ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഏറെ വിവാദം സൃഷ്‌ടിച്ച ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയർ വീണ്ടും ചർച്ചയാവുകയാണ്. രാജകുടുംബത്തെ സംബന്ധിച്ച് പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടെങ്കിലും ഇപ്പോൾ ചർച്ചയാകുന്നത് കന്യാകാത്വം എങ്ങനെയാണ് നഷ്ടമായത് എന്നുള്ളതാണ്. 2001 ജൂലൈയിൽ ആയിരുന്നു സംഭവമെന്നും ആവേശഭരിതമായ ഇത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അനുഭവമെന്നും രാജകുമാരൻ പറയുന്നു.

പുസ്തകം ഇപ്പോൾ തന്നെ ബെസ്റ്റ് സെല്ലർ ആണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും ഈ ഭാഗം തന്നെയാണ്. പ്രായമായ, തന്നെ ലൈംഗിക ബന്ധത്തിലേക്ക് വീഴ്ത്തിയ ആ സ്ത്രീയുടെ പേര് ആത്മകഥയിൽ എങ്ങും പരാമർശിക്കുന്നില്ല. ഒരു കുതിരയെപോലെയാണ് അവർ തന്നോട് പെരുമാറിയതെന്നും ഹാരി ഓർമിക്കുന്നു. സ്ത്രീയുടെ പേരിനെ ചുറ്റുപറ്റി പലകോണുകളിൽ നിന്നും വലിയ ചർച്ചയാണ് ഉയരുന്നത്. ഏറെ കാലത്തിനു ശേഷം ആ സ്ത്രീ പേര് വെളിപ്പെടുത്തി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ചാൾസ് രാജാവിന്റെ ഗ്ലൗസെസ്റ്റർഷെയർ എസ്റ്റേറ്റായ ഹൈഗ്രോവിൽ ഉണ്ടായിരുന്ന സാഷ വാൾപോളാണ് ആ സ്ത്രീ. ആദ്യം മുതൽ തന്നെ ഉയർന്ന പേരുകളിൽ ഒന്നും തന്നെ സാഷയുടെ പേര് വന്നിരുന്നില്ല. ഇതോടെ ഏറെ കാലമായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമാകുകയാണ്. നോർട്ടനിലെ വിൽറ്റ്‌ഷയർ ഗ്രാമത്തിലെ ദി വൈൻ ട്രീ പബ്ബിന് പിന്നിലുണ്ടായ സംഭവത്തിൽ ആദ്യം നീക്കം നടത്തിയത് ഹാരി ആണെന്നും സാഷ വെളിപ്പെടുത്തി. നിലവിൽ രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. ഉപജീവനത്തിനായി പല ജോലികളും ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന് അവർ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മദ്യപാനം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചയാണ് അടിമത്വത്തിലേക്ക് നയിക്കുന്നതെന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസിന്റെ നിരീക്ഷണം ചർച്ചയാകുന്നു. മദ്യപാനം ഒരു പ്രശ്നമാണെന്ന ബോധ്യം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. യുകെയിലെ അര ദശലക്ഷത്തിലധികം ആളുകൾ മദ്യത്തിന് അടിമകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഏറെയും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. ഇത് വലിയ ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നതെന്നതാണ് യാഥാർഥ്യം. പലപ്പോഴും ഇത് മറന്നാണ് പലരും മദ്യപിക്കുന്നത് എന്നുള്ളതാണ് യാഥാർഥ്യം.

മദ്യപിക്കുന്നവരിൽ ക്യാൻസർ, പാൻക്രിയാറ്റിസ്, പക്ഷാഘാതം, ഹൃദ്രോഗം, കരൾ, വൃക്ക തകരാർ എന്നിങ്ങനെ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ മദ്യപാനം തടയുന്നതിനുള്ള സഹായം തേടി ക്ലിനിക്കുകളെ ആശ്രയിക്കുന്നണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസ് സാക്ഷ്യപെടുത്തുന്നു. 2020-21 കാലയളവിൽ 107,428 പേർ മദ്യപാനത്തെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

യുകെയിലുടനീളമുള്ള 1.8 ദശലക്ഷം മുതിർന്നവരുടെ ആശുപത്രി വിവരങ്ങളിൽ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നും 10 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് മതിയായ രേഖകൾ ഉള്ളതെന്നും പഠനം പറയുന്നു. എന്നാൽ ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസിന്റെ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ 2018 മുതൽ 2019 വരെ 602,391പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം(78) അന്തരിച്ചു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ച ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണാണ് വാണി ജയറാം അന്തരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലായിരുന്നു വാണി ജയറാമിന്റെ ജനനം.
തമിഴ്, തെലുങ്ക് , കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. കലൈവാണി എന്നായിരുന്നു യഥാർഥ പേര്. സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനിൽ പാടി തുടങ്ങി.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവർ സംഗീത ആസ്വാദകർക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവർ നേടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹൈഗേറ്റിലെ വൗട്ടൺ സ്ട്രീറ്റിൽ ഡ്രൈവേയിൽ കെട്ടിടം പൊളിക്കാൻ കൗൺസിൽ മേധാവികൾ ഉത്തരവിട്ടതിനെ തുടർന്ന് ഡ്രൈവ്‌വേയിൽ ഹോം ജിം ഉൾപ്പടെ നിർമിച്ച വീടിന്റെ വലിപ്പം കുറയ്ക്കാൻ ഒരുങ്ങുന്നു. 2019 ലാണ് വീട് പണിയാൻ അനുമതി ലഭിച്ചത്. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ പരിശോധനയിലാണ് നിർമ്മാണത്തിൽ പിശക് ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് കെട്ടിടം പൊളിക്കാൻ ഉത്തരവ് വന്നെങ്കിലും, അനുവദിച്ച പ്ലാനിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളെന്ന് സ്ഥലം ഉടമകൾ വാദിച്ചു. സ്ഥലത്ത് ജിം പ്രവർത്തിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ മാസം അവസാനത്തോടെ ഘടനയിൽ മാറ്റം വരുത്തി വീട്ടുകാർ രംഗത്ത് വന്നു. കൃത്യമായ അളവിൽ വലിപ്പം കുറച്ചുകൊണ്ടാണ് പുനർ നിർമാണമെന്ന് പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഓർഡർ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് മാറിയതിനെ അഭിനന്ദിച്ചു അയൽവാസികളും രംഗത്ത് വന്നു.

‘കൗൺസിൽ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് പാലിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. അനധികൃത കെട്ടിടം പൊളിക്കുന്നതിന് ഞങ്ങൾ ഒരു ഇഎൻ നൽകിയിരുന്നു, തുടർച്ചയായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നീക്കമെന്ന് പ്രതീക്ഷിക്കുന്നു’ ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. 2022 ജൂലൈ ഒന്നിനകം പാലിക്കേണ്ട മുന്നറിയിപ്പാണ് നേരത്തെ നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിക്കോള ബുള്ളി നദിയിൽ വീണതിന് തെളിവുകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. കാണാതായ രണ്ട് കുട്ടികളുടെ അമ്മ തന്റെ നായ വില്ലോയുടെ ടെന്നീസ് ബോൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അവർ നദിയിൽ വീഴാൻ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്. തുടർന്ന് നടത്തിയ പരിശോധനയിൽ തെളിവുകളായി പന്ത് കണ്ടെടുത്തിട്ടുമില്ല.

എന്നാൽ ബുള്ളിയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം ഇന്നലെ രാത്രി ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.ഏറ്റവും പുതിയ തെളിവുകൾ അനുസരിച്ചു നദിയിൽ പോയതിന് തെളിവുകൾ ഇല്ലെന്നാണ് പറയുന്നതന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. എല്ലാ സിസിടിവികളും പൂർണമായും പോലീസ് പരിശോധിച്ചിട്ടില്ലെന്നും കേസ് നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രദേശത്തെ സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാർക്കിൽ നിന്ന് പുറത്തുകടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്. അതേസമയം,ഗാർസ്റ്റാങ് ലെയ്നിലേക്ക് A5/A6 ലേക്ക് നയിക്കുന്ന പാത ക്യാമറ ബ്ലാക്ക് സ്പോട്ട് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയുമെന്നുമാണ് ലങ്കാഷെയർ പോലീസ് സൂപ്രണ്ട് സാലി റൈലി പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിലെ പല പ്രഖ്യാപനങ്ങളും യുകെ മലയാളികളെ ബാധിക്കുന്നതാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്കുള്ള നികുതി ശേഖരണം (ടിസിഎസ്) നിരക്ക് 5 ശതമാനത്തിൽ നിന്ന് 20 ആയി ഉയർത്തിയാതാണ് ബഡ്ജറ്റിലെ നിർണായക പ്രഖ്യാപനം. ഇതോടെ വലിയ നികുതി ഒടുക്കേണ്ട അവസ്ഥയിലാണ് പ്രവാസി മലയാളികൾ. ഇടപാടിന്റെ സ്വഭാവം മാറുന്നത് അനുസരിച്ചു നികുതി വർധിക്കും.

മുൻപ് പണം അയയ്ക്കുന്നതിനു 7 ലക്ഷം രൂപ പരിധി ഉണ്ടായിരുന്നു. പുതിയ ബഡ്ജറ്റിൽ ആ പരിധി എടുത്തു കളഞ്ഞു എന്നുള്ളതും പ്രധാന പ്രഖ്യാപനമാണ്. വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വിദേശത്ത് നടത്തുന്ന പേയ്‌മെന്റുകൾ മാത്രമല്ല, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ട്രാവൽ കാർഡ് തുടങ്ങി ഏത് പേയ്‌മെന്റ് രീതിയിലൂടെയുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു .

ഉദാഹരണമായി 10,000 രൂപ അടക്കുന്ന ഒരാൾ ടിസിഎസ് ഇനത്തിൽ 2000 രൂപ അടക്കേണ്ടി വരുമെന്ന് സാരം.അതേസമയം, അവരുടെ വരുമാനത്തിന്മേലുള്ള നികുതി 3,000 രൂപയാണെങ്കിൽ അതിനനുസരിച്ചു തുകയിൽ വ്യത്യാസം വരും. വലിയ തുക കൈമാറുമ്പോൾ നികുതി ഇനത്തിൽ നൽകേണ്ടുന്ന തുകയും വർദ്ധിക്കുന്നെന്നും, ഇടപാടുകളിൽ ജാഗ്രത പുലർത്തണമെന്നും ലുത്ര ആൻഡ് ലുത്ര ലോ ഓഫീസ്സ് ഇന്ത്യൻ മേധാവി സഞ്ജീവ് സച്ച്ദേവ പറയുന്നു. ഇതുമൂലം നാട്ടിലേക്ക് പണം അയക്കുന്നതിൽ ഉൾപ്പെടെ വലിയ നികുതി നൽകേണ്ട അവസ്ഥയിലാണ് പ്രവാസികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോട്ടിംഗ് ഹാമിൽ താമസിക്കുന്ന വിജയൻ ശ്രീധരൻ നായരുടെ സഹധർമ്മിണി പ്രസന്ന വിജയൻ അന്തരിച്ചു. കേരളത്തിൽ ഇടയാറൻമുളയാണ് സ്വദേശം . സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മരണം തുടർക്കഥയാകുന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . കഴിഞ്ഞദിവസം ബ്രിട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ 16 വയസ്സുകാരിയായ കയേൽ പനിപിടിച്ച് മരണമടഞ്ഞത് തേങ്ങലോടെയാണ് യു കെ മലയാളി സമൂഹം ഏറ്റുവാങ്ങിയത്. ന്യൂ മിൽട്ടനിൽ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55 ) ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിലാഴ്ത്തി മരണം ഏറ്റുവാങ്ങിയിരുന്നു.
പ്രസന്ന വിജയൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂ മിൽട്ടൺ: മരണങ്ങൾ പതിവാകുന്ന വേദനാജനകമായ സാഹചര്യത്തിലൂടെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടണിൽ പതിനാറുകാരി പെൺകുട്ടി പനിപിടിച്ചു മരിച്ചതിന് പിന്നാലെ അൽപം മുൻപ് ന്യൂ മിൽട്ടണിൽ താമസിച്ചിരുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മരണമടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു പോളി. ഭാര്യ ഷീബ. മക്കൾ ഗ്രേയ്സ്, റോസ്, പോൾ.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
പോളിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വേർപാട് കൂടി വന്നിരിക്കുകയാണ്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകൾ കയേലയാണ്(16) പനിയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
കടുത്ത പനിമൂലം കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിവിയന്‍ ജേക്കബിന്റെ രണ്ടാമത്തെ മകളാണ് മരണപ്പെട്ട കയേല.
കയേലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ പ്രധാന പലിശ നിരക്ക് 50 bps വർദ്ധിപ്പിച്ച് 4 ശതമാനമായി ഉയർത്തി. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. മാത്രമല്ല തുടർച്ചയായി പത്താമത്തെ തവണയാണ് നിരക്ക് ഉയർത്തുന്നത്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള ഉത്തരവാദിത്തം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനാണ്. 2022 ഡിസംബറിൽ യുകെയിലെ പണപ്പെരുപ്പം 10.5 ശതമാനത്തിലെത്തി. തുടർന്നാണ് പലിശ നിരക്ക് ഉയർത്തി പണപ്പെരുപ്പം ലഘൂകരിക്കുന്നതിനുള്ള നടപടി കൈകൊണ്ടതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വ്യക്തമാക്കുന്നത്. വായ്പയെടുക്കുന്നവരിൽ നിന്ന് പണം ഈടാക്കുന്നതിനും ലാഭിക്കുന്നവർക്ക് പണം നൽകുന്നതിനും ബാങ്കുകൾ പലിശ നിരക്കുകൾ ഉപയോഗിക്കുന്നു.

പലിശ നിരക്ക് ഉയർത്തുമ്പോൾ മോർട്ട്ഗേജ് നിരക്ക് വർധിക്കുമോ എന്നുള്ളതാണ് ഇപ്പോൾ ആളുകളുടെ മനസ്സിൽ ഉയരുന്ന ചോദ്യം. സാധാരണയായി, ട്രാക്കർ മോർട്ട്ഗേജ് നേരിട്ട് അടിസ്ഥാന നിരക്കാണ് പിന്തുടരുന്നത്. യുകെ ഏറ്റവും ഉയർന്ന പലിശനിരക്കിലേക്ക് അടുക്കുകയാണെന്നും ബാങ്ക് സൂചന നൽകുന്നുണ്ട്. പണപെരുപ്പ സമ്മർദ്ദം നിലനിന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്