Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ന്യൂ മിൽട്ടനിൽ മരണമടഞ്ഞ നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാനെ അവസാനമായി ഒരു നോക്ക് കാണാൻ യുകെ മലയാളികൾ ഒഴുകിയെത്തി. മലയാളികളുടെ മരണ വാർത്ത തുടർച്ചയായി പുറത്തു വരുന്നതിന് പിന്നാലെയാണ് യുകെ മലയാളികൾക്ക് പ്രിയപ്പെട്ട മാഞ്ഞൂരാൻ യാത്രയായത്. ഈ മാസം മൂന്നിനായിരുന്നു അന്ത്യം. കവിതയും പാട്ടുമായി സമൂഹമാധ്യമങ്ങളിലും സൗഹൃദ സദസ്സുകളിലും നിറഞ്ഞുനിന്നിരുന്ന മാഞ്ഞൂരാൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.അനിൽ പനച്ചൂരാന്റെ കവിതയായ വയലിൽ വീണ കിളികളാണ് പോളി മഞ്ഞൂരാന് ഏറ്റവും ഇഷ്ടമുള്ള കവിത. അന്തിമ യാത്രയിൽ പ്രിയപ്പെട്ടവർ ഈ കവിത ആലപിച്ചാണ് യാത്രയാക്കിയത്.

രോഗബാധയെ തുടർന്ന് ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു . മൃതദേഹത്തിനരികിൽ കരഞ്ഞു തളർന്നു നില്ക്കുന്ന ഭാര്യയെയും മക്കളെയും നിറക്കണ്ണുകളോടെയാണ് ആളുകൾ ആശ്വസിപ്പിച്ചത് .

ക്രൈസ്റ്റ് ദി കിങ് പള്ളിയിൽ 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. 12.30 -ന് മിൽഫോഡ് റോഡ് സെമിത്തെരിയിൽ മൃതദേഹം സംസ്‌ക്കരിച്ചു. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലി രേഖപ്പെടുത്തി. ഫാ. ടോമി ചിറക്കൽ, ഫാ. സ്കറിയ, ഫാ. ചാക്കോ പണിക്കത്തറ എന്നിവരാണ് ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകിയത്.


ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് ഫെബ്രുവരി 17 -ാം തീയതി വെള്ളിയാഴ്ച രാജ്യത്ത് ഒട്ടേറെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് യുകെയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ബോർഡർ ഫോഴ്സിന്റെ സമരം മൂലം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇന്ന് ആംബുലൻസ് ജീവനക്കാരുടെ സമരം അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി സർവീസിനെ വിളിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം . വെസ്റ്റ് മിഡ്ലാൻഡിലും നോർത്തേൺ അയർലണ്ടിലുമാണ് ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്.

ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്ന അത്യാവശ്യ ഘട്ടങ്ങളിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് . അടിയന്തര ഘട്ടങ്ങളിൽ അതായത് മാരകമായി മുറിവേൽക്കുകയോ, കടുത്ത രോഗാവസ്ഥയിലോ ഉള്ളവർ 999 എന്ന നമ്പറിലേയ്ക്ക് വിളിക്കണമെന്നാണ് എൻഎച്ച് എസ് നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ 111 എന്ന് ഹെല്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച് ജിപിയേയോ ഫാർമസിയേയോ ബന്ധപ്പെടണം. സമരം മൂലം ആരുടെയെങ്കിലും അപ്പോയിൻമെന്റുകൾ റീഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് .

ഇംഗ്ലണ്ടിലുടനീളം എൻഎച്ച്എസ് ഫിസിയോതെറാപ്പി ജീവനക്കാരും പണിമുടക്കിലാണ്. 4200 ജീവനക്കാർ ഇന്നത്തെ പണിമുടക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് അവരുടെ യൂണിയൻ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് ഇംഗ്ലണ്ടിലുടനീളമുള്ള 150 സർവകലാശാലകളിലെ ജീവനക്കാരുടെ പണിമുടക്ക്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിമാനത്തിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഏറെയും. ഏറ്റവും സുഖകരവും ആയാസരഹിതവുമായ യാത്രയാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ വിമാന ടോയ്‌ലറ്റുകളുടെ കാര്യം വരുമ്പോൾ യാത്രക്കാർ എല്ലാം പിൻവാങ്ങും. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഒരു പ്രമുഖ എയർലൈനിൽ വർഷങ്ങളോളം ജോലി ചെയ്ത മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാങ്ച്വറി ബാത്ത്റൂംസ് ബാത്ത്റൂം സ്പെഷ്യലിസ്റ്റുകളോട് സംസാരിക്കുമ്പോഴാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

വിമാനത്തിലെ ഏറ്റവും മോശം സ്ഥലമായി യാത്രക്കാർ കണക്കാക്കുന്നത് ബാത്റൂമിനെ ആണെന്നുള്ളത് ഒരു യഥാർഥ്യമാണ്. പലപ്പോഴും ആളുകൾക്ക് ഉള്ളതായ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഇതിനെ കുറിച്ച് അവർ നൽകുന്ന നിർദേശങ്ങൾ ഇതൊക്കെയാണ്..

1. ലൂയിൽ നിർബന്ധമായും മാസ്ക് ധരിക്കുക. കാരണം ഇടുങ്ങിയ സ്ഥലവും, വിൻഡോകൾ ഇല്ലാത്തതും സാഹചര്യത്തെ കൂടുതൽ മോശമാക്കുന്നു.

2. ഒരു കാരണവശാലും പല്ലുകൾ വൃത്തിയാക്കരുത്. കാരണം വിമാനത്തിലേക്ക് എത്തുന്ന വെള്ളം എല്ലാം ഒരു ഉറവിടത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

3. ലൂ സീറ്റ്‌ ഉൾപ്പെടെ പ്രതലങ്ങളിൽ ഒന്നും തന്നെ സ്പർശിക്കരുത്. ഗ്ലൗസ് മുതലായ കാര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

4. യാത്ര കഴിഞ്ഞെത്തിയാൽ ഉടൻ തന്നെ കുളിക്കുക. പല രാജ്യത്തുള്ള ആളുകളുമായും ഇടപഴകേണ്ടി വരുന്നതായതിനാൽ നിർബന്ധമായും കുളിക്കണം.

5. ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക.

6. കാലിൽ നിന്ന് ഷൂസ് ഊരി മാറ്റാൻ ശ്രമിക്കരുത്.

7. ഫ്ലൈറ്റിന്റെ തുടക്കത്തിലോ അവസാനത്തിലോ ലൂസ് ഉപയോഗിക്കരുത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കഴിഞ്ഞ 30 വർഷങ്ങളിലായി പുരുഷൻമാരുടെ ലൈംഗിക അവയവത്തിന്റെ വലിപ്പം വർധിച്ചിട്ടുണ്ടെന്ന് പഠനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ മെറ്റാ അനാലിസിസിലാണ് ഫലം പുറത്ത് വന്നത്. 1992 മുതൽ 2021 വരെ ശരാശരി ലിംഗത്തിന്റെ നീളത്തിൽ നിന്ന് 25 ശതമാനം വർദ്ധനവാണ് കണ്ടെത്തിയിരിക്കുന്നത്. 4.8 മുതൽ 6 ഇഞ്ച് വരെ വർദ്ധനവ് രേഖപ്പെടുത്തുന്നു. രാസവസ്തുക്കളുമായുള്ള സമ്പർക്കം, ജീവിതശൈലി, ജങ്ക് ഫുഡ് എന്നിവയാണ് ഇതിന് കാരണമായ ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. പാരിസ്ഥിതികമായ പല ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ട്.

ഇത് പോസിറ്റീവ് ആണെന്ന് തോന്നുമെങ്കിലും, ഇത് വളരുന്ന വന്ധ്യതാ നിരക്കുമായി ചേർത്ത് പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ദി വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ വാലന്റൈൻസ് ദിനത്തിലാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. 1942 നും 2021 നും ഇടയിൽ നടത്തിയ 75 പഠനങ്ങളിൽ നിന്ന് അവർ ഡേറ്റ ശേഖരിച്ചു. ഇതിനായി മൊത്തത്തിൽ 55,761 പുരുഷന്മാരുടെ ലിംഗങ്ങളുടെ അളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പഠനങ്ങളും വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ ലിംഗത്തിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

‘നിലവിലെ മാറ്റം ആശങ്കാജനകമാണ്. കാരണം നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥ മനുഷ്യ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്. ഇത്രയധികം വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തിയെങ്കിൽ അത് മുന്നോട്ടുള്ള ജീവിതത്തെ പലതരത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലി ഉൾപ്പെടെ പല കാരണങ്ങളാണ് ഈ ഫലത്തിലേക്ക് നയിച്ചത്’- സ്റ്റാൻഫോർഡ് മെഡിസിനിലെ യൂറോളജി പ്രൊഫസറായ ഡോ. മൈക്കൽ ഐസൻബെർഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌കിൽഡ് വർക്കർ വിസ സ്‌കീമിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകൾക്കും ഇനി ഹെൽത്ത് കെയർ വർക്കർ വിസയ്‌ക്കും അപേക്ഷിക്കാനാകും. 2022 ഫെബ്രുവരി 15 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള താൽക്കാലിക പരിഹാരമായാണ് ഈ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മാത്രമല്ല, കൂടുതൽ ആനുകൂല്യങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

2023 ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ എത്തിച്ചേരാൻ പോകുന്ന ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിഎച്ച്എസ്‌സി ഒരു ലീഡ് ലോക്കൽ അതോറിറ്റി മുഖേന ഗ്രാന്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശികമായ വിവിധ സംഘടനകളും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. കൗൺസിലുകളും പ്രൊവൈഡർമാരും റിസോഴ്‌സ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായ പങ്കാളിത്തം രൂപീകരിക്കേണ്ടതുണ്ടെന്നും ഫണ്ടിംഗ് സ്വീകരിക്കുന്നതിനായി ഒരു ലോക്കൽ അതോറിറ്റിയെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും യുകെയിലെ ഹെൽത്ത് കെയർ വർക്കർ വിസ റിക്രൂട്ട്‌മെന്റ് തുടരാൻ തീരുമാനവുമായി അധികൃതർ. പുതിയതായി എത്തുന്ന ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നത് നിരവധി ആനുകൂല്യങ്ങളും

ഡിഎച്ച്എസ്‌സി ഒമ്പത് ഇംഗ്ലീഷ് പ്രദേശങ്ങളിൽ ഓരോന്നിനും പരമാവധി ഫണ്ടിംഗ് അലവൻസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 2023 ഫെബ്രുവരി 24-നകം അവർക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്നും വ്യക്തമാക്കുന്ന അപേക്ഷകൾ സമർപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ആവശ്യപ്പെടുന്നു. വരും കാലങ്ങളിൽ പദ്ധതി കൂടുതലായി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാരക രോഗം മൂലം പ്രയാസപ്പെടുകയാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. ഒരു വർഷം മുൻപാണ് ടെഡിക്കും നല ഷായ്ക്കും അപൂർവവും മാരകവുമായ ജനിതക വൈകല്യം കണ്ടെത്തിയത്. ഇത് ക്രമേണ അവരുടെ ചലനത്തെയും സംസാരത്തെയും ബാധിച്ചു. സാധാരണയായി എട്ട് വയസ്സിന് മുൻപാണ് ഈ രോഗവസ്ഥ കുട്ടികളിൽ പിടിപ്പെടുന്നത്. മാരക രോഗമായ മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്‌ട്രോഫി (എംഎൽഡി) എന്ന രോഗത്തിന് രണ്ട് പെൺകുട്ടികളും കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് ഇരുവരുടെയും മാതാപിതാക്കൾ. എന്നാൽ വിദഗ്ധരുടെ സേവനത്തെ തുടർന്ന് എൻ എച്ച് എസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിലയേറിയ മരുന്ന് നൽകി ടെഡിയുടെ ജീവൻ നിലനിർത്തിയിരിക്കുകയാണ്.

എന്നാൽ എൻ എച്ച് എസിന്റെ കീഴിൽ നടന്ന ഏറ്റവും നൂതനമായ ചികിത്സയുടെ ഭാഗമായി 19 മാസം പ്രായമുള്ള ടെഡി ഇപ്പോൾ സന്തോഷവതിയും ആരോഗ്യവാനുമാണ്. മൂന്ന് വയസ്സുള്ള നളയ്ക്ക് പക്ഷേ, ചികിത്സ വളരെ വൈകിയാണ് ലഭ്യമായത്. തകരാറുള്ള ജീൻ തിരുത്താൻ ഡിഎൻഎ പരിഷ്‌ക്കരിക്കുന്ന ലിബ്‌മെൽഡി എന്ന ബ്രേക്ക്‌ത്രൂ തെറാപ്പി, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമേ കുട്ടികൾക്ക് നൽകാൻ കഴിയൂ. ചലിക്കാനോ കളിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് നള മാറിയപ്പോൾ മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. ടെഡിയെ കഴിഞ്ഞ ജൂലൈയിലാണ് റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ജീൻ തെറാപ്പി സ്വീകരിക്കുന്ന ആദ്യത്തെ രോഗിയാണ് അവൾ. ഇപ്പോൾ രോഗത്തിന്റെ തീവ്ര ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കുന്നില്ല. ഏകദേശം £ 2.8 മില്യൺ വിലയാണ് തെറാപ്പിക്ക്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നായി ഇത് മാറി. ലണ്ടൻ ആസ്ഥാനമായുള്ള ഔഷധ നിർമ്മാതാക്കളായ ഓർച്ചാർഡ് തെറപ്യൂട്ടിക്‌സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൊച്ചി- ലണ്ടൻ വിമാനയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളിക്ക് ആകസ്മിക മരണം. ഡെർബിക്ക് അടുത്ത് ഇകെസ്റ്റൺ എന്ന സ്ഥലത്ത് താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജാണ് വിമാനയാത്രയ്ക്കിടെ മരണമടഞ്ഞത്. ദുരന്തം അറിയാതെ സ്വീകരിക്കാൻ കാത്തിരുന്ന ഭാര്യയേയും മക്കളേയും തേടിയെത്തിയത് ദിലീപിന്റെ മരണവാർത്തയാണ്.

വിമാന യാത്രയ്ക്കിടെ കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ദിലീപിന് സഹയാത്രികരുടെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന ഉടനെ എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നും ദിലീപിന്റെ കുടുംബത്തെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായാണ് അറിയാൻ സാധിച്ചത്. എന്നാൽ മരണവാർത്ത എത്തുന്നതിന് മുൻപ് ഭാര്യയും മക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു കഴിഞ്ഞിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ ഭരണാധികാരി നിക്കോള സ്റ്റർജിയൻ ബുധനാഴ്ച അപ്രതീക്ഷിതമായി ത​ന്റെ രാജിപ്രഖ്യാപിച്ചു. 2014 മുതൽ സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് സ്റ്റർജിയൻ. തന്റെ പാർട്ടിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. 2026-ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും.

സ്കോട്‌ലൻഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് അമ്പത്തിരണ്ട് വയസ്സുള്ള സ്റ്റർജിയൻ . അധികാരമേറ്റപ്പോൾ മുതൽ ബ്രിട്ടനിൽ നിന്ന് സ്കോട്‌ലൻഡിനെ വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ, ഇതിനായി നടത്തിയ ഹിതപരിശോധനയിൽ ഭൂരിഭാഗം സ്കോട്‌ലൻഡുകാരും ബ്രിട്ടനിൽ തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള അവരുടെ നീക്കത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി കിട്ടിയതുമില്ല. മാത്രമല്ല, സ്വതന്ത്രരാജ്യമാകുന്നതിൽ സ്കോട്‌ലൻഡുകാർക്ക് താത്പര്യമില്ലെന്നു കാണിക്കുന്ന അഭിപ്രായസർവേകളും പുറത്തുവന്നിരുന്നു.

എന്നാൽ, രാജിക്കുകാരണം തന്റെ തന്ത്രങ്ങൾ വിജയിക്കാത്തതിനെത്തുടർന്നുള്ള സമ്മർദമല്ലെന്നും സ്റ്റർജിയൻ പറഞ്ഞു. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും രാഷ്ട്രീയക്കാരി എന്നതുപോലെ താൻ ഒരു മനുഷ്യനുമാണെന്നും ബുധനാഴ്ച രാജിപ്രഖ്യാപിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ ആശുപത്രികളിൽ നേഴ്സുമാർക്ക് ശമ്പളം കുറവാണ് എന്നുള്ളത് ഒരു യഥാർഥ്യമാണ്. ഇതിനെ ഒരു സാധ്യതയാക്കി എൻ എച്ച് എസ് അധികാരികൾ കേരളത്തിലേക്ക് എത്തുകയാണ്. ഉയർന്ന ശമ്പളത്തിന് പ്രഗത്ഭരായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എൻ എച്ച് എസ് പ്രതിനിധികളും വിദഗ്ദരും അടങ്ങുന്ന സംഘമാണ് സന്ദർശിക്കുന്നത്.

ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്നിവ സംയുക്തമായാണ് നടപടി കൈകൊള്ളുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി), കേരള സ്‌കിൽസ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഈ ടീം കേരളത്തിലെ മന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

കേരളവും യുകെയുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച നടത്തുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. തങ്ങളുടെ അഞ്ച് പ്രതിനിധികളുടെ ഇന്ത്യാ സന്ദർശനം ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ പ്രൊഫഷണൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം പ്രതിനിധികൾ പറഞ്ഞു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിൻറെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിക്കില്ല. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കോഹിനൂർ രത്നം കൈവശപ്പെടുത്തുകയ്യായിരുന്നു. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. മേയ് 6 -ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്.

1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ‌ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.

RECENT POSTS
Copyright © . All rights reserved