ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ഒത്തുകൂടി ജനങ്ങൾ. പിന്തുണ അറിയിച്ച് ഒത്തുകൂടിയവരിൽ ബന്ദികളാക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മെഴുകുതിരി കത്തിച്ചും നിന്നവരും ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന മന്ത്രി ഋഷി സുനക് വടക്കൻ ലണ്ടനിലെ ഒരു സിനഗോഗിൽ പ്രാത്ഥനയിൽ പങ്കെടുത്ത് ജൂത സമൂഹത്തോടൊപ്പം സമയം ചിലവഴിച്ചിരുന്നു. രാജ്യത്തെ ജൂത വംശജർക്ക് എല്ലാ വിധ സുരക്ഷയും അദ്ദേഹം ഉറപ്പ് നൽകി.

ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ലണ്ടനിലുടനീളം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ആക്രമണത്തെ അനുകൂലിച്ച് ആഘോഷങ്ങളുമായി ജനങ്ങൾ ഇറങ്ങിയതിന് പിന്നാലെയാണ് ഇതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 900 ഓളം പേർക്ക് ജീവൻ നഷ്‌ടമായി. ഇതിന് പിന്നാലെ ഗാസയിലെ തിരിച്ചടിയിൽ 690 പേർ കൊല്ലപ്പെട്ടു.
ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്‌ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ നൽകിയ വാഗ്ദാനങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടതാണ് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും.
ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ദാരുണാന്ത്യം. ഹമാസ് തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ മരണപ്പെടുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങ്ങിനെ മാത്രമാണ് മരണപ്പെട്ടതായി സ്‌ഥിരീകരിച്ചിരിക്കുന്നത്. കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോട്ടോഗ്രാഫർ ഡാൻ ഡാർലിംഗ്ടൺ മരിച്ചതായി അദ്ദേഹത്തിൻെറ കുടുംബം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ 700-ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ജാക്ക് മാർലോയുടെ സംഗീതോത്സവത്തിൽ പങ്കെടുത്ത 260 പേരും ഉൾപ്പെടുന്നു. ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ യങ് കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.
കാണാതായ ബ്രിട്ടീഷുകാരിൽ ഒരാളായ ജെയ്ക് മാർലോ ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ജനവാസമേഖലയിൽ ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായി. ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇതോടെ ഗാസയിലെ ആശുപത്രികൾ നിറഞ്ഞു. ഇസ്രയേലിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യുഎസ് മേഖലയിലേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. കൂടാതെ യുദ്ധ സാമഗ്രികളും അയച്ചിട്ടുണ്ട്.
ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- നോർത്തേൺ അയർലൻഡിൽ നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ നാല് കുട്ടികൾക്കായി പോലീസ് അടിയന്തര തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോടും തങ്ങളുടെ ഈ ഉദ്യമത്തിൽ എല്ലാ സഹായങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാറ് വയസ്സുള്ള ലൂയിസ്, പതിനഞ്ചു വയസ്സുള്ള മേരി തെരേസ, പന്ത്രണ്ടുകാരനായ ഓവൻ, എട്ടുവയസ്സുള്ള ക്രിസ്റ്റീന എന്നീ സഹോദരങ്ങളായ കുട്ടികളെയാണ് ഒക്ടോബർ 5 മുതൽ നോർത്തേൺ അയർലണ്ടിലെ ലിസ്നെസ്കയിലെ ഫെർമനാഗ് കൗണ്ടിയിൽ നിന്നും കാണാതായത്. ഈ കുട്ടികൾ അവരുടെ മാതാപിതാക്കളായ കാത്ലീനും, മാർട്ടിൻ മോഗനുമൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിരിക്കാം എന്നാണ് പോലീസ് നിഗമനം. സംഭവത്തെ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. കുടുംബത്തിന്റെ ആറു വർഷം മുൻപുള്ള ഒരു ചിത്രം നോർത്തേൺ അയർലൻഡ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളെ സംബന്ധിച്ചും വിവരമൊന്നും ഇല്ലെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ കുട്ടികളെ കാണാനില്ലെന്ന പരാതി പോലീസിനെ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുന്നത്. കുട്ടികളുടെ മാതാപിതാക്കളോ അല്ലെങ്കിൽ അവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്ന കർശന നിർദേശവും ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേൽ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷുകാരൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങാണ് ശനിയാഴ്ച ഗാസ അതിർത്തിയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിന് പിന്നാലെ കാണാതായ ജേക്ക് മാർലോ, ഡാൻ ഡാർലിംഗ്ടൺ എന്നീ ബ്രിട്ടീഷ് പൗരന്മാരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ആക്രമണത്തിന് പിന്നാലെ ലണ്ടൻ സ്വദേശിയായ ജയ്ക്ക് മാർലോ (26)നെ കാണാതായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചിരുന്നു. ജയ്കിനെ അക്രമികൾ ബന്ധിച്ചിരിക്കുകയാണോ എന്ന സംശയവും എംബസി മുന്നോട്ട് വച്ചിട്ടുണ്ട്.
ജെയ്ക് ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.
ഷിബു മാത്യൂ.
ഒരു സ്കോട്ടീഷ് ഉത്സവത്തിന് ഗ്ലാസ്ഗോയൊരുങ്ങി… “മലയാളം യുകെ അവാർഡ് നൈറ്റ്”. ഇനി ഇരുപത് ദിവസങ്ങൾ മാത്രം… അർഹിക്കുന്നവർക്ക് മലയാളം യുകെ ന്യൂസിൻ്റെ അംഗീകാരം… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു.
ഒക്ടോബർ 28ന് സ്കോട്ടീഷ് മലയാളികളുണരുന്നത് ചിലങ്കകളുടെ മണി നാദം കേട്ടാകും…
യൂറോപ്പ് കണ്ടതിൽ വെച്ചേറ്റവും പ്രഗത്ഭരായ പത്ത് നർത്തകിമാർ ചിലങ്കയണിയും… സംഗീത മഴ പൊഴിക്കാൻ യുകെയിൽ നിന്നും പതിനഞ്ചോളം ഗായകരെത്തും… കോമൺവെൽത്ത് ഗെയിംസിൽ നൃത്തച്ചുവടുകൾ വെച്ച മലയാളികളുടെ ബോളിവുഡ് ഡാൻസ്… പ്രാദേശിക സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്നു… കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന LED സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം… ലൈവ് ടെലികാസ്റ്റിംഗ്… പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇതെല്ലാം ഒക്ടോബർ 28ന് ഗ്ലാസ്ഗോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.
സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
ഒക്ടോബർ 28 ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗ്ലാസ്ഗോക്കടുത്തുള്ള ബെൽഷിൽലെ ബെൽഷിൽ അക്കാഡമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. നാലു മണിയോടെ മത്സരങ്ങൾ അവസാനിക്കും. അഞ്ച് മണിക്ക് മലയാളം യുകെ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 9 മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും.
സ്കോട്ലാൻ്റിൽ നടക്കുന്ന കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും ഗ്ലാസ്ഗോയിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് ചുവടെ ചേർക്കുന്നു.
Bellshill Academy
321 Main Street
Bellshill – Glasgow
Scotland.
Contact details
Jimmy Joseph – 07400661166
Shibu Mathew – 07411443880
Email – [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
പാലസ്തീൻ തീവ്രവാദികളുടെ ശനിയാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ബ്രിട്ടീഷ് പൗരനെ ഇസ്രായേലിൽ കാണാതായി. ആക്രമണത്തിന് പിന്നാലെ ജെയ്ക് മാർലോയെ കാണാതായതായി യുകെയിലെ ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. കാണാതായ ലണ്ടൻ സ്വദേശിയായ ജെയ്ക് മാർലോ ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. 26കാരനായ ജയ്കിനെ അക്രമികൾ ബന്ധിച്ചിരിക്കുകയാണോ എന്ന സംശയവും എംബസി മുന്നോട്ട് വച്ചിട്ടുണ്ട്.
ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് മുന്നിൽകണ്ടുള്ള പ്രചാരണത്തിന് ലേബർ പാർട്ടി തുടക്കമിട്ടു. അധികാരത്തിൽ വരുകയാണെങ്കിൽ എൻഎച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റ് വെട്ടി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. ഇതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിന്മെന്റുകൾക്ക് ധനസഹായം നൽകാനും ലേബർ പാർട്ടി പദ്ധതി തയ്യാറാക്കുന്നുണ്ട്.

ലിവർപൂളിൽ നടക്കുന്ന പാർട്ടി കോൺഫറൻസിന്റെ തലേന്ന് മാധ്യമപ്രവർത്തകരെ അഭാമുഖീകരിക്കുമ്പോഴാണ് പ്രതിപക്ഷ പാർട്ടി നേതാവായ അദ്ദേഹം തന്റെ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്ന പ്രധാന നയങ്ങളെ കുറിച്ച് പറഞ്ഞത് . ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുന്നതും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്നണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. എൻഎച്ച്എസിലേയ്ക്ക് കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും പാർട്ടി മുഖ്യ പരിഗണനയായി കണക്കാക്കുന്നുണ്ട്.

നൈപുണ്യ പരിശീലനം കൂടുതൽ ത്വരിതഗതിയിലാക്കാനുള്ള നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ആവശ്യത്തിന് പരിശീലനം ലഭിച്ച തൊഴിലാളികളെ കണ്ടെത്താൻ പറ്റുന്നില്ലെന്ന കമ്പനികളുടെ ദീർഘകാല ആവശ്യത്തിന് ഇതിലൂടെ പരിഹാരം കണ്ടെത്താനാവുമെന്നാണ് പാർട്ടി കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി സ്കിൽസ് ഇംഗ്ലണ്ട് എന്ന വിദഗ്ധസമിതി രൂപീകരിക്കും . ട്രേഡ് യൂണിയനുകൾ , കമ്പനികൾ, ട്രേഡ് അസോസിയേഷനുകൾ , കൗൺസിലുകൾ , വിദ്യാഭ്യാസ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി ആയിരിക്കും സ്കിൽസ് ഇംഗ്ലണ്ടിൽ ഉണ്ടായിരിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
21 കാരനായ ലെവി ലോറൻസിന് സ്വാൻസീ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി കോഴ്‌സിന്റെ രണ്ടാം വർഷം ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചത്തേയ്ക്ക് ശരീരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളിൽ സാധാരണയായി കാണുന്ന ഫ്രഷേഴ്‌സ് ഫ്ലൂ ആയിരിക്കും എന്ന് കരുതി ഇതിനെ തള്ളിക്കളയുകയാണ് ചെയ്‌തത്. ദിവസങ്ങൾ കഴിയുന്തോറും സ്ഥിതി വഷളാകുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ സുഹൃത്തുക്കൾ ലെവിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ലെവിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ചികിത്സയ്ക്കായി പത്ത് ദിവസത്തോളം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ് പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ ഈ ഇരുപത്തി ഒന്നുകാരന് സാധിച്ചത്. കുട്ടിക്കാലത്ത് റുട്ടീൻ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പേരുത്തണമെന്ന് ലെവി ലോറൻസ് പറയുന്നു.
കുറച്ച് ദിവസങ്ങളായി പനി ഉണ്ടായിരുന്നെങ്കിലും താൻ അതിനെ വലിയ ഗൗരവത്തോടെ കണ്ടില്ല. എന്നാൽ ഒരുദിവസം തൻെറ സ്ഥിതി തീരെ മോശമായി. സംസാരിക്കാനോ ചുറ്റുമുള്ള കാര്യങ്ങൾ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥയിലാണ് തൻെറ സഹപാഠി ലെവിയെ ആശുപത്രിയിൽ കൊണ്ടുവന്നത് . റുട്ടീൻ വാക്‌സിനേഷനുകൾ സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യം വിളിച്ചോതുന്നതാണ് ലെവിയുടെ അനുഭവം എന്ന് പബ്ലിക് ഹെൽത്ത് വെയിൽസ് (PHW) പറഞ്ഞു.