Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ ഒറ്റത്തവണ ഉപയോഗത്തിനായുള്ള പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കും. എന്നു തൊട്ടാണ് നിരോധനം പ്രാബല്യത്തിൽ വരികയെന്നത് അറിവായിട്ടില്ല. നേരത്തെ തന്നെ സ്കോട്ട്‌ലൻഡും വെയിൽസും സിംഗിൾ യൂസ് പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിച്ചിരുന്നു. നിരോധനം നടപ്പിലാക്കി തുടങ്ങിയാൽ വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റ്സ് , ട്രേകൾ, സ്പൂണുകൾ, ഫോർക്കുകൾ എന്നിവ ഇനി വിപണിയിൽ ലഭ്യമായിരിക്കുകയില്ല. മാത്രമല്ല ഏതെങ്കിലും രീതിയിൽ ഈ സാധനങ്ങൾ ഉപയോഗിച്ചാൽ ശിക്ഷാർഹവും ആയിരിക്കും.


ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് നിരോധനമെന്ന് എൻവിയോൺമെൻറ് സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1.1 ബില്യൺ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളും 4 ബില്യൺ പ്ലാസ്റ്റിക് കട്ട്ലറികളും ഇംഗ്ലണ്ടിൽ ഓരോ വർഷവും ഉപയോഗിക്കപ്പെടുന്നത്.

പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അനേക വർഷങ്ങൾ മണ്ണിലും വെള്ളത്തിലും അവശേഷിക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കടുത്തതാണ് . ഭക്ഷണ ശുചിത്വത്തിന്റെ കാര്യത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും സ്പൂണുകളും ഉപകാരപ്രദമായിരുന്നു. പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പിന്റെ നിലവാരമില്ലാത്ത പ്ലാസ്റ്റിക് നിരോധിക്കാനുള്ള നീക്കത്തിന്റെ കരടുരൂപം ജനുവരി 14-ാം തീയതി ശനിയാഴ്ച പ്രസിദ്ധീകരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഋഷി സുനക് നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി നേഴ്സിംഗ് യൂണിയൻ രംഗത്ത്. താങ്ങാവുന്നതും മിതമായതുമായ ശമ്പള ഇടപാടിന് സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നടപടി നേഴ്സുമാർക്ക് ആശ്വാസകരമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ നിലവിലെ ശമ്പളകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി തിങ്കളാഴ്ച യൂണിയനുകളുമായി ചർച്ച നടത്താനിരിക്കുകയാണ്. നിലവിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒത്തുതീർപ്പ് ചർച്ച ചെയ്യാനേ സർക്കാർ ഇതുവരെ സമ്മതിച്ചിട്ടുള്ളൂ. 2022-23 വർഷത്തേക്കാൾ ശരാശരി 4.75% വർദ്ധനവ് നേഴ്‌സുമാർക്ക് ഇതിലൂടെ ലഭിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജൂലൈയിലെ സ്വതന്ത്ര എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശയ്ക്ക് അനുസൃതമാണിത്. എന്നാൽ അനുദിനം കൂടുന്ന ജീവിതചിലവ് നിയന്ത്രിക്കാൻ ഇത് പര്യാപ്തമല്ലെന്നും ആർ സി എൻ പറയുന്നു.

ലോറ ക്യൂൻസ്‌ബെർഗ് നടത്തിയ അഭിമുഖത്തിൽ നേഴ്സുമാരുടെ ശമ്പളത്തെകുറിച്ച് സംസാരിക്കാൻ തയാറാണോ എന്ന് ഋഷി സുനക്കിനോട്‌ ചോദിച്ചപ്പോൾ രാജ്യത്തിന് താങ്ങാനാവുന്ന വേതനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സർക്കാർ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലായ്പ്പോഴും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നേഴ്സിംഗ് യൂണിയന്റെ 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കഴിഞ്ഞ മാസം മുഴുവൻ പേരും വാക് ഔട്ട്‌ നടത്തിയത്. ജനുവരി 18, 19 തീയതികളിൽ പണിമുടക്ക് നടത്തുമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരൻ മേഗൻ മാർക്കലുമായി കണ്ടുമുട്ടുന്നതിനുമുൻപ് വില്യം രാജകുമാരനും കേറ്റും സ്യൂട്ടുകളുടെ ആരാധകരായിരുന്നെന്ന് സസെക്സ് ഡ്യൂക്ക് തന്റെ ഓർമ്മക്കുറിപ്പിൽ അവകാശപ്പെടുന്നു.
വ്യാഴാഴ്ച സ്പാനിഷ് ബുക്ക് ഷോപ്പുകളിൽ സ്പെയറിന്റെ പതിപ്പുകൾ എത്തിയിരുന്നു. പുസ്തകത്തിൽ ഹാരി താൻ ഒരു സ്യൂട്ട് നടിയുമായി ഡേറ്റിംഗ് നടത്തുകയാണെന്ന് പറഞ്ഞപ്പോൾ സഹോദരനും കേറ്റും ഞെട്ടിപ്പോയെന്നും പറയുന്നു. കുട്ടികാലത്തെ സംഭവങ്ങളെ കുറിച്ച് പുസ്തകത്തിലുള്ള പ്രധാന പരാമർശങ്ങളിൽ ഒന്നായിരുന്നു ഇത്. അവർ ഡേറ്റിംഗ് ആരംഭിച്ചപ്പോൾ ലൈംഗിക രംഗങ്ങൾ പരിശോധിച്ചത് അബദ്ധം ആയിപോയെന്നും ഹാരി പുസ്തകത്തിൽ തുറന്ന് സമ്മതിക്കുന്നുണ്ട്.

സസെക്‌സിലെ ഡച്ചസിന്റെ പ്രണയിനിയായ റേച്ചൽ സെയ്‌നെ കുറിച്ചും പഴയകാല ഓർമ്മകളും ചിന്തകളും അവതരിപ്പിക്കുന്നുണ്ട്. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നും ഹാരി പറയുന്നു. മേഗനുമായുള്ള ബന്ധത്തിന്റെ ആദ്യ നാളുകളിൽ ലൈംഗിക രംഗങ്ങൾ ഓൺലൈനിൽ തിരയുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചതായും അദ്ദേഹം പറയുന്നു. ഇതെല്ലാം ഓർമയിൽ നിന്ന് പോകാൻ ഒരു ഇലക്ട്രിക് ഷോക്ക് അത്യാവശ്യമാണെന്നും തമാശരൂപേണ ചൂണ്ടികാട്ടുന്നു.

‘ജീവിതത്തിൽ പുതിയൊരു സ്ത്രീ ഉണ്ടെന്ന് വില്യമിനോടും കേറ്റിനോടും വെളിപ്പെടുത്തിയപ്പോൾ അത് ആരാണെന്ന് അറിയാൻ ഇരുവരും ആകാംഷയിൽ ആയി. എന്നാൽ സ്യൂട്ടിൽ അഭിനയിച്ച ഒരു അമേരിക്കൻ നടിയാണ് സ്ത്രീയെന്ന് വെളിപ്പെടുത്തിയപ്പോൾ ഇരുവരും ഞെട്ടിപ്പോയി’ ഹാരി പറഞ്ഞു. പിന്നീട് അസഭ്യവർഷം ചൊരിയുന്ന വില്യമിനെയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ പ്രണയത്തെ കുറിച്ച് ആ അവസരത്തിൽ തന്നെ വില്യം മുന്നറിയിപ്പ് നൽകിയെന്നും, അമേരിക്കൻ നടിയെ മുഖവിലയ്ക്ക് എടുക്കരുതെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി അധികൃതർ അവകാശപ്പെടുമ്പോഴും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ചു 17% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ൽ 131 അക്രമ സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ കഴിഞ്ഞ ഒരു വർഷം 106 കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. മെയിൽ ഓൺലൈൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. കൗമാരക്കാരായ ആൺകുട്ടികൾക്കിടയിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരുന്നത്. 30 പേരാണ് ഇത്തരത്തിൽ 2021 ൽ കൊല്ലപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം കേവലം 13 കേസുകൾ മാത്രമെ റിപ്പോർട്ട്‌ ചെയ്തുള്ളു. കൊല്ലപ്പെട്ടവരിൽ ഏറെയും കത്തികൊണ്ടുള്ള ആക്രമണത്തിലാണ് മരിച്ചത്.

സബിത തൻവാനി എന്ന പത്തൊൻപതുകാരി കൊല്ലപ്പെട്ടത് കഴിഞ്ഞ മാർച്ച് മാസം 19 ന് ആയിരുന്നു. സിറ്റി യൂണിവേഴ്സിറ്റിയിലെ വസതിയിൽ അവളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. 2022-ലെ ആദ്യ കൊലപാതകം റിപ്പോർട്ട്‌ ചെയ്തത് ഡാരിയസ് വോലോസ് (46) ന്റെ ആയിരുന്നു.വെസ്റ്റ് ഡ്രെയ്‌ടണിലെ ടാവിസ്റ്റോക്ക് റോഡിൽ ജനുവരി 4 ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ വർഷത്തെ അവസാന മരണം റിപ്പോർട്ട്‌ ചെയ്തത് ന്യൂഇയർ തലേന്നാണ്. 39 കാരിയായ സ്റ്റെഫാനി ഹാൻസെനെയാണ് രാവിലെ 10.13 -ന് ഹെയ്‌സിലെ വില്ലെൻഹാൾ ഡ്രൈവിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


എന്നാൽ സുരക്ഷയുടെ കാര്യത്തിൽ മറ്റേത് നഗരത്തെയും പോലെ ലണ്ടനിലും പോരായ്മ നിലനിൽക്കുന്നുണ്ട് എങ്കിലും, കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കിയാൽ ജീവിക്കാനും ജോലി ചെയ്യാനും ആസ്വദിക്കാനുമുള്ള സുരക്ഷിതമായ സ്ഥലമാണിതെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗലി മാധ്യമങ്ങളോട് പറഞ്ഞു. 2022 ൽ നടന്ന ദാരുണമായ കൊലപാതക സംഭവങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 11 മാസം പ്രായമുള്ള ഹേസൽ പ്രജാപതിയാണ്. സെപ്റ്റംബർ 20 ന് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 14 ന് പടിഞ്ഞാറൻ ലണ്ടനിലെ ഗ്രീൻഫോർഡിൽ കുത്തേറ്റു മരിച്ച 87 കാരനായ തോമസ് ഒഹാലോറനാണ് ഏറ്റവും പ്രായം കൂടിയ ആൾ. കുറ്റകൃത്യങ്ങൾ ഇല്ലാത്ത നഗരമാണ് സ്വപ്നമെന്നും, അതിനായി നിരന്തരം പരിശ്രമിക്കും എന്നാണ് അധികൃതർ പറയുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വ്യാഴാഴ്ച ബോൾട്ടനിനടുത്തുള്ള മോട്ടോർ വേയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഉർജ്ജിതമാക്കി. എം.16 ജംഗ്ഷൻ 4 – നു സമീപം മിസ് മാർട്നെയും മാർക്ക് ഗോർഡനെയും അവരുടെ നവജാത ശിശുവിനെയുമാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

മോട്ടോർ വേയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകരാറിലാവുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർ വാഹനം ഉപേക്ഷിച്ച് ഹൈഫീൽഡ് , ലിറ്റിൽ ഹൾട്ടൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആങ്കർ ലെയ്ൻ പാലത്തിലേയ്ക്ക് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിനുശേഷം ഇവരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലെന്നതാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. ദമ്പതികൾക്കും കുഞ്ഞിനും വേണ്ടി തിരച്ചിൽ ശക്തമാക്കിയ പോലീസ് ഫലം വിഫലമായപ്പോഴാണ് അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാണെങ്കിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്

ടോം ജോസ് തടിയംപാട്

1880 ൽ നിർമ്മിച്ച ക്രിസ്റ്റ്യൻ ദേവാലയത്തിൻ്റെ ഹാളിൽ ആദ്യമായി ഭഗവദ്‌ഗീതമന്ത്രവും, ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി, അഞ്ജുവിനു കെറ്ററിംഗ് സമൂഹം കണ്ണിരോടെ വിടനൽകി .

സംരക്ഷിക്കപ്പെടേണ്ട ഭർത്താവിന്റെ കരങ്ങൾ കാലൻ്റെ രൂപം പൂണ്ടു വന്നു കഴുത്തു ഞെരിച്ചു കൊന്ന കെറ്ററിംഗ്‌ ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന് (35 ) കെറ്ററിംഗിലെ ഇംഗ്ലീഷ് ,മലയാളി സമൂഹം ഒത്തുചേർന്നു വിടനൽകി .

രാവിലെ 10 മണിക്ക് ഫ്യൂണറൽ സർവീസിന്റെ വാഹനം പള്ളിമുറ്റത്ത് എത്തിയപ്പോൾ തന്നെ അഞ്ജു ജോലിചെയ്തിരുന്ന ഹോസ്പിറ്റലിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയൊരു പുരുഷാരവും അഞ്ജുവിനെ അവസാനമായി കാണുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കാനും അവിടെ ഒത്തുകൂടിയിരുന്നു . പിന്നീട് മൃതദേഹം നിലവിളക്കും കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു വച്ചിരിക്കുന്ന ഹാളിലേക്ക് എത്തിയപ്പോൾ ഭാരത്തിന്റെ അത്മായ ഭഗവദ്‌ഗീതാ മന്ത്രവും ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി നിന്നു.


ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ പ്രാർഥനകളും ചൊല്ലികൊണ്ടാണ് പൊതുദർശനം നടന്നത് .അഞ്ജുവിന്റെ കൂടെ ജോലിചെയ്യതിരുന്ന ഇംഗ്ലീഷ് നേഴ്സുമാരും ഡോക്ടർമാരും ഹോസ്പിറ്റൽ ഭരണാധികാരികളും വളരെ വേദനയോടെ റോസാപുഷ്പ്പങ്ങളുമായി വന്നു അന്ത്യോപചാരം അർപ്പിച്ചു കടന്നുപോയി. കുട്ടികളുടെ ബോഡി കൊണ്ടുവന്നാൽ ഞങ്ങൾക്കു കാണാൻ വിഷമമാണ് എന്ന് ഇംഗ്ലീഷ് സുഹൃത്തുക്കൾ അറിയിച്ചതുകൊണ്ട് കുട്ടികളുടെ ബോഡി പൊതുദർശനത്തിനു കൊണ്ടുവന്നില്ല .

ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിലെ ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം ചാപ്ലിൻമാരും സാമൂഹിക പ്രവർത്തകനായ സുഗതൻ തെക്കേപുര , കെറ്ററിംഗ്‌ മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ , ഫാദർ എബിൻ ,എന്നിവർ സംസാരിച്ചു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുവേണ്ടി സിബു ജോസഫ് ,യുക്‌മയ്ക്കുവേണ്ടി പ്രസിഡന്റ് ബിജു പെരിങ്ങാത്തറ , കെ.എം.ഡബ്ല്യു.എയ്ക്ക് വേണ്ടി സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ റീത്തുവച്ചു മൃതദേഹത്തെ ആദരിച്ചു.

പൊതുദർശനത്തിന്റ ക്രമീകരണങ്ങൾ നടത്തിയിരുന്നത് കെറ്ററിംഗ്‌ മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ (കെ.എം.ഡബ്ല്യു.എ) ആയിരുന്നു . ഈ ദുരന്തം ഉണ്ടായപ്പോൾ മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ മറ്റു അസ്സോസിയേഷനുകൾക്കു മാതൃകയാണ്. അവരുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ് സോബിൻ ജോൺ ,ഐറിസ് മെൻറ്‌സ് എന്നിവരുടേത് .
.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനുമുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്

അഞ്ജുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത്. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് മനോജ് അറിയിച്ചു കഴിഞ്ഞ ഡിസംബർ 15 നാണ്‌ അഞ്ജുവും മക്കളായ ജീവ (6 ),ജാൻവി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ജുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ വിദഗ്ധരുമായി ചർച്ചയ് ക്കൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. നിർണായക യോഗത്തിൽ പ്രധാനമന്ത്രിക്ക് പുറമെ ആരോഗ്യ സെക്രട്ടറിയും ട്രഷറി മന്ത്രിമാരും പങ്കെടുക്കും. ചില ആശുപത്രികളിൽ കിടക്കകളുടെ അഭാവം മൂലം രോഗികൾ ട്രോളികളിൽ ദിവസങ്ങൾ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തിര യോഗം. വിവിധ ഓപ്പറേഷനുകൾക്ക് കാലതാമസം നേരിടുന്നത് എൻ എച്ച് എസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് പറഞ്ഞു.

പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, എൻഎച്ച്എസ് ഓർഗനൈസേഷനുകളുടെയും പ്രാദേശിക ഏരിയകളുടെയും കൗൺസിലുകളുടെയും ചീഫ് എക്സിക്യൂട്ടീവുകൾ, ക്ലിനിക്കൽ നേതാക്കൾ, കൂടാതെ മെഡിക്കൽ സോഷ്യൽ കെയർ വിദഗ്ധർ എന്നിവരും ശനിയാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടക്കുന്ന യോഗത്തിൽ വിദഗ്ധരോടൊപ്പം പങ്കെടുക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ്, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ സർ ക്രിസ് വിറ്റി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗികളുടെ ചികിത്സ, പരിചരണം, ഓപ്പറേഷനുകൾ, ജിപി അപ്പോയിൻമെന്റുകൾ എന്നിവയാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയുന്നത്.

രാജ്യത്ത് പനി, കോവിഡ്, നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സമരം, വർദ്ധിച്ചു വരുന്ന ജീവിതചിലവ് പ്രതിസന്ധി എന്നിവ കാരണം ആരോഗ്യമേഖല സമ്മർദത്തിലാണ്. ഇത് പരിഹരിക്കാൻ കൂടിയാണ് അടിയന്തിരമായി യോഗം ചേരുന്നത്. രാജ്യത്തെ ആരോഗ്യ സേവനത്തെ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള നിർണായക തീരുമാനങ്ങൾ പ്രസ്തുത ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2023-24 വർഷത്തെ ശമ്പള വർദ്ധനവ് ചർച്ചചെയ്യാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ യൂണിയൻ പ്രധിനിധികളെ തിങ്കളാഴ്ച ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ശമ്പള തർക്കത്തിൽ ആദ്യം നടപടി കൈകൊള്ളണമെന്നും ഇല്ലാത്തപക്ഷം പണിമുടക്കുകൾ തുടരുമെന്നും യൂണിയൻ അറിയിച്ചു. അതേസമയം, വിദഗ്ധരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യമേഖലയ്ക്ക് ആശ്വസിക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ട്രെയിൻ ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പിലാക്കാൻ വഴിതെളിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സമരം അവസാനിപ്പിക്കാൻ മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള വർദ്ധനവാണ് നടപ്പിലാക്കുക എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. 2022 -ലെ ശമ്പളത്തിൽ 4 ശതമാനം വർദ്ധനവും അത് കൂടാതെ ഈ വർഷം മുതൽ വീണ്ടും 4 ശതമാനം വർദ്ധനവുമാണ് സമരം അവസാനിപ്പിക്കാനായി വച്ചിരിക്കുന്ന നിർദ്ദേശം.


ഫലത്തിൽ 8 ശതമാനത്തിൽ കൂടുതൽ ശമ്പള വർദ്ധനവ് ലഭിക്കുന്ന നിർദ്ദേശമാണ് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയനുകളുടെ മുൻപിൽ ചർച്ചയ്ക്കായി വച്ചിരിക്കുന്നത് . എന്നാൽ ഔദ്യോഗികമായി സമരങ്ങൾ അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് യൂണിയനുകളുടെ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. 40 വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പണപ്പെരുപ്പം വർദ്ധിച്ച സാഹചര്യത്തിൽ മാന്യമായ വേതന വർദ്ധനവിനാണ് തങ്ങൾ സമരമുഖത്ത് ഇറങ്ങിയതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി മൈക്ക് വിലാൻ നേരത്തെ പറഞ്ഞിരുന്നു . തിങ്കളാഴ്ച റെയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ കമ്പനിയുടെയും യൂണിയന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ നടക്കും .


നേഴ്സിങ് ഉൾപ്പെടെ പല മേഖലകളിലെയും ജീവനക്കാർ രാജ്യത്ത് സമരമുഖത്താണ് . ഡിസംബർ 15 , 20 തീയതികളിൽ നടന്ന നേഴ്സുമാരുടെ സമരം എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയിരുന്നു. നേഴ്സുമാരുടെ ഉൾപ്പെടെയുള്ള സമരങ്ങൾ ഒത്തുതീർപ്പിലാക്കാൻ സർക്കാരിൻറെ ഭാഗത്തുനിന്നും തണുപ്പൻ സമീപനമാണ് ഉള്ളതെന്ന ആക്ഷേപം ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഫ്ഗാൻ അഭയാർത്ഥിയായ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. തെക്ക്-പടിഞ്ഞാറൻ ലണ്ടൻ പാർക്കിൽ വെച്ചാണ് ദാരുണമായ സംഭവം.2021 ഒക്ടോബർ 12 ന് ട്വിക്കൻഹാമിലെ ക്രെയ്ൻഫോർഡ് വേ പ്ലേയിംഗ് ഫീൽഡിൽ വെച്ചാണ് ഹസ്രത്ത് വാലി ആക്രമിക്കപ്പെട്ടത്. 20 സെന്റീമീറ്റർ ആഴത്തിലാണ് മുറിവേറ്റത്. ആക്രമണത്തെ തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാവുകയും, അതിനെ തുടർന്നായിരുന്നു മരണമെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

സംഭവത്തിൽ പ്രതിയായ 17 വയസുകാരൻ കുറ്റം നിഷേധിച്ചു രംഗത്ത് വന്നു. വാലിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടർ ജേക്കബ് ഹലാം കെസി കോടതിയെ അറിയിച്ചു.

പ്രതിയുടെ കൈവശമുള്ള കത്തി പെൺകുട്ടി കണ്ടത് സാക്ഷി മൊഴിയായി കോടതി സ്വീകരിച്ചു . ഇത് ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. തമ്മിൽ വാക്കുതർക്കം തുടർന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വാലി പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. തിരികെ എത്തിയശേഷം കുഴഞ്ഞു വീഴുകയായിരുന്നു. സംഭവസമയത്ത് പിടിച്ചു മാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും നടന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരന്റെ ആത്മകഥ അനുദിനം വലിയ ചർച്ചകൾക്കാണ് തുടക്കം കുറിക്കുന്നത്. പതിനേഴാമത്തെ വയസിൽ മുതിർന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിലൂടെ കന്യാകാത്വം നഷ്ടപ്പെട്ട സംഭവവും ആത്മകഥയിൽ പറയുന്നുണ്ട്. വിൽറ്റ്ഷയറിലെ റാറ്റിൽബോൺ സത്രമെന്ന് കരുതപ്പെടുന്ന തിരക്കേറിയ ഒരു പബ്ബിന് പിന്നിൽ വെച്ചായിരുന്നു ഇതെന്നും പുസ്തകം പറയുന്നു.

ഒരു ജില്ലി കൂപ്പർ നോവലിൽ നിന്നുള്ള ഖണ്ഡികയ്ക്ക് യോഗ്യമായ വിശദാംശങ്ങളിലേക്ക് രാജകുമാരൻ കടന്നുപോകുമ്പോൾ, പേര് വെളിപ്പെടുത്താത്ത പങ്കാളി തന്നോട് പെരുമാറിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന്റെ വിവരണം ആ സ്ത്രീ ആരായിരിക്കുമെന്നതിനെ ചുറ്റിപറ്റിയുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. പുസ്തകം ഈ ആഴ്ച ബുക്ക്‌ ഷോപ്പുകളിൽ എത്തുന്നത് മുന്നിൽ കണ്ട് നടി ലിസ് ഹർലി അത് താനല്ലെന്ന് സ്വയം നിരസിച്ചു രംഗത്ത് വന്നു.

പുസ്തകം ഇറങ്ങിക്കഴിഞ്ഞാൽ മാത്രമേ അക്കാര്യത്തിൽ ഒരു വ്യക്തത കൈവരികയുള്ളു. പ്രായമായ സ്ത്രീയോടുള്ള ഹാരിയുടെ താൽപ്പര്യം മുൻപും ചർച്ചയായതാണ്. ഹാരിയുമായി നേരത്തെ ബന്ധപ്പെട്ടിട്ടുള്ള ഒരു സ്ത്രീ 23 വയസുകാരിയായ മുൻ മോഡൽ സൂസന്ന ഹാർവി ആയിരുന്നു. നേരത്തെ ഗ്ലൗസെസ്റ്റർ ഷെയറിലെ ബാഡ്മിന്റൺ ഹൗസിന്റെ ഗ്രൗണ്ടിൽ വച്ച് ഹാരി കോട്‌സ്‌വോൾഡ് എയർപോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഹാർവിയെ മർദിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.

RECENT POSTS
Copyright © . All rights reserved