Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങൾ നിരാശജനകമാണെന്ന് ഭൂരിപക്ഷം യു കെ മലയാളികളും അഭിപ്രായപ്പെട്ടു. മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടിൽ നിന്ന് 10.42 പൗണ്ടായി ഉയർത്തിയതും പണപെരുപ്പത്തിന് അനുപാതികമായി പെൻഷനും വൈകല്യമുള്ളവർക്കുള്ള ആനുകൂല്യങ്ങളും 10.1 ശതമാനമായി ഉയർത്തിയതുമാണ് ജനോപകാരപ്രദമായി പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ എടുത്തു പറയാവുന്ന നടപടി. എന്നാൽ മിനിമം വേതന വർദ്ധനവിനായി ഉൾപ്പെടുത്തിയ പ്രായപരിധി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളി വിദ്യാർഥികൾക്കും തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. മിനിമം വേതന വർദ്ധനവിന്റെ ആനുകൂല്യം നിലവിൽ ലഭ്യമാകുക 23 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ്. ബിരുദ പഠനത്തിനായി യുകെയിലെത്തുന്ന മിക്ക മലയാളി വിദ്യാർഥികളും 23 വയസ്സിന് താഴെയുള്ളവരാണ് .

പണപ്പെരുപ്പത്തിനും ജീവിത ചെലവുകൾ ഉയർന്നതിനും ആനുപാതികമായ ശമ്പള വർദ്ധനവാണ് യുകെയിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നത് . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി സമരത്തിനൊരുങ്ങുകയാണ് നേഴ്സുമാരുടെ യൂണിയനുകൾ . സമരത്തിനൊരുങ്ങുന്ന വിവിധ വിഭാഗങ്ങളിലെ യൂണിയനുകളെ ഒരുതരത്തിലും പരിഗണിക്കുന്ന പ്രഖ്യാപനമല്ല ചാൻസിലർ ജെറമി ഹണ്ടിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവേയുള്ള നിരീക്ഷണം.

സാധാരണ ഒരു ഫാമിലിക്ക് എനർജി ബിൽ 2500 പൗണ്ടിൽ നിന്ന് 3000 ത്തിൽ കൂടുമെന്ന ചാൻസിലറിന്റെ പ്രഖ്യാപനം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇരുട്ടടിയാകും. ലിസ് ട്രസ് സർക്കാർ എനർജി ബിൽ 2500 പൗണ്ട് ആയി നിജപെടുത്തിയതിനെയാണ് പുതിയ സർക്കാർ വെട്ടി നിരത്തിയത്.

നേഴ്സുമാർക്ക് പുറമേ രാജ്യത്തെ 126 മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടുന്ന പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ് പുതിയതായി ഡിസംബറിൽ 6 ദിവസം റോയൽ മെയിൽ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിൽ പ്രഖ്യാപിച്ചിരുന്ന 4 ദിവസത്തെ സമരത്തിന് പുറമെയാണിത് . ചാൻസിലർ ജെറമി ഹണ്ട് പാർലമെൻറിൽ നടത്തിയ പല പ്രഖ്യാപനങ്ങളും എരുതീയിൽ എണ്ണയൊഴിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ലിസ് ട്രസിന്റെ രാജിയും ഇന്ത്യൻ വംശജനായ മുൻ ചാൻസിലർ റിഷി സുനകിന്റെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണത്തെയും വൻ ഹർഷരോവത്തോടെയാണ് യുകെയിലെ സാമ്പത്തിക മേഖലയും വിപണിയും വരവേറ്റത്. റിഷി സുനക് പ്രധാനമന്ത്രിയായത് പൗണ്ടിനും ഉത്തേജനം നൽകിയത് യുകെ മലയാളികൾക്ക് ആശ്വാസമായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയ അവസ്ഥയിൽ രോഗമറിയുന്ന ചികിത്സയാണ് ചാൻസിലർ ജെറമി ഹണ്ട് നടത്തിയതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

2025 കാലഘട്ടത്തിൽ രാജ്യത്ത് നിരത്തിലോടുന്ന നല്ലൊരു ശതമാനം വാഹനങ്ങളും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്നവയായിരുക്കും. ഈ സാഹചര്യത്തിൽ 2025 മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് രാജ്യത്തെ വികസനപ്രക്രിയയ്ക്ക് ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലോകമെങ്ങുമുള്ള മലയാളികൾക്ക് വീണ്ടും അഭിമാന നേട്ടവുമായി മലയാളി നേഴ്സ്. അക്യൂട്ട് പെയിൻ മാനേജ്‌മെന്റിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനാണ് ഇത്തവണ യുകെ മലയാളി നേഴ്സിന് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. മിഡ് ചെഷയർ നേഴ്‌സ് ആനി കുന്നത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വാർവിക്കിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഡോക്ടർമാരായ ഡോ ആഞ്ചല ഡീലി, അക്യൂട്ട് പെയിൻ സ്പെഷ്യലിസ്റ്റ് അനേക ഫീൽഡ് എന്നിവരടങ്ങിയ ജൂറിയാണ് ആനിയുടെ പേര് പുരസ്‌ക്കാരത്തിനായി നിർദേശിച്ചത്. രോഗികളുടെ ആവശ്യങ്ങളറിഞ്ഞും അവരോട് ഏറ്റവും നല്ലരീതിയിൽ ഇടപെടുകയും ചെയ്യുന്ന ആളാണ് ആനിയെന്ന് ജൂറി അഭിപ്രായപ്പെട്ടു . ആരോഗ്യ പരിപാലന രംഗത്തെ എല്ലാ മേഖലകളിലും ആനിയുടെ കൈ എത്താറുണ്ടെന്നും അവരുടെ ഒരു ദിവസത്തെ മുഴുവൻ പ്രവർത്തനവും പലരും മാതൃകയാക്കേണ്ടതാണെന്നും അവാർഡ് പ്രഖ്യാപനത്തിൽ ജൂറി അറിയിച്ചു .  ആനിയുടെ ജോലിയെക്കുറിച്ചുള്ള അർപ്പണമനോഭാവത്തെക്കുറിച്ച് പറയാൻ സഹപ്രവർത്തകർക്ക് നൂറുനാവാണ്. തീർച്ചയായും ഈ പുരസ്‌കാരത്തിനു സഹപ്രവർത്തക അർഹയാണെന്നാണ് അവരുടെയും ഭാഷ്യം. ലോക പ്രശ്‌സ്തയായ ഡോ. ഫെലിസിയ കോക്സിൽ നിന്നാണ് ആനി പുരസ്‌കാരം സ്വീകരിച്ചത്.

കേരളത്തിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ആണ് ആനിയുടെ സ്വദേശം . ചങ്ങനാശ്ശേരി സ്വദേശിയും എൻഡോസ്കോപ്പി ചാർജ് നേഴ്സുമായ ജയൻ ചാക്കോ ആണ് ആനിയുടെ ഭർത്താവ്. ജയൻ ചാക്കോ ആനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. എ ലെവൽ വിദ്യാർത്ഥിയായ മയാന ചാക്കോയും ജി സി എസ് സി വിദ്യാർത്ഥിയായ ജോ ചാക്കോയും . സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂ എന്ന സ്ഥലത്താണ് ആനി കുടുംബസമേതം താമസിക്കുന്നത്. ആതുര സേവനത്തിനോടൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ മതബോധന ക്ലാസുകളിൽ നേരത്തെ പഠിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് വിപുലമായ ഒരു ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ് ആനി.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ദിവസങ്ങളായി നീണ്ടുനിൽക്കുന്ന കനത്ത മഴ മൂലം ബ്രിട്ടന്റെ പല ഭാഗങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം അധികൃതർ നൽകി കഴിഞ്ഞു. യോർക്ക്ഷെയർ, വടക്ക് കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിൽ ഇനിയും തുടർന്നും കനത്ത മഴയുണ്ടാകാമെന്നതിനാൽ ആമ്പർ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 100 മില്ലിമീറ്റർ മഴ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

 

തീരപ്രദേശങ്ങളിൽ കനത്ത കാറ്റും തിരയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മെറ്റിയോറോളോജിക്കൽ ഓഫീസ് ഉദ്യോഗസ്ഥനായ ടോം മോർഗൻ വ്യക്തമാക്കി. കാലാവസ്ഥ ഇത്രയും മോശമായതിനാൽ തന്നെ യാത്രാസൗകര്യങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം കാരണം ക്രിസ്മസ് ട്രീ ലൈറ്റ് സ്വിച്ച്-ഓൺ ഇവന്റ് റദ്ദാക്കിയ അബർഡീൻ സിറ്റി കൗൺസിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോട് പ്രളയത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കഴിഞ്ഞു.


കനത്ത മഴ യോർക്ക്ഷെയറിന്റെ ചില ഭാഗങ്ങളിൽ റെയിൽവെ ലൈൻ വെള്ളത്തിനടിയിലായതിനാൽ പോണ്ടെഫ്രാക്റ്റ് മോൺഖില്ലിനും വേക്ക്ഫീൽഡ് കിർക്ക്‌ഗേറ്റിനും ഇടയിലുള്ള റൂട്ടുകളും ഹാരോഗേറ്റിനും ലീഡ്‌സിനും ഇടയിലുള്ള റൂട്ടുകൾ തടസ്സപ്പെട്ടു. നവംബർ മാസത്തിന്റെ ആദ്യ പകുതിയിൽ തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലുടനീളം ശരാശരിയുടെ ഇരട്ടിയിലധികം മഴ ലഭിച്ചതും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചില സ്ഥലങ്ങളിൽ 50 മില്ലിമീറ്ററിൽ അധിക മഴ പെയ്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ജനങ്ങളെല്ലാവരും തന്നെ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ സർക്കാരിനെ പ്രതിനിധീകരിച്ച് ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ നിർണായക തീരുമാനങ്ങൾ വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിൻറെ ഭാഗമായി എല്ലാ മേഖലകളിലും നികുതി നിരക്ക് ഉയരും . രാജ്യത്തെ മാന്ദ്യത്തിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ടുള്ള ചിലവ് ചുരുക്കലും നികുതി വർദ്ധനവുമാണിതെന്ന് ചാൻസിലർ തസർക്കാരിൻെറ നടപടികളെ ന്യായീകരിച്ചു.

മറ്റൊരു പ്രധാന നിർദ്ദേശം രാജ്യത്തെ മിനിമം വേതനത്തിലുള്ള വർദ്ധനവാണ് . 23 വയസ്സിന് മുകളിലുള്ളവർക്ക് ദേശീയ വേതനം അടുത്ത ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടിൽ നിന്ന് 10.42 പൗണ്ടായി ഉയരും. ഇതിനൊപ്പം തന്നെ പണപെരുപ്പത്തിന് ആനുപാതികമായി പെൻഷനും വൈകല്യമുള്ളവർക്കുള്ളതായ ആനുകൂല്യങ്ങളും 10.1 ശതമാനം ഉയരും.

ഉയർന്ന വരുമാനക്കാർക്ക് ആദായനികുതിയുടെ പരിധി കുറയ്ക്കുകയും ചെയ്തു. ഇതു പ്രകാരം നേരത്തെ ഉള്ള വാർഷിക വരുമാനമായ 150,000 പൗണ്ടിന് പകരം 125, 140 പൗണ്ട് വരുമാനം ഉള്ളവർക്ക് ഇനി 45% അധിക നികുതി നൽകേണ്ടതായി വരും.

ഇലക്ട്രിക് വാഹനങ്ങൾ 2025 ഏപ്രിൽ മുതൽ റോഡ് നികുതി അടയ്ക്കണം. ഈ നീക്കം വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിക്ക് വൻ തിരിച്ചടിയാകുമെന്നാണ് അഭിപ്രായവും ശക്തമാണ്. അതുപോലെതന്നെ ലോക്കൽ കൗൺസിലുകൾക്ക് കൗൺസിൽ നികുതി നിലവിലെ 3 ശതമാനത്തിന് പകരം 5% വരെ പ്രാദേശിക വോട്ടെടുപ്പ് കൂടാതെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന നീക്കം വൻ ജനരോക്ഷത്തിന് കാരണമാകാനുള്ള സാധ്യതയും മുന്നിലുണ്ട്.

റിഷി സുനക് സർക്കാരിൻറെ സാമ്പത്തിക നയ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് യുകെ മലയാളി സമൂഹത്തിൽനിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മിനിമം വേതനം ഉയരുന്നത് തീർച്ചയായും യു കെ മലയാളികൾക്ക് അനുഗ്രഹപ്രദമാകും . പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന യുകെ മലയാളി വിദ്യാർത്ഥികൾ ജെറമി ഹണ്ടിന്റെ പ്രഖ്യാപനത്തെ സന്തോഷത്തോടെയാണ് വരവേറ്റത്. എങ്കിലും ഒരു കൈ കൊണ്ട് തലോടി മറ്റൊരു കൈ കൊണ്ട് പ്രഹരിക്കുന്ന നയമാണ് ചാൻസിലറുടെ പ്രഖ്യാപനത്തിലുള്ളതെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. അടുത്ത രണ്ടുവർഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നികുതികൾ വർധിപ്പിക്കുന്നത് ജീവിതം കൂടുതൽ ദുരിത പൂർണമാകുമെന്ന അഭിപ്രായം പൊതുവെ ഉയർന്നുവരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പെരുമാറ്റദൂഷ്യ പരാതികളിൽ അന്വേഷണം നേരിട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്. ആരോപണങ്ങൾ നിക്ഷേധിച്ച റാബ് തനിക്കെതിരെ ഉയർന്ന രണ്ട് പരാതികളെ പറ്റിയും അന്വേഷണം നടത്താൻ ഋഷി സുനക്കിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കീഴിൽ ജസ്റ്റിസ് സെക്രട്ടറിയായും വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ച സമയത്താണ് പരാതിക്ക് ആസ്പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നതാണ് ഒരു പരാതി. ആരോപണങ്ങൾ തള്ളിയ റാബ്, ജോലിയിലുടനീളം പ്രൊഫഷണലായി പെരുമാറിയെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞു.

റാബ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകാൻ സഹപ്രവർത്തകർക്ക് ഭയമായിരുന്നുവെന്ന് വിദേശകാര്യ ഓഫീസിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര അന്വേഷകനെ തിരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. സർക്കാരിന് പുറത്ത് നിന്നുള്ള വ്യക്തിയെയാണ് തിരഞ്ഞെടുക്കുക.

സെപ്റ്റംബറിൽ അധികാരമേറ്റപ്പോൾ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് റാബിന് പദവികൾ ഒന്നും തന്നെ നൽകിയിരുന്നില്ല . എന്നാൽ സുനക് പ്രധാനമന്ത്രി ആയപ്പോൾ മന്ത്രിസഭയിൽ അദ്ദേഹത്തിന് പ്രാതിനിധ്യം നൽകി. ആരോപണങ്ങൾ തെളിയുകയാണെങ്കിൽ റാബിൻറെ മന്ത്രിസഭയിലെ ഭാവി അനിശ്ചിതത്തിൽ ആകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ കാണാതായ പെൺകുട്ടികളോടൊപ്പം പോലീസ് ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതിയായ അൻപത്തൊമ്പതുകാരനായ കോളിൻ സ്മിത്തിന് 12 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ കുട്ടികളോട് അടുക്കുക, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളും ഇയാൾ സമ്മതിച്ചതതോടെ, മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയാണ് ചൊവ്വാഴ്ച ഇയാളെ 12 വർഷം കഠിന തടവിനു വിധിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കൗമാരക്കാരനെ പോലെ പെരുമാറി പെൺകുട്ടികളോട് അടുക്കുകയും അതിനുശേഷം മദ്യം നൽകി ഇവരെ ദുരുപയോഗം ചെയ്യുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ, ഇയാളുടെ പക്കൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും, കുട്ടികളുമായുള്ള അശ്ലീല സംഭാഷണങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിൽ ഇയാൾ തടങ്കലിൽ വച്ച പെൺകുട്ടികളുടെ ഇടപെടലാണ് കുറ്റവാളിയുടെ അറസ്റ്റ് സാധ്യമാക്കിയതെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ഇയാൻ പാർട്ടിങ്ടൺ വ്യക്തമാക്കി. മദ്യം കൊടുത്താണ് ഇയാൾ കുട്ടികളെ ദുരുപയോഗം ചെയ്തത് . ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുംകുട്ടികൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതരാക്കുന്നതിനുമുള്ള പോലീസ് അധികൃതരുടെ പ്രതിബദ്ധതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുവാൻ സ്മിത്തിന്റെ പ്രോസിക്യൂഷനും ജയിൽവാസവും സഹായിക്കുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഈ സംഭവം പോലീസിൽ അറിയിച്ചതിനും കൊടുംകുറ്റവാളിയായ പ്രതിയ്ക്ക് ശിക്ഷ വാങ്ങി നല്കുന്നതിലും ധൈര്യം കാണിച്ച കുട്ടികളെയും പോലീസ് അധികൃതർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അനുഭവിക്കുന്നവരും അതിനു ദൃക്സാക്ഷികൾ ആകുന്നവരും തികച്ചും ധൈര്യപൂർവ്വം മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെങ്ങും ലോകകപ്പിന്റെ ലഹരിയിലാണ് ഫുട്ബോൾ ആരാധകർ. വേൾഡ് കപ്പ് ആഘോഷിക്കാൻ വ്യത്യസ്തമായ ഒരു ഓഫർ നൽകി ശ്രദ്ധ നേടുകയാണ് വെയ്ക്ക്ഫീൽഡ് ഷോപ്പ് . ചില സാധനങ്ങൾക്ക് വെയ്ക്ക് ഫീൽഡ് ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ 1966 -ലെ വില നൽകിയാൽ മതി . ഇന്ന് 17-ാം തീയതി വരെ സാധനങ്ങൾ മേടിക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്നാപ്പി ഷോപ്പറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 5 സാധനങ്ങൾക്കാണ് ഈ ഓഫർ നൽകുന്നത് .

ഓഫർ ഇല്ലാത്ത വില ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു.

ഡോറിറ്റോസ് 180g ഷെയർ ബാഗ്: 7p ( £2.19)

പെപ്സി മാക്സ് / കോക്ക് സീറോ 2L: 8p (£1.99)

കാഡ്ബറി ഷെയർ ബാർ: 6p (£1.25)

മെയ്നാർഡ്സ് സ്പോർട്സ് മിക്സ്: 5p (£1)

ക്ലബ് ബിസ്‌ക്കറ്റ് 6 പായ്ക്കറ്റ് : 6p (£1.25)

ഹോം ഡെലിവറി ആപ്പു വഴി ഈ ഓഫർ നവംബർ 17 വ്യാഴാഴ്ച വരെ വെയ്ക്ക്ഫീൽഡിലെ ബാൽനെ ലെയ്നിലെ പ്രീമിയർ സ്റ്റോറിൽ നിന്ന് ലഭ്യമാകും.

ജീവിത ചിലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കളുടെ സന്തോഷമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്നാപ്പി ഷോപ്പർ ഓപ്പറേഷൻസ് കൺട്രോളർ ഡേവിഡ് സ്റ്റുവർട്ട് പറഞ്ഞു. പ്രാദേശിക ഷോപ്പുകളുമായി സഹകരിച്ചാണ് സ്നാപ്പി ഷോപ്പർ ഈ ഓഫർ നൽകുന്നത് .

1966 ലെ എട്ടാമത് ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് ഇംഗ്ലണ്ടിൽ വച്ചായിരുന്നു നടന്നത് . അതു മാത്രമല്ല 1966 – ലെ ലോകകപ്പിന്റെ ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം നേടുകയും ചെയ്തിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് 1966 ലേതാണ്. ഇംഗ്ലണ്ടിൽ ഉടനീളം 8 സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഫൈനൽ അരങ്ങേറിയത് വെംബ്ലി സ്റ്റേഡിയത്തിലാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായ സാബു തോമസ് (58) നിര്യാതനായി. ഒരു വർഷമായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കുടുംബ സമേതം വര്‍സോപ്പിൽ ആണ് ഏറെക്കാലമായി സാബു താമസിച്ചിരുന്നത്.

ഗ്രീന്‍ കോര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്‌ത് വരുകയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ഏതാനും നാളുകളായി ഗുരുതരമായിരുന്നു. അതിരമ്പുഴ സ്വദേശിയായ ജേസിയാണ് ഭാര്യ. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌ത്‌ വരികയാണ് ഇവർ. മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സാഗറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് വിദ്യാര്‍ത്ഥിയായ സച്ചുവുമാണ് മക്കള്‍. കോട്ടയം തെള്ളകം ചെറുപറമ്പില്‍ കുടുംബാംഗമാണ് സാബു തോമസ്. തെള്ളകം പുഷ്പഗിരി പള്ളി ഇടവക അംഗമാണ് ഇദ്ദേഹത്തിന്റെ കുടുംബം. യുകെയിലെ മറ്റു മലയാളികളുമായി നല്ല ആത്മബന്ധം പുലർത്തിയിരുന്ന സാബുവിൻെറ വിയോഗത്തിൻെറ ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മൃത സംസ്‌കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്താനാണ് തീരുമാനം.

സാബു തോമസിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെയുമായി എൻഎച്ച്എസ് യൂണിയനുകൾ നടത്തിയ ചർച്ച പരാജയമായി. വൻ സമരങ്ങൾ ഭയന്ന് ആരോഗ്യ സെക്രട്ടറി ഇന്നലെ ആറ് എൻഎച്ച്എസ് യൂണിയനുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വേണ്ടവിധത്തിലുള്ള പ്രതികരണം ഉണ്ടായില്ലെന്ന് യൂണിയനുകൾ ആരോപിച്ചു. ജൂനിയർ ഡോക്ടർമാരുൾപ്പെടെ പത്തുലക്ഷം എൻഎച്ച്എസ് ജീവനക്കാർ ഈ ശൈത്യകാലത്ത് പണിമുടക്കിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ആരോഗ്യ സെക്രട്ടറിയുമായുള്ള ചർച്ചയെ ‘സമയം പാഴാക്കുന്ന ചർച്ച’ എന്നാണ് ഒരു യൂണിയൻ വിശേഷിപ്പിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, യൂണിസൺ, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സ്, ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി, ജിഎംബി, യൂണിറ്റ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോയാൽ വർഷാവസാനത്തോടെ ക്രിസ്മസിനു മുമ്പായി രാജ്യത്തെ പകുതിയിലേറെ ആശുപത്രികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നേഴ്സുമാരുടെ സമരം നടക്കും. എമർജൻസി കെയറിനെ സമരം ബാധിക്കില്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ സമരങ്ങൾ രാജ്യത്തിന്റെ ആരോഗ്യമേഖലയെ തകർക്കുമെന്ന് ഉറപ്പാണ്.

അതേസമയം, യൂണിയനുകൾ ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വർദ്ധനവ് താങ്ങാനാവുന്നതല്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ പൂർണ്ണമായും അംഗീകരിച്ച് പത്തുലക്ഷത്തിലധികം എൻ എച്ച് എസ് തൊഴിലാളികൾക്ക് ഈ വർഷം കുറഞ്ഞത് £1,400 ശമ്പള വർദ്ധനവ് നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവിന്റെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടെലിവിഷൻ റിയാലിറ്റി ഷോ താരം ജോഡ് ഗുഡിയുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു രോഗികൾ രംഗത്ത്. അനുചിതമായി നടത്തിയ പരിശോധനകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാർത്തകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. താരവുമായി ബന്ധമുണ്ടായിരുന്നതിനാലാണ് പരിശോധനകൾ നടത്തിയതെന്നാണ് സംഭവത്തിൽ കുറ്റാരോപിതനായ ജിപി നൽകുന്ന വിശദീകരണം.

2009 ഒക്‌ടോബറിനും 2013 ജൂലൈയ്‌ക്കും ഇടയിൽ എസെക്‌സിലെ റോംഫോർഡിലെ ഒരു മെഡിക്കൽ സെന്ററിൽ വച്ച് 53 കാരനായ മനീഷ് ഷാ എട്ട് സ്ത്രീകളെയും, അവരിൽ ചില കൗമാരക്കാരായ കുട്ടികളെയും ദുരുപയോഗം ചെയ്‌തു. സംഭവത്തിൽ അമേരിക്കയിൽ സ്വീകരിച്ച നിലപാടിനെക്കാൾ പ്രശംസനീയമായ സമീപനമാണ് തന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ‘ആവശ്യമുള്ളപ്പോൾ മാത്രമേ ഞാൻ ഇന്ററ്റിമേറ്റ് പരിശോധനകൾ നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്ക് സമഗ്രവും രീതിപരവുമായ സമീപനമുണ്ട്, ഇതിനർത്ഥം ഞാൻ എന്റെ സമപ്രായക്കാരെക്കാൾ സമഗ്രനാണെന്നാണ്.

ഈ ആരോപണങ്ങളിൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഈ രോഗികളിൽ ഞാൻ നടത്തിയ എല്ലാ പരിശോധനകളും ക്ലിനിക്കലി ശരിയായിട്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് . സ്‌ക്രീൻ ചെയ്യപ്പെടുന്ന രോഗികൾക്ക് അവരുടെ വസ്ത്രങ്ങൾ അഴിക്കുന്നത് സാധാരണ രീതിയാണെന്നും പരിശോധനയ്ക്ക് മുമ്പ് താൻ എല്ലായ്പ്പോഴും കയ്യുറകൾ ധരിക്കുമെന്നും ഷാ വിശദീകരിച്ചു.

RECENT POSTS
Copyright © . All rights reserved