്ചു. ഒരു ഡബിൾ ബർഡ്‌റൂം ബാത്ത് അറ്റാച്ഡ്. ചെറിയ കിച്ചൺ കം സിറ്റിംഗ് ഏരിയ.
അവർക്ക് ഇഷ്ട്ടപ്പെട്ടു.

അവർ വെൻഡിങ് മെഷീനിൽ നിന്ന് ഓരോ കോക് എടുത്തു കുടിച്ചു കൊണ്ടു പരിസരം എല്ലാം ഒന്ന് കാണാൻ പോയി.
വന്മരങൾ കാവൽ നിൽക്കുന്ന കുറ്റി കാടുകളിൽ കൂടി തെളിഞ്ഞ ഒറ്റയടി പാതകൾ കാണുന്നുണ്ട്.
അവർ അതിലെ കുറെ മുന്നോട്ട് നടന്നപ്പോൾ നല്ല തെളിനീർ ഒഴുകുന്ന ഒരു കുഞ്ഞരുവി കണ്ടു. അതിനടുത്തു നിന്ന് അവർ പല സെൽഫികൾ എടുത്തു. അവൾ അതൊക്കെ റീ ചെക്ക്‌ ചെയ്തു തൃപ്തി വരുത്തി.

അവർ വീണ്ടും ഇടവഴിയെ കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ക്യാമ്പ് ഫയർ ചെയ്യുന്ന ഒരു പിറ്റ് കണ്ടു. അതിനോട് അടുത്ത് ഫയർ വുഡിന്റെ ശേഖരവും ഉണ്ടായിരുന്നു.

“ഫ്രഡി, നമുക്ക് രാത്രി ഇവിടെ ഒരു ക്യാമ്പ്ഫയർ സെറ്റ് ചെയ്ത് ഡാൻസ് ചെയ്യണം.”
അവൾ പറഞ്ഞു. അവൻ അതിന് സമ്മതം മൂളി.
അവിടെ നിന്ന് മുൻപോട്ട് നോക്കുമ്പോൾ വലിയ പച്ചപ്പുൽ മൈതാനവും അതിൽ മേഞ്ഞു മെയ്യുരുമ്മി നടക്കുന്ന കാട്ടു താറാവുകളെയും കണ്ടു. ചെറുതും വലുതുമായ ഓരോ കൂട്ടങ്ങൾ.
അതിനും അപ്പുറം അതാ ഒരു നീല ജലാശയം. അതിന്റെ ഇറമ്പിൽ നിന്നും വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ഞാങ്ങണകൾ.

“അതുകണ്ടോ ആ തടാകം, നമുക്ക് അവിടേക്ക് പോകാം ഫ്രഡി? ”
അവന്റെ കൈപിടിച്ചു അവൾ കെഞ്ചി.

അവർ പുൽപരപ്പിൽ കൂടി നടന്ന് തടാകകരയിലേയ്ക്ക്‌ പോയി. അവരെ കണ്ട കാട്ടു താറാവുകൾ കൂട്ടത്തോടെ ജലാശയത്തിലേക്ക് പൊങ്ങി പറന്നു .
അതിനിടയിൽ ആവോളം സെൽഫികൾ എടുത്ത് ഫ്രഡിയും ലൂസിയും ആ പ്രകൃതി ഭംഗിയുടെ ഭാഗമായി.

നീല ജലം ശാന്തമായ് ശയിക്കുന്ന ആ തടാകത്തിൽ ചില കളിവള്ളങ്ങളും കെട്ടി ഇട്ടിരുന്നു. തടാകത്തിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ബോട്ട് ജെട്ടിയും വളരെ മനോഹരം ആയിരിക്കുന്നു.

ജെട്ടിയിൽ കയറി നിന്ന് ആ മിഥുനങ്ങൾ ചുറ്റും കണ്ണോടിച്ചു. അസ്തമയ സൂര്യന്റെ അരുണാഭമായ മുഖം അകലെ മരങ്ങളുടെ ഇലച്ചാർത്തുകൾക്ക് ഇടയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.

തടാകത്തിൽ അവിടവിടെ നീന്തി നടന്ന് ഇര തേടുന്ന ഹംസങ്ങളും കൊക്ക് ഉരുമി തുഴയുന്ന താറാവുകളും. ചുറ്റും എമ്പാടും മരങ്ങളും അവയിൽ പറന്നു നടന്ന് കലപില കൂട്ടുന്ന പക്ഷികളും താഴെ സമൃദ്ധമായ പുൽമേടും.

“എത്ര സുന്ദരമാണീ സന്ധ്യ ഫ്രഡി. നമുക്ക് ഈ ജെട്ടിയുടെ അറ്റത്തു നിന്ന് എല്ലാ ആംഗിളിലും സെൽഫികൾ എടുക്കാം”
ലൂസി അവനോട് പറഞ്ഞു.
അവനും അതിനോട് യോജിച്ചു.

അവർ ബോട്ട് ജെട്ടിയുടെ അങ്ങേ തലക്കൽ നിന്ന് പല പോസുകളിൽ സെൽഫികൾ എടുക്കുകയും എടുത്ത ഫോട്ടോകളുടെ ഭംഗി നോക്കി ആസ്വദിക്കുകയും ചെയ്തു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു അഭിശബ്ത നിമിഷത്തിൽ അപ്രതീക്ഷിതമായി ലൂസിയുടെ കാൽ വഴുതി, അവൾ വെള്ളത്തിലേക്കു മറിഞ്ഞു വീണു.
അവിചാരിതമായി വെള്ളത്തിലേക്ക് മറിഞ്ഞുതാണുപോയ അവൾ സമനില വീണ്ടെടുക്കുമ്പോഴേയ്ക്കും കലങ്ങിയ വെള്ളത്തിന്റെ ആഴത്തിലെ ചെളിയിൽ പൂണ്ട് കാലുകൾ തറഞ്ഞു പോയിരുന്നു . അവൾ ശ്വാസത്തിനായി പിടഞ്ഞു.

മൊബൈൽ ഫോണിൽ ഫോട്ടോ നോക്കി ആസ്വദിച്ചു കൊണ്ടിരുന്ന ഫ്രഡി എന്തോ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു മിനിറ്റ് വൈകി. തിരിഞ്ഞു നോക്കുമ്പോൾ ലൂസിയെ കാണുന്നില്ല.
കലങ്ങി തുടങ്ങിയ വെള്ളത്തിൽ തുരു തുരാ കുമിളകൾ പൊങ്ങുന്ന ഭാഗത്തേയ്ക്ക് അവൻ എടുത്ത് ചാടി.
കലങ്ങിയ വെള്ളത്തിന്റെ ആഴങ്ങളിൽ അവൻ ലൂസിയെ തപ്പി. കലക്കലും ചെളിയും അവന്റെ ദൃഷ്ടികളെ മറച്ചു.
അവൻ വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്ത് വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു.
ഈ സമയം കൊണ്ട് ചളിയിൽ കാൽ തറഞ്ഞു പോയ ലൂസിയുടെ പ്രാണൻ രണ്ട് കുമിളകൾ ആയി ജലോപരിതലത്തിൽ വന്നു പൊലിഞ്ഞ് അനന്തതയില്‍ വലയം പ്രാപിച്ചു. അത്‌ ഹതഭാഗ്യവാന്‍ ആയ അവൻ അറിഞ്ഞില്ല.

ആഴങ്ങളിൽ വീണ്ടും കുറെ തപ്പിയതിനു ശേഷം ലൂസിയുടെ മുടി അവന്റെ കയ്യിൽ തടഞ്ഞു. അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി വേഗം കരക്ക് എത്തിച്ചു. പരിഭ്രമത്താൽ അവന്റെ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു.

വലിയ വായിൽ ഉള്ള അവന്റെ നിലവിളി കേട്ട് കോട്ടേജുകളിൽ നിന്നും ആളുകൾ ഓടി കൂടി. അവരിൽ ഒരാൾ ഡോക്ടർ ആയിരുന്നു. അയാൾ ലൂസിയ്ക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ മറ്റൊരാൾ ആംബുലൻസ് വിളിച്ചു വരുത്തി.
എന്നാൽ അവളുടെ ആത്മാവ് എപ്പഴേ അനന്തതയിലേക്ക് പറന്നു പോയിരുന്നു.
ആർക്കും അവളെ രക്ഷിക്കാൻ ആയില്ല.

സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്ന ഫ്രഡി വളരെ കാലം ചിത്തഭ്രമം പിടിപെട്ട്
വിൻചെസ്റ്ററിന്റെ തെരുവുകളിൽ അലഞ്ഞു നടന്നു. വർഷങ്ങൾ പോകവേ പിന്നെ അവനെ അവിടെ എങ്ങും കണ്ടില്ല.

അവനോടു ക്രൂരത കാട്ടിയ വിധിയും കാലവും ഇതു പോലെ

എത്ര പേരെ നിർദ്ദയം തകർത്തിരിക്കുന്നു?
ജീവിതം പാതി വഴിയിൽ പൊലിഞ്ഞ ലൂസി ഒരു യക്ഷിയായി മാറി.അവൾ ഇപ്പോഴും ഫ്രഡിയെ തിരയുകയാണ്.
ദുർമരണം സംഭവിച്ച അവൾ കാലങ്ങൾ ആയി വെള്ളിയാഴ്ചകളുടെ അന്ത്യയാമങ്ങളിൽ ലിറ്റിൽ ബ്രുക് ലിഷർ പാർക്കിന്റെ ഓരോ മൂലയിലും ഒഴുകി നടക്കും. അപ്പോൾ അവിടെ സാധാരണം അല്ലാത്ത ഒരു കാറ്റ് രൂപപ്പെടും.
രാത്രിയിൽ ക്യാമ്പ് ഫയർ നടത്തുമ്പോൾ തീ പാറുന്ന കണ്ണുകൾ ഉള്ള ഒരു യക്ഷിയെ നീല തടാകത്തിന്റെ
മീതെയും പൈൻ മരങ്ങളുടെ മുകളിലും
ബോട്ട് ജെട്ടിയിലും കോട്ടജ് 23 ലും കണ്ടിട്ടുള്ളവർ ഉണ്ടത്രേ.
ഇക്കാലം അത്രയും ആരെയും അവൾ ഉപദ്രവിച്ചതായി മാത്രം കേട്ടിട്ടില്ല. എന്നിരിക്കലും ഈ കഥ അവിടെ പുതിയതായി താസിക്കാൻ വരുന്നവർക്ക് അറിയില്ല.

….. ഈ ദുരന്ത കഥകൾ ഒന്നും അറിയില്ലെങ്കിലും അടുക്കളയിൽ വച്ച് മരപ്പട്ടി പേടിപ്പിച്ച പാവം അനിലിന് പിന്നെ ഉറക്കം വന്നേയില്ല..അടുത്ത ബെഡിൽ കിടക്കുന്ന കുറവിലങ്ങാടുകാരൻ ബിനുവിനും മനസ്സിൽ അകാരണമായ ഭീതി. അദൃശ്യമായ എന്തോ ഒന്ന് ഭയപ്പെടുത്തുന്നതുപോലെ ഒരു തോന്നൽ …നേരത്തെ കേട്ട അസുഖകരമായ ആ ശബ്ദം എന്തായിരിക്കും ? അവർ നിശബ്ദം ചിന്തിച്ചുകൊണ്ട് കിടന്നു. ….

അകലെ എങ്ങോ കുറുക്കന്മാര്‍ ഭീകരമായി ഓലി ഇടുന്നത് കേട്ടു. തീരെ അരോചകം ആയിരുന്നു ആ ശബ്ദം. അപ്പോൾ ജനൽ ചില്ലിൽ കൂടി ഒരു ശക്തമായ വെട്ടം തെളിഞ്ഞു വന്നത് അവർ ഇരുവരും കണ്ടു.
ആ വെട്ടത്തിന്റെ അങ്ങേ തലക്കൽ നിന്ന് മരങ്ങൾക്ക് മുകളിൽ കൂടി തൂവെള്ള ഫ്രോക്ക് ഇട്ട സ്ത്രീ രൂപം ആകാശത്തിലൂടെ കൊട്ടേജിലേയ്ക്ക് മെല്ലെ ഇറങ്ങി വന്നു. ആ ഭീകര രൂപം കോട്ടേജിന്റെ ഇടനാഴിയിലൂടെ പതിയെ എന്തോ തിരഞ്ഞുനടന്നു ….,

ആ ശപിക്കപ്പെട്ട നിമിഷങ്ങൾ യുഗങ്ങളു പോലെ തോന്നിച്ചു . പിന്നെ അത് ബെഡ് റൂമും കടന്ന് പ്രധാന വാതിലിലൂടെ പുറത്തുപോയി. ആപോക്കില്‍ മുറിയിലെ ജനാല വിരികള്‍ കാറ്റില്‍ എന്നപോലെ പറന്നുനിന്നു. .അവളുടെ കണ്ണുകള്‍ അഗ്നിമയവും വദനം ചുവന്നതും ആയിരുന്നു. തേജോമയ അതിന്റെ ദുംഷ്ട്രങ്ങള്‍ വജ്രം പോലെ വെട്ടി വിളങ്ങി. ഒറ്റ നോട്ടത്തിൽ എത്ര ധൈര്യവാനും വിറച്ചു പോകുന്ന ഭീഭത്സ രൂപം.

പേടിച്ചുവിറച്ചു മയങ്ങിപ്പോയ അനിലും ബിനുവും ബോധം വന്നപ്പോൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടിരുന്നു നേരം വെളുപ്പിച്ചു. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാനായില്ല . പ്രാണ ഭീതിയിൽ അവരുടെ കണ്ണുകൾ വീങ്ങിയും ചുണ്ടുകൾ വിറകൊണ്ടുമിരുന്നു.

നേരം വെളുത്തപ്പോൾ തന്നെ അവർ ജീവനും കൊണ്ട് സ്ഥലം വിട്ടു. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ ഭീഭത്സമായ രാത്രിയെക്കുറിച്ചു ഓർക്കുമ്പോൾ പോലും ഇന്നും അവരുടെ സിരകളിലെ രക്തം, ഭയം കൊണ്ട് ഉറഞ്ഞുപോകും .

  എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ്

Karoor Soman

Nimmi gets out from the medical store, crosses the railway over bridge and reaches the bus stop. She wants to get back home as early as possible. She feels a certain anxiety that she had never felt before. My child is alone at home. Is she ok?  The moment Nimmy begins to think of her, her entire body starts to tremble. She feels an urge to puke and her head rolls. Without knowing what to do, Nimmy looks around in panic. Tears flood her eyes all of a sudden.

It was while she was reading the afternoon newspaper that she read the two-column news with the title, “Tomorrow this could happen to your child too!”.  A 4th grade girl was molested by the school bus driver. The bleeding child is now in the ICU. The police are searching for the accused.

Nimmy does not read the entire news. Her heart beats faster. Without her colleague K.C. Sateeshan who sits next to her noticing, she adjusts her sari; she feels her entire body profusely sweating. Nimmy expresses her concern if the office fan has slowed down. He in turn stares at her in surprise.  She takes the loose end of her sari and wipes away the sweat droplets on her forehead.

She does not wait for her office hours to end. She gets out on the pretext of a bad headache. Her boss tries to console her saying that it could be a sinus issue. Nimmi does not listen to any of that. She just wants to get home somehow. Her usual bus would take some more time to arrive. As she rushes to the bus top, she stops by the medical shop to buy a higher dose of her sleeping pills. The shopkeeper smiles at her furtively. Nimmy couldn’t care less. In fact, Nimmy actually stops by the store to buy her monthly sanitary napkins. But she chooses to get just her sleep reliefs.

At the bus stop, Nimmy prays that the bus should arrive before the usual faces throng the bus singly and in group. She feels an unnecessary urge to urinate. Has something happened to my child? The more Nimmy thinks about it, she become nauseous again. She closes her eyes tightly at the horrifying sight of all the vehicles rush towards her in a row. She feels as if their rumblings sound more daunting than ever.

The school bus usually arrives for the pickup in front of her house before she leaves for office. She and her child has rented a house in the city and were living alone. Her husband would visit them once in a week. If he fails to come, Nimmi would take the child to his place of work. Nimmy maintained her marriage quite mechanically. She reminded herself of it during the weekend as an activity that needs to be completed.

The child is excited about the school. As soon as Nimmy gets into the kitchen to make breakfast and heat up her lunch from the fridge, the child calls out from the bathroom. “Amma, did you iron my uniform? …Is my lunch ready?… Did you cover my two-line notebook with brown paper?… Did you go through my sketches?” OMG… I haven’t polished my baby’s shoes yet.  Nimmy would call out an Ok as an answer to all her questions, yet the child would continue to express her concerns.

Nimmy would often tell her colleague how there is a daytime wrestle between the mother and daughter. But she would not be surprised by it and would continue to talk about the latest news on the reality music TV program, Idea Star Singer. But Nimmy conveniently rejoiced at the pleasure of repeating this. But what annoyed her was the prying looks of the school bus driver. Initially, it bothered her. She felt like a thief whose privacy was usurped. Later, she tries to pay no heed to him. In the mad morning rush back to the bathroom, in the agony of standing on the steps of the crowded bus to the office, in the thoughts of the grocery to be bought on her way back from work, she would ignore this small problem.

But this morning he gave such a weird look! She felt as if she was naked. He had those blood sucking looks! He has a bat’s eyes. With the long lips it sucks the blood off, piercing the fur of every other body. Within the heart, there was a twinge more painful than the birth pangs. Being mere bones and skin, the prey has no power to walk a step after all that blood has been drained. The eyes get sunken.

The bones that protrude from the chest block my hands. Every morning, Nimmy would recollect an English movie she watched accidently on Star Movies. Even though she was determined to never remember the movie, still every time she sees this man’s peering looks, she immediately remembers the movie. On that day too, she recollects the movie. The bus driver is a terrifying alien from another planet. Even when he is trying to wet his lips by sticking his tongue out, Nimmy feels as if he is getting ready to suck blood.

She feels like crying out aloud. When she remembers that her daughter travels in the bus driven by that blood sucker, she forgets that she is at a bus stop and that there is a huge crowd all around her. She tries to cry silently. But she feels a hook tugging within her throat. She feels as if someone just inverted and kept a heavy object on her head. Within her stomach, sprouts a burning sensation as though a volcano has just erupted. Suddenly, the bus comes earlier than the scheduled time.

Though Nimmy gets a seat to sit, she does not sit. While the bus conductor walks up to her to find out the reason for that, she simply smiles at him indifferently. Nimmy yearns desperately for her destination bus stop. She feels that the bus is moving slower than its normal pace. The boredom of the view around her makes her seriously tremble.

The bus carries many school children. She remembers her own child as she watches a helpless child among them, standing there with revulsion towards the bus conductor who rubs against her for no reason. Wonder what she is doing now. Is she in the hospital ICU amidst all the IVs? The mask at the end of the oxygen cylinder thrust into her mouth…a state of utter helplessness, unable to cry, powerless to move or react? Would she be surrounded by female doctors? Would any male doctor be pressing down his stethoscope onto the girl’s chest and hurting her?  Nimmy unpins her pin that supports her sari with the blouse right above her underbelly. It shines as a sharp weapon in her hands. She keeps the pin whose edge was craving for blood, close to her index finger. She closes her eyes for a second.

She feels a radiance in her eyes just like when she prays kneeling at the altar of God. That spreads upwards like a whiff from her eyes into her head. Her hands and feet feel a newfound energy. The sickening crowd in the bus lingers. Nimmy gets ready to get off the bus. As soon as she alights, like her younger self, she begins to move forward with agility of a player in the basketball court to advance the ball around an opponent by dribbling it to the net. The ball remains spinning securely within her hands like a Sudarshan chakra.

In the unexpected attack, the conductor falls down. He cries out aloud. Nimmy gets down at the stop and hurries home as if she knew nothing. Her child’s abandoned bag awaits her at the threshold of her house. The neighbor’s child comes running as soon as she sees her.

Chechi… where were you all this while? When we called at your office, they said that you had left early. We received a call from the school saying that your daughter is feeling dizzy. Her bag was sent back home in the school bus. My dad has gone to the hospital. He says she is ok… see… he had called sometime back. He has asked to go to the hospital as soon as you reach home.”

Nimmy cannot control herself. She bends forward into her child’s bag and peers closely into it. In the subtle shade of the blood stains, she sees a globe revolving and an ambulance with the loud siren reaching her home.

 

Karoor Soman

London based, Indian, Kerala State born writer from Charumood, is a Malayalam and English writer. He has written dramas, novels, English novel, bala novel, history, biographies, poems, essays, short stories, travelogues, sports, science and tourism. Till date, he has fifty one books published by well known publishers which spans four decades and he has visited thirty five countries. He has received more than twenty prestigious awards and recognitions from prime minister, chief ministers and literary personalities.

During his high school years he started writing poems for Balarama, a children magazine and later turned to write radio dramas of which Kartanittu and Karmekham were broadcasted by Trivandrum and Thrissur radio stations in Kerala. After the 1970s, he was the only youth member for the Kerala Yuvasahitya Sakyame from Mavelikara which was run by Malayalam Manorama, Kottayam. In 1972, his controversial drama “Eruladanja Thazhwara” was presented at Thamarakulam High School.  The play portrayed the abuse of police towards society. He got the best character actor in the competition at the Annual Day Celebrations.  This drama was watched by some of the attending student’s parents who worked at the Mavelikara police station. After the drama some of the police personnel accused him of being a naxalite and threatened him.  The police came to know that the same drama was to be played at the Nooranadu Leprosy Auditorium on their Annual Day.  As predicted the police were not so pleased about this news and decided to plan a trap for him. They conjured a false police case against him connected with Naxalite group and had him arrested, beaten and tortured at the Mavelikara police station. This was his first punishment for bringing out the love and truth that he had towards literature writing. The police and his parents threatened him to stop writing or leave Thamarakulam/Charumood. Lastly he escaped to North India, Ranchi where he worked for the Daily newspaper called Ranchi Express. During this time he also wrote drama and songs for Ranchi Angel Theatres. Later on his dramas were played in Agra, Delhi, Bokaro, Ludhiyana and Mumbai by the Malayalam samajam and associations. In 1975, his first ‘Kalayum Kalavum’ was published by Ranchi Malayalaee Association Magazine called malayalee.   In 1985, Kottayam Vidhyarthi Mithram published his first musical drama “Kadalkara”. He wrote his second musical drama “Kadalinakkare Embassy School” which was the first Malayalam drama from the Gulf countries.  His recent English novel is called Malabar Aflame and was released in the British Parliament. He publishes Pravasi Malayalam Magazine from London and acts as Associate Editor, Editor and representative of various publications. During the London Olympics 2012, he reported London Diary for Madhyamam Malayalam newspaper from London.  He has also been the Chairman of World Malayali Council for the Middle East and African regions and he was the Literature section Convenor and Chief Editor of Jawala magazine for the biggest organization in UK called UUKMA.  Karoor Soman has endeared himself to the Keralites in the fascinating world of Malayalam and English Literature.

ഡോ. ഐഷ വി

നമ്മൾ വളരെയൊന്നും കഷ്ടപ്പെടാതെ നമുക്ക് കിട്ടുന്ന ചില നേട്ടങ്ങളുണ്ട്. അത് കൃഷിയിലായാലും മറ്റു കാര്യങ്ങളിലായാലും . അത് ചിലപ്പോൾ നമ്മൾ കഷ്ടപ്പെട്ടു കിട്ടുന്നതിനേക്കാൾ വളരെ വലുതായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട ഇന്നത്തെ കുറുപ്പിലുള്ളത്. പ്രകൃതി ചിലപ്പോൾ നമുക്ക് വളരെ വലിയ ഭാഗ്യം കൊണ്ടുതരും. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും ധാരാളം ഉണ്ടായേക്കാം. ഞങ്ങൾ കാസർഗോഡ് വാടക വീട്ടിൽ താമസിക്കുന്ന കാലം. അവിടത്തെ പറമ്പിൽ കയ്യാലയ്ക്കരികിലായി 20 മീറ്ററോളം നീളത്തിലും രണ്ട് മൂന്ന് മീറ്റർ വീതിയിൽ മുളങ്കാട് ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്കു ആരും തന്നെ അങ്ങനെ പോകാറില്ല. ഒരു ദിവസം ഞങ്ങൾ നോക്കുമ്പോൾ അതിനടുത്തായി ആരുത പോലള്ള ഒരു ചെടിയിൽ നിറയെ നല്ല ഭംഗിയുള്ള വയലറ്റ് പൂക്കൾ . അതിനടുത്തായി രണ്ട് വറ്റൽ മുളകു ചെടിയിൽ നിറയെ പഴുത്തു ചുവന്ന കായകൾ. ഞങ്ങൾ അത് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അമ്മ ഒരു മുറത്തിൽ ആ പഴുത്ത മുളകുകൾ മുഴുവൻ പറിച്ചെടുത്തു. വെയിലത്ത് ഉണക്കി വറ്റൽ മുളകാക്കി. കാക്കയോ മറ്റ് പറവകളോ തിന്ന് കാഷ്ഠിച്ചപ്പോൾ വിത്തുവിതരണം നടന്നു മുളച്ചതാകാം. ഇല്ലിമുളം കാടിന്റെ ഇലകൾ പൊഴിഞ്ഞ് വീണ് ഫലഭൂയിഷ്ടമായ മണ്ണ് നൽകിയ വളം സ്വീകരിച്ച് കരുത്തുറ്റ് വളർന്നതാകാം. ഏതായാലും ഞങ്ങൾക്ക് അത് പ്രതീക്ഷിക്കാത്ത നേട്ടമായി. അമ്മ പിന്നീട് അതിന്റെ വിത്തുകൾ പാകി മുളപ്പിച്ചിട്ടുണ്ട്.

ഒരിക്കൽ ഞങ്ങൾ അമ്മ വീടായ ചിരവാന്നോട്ടത്ത് വലിയ വിള വീട്ടിൽ താമസിക്കുന്ന സമയം . ഒരു ദിവസം രാവിലെ അമ്മ ഞങ്ങൾക്ക് ഒരത്ഭുതം കാണിച്ചു തന്നു. അടുക്കളയുടെ പടിഞ്ഞാറ് വശത്ത് നിറയെ കൂണുകൾ . കുഞ്ഞി കുടകൾ പോലെ നിൽപ്പാണ്. തലേന്ന് പെയ്ത മഴയത്ത് മുളച്ചു വന്ന കൂൺ കുടകൾ ഒരു വെള്ള പരവതാനി വിരിച്ച പോലെയായിരുന്നു അല്പം ദൂരെ നിന്ന് നോക്കുന്ന വർക്ക് തോന്നുക. അമ്മ ഒരു ചരുവം എടുത്തു കൊണ്ടു വന്നു. ഞങ്ങൾ കുട്ടികളും അമ്മയും ചേർന്ന് ഈ കൂണുകളെല്ലാം പറിച്ചെടുത്ത് ചരുവത്തിൽ നിറച്ചു. അമ്മ അതു വച്ച് തോരനും തീയലുമൊക്ക പാചകം ചെയ്തു. തൊട്ടടുത്ത മൂന്ന് പ്രഭാതങ്ങളിൽ കൂടി ഇതാവർത്തിച്ചു. പിന്നീട് മിക്ക വർഷങ്ങളിലും ഞങ്ങൾക്ക് ഇതു പോലെ കൂണുകൾ ലഭിച്ചിട്ടുണ്ട്. നമ്മൾ പറമ്പിലൊക്കെ നോക്കണമെന്ന് മാത്രം. ഭക്ഷ്യയോഗ്യമായ കുമിളുകളും വിഷക്കുമിളുകളും ഉണ്ടെന്ന് അമ്മ പറഞ്ഞാണ് ഞങ്ങളറിയുന്നത്. അമ്മയ്ക്കവ തിരിച്ചറിയാൻ പ്രത്യേക കഴിവാണ്. ഇക്കാര്യത്തിൽ ഞാനിപ്പോഴും അത്ര പോര . ഒടിഞ്ഞു വീണുണങ്ങിയ മരച്ചില്ലകളിലും വൈക്കോൽ പൊടിഞ്ഞു വീണ മണ്ണിലും ഇലകൾ വീണടിഞ്ഞിടത്തും ഇതുപോലെ കൂണുകൾ മഴ പെയ്ത് കഴിഞ്ഞ് കൂട്ടമായി മുളയ്ക്കാറുണ്ട്. മാവിൻ ചുവട്ടിൽ ഒറ്റപ്പെട്ട വലിയ കുമിൾ തുടർച്ചയായി നാലഞ്ച് ദിവസം ലഭിച്ച അനുഭവവുമുണ്ട്. ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചില മനുഷ്യരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും ഈ കൂണുകൾ അത്ര നിസ്സാരന്മാരല്ല. പോഷക സമൃദ്ധമായ രുചിയുള്ള ഭക്ഷണ പദാർത്ഥം എന്നതു മാത്രമല്ല കൂണുകളുടെ ഗുണം. ഫംഗസ് ഗണത്തിൽ പെട്ട കൂണുകൾ ആന്റി ബയോട്ടിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഡോ. അലക്സാണ്ടർ ഫ്ലെമിങ്ങിന്റെ കണ്ടു പിടുത്തം തന്നെ ഉദാഹരണം. ഒട്ടേറെ രോഗികൾക്ക് രോഗ ശാന്തി നൽകാൻ ഫംഗസുകൾ കാരണമായി. മഴ കൂൺ മാത്രമല്ല നൽകുന്നത് എല്ലാ ജീവജാലങ്ങൾക്കും വെള്ളവും ചെടികൾക്ക് വളവും കൂടിയാണ്. എഫ് എ സി റ്റി യിലോ മറ്റു രാസവള നിർമ്മാണ ഫാക്ടറിയിലോ നിർമ്മിക്കാൻ പറ്റാത്തത്രയും നൈട്രജൻ വളങ്ങളാണ് ഒറ്റമഴയിൽ സസ്യജാലങ്ങൾക്ക് ലഭിക്കുന്നത്. മഴ കൊണ്ട മരങ്ങളുടേയും പുൽക്കൊടികളുടേയും ഉണർവ്വും ഉന്മേഷവും നമ്മൾ നനയ്ക്കുമ്പോൾ ചെടികൾക്കില്ല.

മറ്റൊരനുഭവം ഞങ്ങൾ ചിറക്കര താഴത്ത് കാഞ്ഞിരത്തും വിളയെന്ന ഞങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ്. ഈ വീടിനും ഇതിന്റെ തൊട്ടു മുറ്റത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ ശ്രീധര വിലാസം എന്ന വീടിനും ആളുകൾ പൊതുവേ കീഴതിൽ വീട് എന്ന വീട്ടു പേരാണ് വിളിച്ചിരുന്നത്. ഈ വീടുകൾ നിൽക്കുന്ന പുരയിടത്തിന് തൊട്ട് മുകളിലുള്ള പറമ്പിൽ താമസിക്കുന്ന കുന്നുവിള വീട്ടുകാർ ആണ് ഈ പേര് നൽകിയത്. അത് ഞങ്ങളുടെ ഭാരതി അപ്പച്ചിയുടെ വീടാണ്. അവർ പറഞ്ഞ് പറഞ്ഞ് താഴത്തെ വീടുകൾ കീഴതിൽ ആയി. ശരിയായ പേര് മറ്റുള്ളവർക്ക് അറിയാതെയുമായി .

ഭാരതി അപ്പച്ചിയുടെ പറമ്പിൽ മൂന്ന് കൂറ്റൻ ഇലഞ്ഞി മരങ്ങൾ 1979-86 കാലഘട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടെണ്ണം ഇപ്പോഴുമുണ്ട്. അതിൽ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്കാണ് പടർന്ന് പന്തലിച്ച് നിന്നിരുന്നത്. കരിമ്പച്ച ഇലകളും പൂവിടുന്ന കാലത്തെ മാസ്മര സുഗന്ധവും തലയെടുപ്പോടു കൂടിയുള്ള നിൽപും അതു നൽകുന്ന തണലും വിശേഷം തന്നെ. ഒരാദായവുമില്ലെന്ന് നമ്മൾ കരുതുന്ന പാഴ്വൃക്ഷങ്ങൾ നൽകുന്ന ഓക്സിജനും തണലും നമ്മൾ കണക്കാക്കാറില്ലെന്നു മാത്രം. ഞങ്ങൾ അവിടെ താമസമാക്കിയ 1979 ൽ അച്ഛനമ്മമാർക്ക് ഈ വൃക്ഷത്തിന്റെ മൂടല് കാരണം ആ ഭാഗത്തുള്ള തട്ടുകളിൽ നമുക്ക് ഒന്നും തന്നെ കൃഷി ചെയ്യാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കൂടാതെ ഈ തട്ടുകളിൽ നേരത്തേ നട്ടിരുന്ന തെങ്ങുകളും റിഫ്ലക്സ് ആക്ഷൻ മൂലം ചരിഞ്ഞ് വളർന്നെങ്കിലുo കായ്ഫലം ഇല്ലാതെ നിൽക്കുകയാണ്. അതിനാൽ അമ്മ ഭാരതി അപ്പച്ചിയോട് സംഭാഷണ മദ്ധ്യേ ഇലഞ്ഞി മുറിക്കുന്ന കാര്യം സൂചിപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവ് ഗോപാലൻ മാമന്റെ ജന്മ നക്ഷത്ര വൃക്ഷമായതിനാലാണ് മുറിക്കാത്തതെന്ന് അപ്പച്ചി പറഞ്ഞു.
പിന്നെ അച്ഛനമ്മമാർ അതേപ്പറ്റി യാതൊരു പരാതിയും പറയാൻ പോയില്ല. ഏതൊരു പ്രതികൂല പരിതസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാനുള്ള സഹജമായ കഴിവ് അച്ഛനമ്മമാർക്കുണ്ടായിരുന്നു. അതിനാൽ വേനൽക്കാലത്ത് ഇലഞ്ഞി പൊഴിക്കുന്ന കരിയിലകൾ മുഴുവൻ വാരി അമ്മ മറ്റു തട്ടുകളിലുള്ള കൃഷിക്ക് പുതയായി ഉപയോഗിച്ചു. ഇലപ്പൂ വീഴുന്ന സമയത്ത് ഞങ്ങൾ അതിന്റെ സുഗന്ധം ആസ്വദിച്ചു. പൂക്കൾ പെറുക്കി മാലകൾ കോർത്തു . ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ പഴുത്ത കായകൾ വീണപ്പോൾ അതിന്റെ കുരു കളഞ്ഞ് ഞങ്ങൾ ഭക്ഷിച്ചു. മഴക്കാലത്ത് ഞങ്ങൾ കുട്ടികൾ ആ തട്ടിലേയ്ക്ക് പോയപ്പോൾ ആ തട്ടു നിറയെ പാവൽ വള്ളികൾ സാമാന്യം വലിയ നെല്ലിക്കാ വലുപ്പത്തിലുള്ള ധാരാളം കായ്കളുമായി നിൽക്കുന്നത് കണ്ടു. ഞങ്ങൾ ആ കായ്കളിൽ ചിലത് പറിച്ചു കൊണ്ട് വന്ന് അച്ഛനെ കാണിച്ചു. അച്ഛൻ പറഞ്ഞു അത് കാട്ടു പാവലാണെന്ന്. തിന്നാൻ കൊള്ളാം. ഞങ്ങൾ ഒരു വലിയ സ്റ്റീൽ ചരുവവുമായി പറമ്പിന്റെ ആ തട്ടിലേയ്ക്ക് പോയി. കാട്ടു പാവയ്ക്ക മുഴുവൻ പറിച്ചെടുത്തു. അമ്മ അത് തോരനും മെഴുക്കു പുരട്ടിയുമൊക്കെയാക്കി. മഴക്കാലത്ത് എല്ലാ ആഴ്ചയും ഇത് ആവർത്തിച്ചു. ആഴ്ചയിൽ ഒരു കിലോയിലധികം പാവയ്ക്ക യാതൊരു ചിലവുമില്ലാതെ ഞങ്ങൾക്ക് ലഭിച്ചു. ഗോപാലൻ മാമൻ മരിച്ച ശേഷം അപ്പച്ചിയുടെ മകൻ ബാബു വണ്ണൻ( അഗ്രോ ഇന്റസ്ട്രീസ് കോർപറേഷനിൽ എഞ്ചിനീയറായിരുന്ന ശ്രീ സുഭാഷ് ചന്ദ്രബോസ് , ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റായിരുന്ന Dr പി ശോഭന) തിരുവനന്തപുരത്തെ ആദ്യ സ്വന്തം വീട് നിർമ്മിക്കാനായി ഈ ഇലഞ്ഞി മരം മുറിക്കുന്നതുവരെ ഞങ്ങൾക്ക് എല്ലാ വർഷവും കാട്ടുപാവയ്ക്ക തിന്നാൻ യോഗമുണ്ടായി. ആ മരത്തോടൊപ്പം കാട്ടുപാവലുകളും അപ്രത്യക്ഷമായി. ആ മരത്തിൽ ചേക്കേറിയിരുന്ന പറവകൾ തിന്ന ശേഷം നിക്ഷേപിച്ചിരുന്ന വിത്തുകൾ മുളച്ച പാവൽ വളളികളാണ് അഞ്ചാറ് വർഷം പന്തലുകളില്ലാതെ വളമിടാതെ വെള്ളമൊഴിക്കാതെ കായകൾക്ക് കൂടിടാതെ കീടനാശിനി തളിക്കാതെ ചുരുക്കി പറഞ്ഞാൽ കായ പറിച്ചെടുക്കുക എന്നതിൽ കവിഞ്ഞ് യാതൊരദ്ധ്വാനവുമില്ലാതെ ഞങ്ങൾക്ക് ആവശ്യത്തിലധികം പാവയ്ക്ക തന്നത്.

അത്തരം പാവൽ പിന്നെ മറ്റെങ്ങും കണ്ടിട്ടില്ല. അനുജത്തിയുടെ വിവഹം കഴിഞ്ഞ് വെള്ളല്ലൂരിലെ ഭർത്തൃ വീട്ടിലേയ്ക്ക് പോയ ശേഷം കേട്ടറിഞ്ഞ വിവരം വർഷങ്ങൾക്ക് മുമ്പ് അവരുടെ മരച്ചീനി വിളകളിൽ ധാരാളം കാട്ടുപാവലുകളും കാട്ടുപടവലവും ഉണ്ടായിരുന്നെന്നാണ്. അന്നന്ന് ഭക്ഷണത്തിനെടുത്തിട്ട് അധികമുള്ളവ അനുജത്തിയുടെ അമ്മായിയമ്മ ചാക്കു കണക്കിന് ഉണക്കി സൂക്ഷിച്ചിരുന്നത്രേ. പിന്നീട് അവിടെയും ഈ ചെടികൾ നശിച്ചു പോയി. ചില മരങ്ങൾ നശിക്കുമ്പോൾ അതോട് ബന്ധപ്പെട്ട അടിക്കാടുകളും വള്ളികളും പറവകളും നശിക്കുന്നു.

മറ്റൊരോർമ്മ ഒരു രാത്രി അച്ഛൻ ജോലിയ്ക്ക് പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നത് കാട്ടുവാഴയുടെ വിത്താണ്. കാസർഗോഡിന്റെ കാട്ടു പ്രദേശത്ത് സർവ്വേ ചെയ്യാനായി പോയ അച്ഛനും സഹപ്രവർത്തകരുo കാട്ടിൽ പഴുത്തു നിൽക്കുന്ന വാഴക്കുലയിലെ പഴങ്ങൾ ഭക്ഷിച്ചു. നാട്ടുവാഴകളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം മാംസളഭാഗവും കൂടുതൽ വലിയ വിത്തുകളുമാണ് കാട്ടുവാഴയ്ക്കുള്ളത്. വിത്തുകൾക്ക് നിത്യവഴുതനയുടെ വിത്തുകളുടെ വലുപ്പം വരും .ചെറുകല്ലുകൾ പോലെ. ഞങ്ങൾ അത് പാകി നോക്കിയെങ്കിലും മുളച്ചില്ല. കാട്ടിൽ ചെറു പൂക്കളുള്ള റോസാ ചെടികളും ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ മരച്ചീനി അഥവാ കപ്പ വിദേശിയാണെങ്കിലും അവ ഇവിടെയെത്തുന്നതിന് മുമ്പു തന്നെ ആദിവാസികൾക്ക് പരിചിതമായ കാട്ടു കപ്പ നമ്മുടെ വനാന്തരങ്ങളിൽ ഉണ്ടായിരുന്നെന്നാണ് കണ്ണൂരിൽ ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ ഗസ്റ്റ് ഫാക്കൽട്ടി ആയിരുന്ന വാസുദേവൻ കോറോം പറഞ്ഞിട്ടുള്ളത്.

ഈ അടുത്ത കാലത്ത് ഒരു മഴക്കാലത്ത് ഞങ്ങളുടെ പറങ്കി മാവിന്റെ മുകളിലേയ്ക്ക് വെറുതേയൊന്ന് നോക്കിയപ്പോൾ കണ്ടത് നിറയെ കുമ്പളങ്ങ പിടിച്ചു കിടക്കുന്നു. കുമ്പളത്തിന്റെ വേരുകൾ അന്വേഷിച്ചു ചെന്നപ്പോൾ ഞങ്ങൾ തടമെടുത്ത് വളമിട്ട് നട്ട കുമ്പളമൊന്നുമല്ല അത്. തടത്തിലിട്ടതൊന്നും കുരുത്തിരുന്നില്ല. മറ്റൊരിടത്ത് കൈയ്യിൽ നിന്നോ മറ്റാ അറിയാതെ വീണ വിത്താണ് മരത്തിൽ കയറി കായ്ച്ചു കിടന്നത്. ഇതുപോലെ പ്രകൃതി ഞങ്ങളറിയാതെ കാത്തുവച്ച കോവലും കാന്താരി മുളകുമൊക്കെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മൂന്നിനം ചെറു പച്ച കാന്താരി മുളക് ഞങ്ങൾക്കുള്ളതിൽ രണ്ടെണ്ണം പ്രകൃതി തന്നതാണ്. ഒന്ന് വേപ്പിന്റെ മൂട്ടിൽ വിത്തു വീണ് കിളിർത്തുവന്നത്. അത് കിളികളുടെ സംഭാവനയാകാം . മറ്റൊന്ന് മ്യൂട്ടേഷൻ സംഭവിച്ചതാകണം. ഒരല്പം കൂടി വലുപ്പുള്ളവ.
നദികൾ ഒഴുക്കി കൊണ്ടു വരുന്ന എക്കലടിഞ്ഞ പുഞ്ച നെൽപ്പാടങ്ങളും കൈപ്പാട് നിലങ്ങളും മറ്റു വളപ്രയോഗമൊന്നുമില്ലാതെ നല്ല വിളവു തരും. വെള്ളം വറ്റിച്ച് മുകൾ പൊറ്റയും താഴെ ഒരാൾ താഴ്ചയിൽ ആളു താഴ്ന്നു പോകാവുന്ന ചെളികളുമുള്ള പ്രതലത്തിൽ ഒരല്പം ചാഞ്ഞു നിന്നു താഴ്ന്നു പോകാതെ ഞാറു നടാനുള്ള തഴക്കവും വഴക്കവും വേണമെന്ന് മാത്രം. വെള്ള കൂടുതൽ പൊങ്ങുന്ന സ്ഥലങ്ങളിൽ ഉയരo കുറഞ്ഞ നെൽച്ചെടി കളു ണാകുന്ന വിത്തിടരുതെന്ന് മാത്രം.

ഞങ്ങളുടെ വീട്ടിൽ മുൻ വശത്ത് റോഡരികിലായി മൂന്നു മാവുകൾ അടുത്തടുത്തായി നിൽപുണ്ട്. അതിലൊന്ന് കിളിച്ചുണ്ടൻ, മറ്റൊന്ന് മൈലാപ്പൂർ ആന്നെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാമത്തേതിനെ പാർവണേന്ദു എന്നു വിളിക്കാനാണ് എനിയ്ക്കിഷ്ടം. കാഴ്ചയിൽ ഹരിച്ചുണ്ടനെ പോലെ തോന്നുo. രണ്ടു വർഷം കൂടുമ്പോൾ നന്നായി കായ്ക്കുന്ന ഈ മാവിലെ മാമ്പഴം മുഴുവൻ നാട്ടുമാങ്ങ പോലെ പൊഴിഞ്ഞു വീഴും. പെറുക്കിയെടുത്താൽ മാത്രം മതി. നല്ല സ്വാദും മണവും നിറവും മധുരവും നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ മാമ്പഴത്തിന്റെ രുചിയും മധുരവും മറ്റു മാമ്പഴങ്ങൾക്കില്ലെന്നാണ്. പ്രകൃതി ഒരു മഹാത്ഭുതമാണ്. അത് നമുക്കായി പലതും കാത്തുവയ്ക്കും. അത് തിരിച്ചറിയണമെന്ന് മാത്രം.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 പിങ്കി . എസ്.

തുണിക്കെട്ടിൽ ഒരു കൊച്ചു പട്ടാളവും, കൂടെ ചേച്ചിക്കുട്ടിയും.പേറ്റു നോവു കഴിഞ്ഞുള്ള ആലസ്യം പേറുന്ന അമ്മയ്ക്കരികിൽ നിൽക്കുന്ന ഒരു മനോഹര ചിത്രം ഞാൻ സങ്കൽപ്പിക്കുകയായിരുന്നു. ഓരോ വായനയിലൂടെയും നമുക്കിങ്ങനെ നേരിട്ട് കാണാനാവാത്ത പലതും കാണാൻ കഴിയുക ഭാഗ്യമാണല്ലോ, പ്രത്യേകിച്ച് നമ്മുടെ മനസ്സിനൊപ്പം ചേർന്ന് നിൽക്കുന്നവരെക്കുറിച്ച് ആകുമ്പോൾ … വാക്കുകൾക്ക് ജീവൻ വെക്കുന്നു. ചിന്തകൾ പറന്ന് പറന്ന് ഭൂതകാലത്തിലേയ്ക്ക്. അവിടെയാ പൊന്നുണ്ണി പിച്ച വെക്കുന്നു. കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നു. വീണ്ടും കാലം മുന്നോട്ട്.

അരുത് മോനേ, അത് വായിലിടരുത്… അമ്മ ശാസിക്കുന്നുണ്ട്. കൊച്ചു കുസൃതികളുമായി ,ബാല്യത്തിമിർപ്പിലാണ് ഉണ്ണി . തൊടിയും വീടും വിറപ്പിച്ച കുസൃതികൾ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുകൾ നനയിപ്പിച്ചിട്ടുണ്ട്.

പിതാവിന്റെ കണിശതയ്ക്കൊപ്പം ജീവിത മൂല്യങ്ങളും അതിശക്തമായിരുന്നു. വിശാലമായ കാഴ്ചപ്പാട് എല്ലാ കാര്യത്തിലും വച്ചു പുലർത്തിയിരുന്നു. എന്തുമേതും അളന്നു നോക്കിയേ വീതം വെക്കാൻ കഴിയുമായിരുന്നുള്ളൂ, സർവേയർ കൂടിയായിരുന്ന പിതാവിന്. അവധി നാളുകളിൽ ദൂരത്ത് നിന്ന് ബസ്സിലേറി വരുന്ന അദ്ദേഹത്തിന്റെ കയ്യിൽ കോഴിക്കോടൻ ഹൽവ ഉണ്ടാകും, നിറവും മണവും രുചിയും നിറച്ച മധുരം… അളന്നു മുറിച്ച് വീതം വച്ച് കുടുംബാംഗങ്ങൾക്ക് നൽകിയ ശേഷം, കരുതി വയ്ക്കുന്ന ബാക്കി ഹൽവ , അടുക്കളയിൽ കൊതികൂട്ടിയിരിക്കും. നമ്മുടെ കുരുത്തം കെട്ട നായകൻ അതിവിദഗ്‌ധമായി അരികുകൾ അരിഞ്ഞ് കട്ടെടുത്ത് കഴിക്കും. അച്ഛന്റെ അളവുകളെ തോൽപ്പിക്കാനുള്ള പാടവം കൊച്ചു പട്ടാളം കൈവരിച്ചിരുന്നു. കൊതിയെ പൂട്ടി വയ്ക്കാത്ത സത്യസന്ധത, ഹൽവയോട് വേണ്ടതുണ്ടോ?

പകർത്തെഴുത്ത്, കയ്യക്ഷരം നന്നാകാനായി അച്ഛൻ നിഷ്കർഷിച്ച ഗൃഹപാഠമാണ്, ദിവസവും എഴുതണം. കളിച്ച് തീർക്കാൻ കൂടി സമയമില്ലാത്ത വികൃതി, അച്ഛൻ വരുന്നതിന്റെ തലേന്ന് ഒറ്റയിരുപ്പാൽ പകർത്തെഴുത്ത് താളുകൾ നിറയ്ക്കും. അതായിരുന്നില്ലേ ശരിക്കും കേമത്തം !
കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന ദിവസം ചൂരൽ കഷായത്തിന്റെ കയ്പ്പു നീരും കുടിച്ച് അച്ഛന്റെ മുമ്പിൽ മുഖം കുനിച്ച് കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വന്നിരുന്നു. അമ്മയായിരുന്നു വടിയെടുത്തിരുന്നതെങ്കിൽ പിടി ഉഷയെ തോൽപ്പിക്കും വേഗത്തിൽ രക്ഷപെടാൻ കഴിഞ്ഞിരുന്നു.

മക്കളുടെ പഠന നിലവാരം ഉറപ്പുവരുത്താനായി, മൂന്ന് കുട്ടികളേയും നിരത്തിയിരുത്തി, അവരോട് പാഠഭാഗങ്ങൾ ഉറക്കെ വായിക്കാനായി ആവശ്യപ്പെടാറുണ്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ വായിച്ച് കേൾക്കുമ്പോൾ, അച്ഛൻ ഇടപെട്ട് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ പറയാതിരുന്നാൽ ശകാരം കിട്ടും. അതിനാൽ ഹിന്ദി എടുത്ത് ഉറക്കെ പയറ്റും.തെറ്റ് തിരുത്താനാവാതെ അച്ഛനെ കുഴയ്ക്കുക, അതും ഒരു രസമായിരുന്ന കാലം.

ഇളയ സഹോദരിക്കൊപ്പം ടോം ആൻറ് ജെറി കളി നിത്യസംഭവമായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടു നിൽക്കുകയും, പിണങ്ങുമ്പോൾ, പീലാത്തോസിനെ പോലെ കൈ കഴുകി, അച്ഛൻ വരുമ്പോൾ പഴി മുഴുവൻ സഹോദരന്റ തലയിൽ കെട്ടിവെച്ച് നിഷ്കളങ്കതയുടെ ശാലീന രൂപമായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വാങ്മയ ചിത്രം സങ്കൽപ്പിക്കാൻ ശ്രമിക്കൂ, പോയ ബാല്യം തിരികെ വരാത്തതിൽ വിഷമിക്കുന്നുണ്ടാവുമല്ലേ?
സഹോദരൻ ചെയ്യുന്ന കുസൃതികൾ തീയതിയും സമയവും ചേർത്ത് കുറിച്ച് വയ്ക്കുന്ന ശീലം പെൺകുട്ടിയുടെ കൃത്യ നിഷ്ഠയുള്ള ജീവിതത്തിന് സഹായകരമായത് തികച്ചും സന്തോഷമുള്ള കാര്യം തന്നെ.

ബാല്യത്തിൽ നിന്നുള്ള കുതിച്ച് ചാട്ടമാണല്ലോ കൗമാരം..രണ്ട് പെൺകുട്ടികളുടെ പുന്നാര ആങ്ങളയ്ക്ക് ഉത്തരവാദിത്വങ്ങൾക്ക് കുറവുണ്ടാകില്ലല്ലോ.  അതിന് മുൻതൂക്കം നൽകിയത് സ്വാഭാവികം.  സമപ്രായക്കാർ കളിക്കുമ്പോൾ,  പെങ്ങന്മാർക്ക് കൂട്ടു പോകാനുള്ള ഉത്തരവാദിത്വം തെല്ലൊരമർഷത്തോടെ ഏറ്റെടുത്തു. ആഴ്ച തോറുമുള്ള ചിറക്കര -കല്ലട യാത്രകൾ, ചിലപ്പോഴൊക്കെ തെങ്ങിൻ തൈയ്യുകളുമായിട്ടുള്ളത് വളരെ ക്ലേശകരമായിരുന്നു.
അവിടെ പറമ്പ് പണി നോക്കാനും സഹായിക്കാനുമായി വേണ്ടിവന്ന യാത്രകൾ പക്ഷേ, അധ്വാനശീലം വളർത്തുകയായിരുന്നു, സ്വയമറിയാതെ തന്നെ …

അച്ഛന്റെ ശാസനകൾ അമ്മയുടെ വാത്സല്യത്തിനും മീതെയായപ്പോൾ സ്വയം ജയിക്കാനായി ഒരു ഒളിച്ചോട്ടം.ആ യാത്രയിൽ പഠിക്കാൻപലതുണ്ടായിരുന്നു. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും സങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരം ബോധ്യപ്പെടുകയായിരുന്നു. ബന്ധങ്ങളിലെ ദൃഢതയാർന്ന കാണാച്ചരടുകൾ കെട്ടിവലിച്ച് തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.

ജീവിത പ്രതിസന്ധികളിൽ എവിടെയെങ്കിലും ജയിക്കണമെന്ന വാശി വ്യോമസേനയിൽഎത്തിച്ചു.  ദേശാഭിമാനബോധത്തോടെ രാജ്യ സംരക്ഷകനായി.  കൃത്യനിഷ്ഠ എന്നത് സേനയുടെ അച്ചടക്കത്തിന്റെ തന്നെ ഭാഗമാണല്ലോ, അതില്ലാത്ത സ്വഭാവം നമ്മുടെ നായകനെ ഒട്ടൊന്നുമല്ല വലച്ചത്. ജന്മസിദ്ധമായ നയതന്ത്ര പാടവം പലപ്പോഴും ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ തുണയേകി. വീടുവിട്ടുള്ള ഒറ്റപ്പെട്ട ജീവിതം , പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണാൻ പഠിപ്പിക്കുകയായിരുന്നു.

നൂറു കണക്കിന് മനുഷ്യർ, അവരുടെ ജീവിത പ്രശ്‌നങ്ങൾ, ഇടപെടലുകൾ, തീർപ്പുകൾ… അങ്ങനെ മുന്നേറുന്നു. ജീവിത പ്രതിസന്ധികളോട് മനക്കരുത്തുമായി പടവെട്ടി . വീണുടയുമായിരുന്ന സ്ഫടിക പത്രത്തിൽ പല വർണ്ണങ്ങൾ ചാലിച്ച് അഴകുറ്റതാക്കി.
പട്ടാളത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം ബാങ്കിലെത്തി നിൽക്കുന്നു., പുതിയ ഉത്തരവാദിത്വങ്ങളുമായി .

എവിടെയെങ്ങനെ എത്തിയാലും, ആരായി വളർന്നാലും, ബാല്യകാലമാണ് ഒരു മനുഷ്യന്റെ ജീവിത അടിത്തറ.  ഒരിക്കലും തിരികെ നടന്ന് എത്താനാകാത്ത ബാല്യത്തെ സ്നേഹിക്കാതിരിക്കാൻ നമുക്ക് ആവില്ലല്ലോ! നമ്മെ നാമായി വാർത്തെടുത്ത ബാല്യത്തിനാട്ടെ, ബിഗ് സല്യൂട്ട്.

പിങ്കി .എസ്. കൊല്ലം ഇരവിപുരം സ്വദേശി . വിദ്യാഭ്യാസം- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിoഗ്, ബിടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് . എസ്ബിഐ യുടെ കടപ്പാക്കട ശാഖയിൽ ജോലി ചെയ്യുന്നു. സ്കൂൾ തലത്തിൽ വെച്ച് കഥാരചനാ മത്സരങ്ങളിലും, ഉപന്യാസ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഹൈസ്കൂൾ തല ക്വിസ് മത്സരം-സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കു ജീവനക്കാരുടെ മാഗസിനായ ലേബർ ലൈഫിൽ – ‘ഉയരെ’ സിനിമയെക്കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

 

ഓർമ്മചെപ്പു തുറന്നപ്പോൾ: ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ- അധ്യായം 2

കാരൂർ സോമൻ

സൽസ്വഭാവിയായ ഭാര്യ കനകം കൊടുത്തുവിട്ടപൊതിച്ചോറ് കഴിച്ചപ്പോഴാണ് അധ്യാപകൻ കിരൺ ബാബുവിന് കാന്താരി മുളകിന്റെ എരിവ് നാവിൽ അനുഭവപ്പെട്ടത്. അടുത്തടുത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അധ്യാപകർ, കിരണിന്റെ നാവുപൊള്ളി വായ് പിളർക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും കണ്ടിരുന്നു. ‘‘കാന്താരി കടിച്ചതാ…’’ അയാൾ വല്ലായ്മയോടെ പറഞ്ഞു. കൊച്ചു കാന്താരി വിഷമേറിയ ചെറിയ അണലിപോലെയാണ്. ചോറിനൊപ്പം അവിയലിൽ കിടന്നത് കാണാൻ സാധിച്ചില്ല. കിരൺ ഭക്ഷണം മതിയാക്കി വായ് കഴുകാൻ ഇറങ്ങിയോടി. വായ് പലവട്ടം കഴുകി. കാർക്കിച്ചു തുപ്പി. ഒരു ദീർഘനിശ്വാസത്തോടെ കനകത്തെ ഒാർത്തു. അവൾ ആഗ്രഹിച്ച കാര്യംനടത്തിക്കൊടുത്തില്ലെങ്കിൽ അവളുടെ പ്രതികാരം ഇങ്ങനെയൊക്കെയാണ്. മധുരമില്ലാത്ത ചായ തരും. ഉപ്പില്ലാത്ത കറി തരും. ഒടുവിൽ ഒരു ക്ഷമാപണം. കഴിഞ്ഞ ദിവസം തുണിക്കടയിൽ പോയപ്പോൾ ഇഷ്ടപ്പെട്ട വിലകൂടിയ ഒരു സാരി താൻ നിരസിച്ചു. ആ പക അവൾ തീർത്തത് ഈ കൊച്ചു കാന്താരിയിലൂടെയാണ്.

(കടപ്പാട് – മനോരമ ആഴ്ചപ്പതിപ്പ്)

RECENT POSTS
Copyright © . All rights reserved