Movies

അകാലത്തിൽ വേർപിരിഞ്ഞുപോയ കല്പനയെക്കുറിച്ച് അമ്മയും മകളും പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടന്നത്, ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയത്, അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു .

വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചു, വിവാഹമോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നത്.

മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ, അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത് അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് കണ്ടിട്ടുള്ളത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

ദുല്‍ഖറിന്റെ ‘കുറുപ്പ് സിനിമയുടെ പ്രമോഷന്‍ രീതികളില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കുറുപ്പ്’ ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്‌പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് അപക്വമാണെന്നാണ് ആളുകളുടെ വാദം.

വിഷയവുമായി ബന്ധപ്പെട്ട് മിഥുന്‍ മുരളീധരന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്കു വഴിവെച്ചു.

മിഥുന്‍ മുരളീധരന്റെ വാക്കുകള്‍:

ഒരു ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത ഒരു മിനിറ്റ് സമയത്തേയ്ക്ക് നിങ്ങളുടെ പേര് ജിതിന്‍ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ. ചാക്കോ എന്നും കരുതുക. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാള്‍ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടന്‍ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎമ്മിന്റെയും ആഘോഷങ്ങളുടെയും രീതിയില്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക.

ഒപ്പം അതിന്റെ പ്രൊമോഷനുകള്‍ക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച് നിങ്ങള്‍ക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളില്‍ വില്‍പ്പനക്ക് വക്കുന്നു എന്നും അതിന്റെ വിഡിയോകളും ബിജിഎമ്മും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേല്‍പ്പറഞ്ഞ ഇത്രയും കാര്യങ്ങള്‍ ‘ഒരു ഉദാഹരണം ആയതുകൊണ്ട്’ പ്രശ്‌നം ഇല്ല എന്നാണെങ്കില്‍ യഥാര്‍ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

‘ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.’

‘എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി’. ?

‘പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..’

കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്. അത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുമ്പോള്‍ നായികയെ സ്വന്തമാക്കിയ വില്ലന്‍ എന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കിയില്‍ ഉണ്ടായത്. പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

താനും ബാബുരാജും ഇപ്പോഴും വഴക്ക് ഉണ്ടാക്കും എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓര്‍ക്കും. പിന്നെ ആലോചിക്കുമ്പോള്‍, ഒന്നിച്ചു നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓര്‍മകളുമുണ്ടല്ലോ എന്നോര്‍ക്കും.”

”അതുവച്ച് അടുത്ത വര്‍ഷം പോയ്‌കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം. ഞാന്‍ തന്നെ പറയും, പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം.”

”പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും” എന്നാണ് വാണി വിശ്വനാഥിന്റെ വാക്കുകള്‍. അതേസമയം, വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളില്‍ പരസ്പരമുള്ള ഒരു ‘അഫക്ഷന്‍’ ആണെന്നും താരം പറയുന്നു.

ആ അഫക്ഷന്‍ ഉണ്ടെങ്കില്‍, എന്തൊക്കെ പ്രശ്‌നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസില്‍ നിന്നും സ്‌നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ് എന്നും വാണി പറയുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് വാണി. ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ് താരത്തിന്റെ മടങ്ങി വരവ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുകയാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഫിയോക് യോഗം സംഘടിപ്പിച്ചെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോ തിയേറ്ററില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക് വ്യക്തമാക്കി.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന വാര്‍ത്തകളും ഇതോടെ പുറത്തെത്തി. ഈ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

നിരവധി പേരാണ് വിനായകന്റെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകള്‍ പരിശോധിക്കാം:

* ” ആ സിനിമ തീയേറ്ററിൽ വരണം അത് കാണാൻ ആളും വരണം… തീയേറ്റർ കാർക്ക് വരെ അറിയാം, അവിടെ ആള് കയറണേൽ മോഹൻലാൽ സിനിമ തന്നെ വരണം എന്ന്… സേട്ടൻ ഒരു ആവേശത്തിന് അടിച്ചു വിട്ടിട്ട് അവസാനം തെയാൻ നിക്കണ്ട… തീയേറ്റർ കാർ ഈ കടുപിടിത്തം ഒക്കെ വിടും..”

* എന്നാ അവരെ അങ്ങ്‌ വിലക്കാൻ പറ ചേട്ടാ. നമ്മൾ വർഷത്തിൽ 50 കമ്മട്ടിപ്പാടം ലെവൽ പടം എടുത്ത്‌ മലയാള സിനിമയെ രക്ഷിക്കാം… മമ്മൂട്ടി അമരത്തിൽ പറഞ്ഞതെ പറയാനുള്ളൂ”

3
* ”ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാൻ പറഞ്ഞു..”

* OTT ഒക്കെ മോശമാണ് എന്ന് പറയുന്നില്ല പക്ഷെ തിയറ്ററിൽ തന്നെ സിനിമ കാണാനാ എനിക്ക് ഇഷ്ടം. മാത്രമല്ല തിയറ്റർ മേഖലയും നിലനിൽക്കണം. സത്യൻ മാഷും നസീർ സാറും മരണപെട്ടിട്ടും മലയാള സിനിമ മരിച്ചിട്ടില്ല അപ്പോൾ പിന്നെ ചില ഇത്തിൾ കണ്ണികൾ കിടന്ന് ബഹളം ഉണ്ടാക്കുന്നത് മൈന്റ് ചെയ്യേണ്ട. സിനിമ ഇനിയും ഉണ്ടാവും. തിയറ്ററും ഉണ്ടാവും. അവിടെ സിനിമയും ഉണ്ടാവും”.

* ”അങ്ങനെ പറഞ്ഞ് കൊടുക്ക് അണ്ണാ.. അക്ബർ ജീയുടെ പുഴ മുതൽ പുഴ വരെ ഉടനെ ഇറങ്ങട്ടെ…”

4
”മലയാള സിനിമ ഏതെങ്കിലും നടനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഇന്ദ്രൻസ്, സലീം കുമാർ, സുരാജ്, എല്ലാവരും കഴിവുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഏതെങ്കിലും താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാലം അവസാനിക്കേണ്ടതാണ്. എങ്കിലേ അറിയപ്പെടാതെ സപ്പോർട്ടിംങ് ആക്ടേഴ്സും കോമഡിയും ഒക്കെ ആയി ചെയ്തു വരുന്ന അഭിനേതാക്കളെ ഉപയോഗിച്ച് സിനിമ എടുക്കാനും അത് വിജയിപ്പിക്കാനും കഴിയുന്ന ഡയറക്ടേഴ്സും നിർമാതാക്കളും ഒക്കെ ഉണ്ടാവൂ.. കാര്യം സത്യമാണ്”.

5
”സിനിമ ഒരു നടന്റേയും കുത്തക അല്ല. ഒരു നടൻ പോയ് വേറെ ആൾ വരും .. ആർക്കും 1000 വർഷം ആയുസ് ഒന്നും ഇല്ല. സിനിമ ആസ്വദിക്കാൻ ഉള്ളവർ ഉള്ളിടത്തോളം സിനിമയും നിലനിൽക്കും. സിനിമ ഇല്ലെങ്കിൽ ഇവരാരും ഇല്ല. മലയാള സിനിമ / web series. അതിന് അങ്ങ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ കാണണം എന്ന് ആഗ്രഹിച്ചു പോകുന്ന രീതിയിൽ വളരണം. അല്ലാതെ ഏതെങ്കിലും ഒരാളുടെ വളർച്ച അല്ല വേണ്ടത്”

6
* ”അന്തുവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ ott ആണ് ശരി……എന്തെങ്കിലും ഉടായിപ്പ് ചർച്ച നടത്തി ആർക്കും അംഗീകരിക്കാൻ ആവാത്ത ലോകത്തെങ്ങും ഇല്ലാത്ത ഡിമാൻഡ് വെച്ച് ചർച്ച അലസിപ്പിച്ച് ott ക്ക് കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അന്തുവിന് ഉള്ളൂ….. കാരണം സിംപിൾ….. പടം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അന്തുവിന് ആണല്ലോ….. തിയേറ്റർ റിലീസ് വന്നാൽ മഴക്കാർ ഒടിയനെക്കാളും വലിയ ദുരന്തം ആകുമെന്ന് അന്തുവിന് അറിയാം…. അങ്ങനെ സംഭവിച്ചാൽ ആശീർവാദും അന്തുവും അതോടെ ചരിത്രത്തിലോട്ട് മറയും….. ആ ദുരന്തത്തിന് തല വെച്ച് കൊടുക്കാതെ ottക്ക് കൊടുത്ത് കിട്ടിയതും വാങ്ങി തടി കഴിച്ചിലാക്കുക എന്ന ഒറ്റ അജണ്ടയേ അന്തുവിന് ഉള്ളൂ….”

7

* ”കേരളത്തിൽ സിനിമ ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്, ആർക്കും no problem, ഈ internet യുഗത്തിൽ ലോകത്തുള്ള ഏതു പടവും ഏതു series ഉം ഏത് documentry ഉം കാണാൻ കഴിയും, സമയം ഇല്ലാത്തതോ താത്പര്യം ഇല്ലാത്തതോ മാത്രമേ പ്രശ്നമുള്ളൂ.തീയേറ്റർ എന്ന സംഭവമേ ഇനി അധികം ഭാവി ഇല്ല, Virtual, Augmented reality technologies കൂടുതൽ പ്രചാരം നേടുമ്പോൾ Avengers, Avatar series പോലുള്ളത് വരെ full effect ഇൽ online ഇൽ കാണാൻ പറ്റും, മാറ്റങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക”

* ” കേരളത്തില്‍ സിനിമ ഇല്ലെങ്കില്‍ ഒരുപാട് പേരുടെ ജീവിതമാര്‍ഗം ഇല്ലാണ്ടാവും അത് പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആള് മുതല്‍ തീയേറ്ററില്‍ കാറ്റീന്‍ നടത്തി ജീവിക്കുന്ന ആള് വരെ നീളും”

8
* ”മരക്കാറിന്റെ കാര്യത്തിൽ ഇനി ആന്റണിക്ക് ഒന്നേ ചെയ്യാനുള്ളൂ. പടം നിർമ്മല സീതാരാമനെ ഏൽപ്പിക്കുക. ആർക്കും ബുദ്ധിമുട്ട് വരാത്ത രീതിയിൽ മാഡം അത് വിറ്റ് കാശാക്കി തരും”

* ” ഒരാളെ മാത്രം മുന്നിൽ കണ്ട് ബിസിനസ്സ് ചെയ്ത് തുടങ്ങിയ ആളാണ് ആന്റണി, അങ്ങേരുടെ ആ നല്ല പീക്ക് പോയിന്റ്റ് കഴിഞ്ഞിരിക്കുന്നു… മലയാള സിനിമ ഒരു നടനോ നിർമ്മാതാവിനോ അവകാശപ്പെട്ടതല്ല… ആര് വന്നാലും മരണപ്പെട്ടാലും സിനിമ എന്ന മായാചാലം അത്‌ അങ്ങനെ ഒഴുകി കൊണ്ടേയിരിക്കും…”

* ”ശരിയാണ് … സത്യനും നസീറും ജയനും ഇല്ലാഞ്ഞിട്ടും മലയാള സിനിമ ഇന്നുമുണ്ട്”

9
* ”അതെ അതെ ആഷിക് അബുവിന്റെ ബ്രമാണ്ട ചിത്രം വാരിയൻ കുന്നൻ വരും തിയേറ്ററുകളുടെ രക്ഷകൻ ആകാൻ എന്ന് കൂടി പറ vro..! ”

* ” അടുത്ത തിലകൻ ആകാൻ ഉള്ള പരിപാടി ആണോ..? ഇനി സിനിമ കിട്ടാണെങ്കിൽ സ്വയം നിർമ്മിക്കേണ്ടി വരും”

* ”ഇനിയുള്ള കാലം സിനിമാ വ്യവസായം തുലയും ടെലഗ്രാം പോലുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ വരും. തമിൾ റോക്കേഴ്സ് പോലുള്ള കൂടുതൽ ബുദ്ധിമാൻമാർ വരും സിനിമകൾ റിലീസിന് മുന്നേ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചോർന്ന് പൈസ ചിലവില്ലാതെ ജനങ്ങളിലേക്കെത്തും നിർമ്മാതാക്കളൊക്കെ സിനിമയെടുത്ത് കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങും അവസാനം സിനിമയെന്ന വ്യവസായത്തിൽ പണം നിക്ഷേപിക്കാൻ ആളെകിട്ടാതാവും വൈകാതെ സിനിമകളും, സിനിമാ നടൻമാരും അപ്രത്യക്ഷമാവും..”

കല്യാണനിശ്ചയ തലേന്ന് ഒരു വീട്ടിൽ ഉണ്ടാവുന്ന ഒരുക്കങ്ങളും ആൾക്കൂട്ടങ്ങളും പല രീതിയിൽ ഉടലെടുക്കുന്ന പ്രതിസന്ധികളും എല്ലാം ചേർന്ന് വരുന്ന കാഴ്ച മനോഹരമാണ്. ചിത്രത്തിലെ കഥാപാത്ര നിർമിതിയാണ് ഏറ്റവും ശക്തം. വീട്ടിലെത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്. മനോജ്‌ കെ യു (വിജയൻ) എന്ന നടന്റെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ്‌ രംഗങ്ങളിൽ അടക്കം അസാധ്യ പ്രകടനം. വിജയന്റെ വീടും പരിസരവും ആണ് കാഴ്ചകളിൽ ഭൂരിഭാഗവും. ഇവിടെയാണ് ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രഹണം മുന്നിട്ടു നിൽക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ രസകരമാക്കുന്നു.

സ്വഭാവിക തമാശകൾ ചിരിയുണർത്തുമ്പോൾ പ്രേക്ഷകനും ആ ആൾക്കൂട്ടത്തിനിടയിൽ ഒരാളായി മാറും. ചെറിയ സംഭാഷണങ്ങളും സന്ദർഭങ്ങളും ഭൂതകാലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. വെറുതെ ചിരി നൽകി അവസാനിക്കുകയല്ല ചിത്രം. കുടുംബത്തിനുള്ളിലെ പലതരം മനുഷ്യരുടെ ഭാവങ്ങൾ, ഉള്ളിലിരിപ്പുകൾ, വീടിന്റെ അകമിടങ്ങളിൽ നിലകൊള്ളുന്ന അധികാര വ്യവസ്ഥ, അച്ഛൻ – മക്കൾ ബന്ധം എന്നിവയെ തുറന്നിടുന്നതോടൊപ്പം കുടുംബം എന്ന സ്ഥാപനത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ. ഇവിടെയാണ് പുരുഷാധിപത്യ വ്യവസ്ഥയിൽ ഊറ്റം കൊള്ളുന്ന കുവൈറ്റിലെ ‘രാജാവ്’ പരാജിതന്റെ വേദന അറിയുന്നത്.

ഗംഭീര പ്രകടനങ്ങൾ, ആക്ഷേപഹാസ്യ രീതിയിൽ മുന്നോട്ട് നീങ്ങുന്ന കഥ, രസകരമായ കഥാസന്ദർഭങ്ങൾ, അവതരണ രീതിയിലെ വ്യത്യസ്ത എന്നിവ ചിത്രത്തെ മികവുറ്റതാക്കുന്നു. കാഞ്ഞങ്ങാട് സ്റ്റൈലിൽ ഒരുക്കിയ ചിരിപ്പടത്തിലെ രാഷ്ട്രീയം നമ്മുടെ വീടിന്റെ ഉള്ളറകളിലേക്ക് കൂടി ഒരു ഒളിഞ്ഞുനോട്ടം നടത്തുന്നു. തീർച്ചയായും കാണുക

കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. അതിനാല്‍ തന്നെ മലയാളസിനിമ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്.

‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു.

ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം പറഞ്ഞു.

കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്?

കന്നഡ സിനിമാലോകം ഒന്നടങ്കം ഒഴുകിയെത്തുന്നു, അലറിവിളിച്ച് ആരാധകർ ആശുപത്രിക്ക് മുന്നിൽ, ചിലർ വാർത്ത അറിഞ്ഞ് തളർന്നുവീണു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കൽ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് അഭിമാനത്തോടെ പറയാവുന്ന നടനാണ് അന്തരിച്ച സൂപ്പർ താരം പുനീത് രാജ്കുമാർ. ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധ വയ്ക്കുന്ന താരം 46–ാം വയസിൽ വിടവാങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. കന്നഡ സിനിമാലോകവും പുനീതിന്റെ കുടുംബവും തമ്മിൽ അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നതാണ്.

മലയാളികൾക്കു പ്രേംനസീർ എങ്ങനെയാണോ അതുപോലെ കന്നഡിഗരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളാണ് അച്ഛൻ രാജ്കുമാർ. അമ്മ പാർവതമ്മ രാജ്കുമാർ സിനിമാ നിർമാതാവ്. സഹോദരങ്ങളും സിനിമയിൽ സജീവം. മുൻപ് അച്ഛനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ അമ്മയ്ക്കൊപ്പം നിന്ന് കരുത്ത് പകർന്ന മകൻ കൂടിയാണ് പുനീത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തകർക്കുമെങ്കിലും സൂപ്പർതാരങ്ങളായ ശിവരാജ്കുമാറും പുനീതുമെല്ലാം പൊതുവേദികളിൽ ലാളിത്യമുള്ളവരായിരുന്നു. ഇതായിരുന്നു പുനീതിന്റെ വിജയത്തിന് പിന്നിൽ അമ്മയും അച്ഛനും പഠിപ്പിച്ച വലിയ പാഠം.

രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയ പ്രതിസന്ധി ഘട്ടത്തെ ധീരമായി നേരിട്ട അമ്മയ്ക്കൊപ്പം കരുത്തായി മകനുമുണ്ടായിരുന്നു. 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ മോചിപ്പിക്കുന്നത്.. വീരപ്പനു കോടികൾ നൽകിയായിരുന്നു ആ മോചനം. രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയ, ലോകശ്രദ്ധയെ ദക്ഷിണേന്ത്യയിലേക്കു തിരിച്ച 108 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്നത്തെ മോചനം. ആ ദിവസങ്ങളെ പക്വതയോടെയും ചങ്കൂറ്റത്തോടെയുമാണ് കുടുംബം നേരിട്ടത്.

പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.

2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

സാൻഡൽവുഡ് പവർ സ്റ്റാർ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മരണവാർത്ത പ്രചരിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് അപ്പുവിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഇപ്പോൾ ഇല്ലെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ആശുപത്രിയുടെ ഭാഗത്തുനിന്നോ കുടുംബത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കന്നട മതിനി ആരാധനാപാത്രമായ ഡോ. രാജ്കുമാറിന്റെ ഇളയ മകൻ പുനീത് അവസാനമായി അഭിനയിച്ച യുവരത്‌ന എന്ന സിനിമ വൻ ഹിറ്റായിരുന്നു. ചിത്രം നിരവധി ഭാഷകളിൽ പുറത്തിറങ്ങി.

അതേസമയം, പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, അതേസമയം വിക്രം ആശുപത്രിക്ക് ചുറ്റും കനത്ത ബന്ദോബസ്‌റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നയുടൻ ഗുരുദത്ത്, രവിചന്ദ്രൻ എന്നിവരടക്കം എല്ലാ വ്യവസായ പ്രമുഖരും അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബൊമ്മൈയും ഉടൻ ആശുപത്രി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത പരന്ന ഉടൻ പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറും ആശുപത്രിയിലെത്തി. ആകസ്മികമായി, ശിവണ്ണയുടെ ചിത്രം ഭജരംഗി 2 ഇന്ന് തിയേറ്ററുകളിൽ എത്തി.

നേരത്തെ ഇന്ത്യൻ എക്‌സ്പ്രസ് എഴുത്തുകാരി ശാരദ ശ്രീനിധി ഈ വാർത്ത ശരിയല്ലെന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ട്വീറ്റ് ഇപ്പോൾ ലഭ്യമല്ല.

നടൻ രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനികാന്തിനെ പൊതു ആരോഗ്യ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഭാര്യ ലത രജനികാന്ത് അറിയിച്ചതായി റിപ്പോർട്ട്.അദ്ദേഹം നാല് ദിവസം ചികിത്സയിൽ കഴിയും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതേസമയം തന്നെ രജനിയെ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതായി സ്ഥിരീകരിക്കകതാ റിപ്പോർട്ടുകളുണ്ട്. ഹൃദയവുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളിൽ വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നു.

രജനിയുടെ അടുത്ത ബന്ധുവായ നടൻ വൈ.ജി. മഹേന്ദ്രൻ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി സന്ദർശിച്ച ശേഷം വ്യക്തമാക്കിയാതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഗായകന്‍ എംജി ശ്രീകുമാറും ഇരയായിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തെ കുറിച്ച് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാറിപ്പോള്‍. ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്.

മോണ്‍സണ്‍ എന്നയാള്‍ ഫ്ളവേഴ്സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു.

ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്. അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്.

രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.

RECENT POSTS
Copyright © . All rights reserved