ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി താൻ മൂന്നാമതും ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചു . ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവർ വിവരം പുറത്തുവിട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പുതിയ കുടുംബാംഗം കൂടി എത്തും എന്നാണ് തൻറെ പോസ്റ്റിൽ അവർ വെളിപ്പെടുത്തിയത്. നിലവിൽ മൂന്ന് വയസ്സുള്ള വിൽഫ് ഒരു വയസ്സുള്ള റോമി എന്നീ മക്കളാണ് ബോറീസ് കാരി ദമ്പതികൾക്ക് ഉള്ളത്.

വെസ്റ്റ് മിനിസ്റ്ററിലെ ചാൾസ് രാജാവിൻറെ കിരീടധാരണ ചടങ്ങിലാണ് ബോറിസ് ജോൺസനും കാരിയും ഒന്നിച്ച് അവസാനമായി പങ്കെടുത്ത പൊതു പരിപാടി. പുതിയ കുട്ടി പിറക്കുന്നതോടെ 58 വയസ്സുകാരനായ ബോറിസ് ജോൺസൺ 8 കുട്ടികളുടെ പിതാവാകും. മറീന വീലറുമായുള്ള മുൻ വിവാഹത്തിൽ ജോൺസ് നാലു കുട്ടികളുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിൽ 200 വർഷത്തിനിടെ അധികാരത്തിലിരിക്കെ ആദ്യമായി വിവാഹിതനാകുന്ന വ്യക്തിയാണ് ബോറിസ് ജോൺസൺ. പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴാണ് ബോറിസ് ജോൺസൺ കാരിയെ വിവാഹം കഴിച്ചത് . ആദ്യ ഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികൾ ഇല്ലായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നായയുടെ ആക്രമണത്തെ തുടർന്ന് 37കാരനായ യുവാവിന് ദാരുണാന്ത്യം. വിഗനിൽ താമസിക്കുന്ന ജോനാഥൻ ഹോഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തെ തുടർന്ന് ആക്രമണകാരിയായ നായയെ വെടിവെച്ച് കൊന്നു .

വെസ്റ്റ്‌ലീ ലെയ്‌നിലാണ് ഗുരുതര പരുക്കുകളോടെ ഹോഗിനെ രാത്രി 9 മണിയോടെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. ഈ വർഷം രാജ്യത്ത് നായയുടെ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

ആക്രമണകാരിയായ നായയെ പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വെടിവെച്ച് കൊന്നതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജി എം പി) പറഞ്ഞു. നായയുടെ ചുമതലക്കാരനാണെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടൻ: ജോൺ അലൻ ടെസ്‌കോ ചെയർമാൻ സ്ഥാനം ഒഴിയുന്നു. പെരുമാറ്റത്തെച്ചൊല്ലിയുള്ള ആരോപണങ്ങളെ തുടർന്നാണ് നടപടി. സിബിഐ ബിസിനസ് ഗ്രൂപ്പിന്റെ മുൻ പ്രസിഡന്റ് കൂടിയായ അലനെതിരെ പ്രധാനമായും നാല് ആരോപണങ്ങൾ ആണ് ഉന്നയിച്ചത്. ഇതിൽ മൂന്നെണ്ണം അദ്ദേഹം നിഷേധിച്ചു. എട്ട് വർഷത്തിൽ അധികമായി ടെസ്കോ ചെയർമാൻ എന്ന പദവിയിൽ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്.

‘ഗാർഡിയൻ റിപ്പോർട്ട് ചെയ്തതുപോലെ, എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ടെസ്‌കോയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്’- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ ടെസ്‌കോ ജീവനക്കാരനെ അലൻ സ്പർശിച്ചതായി ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. 2019-ലും സമാന തരത്തിലുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട് .

2021-ൽ ഒരു സ്റ്റാഫ് അംഗത്തിന്റെ വസ്ത്രധാരണത്തെയും അടിവസ്ത്രത്തെയും കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞതായും ആരോപണം ഉണ്ട് . എന്നാൽ ഈ സംഭവം താൻ ഓർക്കുന്നില്ലെന്ന് അലൻ പറഞ്ഞു. അതേസമയം, 2019 അവസാനത്തിൽ ഒരു വനിതാ ജീവനക്കാരിയോട് അവളുടെ രൂപത്തിന് അനുയോജ്യമായ വസ്ത്രത്തെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. അതിന് ശേഷം ഉടൻ തന്നെ മാപ്പ് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത പ്രഹരവുമായി ഇന്ത്യൻ സർക്കാർ. വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. എൽആർഎസിന് കീഴിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ചെലവുകൾ കൊണ്ടുവരുന്ന, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ചട്ടങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. പുതിയ നീക്കത്തിന്റെ ഫലമായി, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവിന്റെ 20 ശതമാനം ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) ഈടാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തുന്ന പുതിയ പരിഷ്കരണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ എൽആർഎസിന്റെ പരിധിയിൽ ഉടനടി പ്രാബല്യത്തിൽ വരും. ഇത് ജൂലൈ ഒന്ന് മുതൽ 2022-23 ലെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ടിസിഎസിന്റെ ഉയർന്ന ലെവി പ്രാപ്തമാക്കുന്നു. നേരത്തെ ഒരു വിദേശ യാത്രയ്ക്കിടെ ചെലവുകൾക്കായി പണമടയ്ക്കാൻ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എൽആർഎസ് പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 2000 -ത്തിലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻ) റൂൾസ് ഏഴ് പ്രകാരം അന്താരാഷ്‌ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവുകൾ എൽആർഎസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഉയർന്ന മൂല്യമുള്ള വിദേശ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള ഇന്ത്യയിൽ നിന്നുള്ള വിദേശ സാധനങ്ങൾ/സേവനങ്ങൾ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകളെ മാറ്റങ്ങൾ ബാധിക്കില്ല. വിദേശ യാത്രകളിലെ ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിലാണ് നടപടി. 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ 12.51 ബില്യൺ ഡോളർ വിദേശ യാത്രകൾക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 104 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കാരണമാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച് എസിന്റെ കാത്തിരിപ്പു സമയം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താൻ ഗവൺമെൻറ് സ്വകാര്യ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. 2022 ജനുവരിയിൽ പ്രൈവറ്റ് മേഖലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ തീരുമാനമായതിന് ശേഷവും 3 ലക്ഷം രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചികിത്സയ്ക്കായി സ്വന്തം ചിലവിൽ സ്വകാര്യമേഖലയെ ആശ്രയിക്കുന്നവർക്ക് മാത്രം സേവനം ലഭ്യമാകുന്ന സാഹചര്യം നീതീകരിക്കാൻ പറ്റില്ലെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു.

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാൻ സാധിച്ചതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടു. എന്നാൽ സ്വകാര്യ മേഖലയിൽ പണം മുടക്കാൻ സാധിക്കുന്നവർക്ക് മാത്രം ചികിത്സ കിട്ടുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുകയാണെന്ന് ലേബർ ഷാഡോ ഹെൽത്ത് സെക്യൂരിറ്റി വെസ് സ്ട്രീറ്റിംഗ് ഗവൺമെന്റിനെതിരെ ആഞ്ഞടിച്ചു.

2023 -മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 7.33 മില്യൺ ജനങ്ങളാണ് പലവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് . നിലവിൽ ഒരു ബ്രിട്ടീഷ് പൗരന്റെ ചികിത്സ ലഭിക്കുന്നതിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 14 ആഴ്ചയായിരിക്കുന്നു. എന്നാൽ കോവിഡിന് മുമ്പുള്ള ശരാശരി കാത്തിരിപ്പ് സമയം 7 ആഴ്ചയിൽ താഴെ മാത്രമായിരുന്നു. രോഗികൾ വേദന കടിച്ചമർത്തി വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും കാത്തിരിക്കേണ്ടതായി വരുന്ന നീതീകരിക്കാനാവാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. പലപ്പോഴും ഒന്നു രണ്ടു മാസം കാത്തിരുന്നതിന് ശേഷം അവസാന നിമിഷം അപ്പോയിൻമെന്റുകൾ ക്യാൻസൽ ആകുന്ന അവസ്ഥ ഒട്ടുമിക്ക യുകെ മലയാളികളും അഭിമുഖീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമൂഹമാധ്യമങ്ങളിലും ഈമെയിലിലും ഇന്ന് ഒട്ടേറെ പേരാണ് ചുരുക്കെഴുത്തുകൾ ഉപയോഗിക്കുന്നത്. ഇതിനെ ഭാഷയുടെ ഒരു പരിണാമമായാണ് ഈ രംഗത്തെ വിദഗ്ധർ കാണുന്നത് . ചുരുക്കെഴുത്തുകളെ കൂടാതെ ഇമോജികളും ഹാഷ് ടാഗുകളും മറ്റും ഇന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിലും ഈമെയിലുകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പുതിയ ഭാഷ ഒരു പരിധിവരെ പഴയതും പുതിയതുമായ തലമുറകളിൽപ്പെട്ടവർ തമ്മിലുള്ള ആശയവിനിമയത്തിൽ പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്.
തനിക്ക് മേലാധികാരി അയച്ച ഇമെയിലിലെ വാക്കുകളെ കുറിച്ച് ഐടി ജീവനക്കാരി പരാതി നൽകിയത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഈമെയിലിൽ ‘ xx ‘ എന്ന് രേഖപ്പെടുത്തിയത് ചുംബനത്തിനെ പ്രതീകവൽക്കരിച്ചതാണെന്നും ലൈംഗികമായ താല്പര്യത്തോടെയാണ് മേലധികാരി ഇത് ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. കരീന ഗാസ് പറോവ എന്ന ഐടി ജീവനക്കാരിയാണ് തന്റെ മേലാധികാരിയായ അലക്സാണ്ടർ ഗൗലാൻഡ്രിസിനെതിരെ ട്രൈബ്യൂണലിൽ പരാതിപ്പെട്ടത്. ഇതു കൂടാതെ ഒരു ഫയലിന്റെ പേര് ‘ajg ‘ എന്ന് രേഖപ്പെടുത്തിയത് “എ ജംബോ ജെനിറ്റൽ” എന്നതിന്റെ ചുരുക്കെഴുത്താണെന്ന് അവർ വാദിച്ചു. ‘xx ‘ കൂടാതെ ഈ മെയിലിലെ ‘ yy ‘ ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്നതായും ‘zzzz’ ബന്ധത്തിൽ ഏർപ്പെടാൻ താൻ എപ്പോൾ തയ്യാറാകുന്നു എന്നതിനെയാണ് കാണിക്കുന്നത് എന്നും ഗാസ് പറോവ് തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുകൂടാതെ കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ചപ്പോൾ മന:പൂർവ്വം തന്റെ കൈകളിൽ മേലധികാരി ദുരുദ്ദേശത്തോടെ സ്പർശിച്ചതായും അവളുടെ പരാതിയിൽ ഉണ്ട് .

എന്നാൽ മേൽപ്പറഞ്ഞ സംഭവങ്ങൾ ലൈംഗിക സ്വഭാവമില്ലാത്തവയാണെന്നാണ് സെൻട്രൽ കോടതിയിലെ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ അവളുടെ വാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധി പറഞ്ഞത്. തെളിവുകളില്ലാതെ അസാധാരണ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള പ്രവണതയായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. ലൈംഗിക പീഡനം, വിവേചനം, അന്യായമായ പിരിച്ചുവിടൽ എന്നിവയെ കുറിച്ചുള്ള ഗാസ്പറോയുടെ അവകാശവാദങ്ങൾ നിരസിച്ച ട്രൈബ്യൂണൽ 5000 പൗണ്ട് പിഴ അടയ്ക്കാനും വിധിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 സെപ്റ്റംബർ 19 തിങ്കളാഴ്ച നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിന് ചിലവായ തുക എത്രയെന്ന് ട്രഷറി വെളിപ്പെടുത്തി. രാജ്ഞിയുടെ ശവസംസ്കാരത്തിനും മറ്റുമായി 162 മില്യൺ പൗണ്ട് ചിലവായെന്നാണ് എട്ടുമാസത്തിനുശേഷം വെളിപ്പെടുത്തപ്പെട്ടത്. ട്രഷറിയുടെ ചീഫ് സെക്രട്ടറിയായ ജോൺ ഗ്ലെൻ ആണ് ഒരു മന്ത്രിതല പ്രസ്താവനയിൽ വിവരങ്ങൾ പുറത്തുവിട്ടത്.

ചിലവായ തുകയിൽ ഭൂരിഭാഗവും വഹിച്ചത് ഹോം ഓഫീസ് ആണ് . ഏകദേശം 73.68 ദശലക്ഷം പൗണ്ട് ഹോം ഓഫീസ് മാത്രമായി ഏറ്റെടുത്തു. ഡിപ്പാർട്ട്മെൻറ് ഫോർ കൽച്ചറൽ, മീഡിയ 57 മില്യൺ പൗണ്ട് ആണ് ചെലവായ തുകയിൽ ഏറ്റെടുത്തത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിനോട് അനുബന്ധിച്ച് സ്കോട്ട്‌ലൻഡും വെയിൽസും നോർത്തേൺ അയർലൻഡും ചിലവാക്കിയ തുക പൂർണമായും തിരിച്ചു നൽകി.

രാജ്യത്തിൻറെ അന്തസ്സിന് ഉതകുന്ന രീതിയിൽ ചടങ്ങുകൾ നടത്താനും പൊതുജനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനുമാണ് ഗവൺമെൻറ് മുൻഗണന നൽകിയതെന്ന് ട്രഷറി ചീഫ് സെക്രട്ടറി പറഞ്ഞു. 1926 – ൽ ജനിച്ച എലിസബത്ത് രാജ്ഞി 1952 -ലാണ് സിംഹാസനത്തിൽ അവരോധിക്കപ്പെട്ടത്. 70 വർഷമാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജകിരീടം ചൂടിയത് . 2022 സെപ്റ്റംബർ 8-ാം തീയതി ബാൽമോറൽ കാസ്റ്റലിൽ മരണമടഞ്ഞപ്പോൾ എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്‌കോട്ടിഷ് അതിർത്തിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് മുൻപ് പ്രതിയായ അക്രമി പെൺകുട്ടിയെ സ്ത്രീ വേഷം ധരിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ആമി ജോർജ്ജ് എന്നറിയപ്പെടുന്ന ആൻഡ്രൂ മില്ലർ ഫെബ്രുവരിയിൽ പെൺകുട്ടിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്വന്തം വീട്ടിൽ കൊണ്ടുപോയി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

അറിയാതെ കെണിയിൽ പെട്ടുപോയ പെൺകുട്ടി അനുഭവിച്ച മാനസിക അവസ്ഥയും ഭയവും അവളെ വല്ലാതെ അലട്ടി. എന്നാൽ, പിറ്റേ ദിവസം അക്രമി ഉറങ്ങിയതിന് ശേഷം, അതിസാഹസികമായി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. 999 എന്ന പോലീസ് നമ്പർ ഡയൽ ചെയ്ത പെൺകുട്ടിയെ സ്ഥലത്തെത്തി ഉദ്യോഗസ്ഥർ മോചിപ്പിച്ചു. പ്രതിയായ ആൻഡ്രൂ മില്ലറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവാണ് ഇയാൾ എന്നുള്ളതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്ത്രീയെന്ന വ്യാജേനെയല്ല തട്ടിക്കൊണ്ടുപോയതെന്നും താനൊരു ട്രാൻസ്‌ജെൻഡർ വ്യക്തി ആണെന്നും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള തയാറെടുപ്പുകൾ നടക്കുക ആയിരുന്നെന്നും ഇയാൾ കോടതിയെ ധരിപ്പിച്ചു. അതേസമയം, ജന്മനാ സ്വഭാവ വൈകൃതങ്ങൾക്ക് ഇരയാണ് ഇയാൾ എന്നാണ് ആളുകൾ പറയുന്നത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട ഏയർ ഇന്ത്യ (AI) 149 വിമാനത്തിലെ യാത്രക്കാരിക്ക് പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കി. യുകെയിലെ സൗത്ത് ഡെവണിലെ ടോർക്കെ പെയിൻ്റണിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ഇക്കഴിഞ്ഞ മെയ് 14നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി ഏയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. കഠിനമായ ചെസ്റ്റ് പെയിൻ ആരംഭിച്ചപ്പോൾ ഏയർഹോസ്റ്റസിനെ വിവരമറിയ്ച്ചു. വിമാനത്തിലുണ്ടായിരുന്ന സൗകര്യങ്ങൾ പരിമിതമായതുകൊണ്ട്, മെഡിക്കൽ എമ്രജൻസിയുണ്ട്, ഡോക്ടേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാൻ പെട്ടന്നു തന്നെ അനൗൺസ്മെൻ്റ് ഉണ്ടായി. തുടർന്ന് ഒരു മലയാളി ഡോക്ടറും മൂന്ന് നെഴ്സുമാരും ക്യാബിൻ ക്രൂവുമായി ബന്ധപ്പെട്ടു. നാല് സീരിസ് CPR ഉം മറ്റ് പ്രാഥമിക ചികിത്സകളും കൊടുത്തെങ്കിലും സാഹചര്യം കൂടുതൽ വഷളാകുകയായിരുന്നു.
അടിയന്തിര ചികിത്സ ആവശ്യമാണ്, മുന്നോട്ട് യാത്ര ചെയ്യാൻ സാധിക്കില്ല എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന മലയാളി ഡോക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കിയത്. ആമ്പുലൻസും മറ്റ് സൗകര്യങ്ങളുമായി ഏയർപോർട്ടിലെ എമർജൻസി വിഭാഗം കാത്തു നിൽപ്പുണ്ടായിരുന്നു. ഏയർപോർട്ടിലിറങ്ങിയ ഉടനെ തന്നെ കനേഡിയൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിലേയ്ക്ക് രോഗിയെ മാറ്റി. തുടർന്ന് വിമാനം ലണ്ടനിലേയ്ക്ക് യാത്ര തുടർന്നു.
ക്യാബിൻ ക്രൂ മെമ്പേഴ്സിൻ്റെ സമയോന്നിതമായ ഇടപെടീലും വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറിൻ്റെയും നെഴ്സുമാരുടെയും നിസ്വാർത്ഥമായ സേവനങ്ങളുമാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് സഹയാത്രികർ പറഞ്ഞു. എമ്രജൻസി സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള യാതൊരു ആധുനിയ സംവിധാനങ്ങളും വിമാനത്തിലുണ്ടായിരുന്നില്ല. അടിയന്തിരമായി വിമാനം ദുബായിലിറക്കി രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. യുകെയിൽ നിന്നും കേരളത്തിലേയ്ക്കുള്ള മിക്കവാറും എല്ലാ വിമാനത്തിലും ഡോക്ടേഴ്സും നെഴ്സുമാരും മറ്റ് ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരുമുണ്ടായികൊണ്ടിരിക്കുന്നത് സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്. ഇവരുടെ സേവനം പലപ്പോഴും വിമാന കമ്പനിയ്ക്കും യാത്രക്കാർക്കും തുണയായി എത്താറുണ്ട്. ഇതിന് കാരണം യുകെയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരാണ്.
ദുബായിലുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പ്രാഥമിക ചികിത്സ കഴിഞ്ഞ് ഇന്നലെ ഏയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ മലയാളി നെഴ്സ് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.
ഒരു യാത്രക്കാരി എന്ന നിലയിൽ ഏയർ ഇന്ത്യയുടെ ദുബായിലെ ഓഫീസിൽ നിന്നും കാര്യമായ ഒരു സഹായവും ഉണ്ടായില്ല. തനിച്ചുള്ള യാത്രയിൽ ആരോഗ്യപരമായ കാരണങ്ങളാൽ യാതൊരു പരിചയവുമില്ലാത്ത രാജ്യത്ത് പെട്ടുപോകുമ്പോൾ സഹായത്തിനായി എത്തേണ്ടത് വിമാന കമ്പനികളാണ്. അമിതമായ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ അവർക്ക് സുരക്ഷയൊരുക്കേണ്ടത് വിമാന കമ്പനികളുടെ ചുമതലയാണ്. ആ വിധത്തിലുള്ള ഒരു സഹകരണവും ഏയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ദുരവസ്ഥയുണ്ടായ നെഴ്സ് പറഞ്ഞു.
വളരെ പ്രകോപനപരമായിട്ടാണ് ജീവനക്കാർ സംസാരിച്ചത്. യാത്രക്കാരിയുടെ ലഗേജി നെക്കുറിച്ചോ, ദുബായിൽ നിൽക്കുന്ന വിസയുടെ സ്റ്റാറ്റസിനേക്കുറിച്ചോ തുടർ നടപടികളെക്കുറിച്ചോ ഒന്നും ജീവനക്കാർക്ക് അറിവില്ല. ഒന്നിനും ഒരു മറുപടിയില്ല. ഏയർ ഇന്ത്യയ്ക്കെതിരെ കേസു കൊടുക്കാൻ പോലും മറ്റു യാത്രക്കാർ പറഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഏയർ ഇന്ത്യയുടെ സൗകര്യങ്ങളിൽ തൃപ്തരല്ലെന്നാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന സ്വദേശിയരും വിദേശീയരുമായ യാത്രക്കാരുടെ പൊതുവെയുള്ള അഭിപ്രായം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നാല് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ താഴെയായി നെറ്റ് മൈഗ്രേഷൻ ലെവലുകൾ എത്തിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ടോറി പ്രകടനപത്രികയിലാണ് ഇക്കാര്യം ഓഫർ ചെയ്തത്. 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 226,000 ആയിരുന്നു യുകെയിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം. എന്നാൽ 2022 ജൂൺ വരെയുള്ള വർഷത്തിൽ, നെറ്റ് മൈഗ്രേഷൻ 504,000 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. വരും മാസങ്ങളിൽ അത് ഇനിയും ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പോകുന്ന വഴി മാധ്യമപ്രവർത്തകരോട് സംസാരിച്ച റിഷി സുനക് കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. മുൻ വർഷങ്ങളെക്കാൾ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്നും, കുടിയേറുന്നവരിൽ ഏറെയും ആളുകൾ എൻ എച്ച് എസ് പോലുള്ള പൊതു ഇടങ്ങൾക്ക് സംഭാവന നൽകുന്നവർ ആണെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുകെയിലേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകുന്നത് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിത സാഹചര്യം ഇവിടെ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം, ഇമിഗ്രേഷൻ നടപടികൾ ഇപ്പോൾ വെസ്റ്റ് മിനിസ്റ്ററിൽ മാത്രമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രാധാന്യം ചില ആളുകൾക്ക് കുറഞ്ഞു എന്നതിന് തെളിവുകളുണ്ട്. എന്നാൽ വിഷയം ചർച്ച ആയതോടെ ഔദ്യോഗിക പ്രതികരണം നടത്താൻ സർക്കാർ ചർച്ച നടത്തി വരുന്നു.