ന്യൂസ് ഡെസ്ക് മലയാളം യുകെ
കാണികൾക്ക് കണ്ണിനും കാതിനും കുളിരേകിയ മലയാളം യുകെ അവാർഡ് നൈറ്റിന് തിരശ്ശീല വീണു. സമാനതകളില്ലാത്ത ദൃശ്യാനുഭവമാണ് അവാർഡ് നൈറ്റിൽ ഉടനീളം പ്രേക്ഷകർക്ക് അനുഭവവേദ്യമായത്.
കേരളത്തിന്റെയും മലയാളത്തിന്റെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമയെ കുറിച്ച് തൻറെ പ്രസംഗത്തിൽ മുഖ്യാതിഥിയായ ബിജയ് സെൽവരാജ് എടുത്തു പറഞ്ഞു. എല്ലാ സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന കേരളത്തിൻറെ വിശാലമനസ്കതയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഏറ്റവും പുരാതനമായ കേരളത്തിലെ ജൂതസമൂഹത്തെ ചൂണ്ടിക്കാണിച്ചാണ് . കേരളത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന അദ്ദേഹം കേരളത്തെ തന്റെ രണ്ടാം ഭവനം എന്നാണ് വിശേഷിപ്പിച്ചത്.
ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരെയാണ് മലയാളം യുകെയുടെയും യുസ്മയുടെയും പ്രതിനിധികൾ പൊന്നാടയും മൊമെന്റോയും നൽകി സ്വീകരിച്ചത് .
ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ , മലയാളം യുകെ ഡയറക്ടറും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യു, ഡയറക്ടർ ബോർഡ് മെമ്പേഴ്‌സും അസോസിയേറ്റ് എഡിറ്റർമാരുമായ ജോജി തോമസ്, റോയി ഫ്രാൻസിസ് , ഡയറക്ടർമാരായ ജിമ്മി മൂലംകുന്നം, ബിജു മൂന്നാനപ്പള്ളിൽ, ബിനു മാത്യു, തോമസ് ചാക്കോ എന്നിവരും യുസ്മ പ്രസിഡൻറ് ഡോ സൂസൻ റോമൽ , യുസ്മ വൈസ് പ്രസിഡന്റും നാഷണൽ കലാമേളയുടെ കോർഡിനേറ്ററുമായ ഷിബു സേവ്യർ , സെക്രട്ടറി അനിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസഫ് ട്രഷറർ ജെയിംസ് മാത്യു, എക്സിക്യൂട്ടീവ് അഡ്വൈസർ ഡോ രാജ്മോഹൻ പദ്മനാഭൻ, കോ-ഓർഡിനേറ്റർ അബിസൺ ജോസ്, യുസ്മ നാഷണൽ കലാമേള കോ-ഓർഡിനേറ്റർ റീന വർഗീസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മലയാളം യുകെ ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ അവാർഡ് നൈറ്റിന് തിരിതെളിച്ചപ്പോൾ ഒപ്പം വിശിഷ്ടാതിഥികളും പങ്കുചേർന്നു.
മലയാളം യു കെ ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ റോയ് ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് നന്ദി പറയുകയും ചെയ്തു .ഉദ്ഘാടനത്തെ തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിച്ചു. ഒപ്പം യുകെ മലയാളികൾക്ക് അഭിമാനമായ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണശബളമായ കലാസന്ധ്യയാണ് അവാർഡ് നൈറ്റിൽ അരങ്ങേറിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉടനീളം 275 ലധികം കെയർ ഹോമുകൾ നടത്തുന്ന എച്ച്സി -1 പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുറഞ്ഞ ശമ്പളം മൂലം 40 ശതമാനം ജീവനക്കാരും ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂണിയൻ മേധാവികൾ പറഞ്ഞു. പലരും മണിക്കൂറിന് ഏറ്റവും കുറഞ്ഞ വേതനമായ 10.47 പൗണ്ടിനാണ് ജോലി ചെയ്യുന്നത്.
എച്ച് സി- വൺ രാജ്യത്തെ ഏറ്റവും വലിയ കെയർ പ്രൊവൈഡേഴ്സ് ആണ് . 10 തൊഴിലാളികളിൽ 4 പേരും മോശം ശമ്പളം കാരണമാണ് ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നത്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ എച്ച് സി- വണ്ണിലെ ജീവനക്കാരുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയാണ് തൊഴിലാളികളുടെ അതൃപ്തി പുറത്തുകൊണ്ടുവന്നത്. പല ജീവനക്കാരും തങ്ങളുടെ കഥന കഥ യൂണിയനുമായി പങ്കുവച്ചത് അവർ പുറത്തുവിട്ടു.. ഇതനുസരിച്ച് തൊഴിലാളികളിൽ പലരും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ജീവിക്കുന്നത്.
എച്ച് സി വണ്ണിലെ ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത് എന്ന വാർത്ത ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ടോറി എംപി ടോം തുഗെൻദാന്റെ സഹോദരൻ ജെയിംസ് തുഗെൻദാറ്റ് ആണ് എച്ച് സി -വണിന്റെ സി ഇ ഒ .എച്ച് സി- വണ്ണിന്റെ നേതൃത്വത്തിലുള്ളവർ വൻ ശമ്പളം പറ്റുമ്പോഴാണ് തൊഴിലാളികൾ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുന്നത് എന്ന വിമർശനം പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞവർഷം കമ്പനിയുടെ വിറ്റുവരവ് 382.4 മില്യൺ പൗണ്ട് ആണ് . മണിക്കൂറിൽ കുറഞ്ഞത് 12 പൗണ്ട് എങ്കിലും ജീവനക്കാർക്ക് വേതനം നൽകണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിൽ ജിഹാദിന് ആഹ്വാനം ചെയ്ത തീവ്ര ഇസ്ലാമിക് ഗ്രൂപ്പിൽ നേതാവ് എൻഎച്ച്എസിൽ ഡോക്ടർ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. യുകെയിലെ ഹിസ്ബുത്തഹ്‌രീർ എന്ന തീവ്രവാദ സംഘടനയുടെ നേതാവ് ആയി പ്രവർത്തിക്കുന്ന അബ്ദുൾ വാഹിദ് ഈ മാസം ആദ്യം ഇസ്രയേലിൽ 1400 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന ആളാണ്. 20 വർഷത്തിലേറെയായി ഇയാൾ തൻറെ യഥാർത്ഥ പേരായ ഡോ വാഹിദ് ആസിഫ് ഷൈദയിൽ എന്നപേരിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്ന് മെയിൽ ഓൺ സൺഡേ പത്രത്തിൻ്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾ തുടക്കമിട്ടത്.
എന്നാൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തിൽനിന്ന് ചികിത്സ സ്വീകരിച്ച രോഗികൾ കടുത്ത ഞെട്ടലിലാണ്. നന്നായി സംസാരിക്കുന്ന ചികിത്സ വൈദഗ്ദ്യമുള്ള ജി.പിയുടെ ഇരട്ട മുഖത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് രോഗികൾ പലരും പ്രതികരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ ലണ്ടനിലെ ഈജിപ്ത്, തുർക്കി എംബസികൾക്ക് പുറത്ത് നടന്ന റാലിയിലാണ് വിവാദമായ ജിഹാദ് ആഹ്വാനം നടന്നത് .റാലിയിൽ പങ്കെടുത്തവർ വിളിച്ച പ്രകോപനപരമായ മുദ്രാവാക്യങ്ങളെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കാതിരുന്നത് കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് മേധാവികളോട് ആഭ്യന്തര സെക്രട്ടറി സുല്ലാ ബ്രാവർമാൻ വിശദീകരണം ആരാഞ്ഞിരുന്നു.
സംഭവത്തിനു ശേഷവും വിവാദ ഡോക്ടർ ജോലിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡോക്ടറുടെ ഇരട്ട മുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ യുകെയിലെ ആരോഗ്യമേഖലയിൽ കടുത്ത ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രമാത്രം തീവ്ര നിലപാടുകൾ ഉള്ള ഒരു ഡോക്ടർ എങ്ങനെ ജൂത വംശജനായ ഒരാൾക്ക് ശരിയായി ചികിത്സ നൽകും എന്ന കാര്യത്തിൽ പ്രതികരിച്ച പലരും സംശയം പ്രകടിപ്പിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെത്തി മാസങ്ങൾക്കുള്ളിൽ അസൈലങ്ങൾ അവകാശപ്പെടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് ഓഫീസ് മേധാവികൾ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ്. 2021 ഒക്ടോബർ 1 നും 2022 സെപ്റ്റംബർ 30 നും ഇടയിൽ, രാജ്യത്ത് താമസിക്കുന്ന ആദ്യ വർഷത്തിനുള്ളിൽ 3,000 വിദ്യാർത്ഥികളാണ് അസൈലങ്ങൾക്കായുള്ള ക്ലെയിമുകൾ നടത്തിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ, ബംഗ്ലാദേശിൽ നിന്നാണ് ഏകദേശം 1,600 ഓളം പേർ ഉൾപ്പെടുന്നത്. ഈ കണക്കുകൾ ഇമിഗ്രേഷൻ മേധാവികളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൃത്യമായ പശ്ചാത്തല പരിശോധന ഇല്ലാതെ, കോഴ്സുകൾ ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് കോഴ്സ് ഓഫറുകൾ നൽകരുതെന്ന് കർശന നിർദേശം എമിഗ്രേഷൻ മേധാവികൾ യൂണിവേഴ്സിറ്റികൾക്ക് നൽകിയിട്ടുണ്ട്. പലരും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഘാനയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി അപേക്ഷകളിൽ 100 ശതമാനം കുതിപ്പ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിൽ, നാലിലൊന്ന് പേരും വ്യാജ രേഖകൾ ഹാജരാക്കിയാണ് അഡ്മിഷനായി അപേക്ഷിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ അഭയാർത്ഥികൾ വരുന്നതുപോലെയാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്.
യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനുള്ള ഒരു മാർഗമായി പലപ്പോഴും വിദേശികൾ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതായി ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ, തൊഴിൽ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ അലൻ സ്മിതേഴ്‌സ് പറഞ്ഞു. സംഭവത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിന് മുന്നോടിയായി യുസ്മ നാഷണൽ കലാമേളയ്ക്ക് തുടക്കമായി. കലാമേളയ്ക്ക് ശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .
മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.
മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിന് തിരി തെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് 12 pm ( IST 4. 30 pm) ആണ് യുസ്മ നാഷണൽ കലാമേള ആരംഭിക്കുന്നത്. അതിനുശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പൂർത്തിയായി കഴിഞ്ഞു . കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .
മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.
മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 2018 ദിവസങ്ങളോളം ഗുഹയിൽ കുടുങ്ങിയ തായ്‌ലൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡുവാങ്‌ഫെറ്റ് ഫ്രോംതെപിന്റെ ബ്രിട്ടനിലെ സ്കൂളിൽ വച്ചുള്ള മരണം ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വർഷമാദ്യം ഫെബ്രുവരി 12 ന് ലെയ്സെസ്റ്റർഷെയറിലെ മാർക്കറ്റ് ഹാർബറോയിലുള്ള ബ്രൂക്ക് ഹൗസ് കോളേജിലാണ് ഡുവാങ്‌ഫെറ്റ് ഫ്രോംതെപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രണ്ട് ദിവസത്തിന് ശേഷം കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പതിനേഴുകാരനായ ഡുവാങ്‌ഫെറ്റിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അത് ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് യുവാവ് എത്തിച്ചേർന്നെന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ലെങ്കിലും, മറ്റൊരാളുടെ പങ്കാളിത്തത്തിന്റെയോ സംശയാസ്പദമായ സാഹചര്യങ്ങളുടെയോ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോം എന്നറിയപ്പെടുന്ന ഡുവാങ്‌ഫെറ്റ് കഴിഞ്ഞ വർഷം അവസാനമാണ് ബ്രൂക്ക് ഹൗസ് കോളേജിലെ ഫുട്‌ബോൾ അക്കാദമിയിൽ വിദ്യാർത്ഥിയായി ചേർന്നത്.
2018-ൽ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ വൈൽഡ് ബോയേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഡോം ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ഡോമും സഹതാരങ്ങളും ഗുഹകളിൽ കുടുങ്ങുകയായിരുന്നു. 11നും 16 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും ഒമ്പത് ദിവസം ഭക്ഷണമില്ലാതെ ഇരുട്ടിൽ ചെലവഴിച്ച വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. തുടർന്ന് 10,000 ത്തോളം ആളുകൾ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലൂടെയുമാണ് അവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഡോമിന് ലഭിച്ച സ്കോളർഷിപ്പിലൂടെയാണ് ബ്രിട്ടനിലെ കോളേജിൽ അഡ്മിഷൻ ലഭിച്ചത്. ഫെബ്രുവരി 22-ന് ആരംഭിച്ച ഇൻക്വസ്റ്റ് ഒക്ടോബർ 4-ന് ലെസ്റ്റർ കോറോണേഴ്‌സ് കോടതിയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിച്ചതോടെ , ആത്മഹത്യ എന്ന നിഗമനത്തിൽ എത്തി അവസാനിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ -ഗാസ സംഘർഷത്തിലെ തൻറെ നിലപാടുകളെ ചൊല്ലി ലേബർ പാർട്ടിയിൽ കെയർ സ്റ്റാർമർ കൂടുതൽ ഒറ്റപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലേബർ പാർട്ടിയിൽ നിന്നുള്ള മേയർമാരായ സാദിഖ് ഖാൻ, ആൻഡി ബേൺഹാം, സ്കോട്ടിഷ് ലേബർ നേതാവ് അനസ് സർവാർ എന്നിവരുടെ ഭിന്നാഭിപ്രായമാണ് പാർട്ടിയിലെ പൊട്ടിത്തെറി വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.
ഇസ്രയേൽ – ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർ കെയർ സ്റ്റാർമർ ഇതുവരെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് ഗാസയിൽ ഉപരോധത്തിൽപ്പെട്ട് ഒറ്റപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കുമെന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പാർട്ടിയിൽ അമർഷം ഉരുണ്ടു കൂടിയിരിക്കുന്നത്.
യുകെയും യുഎസും ഇതുവരെ സംഘർഷ മേഖലയിൽ സമ്പൂർണ്ണ വെടി നിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായ സ്റ്റീവ് റീസ് കെയറിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരുന്ന കെയർ സ്റ്റാർമറിന് ഇസ്രയേൽ – ഗാസ സംഘർഷത്തിലെ നിലപാട് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവേ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ മോഡലിംഗ് വർക്കുകൾ പ്രകാരം, ഡോക്ടർമാരുടെ സമരം അവസാനിച്ചാലും വരാൻ പോകുന്ന വേനൽക്കാലത്തോടെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകളിലെ രോഗികളുടെ എണ്ണം എട്ട് ദശലക്ഷത്തിന് മുകളിൽ എത്തും. എൻഎച്ച്എസിലുള്ള ജീവനക്കാരുടെ അഭാവവും ഫണ്ടിംഗ് കുറവുമാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഎച്ച്എസ് ജീവനക്കാരുടെ സമരങ്ങൾ മൂലം ഒരു ദശലക്ഷത്തിലധികം നിയമനങ്ങളും നടപടിക്രമങ്ങളും പുനഃക്രമീകരിക്കേണ്ടി വന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.
മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സുമാരും ഡോക്ടർമാരും നടത്തിയ വോക്ക് ഔട്ടും ഇതിൽ പങ്കു വഹിക്കുന്നുണ്ട്. രോഗികൾക്കും ക്ലെയിമുകൾക്കും ഉള്ള വെയ്റ്റിംഗ് ലിസ്റ്റിന് എന്താണ് നടക്കുന്നത് എന്ന് മനസിലാക്കുന്നതിൻെറ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജീവനക്കാരുടെ പണിമുടക്കും മറ്റും തുടർന്നാൽ ആശുപത്രി പ്രവർത്തനത്തിലെ വളർച്ച നിലവിലുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞാൽ 2024 അവസാനത്തോടെ വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം 8.4 ദശലക്ഷത്തിലെത്തുമെന്നാണ് നിഗമനം.
ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ റിപ്പോർട്ടിൽ ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറയ്ക്കുന്നതിൻെറ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നടപടികൾ സ്വീകരിച്ചതായി പറയുന്നു. ചികിത്സയ്ക്കുള്ള പ്രതിമാസ റഫറലുകൾ പകർച്ചവ്യാധിയുടെ മുൻപുള്ള സ്ഥിതിയിലേക്ക് എത്താൻ തുടങ്ങിയിരിക്കുകയാണ്. ഇത് ഒരു ശുഭ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോഴും ഉയർന്ന് തന്നെയാണിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ ക്യാൻസർ രോഗ ബാധിതരും അത്യാവശ്യ ശസ്ത്രക്രിയ ആവശ്യമായവരും ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ എത്തിച്ചിരിക്കുകയാണ് കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും മലയാളിയുമായ ബൈജു വർക്കി തിട്ടാല.
നേഴ്സിങ് തട്ടിപ്പിനോട് അനുബന്ധിച്ച് ക്രിമിനൽ അഭിഭാഷകൻ കൂടിയായ ബൈജു വർക്കി തിട്ടാല ഒട്ടേറെ കേസുകൾ കേരളത്തിലും ഫയൽ ചെയ്തിരുന്നു. കൊച്ചിയിലെ റിക്രൂട്ട്മെൻറ് ഏജൻസി ആയ അഫിനിക്സ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട് നാനൂറിലധികം നേഴ്സുമാരാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കേസുകളിലൊക്കെ സാമ്പത്തിക ഇടപാടുകൾ കേരളത്തിൽ വച്ച് നടക്കുന്നതുകൊണ്ട് യുകെ ഗവൺമെന്റിന് ഈ കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന് പരിമിതി ഉണ്ടെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നിയമപരമായ നടപടി എടുക്കാവുന്ന തട്ടിപ്പ് കേസുകൾ കേന്ദ്ര, കേരള സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിൽ നേഴ്സുമാരുടെ പ്രശ്നങ്ങളും ഏജൻസികളുടെ തട്ടിപ്പിന്റെ കൊടുംക്രൂരതയും എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കേംബ്രിഡ്ജിലെ എംപിയും ഷാഡോ മിനിസ്റ്ററും സുഹൃത്തുമായ ഡാനിയൽ സെയ്ച്നറിനെ കൊണ്ട് പ്രസ്തുത വിഷയം പാർലമെന്റിൽ ചോദ്യരൂപേണ ഉന്നയിക്കുന്നതിന് പുറകിൽ പ്രവർത്തിച്ചത്ബൈജു വർക്കി തിട്ടാലയാണ്. ഒപ്പം ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പടപൊരുതുന്ന യുകെ മലയാളിയായ അനീഷ് എബ്രഹാമിനെ പോലുള്ളവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ പ്രസ്തുത വിഷയത്തെ വളരെ ഗൗരവമായി കാണുന്നു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പല ഏജൻസികളെയും സസ്പെൻഡ് ചെയ്തതായും ആണ് പാർലമെന്റിൽ മറുപടി ലഭിച്ചത്. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ഇനി വീടും കൂടും വിറ്റ് തട്ടിപ്പുകാർക്ക് 20 ലക്ഷം വരെ കൊടുക്കാൻ തയ്യാറായി നിൽക്കുന്നവർ ഈ വാർത്തയെ ഗൗരവകരമായി കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതോടൊപ്പം ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ബൈജുവിനൊപ്പം അഡ്വ. ജിയോ സെബാസ്റ്റ്യൻ, അഡ്വ. ഷിന്റോ പൗലോസ്, ബിജു ആന്റണി എന്നീ യുകെ മലയാളികളാണ് ഇതിൻറെ മുൻനിരയിലുള്ളത്. നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു