Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡിന് റ്റിൻസി ജോസ് അർഹയായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ റ്റിൻസി ജോസിന് പുരസ്‌കാരം സമ്മാനിക്കും.

അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് . തൻറെ നേഴ്സിംഗ് ജീവിതത്തിന്റെ തുടക്കം മുതൽ അശരണർക്കുള്ള സന്നദ്ധ സേവനം റ്റിൻസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യമായി ജോലി ലഭിച്ച അട്ടപ്പാടി ബഥനി മെഡിക്കൽ സെൻറർ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഹോസ്പിറ്റൽ ആയിരുന്നു. 2008 മാർച്ചിൽ യുകെയിലെത്തിയ റ്റിൻസി എൻ എച്ച്എസിൽ ജോലി ആരംഭിച്ചത് 2014 -ലാണ്.

പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായിരുന്നു . സ്വയം ഒരു പാർക്കിൻസൺ രോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ഭർത്താവിൻെറ സഹോദരനായ ബിജുവും കുടുംബവും ലെസ്റ്ററിൽ ഉണ്ട് . സഹോദരിയായ ജിഷ നെൽസണും കുടുംബവും ലണ്ടനിൽ ആണുള്ളത് . തൻറെ ഭർത്താവിനും മക്കൾക്കുമൊപ്പം അവരുടെ പിന്തുണയും തനിക്ക് വേണ്ടുവോളമുണ്ടെന്ന് റ്റിൻസി പറഞ്ഞു. റ്റിൻസിയുടെ പ്രവർത്തനങ്ങളെ നേരിട്ടറിയുന്ന ഭർത്താവിൻറെ സഹോദരനായ ബിജു ചാണ്ടിയാണ് അവാർഡിനു വേണ്ടി നോമിനേഷൻ അയക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം ചേച്ചിയും നേഴ്‌സുമായ റീനി സജിയാണ് റ്റിൻസിയുടെ എക്കാലത്തെയും റോൾ മോഡൽ. ചേച്ചി ഇപ്പോൾ എ പി വർക്കി മെമ്മോറിയൽ ഹോസ്പിറ്റൽ ആരക്കുന്നത്താണ് ജോലി ചെയ്യുന്നത്.

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിൽ സേവനം അനുഷ്ഠിക്കുന്ന ബിജി ജോസ് , എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ജോലി ചെയ്യുന്ന ബിന്ദു എബ്രഹാം എന്നിവരാണ് റ്റിൻസി ജോസിന് ഒപ്പം അവസാന റൗണ്ടിലെത്തിയത്.

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെ തിഞ്ഞെടുത്തത് . മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും റീസൈക്കിൾ ചെയ്യുന്നതിനും ഭക്ഷണ മാലിന്യ ശേഖരണത്തിനും 2026 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. റീസൈക്ലിങ് മാനദണ്ഡമാക്കുന്ന പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. എല്ലാ വീടുകളും സ്കൂളുകളും ഒരേ മെറ്റീരിയലുകൾ പുനരുപയോഗം ചെയ്യും. മാലിന്യനിക്ഷേപം കുറയ്ക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഭക്ഷ്യാവശിഷ്ടങ്ങൾ ശേഖരിക്കണമെന്ന നിബന്ധനയും ഉണ്ടാകും. പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിലവിലെ സംവിധാനം മാറ്റണമെന്ന് അഭിപ്രായപ്പെട്ടു.

ഈ മാറ്റങ്ങൾ കൗൺസിലുകൾക്ക് ഉയർന്ന ചിലവുകൾക്ക് കാരണമാകുമെന്ന് പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന ഡിസ്ട്രിക്റ്റ് കൗൺസിലുകളുടെ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് റീസൈക്ലിങ് ലളിതമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്കോ ട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവയ്ക്ക് അവരുടേതായ നിയമങ്ങളുണ്ട്.

പള്ളികൾ, ജയിലുകൾ, ചാരിറ്റി ഷോപ്പുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ നിയമങ്ങൾ പ്രയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. അപകടകരമല്ലാത്ത വ്യാവസായിക മാലിന്യങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ശേഖരിക്കാം. ഇംഗ്ലണ്ടിലെ നിലവിലുള്ള റീസൈക്ലിംഗ് നിരക്ക് 44% മാത്രമാണ്. ഇത് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ബിൻസ് പ്ലാൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന ഒരു പദ്ധതി യുകെയിൽ ഇന്ന് തൊട്ട് ആരംഭിക്കും തൊഴിലാളികളിൽ ഒരു വിഭാഗത്തിന് ഇന്നുമുതൽ 10% ശമ്പള വർദ്ധനവ് നടപ്പിൽ വരും. എന്നാൽ തൊഴിലുടമകൾ റിയൽ വേജ് പദ്ധതിയിൽ ചേർന്നെങ്കിൽ മാത്രമേ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിലെ ഈ വർദ്ധനവ് ഒരു ആശ്വാസം ആയിരിക്കുമെന്ന് ലീവിങ് വേജ് ഫൗണ്ടേഷൻ പറഞ്ഞു. പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തേക്കാൾ യഥാർത്ഥ ജീവിത ചിലവിനെ അടിസ്ഥാനമാക്കിയുള്ള ശമ്പളമാണ് തൊഴിലുടമകൾ നൽകേണ്ടി വരുന്നത്. ശമ്പള വർദ്ധനവിന്റെ പുതിയ ഭാരം എത്രമാത്രം സ്ഥാപനങ്ങൾക്ക് താങ്ങാൻ സാധിക്കുമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ് ആശങ്ക പ്രകടിപ്പിച്ചു .

ലീവിങ് ഫൗണ്ടേഷൻ ചാരിറ്റി ആണ് ഈ പദ്ധതിയുടെ ഉപജ്ഞാതാക്കൾ . ലിവിങ് വേജ് സ്കീമിൽ ചേരുന്ന തൊഴിലുടമകൾ ദൈനംദിന ചിലവുകൾക്ക് അനുസരിച്ചുള്ള ശമ്പളം കൊടുക്കാൻ പ്രതിജ്ഞാബദ്ധരാണ്. മണിക്കൂറിൽ 10.90 പൗണ്ട് ലഭിച്ചുകൊണ്ടിരുന്ന ഒരാൾക്ക് പുതിയ പദ്ധതി പ്രകാരം 12 പൗണ്ട് ആയി ശമ്പളം ഉയരും. നിലവിൽ 23 വയസ്സിന് മുകളിലുള്ളവർക്ക് മണിക്കൂറിന് 10.42 പൗണ്ട് ആണ് ദേശീയ മിനിമം വേതനം . ഈ പദ്ധതിയിൽ യുകെയിൽ ഉടനീളം 14000 തൊഴിലുടമകൾ പങ്കാളികളായിട്ടുണ്ട്. ഏകദേശം 460000 തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ കമ്പനിക്ക് നിലവിലെ ഗവൺമെൻറ് നൽകുന്നതിനേക്കാൾ മികച്ച പിന്തുണ നൽകുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്‌റ്റാർമർ പറഞ്ഞത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഗ്രീൻ സ്റ്റീലിലേക്ക് മാറാൻ ടാറ്റാ സ്റ്റീലിന് 500 മില്യൻ പൗണ്ട് ഋഷി സുനക് സർക്കാർ അനുവദിച്ചിരുന്നു. ഗവൺമെൻറ് സഹായത്തോടെയുള്ള ആധുനികവൽക്കരണം പകുതിയോളം ജീവനക്കാർക്ക് ആണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നത്.


പരമ്പരാഗത രീതിയിൽ നിന്ന് ആധുനികവത്കരണത്തിലേക്ക് സ്റ്റീൽ കമ്പനികൾ മാറുമ്പോൾ പകുതിയോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നത് ജീവനക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ആധുനികവത്കരണം കമ്പനികൾ നടപ്പിലാക്കുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനിക്ക് 300 മില്യൺ പൗണ്ട് വാഗ്ദാനം നൽകുമെന്ന വാർത്ത ഇന്ന് പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ഏകദേശം 2500 പേർക്കാണ് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നത് കണക്കാക്കിയിരിക്കുന്നത്.

സ്റ്റീൽ വ്യവസായ മേഖലയിൽ യുകെയിൽ തന്നെ ടാറ്റാ സ്റ്റീൽ ഏകദേശം 8000 പേർക്കാണ് ജോലി നൽകുന്നത്. പോർട്ട് ടാൽ ബോട്ടിൽ തന്നെ 4000 പേരാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ വൻ ധനസഹായം മേടിച്ചുള്ള ആധുനികവത്കരണം മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെ തുടർന്ന് യൂണിയനുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഋഷി സുനക് സർക്കാരിനെ അപേക്ഷിച്ച് സ്റ്റീൽ വ്യവസായത്തിനോട് മെച്ചപ്പെട്ട സമീപനമായിരിക്കും ലേബർ പാർട്ടി പുലർത്തുക എന്ന് പറയുമ്പോഴും തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയായിരുന്നു ചെയ്തത് . സ്റ്റീൽ വ്യവസായ രംഗത്തെ ആധുനികവൽക്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾ ആ മേഖലയിൽ കൂടുതൽ സമരങ്ങൾ തുറക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബാബറ്റ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം ഉയരുന്നു. നോട്ടിംഗ്ഹാംഷെയറിലെ 500-ഓളം വീടുകളിലെ താമസക്കാരോട് വീടൊഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഡൽ നദിയിലെ ഉയർന്ന ജലനിരപ്പ് ഉയർന്നതാണ് അപകടം. കൂടുതൽ മഴ കാരണം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ വലിയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ നദിയായ സെവേൺ നദിക്കരയിലുള്ള പ്രദേശങ്ങളും വരുംദിവസങ്ങളിൽ വെള്ളപൊക്കത്തിന് ഇരയാവാൻ സാധ്യതയുണ്ട്.

മിഡ്‌ലാൻഡ്‌സിന്റെ ചില ഭാഗങ്ങളിലും ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. വീടൊഴിഞ്ഞവരെ സഹായിക്കാൻ റെറ്റ്‌ഫോർഡ് ലെഷർ സെന്ററിൽ ഒരു താൽക്കാലിക ഷെൽട്ടർ സ്ഥാപിച്ചിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ കൗണ്ടി കൗൺസിൽ അറിയിച്ചു. അതേസമയം, വെള്ളപ്പൊക്കത്തിന് ശേഷം വൃത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ, ചെസ്റ്റർഫീൽഡിൽ വീട് മുങ്ങി എൺപതുകാരിയായ സ്ത്രീ മരിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഡെർബിഷയർ പോലീസ് അറിയിച്ചു. ഷ്രോപ്ഷയർ, ഹെയർഫോർഡ്ഷയർ, വോർസെസ്റ്റർഷയർ എന്നിവിടങ്ങളിലും വെള്ളപൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോർക്ക്ഷയർ, ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സ്കോട്ട്‌ ലൻഡ് എന്നിവിടങ്ങളിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത നഷ്ടം നേരിടുന്നതിനെ തുടർന്ന് ബ്രിട്ടീഷ് സ്റ്റീൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിമാസം 30 മില്യൺ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി നേരിടുന്നത്. നിലവിൽ 4500 തൊഴിലാളികളാണ് ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുന്നത്.

ഇരുമ്പയിര് ഉരുക്കാൻ പരമ്പരാഗത ചൂളകൾക്ക് പകരം ഇലക്ട്രിക് ഫർണറുകൾ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടിയിലാണ് കമ്പനി. പകുതിയോളം വരുന്ന തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതിന് ഒരു കാരണമായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .കമ്പനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ചൈനീസ് കമ്പനിയായ ജിൻഗ്യെ ഗ്രൂപ്പിന് യുകെ ഗവൺമെൻറ് 300 മില്യൻ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.


കമ്പനിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ധനസഹായം തൊഴിൽ അവസരങ്ങൾ സംരക്ഷിക്കാൻ കൂടിയാണ്. അതുകൊണ്ടുതന്നെ തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കമ്പനിയുടെ നടപടി സർക്കാരിൽ നിന്നും ലഭിക്കുന്നതിനുള്ള സഹായധനത്തെഎങ്ങനെ ബാധിക്കും എന്ന് വ്യക്തമല്ല . ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിന് കമ്പനി നവീകരണത്തിനായി 500 മില്യൺ പൗണ്ടിൻറെ പിന്തുണ പാക്കേജ് സർക്കാർ അടുത്തയിടെ അംഗീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ പാലസ്തീൻ പ്രശ്നത്തിൽ ലണ്ടനിലെ തെരുവീഥികളിൽ പ്രതിഷേധം കനക്കുന്നത് ഭരണകൂടത്തിന് വൻ തലവേദന ആയിരിക്കുകയാണ്. ഇതിന് പുറമെയാണ് കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രകടനങ്ങളോട് ബ്രിട്ടീഷ് പോലീസ് മൃദുസമീപനം സ്വീകരിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകൾ . ഇസ്രയേലിനെതിരെ ജിഹാദിസ് ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് എതിരെ പോലീസ് ഫലപ്രദമായി നേരിട്ടില്ലെന്നതാണ് ഭരണ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധമാണ് സംഭവങ്ങൾക്ക് ആധാരം. പ്രതിഷേധക്കാർ പാലസ്തീനെ മോചിപ്പിക്കാൻ ഇസ്രയേലിനെതിരെ ജിഹാദ് ആരംഭിക്കാൻ ആഹ്വാനം ചെയ്തത് 15 ഓളം പോലീസുകാർ നോക്കി നിന്നു . സംഭവത്തെ കുറിച്ച് പോലീസ് കമ്മീഷണർ സർ മാർക്ക് റൗലിയയോട് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശദീകരണം ചോദിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .

വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങൾ ഭീകര ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നതും അവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതുമായി ഉള്ളതും ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേരാണ് പാലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. ഹമാസ് അനുകൂല നിലപാട് എടുക്കുന്ന വിദേശികളായുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പം കൈപ്പിടിയിലൊതുങ്ങിയാൽ നികുതിയിളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ക്യാബിനറ്റ് മന്ത്രി റോബർട്ട് ജെന്റിക്ക് ആണ് നികുതിയുടെ കാര്യത്തിൽ സർക്കാരിൻറെ നയതീരുമാനം മാധ്യമങ്ങളോട് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പുകളിൽ കടുത്ത തോൽവി ഏറ്റുവാങ്ങിയ സർക്കാരിൻറെ മുഖം തിരിച്ചു പിടിക്കാനുള്ള നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.

വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയുകയാണെങ്കിലാണ് നികുതിയിളവ് പരിഗണിക്കുക എന്നാണ് സർക്കാരിൻറെ നയം . നേരത്തെ പണപെരുപ്പ് നിരക്ക് കുറയുന്നതിനുള്ള നയപരമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ടോറി എം.പിമാർക്കിടയിൽ തന്നെ കടുത്ത അമർഷം പുകയുന്നുണ്ട്. ജനപിന്തുണ വർദ്ധിക്കുന്നതിന് നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന് പല എംപിമാരും പരസ്യമായ ആവശ്യം ഉന്നയിച്ചിരുന്നു.

ലഭ്യമായ കണക്കുകൾ പ്രകാരം യുകെയിലെ നികുതി നിരക്കുകൾ ഏറ്റവും ഉയർന്ന തലത്തിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നികുതി ഉടനെയൊന്നും കുറയാൻ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധരായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ സ്റ്റഡീസ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള മൂന്നുമാസത്തെ കാലയളവിൽ പണപ്പെരുപ്പം 10.7% ആയിരുന്നു. നിലവിലെ പണപ്പെരുപ്പം 6.7 % ആണ് . ഇത് 5.3% ആയി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ കണ്ടമ്പററി ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബോബി ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിൽ ഒരു നേഴ്സും മുന്നേറാത്ത പാതകളിലൂടെ വഴിതെളിച്ചാണ് ബോബി ജോസഫ് ഈ ബഹുമതി നേടിയെടുത്തത്.

ബാംഗ്ലൂരിലെ നേഴ്സിംഗ് പഠനത്തിന് ശേഷം അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ച ബോബി 2010 -ലാണ് യുകെയിലെത്തിയത്. 2014 – ൽ വിവാഹിതനായ ബോബിയും ഭാര്യ ലിഡിയയും ആതുര സേവന രംഗത്ത് ജോലി ചെയ്തു വരികയാണ്. എന്നാൽ ഉള്ളിലെ കലയുടെ ഉൾവിളിയിൽ 2016 -ൽ ബോബി ഫൈൻ ആർട്സിൽ നാഷണൽ ക്വാളിഫിക്കേഷൻ എടുത്തു . അത് ഒരു തുടക്കം മാത്രമായിരുന്നു. 2017 – 19 കാലഘട്ടത്തിൽ ഫൈൻ ആർട്സിൽ തന്നെ ഹയർ നാഷണൽ ക്വാളിഫിക്കേഷൻ കരസ്ഥമാക്കി. ബോബിയുടെ പഠനയാത്രകൾ ഇവിടെ അവസാനിച്ചില്ല . 2019 – 23 കാലഘട്ടത്തിൽ ഫൈൻ ആർട്ട്സിൽ ബി എ എടുത്ത ബോബിയുടെ ഒട്ടേറെ സൃഷ്ടികൾ ആസ്വാദക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയവയാണ്. നിലവിൽ എം എ .ഫൈൻ ആർട്ട്സ് പഠിക്കുന്ന ബോബി ഇപ്പോൾ ആർട്ട്സ് ആൻഡ് ഫിലോസഫിയിൽ ഗ്ലാസ്‌ഗോ സർവകലാശാലയുടെ കീഴിലുള്ള ഗ്ലാസ്‌ഗോ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നതിനുള്ള ഗവേഷണത്തിന്റെ പടിവാതിലിലാണ്. പഠനകാലത്ത് ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളുമാണ് ബോബിയെ തേടിയെത്തിയത് . കലാകേരളം ഗ്ലാസ്‌കോയുടെ ബെസ്റ്റ് ലോഗോയ്ക്കുള്ള അവാർഡ് ലഭിച്ചത് ബോബി ഉൾപ്പെട്ട ടീമിനായിരുന്നു.

സമാനതകളില്ലാത്തത് എന്നാണ് മലയാളം യുകെ അവാർഡ് കമ്മിറ്റി ബോബി ജോസഫിന്റെ സൃഷ്ടികളെയും നേട്ടങ്ങളെയും വിശേഷിപ്പിച്ചത്. കട്ടപ്പനയിലെ ഇരട്ടയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാരംഭിച്ച ബോബിയുടെ യാത്ര തുടരുകയാണ്. ഒപ്പം എല്ലാത്തിനും തുണയായി ഭാര്യ ലിഡിയയും മക്കളായ പ്രൈമറി 1 പഠിക്കുന്ന എലീസയും മൂന്നു വയസ്സുകാരനായ ഈതനും ഒപ്പമുണ്ട്.

മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടൈപ്പ് 1 പ്രമേഹത്തിന് പുതിയ ചികിത്സാ രീതികൾ കണ്ടെത്തി ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മേധാവികൾ. നിലവിലുള്ള ചികിത്സാ രീതികളെ അപേക്ഷിച്ച് പുതിയ കണ്ടെത്തൽ വളരെ മുൻപന്തിയിൽ ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ, മിക്ക ടൈപ്പ് 1 പ്രമേഹ രോഗികളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇൻസുലിൻ മരുന്നുകളോ ദിവസേനയുള്ള ഒന്നിലധികം കുത്തിവയ്പ്പുകളോ വഴിയാണ്. എന്നാൽ ഹൈബ്രിഡ് ക്ലോസ്ഡ്-ലൂപ്പ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന പുതിയ ഗാഡ്‌ജെറ്റ്, സാധാരണ കുത്തിവയ്പുകളിൽ നിന്ന് രോഗികൾക്ക് മോചനം നൽകുന്നു.

പുതിയ കണ്ടെത്തൽ രക്തത്തിലെ ഇടയ്ക്കിടയ്ക്കുള്ള ഗ്ലുക്കോസിൻെറ തോത് നോക്കുന്നതിൻെറ ആവശ്യകത ഇല്ലാതാക്കുന്നു. ഉറക്ക രീതികൾ, വ്യായാമം, അസുഖം, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ച് ഇവ ഓരോ രോഗികളിലും വ്യത്യസ്‌തപ്പെടാം. പുതിയ ഗാഡ്‌ജെറ്റ് രക്തത്തിലെ പഞ്ചസാരയെ തുടർച്ചയായി നിരീക്ഷിക്കുകയും ഒരു രോഗിക്ക് എത്ര ഡോസ് ഇൻസുലിൻ ആവശ്യമാണെന്ന് പ്രവചിക്കുകയും ചെയ്യുന്നു. സിസ്റ്റം ഒരു രോഗിയുടെ ഫോണിലെ ഒരു ആപ്പിലേക്ക് ലിങ്ക് ചെയ്യുകയും ഒരു വ്യക്തിയുടെ ശരീരത്തിന് കാലക്രമേണ എന്താണ് വേണ്ടതെന്ന് മനസിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൻെറ സ്‌ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു.

ജീവനു ഭീഷണിയാകുന്ന ഹൈപ്പോഗ്ലൈസെമിക് ആക്രമണങ്ങളുടെ അപകടസാധ്യത പുതിയ കണ്ടെത്തൽ കുറയ്ക്കും. പുതിയ ഗാഡ്‌ജെറ്റ് വളരെ പെട്ടെന്ന് തന്നെ ഈ രോഗാവസ്ഥയിലുള്ള 36,000 കുട്ടികൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്നതിലൂടെ – വൃക്കരോഗം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഈ അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ജീവിതകാലം മുഴുവൻ ഒഴിവാക്കാനാകും.

RECENT POSTS
Copyright © . All rights reserved