Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അകാലത്തിൽ വിട പറഞ്ഞ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 8-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും. മാർച്ച് 8-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടക്കും.

മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതിയാണ് പനിബാധിച്ച് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ ജോജിമരണത്തിന് കീഴടങ്ങിയത്.

മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്. ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St George Indian Orthodox Church, Belgrave St S, Bolton BL1 3RF

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Overdale Crematorium (Heaton Cemetery), Gilnow Rd, Heaton, Bolton BL1 4LH

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ ഗതാഗതരംഗത്ത് സുപ്രധാന മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. അംഗീകാരം ലഭിച്ചാൽ യുകെയിലെ എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിനു മുൻപ്, ഏകദേശം 20 വർഷം മുൻപാണ് ഗതാഗത രംഗത്ത് പരിഷ്കരണം നടത്തിയത്. വേരിയബിൾ അല്ലെങ്കിൽ ഡിസ്റ്റന്റ് അധിഷ്‌ഠിത സ്മാർട്ടർ റോഡ് യൂസർ ചാർജിംഗിന്റെ സാധ്യതകളാണ് ഗവണ്മെന്റ് നിലവിൽ ചർച്ചചെയ്യുന്നത്. ഓയ്‌സ്റ്ററും കൺജഷൻ ചാർജ് സംവിധാനത്തിന് ശേഷവുമുള്ള നിർണായക പ്രഖ്യാപനമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. കൺജഷൻ ചാർജ്, ലോ എമിഷൻ സോൺ, അൾട്രാ ലോ എമിഷൻ സോൺ എന്നിവ ഉൾപ്പെടെ നിരവധി റോഡ് യൂസർ ചാർജിംഗ് സ്കീമുകൾ ലണ്ടനിൽ ഇതിനകം തന്നെ നിലവിലുണ്ട്. ഗതാഗത രംഗത്ത് ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ശക്തിയായി ലണ്ടൻ മാറണമെന്ന മേയറുടെ താല്പര്യത്തെ തുടർന്നാണ് നീക്കം.

നിലവിൽ ലണ്ടൻ അസംബ്ലി ട്രാൻസ്‌പോർട്ട് കമ്മിറ്റി ലണ്ടനിലെ സ്മാർട്ട് റോഡ് ചാർജിംഗിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തി വരികയാണ്. ലണ്ടനിൽ സ്മാർട്ടർ റോഡ് യൂസർ ചാർജിംഗ് നടപ്പിലാക്കുന്നതിലൂടെ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പഠനം മുൻ‌തൂക്കം നൽകുന്ന പ്രധാന പ്രശ്നങ്ങൾ;

* ലണ്ടനിൽ നിലവിലെ ടോൾ നിരക്കുകൾ പരിഷ്കരിക്കേണ്ടതുണ്ടോ?

* ലണ്ടനിൽ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് എന്ത്‌ മാറ്റമാണ് പൊതുജനം ആഗ്രഹിക്കുന്നത്?

* വ്യത്യസ്ത തരത്തിലുള്ള യാത്രകൾക്ക് എങ്ങനത്തെ മാറ്റമാണ് പ്രയോജനപ്പെടുക?

എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്ന പ്രശ്നങ്ങൾ. ജനങ്ങൾക്ക് മികച്ച ഗതാഗത സംവിധാനം നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. ആയതിനാൽ ഈ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന മറുപടികൾ 2023 മാർച്ച്‌ 10 നു മുൻപായി അറിയിക്കണം. ദൈന്യന്തിന ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നവരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. അതിനാൽ അവരുടെ ഭാഗം കൂടി കേൾക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തുന്നത്.

വിശദ വിവരങ്ങൾക്ക്;
https://www.london.gov.uk/sites/default/files/2023-02/Road%20User%20Charging%20-%20Call%20for%20Evidence%20_0.pdf?__cf_chl_tk=L2GV9FTgnSeI9KYZfKn2twhX5DpzxVXYamVwU4U057s-1677763144-0-gaNycGzNDiU

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

12 വയസ്സായ തങ്ങളുടെ കുട്ടികളെ പ്രൈമറി സ്കൂളിന് ശേഷം സെക്കൻഡറി സ്കൂൾ തലത്തിലേയ്ക്ക് ചേർക്കുന്നതിന്റെ തിരക്കിലാണ് യുകെ മലയാളികൾ . കേരളത്തിൽനിന്ന് വ്യത്യസ്തമായി ഇൻറർനാഷണൽ എഡ്യൂക്കേഷൻ സിസ്റ്റം ആണ് യുകെയിലുള്ളത്. 12 മുതൽ 16 വയസ്സു വരെയുള്ള കുട്ടികളാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. തങ്ങളുടെ പ്രൈമറി സ്കൂൾ പഠനത്തിനുശേഷം സെക്കൻഡറി സ്കൂളിലേയ്ക്ക് യോഗ്യരായ വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

2023 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആരംഭിക്കുന്ന സെക്കൻഡറിതല സ്കൂളുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നലെ മാർച്ച് ഒന്നിന് പ്രവേശനം ലഭിച്ച സ്കൂളിൻറെ വിവരങ്ങൾ ഈമെയിൽ വഴി അറിയിപ്പ് നൽകി കഴിഞ്ഞു. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഇമെയിൽ സന്ദേശവും അല്ലാത്തവർക്ക് പോസ്റ്റൽ സർവീസിങ്ങിലൂടെയും ആയിരിക്കും വിവരങ്ങൾ അറിയിക്കുക. പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ പ്രവേശനം റദ്ദാക്കപ്പെടുകയും അവസരം മറ്റൊരാൾക്ക് നൽകുകയും ചെയ്യും.

തങ്ങളുടെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തത് പല യു കെ മലയാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഭാര്യയും ഭർത്താവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുമ്പോൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു വിളിച്ചു കൊണ്ടു പോകുന്നതിനും മറ്റും പലപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്. തങ്ങളുടെ കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്ന സ്കൂൾ ദൂരസ്ഥലങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യു കെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സെക്കൻഡറി തലത്തിലേയ്ക്ക് ഇഷ്ടപ്പെട്ട സ്കൂളുകൾ ലഭിക്കില്ലെന്നാണ് സൂചനകൾ .

കുട്ടികളുടെ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ആദ്യ സ്ഥാനങ്ങളിൽപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് സ്കൂളുകൾ അഡ്മിഷനായി പരിഗണിക്കപ്പെടും. എന്നാൽ വിദ്യാർത്ഥികൾ അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഒരു സ്കൂളുകളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ അഡ്മിഷൻ ലഭിക്കുക മറ്റെവിടെയെങ്കിലും ആയിരിക്കും. ഇത് പലരെയും സംബന്ധിച്ച് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് സാധ്യത. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും അപ്പീൽ ഫയൽ ചെയ്യാൻ സാധിക്കും. 20 പ്രവർത്തി ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തിരിക്കണം. അങ്ങനെ അപ്പീൽ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ 40 ദിവസത്തിനകം പരാതി പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട് . ഇതിൻറെ ഭാഗമായി നടക്കുന്ന ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചതിന്റെ കാരണം കൗൺസിലോ സ്കൂളോ വിശദീകരിക്കുകയും അതിനോടൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗം കേൾക്കുകയും ചെയ്യും.

ഇഷ്ടപ്പെട്ട സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ ആഗ്രഹിച്ച സ്കൂളുകളുടെ വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസരവും ഉണ്ട് . കുട്ടികൾ മറ്റ് സ്കൂളുകളിൽ ചേർന്ന് പഠനം ആരംഭിച്ചെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർത്ത സ്കൂളുകളിൽ ഒഴിവ് വരുന്നതനുസരിച്ച് അഡ്മിഷൻ ലഭിക്കാനുള്ള സാധ്യതയും ഇതുവഴി തുറന്നു കിട്ടും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുരുഷ ഗർഭനിരോധന ഗുളികയെ പറ്റിയുള്ള ചർച്ചകൾ സജീവമാകുകയാണ്. പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികയുടേത്. 1950 കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വികസിപ്പിച്ചെടുത്ത ഗുളിക പിന്നീട് ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറി. തുടർന്ന് നടന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും അഭിവാജ്യ ഘടകമായി ഇത് മാറി. യുകെയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം ആളുകളും ഈ ഗുളികയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ കണ്ടുപിടിത്തം എൻ എച്ച് എസിൽ നടന്നിട്ട് അറുപതു വർഷങ്ങൾ പിന്നിടുകയാണ്. ലോകമെമ്പാടും 150 ദശലക്ഷത്തിലധികം സ്ത്രീകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ പിന്നീട് കണ്ടുപിടിച്ചെങ്കിലും, പൊതുവിൽ ആളുകൾ സ്വീകരിക്കുന്നത് ഈ ഗുളികയെ തന്നെയാണ്.

പ്രധാനമായും ഗർഭനിരോധന ഗുളിക ലൈംഗിക സ്വാതന്ത്ര്യമാണ് നൽകിയത്. കാരണം പരസ്പരം ഇഴചേരുമ്പോൾ ലൈംഗികത ഗർഭധാരണം എന്നതിന് അപ്പുറമായി ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതാണ് പ്രധാനം. ഇത്തരത്തിൽ പുരുഷന്മാർക്കും ഗുളിക എന്നുള്ളത് നാളുകളായുള്ള ചർച്ചയാണ്. പ്രധാനമായും ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾ പലവിധമായ പ്രയാസങ്ങൾ നേരിടുന്നുണ്ട്. രക്തം കട്ടപിടിക്കുക, വിഷാദം എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഗർഭധാരണം തടയുന്നതിന് ഗർഭനിരോധന ഗുളിക ഫലപ്രദമാണെന്ന് ഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും പലവിധ പാർശ്വഫലങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

രണ്ടാഴ്ച മുൻപ് ഇതിനെ കുറിച്ചുള്ള പഠനത്തിൽ അഭൂതമായ മുന്നേറ്റം നടത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ, എലികളിൽ മാത്രമേ പരിശോധനകൾ നടത്തിയിട്ടുള്ളൂ. വരും വർഷങ്ങളിൽ ആദ്യഘട്ടം എന്ന നിലയിൽ മനുഷ്യരിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വരും കാലങ്ങളിൽ റിവേഴ്‌സിബിൾ ഓറൽ ഗർഭനിരോധന മാർഗ്ഗം വിപണിയിലുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ‘സ്ത്രീ ഗർഭനിരോധന ഗുളികയിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ മരുന്നിൽ ഹോർമോണുകൾ ഉൾപ്പെടുന്നില്ല, അതായത് ഇത് ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കില്ല അല്ലെങ്കിൽ ഹോർമോൺ സംബന്ധമായ പാർശ്വഫലങ്ങൾ ഉണ്ടാകില്ല’- ഫെബ്രുവരി 14 ന് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മരുന്ന് കഴിച്ച് ഒരു മണിക്കൂർ വരെ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറിന് ശേഷം ഗുളികയുടെ ഫലപ്രാപ്തി 91 ശതമാനമായി കുറയുകയും 24 മണിക്കൂറിനുള്ളിൽ അതിന്റെ അംശം പൂർണ്ണമായി ശരീരത്തിൽ നിന്ന് മാറുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തടവുകാരനുമായി വഴി വിട്ട ബന്ധത്തെ തുടർന്ന് വനിതാ ജയിൽ ജീവനക്കാരിക്ക് 16 മാസം തടവ്. വിൽറ്റ്ഷയറിലെ സാലിസ്ബറിയിൽ നിന്നുള്ള റേച്ചൽ മാർട്ടിൻ(25) എതിരെയാണ് നടപടി സ്വീകരിച്ചത്. ജയിലിൽ കഴിയുന്ന തടവുകാരൻ റെയ്മണ്ട് എബ്രഹാമുമായി ഇവർക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ആളുകൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഫോൺ കൈമാറിയ സംഭവത്തിലും റേച്ചൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ റെയ്മണ്ട് എബ്രഹാമുമായി നൂറിലധികം പ്രാവശ്യം ഫോണിൽ സംസാരിക്കുകയും വീഡിയോകൾ കൈമാറുകയും, വീഡിയോ കോൾ ചെയ്തുവെന്നും ഇവർ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും, ചെരുപ്പും, മറ്റ് വസ്ത്രങ്ങളുമാണ് അവർ കൈമാറിയത്.

ഓൺലൈൻ വസ്ത്ര വെബ്‌സൈറ്റുകൾക്കായി ആയിരക്കണക്കിന് പൗണ്ടുകൾ പ്രതി ചിലവാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വഴിവിട്ട ബന്ധത്തെ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിന് ഞങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു റേച്ചലിന്റെ മറുപടി. ‘ഞാൻ ആഗ്രഹിക്കുന്നതെന്തും അവൻ സാധിച്ചു തരുന്നുണ്ട്, അത് സാധനങ്ങൾ ആയാലും, മറ്റു തരത്തിൽ ആയാലും’ -റേച്ചൽ കൂട്ടിചേർത്തു. സംഭവം പിടിക്കപ്പെടും എന്നായതോടെ മൊബൈൽ ഫോൺ ഒളിപ്പിക്കാൻ ഇവർ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിൽ ഒളിപ്പിച്ച ഫോൺ ഫ്ലെഷ് ചെയ്ത് കളയാനാണ് ശ്രമം നടത്തിയത്.

നൂറുകണക്കിന് കോളുകൾക്കൊപ്പം വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലൈംഗികമായി ഇരുവരും ബന്ധപ്പെട്ടിരുന്നതായും, ഡിസംബർ മാസം ഇരുവരെയും പല സാഹചര്യങ്ങളിൽ വെച്ച് കണ്ടിട്ടുണ്ടെന്നും കോടതിയിൽ പ്രോസിക്യുഷൻ വ്യക്തമാക്കി. കേസിലെ പ്രതിക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, നിരവധി കേസുകളിൽ പ്രതിയായ ക്വട്ടെഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പറയുന്നു. പരസ്പരം സ്നേഹത്തിലായ ഇരുവരും ലൈംഗികപരമായ കാര്യങ്ങളിൽ താല്പര്യം പല സന്ദർഭത്തിൽ വെച്ചും കാണിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്നത്. ഇരുവരുടെയും പെരുമാറ്റത്തിൽ പോലും മാറ്റം പ്രകടമായിരുന്നെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒട്ടേറെ മലയാളികളാണ് യുകെയിൽ ദിനംപ്രതി എത്തിച്ചേരുന്നത്. ഒട്ടുമിക്ക മലയാളികളും തുടക്കത്തിൽ വാടകവീടുകളെ ആണ് ആശ്രയിക്കുന്നത് . വീട് വിപണിയിലെ വൻ മുതൽമുടക്കാണ് പലരേയും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നത്തിൽ നിന്ന് മാറ്റിനിർത്തുന്നത്. എന്നാൽ യുകെയിൽ വീടില്ലാത്തവർക്ക് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇപ്പോൾ അനുയോജ്യമായ സമയമാണ്. ഉയർന്ന മോർട്ട്‌ഗേജ് നിരക്കും ജീവിതച്ചെലവും മൂലം വീടുകളുടെ വില 1.1 ശതമാനം കുറഞ്ഞു. പാൻഡെമിക്കിന്റെ തുടക്കത്തിലെ ഒരു ചെറിയ ഇടിവ് മാറ്റിനിർത്തിയാൽ, 2012 നവംബറിന് ശേഷം ആദ്യമായാണ് വീടിൻെറ മൂല്യത്തിൽ ഇത്രയും ഇടിവ് നേരിടുന്നത്.

ഓരോ മാസവും വില ഇടിയുന്നതായിട്ടാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജനുവരിയിൽ വില 0.5% കുറഞ്ഞിരുന്നു. ഉടനെ ഈ മേഖലയിലെ വില സാധാരണ നിലയിലേയ്ക്ക് വരുക സാധ്യമല്ലെന്ന് ബിൽഡിംഗ് സൊസൈറ്റിയിലെ വിദഗ്ദ്ധർ ചൂണ്ടി കാട്ടി. സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ തൊഴിൽ വിപണി ദുർബലമാകുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്‌നർ പറഞ്ഞു. എന്നാൽ മോർട്ട്ഗേജ് നിരക്കുകൾ 2021- ലേതിനേക്കാൾ വളരെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഒരു വസ്തുവിന്റെ വില ഇപ്പോൾ £257,406 ആണെങ്കിൽ ജനുവരിയിൽ £258,297 ആയിരുന്നു. നിലവിലെ വില 2022 ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 3.7% കുറവാണ്. വായ്പയെടുക്കാനുള്ള ഉയർന്ന ചെലവ് ജനങ്ങളെ വീട് വാങ്ങിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും വില കുറയാനുള്ള കാരണങ്ങളിൽ ഒന്നാണ്. തുടർച്ചയായി ആറ് മാസമായി വീടിന്റെ വിലകൾ പ്രതിമാസ അടിസ്ഥാനത്തിൽ കുറയുകയായിരുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഏർപ്പെടുത്തിയതിനാൽ മോർട്ട്ഗേജ് നിരക്കുകൾ കഴിഞ്ഞ വർഷം ഉയർന്നിരുന്നു. എന്നാൽ സെപ്റ്റംബറിലെ ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങി. എന്നാലും നിലവിലെ വില 2021 അവസാനത്തിലെ നിരക്കിനേക്കാൾ മുകളിലാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ വീണ്ടും മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്സും ലേബർ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമിൽ താമസിക്കുന്ന ആളുകൾക്ക് നോട്ടീസ് നൽകിയാണ് അധികൃതർ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതർക്ക് മുൻപിൽ പരിശോധനയ്ക്ക് വീട്ടുകാർ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സർക്കാർ ഏജൻസിയായ ഗ്യാങ്മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി നോട്ടിസിൽ പറയുന്നുണ്ട്.

എൻഫോഴ്‌സ്‌മെന്റ് സംഘം സമാനമായ രീതിയിൽ ലിവർപൂളിലെ ഒരു വീട്ടിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നതിന് യുകെയിലെ ബന്ധപ്പെട്ട കോടതിയിൽ നിന്ന് മുൻകൂർ സമ്മതം ലഭിച്ചതായയും നോട്ടീസ് വ്യക്തമാക്കുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് പുറത്ത് വരുന്ന വിവരം. അനധികൃതമായി താമസിക്കുന്നവരെയും അവർക്ക് ഇടം നൽകുന്ന ആളുകൾക്കെതിരെയും നടപടിയെടുക്കാനാണ് നീക്കം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളാൻ അധികൃതർ ഒരുങ്ങുന്നത്.

കൃത്യമായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകൾ യുകെയിലുണ്ട്. ഇവരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അന്യായമായി ആളുകൾക്ക് താമസിക്കാൻ സൗകര്യം നൽകുന്ന വീട്ടുടമകൾക്ക് സിവിൽ പെനാൽറ്റി/ വർക്ക് ക്ലോഷർ നോട്ടീസ് എന്നീ നടപടികൾ സ്വീകരിക്കുന്നതിനു കാരണമാകും. പലവിധ കാരണങ്ങളാണ് റെയ്ഡിന് പിന്നില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഒന്നെങ്കിൽ വിദ്യാർത്ഥികളുടെ വിസയുടെ പ്രശ്നങ്ങളും, അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്പോൺസറിങ് കാരണവും റെയ്ഡ് ഉണ്ടാകാമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്ളോസ്റ്ററിൽ അന്തരിച്ച യു കെ മലയാളി നേഴ്സ് ബിന്ദു ലിജോയ്ക്ക് മാർച്ച് 6-ാം തീയതി തിങ്കളാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യ യാത്രാമൊഴിയേകും. അന്ത്യകർമ്മങ്ങൾ നടക്കുന്നത് ഗ്ളോസ്‌റ്ററിലെ മാറ്റ്സണിൽ ഉള്ള സെൻറ് അഗസ്റ്റിൻ പള്ളിയിൽ വച്ചാണ് . അന്നേദിവസം രാവിലെ 9. 30 നാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. അതിനുശേഷം 11 മണിക്ക് കുർബാന ഉണ്ടായിരിക്കും . തുടർന്ന് 1.30 -ന് ഗ്ളോസ്റ്ററിലെ കോണി ഹിൽ സെമിത്തേരിയിലാണ് ബിന്ദു ലിജോയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

ആറ് മാസം മുമ്പ് ക്യാൻസർ രോഗം സ്ഥിരീകരിച്ച ബിന്ദു ലിജോ (46) തിങ്കളാഴ് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത് . ബിന്ദുവിന്റെ ഭർത്താവ് ലിജോ അങ്കമാലി സെന്റ് ജോർജ് ഇടവകാംഗവും പള്ളിപ്പാട് കുടുംബാംഗവുമാണ്. മക്കൾ: സാൻസിയ, അലീസിയ, അനീന, റിയോൺ.

കടുത്തുരുത്തി വല്ലയിൽ വി.ജെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളായ ബിന്ദുവിന്റെ അവസാന നാളുകളിൽ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ഗ്ലോസ്‌റ്റർഷെയറിൽ താമസിക്കുന്ന ബിജോയ് ജോൺ സഹോദരനാണ്. ഇളയ സഹോദരനായ ബിബിൻ കെ ജോൺ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്നു. മലയാളി അസോസിയേഷനിലും ഇടവകയുടെ കൂട്ടായ്മകളിലും വളരെ സജീവമായ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അന്തരിച്ച ബിന്ദു ലിജോ . ബിന്ദുവിന്റെ അകാല നിര്യാണത്തിൽ വേദനയോടെ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാളി സമൂഹവും സഹപ്രവർത്തകരും ഒപ്പമുണ്ട്.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Augustines Church, Matson Lane, Gloucester GL4 6DT.

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Coney Hill Cemetery, Field Cottage, Coney Hill Rd, Gloucester GL4 4PA.

ബിന്ദു ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രിസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും ഏക മകൻ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 6 തിങ്കളാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലാണ് അന്ത്യ കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു വയസ്സ് മാത്രം പ്രായമുള്ള ജോനാഥൻ ജോജി പനി ബാധിച്ചാണ് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരുന്നു .

മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്.  ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒരേ ദിവസം തന്നെ രണ്ടു മരണവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ വേദനയിലാണ് ഞങ്ങൾ . പ്രിസ്റ്റണിൽ രണ്ടു വയസ്സു മാത്രം പ്രായമുള്ള കുട്ടി പനി പിടിച്ചു മരിച്ചതിന് പുറകെ ആറ് മാസം മുമ്പ് ക്യാൻസർ രോഗം സ്ഥിരീകരിച്ച ഗ്ലോസ്‌റ്റർഷെയറിൽ നിന്നുള്ള ബിന്ദു ലിജോ (46) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ബിന്ദുവിന്റെ ഭർത്താവ് ലിജോ അങ്കമാലി സെന്റ് ജോർജ് ഇടവകാംഗവും പള്ളിപ്പാട് കുടുംബാംഗവുമാണ്. ലിജോ ബിന്ദു ദമ്പതികൾക്ക് നാല് മക്കളാണുള്ളത്.

കടുത്തുരുത്തി വല്ലയിൽ വി.ജെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളായ ബിന്ദുവിന്റെ അവസാന നാളുകളിൽ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ഗ്ലോസ്‌റ്റർഷെയറിൽ താമസിക്കുന്ന ബിജോയ് ജോൺ സഹോദരനാണ്. ഇളയ സഹോദരനായ ബിബിൻ കെ ജോൺ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്നു. മലയാളി അസോസിയേഷനിലും ഇടവകയുടെ കൂട്ടായ്മകളിലും വളരെ സജീവമായ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അന്തരിച്ച ബിന്ദു ലിജോ . ബിന്ദുവിന്റെ അകാല നിര്യാണത്തിൽ വേദനയോടെ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ വികാരി ഫാ. ജിബിൻ വാഗമറ്റത്തിന്റെ നേതൃത്വത്തിൽ മലയാളി സമൂഹവും സഹപ്രവർത്തകരും ഒപ്പമുണ്ട്. ബിന്ദുവിന്റെ മൃതസംസ്കാര ചടങ്ങുകൾ യുകെയിൽ വച്ച് തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ബിന്ദു ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved